Thursday, August 5, 2010

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ -7

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ -7.

തീ­വ്രവാ­ദ ഗ്രൂ­പ്പു­കള്‍ ക­ട­ന്നുവന്ന­­തില്‍ മു­സ്‌ലിം ലീ­ഗി­നും നിര്‍ണായക പ­ങ്ക്..
തിവ്രദത്തെക്കുറിച്ചും പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചും ഇ­സ്‌ലാ­മി­നെ­ക്കു­റിച്ചും മു­സ്‌ലിം യൂ­ത്ത് ലീ­ഗ് പ്ര­സി­ഡന്റ് കെ എം ഷാ­ജി തുറ­ന്നു പ­റ­യു­ന്നു.അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍
www.doolnews.com

ത­ല­ശ്ശേ­രി­യില്‍ കോ­ടി­യേ­രി­യു­മാ­യി ബ­ന്ധ­പ്പെ­ട്ടുണ്ടാ­യ വിഷ­യം താ­ങ്കള്‍ നി­ര­ന്ത­ര­മാ­യി ഉ­ന്ന­യി­ക്കാ­റുണ്ട്. കോ­ടി­യേരി- എന്‍ ഡി എ­ഫ് ബ­ന്ധ­ത്തെ­ക്കു­റിച്ച്24,000 വോ­ട്ടി­ന് നാ­യ­നാര്‍ ജ­യി­ച്ച മ­ണ്ഡ­ല­മാ­ണ് ത­ല­ശ്ശേരി. അ­വി­ടെ ഒ­രു 5000 വോ­ട്ടി­ന് ക­ഷ്ടി­ച്ച് ര­ക്ഷ­പ്പെ­ടു­ക­യാ­യി­രു­ന്നു കോ­ടി­യേ­രി. ആ മ­ണ്ഡ­ല­ത്തില്‍ കോ­ടി­യേ­രി­യു­ടെ വര­വ് വലി­യ പ്ര­ശ്‌­ന­ങ്ങ­ളു­ണ്ടാ­ക്കി­യി­രുന്നു. രാജ്‌­മോ­ഹന്‍ ഉ­ണ്ണി­ത്താന്‍ ക്ലീന്‍ ഇ­മേ­ജു­മാ­യി താ­ര­മാ­യി­വന്നു. തി­ര­ഞ്ഞെ­ടു­പ്പില്‍ സി പി ഐ എ­മ്മി­ന് അനു­കൂ­ല­മായി കേ­ര­ള­ത്തി­ലെ 98 സീ­റ്റു­കള്‍ വി­ധി പ­റ­ഞ്ഞ­പ്പോള്‍ ക­ഷ്ടി­ച്ചാ­ണ് ത­ല­ശ്ശേ­രി ര­ക്ഷ­പ്പെ­ട്ട് പോ­യത്.ആ തി­ര­ഞ്ഞെ­ടു­പ്പ് കോ­ടി­യേ­രിക്ക് അ­ത്ര­യേ­റെ പ്ര­തിസ­ന്ധി നി­റ­ഞ്ഞ­തായി­രുന്നു. ആ തി­ര­ഞ്ഞെ­ടു­പ്പില്‍ എന്‍ ഡി എ­ഫ് കൈ­മെ­യ് മറ­ന്ന് കോ­ടി­യേ­രി­ക്ക് വേ­ണ്ടി പ്ര­വര്‍­ത്തി­ച്ചി­ട്ടുണ്ട്. അ­തി­ന് മെ­റ്റീ­രി­യ­ലാ­യു­ള്ള തെ­ളി­വുണ്ട്, വെറും വാ­ദ­ങ്ങളല്ല, ഇ­പ്പൊഴും സി പി ഐ എം മ­റുപ­ടി പ­റ­യാ­ത്ത ഒ­രു കാ­ര്യ­മുണ്ട്. തേജ­സ് പ­ത്ര­ത്തി­ലെ ഒ­രു ഫുള്‍ പേജ് പ­ര­സ്യം. തേജ­സ് ഇ­തുവ­രെ ഒ­രു രാ­ഷ്ട്രീ­യ നേ­താ­വി­ന് വേ­ണ്ടിയും പ­രസ്യം ചെ­യ്­തി­ട്ടില്ല. അ­ത് കൊ­ടി­യേ­രി­ക്ക് വേ­ണ്ടി­ മാ­ത്രമാ­യി­രു­ന്നു.അ­തി­ന് കോ­ടി­യേ­രി അ­വര്‍ക്ക് പ­രിഗ­ണ­ന നല്‍­കു­കയും ചെ­യ്തു. ഈ നാ­ല് വര്‍­ഷ­ക്കാ­ലം എന്‍ ഡി എ­ഫ് വില­സി ന­ടന്ന­ത് പോ­ലീ­സി­ന്റെ സ­ഹാ­യ­ത്തോ­ടെ­യാണ്. പ്ര­ത്യേ­കിച്ചും അ­ഭ്യ­ന്ത­ര­മ­ന്ത്രി­യു­ടെ.കോ­ടി­യേ­രി­യു­ടെ വിഷ­യം പ­റ­യു­മ്പോള്‍, ക­ഴി­ഞ്ഞ കാ­ല­ങ്ങ­ളില്‍ പോ­പ്പു­ലര്‍ ഫ്ര­ണ്ട് സാ­ധാ­ര­ണ­യാ­യി യു ഡി എ­ഫി­നെ­യാ­ണ് പി­ന്തു­ണ­ക്കാ­റു­ള്ളത്. അ­തി­ന്റെ പ്ര­ത്യു­പ­കാ­ര­മാ­യണോ കൊ­ണ്ടോ­ട്ടി­യി­ലും മ­റ്റും പോ­പ്പു­ലര്‍ ഫ്ര­ണ്ട് പ്ര­വര്‍­ത്ത­കര്‍­ക്കെ­തി­രെ­യു­ള്ള കേ­സു­കള്‍ യു ഡി എ­ഫ് ഭ­ര­ണ കാല­ത്ത് പിന്‍­വ­ലി­ക്ക­പ്പെ­ട്ടത്.കൊ­ണ്ടോ­ട്ടി­യി­ലെ വിഷ­യം, അന്നും അ­ങ്ങിനെ­യൊ­രു സ­ഹായ­ത്തെ ന­മ്മള്‍ എ­തിര്‍­ത്തി­രു­ന്നു. അ­വിട­ത്തെ പ്രാ­ദേശി­ക നേ­താ­ക്കള്‍ തെ­റ്റി­ദ്ധ­രി­പ്പി­ക്കു­ക­യാ­യി­രുന്നു അന്നും ഇന്നും സംസ്ഥാ­ന സ­മി­തി­ക്ക­ക­ത്തു­ള്ള­യാ­ളാ­ണ­് ഞാന്‍. അ­ങ്ങി­നെ വ­ന്നി­ട്ടു­ണ്ടെ­ങ്കില്‍ അ­ത് പാ­ടി­ല്ലെ­ന്നു­ള്ള അ­ഭി­പ്രാ­യ­ക്കാ­ര­നാ­ണ് ഞാന്‍.ലീ­ഗി­നകത്ത് കെ എം ഷാ­ജിയും മു­നീറും മാ­ത്ര­മാ­ണ് എന്‍ ഡി എ­ഫി­നെ എ­തിര്‍­ക്കു­ന്ന­തെ­ന്ന് വി­ല­യി­രു­ത്ത­പ്പെ­ടു­ന്നുണ്ട്. ക­ഴി­ഞ്ഞ ലോ­ക്‌സ­ഭാ തി­ര­ഞ്ഞെ­ടു­പ്പ് ഫ­ലം പ്ര­ഖ്യാ­പി­ച്ച ശേ­ഷം ന­ട­ന്ന ആഹ്ലാ­ദ പ്ര­ക­ട­ന­ത്തില്‍ പോ­പ്പു­ലര്‍ ഫ്ര­ണ്ട് പ്ര­വര്‍­ത്ത­കര്‍ സ­ജീ­വ­മാ­യി­രുന്നു.മു­സ്‌ലിം ലീ­ഗി­ന്റെ പി­ന്തു­ണ­യി­ല്ലെ­ങ്കില്‍ ഞ­ങ്ങള്‍­ക്ക് പി­ടി­ച്ച് നില്‍­ക്കാന്‍ ക­ഴി­യില്ല. പാര്‍­ട്ടി­യു­ടെ അ­ടി­സ്ഥാ­ന­പ­രമാ­യ ന­യം തീ­വ്ര­വാ­ദ­ത്തി­നെ­തി­രാണ്. എന്‍ ഡി എ­ഫി­നെ­തി­രാണ്. പാ­ണ­ക്കാ­ട് കു­ടുംബം ഈ നി­ല­പാ­ടില്‍ ഉറ­ച്ച് നില്‍­ക്കു­ന്ന­വ­രാണ്. യൂ­ത്ത് ലീ­ഗ് ട്ര­ഷ­റ­റാ­യി വ­രു­മ്പോള്‍ ത­ന്നെ ഞാന്‍ എന്‍ ഡി എ­ഫി­നെ എ­തിര്‍­ക്കു­ന്നുണ്ട്. പാര്‍­ട്ടി­യു­ടെ പി­ന്തു­ണ­യി­ല്ലെ­ങ്കില്‍ എ­നി­ക്ക് പി­ടി­ച്ച് നില്‍­ക്കാന്‍ ക­ഴി­യില്ലാ­യി­രു­ന്നു.ഞാന്‍ വ്യ­ക്തി­പ­ര­മാ­യാ­ണ് നി­ല­പാ­ടെ­ടു­ക്കു­ന്ന­തെ­ങ്കില്‍ എ­ന്നെ എ­പ്പോ­ഴേ പു­റ­ത്താ­ക്കു­മാ­യി­രുന്നു. ഞാന്‍ പി­ന്നീ­ട് യൂ­ത്ത് ലീഗ് സെ­ക്ര­ട്ട­റി­യായി. അ­തി ശ­ക്തമായ പോ­രാ­ട്ടം ന­ടത്തി. ഇ­പ്പോള്‍ പ്ര­സി­ഡന്റ­ായി. മു­സ്‌ലിം ലീ­ഗില്‍ ജ­നാ­ധി­പ­ത്യ­മു­ണ്ടെ­ന്നൊ­ക്കെ പ­റ­യു­മ്പോഴും ഏ­ക­ധ്രു­വമാ­യ നേ­തൃ­ത്വ­മു­ണ്ട്. പാ­ണ­ക്കാ­ട് ത­ങ്ങ­ളെ­ന്ന നേ­തൃ­ത്വം. ആ നേ­തൃത്വം എ­നി­ക്ക് എല്ലാ വി­ധ പി­ന്തു­ണയും നല്‍­കി­യി­ട്ടുണ്ട്. ചി­ല വ്യ­ക്തി­കള്‍ എല്ലാ പാര്‍­ട്ടി­യി­ലു­മു­ണ്ടെ­ന്ന് ഞാന്‍ പ­റഞ്ഞ­ത് അ­താ­ണ്. കെ ടി ജ­ലീലി­നൊ­പ്പം സം­ഭ­വിച്ച­ത് പോ­ലെ പാര്‍­ട്ടി­യെ വ്യ­ക്തി­പ­രമാ­യ താല്‍­പ­ര്യ­ത്തി­ന് വേ­ണ്ടി­യാണ് ടാര്‍­ജെ­റ്റ് ചെ­യ്­ത­തെ­ങ്കില്‍ സം­ഘ­ടന­ക്ക് പു­റ­ത്തേ­ക്ക് പോ­കേ­ണ്ടി വ­രി­ക­യാ­യി­രുന്നു. ഒ­ഴു­ക്കി­നെ­തി­രാ­യാ­ണ് പോ­രാ­ടേണ്ടി വ­ന്ന­ത്. 15 വര്‍ഷ­ത്തെ പോ­രാ­ട്ട­മാ­യി­രു­ന്നു അത്. ഇ­പ്പോള്‍ ശാ­ന്ത­മാ­ണ്. ചെറി­യ പ്ര­ശ്‌­ന­ങ്ങള്‍ മാ­ത്ര­മേ­യു­ള്ളൂ.തി­ര­ഞ്ഞെ­ടു­പ്പില്‍ എ­സ് ഡി പി ഐ മു­സ്‌ലിം ലീ­ഗി­നെ ഉ­പ­യോ­ഗി­ക്കു­ക­യാ­യി­രുന്നു. മു­സലിം ലീ­ഗ് അവരെ ഉ­പ­യോ­ഗി­ച്ചി­ട്ടില്ല. അതു­കൊ­ണ്ടാ­ണ് ജ­യി­ച്ചു വ­ന്ന­പ്പോള്‍ ലീ­ഗി­ന്റെ കൊ­ടി­യേ­ക്കാള്‍ ഉ­യ­ര­ത്തില്‍ എ­സ് ഡി പി ഐ­യു­ടെ കൊ­ടി കെ­ട്ടി­യത്. അ­ത് അ­വ­രു­ടെ ബു­ദ്ധി­യാ­ണ്. അ­വ­രു­ടെ ബു­ദ്ധി തി­രി­ച്ച­റി­യ­പ്പെ­ടാ­തെ പോ­യി. അ­ന്ന് പ്രതി­രോ­ധി­ക്കാന്‍ ക­ഴി­യാ­തെ പാര്‍ട്ടി അ­ങ്ക­ലാ­പ്പി­ലാ­യി­പ്പോ­യ സ­മ­യ­മാ­യി­രുന്നു.താങ്കളെയും എം കെ മു­നീ­റി­നേ­യും പോ­പ്പു­ലര്‍­ഫ്ര­ണ്ട് ശ­ക്ത­മാ­യി എ­തിര്‍­ക്കു­മ്പോള്‍ ക­ഴി­ഞ്ഞ പാര്‍­ല­മെന്റ് തി­ര­ഞ്ഞെ­ടു­പ്പില്‍ ഇ ടി മു­ഹമ്മ­ദ് ബ­ഷീ­റിനും എം ഐ ഷാ­ന­വാ­സി­നും­വേ­ണ്ടി അ­വര്‍ ശ­ക്ത­മാ­യി രംഗ­ത്തു വ­ന്നി­രുന്നു. അ­ങ്ങി­നെ ശ­ക്ത­മാ­യി അവ­രെ അ­നു­കൂ­ലി­ക്കു­വാ­ന്‍ പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ പ്രേ­രി­പ്പി­ക്കുന്ന­ത് എ­ന്താ­യി­രിക്കും?അ­തെ­നി­ക്ക­റി­യില്ല. അ­വ­രെ പോ­പ്പു­ലര്‍ ഫ്ര­ണ്ട് അ­നു­കൂ­ലി­ക്കു­ന്നതും എ­ന്നെ എ­തിര്‍­ക്കു­ന്ന­തും.

No comments: