Monday, August 9, 2010

മാവോയിസ്റുകളെ പിന്തുണച്ച് മമത

മാവോയിസ്റുകളെ പിന്തുണച്ച് മമത .
‍കൊല്‍ക്കത്ത: തീവ്രവാദത്തിനെതിരായ റാലിയില്‍ മാവോയിസ്റുകളെ ന്യായീകരിച്ച് തൃണമൂല്‍ കോഗ്രസ് നേതാവ് മമത ബാനര്‍ജി. പശ്ചിമബംഗാളിലെ സര്‍ക്കാരാണ് തീവ്രവാദികളെന്ന് ആക്ഷേപിച്ച മന്ത്രി മമത തീവ്രവാദത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കാനും തയ്യാറായില്ല. സിപിഐ എമ്മിനും ഇടതുമുന്നണിക്കുമെതിരെ വിശാലവേദിക്കും ആഹ്വാനം ചെയ്തു. മാവോയിസ്റുകള്‍ക്കെതിരെ മമത ഒരക്ഷരം ഉരിയാടിയില്ല. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിനുള്ള റിഹേഴ്സലായിരുന്നു ലാല്‍ഗഢില്‍ മമതയും കോഗ്രസും മാവോയിസ്റുകളും ചേര്‍ന്ന് സംഘടിപ്പിച്ച റാലി. മാവോയിസ്റ് പ്രവര്‍ത്തകരായിരുന്നു മുഖ്യ സംഘാടകര്‍. വലിയ ജനപങ്കാളിത്തമില്ലാതിരുന്ന റാലി മാവോയിസ്റ് ഭീകരതയ്ക്കുള്ള പിന്തുണ പ്രഖ്യാപിക്കലായി. മാവോയിസ്റ് നേതാക്കളായ ആസാദ്, സിദ്ധു സോറന്‍ എന്നിവരെ കൊലപ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ച മമതയും സ്വാമി അഗ്നിവേശും മേധാ പട്കറും മാവോയിസ്റ് ഭീകരതയില്‍ മരിച്ച ജ്ഞാനേശ്വരി എക്സ്പ്രസ് യാത്രക്കാര്‍, സിആര്‍പിഎഫുകാര്‍, സിപിഐ എം പ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ച് തന്ത്രപരമായ ദുഃഖപ്രകടനം മാത്രം നടത്തി. മേധാ പട്കര്‍, മഹാശ്വേതാദേവി, നിയമസഭയിലെ പ്രതിപക്ഷനേതാവ് പാര്‍ഥ ചാറ്റര്‍ജി, കേന്ദ്ര സഹമന്ത്രിമാരായ ശിശിര്‍ അധികാരി, മുകുള്‍ റോയ് എന്നിവരും റാലിയില്‍ പങ്കെടുത്തു.
വി ജയിന്

No comments: