Friday, April 30, 2010

ഭക്ഷണത്തിന്നുപോലും ബുദ്ധിമുട്ടുന്ന തൊഴിലാളികളെ സഹായിക്കാന്‍ സന്മാനസ്സുള്ളവര്‍ രംഗത്ത് വരണം

ഭക്ഷണത്തിന്നുപോലും ബുദ്ധിമുട്ടുന്ന തൊഴിലാളികളെ സഹായിക്കാന്‍ സന്മാനസ്സുള്ളവര്‍ രംഗത്ത് .

ആറു വര്‍ഷത്തോളം ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ മറവില്‍ ശമ്പളം കൊടുക്കാതെയാവുകയും ഒടുവില്‍ സ്ഥാപനത്തില്‍ വരാതാവുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസക്കാലം ശമ്പളം ലഭിക്കാതായ 1400 തൊഴിലാളികള്‍ കഷ്ടപ്പാടും ദുരിതങളും സഹിച്ച് കഴിയുകയാണു.ഇതില്‍ മുന്നൂറോളം മലയാളി തൊഴിലാളികള്‍ കഴിഞ്ഞ ദിവസം ലേബര്‍ ഡിപ്പാര്ട്ട്മെന്റിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങുകയുണ്ടായി.ഇനിയുള്ള ആയിരത്തിഒരുനൂറോളം തൊഴിലാളികളാണു
മാസങ്ങളോളം ശമ്പളം മുടങ്ങിയപ്പോള്‍ തൊഴിലാളികള്‍ പട്ടിണിയിലായി. മുന്‍പും പലപ്പോഴും ഇങ്ങനെ ശമ്പളം രണ്ടോ മൂന്നോ മാസം കിട്ടാതായിട്ടുണ്ട് എന്നതിനാല്‍ ഇത്തവണയും വൈകിയാണെങ്കിലും ശമ്പളം ലഭിക്കും എന്നാ പ്രതീക്ഷയില്‍ ആയിരുന്നു ഇവര്‍. എന്നാല്‍ നാട്ടില്‍ പോയ കമ്പനി മുതലാളി തിരിച്ചു വരാതായതോടെ ഇവര്‍ക്ക്‌ തങ്ങള്‍ കബളിക്കപ്പെട്ടതായി മനസ്സിലായി. അധികൃതരോട് പരാതി പറഞ്ഞാല്‍ ലഭിക്കാന്‍ സാധ്യതയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെങ്കിലോ എന്ന ഭയത്താല്‍ പരാതി പറയേണ്ട എന്ന് ഒരു കൂട്ടര്‍ ശഠിച്ചതോടെ ഇവര്‍ അധികൃതരെ തങ്ങളുടെ പ്രശ്നങ്ങള്‍ അറിയിച്ചതുമില്ല. എന്നാല്‍ പട്ടിണി സഹിക്കാതായപ്പോള്‍ 600 ഓളം പേര്‍ തങ്ങളുടെ ലേബര്‍ ക്യാമ്പില്‍ നിന്ന് കാല്‍നടയായി ദുബായിലുള്ള തൊഴില്‍ വകുപ്പ്‌ ഓഫീസിലേക്ക് യാത്രയായി. എന്നാല്‍ വഴിയില്‍ വെച്ച് ഇവരെ പോലീസ്‌ തടഞ്ഞു. സംഘം ചേരുന്നത് ഇവിടെ നിയമ വിരുദ്ധമാണ് എന്ന് പറഞ്ഞായിരുന്നു ഇവരെ തടഞ്ഞത്.
എന്നാല്‍ തൊഴിലാളികളുടെ പ്രശ്നം മനസ്സിലാക്കിയ പോലീസ്‌ തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ്‌ പ്രശ്നത്തില്‍ ഇടപെട്ടു. എന്നാല്‍ ഇതോടെ കമ്പനിയിലെ മാനേജരും മുങ്ങിയതല്ലാതെ മറ്റ് ഗുണമൊന്നും ഉണ്ടായില്ല. അവസാനം തൊഴില്‍ വകുപ്പ്‌ തന്നെ ഇവര്‍ക്ക് ടിക്കറ്റ്‌ എടുത്തു ഇവരെ നാട്ടിലേക്ക് അയക്കാന്‍ തീരുമാനി ക്കുകയായിരുന്നു. കമ്പനിയുടെ പ്രാദേശിക സ്പോണ്സര്‍ ആയ അറബ് സ്വദേശിയും തൊഴില്‍ വകുപ്പുമായി സഹകരിച്ചു ഇവര്‍ക്ക്‌ നാട്ടിലേക്ക് തിരികെ പോകുവാനും, കമ്പനിക്ക്‌ ആവും വിധമുള്ള ധന സഹായം നല്‍കുവാനും മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ എന്തെങ്കിലും ഉറപ്പ്‌ ഇവര്‍ക്ക്‌ ലഭിച്ചിട്ടില്ല. പാസ്പോര്‍ട്ടും പണവും വിമാന താവളത്തില്‍ വെച്ച് തരും എന്നാണത്രേ ഇവരെ അറിയിച്ചത്. എന്നാല്‍ ഒരിക്കല്‍ ഇവിടം വിട്ടാല്‍ പിന്നെ തങ്ങള്‍ക്കു ലഭിക്കേണ്ട ശമ്പള കുടിശിക തങ്ങള്‍ക്ക് ഒരിക്കലും ലഭിക്കില്ല എന്ന് ഇവര്‍ ഭയക്കുന്നു.
ഈ പ്രശ്നത്തില്‍ ഇടപെട്ട് വേണ്ട സഹായങ്ങള്‍ ചെയ്തു തരണം എന്ന് ഇവര്‍ ദുബായിലെ ഇന്ത്യന്‍ കൊണ്സുലെറ്റില്‍ പരാതി ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് കൊണ്സല്‍ ഇവരെ അറിയിച്ചു.
എന്നാല്‍ ഇന്നിവരെ അലട്ടുന്ന പ്രശ്നം ഇവിടെ നിന്ന് പോകുന്നതുവരെ എങിനെ ഭക്ഷണം കഴിമെന്നതാണു.നാലഞ്ചു മാസമായി ഇവര്‍ക്ക് ഇന്നു കിട്ടും നാളെ കിട്ടുമെന്നുകരുതി ഭക്ഷണമുണ്ടാക്കാന്‍ സാധനങല്‍ ക്കൊടുത്തുകൊണ്ടിരുന്ന ഗ്രോസറിക്കാരനും ഇന്ന് കൊടുക്കാന്‍ പറ്റാത്ത സ്ഥിതിലാണൂ.ഈ പാവപ്പെട്ട തൊഴിലാളികളെ സഹായീക്കാന്‍ ന‍ല്ലവരായ സന്മാനസ്സുള്ളവര്‍ രംഗത്ത് വരണം. കൂടുതല്‍ വിവരങള്‍ക്ക് ബന്ധപ്പെടുക.
JISHI.0505448596

Tuesday, April 27, 2010

ഹര്‍ത്താല്‍: കേന്ദ്രസര്‍ക്കാരിന് കനത്ത താക്കീത്

ഹര്‍ത്താല്‍: കേന്ദ്രസര്‍ക്കാരിന് കനത്ത താക്കീത്
നാല് ഇടതുപക്ഷ പാര്‍ടികളും ഒമ്പത് കോഗ്രസിതര ബിജെപി ഇതര മതനിരപേക്ഷ കക്ഷികളും സംയുക്തമായി ആഹ്വാനംചെയ്ത ദേശവ്യാപകമായ ഹര്‍ത്താല്‍ വന്‍ വിജയമാക്കിയ ഉയര്‍ന്ന രാഷ്ട്രീയധാരണയും അവകാശബോധവുമുള്ള ഇന്ത്യയിലെ ജനതയെ ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും സീമാതീതമായ വിലക്കയറ്റംമൂലം പൊറുതിമുട്ടിയ ബഹുഭൂരിപക്ഷം ജനങ്ങളും കലവറയില്ലാത്ത പിന്തുണയാണ് ഹര്‍ത്താലിന് നല്‍കിയത്. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ഹര്‍ത്താല്‍ ഫലത്തില്‍ ബന്ദായിമാറുകയാണുണ്ടായത്. ജനരോഷം കണ്ടില്ലെന്നു നടിച്ച യുപിഎ സര്‍ക്കാരിന് ചൊവ്വാഴ്ച നടന്ന ഹര്‍ത്താല്‍ കനത്ത താക്കീതാണ്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തായിരുന്ന പല പാര്‍ടികളുടെയും പിന്തുണ യുപിഎ സര്‍ക്കാരിന് അനായാസമായി ലഭിക്കാനിടയായി. ഈ ഭൂരിപക്ഷം സ്ഥിരമായി നിലനില്‍ക്കുന്നതാണെന്ന മിഥ്യാധാരണയോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഭരണത്തില്‍ തുടര്‍ന്നത്. നാലുവര്‍ഷത്തിലധികം ഇടതുപക്ഷത്തെമാത്രം ആശ്രയിച്ച് ഭരണത്തില്‍ തുടരേണ്ടിവന്ന സാഹചര്യത്തില്‍ മാറ്റിവച്ച പല ജനവിരുദ്ധപരിപാടികളും അമിതവേഗത്തില്‍ നടപ്പാക്കാനാണ് മന്‍മോഹന്‍സര്‍ക്കാര്‍ ശ്രമിച്ചത്. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 40,000 കോടിരൂപ കേന്ദ്ര ഖജനാവിലേക്ക് മുതല്‍ക്കൂട്ടാന്‍ തീരുമാനിച്ചു. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ആണവബാധ്യതാബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാന്‍ അമിതാവേശം കാണിച്ചു. ശതകോടീശ്വരന്മാരുടെ അമിതലാഭം വീണ്ടും വീണ്ടും പെരുപ്പിക്കാന്‍ എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. ജനകീയാവശ്യങ്ങളോട് മുഖംതിരിഞ്ഞുനിന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് നിത്യോപയോഗസാധനങ്ങളുടെയും വില മാനംമുട്ടെ ഉയര്‍ന്നു. ഇടതുപക്ഷ പാര്‍ടികള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ഈ വിഷയത്തെ ആധാരമാക്കി ശക്തമായ പ്രക്ഷോഭം നടത്തി. വിലക്കയറ്റം തടയാനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയുംചെയ്തു. സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം ഫലപ്രദമായി നടപ്പാക്കാനും ഭക്ഷ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കാനും പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാനും പ്രതിപക്ഷം ആവശ്യപ്പെട്ടു. പൊതുവിതരണ സമ്പ്രദായം നടപ്പാക്കാനുള്ള പണം എവിടെ എന്ന ചോദ്യത്തിന് ശരിയായ ഉത്തരം നല്‍കി. 2009-10ലെ ബജറ്റില്‍ ഇന്ത്യയിലെ സമ്പന്നരായ കോര്‍പറേറ്റുകള്‍ക്ക് 4,18,095 കോടി രൂപയുടെ നികുതി ഇളവാണ് സര്‍ക്കാര്‍ അനുവദിച്ചത്. ബജറ്റ് പ്രസംഗത്തിന്റെ 58-ാമത്തെ പേജില്‍ ഈ വിവരം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത ലോക്സഭയില്‍ സിപിഐ എം അംഗം ചൂണ്ടിക്കാണിച്ചു. ഇതിന്റെ പകുതിയില്‍ താഴെവരുന്ന രണ്ടുലക്ഷംകോടി രൂപ സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം നടപ്പാക്കാന്‍ മാറ്റിവച്ചാല്‍ 80 ശതമാനത്തിലധികം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുമെന്ന വസ്തുത ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതൊന്നും ചെവിക്കൊള്ളാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി സര്‍ക്കാരിന്റെ വിലക്കയറ്റം സൃഷ്ടിക്കുന്ന നയത്തെ എതിര്‍ത്തു. സഭ പലതവണ നിര്‍ത്തിവയ്ക്കേണ്ടിവന്നു. ഇടതുപക്ഷപാര്‍ടികള്‍ മാര്‍ച്ച് 12ന് ഡല്‍ഹിയില്‍ ലക്ഷക്കണക്കിനു ജനങ്ങളെ അണിനിരത്തി മാര്‍ച്ച് നടത്തി. ഏപ്രില്‍ എട്ടിന് ദേശവ്യാപകമായി ജയില്‍നിറയ്ക്കല്‍ സമരംനടത്തി. പാര്‍ലമെന്റിന് അകത്തും പുറത്തും നടന്ന ഈ സമരങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ പര്യാപ്തമായില്ല എന്നാണ് മനസ്സിലാകുന്നത്. എരിയുന്ന തീയില്‍ എണ്ണ ഒഴിക്കുന്ന രീതിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില പത്തുമാസത്തിനകം രണ്ടുതവണ വര്‍ധിപ്പിച്ചു. യൂറിയയുടെ വിലയും വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഐക്യത്തോടെ 13 പാര്‍ടികള്‍ ചേര്‍ന്ന് ദേശവ്യാപകമായ ഹര്‍ത്താലിന് ആഹ്വാനംചെയ്തത്. അതോടൊപ്പം ഖണ്ഡനോപക്ഷേപം സഭയില്‍ അവതരിപ്പിക്കാനും തീരുമാനിച്ചു. സര്‍ക്കാരിനെ താഴത്തിറക്കലല്ല ലക്ഷ്യമെന്ന് പ്രതിപക്ഷം പലതവണ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളുടെ സാധുത തെളിയിക്കുന്ന രൂപത്തിലാണ് സഭയ്ക്കകത്തും പുറത്തും പിന്തുണ ലഭിച്ചത്. 2009ല്‍ വമ്പിച്ച പിന്തുണയോടെയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. രണ്ടുപതിറ്റാണ്ടായി കേന്ദ്രസര്‍ക്കാരിനെ നയിച്ച കക്ഷിക്ക് ഇരുനൂറിലധികം സീറ്റ് ലോക്സഭയില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍, ഇത്തവണ കോഗ്രസിന് 205 സീറ്റ് ലഭിച്ചു. യുപിഎ സഖ്യത്തിന് 262 സീറ്റും ലഭിച്ചു. മറ്റൊരു സര്‍ക്കാര്‍ അധികാരത്തില്‍വരുന്നത് സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത സാഹചര്യമാണ് സംജാതമായത്. അതോടെ കോഗ്രസിന്റെ അഹന്തയും ധിക്കാരവും അതിരുകടന്നരീതിയിലായി. ഒരുവര്‍ഷം തികയുംമുമ്പുതന്നെ ലോക്സഭയില്‍ കോഗ്രസ് എല്ലാദിവസവും നക്ഷത്രം എണ്ണുന്ന നിലയുണ്ടായി. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ആണവബാധ്യതാബില്‍ ലോക്സഭയില്‍ അമിതമായ താല്‍പ്പര്യത്തോടെ അവതരിപ്പിക്കാനിരുന്നത് മാറ്റിവയ്ക്കേണ്ടിവന്നു. അമിതവേഗത്തിലാണ് യുപിഎ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടാനിടയായത്. ചതുരുപായങ്ങളായ സാമദാനഭേദദണ്ഡനമുറകള്‍ ഉപയോഗിച്ച് ഖണ്ഡനോപക്ഷേപത്തെ മറികടക്കാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍, അതിന് കൊടുക്കേണ്ടിവന്ന വില വളരെ വലുതാണ്. ഈ നിലയില്‍ തുടരുന്നത് വലിയ സാഹസമായിരിക്കും. നേരെമറിച്ച് വിലക്കയറ്റം തടയുന്നതടക്കമുള്ള ജനപ്രിയ നടപടികള്‍ സ്വീകരിക്കുന്നതാണ് സ്ഥായിയായ നിലനില്‍പ്പിന് സഹായകമായിരിക്കുക. എന്നാല്‍, കോഗ്രസിന്റെ വര്‍ഗതാല്‍പ്പര്യം അതിന് തടസ്സമാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകണം. അതുകൊണ്ടുതന്നെ ശക്തമായ ബഹുജനസമരത്തിന്റെ പാതയില്‍ ബഹുദൂരം സഞ്ചരിച്ചാല്‍ മാത്രമേ കേന്ദ്ര ഭരണാധികാരികളുടെ സമീപനത്തില്‍ ജനങ്ങള്‍ക്ക് അനുകൂലമാറ്റം വരുത്താന്‍ സാധിക്കൂ. ഇന്നലെ നടന്ന ദേശവ്യാപകമായ ഹര്‍ത്താലിന് ലഭിച്ച ജനപിന്തുണ ഇതിന് സഹായകരമാണ്.
ദേശാഭിമാനി.editorial

Monday, April 26, 2010

സഃ വര്‍ക്കല രാധാകൃഷ്ണനു ആദരാഞ്ജലി



സഃ വര്‍ക്കല രാധാകൃഷ്ണനു ആദരാഞ്ജലി



സിപിഐ എം നേതാവും മുന്‍ എംപിയുമായ വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. പ്രഭാതസവാരിക്കിടെ കഴിഞ്ഞ ദിവസം വാഹനം തട്ടി വീണ അദ്ദേഹം ഒരാഴ്ചയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി തവണ എംപിയും എംഎല്‍എയുമായ വര്‍ക്കല കേരള നിയമസഭാ സ്പീക്കറും പ്രശസ്തനായ അഭിഭാഷകനുമായിരുന്നു. ഭരണഘടനയിലും പാര്‍ലമെന്ററി ചട്ടങ്ങളിലും അവഗാഹമുണ്ടായിരുന്നു. 1967, 69ല്‍ ഇഎംഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വര്‍ക്കല. 87, 91, 96 വര്‍ഷങ്ങളില്‍ വര്‍ക്കലയില്‍നിന്ന് നിയമസഭാംഗമായി. 87-92ല്‍ വര്‍ക്കല സ്പീക്കറായിരുന്ന ഘട്ടത്തില്‍ അഴിമതി നിരോധനനിയമം അടക്കം നിരവധി നിയമനിര്‍മാണങ്ങള്‍ നടപ്പാക്കി. 1998 മുതല്‍ 2004വരെ മൂന്ന് തവണ ചിറയന്‍കീഴില്‍നിന്ന് പാര്‍ലമെന്റ് അംഗമായി. പ്രശസ്ത നിയമജ്ഞന്‍കൂടിയായിരുന്ന വര്‍ക്കല എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ പ്രകടന നിരോധനത്തിനെതിരെ പ്രകടനം നയിച്ച് അറസ്റ്റ് വരിക്കുകയും ഈ കേസ് സ്വയം വാദിച്ച് ജയിക്കുകയും ചെയ്തു. പരേതയായ പ്രഫ. സൌദാമിനിയാണ് ഭാര്യ. ഒരു മകനും രണ്ട് പെണ്‍മക്കളുമുണ്ട്.

സ്പീക്കര്‍മാരെ വലച്ച സ്പീക്കര്‍.
എതിരാളികള്‍ പോലും ഏറെ ആദരിച്ചിരുന്ന പാര്‍ലമെന്റേറിയനായിരുന്നു വര്‍ക്കല രാധാകൃഷ്ണന്‍. പേരെടുത്ത നിയമജ്ഞന്‍ കൂടിയായ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ അധികാരത്തിന്റെ അകത്തളങ്ങളെ പിടിച്ചുലച്ചു. ദൈനനദിനമെന്നോണം പ്രശ്നങ്ങള്‍ അദ്ദേഹം സഭയില്‍ ഉയര്‍ത്തി. ചോദ്യങ്ങള്‍ക്ക് അഴകൊഴമ്പന്‍ മറുപടിയുമായി മുങ്ങുന്ന മന്ത്രിമാരുടെ പേടിസ്വപ്നമായിരുന്നു വര്‍ക്കല. രാജ്യത്തിനുള്ള ഭീകരഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രൈവറ്റ് ഡിറ്റക്ടീവുകളുടെ സ്ഥിതിവിവരക്കണക്കുകളും ഇവരെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യതകളെയും കുറിച്ച് അദ്ദേഹം ഉന്നയിച്ച ചോദ്യം പാര്‍ലമെന്റില്‍ വന്‍ ഒച്ചപ്പാടിന് വഴിയൊരുക്കി. വര്‍ക്കലയെ നല്ലൊരു അഭിഭാഷകനും മികച്ച പാര്‍ലമെന്റേറിയനുമായി ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ വിശേഷിപ്പിച്ചപ്പോള്‍ 'അത് ഞാന്‍ എല്ലാ ദിവസവും അനുഭവിക്കുന്നതല്ലേ' എന്ന സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ മറുപടി അദ്ദേഹത്തിന്റെ പാര്‍ലമെന്റ് ഇടപെടലിന് സാക്ഷ്യപത്രമായിരുന്നു. കേരളത്തിന്റെ പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ എന്നും മുന്‍പന്തിയില്‍ വര്‍ക്കലയുണ്ടായിരുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്നതിന് മദന്‍മോഹന്‍ പൂഞ്ചിയുടെ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയത് വര്‍ക്കലയായിരുന്നു. സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് ഇങ്ങനെയൊരു കമ്മീഷന്‍ രൂപവത്കരിച്ചതെന്നായിരുന്നു വര്‍ക്കലയുടെ വാദം. വര്‍ക്കലയുടെ വാദത്തിനു മുന്നില്‍ പരുങ്ങിയ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിന് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നേരിട്ട് നടപ്പാക്കില്ലെന്ന് പറഞ്ഞ് തടിതപ്പേണ്ടി വന്നു.ഇന്‍ഷൂറന്‍സ് മേഖല സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി 2001ല്‍ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തത് വര്‍ക്കലയുടെ നേതൃത്വത്തിലായിരുന്നു. കാര്‍ഷിക മേഖലയെ രക്ഷിക്കാനായി ഡബ്ള്യുടിഒ കരാര്‍ പുനഃപരിശോധിക്കാന്‍ വികസിത രാജ്യങ്ങളോട് ആവശ്യപ്പെടണമെന്ന് പാര്‍ലമെന്റില്‍ ശക്തിയായി വാദിച്ചതും വര്‍ക്കലയാണ്. കേരളത്തിലെ നാളികേര, റബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം സഭയില്‍ ഇക്കാര്യം സമര്‍ഥിച്ചത്. 2008ലെ നടന്ന ഒരു പാര്‍ലമെന്റ് സമ്മേളനത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തിന് ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പദവി നല്‍കാത്തതിനെക്കുറിച്ചുള്ള വര്‍ക്കലയുടെ ചോദ്യത്തിന് പുതിയ വിമാനത്താവളങ്ങള്‍ക്കാണ് ഈ പദവി നല്‍കുകയെന്നും തിരുവനന്തപുരം താങ്കളെപ്പോലെ പഴയതായതിനാലാണ് പരിഗണിക്കാത്തതെന്നുമായിരുന്നു വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ മറുപടി. കൂട്ടച്ചിരിക്കിടെ 'ഇതിനെ ഞാന്‍ എതിര്‍ക്കുന്നു, അദ്ദേഹം വൃദ്ധനല്ല' എന്ന് സ്പീക്കര്‍ പറഞ്ഞു. "ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.'' എന്ന് മന്ത്രികുട്ടിച്ചേര്‍ത്തപ്പോള്‍ സഭ ചിരിയില്‍ മുങ്ങി. കേരളത്തിന്റെ ആവശ്യങ്ങളുന്നയിച്ച് എംപിമാര്‍ പ്രധാനമന്ത്രിയെയും മന്ത്രിമാരെയും കണ്ട് നിവേദനങ്ങള്‍ സമര്‍പ്പിച്ചത് വര്‍ക്കലയുടെ നേതൃത്വത്തിലായിരുന്നു. കാര്യങ്ങള്‍ വിശദീകരിക്കാനും നേടിയെടുക്കാനുമുള്ള അദ്ദേഹത്തിന്റെ ശേഷി ഏതൊരു സമാജികനും മാതൃകയായുരുന്നു.
നാലു വട്ടം എംഎല്‍എ, മൂന്നു തവണ എംപി
കേരള നിയമസഭയുടെ മുന്‍ സ്പീക്കര്‍, നിയമസാഭാംഗം പാര്‍ലമെന്റ് അംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ച വര്‍ക്കല പാര്‍ലമെന്ററി രംഗത്ത് അദ്വിതീയനായിരുന്നു. നാലുതവണ നിയമസഭയിലേക്കും മൂന്നു തവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1980ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 96 വരെ നിയമസഭാംഗമായിരുന്നു. 1987-91 വര്‍ഷത്തെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത്സ്പീക്കറായിരുന്നു. 1998ല്‍ ചിറയിന്‍കീഴില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999ലും 2004ലും വര്‍ക്കല തന്നെയാണ് ചിറയിന്‍കീഴിനെ പ്രതിനിധീകരിച്ചത്. ആര്‍ വാസുദേവന്റെയും ജി ദാക്ഷായണിയുടെയും മകനായി 1927 ആഗസ്റ്റ് 21നാണ് വര്‍ക്കല ജനിച്ചത്. കേരള സര്‍വകലാശാലയില്‍ നിന്ന് ബിഎയും ബിഎല്ലും പാസായ ശേഷം അഭിഭാഷകനായി എന്‍റോള്‍ ചെയ്തു. വിദ്യാര്‍ഥിയായിരിക്കെ തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം കോളേജ് വിട്ട ശേഷം മുഴുവന്‍ സമയ പ്രവര്‍ത്തകനായി. 1953ല്‍ വര്‍ക്കല പഞ്ചായത്തിന്റെ പ്രസിഡന്റായി. നിയമസഭ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍, കേരള സര്‍ക്കാറിന്റെ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മിറ്റി ചെയര്‍മാന്‍, ലോക്സഭയില്‍ ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, പ്രിവിലേജ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 67ല്‍ ഇഎംഎസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സെക്രട്ടറിയായും കര്‍ഷകസംഘത്തിന്റെ വിവിധ തലങ്ങളിലെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. സിപിഐഎം വര്‍ക്കല ഏരിയാകമ്മിറ്റി അംഗവും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവും ആയിരുന്നു. മലേഷ്യ, ആസ്ത്രേലിയ, സിംബാബ്വേ തുടങ്ങി 12 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സൌദാമിനി. കോളേജ് അധ്യാപകരായ ജയശ്രീ, ശ്രീലത, ജനറല്‍ ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായ ഹരി എന്നിവര്‍ മക്കളാണ്.

നഷ്ടമായത് രാജ്യത്തെ മികച്ച പാര്‍ലമെന്റേറിയനെ: പിണറായി

തിരു: രാജ്യത്തിനുതന്നെ മികച്ച പാര്‍ലമെന്റേറിയനെയാണ് വര്‍ക്കല രാധാകൃഷ്ണന്റെ നിര്യാണത്തോടെ നഷ്ടമായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാര്‍ലമെന്റില്‍ എത്തിയശേഷം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന പാര്‍ലമെന്റേറിയനായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പ്രശംസ പിടിച്ചു പറ്റുന്നതായിരുന്നു. വര്‍ക്കലയുടെ നിയമ പരിജ്ഞാനം കേരളത്തിന് മുതല്‍ കൂട്ടായിരുന്നുവെന്നും പിണറായി അനുസ്മരിച്ചു.
ആദര്‍ശത്തെ മുറുകെപ്പിടിച്ച പാര്‍ലമെന്റേറിയന്‍: മുഖ്യമന്ത്രി
തിരു: നിയമസഭാംഗം സ്പീക്കര്‍, പാര്‍ലമെന്റ് അംഗം എന്നിങ്ങനെ വിവിധ നിലകളില്‍ ജനകീയാവശ്യങ്ങളെ ശക്തിയായി ഉയര്‍ത്തുംവിധം ആദര്‍ശത്തെ മുറുകെ പിടിച്ച് വര്‍ക്കല രാധാകൃഷ്ണന്‍ നടത്തിയ സേവനം വിസ്മരിക്കുക വയ്യെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വര്‍ക്കല നിയമസഭാ സ്പീക്കര്‍ ആയിരിക്കുമ്പോഴാണ് കൂറുമാറ്റത്തിനെതിരായ ശക്തമായ നിലപാടെടുത്ത് നിയമസഭയുടെ അന്തസും സംസ്കാരവും ഉയര്‍ത്തിപ്പിടിച്ചത്. ആര്‍ ബാലകൃഷ്ണപിള്ള കൂറുമാറിയപ്പോള്‍ അദ്ദേഹത്തിന്റെ അംഗത്വം തന്നെ ഒഴിവാക്കി. പാര്‍ലമെന്റില്‍ ശക്തമായി കേരളത്തിന്റെ ആവശ്യങ്ങള്‍ ഉയര്‍ത്തുന്നതിന് എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായം മനസിലാക്കി സ്പീക്കര്‍മാരും പ്രധാനമന്ത്രിയും പ്രത്യേക ശ്രദ്ധപതിപ്പിക്കുമായിരുന്നു. ആകസ്മികമായ ഈ വേര്‍പാട് ജനാധിപത്യ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
deshabhimani

Tuesday, April 20, 2010

തൊഴിലുറപ്പു പദ്ധതി നിര്‍വഹണ മികവില്‍ കേരളം മാതൃക

തൊഴിലുറപ്പു പദ്ധതി നിര്‍വഹണ മികവില്‍ കേരളം മാതൃക.
പാലോളി മുഹമ്മദ്കുട്ടി
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വഹണം പ്രതിപക്ഷത്തിന്റെ മാത്രമല്ല മാധ്യമങ്ങളുടെയും നിശിത നിരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സ്വാഗതം ചെയ്യപ്പെടേണ്ടതാണ് ഈ പ്രവണത. കേന്ദ്രത്തില്‍നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ സംവിധാനം സംസ്ഥാനത്ത് ഭരണത്തിലിരിക്കുമ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു പരിശോധന നടക്കുന്നത് എന്നതാണ് പ്രത്യേകത. കേന്ദ്രത്തിലും സംസ്ഥാനത്തിലും കോഗ്രസ് നേതൃത്വത്തിലുള്ളതോ പങ്കാളിത്തമുള്ളതോ ആയ ഭരണ സംവിധാനമാണെങ്കില്‍ കേന്ദ്രാവിഷ്കൃത പദ്ധതി എന്നല്ല ഒരു പദ്ധതിയും ചര്‍ച്ചാ വിഷയമാകാറില്ല. ഭരണഘടനയില്‍ അന്തര്‍ലീനമായിരിക്കുന്ന ഫെഡറല്‍ കാഴ്ചപ്പാടുകളെ നിഷേധിക്കുന്നതും സംസ്ഥാനങ്ങളുടെ വികസന കാര്യങ്ങളിലെ മുന്‍ഗണനകളെ പരിഗണിക്കാത്തതുമാണ് പല കേന്ദ്രാവിഷ്കൃത പദ്ധതികളും. ഉടമ-അടിമ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിലെ തമ്പുരാക്കന്മാര്‍ സംസ്ഥാനങ്ങളിലെ ഭൃത്യന്മാര്‍ക്ക് നല്‍കുന്ന കൈനീട്ടമാണ് കേന്ദ്രാവിഷ്കൃത പദ്ധതികളെന്നാണ് കോഗ്രസ് നേതാക്കളില്‍ പലരും കരുതുന്നത്. സംസ്ഥാനത്തില്‍നിന്ന് പിരിച്ചെടുക്കുന്നതും പദ്ധതിവിഹിതമായി സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതുമായ നികുതിപ്പണമാണ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്. അത് നടപ്പാക്കുന്ന ഘട്ടത്തില്‍ കേന്ദ്രം ഏകപക്ഷീയമായി നിര്‍ദേശിക്കുന്ന നിബന്ധനകള്‍ അംഗീകരിക്കാനുള്ള ബാധ്യതയും സംസ്ഥാനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്. എന്നിരിക്കിലും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ ഒരുപേക്ഷയും സംസ്ഥാന ഗവമെന്റ് വരുത്തിയിട്ടില്ല. മാത്രമോ, മുമ്പൊരിക്കലും ഉണ്ടാക്കാന്‍ കഴിയാത്തത്ര നേട്ടം ഉണ്ടാക്കുകയുംചെയ്തു. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തിയിട്ട് നാലു വര്‍ഷമാകുന്നു. അതിനുമുമ്പ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേരളത്തിലെ നിര്‍വഹണത്തിന്റെ സ്ഥിതി എന്തായിരുന്നെന്ന് ഇന്നത്തെ പ്രതിപക്ഷത്തിന് ഓര്‍മയില്ല. മുഖ്യധാര വാര്‍ത്താ മാധ്യമങ്ങള്‍ക്കും അങ്ങനെയൊരു താരതമ്യത്തിന് താല്‍പ്പര്യവുമില്ല. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നേടിയെടുക്കുന്നതില്‍ മാത്രമല്ല നിര്‍വഹണത്തിലും കേരളം കഴിഞ്ഞ നാലു വര്‍ഷത്തിനിപ്പുറം ഗണ്യമായ പുരോഗതി കൈവരിച്ചു എന്നതാണ് വസ്തുത. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി, പ്രധാനമന്ത്രി ഗ്രാമീ സഡക് യോജന, ഇന്ദിരാഗാന്ധി ആവാസ് യോജന, ഹരിയാലി തുടങ്ങി എല്ലാ പദ്ധതികളുടെയും നിര്‍വഹണത്തിലെ മികവും ഭൌതിക നേട്ടങ്ങളും ദേശീയ തലത്തില്‍തന്നെ അംഗീകരിക്കപ്പെട്ടതാണ്. കേരളത്തിലെ നിര്‍വഹണ രീതി മാതൃകയാക്കണമെന്ന് ഇതര സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രാലയം മാത്രമല്ല തൊഴിലുറപ്പു പദ്ധതിയുടെ ഉപജ്ഞാതാക്കളില്‍ പ്രമുഖ സ്ഥാനമുള്ള ശ്രീമതി അരുണാ റോയി അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരും കേരളത്തിന്റെ മികവ് എടുത്തുപറഞ്ഞിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രതിപക്ഷത്തിനും ചില മാധ്യമങ്ങള്‍ക്കും ഇത്തരം ഗുണകരമായ കാര്യങ്ങള്‍ കാണുന്നതിലല്ല താല്‍പ്പര്യം. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ സാധ്യതകള്‍ വിനിയോഗിക്കുന്നതില്‍ പരാജയപ്പെട്ടു, കേന്ദ്രം അനുവദിക്കുന്ന കോടിക്കണക്കിന് രൂപ ചെലവഴിക്കാതെ നഷ്ടപ്പെടുത്തി തുടങ്ങിയവയാണ് സംസ്ഥാന ഗവമെന്റിനെതിരായ വിമര്‍ശനം. പദ്ധതിയില്‍ അഴിമതി നടക്കുന്നു, സ്വജനപക്ഷപാതം കാട്ടുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ ഭാഗ്യവശാല്‍ ഇപ്പോള്‍ ഉന്നയിക്കുന്നില്ല. തൊഴിലുറപ്പു പദ്ധതി ദേശീയതലത്തില്‍ തുടക്കം കുറിച്ചത് 2005-06 വര്‍ഷമാണ്. അന്ന് സംസ്ഥാനത്ത് യുഡിഎഫ് ഭരണമായിരുന്നു. ആഘോഷപൂര്‍വം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു എന്നതൊഴിച്ചാല്‍ തൊഴിലാളികളെ രജിസ്റര്‍ചെയ്യുകയോ തൊഴില്‍ കാര്‍ഡ് നല്‍കുകയോ കൂലിയിനത്തില്‍ ഒരു രൂപയെങ്കിലും ചെലവഴിക്കുകയോ ചെയ്തില്ല. അതിന് പരിശ്രമിച്ചുമില്ല. പദ്ധതി നിര്‍വഹണം കേരളത്തില്‍ ആരംഭിച്ചത് 2006 മെയ് മാസം ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തിയ ശേഷമാണ്. ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിച്ച 200 ജില്ലയില്‍ കേരളത്തില്‍ നിന്ന് വയനാടും പാലക്കാടും മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ടാം ഘട്ടത്തിലെ 130 ജില്ലയിലും കേരളത്തില്‍നിന്ന് ഇടുക്കിയും കാസര്‍കോടും മാത്രവും. രാജ്യത്തെ എല്ലാ ജില്ലയിലും പദ്ധതി നടപ്പാക്കിയ മൂന്നാം ഘട്ടത്തിലാണ്, 2008-09ലാണ് കേരളത്തിലെ 10 ജില്ല പദ്ധതിയില്‍ ഉള്‍പ്പെട്ടത്. ഈ പത്തു ജില്ലയിലും ആദ്യ വര്‍ഷം മുന്നൊരുക്കങ്ങള്‍ക്കു വേണ്ട സമയം ആവശ്യമായിരുന്നു. ഫലത്തില്‍ 2009-10 വര്‍ഷം മുതല്‍ക്കേ ചിട്ടയായ പദ്ധതി നിര്‍വഹണം കേരളത്തില്‍ സാധ്യമാകുമായിരുന്നുള്ളു. ദേശീയ അടിസ്ഥാനത്തില്‍ കാര്‍ഷിക മേഖലയിലെ തകര്‍ച്ചയുടെയും തല്‍ഫലമായുണ്ടായ ദാരിദ്യ്രത്തിന്റെയും കര്‍ഷക ആത്മഹത്യയുടെയും പശ്ചാത്തലത്തിലാണ് ആദ്യ യുപിഎ ഗവമെന്റ് തൊഴിലുറപ്പു പദ്ധതിക്ക് രൂപം നല്‍കിയത്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. തൊഴില്‍ നല്‍കാനുള്ള പദ്ധതിയായാണ് നിര്‍മാണ പ്രവര്‍ത്തനമായല്ല രൂപകല്‍പ്പന ചെയ്തത്. കായികാധ്വാനത്തിന് തയ്യാറുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസമെങ്കിലും തൊഴിലും കൂലിയും അധികമായി നല്‍കുക എന്നതാണ് പദ്ധതി ലക്ഷ്യം. പൊതുഭൂമിയിലും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങളിലെ ഭൂമിയിലുമുള്ള കായികാധ്വാനം മാത്രമാണ് അനുവദിക്കപ്പെട്ടത്. മണ്ണ് - ജലസംരക്ഷണ - വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്. ഈ മേഖലകളിലെ പ്രവര്‍ത്തനം കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. എന്നാല്‍, പൊതുഭൂമിയുടെ ലഭ്യത കേരളത്തില്‍ തീരെ കുറവാണ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളുടെ കൈവശമുള്ള ഭൂമിയുടെ വിസ്തൃതിയുടെ കാര്യവും വ്യത്യസ്തമല്ല. കാര്‍ഷിക പരിഷ്കരണം പൂര്‍ണമായ തോതില്‍ നടപ്പാക്കിയ സംസ്ഥാനമെന്ന നിലയില്‍ ചെറുകിട നാമമാത്ര കര്‍ഷകരാണ് കേരളത്തില്‍ മഹാ ഭൂരിപക്ഷവും. നാമമാത്ര കര്‍ഷകരുടെ കൃഷി ഭൂമിയിലെ അധ്വാനവും തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ കേരളത്തില്‍ കൂടുതല്‍ തൊഴില്‍ ദിനം കണ്ടെത്താന്‍ കഴിയുകയൂ. ഓരോ സംസ്ഥാനത്തെയും കാര്‍ഷിക മേഖലയിലെ കുറഞ്ഞ കൂലിയാണ് തൊഴിലുറപ്പു പദ്ധതിയില്‍ കൂലിയായി അംഗീകരിച്ചിട്ടുള്ളത്. പദ്ധതിക്ക് തുടക്കം കുറിച്ച 2005-06 ലെ മിനിമം കൂലിയായ 125 രൂപയാണ് കേരളത്തില്‍ തൊഴിലുറപ്പു പദ്ധതിക്ക് അനുവദനീയമായ കൂലി. കേരളത്തില്‍ കാര്‍ഷിക മേഖലയിലെ മിനിമം കൂലി 200 രൂപയായി പുതുക്കി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഈ നിരക്ക് അനുവദിക്കാന്‍ നിവൃത്തിയില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. പൊതുവില്‍ 250 രൂപ മുതല്‍ 350 രൂപ വരെ കൂലി നിലനില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ആ സാഹചര്യത്തില്‍ 125 രൂപ നിരക്കില്‍ പണിയെടുക്കാന്‍ ആളെ കിട്ടുക ബുദ്ധിമുട്ടാണ്. കാര്‍ഷിക മേഖലയില്‍ ഇന്ന് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയില്‍ പ്രാധാനമായ ഒരു ഘടകം കൃഷിപ്പണിക്ക് ആളെ കിട്ടാനില്ല എന്നതാണ്. കാര്‍ഷിക മേഖലയിലും ഇതര അസംഘടിത തൊഴില്‍ മേഖലകളിലുമായി അന്യ സംസ്ഥാനങ്ങളില്‍നിന്നുള്ള അഞ്ചു ലക്ഷത്തിലേറെ തൊഴിലാളികളാണ് കേരളത്തില്‍ പണിയെടുക്കുന്നത്. സ്വന്തം നാട്ടില്‍ കായികാധ്വാനത്തിന് തയ്യാറല്ല എന്നതാണ് മലയാളികളുടെ പൊതു സമീപനം. തൊഴിലുറപ്പു പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം പദ്ധതി നിര്‍വഹണം അസാധ്യമാകുന്ന സാമൂഹ്യ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഈ പ്രതികൂല സാഹചര്യങ്ങളെ മുറിച്ചുകടന്ന് അഴിമതിരഹിതമായും സുതാര്യമായും എങ്ങനെ പദ്ധതി നിര്‍വഹണം സാധ്യമാകും എന്ന പരിശ്രമമാണ് തദ്ദേശസ്വയംഭരണ വകുപ്പ് നടത്തിയത്. ഈ ലക്ഷ്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചുകൊണ്ടാണ് പദ്ധതി നിര്‍വഹണം നാലാം വര്‍ഷത്തില്‍ എത്തിനില്‍ക്കുന്നത്. കേരളത്തിന്റെ പദ്ധതിനടത്തിപ്പിന്റെ കാര്യക്ഷമതയും അഴിമതിരാഹിത്യവും അഖിലേന്ത്യാതലത്തില്‍ അംഗീകാരം നേടിയിരിക്കുകയാണ്. കേരളത്തിന്റെ പദ്ധതി നിര്‍വഹണത്തിലെ പ്രത്യേകതകള്‍ താഴെ പറയുന്നു. പദ്ധതിപ്രവര്‍ത്തനം പൂര്‍ണമായും പഞ്ചായത്തുകളുടെ ഉത്തരവാദിത്തത്തില്‍. ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കി. കരാറുകാര്‍ ഇല്ല.നടത്തിപ്പിന്റെ ചുമതല കുടുംബശ്രീ സംവിധാനത്തിന്. ബാങ്ക് അക്കൌണ്ടുകളിലൂടെ മാത്രം കൂലി. അഴിമതിരഹിതം. പൂര്‍ണമായും സുതാര്യം. കൃഷി, ജലവിഭവം, വനം തുടങ്ങിയ വകുപ്പുകളുമായി പ്രവൃത്തിതലത്തിലുള്ള സംയോജനം. ദേശീയതലത്തില്‍ 2009-10 ലെ അടങ്കല്‍ 40100 കോടി രൂപയായിരുന്നു. 674 കോടി രൂപയുടെ ലേബര്‍ ബജറ്റിനാണ് നമുക്ക് അംഗീകാരം ലഭിച്ചിരുന്നത്. ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാനും ലക്ഷ്യമിട്ടിരുന്നു. ഇത് എത്രത്തോളം നേടാന്‍ കഴിഞ്ഞു എന്ന് പട്ടിക പരിശോധിച്ചാല്‍ മനസിലാകും. (അവസാനിക്കുന്നില്ല)

സത്യം തെളിഞ്ഞു എല്‍ഡിഎഫ് നേതാക്കള്‍

സത്യം തെളിഞ്ഞു എല്‍ഡിഎഫ് നേതാക്കള്‍

ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് സിബിഐ കോടതിയില്‍ വെളിപ്പെടുത്തിയതോടെ കേസ് തന്നെ അപ്രസക്തമായിരിക്കയാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. രാഷ്ട്രീയഹത്യക്കുവേണ്ടി സിബിഐയെ കോഗ്രസ് ദുരുപയോഗിക്കുകയായിരുന്നുവെന്നും തെളിഞ്ഞു. വെളിയം ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയുള്ള ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞത് സന്തോഷകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അത് അന്വേഷണത്തിന് വിടുകയും ചെയ്യുന്ന നടപടി നിര്‍ഭാഗ്യകരമാണ്. ചന്ദ്രചൂഡന്‍ കണ്ണൂര്‍: ലാവ്ലിന്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച് അധികാരദുര്‍വിനിയോഗമാണ് നടത്തിയതെന്ന് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പറഞ്ഞു. ലാവ്ലിന്‍ കേസിലൂടെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കള്ളനെന്നും കൊള്ളക്കാരനെന്നും ആക്ഷേപിച്ചു. അന്വേഷണം നടത്തിയ സിബിഐ ഇപ്പോള്‍ പറയുന്നത് തെളിവൊന്നും കിട്ടിയില്ല എന്നാണ്. കേരളത്തെ സ്നേഹിക്കുന്ന നടപടികള്‍ സ്വീകരിച്ചതിന്റെ പേരിലാണ് പിണറായിയെ കൈക്കൂലിക്കാരന്‍ എന്ന് വിളിച്ചത്. സ്വകാര്യമായോ പാര്‍ടിക്കുവേണ്ടിയോ അദ്ദേഹം സമ്പാദ്യമുണ്ടാക്കിയില്ല എന്നാണ് ഇപ്പോള്‍ വ്യക്തമായത്. നേതാവിനെ ആക്രമിച്ച് വകവരുത്തിയാല്‍ പ്രസ്ഥാനത്തെയും തകര്‍ക്കാം. നേതാവിന് പ്രാപ്തികൂടിയാല്‍ അകത്തുനിന്നും പുറത്തുനിന്നും തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകും. സിബിഐയെക്കൊണ്ട് സിപിഐ എമ്മിന്റെ പൊക്കിളിനുകീഴില്‍ ചവിട്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എന്നിട്ടും തകര്‍ക്കാനായില്ല- ചന്ദ്രചൂഡന്‍ പറഞ്ഞു. പി ജെ ജോസഫ് ലാവ്ലിന്‍ കേസുമായി ഇനിയും മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ലെന്ന് കേരള കോഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു. പിണറായി കുറ്റക്കാരനല്ലെന്ന സിബിഐ വെളിപ്പെടുത്തലോടെ വിവാദങ്ങളും അവസാനിപ്പിക്കാം. തെറ്റിദ്ധാരണയുണ്ടായിരുന്നവര്‍ ഇനിയെങ്കിലും അതു മാറ്റണം. കടന്നപ്പള്ളി ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നീതിയുക്തമായിരുന്നു എന്നതിന്റെ തെളിവാണ് സിബിഐയുടെ പുതിയ നിലപാടെന്ന് കോഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമായിരുന്നെന്നും ഇതോടെ തെളിഞ്ഞു. രാഷ്ട്രീയഹത്യക്കുവേണ്ടി സിബിഐപോലുള്ള ഏജന്‍സികളെ ആയുധമാക്കുന്ന ഹീനശ്രമങ്ങള്‍ അധികാരികള്‍ ഉപേക്ഷിക്കണം. ലാവ്ലിന്‍ കേസിന്റെ പേരില്‍ ഒച്ചപ്പാടുണ്ടാക്കി നടന്ന പ്രതിപക്ഷം സിബിഐയുടെ ഇപ്പോഴത്തെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ എന്തുപറയുന്നു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്. പ്രൊഫ. എന്‍ എം ജോസഫ് ഒടുവില്‍ സിബിഐ സത്യം വെളിപ്പെടുത്തിയിരിക്കുന്നുവെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എന്‍ എം ജോസഫ് പറഞ്ഞു. പിണറായി കുറ്റക്കാരനല്ലെന്നും പണമിടപാട് നടന്നിട്ടില്ലെന്നും സിബിഐ കണ്ടെത്തി.
http://janasabdam.ning.com

കേരളത്തിന്റെ നേട്ടം അഭിമാനാര്‍ഹം

കേരളത്തിന്റെ നേട്ടം അഭിമാനാര്‍ഹം.

2005-06 സാമ്പത്തിക വര്‍ഷത്തിലാണ് പദ്ധതി ആരംഭിച്ചത്. ആ വര്‍ഷം ഒരാള്‍ക്കുപോലും തൊഴില്‍ കൊടുക്കുകയുണ്ടായില്ല. 2006-07ന്റെ പകുതിയോടെ മാത്രമേ (ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം) തൊഴില്‍ കാര്‍ഡുകള്‍ കൊടുക്കാനും പ്രവൃത്തികള്‍ കണ്ടെത്തി തൊഴില്‍ നല്‍കാനും കഴിഞ്ഞുള്ളു. തുടര്‍ന്നുള്ള പ്രവര്‍ത്തന പുരോഗതി പട്ടിക 1ല്‍ കാണാം. പ്രാദേശികമായ വ്യത്യാസം പദ്ധതി നടത്തിപ്പില്‍ പ്രകടമാണ്. വിവിധ ജില്ലകളുടെ വികസന നിലയിലെ വൈജാത്യം, ഭൂമിശാസ്ത്രപരമായ വ്യത്യാസം, പഞ്ചായത്ത് ഭരണസമിതികളുടെ താല്‍പ്പര്യം, ഉദ്യോഗസ്ഥരുടെ മനോഭാവം എന്നീ ഘടകങ്ങളും ഇതിനു കാരണമാണ്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്ത് 5.16 കോടി രൂപ ചെലവഴിച്ചപ്പോള്‍ തൊട്ടടുത്ത ഇടവക പഞ്ചായത്ത് 4.37 കോടി രൂപ ചെലവഴിക്കുകയുണ്ടായി. ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്ത് 4.34 കോടി രൂപയും ചെലവഴിച്ച് തൊട്ടടുത്തുണ്ട്. 3 കോടിയിലേറെ ചെലവഴിച്ച പത്തു പഞ്ചായത്തും രണ്ടു കോടിയിലേറെ ചെലവഴിച്ച 23 പഞ്ചായത്തും കേരളത്തിലുണ്ട്. ഒരു കോടി രൂപയിലേറെ തൊഴിലുറപ്പു പദ്ധതിയില്‍ ഈ വര്‍ഷം ചെലവഴിച്ച 95 പഞ്ചായത്തുകള്‍ കേരളത്തിലുണ്ട്. ജില്ല തിരിച്ചും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കനുസരിച്ചുമുള്ള 2009-10 ലെ പദ്ധതി പ്രവര്‍ത്തന പുരോഗതി പട്ടിക, 2 പട്ടിക 3 എന്നിവയില്‍ കൊടുത്തിരിക്കുന്നു. എല്ലാ ജില്ലകള്‍ക്കും നീര്‍ത്തട മാസ്റര്‍ പ്ളാനുകള്‍ തയ്യാറാവുകയും ചെറുകിട, നാമമാത്ര കര്‍ഷകരുടെ ഭൂമിയില്‍ ഭൂവികസനവും ഹോള്‍ട്ടിക്കള്‍ച്ചറല്‍ പ്രവര്‍ത്തനവും സാധ്യമാവുകയും ചെയ്യുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ നമുക്കു കഴിയും. അപ്പോഴും സുതാര്യതയും അഴിമതിയില്ലായ്മയും നിലനിര്‍ത്തേണ്ടതുണ്ട്, അത് ശ്രമകരമാണ്. എങ്കിലും അതു നിലനിര്‍ത്തിയേ പറ്റൂ. തൊഴിലുറപ്പു പദ്ധതിയുടെ മിനിമം കൂലിയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിശ്രമവും നടക്കുന്നുണ്ട്. തൊഴിലുറപ്പു പദ്ധതിയുടെ സംസ്ഥാനത്തെ കൂലി 125 രൂപയില്‍നിന്ന് കുറയ്ക്കുന്നതിന് ഒരു പരിശ്രമവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന ശാഠ്യമാണ് സംസ്ഥാനത്തെ പ്രതിപക്ഷം പുലര്‍ത്തുന്നത്. ഒരര്‍ഥത്തില്‍ അതു ശരിയുമാണ്. കേരളത്തിലെ മിനിമംകൂലി കുറയ്ക്കുന്നതിനല്ല ദേശീയാടിസ്ഥാനത്തില്‍ തൊഴിലുറപ്പു പദ്ധതിക്ക് പൊതുവായ ഒരു കൂലി നിശ്ചയിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. നിര്‍ഭാഗ്യവശാല്‍ അങ്ങനെ നിര്‍ദേശിച്ച കൂലി കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള കൂലിയേക്കാള്‍ ഏറെ കുറവുമാണ്. എന്നാല്‍, മറ്റു പല സംസ്ഥാനങ്ങളിലും നിലവിലുണ്ടായിരുന്ന കൂലിയേക്കാള്‍ ഏറെ മികച്ചതും. തൊഴിലുറപ്പ് പദ്ധതിക്ക് ദേശീയാടിസ്ഥാനത്തില്‍ മിനിമം കൂലി നിശ്ചയിക്കുക എന്ന കാര്യം 2008 മുതലേ കേന്ദ്രഗവമെന്റ് പരിഗണനയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ തലത്തില്‍ കൂടിയാലോചനകളും ചര്‍ച്ചകളുമൊക്കെ നടന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് 2008 ആഗസ്ത് 14ന് കേന്ദ്ര ഗ്രാമവികസന സെക്രട്ടറി സംസ്ഥാന ഗ്രാമവികസന സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തത്. 2005-06ല്‍ കാര്‍ഷിക തൊഴിലാളികളുടെ ശരാശരി കൂലി ദേശീയ അടിസ്ഥാനത്തില്‍ 65 രൂപയായിരുന്നു. 2006-07ല്‍ ഇത് 75 രൂപയായി വര്‍ധിച്ചു. 2007-08, 2008-09 വര്‍ഷങ്ങളില്‍ ചില സംസ്ഥാന ഗവമെന്റുകള്‍ പ്രത്യേകിച്ചും ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവ കാര്‍ഷിക തൊഴിലാളികളുടെ കൂലിയില്‍ വന്‍തോതിലുള്ള വര്‍ധന വരുത്തി. ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ദേശീയ തൊഴിലുറപ്പു പദ്ധതിക്കുവേണ്ടി മാത്രമായി കാര്‍ഷിക തൊഴിലാളികള്‍ക്ക് ഉയര്‍ന്ന കൂലിനിരക്ക് നിശ്ചയിച്ചു. ആവശ്യാധിഷ്ഠിത തൊഴില്‍ദാന പദ്ധതി ആയതിനാല്‍ ഈ പ്രവണത കേന്ദ്ര ബജറ്റിനെ തകിടം മറിക്കാന്‍ ഇടയാക്കിയേക്കാം. ഈ സാഹചര്യത്തിലാണ് ദേശീയ തൊഴിലുറപ്പ് ആക്ടിലെ സെക്ഷന്‍ 6 പ്രകാരം പദ്ധതിക്കായി ദേശീയതലത്തില്‍ 80 രൂപ കുറഞ്ഞ കൂലിയായി നിശ്ചയിക്കാമോ എന്ന നിര്‍ദേശത്തിന്മേല്‍ സംസ്ഥാന ഗവമെന്റുകളുടെ അഭിപ്രായം ആരാഞ്ഞത്. വിവിധ സംസ്ഥാന ഗവമെന്റുകളുടെ അഭിപ്രായം വകുപ്പു സെക്രട്ടറിമാര്‍ പ്രകടിപ്പിച്ചു. പൊതുവില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കുറഞ്ഞ കൂലി 80 രൂപയില്‍ താഴെ ആയതിനാല്‍ അങ്ങനെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ നിര്‍ദേശത്തോട് എതിര്‍പ്പില്ലായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ത്തന്നെ കുറഞ്ഞ കൂലി 125 രൂപ ആണെന്നും ആ നിലയ്ക്ക് അതില്‍ കുറവായ ഒരു കൂലി സംസ്ഥാന ഗവമെന്റിന് സ്വീകാര്യമല്ലെന്നും സംസ്ഥാന ഗവമെന്റ് അറിയിക്കുകയുണ്ടായി. വിവിധ തലത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ നടത്താതെ അവസാന തീരുമാനത്തില്‍ എത്തരുതെന്നും സംസ്ഥാന ഗവമെന്റ് അഭ്യര്‍ഥിച്ചിരുന്നു. ഇതിനിടയില്‍ കേരളത്തിലെ കാര്‍ഷിക തൊഴിലാളികളുടെ മിനിമം കൂലി 200 രൂപയായി ഉയര്‍ത്തി നിശ്ചയിക്കുകയും ചെയ്തിരുന്നു. സംസ്ഥാന തൊഴിലുറപ്പു കൌസിലും ഈ കൂലി കേരളത്തില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഞാന്‍ കേന്ദ്ര ഗ്രാമവികസനമന്ത്രി ആയിരുന്ന ഡോ. രഘുവംശ പ്രസാദിനെ നേരില്‍ കണ്ട് സംസ്ഥാന ഗവമെന്റിന്റെ ആവശ്യം ആവര്‍ത്തിച്ച് ഉന്നയിച്ചിരുന്നു. 2009 ഡിസംബര്‍ 3ന് ദേശീയ തൊഴിലുറപ്പ് ആക്ടിന്റെ വ്യവസ്ഥകള്‍ പ്രകാരം കുറഞ്ഞ കൂലി 100 രൂപയായി നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്രഗവമെന്റിന്റെ തീരുമാനം സംസ്ഥാന ഗവമെന്റിനെ അറിയിക്കുകയുണ്ടായി. അതില്‍ കൂടുതല്‍ വരുന്ന തുക സംസ്ഥാന ഗവമെന്റ് വഹിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, 100 രൂപയില്‍ കൂടുതല്‍ കൂലി നിലവില്‍ 2009 ജനുവരി ഒന്നുമുതല്‍ വിജ്ഞാപനം ചെയ്തിട്ടുള്ള സംസ്ഥാനങ്ങളില്‍ അത് നിലനിര്‍ത്തുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാന ഗവമെന്റിന്റെ ശക്തമായ ഇടപെടലിന്റെ കൂടി ഫലമായിട്ടാണ് ദേശീയതലത്തില്‍ തൊഴിലുറപ്പു പദ്ധതിക്ക് നിശ്ചയിച്ച മിനിമം കൂലിയില്‍നിന്ന് കേരളത്തെ ഒഴിവാക്കിയിരിക്കുന്നത്. 2009-10 ലെ ബജറ്റ് പ്രസംഗത്തിലും കേന്ദ്ര ധനമന്ത്രി ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് 100 രൂപ കൂലി ഉറപ്പു വരുത്തുമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. 2010-11 ലെ തൊഴിലുറപ്പു പദ്ധതിക്കുള്ള ലേബര്‍ ബജറ്റ് കേന്ദ്ര ഗവമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചുകഴിഞ്ഞു. 1113 കോടി രൂപയുടെ ബജറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. 9.12 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും 6.29 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 69 ദിവസമെങ്കിലും തൊഴില്‍ ഉറപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്. പദ്ധതി പ്രവര്‍ത്തനം ബാലാരിഷ്ടതകള്‍ പിന്നിടുകയും തദ്ദേശസ്ഥാപനങ്ങളും നിര്‍വഹണ ഉദ്യോഗസ്ഥരും പദ്ധതി നിര്‍വഹണത്തിന്റെ വിവിധ തലത്തില്‍ പ്രവീണ്യം നേടുകയുംചെയ്ത സാഹചര്യത്തില്‍ പ്രയാസകരമെങ്കിലും ലക്ഷ്യം നേടാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് തദ്ദേശസ്വയംഭരണ വകുപ്പിനുള്ളത്. പ്രതികൂല സാഹചര്യത്തിലും പദ്ധതി നിര്‍വഹണത്തില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളെയും മാതൃകാപരമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. 2010-11 ലെ പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കാം.
paloli mohamed kutty

Sunday, April 18, 2010

മാപ്പുപറഞ്ഞാല്‍ തീരുമോ?

മാപ്പുപറഞ്ഞാല്‍ തീരുമോ?....................

സ്എന്‍സി ലാവ്ലിന്‍ കേസ് സിബിഐയുടെ പ്രത്യേക കോടതിയിലാണ്. മന്ത്രിസഭയുടെ ശുപാര്‍ശയ്ക്ക് വിരുദ്ധമായി ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിയുടെ സാധുത ചോദ്യംചെയ്ത് പിണറായി വിജയന്‍ നല്‍കിയ റിട്ട്ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. കേരളത്തിലെ പഴഞ്ചന്‍ ജലവൈദ്യുത പദ്ധതികളായ പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ടതാണ് ലാവ്ലിന്‍ കേസ് എന്നറിയപ്പെടുന്ന, കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കേരളത്തില്‍ ഏറിയും കുറഞ്ഞും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം. മൂന്ന് പദ്ധതിയും കാലാനുസൃതമായി നവീകരിച്ച് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനായി കനഡയിലെ എസ്എന്‍സി ലാവ്ലിന്‍ എന്ന കമ്പനിക്ക് ധാരണാപത്രത്തിന്റെ വഴിയില്‍ ചുമതല നല്‍കി; കമ്പനി കേരളത്തില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കാന്‍ സഹായം സമാഹരിച്ച് നല്‍കാമെന്ന് സമ്മതിച്ചു; നവീകരണം പൂര്‍ത്തിയായിട്ടും വാഗ്ദാനംചെയ്ത സഹായം പൂര്‍ണമായി ലഭ്യമായില്ല; അതുകൊണ്ട് വാഗ്ദത്ത സഹായത്തുക സംസ്ഥാനത്തിന് നഷ്ടപ്പെട്ടു; അത് അഴിമതിയാണ്-ഇത്രയും കാര്യങ്ങളാണ് ലാവ്ലിന്‍ കേസായി മാധ്യമങ്ങളും ഇടതുപക്ഷവിരോധ രാഷ്ട്രീയക്കാരും അവതരിപ്പിച്ചത്. സിഎജിയുടെ ഒരു കരട് റിപ്പോര്‍ട്ട് വരികയും അതില്‍ 374കോടി രൂപ സംസ്ഥാനത്തിന് നഷ്ടമാണെന്ന് പരാമര്‍ശമുണ്ടാകുകയും അക്കാര്യം മാതൃഭൂമി ദിനപത്രം വലിയ അഴിമതി നടന്നു എന്ന ഭാവേന അവതരിപ്പിക്കുകയും ചെയ്തതോടെയാണ് 'ലാവ്ലിന്‍ കേസി'ന് പ്രചുരപ്രചാരം ലഭിച്ചത്. സിഎജി ഉന്നയിച്ച സംശയങ്ങള്‍ക്ക് വൈദ്യുതി ബോര്‍ഡും സംസ്ഥാന സര്‍ക്കാരും വ്യക്തമായ മറുപടി നല്‍കി. അനുചിതമായോ അവിഹിതമായോ ഒന്നും നടന്നിട്ടില്ലെന്ന് തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നതായിരുന്നു യുഡിഎഫ് ഭരണത്തിലിരിക്കുമ്പോള്‍ നല്‍കിയ ആ മറുപടി. സാധാരണ നിലയില്‍ യുക്തിഭദ്രമായ അത്തരം മറുപടികള്‍ കിട്ടിയാല്‍ സിഎജി തെറ്റിദ്ധാരണകള്‍ തിരുത്തുന്നതാണ്. എന്നാല്‍, ലാവ്ലിന്‍ വിഷയത്തില്‍ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വലിച്ചിഴയ്ക്കാനുള്ള ലക്കുകെട്ട നീക്കങ്ങളാണ് പിന്നീട് സംസ്ഥാനം കണ്ടത്. മുത്തങ്ങ വെടിവയ്പ്പിലൂടെ യുഡിഎഫ് ഗവമെന്റ് പരുങ്ങലിലായപ്പോള്‍ ലാവ്ലിന്‍ വിഷയം വിജിലന്‍സിന് അന്വേഷത്തിനുവിട്ട് വാര്‍ത്ത സൃഷ്ടിച്ചു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി വിജിലന്‍സ് അന്വേഷിച്ച് കേസിന്റെ സുപ്രധാന വിവരങ്ങള്‍ കണ്ടെത്തി. ആ അന്വേഷണത്തിന്റെ തുടര്‍ച്ചയായി വിജിലന്‍സ് കോടതിയില്‍ കേസ് രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. അന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി. ആഗ്രഹിച്ചത് പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ വരുത്താന്‍. വിജിലന്‍സ് തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും പിണറായിയെ കുടുക്കാനുള്ള തെളിവുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതോടെ ഉപജാപകര്‍ നിരാശയിലായി. അസാധാരണമായ നടപടിക്കാണ് അവര്‍ ഒരുങ്ങിയത്. വിജിലന്‍സ് ഡയറക്ടറെ മാറ്റി. ഒരു ഏജന്‍സി അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസ്, തെരഞ്ഞെടുപ്പുപ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ്, മറ്റൊരു ഏജന്‍സിയെ-സിബിഐയെ ഏല്‍പ്പിക്കാന്‍ ഒരു ന്യായീകരണവും ചൂണ്ടിക്കാണിക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിക്കുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയമടഞ്ഞു. എല്‍ഡിഎഫ് അധികാരമേറ്റു. ഉപജാപകര്‍ അടങ്ങിയിരുന്നില്ല. കോടതിയിലൂടെ, മാധ്യമങ്ങളെ ഉപയോഗിച്ച് വേട്ട തുടര്‍ന്നു. ആദ്യം സിബിഐ വേണ്ടെന്നുവച്ച കേസ് സിബിഐയുടെ കൈയിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സിബിഐ അന്വേഷണത്തിലും പിണറായിക്കെതിരെ ഒന്നും കിട്ടില്ല എന്നുവന്നപ്പോള്‍ അമ്പരപ്പിക്കുന്ന ഇടപെടലുകളുണ്ടായി. അന്തിമ റിപ്പോര്‍ട്ടില്‍ പിണറായിയുടെ പേര് ഉള്‍പ്പെടുത്തിച്ചു. എന്നാല്‍, കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളിലൂടെ ഒരാളെ പ്രതിയാക്കേണ്ടിവന്നതിന്റെ ദൌര്‍ബല്യം കേസിലുണ്ടായി. കാര്‍ത്തികേയന്‍ ഗൂഢാലോചനയുടെ തുടക്കക്കാരന്‍ എന്ന് റിപ്പോര്‍ട്ടില്‍ എഴുതിവച്ച സിബിഐ കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. കാരണം പറഞ്ഞത് വ്യക്തിപരമായ നേട്ടങ്ങളുണ്ടാക്കിയതിന് തെളിവില്ല എന്ന്. കാര്‍ത്തികേയനുശേഷം തുച്ഛകാലയളവില്‍ മന്ത്രിയായ പിണറായിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതില്‍നിന്ന് അതേ കാരണം അവരെ തടഞ്ഞതുമില്ല! വ്യക്തിപരമായ എന്തെങ്കിലും നേട്ടം പിണറായി ഉണ്ടാക്കി എന്നു പറയാതെതന്നെ അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തികച്ചും രാഷ്ട്രീയമായ പകപോക്കല്‍. അതിന് സിബിഐയെ കരുവാക്കി. അക്കാര്യം സിപിഐ എം അന്നുതന്നെ ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പകപോക്കലാണെന്നും പാര്‍ടി പറഞ്ഞു. പിന്നീട് ബിജെപി അഖിലേന്ത്യാനേതാവ് വെങ്കയ്യ നായിഡുവിനുപോലും, സിബിഐയെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഗവമെന്റ് ഉപയോഗിക്കുന്നതിന്റെ എല്ലാംതികഞ്ഞ ഉദാഹരണമായി, പിണറായി വിജയനെതിരെ എടുത്ത കള്ളക്കേസിനെ ഉദാഹരിക്കേണ്ടിവന്നു. ഇപ്പോള്‍ പ്രത്യേക കോടതിയില്‍ സിബിഐ ഫയല്‍ചെയ്ത സത്യവാങ്മൂലം, ലാവ്ലിന്‍ കേസില്‍ ഇതുവരെ സിപിഐ എം സ്വീകരിച്ച നിലപാടിനെയാകെ സാധൂകരിക്കുന്നു. പിണറായിക്കെതിരെ അപവാദപ്രചാരണം നടത്തിയവര്‍ക്കാകെയുള്ള മറുപടിയാണത്. ഒരു നയാപൈസയുടെ അഴിമതി നടന്നിട്ടില്ല എന്നാണതിന്റെ സാരം. ലാവ്ലിന്‍ കേസിനെ കോഴക്കേസ് എന്നു വിളിച്ചവര്‍ക്കും അതിലേക്ക് നയിച്ച കള്ളപ്രചാരണങ്ങളും വ്യാജരേഖാ നിര്‍മാണവും നടത്തിയവര്‍ക്കുമുള്ള പ്രഹരമാണത്. പിണറായി വിജയന്‍ എന്ന കേരളത്തിന്റെ കരുത്തനായ കമ്യൂണിസ്റ് നേതാവിനെ ചുറ്റിവളഞ്ഞാക്രമിച്ച് ഇടതുപക്ഷത്തെ തകര്‍ക്കാമെന്നുകരുതിയ കുബുദ്ധികള്‍ക്കും അവര്‍ക്ക് താളംപിടിച്ച് നുണകളുടെ തായമ്പക നടത്തിയ വലതുപക്ഷമാധ്യമങ്ങള്‍ക്കും ഇനിയെന്ത് പറയാനുണ്ട് എന്ന ചോദ്യമാണുയരുന്നത്. ലജ്ജയുടെ അംശം അവശേഷിക്കുന്നെങ്കില്‍ അത്തരക്കാരുടെ തല ഇനി ഉയരില്ല. കേരളം കണ്ട ഏറ്റവും ക്രൂരവും സംഘടിതവുമായ ആക്രമണങ്ങളെ നേരിട്ട കമ്യൂണിസ്റ് നേതാവിന്റെ ശിരസ്സ് ഉയര്‍ന്നുതന്നെയാണിരിക്കുന്നത്. ഉത്തമനായ കമ്യൂണിസ്റിന്റെ സംശുദ്ധമായ ജീവിതത്തെ തകര്‍ക്കാനോ തളര്‍ത്താനോ ഉപജാപകര്‍ക്ക് കഴിയില്ല എന്ന അലംഘനീയമായ സത്യത്തിന്റെ അന്യൂനമായ ഉദാഹരണമാണത്. ലാവ്ലിന്‍ കേസ് സാങ്കേതികമായി അവസാനിച്ചിട്ടില്ല. ഇന്നലെവരെ ഉണ്ടായ ആക്രമണങ്ങള്‍ പുതിയ രൂപഭാവങ്ങളാര്‍ജിച്ച് തുടരുമെന്നതിലും സംശയമില്ല. എന്നാല്‍, സത്യം മനസ്സിലാക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം ലാവ്ലിന്‍ കേസ് അവസാനിച്ചുകഴിഞ്ഞു. ചരിത്രം കണ്ട ഏറ്റവും വലിയ വഞ്ചനകളിലൊന്നിന്റെ, നെറികേടുകളിലൊന്നിന്റെ സ്രഷ്ടാക്കളെ തേടിപ്പിടിച്ച് വിചാരണചെയ്യാനുള്ള അവസരമാണ് ജനങ്ങള്‍ക്കുമുന്നില്‍ ഇനിയുള്ളത്. പ്രതിസ്ഥാനത്ത്, കമ്യൂണിസ്റ് പ്രസ്ഥാനത്തെ ഉപജാപങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിച്ച എല്ലാവരുമുണ്ടാകും. നാട്ടില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരു ആതുരാലയം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതിന്റെ പേരില്‍ ഒരു ജനനേതാവ് അനുഭവിക്കേണ്ടിവന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ നിസ്തുലമായ ത്യാഗത്തിന്റെ പട്ടികയിലേക്കാണുയര്‍ത്തപ്പെടുക. മാപ്പുപറഞ്ഞാലും കൊടും ശിക്ഷയനുഭവിച്ചാലും തീരുന്നതല്ല ലാവ്ലിന്‍ കേസ് വ്യാജമായി കെട്ടിപ്പടുത്തവരുടെ പാപഭാരം.

ശശി തരുര്‍ രാജിവെച്ചു

ശശി തരുര്‍ രാജിവെച്ചു

ഐ പി എല്‍ വിവാദം ശശി തരൂരിനോട് രാജിവെയ്ക്കാന്‍ പ്രധാന മന്ത്രി ആവശ്യപ്പെട്ടു.
ശശി തരുര്‍ രാജിവെച്ചു

സാമൂഹ്യവിരുദ്ധരുടെ പ്രചാരണം മാധ്യമങ്ങള്‍ ഏറ്റുപാടരുത്്: പിണറായി

സാമൂഹ്യവിരുദ്ധരുടെ പ്രചാരണം മാധ്യമങ്ങള്‍ ഏറ്റുപാടരുത്്: പിണറായി

ദുബായ്: മാധ്യമസമൂഹത്തിന്റെ മറ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യവിരുദ്ധനെ നല്ലപിള്ളയാക്കാനും അത്തരക്കാരന്‍ പറയുന്നത് പ്രചരിപ്പിക്കാനും തയ്യാറാകുന്ന സമീപനം മാധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഹ്രസ്വസന്ദര്‍ശനാര്‍ഥം ദുബായില്‍ എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ലാവ്ലിന്‍ കരാറുമായി ബന്ധപ്പെട്ട് അഴിമതി കാട്ടിയിട്ടില്ലെന്ന് സിബിഐ പ്രത്യേക കോടതി മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തനം നമ്മുടെ നാട്ടില്‍ നല്ല തോതില്‍ അംഗീകരിക്കപ്പെടുന്ന ഒന്നാണ്. അപവാദം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം പറ്റുന്ന കശ്മലന്മാര്‍ക്ക് വലിയ പ്രചാരണം കൊടുക്കാന്‍ മുഖ്യധാരാമാധ്യമങ്ങള്‍തന്നെ തയ്യാറാകുന്നു. അത് മാധ്യമധര്‍മത്തില്‍ പെട്ടതാണോ. സമൂഹത്തിലെ പുഴുക്കുത്തുകളായ അത്തരം വ്യക്തികള്‍ക്ക് വ്യാപകമായി പ്രചാരണം കൊടുക്കുന്നത് ഇതുമായി ബന്ധപ്പെട്ട് നമുക്ക് കാണാന്‍ കഴിയും. ഒരുപാട് ദുഷ്പ്രചാരണങ്ങള്‍ വന്ന ഒരു പ്രശ്നമാണിത്. കേരളത്തില്‍ വൈദ്യുതിവകുപ്പിന്റെ ചുമതല കുറച്ചുകാലം കൈവശംവയ്ക്കുകയും ആകുന്ന രീതിയില്‍ ആ ചുമതല നിറവേറ്റാന്‍ ശ്രദ്ധിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ പ്രശ്നം ഉയര്‍ന്നുവന്നത്. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിയുമ്പോള്‍ രാഷ്ട്രീയമായി എതിര്‍ത്തവര്‍പോലും നല്ല വാക്കുകള്‍ പറഞ്ഞിരുന്നു. എങ്കിലും പിന്നീട് വലിയ കോടികളുടെ അഴിമതിക്കാരനായി എന്നെ ചിത്രീകരിക്കാനുള്ള ശ്രമമായിരുന്നു നടന്നത്. ചിലരത് 360 കോടിയില്‍ പരമെന്നും ചിലര്‍ 500 കോടിയില്‍ പരമാണെന്നുമൊക്കെ അവരവരുടെ ഭാവനാവിലാസമനുസരിച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന കേസ് നിയമപരമായി നേരിടുമെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ചതാണ്. അതുതന്നെയാണ് തുടര്‍ന്നും സ്വീകരിക്കുന്ന നിലപാടെന്നും പിണറായി പറഞ്ഞ

Friday, April 16, 2010

മാധ്യമങളുടെയും സാമ്രാജിത്ത പക്ഷപാതികളുടെയുയും കടന്നാക്രമങളെ നേരിട്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട് നീങുന്ന സഃ പിണറായിക്ക് യു എ ഇ ഹാര്‍ദ്ദവമായ സ്വാഗതം

പ്രവാസി പ്രശ്നങള്‍ ഉയര്‍ത്തിപിടിച്ച്, മാധ്യമങളുടെയും സാമ്രാജിത്ത പക്ഷപാതികളുടെയുയും കടന്നാക്രമങളെ നേരിട്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട് നീങുന്ന സഃ പിണറായിക്ക് യു എ ഇ ഹാര്‍ദ്ദവമായ സ്വാഗതം.


മാധ്യമങ്ങളുടെ സംഘടിതാക്രമണം, ജാതിമത സാമുദായികശക്തികളുടെ കടന്നാക്രമണം, പാര്‍ടിയെ തകര്‍ക്കാന്‍ നേതാവിനെ തളര്‍ത്തുന്നതാണ് എളുപ്പമെന്നു കണ്ട് അത്യന്തം ഹീനമായ വ്യക്തിഹത്യ. പാര്‍ടി രണ്ടാകുന്നെന്നു ശത്രുക്കള്‍ ദിവാസ്വപ്നം കണ്ട മലപ്പുറംസമ്മേളനം പാര്‍ടിയെ നയിക്കാന്‍ മൂന്നാമതും ചുമതലപ്പെടുത്തിയ പിണറായി വിജയനുനേരെ മാധ്യമങ്ങളും മറ്റു പിന്തിരിപ്പന്‍ശക്തികളും കഴിഞ്ഞ മൂന്നുവര്‍ഷവും നടത്തിയത് മര്യാദയുടെ എല്ലാ സീമയും ലംഘിച്ച കടന്നാക്രമണങ്ങളുടെ ശരവര്‍ഷമാണ്. ഒരുപക്ഷേ ഒരു രാഷ്ട്രീയനേതാവിനും ഇത്ര ക്രൂരമായ ഒരുഅവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകില്ല. പോരാട്ടങ്ങളുടെയും ത്യാഗത്തിന്റെയും കരുത്തില്‍ ഉരുകിത്തെളിഞ്ഞ പിണറായി ഇതിനെയെല്ലാം അക്ഷോഭ്യനായി നേരിട്ട് പാര്‍ടിയെ മുന്നോട്ടുനയിച്ചു. അപവാദങ്ങളുടെയും ആക്രമണങ്ങളുടെയും നിലയ്ക്കാത്ത പ്രവാഹത്തെ കമ്യൂണിസ്റുകാരന്റെ നിശ്ചയദാര്‍ഢ്യത്തോടെ, അസാമാന്യമായ കരുത്തോടെ നേരിട്ട് പാര്‍ടിയെ ഒന്നിച്ചു നിര്‍ത്തി. വ്യക്തിഹത്യ കുടുംബാംഗങ്ങള്‍ക്കെതിരെവരെ നീണ്ടപ്പോഴും അതെല്ലാം പ്രസ്ഥാനത്തെ തളര്‍ത്താനുള്ള ശത്രുവര്‍ഗത്തിന്റെ കടന്നാക്രമണംമാത്രമായി കണ്ട് വിപ്ളവപ്രസ്ഥാനത്തിന്റെ അഭിമാനം കാത്തു. കേരളത്തില്‍ കമ്യൂണിസ്റ് പാര്‍ടി പിറന്നുവീണ പിണറായിയില്‍ ചെത്തുതൊഴിലാളിയുടെ മകനായി ജനിച്ച വിജയന്‍ സഖാവ് പി കൃഷ്ണപിള്ളയുടെ നാട്ടില്‍ നടന്ന ആദ്യസമ്മേളനത്തില്‍ വീണ്ടും സാരഥിയാകുന്നത് പാര്‍ടിയുടെ ശക്തി പതിന്മടങ്ങ് വര്‍ധിപ്പിച്ച അഭിമാനത്തോടെയാണ.്യുഡിഎഫിന്റെ ദ്രോഹവാഴ്ചയ്ക്കെതിരെ അലയടിച്ചുയര്‍ന്ന എണ്ണമറ്റ പ്രക്ഷോഭങ്ങള്‍ക്ക് പിണറായി നേതൃത്വം നല്‍കി. സംസ്ഥാനത്തെ ഇളക്കിമറിക്കുകയും യുഡിഎഫിന്റെ അടിത്തറ ഇളക്കുകയുംചെയ്ത കേരളമാര്‍ച്ച് വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ വളര്‍ന്ന് ഭരണാധികാരിയും ജനനായകനുമായ അദ്ദേഹത്തിന്റെ സംഘടനാപാടവത്തിന്റെ തെളിവായിരുന്നു. ജനങ്ങളെ അണിനിരത്തി നടത്തിയ പോരാട്ടങ്ങള്‍ പാര്‍ടിയുടെ ബഹുജനപിന്തുണ വര്‍ധിപ്പിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭാതെരഞ്ഞെടുപ്പിലും പാര്‍ടിയും എല്‍ഡിഎഫും നേടിയ ചരിത്രവിജയത്തിന്റെ ശില്‍പ്പിയാണ് പിണറായി. മതന്യൂനപക്ഷവിഭാഗങ്ങളില്‍ പാര്‍ടിയുടെ സ്വാധീനം പതിന്മടങ്ങ് വര്‍ധിപ്പിച്ചതാണ് ആ സംഘടനാമികവിന്റെ സാക്ഷ്യപത്രങ്ങളിലൊന്ന്.ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെ ഇളയമകനായി 1944 മാര്‍ച്ച് 21നാണ് പിണറായി വിജയന്‍ ജനിച്ചത്. അമ്മ കല്യാണി. പിണറായി ശാരദാവിലാസം എല്‍പി സ്കൂളിലും പെരളശ്ശേരി ഗവണ്‍മെന്റ് ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം. സ്കൂള്‍ ഫൈനല്‍ കഴിഞ്ഞ് ഒരു വര്‍ഷം നെയ്ത്തുപണിയെടുത്തശേഷമാണ് പ്രീ യൂണിവേഴ്സിറ്റി കോഴ്സില്‍ ചേര്‍ന്നത്. വളരെ ചെറുപ്പത്തിലേ കമ്യൂണിസ്റ്പാര്‍ടിയുടെ ഉശിരന്‍ പ്രവര്‍ത്തകനായി. വിദ്യാര്‍ഥി സംഘടനാ രംഗത്തുകൂടിയാണ് നേതൃത്വത്തിലേക്ക് കടന്നുവന്നത്. തലശേരി ബ്രണ്ണന്‍കോളേജില്‍ ബിഎ ഇക്കണോമിക്സിനു പഠിക്കുമ്പോള്‍ കേരള സ്റുഡന്റ് ഫെഡറേഷന്റെ (കെഎസ്എഫ്) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1964മുതല്‍ മുഴുവന്‍സമയ പ്രവര്‍ത്തകനായ പിണറായി ഐതിഹാസികമായ നിരവധി വിദ്യാര്‍ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കെഎസ്എഫ് സംസ്ഥാന സെക്രട്ടറിയായിരിക്കെ തലശേരി കോടതിക്കുമുമ്പില്‍വച്ച് പിണറായി ഉള്‍പ്പെടെയുള്ളവരെ പൊലീസ് അടിച്ച് കടലില്‍ ചാടിച്ച സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. കെഎസ്എഫ് സംസ്ഥാന സെക്രട്ടറി, കെഎസ്‌വൈഎഫ് സംസ്ഥാന വൈസ്പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പിണറായി സംസ്ഥാനത്ത് വിദ്യാര്‍ഥി- യുവജന പ്രസ്ഥാനത്തിന് കരുത്തുറ്റ അടിത്തറ പാകി.തലശേരിമേഖലയില്‍ വര്‍ഗീയവാദികളുടെ•കടന്നുകയറ്റം തടഞ്ഞുനിര്‍ത്താന്‍ പിണറായിയുടെ സവിശേഷമായ പ്രവര്‍ത്തനശൈലി വലിയ പങ്കുവഹിച്ചു.1971 അവസാനം തലശേരിയില്‍ വര്‍ഗീയലഹള നടന്നപ്പോള്‍ ആദ്യംതന്നെ സ്ഥലത്ത് ഓടിയെത്തി ധീരമായി പ്രതിരോധപ്രവര്‍ത്തനം നടത്തി. തലശേരിലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റിസ് വിതയത്തില്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തുപറഞ്ഞ സംഭവമാണ് ഇത്. 1968ല്‍ മാവിലായിയില്‍ നടന്ന ജില്ലാപ്ളീനത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി. 1972ല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. 1978ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 60കളുടെ ആദ്യംമുതലേ പലപ്പോഴായി പൊലീസ് മര്‍ദനം അനുഭവിക്കേണ്ടിവന്ന പിണറായി അടിയന്തരാവസ്ഥക്കാലത്ത് എംഎല്‍എയായിരിക്കെ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയായി. പൊലീസ് സംഘം അദ്ദേഹത്തെ ചവിട്ടിയുരുട്ടിയ സംഭവം പില്‍ക്കാലത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കി. അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടുമാസം കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ തടവുകാരനായിരുന്നു.1986ല്‍ ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെത്തുടര്‍ന്ന് പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. എം വി രാഘവനും കൂട്ടരും കണ്ണൂര്‍ ജില്ലയില്‍ പാര്‍ടിക്കെതിരെ വെല്ലുവിളി ഉയര്‍ത്തിയ ഘട്ടത്തില്‍ കരുത്താര്‍ന്ന സംഘടനാ പ്രവര്‍ത്തനത്തിലൂടെ പ്രവര്‍ത്തകരെയും അണികളെയും സിപിഐ എമ്മില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പിണറായി നേതൃത്വം നല്‍കി. 1989ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതുമുതല്‍ തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.വൈദ്യുതിമന്ത്രിയായിരിക്കെ 1998 സെപ്തംബറിലാണ് പാര്‍ടി സംസ്ഥാന സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഇത്. പാര്‍ടിയെ വെല്ലുവിളിക്കാനും ദുര്‍ബലപ്പെടുത്താനും സേവ് സിപിഎം ഫോറം ഉള്‍പ്പെടെ ശ്രമം നടത്തിക്കൊണ്ടിരുന്ന ആ ഘട്ടത്തില്‍ പ്രതിബന്ധങ്ങള്‍ തട്ടിനീക്കി അദ്ദേഹം പാര്‍ടിയെ മുന്നോട്ടു നയിച്ചു. 2002 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ചേര്‍ന്ന 17-ാം സംസ്ഥാന സമ്മേളനം പിണറായിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2005 ഫെബ്രുവരിയില്‍ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാനസമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി. മലപ്പുറം സമ്മേളനശേഷം പാര്‍ടിയിലെ വിഭാഗീയപ്രവണതകള്‍ക്കെതിരെ പിണറായി അതിശക്തമായ പോരാട്ടമാണ് നയിച്ചത്. ഒറ്റുകാരില്‍നിന്ന് പാര്‍ടിയെ സംരക്ഷിക്കാന്‍ കര്‍ശനമായ നിലപാടെടുത്തു. വിഭാഗീയതയ്ക്ക് അന്ത്യംകുറിച്ച് മൂന്നുവര്‍ഷംകൊണ്ട് പ്രസ്ഥാനത്തിന് കൂടുതല്‍ കരുത്തു പകരാന്‍ പിണറായിയുടെ നേതൃത്വത്തില്‍ പാര്‍ടിക്ക് കഴിഞ്ഞു.1970ല്‍ 26-ാം വയസ്സില്‍ നിയമസഭാംഗമായ പിണറായി പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും മികവു പ്രകടിപ്പിച്ചു. 1970ലും 77ലും 91ലും കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധാനംചെയ്തു. 1996ല്‍ പയ്യന്നൂരില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.1996ല്‍ എല്‍ഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതി- സഹകരണമന്ത്രിയായ പിണറായി മികച്ച ഭരണാധികാരി എന്ന പ്രശംസ പിടിച്ചുപറ്റി. രണ്ടായിരമാണ്ടോടെ കേരളത്തെ വൈദ്യുതിമിച്ച സംസ്ഥാനമാക്കുക എന്ന ദൃഢനിശ്ചയത്തോടെ നടത്തിയ പ്രവര്‍ത്തനം പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെ അഭിനന്ദനം നേടി.൨൦൧൦ ഏപ്രില്‍ ഒന്ന് മുതല്‍ പ്രവാസികളുടെ നീറുന്ന പ്രശ്നങള്‍ക്ക് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൗദി അറേബ്യയില്‍ നിന്ന് യാത്ര ആരംഭിച്ച അന്നുമുതല്‍ എതിരാളികളും മാധ്യമ സിണ്ടിക്കേറ്റും നുണപ്രചരണങളുടെ കെട്ടഴിച്ചു വിട്ടിരിക്കുകയാണു.നിരന്തരം പ്രയാസങള്‍ അനുഭവിക്കേണ്ടിവരുന്ന പ്രവാസികളുടെ പ്രശ്നങള്‍ക്ക് യാതൊരു വിലയും ഇവര്‍ കല്പിക്കുന്നില്ല.രാജ്യത്തിന്റെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്ന വിദേശ ഇന്ത്യക്കാര്‍ക്കുവേണ്ടി നടപ്പാക്കേണ്ട ക്ഷേമപ്രവര്‍ത്തനങ്ങളെപ്പറ്റി ആലോചിക്കാന്‍പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞ അഭിപ്രായം അര്‍ഹിക്കുന്ന ഗൗരവത്തൊടെ എടുക്കാന്‍ തയ്യാറാകാത്ത പത്രമാധ്യമങള്‍ അദ്ദേഹത്തിന്നെതിരെ കള്ളപ്രചരണങളുമായിരംഗത്തുവന്നിരിക്കുന്നത്ഗള്‍ഫ് മലയാളികള്‍ വളരെ ഗൗരവത്തൊടെയാണു കണക്കിലെടുത്തിട്ടുള്ളത്.സഃ പിണറായിയുടെ ഗള്‍ഫ് പര്യാടനം പ്രവാസി പ്രശ്നങള്‍ അവഗണിക്കുന്ന അധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ വളരെയെറെ സഹായകരമായിട്ടുണ്ട്.വിദേശങ്ങളിലേക്ക് തൊഴിലിനായി പോകുന്നവരില്‍നിന്ന് നിക്ഷേപത്തുകയായി പിരിച്ചെടുത്ത ഇരുപതിനായിരം കോടി രൂപ പോലും പ്രവാസികളുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ വിനിയോഗിക്കാത്ത കേന്ദ്ര സര്‍ക്കാറിനെ സഹായിക്കാനാണൂ കുത്തകമാധ്യമങള്‍‍ നുണപ്രചരണങളുമായി രംഗത്തിറങിയിരിക്കുന്നത്. മാധ്യമങളുടെയും വ്യക്തികളുടെയും സാമ്രാജിത്ത പക്ഷപാതിയുടെയും എല്ലാവിധ കടന്നാക്രമണത്തെയും നുണപ്രചരണങളെയും അതിജീവിച്ച് പാര്‍ട്ടിയേയും പാര്‍ട്ടിയില്‍ വിശ്വാസിക്കുന്ന ജനങളെയും കാത്തു സൂക്ഷിച്ച് മുന്നോട്ട് നീങുന്ന സഖാവ് പിണറായിക്ക് യു എ ഇയിലേക്ക് സ്വാഗതം.............
കടപ്പാട്/janasabdam.ning.com

Wednesday, April 14, 2010

എല്ലാവര്ക്കും സ്നേഹവും,സന്തോഷവും, ഐശ്വര്യവും , സമൃദ്ധിയും , നന്മയും നിറഞ്ഞ വിഷുദിനാശംസകള് നേരുന്നു.

Wishing a Happy and Prosperous vishu to all malayalees all over the world.


എല്ലാവര്ക്കും സ്നേഹവും,സന്തോഷവും, ഐശ്വര്യവും , സമൃദ്ധിയും , നന്മയും നിറഞ്ഞ വിഷുദിനാശംസകള് നേരുന്നു.


നാരായണന് വെളിയംകോട്



Wishing a Happy and Prosperous vishu to all malayalees all over the world.

Sunday, April 11, 2010

സഃ ഇമ്പിച്ചിബാവ .ഏറനാടിന്റെ വീരപുത്രന്‍ കേരളത്തിന്റെ ധീരനേതാവ്

സഃ ഇമ്പിച്ചിബാവ .ഏറനാടിന്റെ വീരപുത്രന്‍ കേരളത്തിന്റെ ധീരനേതാവ്


ഏറനാടിന്റെ വീരപുത്രന്‍ കേരളത്തിന്റെ ധീരനേതാവ് സഃ ഇമ്പിച്ചിബാവ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് പതിനഞ്ച് വര്‍ഷം തികയുകയാണു.ആറു പതിറ്റാണ്ടോളം കാലം നീണ്ടു നിന്ന ഉദാത്തമായ പൊതുജീവിതത്തിന്ന് ഉടമയായിരുന്നു സഃ ഇമ്പിച്ചിബാവ. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ , ലക്ഷ്യബോധവും ആദര്‍ശബോധവും സാഹസികതയും സമന്വയിപ്പിച്ച ആ വിപ്ലവകാരിയുടേ ജീവിതം സദാകര്‍മ്മനിരതമായിരുന്നു.മൂല്യച്യുതി നിറഞ്ഞുനില്‍ക്കുന്ന ഇന്നത്തെ ഇന്ത്യന്‍ വ്യവസ്ഥയില്‍ ജീവിക്കുന്ന പുതിയ തലമുറക്ക് സഖാവ് ഇമ്പിച്ചിബാവയില്‍ നിന്ന് വളരെയെറെ പഠിക്കാനുണ്ട്.
മലബാര്‍ പ്രദേശത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാതാക്കളായിരുന്ന മുസ്ലിം കമ്യൂണിസ്റ്റുകാരില്‍ ഏറ്റവും പ്രമുഖനും പ്രധാനിയുമായിരുന്നു സഖാവ് ഇമ്പിച്ചിബാവ.ജീവിതാവസാനം വരെ വിപ്ലവ പ്രസ്ഥാനത്തിന്റെ ചെങ്കൊടി ഉയര്‍ത്തി പിടിച്ച് അന്ധ വിശ്വാസങള്‍ക്കും അനാചാരങള്‍ക്കും എതിരെ ശക്തമായ ചെറുത്ത് നില്പ്പും, സാധാരണക്കാരന്റെ ആവശ്യങള്‍ക്കും അവകാശങള്‍ക്കും വേണ്ടി പടനയിക്കുകയും ചെയ്തിട്ടുള്ള സഃ ഇമ്പിച്ചിബാവ,രാജ്യ സഭ മെമ്പര്‍, ലോകസഭമെമ്പര്‍ ,എം എല്‍ എ , മന്ത്രി എന്നി സ്ഥാനങളില്‍ ആത്മാര്‍ഥ പ്രവര്‍ത്തനം കാഴ്ചവെച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.ഏത് ഉന്നത സ്ഥാനങളില്‍ ഇരിക്കുമ്പോഴും തന്റെ കാലടിക്കു കീഴിലുള്ളമണ്ണീല്‍ -ബഹുജനപ്രസ്ഥാനത്തില്‍ തന്നെ അദ്ദേഹം ഉറച്ചു നിന്നു.മന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോള്‍ പോലും ഒരു പ്രക്ഷോഭകാരിയായിട്ടാണു അദ്ദേഹം ജനങള്‍ക്ക് മുന്നില്‍ വന്നത്. അതാണു ആ മഹാന്റെ സവിശേഷത.
ജാതിമത പരിഗണനകള്‍ക്ക് അതീതമായി തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചേരിയില്‍ കാല്‍ ഉറപ്പിച്ച് നില്‍ക്കുമ്പോഴും തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിലേക്ക് മുസ്ലിം സമുദായത്തെ ആകര്‍ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിരുന്നു.മുസ്ലിം സമുദായം കൂടി ഉള്‍ക്കൊള്ളാത്ത ഒരു ഇടതുപക്ഷത്തെയോ ഇടതുപക്ഷത്തിന്റെ ഭാഗമല്ലാത്ത മുസ്ലിം സമുദായത്തെയോ അദ്ദേഹത്തിന്ന് വിഭാവനം ചെയ്യാന്‍ കഴിഞ്ഞില്ല.
മന്ത്രിയെന്ന നിലയില്‍ വളരെ വ്യത്യസ്ഥവും പ്രശസ്തവുമായ സേവനമായിരുന്നു സഖാവ് ഇമ്പിച്ചിബാവയുടെത്.ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥന്മാരും സാങ്കേതിക വിദഗ്ധരും ബ്യുറോക്രസിയുടെ തലപ്പത്തിരുന്ന് നിയമങളുടെയും ചട്ടങളുടെയും നൂലാമാലകള്‍ എടുത്തിട്ട് തടസ്സം സ്രഷ്ടിക്കുമ്പോള്‍ അതുകേട്ട് വെറുതെയിരിക്കുന്ന മന്ത്രിയായിരുന്നില്ല സഃ ഇമ്പിച്ചിബാവ.നിയമങളും ചട്ടങളും തടസ്സം നില്‍ക്കാത്തവിധം ലക്ഷ്യം കൈവരിക്കുന്നതില്‍ ഇമ്പിച്ചിബാവയുടെ നിശ്ചയധാര്‍ഢ്യത്തിന്ന് കഴിഞ്ഞുവെന്നതാണു അദ്ദേഹത്തിന്റെ വിജയരഹസ്യം.പലരും മന്ത്രിമാരായിരുന്നുവെങ്കിലും യഥാര്‍ത്ഥമന്ത്രി വകുപ്പ് സിക്രട്ടറിമാരായിരുന്നു.എന്നാല്‍ ഇമ്പിച്ചിബാവ യഥാര്‍ത്ഥ മന്ത്രി തന്നെയായിരുന്നു.
നല്ലൊരു ഭരണാധികാരിയെന്ന നിലയില്‍ സഖാവ് ഇമ്പിച്ചിബാവ ഏറെ പ്രശസ്തി നേടിയിരുന്നു.ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായിരിക്കെ തന്റെ ഭരണപാടവം അദ്ദേഹം തെളിയിച്ചു.തീരുമാനം എടുക്കുന്നതിലും നടപ്പാക്കുന്നതിലും സഖാവ് പ്രകടിപ്പിച്ചിരുന്ന കഴിവ് അത്ഭുതകരമഅയിരുന്നുവെന്ന് ഏവര്‍ക്കും അറിയാവുന്നതാണു.പൊന്നാനിയില്‍ സ്കുളുകളും കോളേജുകളും ഉണ്ടാക്കുന്നതിന്നും യാത്രസൗകര്യം മെച്ചപ്പെടുത്തുന്നതിന്നും,ട്രാന്‍സ്പോര്‍ട്ട് ഡിപ്പോ തുറക്കുന്നതിന്നും ആരോഗ്യരംഗം പരിപോഷിപ്പിക്കുന്നതിന്നും ,പൊന്നാനി പോര്‍ട്ട് വികസിപ്പിക്കുന്നതിന്നും, സാധാരണക്കാരന്റെ ദൈനംദിന ആവശ്യങള്‍ക്കും സഖാവ് പ്രതേയക താല്പര്യമാണു എടുത്തിരുന്നത്.അതുകൊണ്ടു തന്നെയാണു സഖാവ് ഇമ്പിച്ചിബാവക്ക് പൊന്നാനി സുല്‍ത്താന്‍ എന്ന ഓമനപ്പേര്‍ നാട്ടുകാര്‍ സ്നേഹപൂര്‍‌വ്വം നല്‍കിയതും.എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം പൊന്നാനിയുടെ സുല്‍ത്താന്‍ തന്നെയായിരുന്നു.
നര്‍മ്മരസം തുളുമ്പുന്ന സംഭാഷണം പോലെ സരളവും ആശയസംബുഷ്ടവുമഅയിരുന്നു സഖാവിന്റെ പ്രസംഗങളും.പാട്ടുകളും തമാശയുമായി മണിക്കൂറുകളോളം യാതൊരു മുഷിപ്പും കൂടാതെ സദസ്സിനെ പിടിച്ചിരുത്താനുള്ള കഴിവ് അപാരമായിരുന്നു.
തല ഉയര്‍ത്തിപ്പിടിച്ച് ഒന്നിനേയും കൂസാതെയുള്ള സഖാവിന്റെ നടത്തമുണ്ടല്ലോ.......അത് മലയാളിയുടെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല.........നര്‍മ്മ രസത്തില്‍ ചാലിച്ച ആ സംഭാഷണങളും പ്രസംഗങളും ഇപ്പോഴും മലയാളികളുടെ കാതുകളില്‍ മുഴങുന്നുണ്ടാകും..........ലാല്‍ സലാം സഖാവെ...........

Friday, April 9, 2010

നാറാണത്ത് ഭ്രാന്തന്റെ രാഷ്ട്രീയം...

നാറാണത്ത് ഭ്രാന്തന്റെ രാഷ്ട്രീയം.
സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിന് പിറ്റേന്ന് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂ വിശാലമായ രാഷ്ട്രീയ അര്‍ഥങ്ങളുള്ളതാണ്. സ്മാര്‍ട്ട്സിറ്റിയിലെ പങ്കാളിയായ ടീകോമിന്റെ സ്വപ്നം കലണ്ടറിലെത്തി നില്‍ക്കുന്നു. 2010 കഴിഞ്ഞ് കലണ്ടര്‍ 2011ലെത്തുമ്പോള്‍ തെളിയുന്നത് ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മുഖമാണ്. എത്രയും വേഗം യുഡിഎഫ് ഭരണം വന്നു കിട്ടണമെന്ന സ്വപ്നം ടീകോമിന്റെ മാത്രം സ്വപ്നമല്ല. മാധ്യമങ്ങള്‍ ഉള്‍പ്പെടെ പല സ്ഥാപിത താല്‍പ്പര്യക്കാരും രഹസ്യമായും പരസ്യമായും അത്തരമൊരു പ്രതീക്ഷ പങ്കിടുന്നുണ്ട്. ഏതോ അന്ധവിശ്വാസംപോലെ മുന്നണിഭരണം മാറിമാറി വരേണ്ടതാണെന്ന തത്വവിചാരം ഇവര്‍ ഉറക്കെപ്പറയുന്നു. യഥാര്‍ഥത്തില്‍ മുന്നണികള്‍ മാറി മാറി ഭരിക്കേണ്ടതുണ്ടോ. ഒന്നിടവിട്ട മുന്നണി ഭരണം ആര്‍ക്കാണ് നേട്ടമുണ്ടാക്കുന്നത്. ടീകോമിന്റെ ആത്മഗതം മാതൃഭൂമിയിലെത്തുമ്പോള്‍ ഉറക്കെയായിയെന്നേയുള്ളൂ. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് വലതുപക്ഷം എന്തു നന്മയാണ് നല്‍കിയിട്ടുള്ളത്. ഇനി നല്‍കാന്‍ സാധിക്കുന്നത്. അതിരാവിലെമുതല്‍ അത്യധ്വാനംചെയ്ത് ഒരു കൂറ്റന്‍ കല്ല് മലയുടെ മുകളിലേക്കുയര്‍ത്തി കയറ്റുന്ന നാറാണത്തുഭ്രാന്തന്‍ സന്ധ്യയാകുമ്പോള്‍ ആ കല്ല് താഴേക്കിട്ട് പൊട്ടിച്ചിരിക്കുന്നത് പഴമയുടെ സമ്പാദ്യത്തിലെ ഒരു മിത്താണ്. ചില നേരുകള്‍ ഭ്രാന്തമായി വിളിച്ചു പറയുന്ന പ്രവാചകനെപ്പോലെ നാറാണത്തുഭ്രാന്തന്‍ സ്വന്തം അധ്വാനത്തെതന്നെ പാഴാക്കിക്കളഞ്ഞ് പരിഹാസ്യമാകുമ്പോള്‍ അതിന് സമൂഹം തിരിച്ചറിയേണ്ട അര്‍ഥതലങ്ങളില്ലേ. മുന്നണികളെ മാറിമാറി പരീക്ഷിക്കുകയെന്ന വ്യര്‍ഥരാഷ്ട്രീയത്തിന് പൊതു സമ്മിതി നേടിക്കൊടുക്കാന്‍ മാധ്യമങ്ങളും വലതുപക്ഷ കിങ്കരന്മാരും വല്ലാതെ കഷ്ടപ്പെടുകയാണിവിടെ. ഭൂപരിഷ്കാരവും വിദ്യാഭ്യാസനിയമവും സമ്പൂര്‍ണ സാക്ഷരതയും നിരവധി ക്ഷേമപദ്ധതികളും ജനകീയാസൂത്രണവും ഉള്‍പ്പെടെ രാജ്യമാകെ ശ്രദ്ധിക്കപ്പെടുന്ന നന്മകള്‍ വാരിവിതറിയ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കാണ് കേരള ചരിത്രത്തിന്റെ ഇന്നലെകളില്‍ യുക്തിഹീനമായി ഭരണത്തുടര്‍ച്ച നിഷേധിക്കപ്പെട്ടത്. പിന്നീട് അധികാരത്തില്‍ വന്ന വലതുപക്ഷമാകട്ടെ ഇടതുപക്ഷനേട്ടങ്ങളെ തകര്‍ത്ത് വികസന മുന്‍ഗണനകളെ നേരെ എതിര്‍ദിശയില്‍ നടത്തിയ അപഥസഞ്ചാരങ്ങള്‍ കേരളത്തിന് താങ്ങാവുന്നതിലേറെയായിരുന്നു. കേരളത്തിലെ അവസാനത്തെ യുഡിഎഫ് സര്‍ക്കാരിനും എന്തുമേന്മയാണ് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. സ്കൂളുകള്‍ പൂട്ടാന്‍ നിശ്ചയിച്ച വിദ്യാഭ്യാസനയം ആരെയാണ് സന്തോഷിപ്പിച്ചത്. തസ്തിക വെട്ടിക്കുറച്ചും നിയമനം നിരോധിച്ചും അധ്വാനിക്കുന്നവരെ ആക്രമിച്ചും അപമാനിച്ചും നടത്തിയ കഴിഞ്ഞ ഭരണകാലം ഇത്ര വേഗം മറക്കാനാകുമോ. കാലിയായ ഖജനാവിന്റെ പേരില്‍ കേരളം എത്ര കൊല്ലം പാഴാക്കി. എത്രയോ അഴിമതിക്കഥകള്‍ ഭരണപക്ഷംതന്നെ പാടി നടന്നു. ആദിവാസികള്‍വരെ ആക്രമിക്കപ്പെട്ട ഒരു കെട്ടകാലം നാടിനു സമ്മാനിച്ചവര്‍ ഏതോ പ്രകൃതി നിയമംപോലെ കേരളത്തില്‍ ഊഴം കാത്തിരിക്കുന്നുവെന്നാണ് ടീകോം സ്വപ്നം കാണുന്നത്. ഉമ്മന്‍ചാണ്ടി ഒരു കരാറാക്കിയതുപോലെ ഇന്‍ഫോപാര്‍ക്കുകൂടി വിഴുങ്ങിക്കളയാമെന്ന ടീകോമിന്റെ സ്വപ്നം പുതിയതൊന്നുമല്ല. എങ്കിലും സ്മൃതി നാശം സംഭവിച്ച മാധ്യമങ്ങള്‍ക്കും വലതുപക്ഷത്തിന്റെ കുഴലൂത്തുകാര്‍ക്കും ഉത്തരംപറയാനാകാത്തവിധം കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ കെടുതികള്‍ ചരിത്രത്തില്‍ മുഴച്ചുനില്‍പ്പുണ്ട്. ഇടതുപക്ഷത്തിനെതിരായി നടത്തപ്പെടുന്ന കള്ളപ്രചാരവേലകള്‍ക്കിടയില്‍ കഴിഞ്ഞ യുഡിഎഫ് വാഴ്ചകളുടെ ദുരിതകാലം വേണ്ടവിധം ഓര്‍മിക്കപ്പെടുന്നില്ല എന്നത് യാഥാര്‍ഥ്യമാണെങ്കിലും എല്ലാവരും അത് മറന്നതായി ആരും തീര്‍ച്ചപ്പെടുത്തേണ്ടതില്ല. ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വന്തം പാദമുദ്ര പതിപ്പിച്ച എത്രയോ ഭരണനേട്ടങ്ങളാണ് കേരളചരിത്രത്തിലുള്ളത്. മുന്നണികള്‍ മാറിമാറി ഭരിക്കുകയെന്നാല്‍ എത്രയേറെ തിന്മകള്‍ ചെയ്താലും വലതുപക്ഷത്തിന് അഞ്ചുകൊല്ലംവീതം ഭരണം ലഭിക്കുമെന്നതാണ് സംഭവിക്കുന്നത്. ഇങ്ങനെ ഇടയ്ക്കിടെ ഭരണത്തിലേറാന്‍ തക്കവിധം എന്തു ഭരണമികവാണ് കേരളത്തിലെയോ കേന്ദ്രത്തിലെയോ കോഗ്രസ് സര്‍ക്കാരുകള്‍ പ്രകടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ യുഡിഎഫ് വാഴ്ചയിലെ പൊരിഞ്ഞ പോരാട്ടത്തില്‍നിന്നാണ് എല്‍ഡിഎഫ് ഭരണത്തിലേക്കുയര്‍ന്നത്. അക്കാലത്തുയര്‍ത്തിയ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടത് ആര്‍ക്കാണ് അംഗീകരിക്കാനാകാഞ്ഞത്. കര്‍ഷക ആത്മഹത്യ ഇല്ലാതായതുമാത്രമല്ല, കാര്‍ഷികമേഖലയിലെ തിളക്കം ആര്‍ക്കാണ് മറക്കാനാവുക. സിബിഐ കൈകാര്യംചെയ്യുന്ന കിളിരൂര്‍, കവിയൂര്‍ കേസുകളിലെ ഫലശ്രുതിയെപ്പറ്റി ഉത്തരം പറയേണ്ടത് യുഡിഎഫുതന്നെയാണ്. ഇന്നത്തെ ഭരണകാലത്ത് സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന സംഭവത്തില്‍ കൃത്യമായ നിയമനടപടി ഉറപ്പാക്കിയത് ചെറിയകാര്യമാണോ. ജീവനക്കാരുടെ മാത്രമല്ല തൊഴിലെടുക്കുന്ന മുഴുവന്‍ ജനങ്ങളുടെയും ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ട് പ്രവര്‍ത്തിക്കുമ്പോഴും സദാ ഉണര്‍ന്നിരിക്കുന്ന സര്‍ക്കാര്‍ ഖജനാവ് ചെറിയ ഭരണനേട്ടമാണോ. താലോലംപോലുള്ള മാതൃകാപരമായ പദ്ധതികള്‍ നടപ്പാക്കുന്ന ആരോഗ്യമേഖല മാത്രമല്ല, സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്കു കുതിക്കുന്ന ഊര്‍ജമേഖലയും കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡുകള്‍ നേടിക്കഴിഞ്ഞു. പൊതുമേഖലയ്ക്ക് മികവ് നേടിക്കൊടുത്ത കേരള ബദലിനു നേരെ ആര്‍ക്കാണ് കണ്ണടയ്ക്കാനാവുക. ഒരു സ്മാര്‍ട്ട് സിറ്റിക്കു പകരം അര ഡസന്‍ ഐടി പാര്‍ക്കും ഇന്‍ഫോപാര്‍ക്ക് വികസനവും ആധുനിക കേരളത്തിന് തിലകക്കുറിയല്ലേ. വല്ലാര്‍പാടം സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ അതിന്റെ ക്രെഡിറ്റ് കേരളസര്‍ക്കാരിന് സ്വന്തമല്ലേ. മഹാമാന്ദ്യംകൊണ്ട് ലോക കമ്പോളം ചുരുങ്ങുമ്പോള്‍ 17 ശതമാനം നികുതിവരുമാന വര്‍ധന നേടിയ കേരള ഖജനാവിന്റെ കരുത്തിനെ സൃഷ്ടിച്ചത് ഇടതുപക്ഷബദലാണ്. അതിന്റെ ശക്തിയില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് അരിയും എല്ലാവര്‍ക്കും വീടും ഉള്‍പ്പെടെ ക്ഷേമനടപടികളുമായി ഒരു സര്‍ക്കാര്‍ കുതിക്കുമ്പോള്‍ ഇന്നലെകളില്‍ സംഭവിച്ച ഒരു കൈത്തെറ്റ് എല്ലാക്കാലത്തും ആവര്‍ത്തിക്കണമെന്ന പലതുപക്ഷ ശാഠ്യം രാഷ്ട്രീയമായ അത്യാഗ്രഹമാണ്. ഒരു സ്വര്‍ണത്തളികയിലാക്കി കേരളഭരണം വലതുപക്ഷത്തെ ഏല്‍പ്പിച്ചു കിട്ടണമെന്ന് ടീകോം സ്വപ്നം കാണുമ്പോള്‍ സഹശയനം നടത്തി ആ സ്വപ്നം പങ്കിടാന്‍ മാധ്യമങ്ങള്‍ക്കവകാശമുണ്ട്. അത് കേരളത്തിലെ എത്രയോ ലക്ഷം ദരിദ്രകുടംബങ്ങളുടെയും ഇടത്തരക്കാരന്റെയും ജീവിതം നശിപ്പിക്കുന്ന സ്വപ്നമാണെന്ന് കേരളം തിരിച്ചറിയുകതന്നെ ചെയ്യും. 2001ല്‍ ആന്റണി സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം ഒരാവര്‍ത്തികൂടി വായിച്ചു നോക്കുക. തകര്‍ച്ചയുടെ അഗാധതയില്‍നിന്ന് കേരള സമ്പദ്രംഗത്തെ ഉയര്‍ത്തിയെടുത്തതിന്റെ ഭരണമികവ് എല്ലാ മേഖലയിലും ദൃശ്യമാണ്. അത് മറച്ചുവച്ച് യുഡിഎഫിന് വീണ്ടും വഴിയൊരുക്കണമെന്ന് വാദിച്ചുകൊണ്ടിരിക്കുന്നവര്‍ നാറാണത്തുഭ്രാന്തന്മാരാകാന്‍ കേരളീയരെ ക്ഷണിക്കുകയാണ്.
അഡ്വ. കെ അനില്‍കുമാര്‍

ആളിപ്പടരട്ടെ സമരാഗ്നി

ആളിപ്പടരട്ടെ സമരാഗ്നി

ഐതിഹാസികമായ സമരമുന്നേറ്റമാണ് വ്യാഴാഴ്ച രാജ്യത്തുണ്ടായത്. ജനവിരുദ്ധനയങ്ങള്‍ പിന്തുടരുന്ന യുപിഎ സര്‍ക്കാരിന് താക്കീതുനല്‍കി ജനലക്ഷങ്ങള്‍ നിയമലംഘന സമരം നടത്തി. വിലക്കയറ്റം തടയുക, തൊഴില്‍ ലഭ്യമാക്കുക, ഭൂപരിഷ്കരണം നടപ്പാക്കുക, ഇടതുപക്ഷപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണം തടയുക എന്നീ ആവശ്യങ്ങളുയര്‍ത്തി സംസ്ഥാന- ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ നടന്ന സമരം രാജ്യത്തെ സാധാരണ ജനങ്ങളുടെ ഐക്യപ്പെടലിന്റെയും സമരാവേശത്തിന്റെയും കരുത്താര്‍ന്ന അധ്യായമാണ് രചിച്ചത്. രാജ്യതലസ്ഥാനത്ത് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ എന്നിവരടക്കമുള്ള സമുന്നത നേതാക്കള്‍ ഉപരോധസമരത്തില്‍ പങ്കെടുത്ത് അറസ്റ് വരിച്ചു. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക് എന്നീ ഇടതുപാര്‍ടികള്‍ ചേര്‍ന്ന് മാര്‍ച്ച് 12ന് ഡല്‍ഹിയില്‍ നടത്തിയ റാലിയുടെ അടുത്ത ഘട്ടമാണ് ഏപ്രില്‍ എട്ടിന്റെ സമരം. 2009 സെപ്തംബര്‍മുതല്‍ ഇക്കഴിഞ്ഞ ജനുവരിവരെ ഇടതുപാര്‍ടികള്‍ നടത്തിയ സംസ്ഥാനതല കവന്‍ഷനുകള്‍, റാലികള്‍ എന്നിവയ്ക്കുശേഷമായിരുന്നു ഡല്‍ഹിറാലി. സമീപകാലത്ത് തലസ്ഥാന നഗരം കണ്ട അത്യുജ്വല ജനമുന്നേറ്റമായി ആ റാലിയെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ ശത്രുപക്ഷത്ത് നിലക്കൊള്ളുകയാണ്. ജീവിതം ദുരിതമയമായപ്പോഴുള്ള ജനങ്ങളുടെ തടഞ്ഞുവയ്ക്കാനാകാത്ത രോഷവും പ്രതിഷേധവുമാണ് സമരമുഖത്ത് തെളിഞ്ഞുകണ്ടത്. വിലക്കയറ്റം തടയാന്‍ നടപടികളെടുക്കാതെ കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനും കൂട്ടുനില്‍ക്കുന്ന യുപിഎ സര്‍ക്കാരിന്റെ നിലപാട് ജനങ്ങളില്‍ കടുത്ത അതൃപ്തിയാണ് വളര്‍ത്തിയത്. പെട്രോള്‍, ഡീസല്‍ നികുതി മൂന്നുരൂപ വീതം വര്‍ധിപ്പിക്കുകയും രാസവളംവില 10 ശതമാനം കൂട്ടുകയും ചെയ്ത രണ്ടാം യുപിഎ സര്‍ക്കാര്‍ വിലക്കയറ്റത്തെ അതിന്റെ പാരമ്യത്തിലാണെത്തിച്ചത്. വിലക്കയറ്റം തടയാനായി എല്ലാ ഭക്ഷ്യസാധനങ്ങളുടെയും അവധിവ്യാപാരം നിരോധിക്കുക, കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പുകാര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുക, സാര്‍വത്രിക പൊതുവിതരണ സംവിധാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇടതുപക്ഷം ഉയര്‍ത്തുന്നത്. സ്വാതന്ത്യ്രം ലഭിച്ച് ആറുപതിറ്റാണ്ടായിട്ടും രാജ്യത്തിന്റെ നീറുന്ന പ്രശ്നം ഭൂവിതരണത്തിന്റേതാണ്. 500 ലക്ഷം ഏക്കര്‍ മിച്ചഭൂമിയില്‍ 73 ലക്ഷം മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. 53 ലക്ഷം ഏക്കര്‍ മാത്രമാണ് വിതരണംചെയ്തത്. പല ഭാഗത്തും കര്‍ഷകരെയും ആദിവാസി ജനവിഭാഗങ്ങളെയും സ്വന്തം ഭൂമിയില്‍നിന്ന് ആട്ടിപ്പായിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാനുള്ള ഭൂമി വിതരണം ചെയ്യണം എന്നതുള്‍പ്പെടെയുള്ള ഭൂപ്രശ്നവുമായി ബന്ധപ്പെട്ട മുദ്രാവാക്യം ഇടതുപക്ഷം ഉയര്‍ത്തുന്നത്. തൊഴിലില്ലായ്മ മറ്റൊരു സുപ്രധാന പ്രശ്നമാണ്. 1991 മുതലുള്ള 15 വര്‍ഷത്തിലാകെ വര്‍ധിച്ചത് 2.6 ലക്ഷം തൊഴിലവസരംമാത്രമാണ്. തൊഴില്‍ ലഭ്യമായ അസംഘടിതമേഖലയില്‍ കൊടിയ ചൂഷണം നടക്കുന്നു. സര്‍ക്കാര്‍- പൊതുമേഖലയിലെ നിയമനനിരോധനം പിന്‍വലിക്കുക, തൊഴിലുറപ്പുപദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നിയമനിര്‍മാണം നടത്തുക, തൊഴിലാളികളെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് സമരത്തില്‍ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത്. പശ്ചിമബംഗാളില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും നേരെ നടക്കുന്ന ആക്രമണത്തിന് തൃണമൂല്‍ കോഗ്രസും മാവോയിസ്റുകളും ഒത്തുചേര്‍ന്നാണ് നേതൃത്വം നല്‍കുന്നത്. മാവോയിസ്റുകളോടുള്ള തൃണമൂലിന്റെ ചങ്ങാത്തം അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു. അത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ജനാധിപത്യപരമായി പ്രവര്‍ത്തിക്കണമെന്നുമാണ് ഇടതുപക്ഷ പാര്‍ടികള്‍ സമരത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. ഈ നാലു പ്രശ്നത്തോടും ജനങ്ങള്‍ വലിയതോതില്‍ അനുഭാവം പ്രകടിപ്പിക്കുന്നു എന്നാണ് സമരത്തിലെ വമ്പിച്ച പങ്കാളിത്തത്തിലൂടെ വ്യക്തമായത്. ഇതാകട്ടെ, വരാനിരിക്കുന്ന സമരവേലിയേറ്റത്തിന്റെ ഒരു ഘട്ടംമാത്രമാണ്. യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ കോഗ്രസ്- ബിജെപി ഇതര മതനിരപേക്ഷ കക്ഷികളുടെ വിശാല ഐക്യം രൂപപ്പെടുകയാണ്. ഇടതുപക്ഷ പാര്‍ടികള്‍ക്കു പുറമെ തെലുങ്കുദേശം, സമാജ്വാദി പാര്‍ടി, എഐഎഡിഎംകെ, ബിജു ജനതാദള്‍, ആര്‍ജെഡി, അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍, ചൌത്താലയുടെ ഐഎന്‍എല്‍ഡി, ജനതാദള്‍-സെക്കുലര്‍, ലോക്ജനശക്തി പാര്‍ടി തുടങ്ങിയ കക്ഷികള്‍ അടുത്താഴ്ച ഡല്‍ഹിയില്‍ യോഗം ചേരുകയാണ്. ഏപ്രില്‍ അവസാനവാരം അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്യുമെന്നാണ് വാര്‍ത്ത വന്നിട്ടുള്ളത്. തൊഴിലാളിവര്‍ഗത്തിന്റെ അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ച് അഞ്ച് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തപ്രക്ഷോഭത്തിലാണ്. മാര്‍ച്ച് അഞ്ചിന് പതിനായിരക്കണക്കിനു തൊഴിലാളികള്‍ രാജ്യവ്യാപകമായി അറസ്റ് വരിച്ചു. ബിഎസ്എന്‍എല്‍ ജീവനക്കാരുടെയും കല്‍ക്കരിമേഖലയിലെ തൊഴിലാളികളുടെയും സമരപ്രഖ്യാപനം വന്നുകഴിഞ്ഞു. ഇത്തരം പോരാട്ടങ്ങളും പണിമുടക്കുകളും വരുംനാളുകളില്‍ ശക്തമാകും എന്നാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സൂചനകള്‍. ബദല്‍നയങ്ങള്‍ക്കുവേണ്ടി പോരാടുന്ന ജനാധിപത്യ, മതനിരപേക്ഷ, ഇടതുപക്ഷ ശക്തികളുടെ ഏകീകരണത്തിലേക്കുള്ള വാതിലുകളാണ് തുറക്കപ്പെടുന്നത്. അത്തരമൊരു യോജിച്ച മുന്നേറ്റത്തിന്റെ അനിവാര്യതയും പ്രാധാന്യവുമാണ് മെയ് എട്ടിന്റെ രാജ്യവ്യാപക സമരത്തിലൂടെ ആവര്‍ത്തിച്ച് വിളംബരംചെയ്യപ്പെട്ടത്.
deshabhimani

ടീകോമിന്റെ വ്യവസ്ഥയും കേരളത്തിന്റെ താല്‍പ്പര്യവും

ടീകോമിന്റെ വ്യവസ്ഥയും കേരളത്തിന്റെ താല്‍പ്പര്യവും

എസ് ശര്‍മ

കൊച്ചി സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തുന്നതിന് ചില രാഷ്ട്രീയ കക്ഷികളും ചില മാധ്യമങ്ങളും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് നിലവിലുള്ള കരാറിന് വിധേയമായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അക്കാര്യത്തില്‍ ഒരാശങ്കയും ആര്‍ക്കും വേണ്ടെന്നും ആദ്യമായി പറഞ്ഞുകൊള്ളട്ടെ. സംസ്ഥാനത്തിന്റെ താല്‍പ്പര്യം പൂര്‍ണമായും സംരക്ഷിച്ച് പദ്ധതി നടപ്പാക്കുക എന്നതാണ് വി എസ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്മാര്‍ട്ട് സിറ്റി നടപ്പാക്കുന്നത് സംബന്ധിച്ച് ഫ്രെയിം വര്‍ക്ക് എഗ്രിമെന്റ് (അടിസ്ഥാന കരാര്‍) ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഒപ്പു വയ്ക്കുന്നത് 2007 മെയ് 17 നാണ്. ഈ കരാര്‍ ഒപ്പുവച്ചശേഷം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടിരുന്നു. ഇത് ഒന്നൊന്നായി പൂര്‍ത്തീകരിക്കുകയാണ്. 246 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. മുഴുവന്‍ പദ്ധതിക്കുമായി ഒറ്റ സെസ് പദവി ലഭിക്കണമെന്ന കമ്പനിയുടെ ആവശ്യം പരിഗണിച്ച് അതിന് ശ്രമിച്ചു. നടുവിലൂടെ ഒരു നദി കടന്നുപോകുന്നു എന്ന കാരണത്താല്‍ ഒറ്റ സെസ് പദവി നല്‍കാന്‍ കഴിയില്ല എന്ന നിലപാടാണ് കേന്ദ്ര സെസ് കമ്മിറ്റി എടുത്തത്. (ആന്ധ്ര പോലെ ചില സംസ്ഥാനങ്ങളില്‍ ഇത്തരം തടസ്സങ്ങള്‍ ഉന്നയിക്കാതെ സെസ് പദവി നല്‍കിയിട്ടുമുണ്ട്) ഇതേത്തുടര്‍ന്ന് ആദ്യത്തെ ഏകദേശം132 ഏക്കറിനും ബാക്കിയുള്ള സ്ഥലത്തിനും പ്രത്യേകം പ്രത്യേകമായി സെസ് പദവിക്ക് ശ്രമിക്കുകയായിരുന്നു. ആദ്യത്തെ 132 വരുന്ന ഏക്കറിന് സെസ് പദവി ലഭിച്ചു. നോട്ടിഫിക്കേഷന്‍ ഇറങ്ങിയാല്‍ മാത്രമേ സെസ് പദവി ലഭിച്ച സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയൂ. നോട്ടിഫിക്കേഷന് മുമ്പായി കേന്ദ്ര സെസ് കമ്മിറ്റി സ്ഥലം പരിശോധിക്കേണ്ടതുണ്ട്. പരിശോധന നടത്തുമ്പോള്‍ ആ സ്ഥലത്ത് കെട്ടിടങ്ങളോ, മറ്റു ചമയങ്ങളോ ഉണ്ടാകാന്‍ പാടില്ല. ഈ പദ്ധതി പ്രദേശത്തുണ്ടായിരുന്ന താമസക്കാര്‍ ഒഴിഞ്ഞു പോയിരുന്നില്ല. അവര്‍ നല്‍കിയ കേസുകള്‍ ഹൈക്കോടതിയിലുള്‍പ്പെടെ നിലവിലുണ്ടായിരുന്നു. സര്‍ക്കാര്‍ സജീവമായി ഇടപെട്ട് കേസുകള്‍ തീര്‍ത്ത് മുഴുവന്‍ ആളുകളും ഒഴിഞ്ഞുപോയത് 2009 ഫെബ്രുവരിയോടെയാണ്. 114 ഏക്കറോളം വരുന്ന രണ്ടാമത്തെ ഭൂപ്രദേശത്തിന്റെ നടുവിലൂടെ പൊതുമരാമത്ത് വകുപ്പിന്റെ ഒരു റോഡ് ഉണ്ടായിരുന്നു. ഭൂപ്രദേശം നെടുകെ മുറിച്ച് റോഡ് നിലനില്‍ക്കുന്നത് സെസ് പദവി ലഭിക്കാന്‍ തടസ്സമായേക്കും എന്നുള്ളതിനാല്‍ റോഡ് അരികിലേക്കു മാറ്റേണ്ടതുണ്ടായിരുന്നു. കൂടാതെ കെഎസ്ഇബിയുടെ ചില കെട്ടിടങ്ങളും മറ്റും ഇവിടെ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഇടപെട്ടു തന്നെ റോഡും കെട്ടിടങ്ങളും അരികിലേക്ക് മാറ്റിസ്ഥാപിക്കാനും അതിന്റെ ചെലവിന്റെ 50 ശതമാനം സര്‍ക്കാര്‍ വഹിക്കാന്‍ നിശ്ചയിക്കുകയുംചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഫ്രെയിം വര്‍ക്ക് എഗ്രിമെന്റില്‍ പറഞ്ഞിട്ടുള്ള വൈദ്യുതിയും, വെള്ളവും കമ്പനി ആവശ്യപ്പെട്ടാല്‍ ആ സമയം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഭൂമി കൈമാറുക എന്ന പ്രക്രിയ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പാട്ടക്കരാര്‍ തയ്യാറാക്കിയപ്പോള്‍ സ്റാമ്പ് ഡ്യൂട്ടി ഇളവ് കമ്പനി ആവശ്യപ്പെട്ടു. പദ്ധതി വരണമെന്നുള്ള വിശാല താല്‍പ്പര്യം കണക്കിലെടുത്ത് സെസ് പദവി ലഭിച്ച 132 ഏക്കര്‍ വരുന്ന സ്ഥലത്തിന് സ്റാമ്പ് ഡ്യൂട്ടി ഇളവ് നല്‍കി. രജിസ്ട്രേഷന്‍ നിയമമനുസരിച്ച് ഒരു പ്രമാണം ഒപ്പിട്ടു തയ്യാറാക്കിക്കഴിഞ്ഞാല്‍ 4 മാസത്തിനുള്ളില്‍ രജിസ്റര്‍ ചെയ്തിരിക്കണം. ഇവിടെ ഈ കാലാവധി കടന്നുപോയിരുന്നു. മാത്രമല്ല 132 ഏക്കറിനുമാത്രമേ സ്റാമ്പ് ഡ്യൂട്ടി ഇളവ് നല്‍കിയിരുന്നുള്ളു. ഈ സാഹചര്യത്തില്‍ ആദ്യം തയ്യാറാക്കിയ ഒറ്റ പാട്ടക്കരാറിന് പകരമായി രണ്ട് കരാര്‍ (132 ഏക്കറിന് ഒന്നും ബാക്കി ഭൂമിക്ക് മറ്റൊന്നും) ഒപ്പു വയ്ക്കേണ്ട സാഹചര്യം വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ നടപടികളുമായി മുന്നോട്ടു പോകവെയാണ് 12 ശതമാനം സ്വതന്ത്രാവകാശം (ഫ്രീഹോള്‍ഡ്) ഒരു തീറാധാരത്തിലൂടെ കമ്പനി നിര്‍ദേശിക്കുന്ന സമയത്ത് നല്‍കണമെന്ന വ്യവസ്ഥ പാട്ടക്കരാറില്‍ ചേര്‍ക്കണമെന്ന് ടീകോം ആവശ്യപ്പെട്ടത്. ഇത് ആദ്യ പാട്ടക്കരാറില്‍ ഇല്ലായിരുന്നു. സര്‍ക്കാരിന്റെയും സംസ്ഥാനത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമാവും വിധത്തില്‍ മുഴുവന്‍ ഭൂമിയുടെയും വിനിയോഗം ഉറപ്പ് വരുത്തണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് കഴിയുംവിധം കരാര്‍വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനായി കമ്പനിയുമായി ധാരണയിലെത്താനാണ് ശ്രമിക്കുന്നത്. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ടീകോമുമായി നിരവധി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഫ്രെയിം വര്‍ക്ക് എഗ്രിമെന്റ് പ്രകാരം 246 ഏക്കര്‍ ഭൂമിയും ലീസായിട്ടാണ് നല്‍കുന്നത്. മാത്രമല്ല ഇതത്രയും സെസ് ഏരിയയുമാണ്. സെസ് ഏരിയയില്‍ ഭൂമി വില്‍പ്പന പാടില്ല എന്നുള്ളത് കേന്ദ്ര സെസ് നിയമത്തിലെ വ്യവസ്ഥയുമാണ്. ഈ സാഹചര്യത്തിലാണ് സെസ് ഏരിയക്ക് പുറത്ത് 12 ശതമാനം ഭൂമി (30 ഏക്കറോളം) വില്‍പ്പനാവകാശത്തോടുകൂടി വേണമെന്ന പുതിയ ആവശ്യം കമ്പനി പാട്ടക്കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്. ഇതിനിടെ മുഴുവന്‍ പ്രദേശത്തും സെസിന് ശുപാര്‍ശ നല്‍കിയോ എന്ന് 2010 മാര്‍ച്ച് 30ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ എന്നോട് ചോദിച്ചു. പരിശോധിച്ച് മറുപടി നല്‍കാമെന്ന് പറഞ്ഞു. പിറ്റേന്ന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നുവെന്ന് നിയമസഭയില്‍ ഞാന്‍ വ്യക്തമാക്കി. 2008 ജനുവരി 17ന് ഐടി സെക്രട്ടറി കേന്ദ്ര വാണിജ്യ സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ കോപ്പിയും നിയമസഭയില്‍ വച്ചിരുന്നു. വസ്തുത ഇതായിരിക്കെ കമ്പനി പുതുതായി എന്താവശ്യമാണ് ചോദിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവിന്റെ ചോദ്യം ആരെ കബളിപ്പിക്കാനാണ്? സെസ് ഏരിയക്ക് പുറത്ത് 12 ശതമാനം ഭൂമി വില്‍പ്പനാവകാശത്തോടെ അനുവദിക്കണമെന്ന ടീകോമിന്റെ പുതിയ ആവശ്യമാണ് ഇപ്പോഴത്തെ തടസ്സങ്ങള്‍ക്ക് കാരണമെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. ഫ്രെയിം വര്‍ക്ക് എഗ്രിമെന്റിലെ 5.4 ലെ ഫ്രീഹോള്‍ഡ് വ്യവസ്ഥ മാത്രമാണ് പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്നത്. 246 ഏക്കര്‍ ഭൂമിയും പ്രോജക്ട് ഏരിയയാണെന്നും ഇതാകെ സെസ് ആണെന്നും കരാറിന്റെ മറ്റ് വ്യവസ്ഥകളില്‍ പറഞ്ഞിരിക്കുന്നത് അവര്‍ മനഃപൂര്‍വം മറച്ചുവയ്ക്കുന്നു. 246 ഏക്കര്‍ ഭൂമിയും സെസ് ആണെന്ന് ടീകോംതന്നെ അംഗീകരിച്ചിട്ടുള്ളതിന് തെളിവാണ് അവര്‍ 246 ഏക്കര്‍ ഭൂമിക്കും ഒറ്റ സെസ് പദവി കിട്ടാന്‍ അപേക്ഷിച്ചതും കേരള സര്‍ക്കാര്‍ ശുപാര്‍ശചെയ്തതും. മാസ്റര്‍ പ്ളാന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഫ്രീ ഹോള്‍ഡ് എന്നതാണ് വ്യവസ്ഥ 5.4 ല്‍ പറഞ്ഞിരിക്കുന്നത്. മാസ്റര്‍ പ്ളാന്‍ ഇനിയും തയ്യാറാക്കിയിട്ടില്ല. മാത്രമല്ല കമ്പനി ആവശ്യപ്പെടുന്നതുപോലെ സെസിന് പുറത്ത് വില്‍പ്പനാവകാശത്തോടു കൂടിയ ഭൂമി എന്നത് കരാറില്‍ എവിടെയും പറഞ്ഞിട്ടില്ല. നിലവിലുള്ള തടസ്സങ്ങളെപ്പറ്റി ചീഫ് സെക്രട്ടറിയുടെ കത്തിന് ടീകോം കഴിഞ്ഞ ദിവസം മറുപടി നല്‍കിയിട്ടുണ്ട്. മറുപടി പരിശോധിച്ച് സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കും. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ ഉറപ്പുവരുത്തി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതുപോലെ ഭൂമി വിറ്റു തുലയ്ക്കാനല്ല. യുഡിഎഫ് കാലത്ത് ഏതാണ്ട് 330 ഏക്കറോളം ഭൂമിയിലാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത്. ഇതില്‍ 136 ഏക്കര്‍ അധികഭൂമി സെന്റിന് 26,000 രൂപ വിലവച്ച് വെറും 36 കോടി രൂപയ്ക്ക് കൈമാറാന്‍ നിശ്ചയിക്കുകയായിരുന്നു. ഇന്‍ഫോപാര്‍ക്ക് സ്ഥിതിചെയ്യുന്ന 90 ഏക്കറോളം സ്ഥലവും അതിലുള്ള മൂന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടവും 109 കോടി രൂപയ്ക്ക് വില്‍ക്കാനും കരാറുണ്ടാക്കി. ഇതിനും പുറമെ, ഏക്കറിന് 1 രൂപ പാട്ടം നിശ്ചയിച്ച് 100 ഏക്കര്‍ കമ്പനിക്ക് കൊടുക്കാനും അവര്‍ തീരുമാനിച്ചിരുന്നു. പത്തു വര്‍ഷംകൊണ്ട് അടിസ്ഥാന സൌകര്യം ഒരുക്കുന്നതിന് അനുപാതികമായി ഈ 100 ഏക്കര്‍ സ്ഥലവും ഫ്രീഹോള്‍ഡ് ആയി കൈമാറാനാണ് യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിരുന്നത്. (ഇഹമൌ5,5 ീള ഉൃമള എൃമാല ണീൃസ അഴൃലലാലി ജൃലുമൃലറ ആ്യ ഡഉഎ ഏീ്ലൃിാലി) ഇത് വില്‍പ്പനാവകാശത്തോടു കൂടി സെസിനു പുറത്ത് നല്‍കാമെന്നാണോ ഉദ്ദേശിച്ചിരുന്നത് എന്ന് വ്യക്തമാക്കേണ്ടത് പ്രതിപക്ഷമാണ്. ഫ്രീഹോള്‍ഡ് കണ്ടുപിടിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആണെന്ന മട്ടിലാണ് പ്രതിപക്ഷം ഇപ്പോള്‍ വാദിക്കുന്നത്. 5 വര്‍ഷത്തേക്ക് എറണാകുളം ജില്ലയില്‍ മറ്റൊരു ഐടി പാര്‍ക്കും വരാന്‍ പാടില്ല എന്നും യുഡിഎഫ് സര്‍ക്കാരിന്റെ കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഫലത്തില്‍ 330 ഏക്കര്‍ ഭൂമിയും ഇന്‍ഫോപാര്‍ക്കും ഏകദേശം 145 കോടി രൂപയ്ക്ക് വിറ്റുതുലയ്ക്കാനായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഭൂമിയുടെ അവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തി പാട്ടത്തിന് നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പാട്ടത്തുകയായി 104 കോടി രൂപ സര്‍ക്കാരിന് ലഭിക്കുകയുംചെയ്തു. 9 ശതമാനം സര്‍ക്കാര്‍ ഷെയര്‍ 16 ശതമാനമാക്കി. മുപ്പത്തിമൂവായിരം തൊഴിലവസരങ്ങളുടെ സ്ഥാനത്ത് 90,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുംവിധം കരാര്‍ വച്ചു. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ച് കേരളത്തിന്റെ സ്വപ്നപദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടിസ്ഥാന കരാറില്‍ നിന്നുകൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ടീകോമാകട്ടെ ഓരോ സന്ദര്‍ഭത്തിലും ഓരോ പ്രശ്നങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ വീഴ്ച വരുത്തുന്നു എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. 132 ഏക്കറോളം ഭൂമിയില്‍ പണിയാരംഭിക്കാനുള്ള എല്ലാ നടപടിയും (സെസ് കമ്മിറ്റിയുടെ ഇന്‍സ്പെഷന്‍ ഒഴികെ) പൂര്‍ത്തിയായിരിക്കുകയാണ്. അവിടെ ഒന്നാംഘട്ടം നിര്‍മാണത്തിന്റെ ഭാഗമായി മൂന്ന് ലക്ഷം ചതുരശ്ര അടി കെട്ടിടത്തിന്റെ പണി തുടങ്ങാനും, അതിനുള്ള ഡിസൈനു വേണ്ടി കരാര്‍ നല്‍കാനും 2009 ആദ്യം ചേര്‍ന്ന ബോര്‍ഡ് യോഗം നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍, ആ സന്ദര്‍ഭത്തില്‍ കമ്പനി ഫ്രീഹോള്‍ഡ് പ്രശ്നം ഉയര്‍ത്തി പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ബോര്‍ഡ് യോഗം 2010 മാര്‍ച്ച് 29ന് ചേരാനിരിക്കെ തലേന്ന് തൃക്കാക്കരയിലെ കമ്പനിയുടെ ഓഫീസ് ഒഴിഞ്ഞുകൊണ്ട് നടത്തിയ നീക്കംകൊണ്ട് ടീകോം എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

Thursday, April 8, 2010

കേന്ദ്രത്തിന് താക്കീതായി ദേശീയ പ്രക്ഷോഭത്തിന് തുടക്കം

കേന്ദ്രത്തിന് താക്കീതായി ദേശീയ പ്രക്ഷോഭത്തിന് തുടക്കം.


ന്യൂഡല്‍ഹി: വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായ നിയമലംഘന സമരത്തിന് തുടക്കമായി. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന പിക്കറ്റിങ്ങിലും ധര്‍ണയിലും ജനലക്ഷങ്ങളാണ് അണിനിരക്കുന്നത്. ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിന് ശക്തമായ താക്കീതാകുകയാണ് സമരം. വിലക്കയറ്റം തടയുക, തൊഴില്‍ ലഭ്യമാക്കുക, ഭൂപരിഷ്കരണം നടപ്പാക്കുക, ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന ആക്രമണം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. തിരുവനന്തപുരത്ത് ആര്‍എംഎസിനു മുന്നില്‍ എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. പിഎംജിക്ക് മുന്നില്‍ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ഉദ്ഘാടനം ചെയ്തു. തൃശൂരില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ പി ആര്‍ രാജന്‍ എംപി ഉദ്ഘാടനം ചെയ്തു. പുതുക്കാട് ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ബേബി ജോ ഉദ്ഘാടനം ചെയ്തു. എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട കോന്നിയില്‍ ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് കാഞ്ഞാങ്ങ് ടെലിഫോ ഭവനുമുന്നില്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ചട്ടംച്ചാല്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ ആര്‍ എസ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ചെറുകുന്നില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ശശി ഉദ്ഘാനം ചെയ്തു.

Wednesday, April 7, 2010

ഇന്ന് ദേശീയ പ്രക്ഷോഭം; കേന്ദ്രത്തിന് താക്കീതാകും

ഇന്ന് ദേശീയ പ്രക്ഷോഭം; കേന്ദ്രത്തിന് താക്കീതാകും




‍ന്യൂഡല്‍ഹി: വിലക്കയറ്റം തടയുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ വ്യാഴാഴ്ച രാജ്യമാകെ പ്രതിഷേധക്കൊടുങ്കാറ്റ് അലയടിക്കും. ജനവിരുദ്ധനയങ്ങള്‍ പിന്തുടരുന്ന യുപിഎ സര്‍ക്കാരിന് ശക്തമായ താക്കീതാകുന്ന നിയമലംഘനസമരത്തില്‍ അരക്കോടിയോളംപേര്‍ അണിനിരക്കും. സിപിഐ എം ഉള്‍പ്പെടെയുള്ള നാല് ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തിലാണ് കൂട്ടപിക്കറ്റിങ്ങ്. മാര്‍ച്ച് 12ന് നടന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ തുടര്‍ച്ചയായാണ് ദേശീയപ്രക്ഷോഭം. വിലക്കയറ്റം തടയുക, തൊഴില്‍ ലഭ്യമാക്കുക, ഭൂപരിഷ്കരണം നടപ്പാക്കുക, ഇടതുപക്ഷപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണം തടയുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം. സംസ്ഥാന- ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നിലാണ് പിക്കറ്റിങ്ങ്. ഡല്‍ഹിയില്‍ സമരത്തിന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, സെക്രട്ടറി ഡി രാജ, ഫോര്‍വേഡ് ബ്ളോക്ക് സെക്രട്ടറി ദേവബ്രത ബിശ്വാസ് എന്നിവര്‍ നേതൃത്വം നല്‍കും. കേരളത്തില്‍ നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന ഉപരോധം കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിശ്ചലമാക്കും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള ചെന്നൈയിലും സീതാറാം യെച്ചൂരി മുംബൈയിലും കെ വരദരാജന്‍ ബംഗളൂരുവിലും ബിമന്‍ബസു കൊല്‍ക്കത്തയിലും എം കെ പന്ഥെ റാഞ്ചിയിലും വൃന്ദ കാരാട്ട് പട്നയിലും മുഹമ്മദ് അമീന്‍ ലഖ്നൌവിലും രാഘവലു ഹൈദരാബാദിലും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഹനന്‍മുള്ള ജയ്പുരിലും തപന്‍സെന്‍ ഡെറാഡൂണിലും സുധ സുന്ദര്‍രാമന്‍ ഭോപാലിലും നീലോല്‍പല്‍ബസു ചണ്ഡീഗഢിലും പങ്കെടുക്കും. നിയമലംഘന സമരമായതിനാല്‍ മുഖ്യമന്ത്രിമാരും മറ്റും പ്രക്ഷോഭത്തില്‍ പങ്കെടുക്കില്ല.
Deshabhimani

വ്യാജ റിക്രൂട്ട്മെന്റ് തടയാന്‍ സംവിധാനം വേണം: പിണറായി

വ്യാജ റിക്രൂട്ട്മെന്റ് തടയാന്‍ സംവിധാനം വേണം: പിണറായി


ഇന്ത്യക്കാര്‍ വ്യാജ റിക്രൂട്ട്മെന്റ് തട്ടിപ്പുകളില്‍പ്പെടാതിരിക്കാനുള്ള സംവിധാനം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫിനോട് അഭ്യര്‍ഥിച്ചു. ഇതിനുള്ള ശ്രമം നാട്ടിലും വേണം. നാട്ടില്‍നിന്ന് നിയമവിധേയമായാണ് വരുന്നതെന്ന് ഉറപ്പുവരുത്താനാകണം. ജോലി കിട്ടി വരുന്നവരെ സംബന്ധിച്ചുള്ള വിവരം യഥാസമയം എംബസിയില്‍ അറിയുന്നത് തൊഴില്‍സുരക്ഷയ്ക്കു സഹായിക്കും. എംബസിയും തൊഴിലാളികളും തമ്മിലുള്ള ബന്ധം കൂടുതല്‍ സൌഹാര്‍ദപരമാകണം. കൂടുതല്‍ ജീവനക്കാരെ ഈ ആവശ്യത്തിന് എംബസിയില്‍ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ബഹ്റൈനിലെത്തിയ പിണറായി വിജയന്‍ ബുധനാഴ്ച രാവിലെ എംബസിയില്‍ അംബാസഡറുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പിണറായിയെയും സംഘത്തെയും അംബാസഡര്‍, ഫസ്റ്റ് സെക്രട്ടറി എ അജയ്കുമാര്‍ എന്നിവര്‍ സ്വീകരിച്ചു. പിണറായി വിജയന്റെ നിര്‍ദേശം സ്വാഗതംചെയ്തു. ഇന്ത്യന്‍സമൂഹം പ്രത്യേകിച്ചും മലയാളിസമൂഹത്തിന്റെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു. വീട്ടുജോലിക്കാരായ ഇന്ത്യന്‍സ്ത്രീകളുടെ പ്രശ്നം, ഫ്രീ വിസയുടെ പേരില്‍ നടക്കുന്ന ചൂഷണം തുടങ്ങിയവ പിണറായി വിജയന്‍ അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തി. പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ വിസ പഴയ പാസ്പോര്‍ട്ട് നമ്പറിലും ടിക്കറ്റ് പുതിയ പാസ്പോര്‍ട്ട് നമ്പറിലുമായതിനാല്‍ നാട്ടില്‍നിന്നു വരുന്നവര്‍ക്ക് തിരിച്ചുപോകേണ്ടിവരുന്ന അവസ്ഥയും അദ്ദേഹം അംബാസഡറെ ധരിപ്പിച്ചു. ബഹ്റൈനിലെ തൊഴിലന്തരീക്ഷം മെച്ചപ്പെട്ടതാണെന്ന് അംബാസഡര്‍ പറഞ്ഞു. സാങ്കേതിക പരിശീലനത്തിന്റെ അഭാവമാണ് ഇവിടെ ഇന്ത്യക്കാര്‍ നേരിടുന്നത്. വൈദഗ്ധ്യം വേണ്ട ജോലിക്കായികൊണ്ടുവരുന്ന ആള്‍ക്ക് അത് ചെയ്യാനായില്ലെങ്കില്‍ കമ്പനി താഴ്ന്ന ജോലിയിലേക്കു മാറ്റും. രണ്ടും മൂന്നും ലക്ഷം കൊടുത്ത് ഗള്‍ഫിലേക്കു വരുമ്പോള്‍ പലപ്പോഴും ഏതു ജോലിയാണെന്നു ചോദിക്കുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വേണം. ഇവിടെയുള്ള ഇന്ത്യക്കാരില്‍ 50 ശതമാനത്തിനേ ഒരുവിധം ജീവിക്കാനുള്ള വരുമാനം ലഭിക്കുന്നുള്ളു. ഇന്ത്യയില്‍നിന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യണമെങ്കില്‍ സ്പോസര്‍ 2500 ഡോളറിന്റെ ബാങ്ക് ഗാരണ്ടി നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജിസിസിയില്‍ വീട്ടുജോലിക്കാര്‍ തൊഴില്‍നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. പത്താം ക്ളാസ് പാസായ സ്ത്രീകള്‍ക്ക് സന്ദര്‍ശക വിസയില്‍ വിദേശത്തേക്കു പോകാമെന്ന നാട്ടിലെ നിയമത്തിന്റെ മറവില്‍ ഗള്‍ഫിലെത്തി വീട്ടുജോലിക്കാരാകുന്ന പ്രവണതയുണ്ട്. 14 മണിക്കൂറിലേറെ ജോലിചെയ്ത് ദുരിതത്തിലായ ഇത്തരം അറുപതോളം കേസുകള്‍ എംബസിയില്‍ എത്തിയിരുന്നതായും അംബാസഡര്‍ പറഞ്ഞു. വിസ പഴയ പാസ്പോര്‍ട്ടിലും ടിക്കറ്റ് പുതിയ പാസ്പോര്‍ട്ടിലുമായി യാത്ര പാടില്ലെന്നാണ് ഇവിടത്തെ നിയമമെന്ന് അദ്ദേഹം പറഞ്ഞു. ഇത് എങ്ങനെ പരിഹരിക്കാനാകുമെന്നാണ് എംബസിയും ആലോചിക്കുന്നത്. ബഹ്റൈനില്‍ ഫ്രീ വിസ നിയമവിരുദ്ധമാണ്. ഫ്രീ വിസ എന്നത് ചൂഷണത്തിനുള്ള ക്ഷണമാണെന്നും അംബാസഡര്‍ പറഞ്ഞു.
p n anes.deshabhimani

Saturday, April 3, 2010

പ്രവാസിക്ഷേമത്തിന് ഇടതു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: പിണറായി

പ്രവാസിക്ഷേമത്തിന് ഇടതു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: പിണറായി



‍റിയാദ്: പ്രവാസികളുടെ ക്ഷേമത്തിന് നിരവധി പദ്ധതികള്‍ നടപ്പാക്കിയത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സൌദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്ന പിണറായി ദമാമിലെ അല്‍കോബാറില്‍ നവോദയ സാംസ്കാരികവേദിയും റിയാദില്‍ കേളി കലാസാംസ്കാരികവേദിയും സംഘടിപ്പിച്ച മലയാളി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു. നായനാര്‍സര്‍ക്കാരിന്റെ കാലത്താണ് നോര്‍ക്ക രൂപീകരിച്ചതും പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയതും. പ്രവാസി ക്ഷേമനിധിയും പെന്‍ഷനും ഇപ്പോഴുള്ള സര്‍ക്കാരാണ് ആവിഷ്കരിച്ചത്. നാട്ടിലേക്ക് മടങ്ങുന്നവരുടെ പുനരധിവാസം, പ്രവാസികളുടെ മക്കള്‍ക്ക് ഉപരിപഠനത്തിന് സഹായങ്ങള്‍ തുടങ്ങിയ നിരവധി പദ്ധതികളും നടപ്പാക്കിവരികയാണ്. അതേസമയം, പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍പോലും നിരാകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍സുരക്ഷിതത്വം ഇല്ലായ്മയും തൊഴിലിടങ്ങളിലെ ചൂഷണവും അടക്കം നിരവധി പ്രശ്നങ്ങള്‍ പ്രവാസികള്‍ നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങളില്‍ അടിയന്തരപരിഹാരം ഉണ്ടാകണമെന്ന് പലതവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. സമഗ്ര കുടിയേറ്റനിയമത്തിന്റെ അഭാവം പ്രവാസികള്‍ക്ക് നീതി ലഭിക്കുന്നതിന് തടസ്സമാണ്. റിക്രൂട്ട്മെന്റുമുതല്‍ സുരക്ഷിതത്വം ഉറപ്പാക്കണം. ഇന്ത്യന്‍ എംബസികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും നടപടിയുണ്ടാകണം. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളിലും വിലക്കയറ്റത്തിലും പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് കേരളത്തിലെ പൊതുവിതരണസമ്പ്രദായമെന്നും പിണറായി പറഞ്ഞു. ഇ എം എസ് ഭവനപദ്ധതി, ഭൂരഹിതരായ ആദിവാസികള്‍ക്കുള്ള ഭൂമിവിതരണം, പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായത്, സഹകരണമേഖല ശക്തിപ്പെട്ടത് എന്നിവ അടക്കമുള്ള കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുകയാണെന്നും പിണറായി പറഞ്ഞു. അല്‍കോബാര്‍ അല്‍നഹ്ദ ഓഡിറ്റോറിയത്തില്‍ നടന്ന മലയാളിസംഗമം തദ്ദേശഭരണമന്ത്രി പാലോളി മുഹമ്മദുകുട്ടി ഉദ്ഘാടനം ചെയ്തു. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ, കൈരളി ടിവി എംഡി ജോ ബ്രിട്ടാസ് എന്നിവര്‍ സംസാരിച്ചു. നവോദയ പ്രസിഡന്റ് പ്രദീപ് കൊട്ടിയം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം എം നഈം സ്വാഗതവും ജോയിന്റ് സെക്രട്ടറി സി വി ജോസ് നന്ദിയും പറഞ്ഞു. റിയാദിലെ സംഗമത്തില്‍ ടി കെ ഹംസ, ജോ ബ്രിട്ടാസ് എന്നിവര്‍ സംസാരിച്ചു. കേളി പ്രസിഡന്റ് എം നസീര്‍ അധ്യക്ഷനായി. സെക്രട്ടറി കെ പി എം സാദിഖ് സ്വാഗതവും നാസര്‍ കാരക്കുന്ന് നന്ദിയും പറഞ്ഞു. ഇരുപരിപാടികളിലും കൈരളി ടിവി ഡയറക്ടര്‍ എ എ റഷീദ്, മിഡില്‍ ഈസ്റ് പ്രതിനിധി ഇ എം അഷ്റഫ് എന്നിവര്‍ സംബന്ധിച്ചു.

Friday, April 2, 2010

കേരളം മൊബൈല്‍ ഭ്രാന്താലയമാകരുത്

കേരളം മൊബൈല്‍ ഭ്രാന്താലയമാകരുത്

കേരളം ഭ്രാന്താലയമാണെന്ന സ്വാമി വിവേകാനന്ദന്റെ 'ശാപവചനം' യാഥാര്‍ഥ്യമാകുകയാണോ. മൊബൈല്‍ ഫോണിലൂടെ പടരുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെക്കുറിച്ച് 'ദേശാഭിമാനി' പ്രസിദ്ധീകരിച്ച പരമ്പര ആരെയും ആശങ്കപ്പെടുത്തുന്നതാണ്. ഒട്ടും ശുഭകരമല്ലാത്തമ വാര്‍ത്തകളാണ് കേരളക്കരയുടെ സര്‍വകോണുകളില്‍നിന്നും വരുന്നത്. പലതും പ്രസിദ്ധീകരിക്കാന്‍പോലും വയ്യാത്തത്ര ആശങ്കാജനകം. രക്തബന്ധുക്കളുടെപോലും സ്വകാര്യത ഒളി ക്യാമറയില്‍ പകര്‍ത്തുന്നവരുടെ നാടായി പ്രബുദ്ധകേരളം മാറിക്കഴിഞ്ഞുവോ. സ്ത്രീകള്‍ക്ക് ഭയപ്പാടില്ലാതെ മൂത്രമൊഴിക്കാന്‍പോലും പറ്റാത്ത നാടെന്ന അപഖ്യാതി നമ്മളെ പിടികൂടിയോ? മഹത്തായ ലൈംഗികതയുടെ മറുവശം, നിമിഷനേരത്തേക്ക് ഇക്കിളിപ്പെടുത്തുന്ന അശ്ളീലം, മലയാളത്തിന്റെ സാമൂഹ്യരോഗമായി മാറിയോ? മനുഷ്യന്റെ മഹത്തായ കണ്ടുപിടിത്തങ്ങളിലൊന്നാണ് വിവരസാങ്കേതികവിദ്യ. അതിന്റെ ഏറ്റവും ഉപയുക്തമായ ഉല്‍പ്പന്നങ്ങളാണ് ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും. ആധുനികതയെ ചാടിപ്പിടിക്കുന്ന മലയാളി പ്രകാശവേഗത്തില്‍ ഇവയുടെ ചാമ്പ്യന്മാരായി. മൂന്നേകാല്‍ കോടി ജനസംഖ്യയുള്ള നാട്ടില്‍ രണ്ടുകോടിയിലേറെ മൊബൈല്‍ ഉപയോക്താക്കളാണ് ഇന്നുള്ളത്. മൊബൈല്‍, ടി വി, കംപ്യൂട്ടര്‍ എന്നിവയുടെ സാന്ദ്രതയില്‍ ലോകത്ത് ഏത് പ്രദേശത്തേക്കാളും മുന്നിലാണ് നമ്മുടെ സംസ്ഥാനം. ജീവിതമാര്‍ഗം തേടി ലോകമെങ്ങും ഊരുചുറ്റുന്ന മലയാളിക്ക് ലോകം ഇന്ന് കരതലാമലകം പോലെ കൈക്കുമ്പിളില്‍. വന്‍കരകള്‍ക്കുപുറത്തെ ജനതയും സംസ്കാരങ്ങളുമായി അവര്‍ സൌഹൃദ കൂട്ടായ്മയുണ്ടാക്കുന്നു. അച്ചടിമഷി പുരളാതെപോകുന്ന ആത്മാവിഷ്കാരങ്ങള്‍ ബ്ളോഗനകളിലൂടെ രക്തവും മാംസവും ആര്‍ജിക്കുന്നു. മാധ്യമസ്വാതന്ത്യ്രത്തിന്റെ പുതിയ വാതായനങ്ങളിലൂടെ അവന്റെ ബുദ്ധിയും ചേതനയും അഭിരമിക്കുന്നു. വ്യക്തിസ്വാതന്ത്യ്രത്തിന്റെ പുതുപുത്തന്‍ തലങ്ങളിലേക്ക് അവന്‍ അതിരില്ലാത്ത യാത്ര നടത്തുന്നു. പക്ഷേ, ഈ അതിരില്ലാത്ത യാത്രയില്‍ വ്യക്തിബന്ധങ്ങളുടെ കണ്ണികള്‍ അവന്‍ പൊട്ടിക്കുകയാണ്. രക്തബന്ധങ്ങളുടെ പവിത്രതപോലും ഒളിക്യാമറയ്ക്ക് അടിയറവയ്ക്കുന്നു. മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്യ്രത്തെ, സ്വകാര്യതകളെ, കശക്കിയെറിഞ്ഞ് വിറളിപിടിച്ചോടുകയാണ്. മറ്റേത് മേഖലയിലെയും പോലെ ഇരകളാകുന്നത് സ്ത്രീകള്‍ തന്നെ; ചുരുക്കം അപവാദങ്ങളുണ്ടെങ്കിലും. മനുഷ്യവികാസത്തിന്റെ കുതിച്ചുകയറ്റത്തിന് ഉപയുക്തമാകുന്ന ആധുനിക ഉപകരണങ്ങള്‍തന്നെ സമൂഹത്തിന്റെയാകെ ആശങ്കയായി മാറുന്നുവെന്നത് മാനവരാശി നേരിടുന്ന വൈരുധ്യംതന്നെയാണ്. കമ്പോള സമ്പദ്വ്യവസ്ഥ നീരാളിക്കൈകളായ പുതുപുത്തന്‍ വിപണനതന്ത്രങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍ ഈ വൈരുധ്യം മൂര്‍ഛിക്കുന്നു. മനുഷ്യനെ കമ്പോളമനുഷ്യനാക്കി തീര്‍ക്കുകയാണ് പുത്തന്‍ മുതലാളിത്തം. മനുഷ്യബന്ധങ്ങളെ ലാഭചേതങ്ങളുടെ കോളങ്ങളിലേക്ക് വെട്ടിച്ചുരുക്കുന്നു. സ്വന്തം ബന്ധുവിന്റേതായാലും സ്ത്രീയുടെ സ്വകാര്യഭാഗം പകര്‍ത്തി ഇന്റര്‍നെറ്റിലെ അശ്ളീലക്കച്ചവടക്കാര്‍ക്ക് കൈമാറിയാല്‍ കൌമാരപ്രായക്കാരനും കിട്ടും രൊക്കംപണം. മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ സ്വാര്‍ഥമൊഴികെ, ഹൃദയശൂന്യമായ രൊക്കം പണമൊഴികെ, മറ്റൊന്നും മുതലാളിത്തം ബാക്കിവയ്ക്കുന്നില്ല. അപ്പോള്‍ അവന്‍ സമൂഹത്തില്‍നിന്നും കുടുംബത്തില്‍നിന്നും പറിച്ചുമാറ്റപ്പെടുന്നു. ലാന്‍ഡ് ഫോ കുടുംബത്തിന്റെ പൊതുവായ വിനിമയോപാധിയാകുമ്പോള്‍ മൊബൈല്‍ ഫോ കുടുംബത്തെ അംഗങ്ങളായി വിഭജിക്കുന്നു. ഒന്നിലേറെ സിംകാര്‍ഡുകള്‍ അവന്റെ/അവളുടെ വ്യക്തിത്വത്തെ വീണ്ടും വിഭജിക്കുന്നു. കുടുംബനാഥനറിയാതെ, കുടുംബാംഗമറിയാതെ, പരസ്പരമറിയാതെ മറ്റുപലരും ആ കുടുംബത്തിലേക്ക് കയറിവരുന്നു. ഈ കടന്നുകയറ്റക്കാരില്‍ സദുദ്ദേശികളേക്കാള്‍ ദുരുദ്ദേശികളാകും കൂടുതല്‍. ഇതില്‍ കൊടുംക്രിമിനലുകളും തീവ്രവാദികളുംവരെ കാണാം. നേര്‍ത്ത സ്നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ദുര്‍ബല ബലത്തിലാണ് കേരളത്തിലെ ഓരോ അണുകുടുംബവും നിലനില്‍ക്കുന്നത്. അതൊരു കാറ്റത്തെ കിളിക്കൂടാണ്. ചെറുകാറ്റടിച്ചാല്‍ നിലംപൊത്തുന്ന ആ കിളിക്കൂടുകള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ കൊടുങ്കാറ്റില്‍ ഇളകുകയാണോ? കേരളത്തിലെ രണ്ടുകോടി വരുന്ന മൊബൈല്‍ ഉപയോക്താക്കളില്‍ ഒരു ശതമാനം ഫോ ദുരുപയോഗം ചെയ്താല്‍ ദിവസം ചുരുങ്ങിയത് പതിനേഴായിരത്തിലധികം സൈബര്‍ കുറ്റകൃത്യം കേരളത്തില്‍ നടക്കും. ഇതില്‍ പകുതിയും ബോധപൂര്‍വമായ കുറ്റകൃത്യമായിരിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പൊലീസ് സൈബര്‍സെല്ലിന് ലഭിക്കുന്ന പരാതികള്‍ തുലോം തുച്ഛം. മാനഹാനി ഭയന്ന് കൂടുതല്‍പേരും പരാതിയുമായി പോകാറില്ല. അല്ലെങ്കില്‍ത്തന്നെ ഒരു വലിയ സാമൂഹ്യവിപത്ത് പൊലീസിനെക്കൊണ്ടുമാത്രം കൈകാര്യംചെയ്യാനാകില്ല. അശ്ളീലസാഹിത്യത്തിന് ഫാസിസത്തിന്റെ ഒരു പാരമ്പര്യമുണ്ട്. ഹിറ്റ്ലര്‍ രാജ്യം കീഴടക്കുമ്പോള്‍ ഗ്രന്ഥാലയങ്ങളിലെ ക്ളാസിക്കുകള്‍ കത്തിക്കുകയും പകരം അശ്ളീലസാഹിത്യം തിരുകിവയ്ക്കുകയും ചെയ്തിരുന്നു. കേരളത്തെ കീഴടക്കുന്ന മൊബൈല്‍- ഇന്റര്‍നെറ്റ് അശ്ളീലം ഫാസിസത്തിന്റെ പുനരവതരണമാണോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. കമ്യൂണിറ്റി റേഡിയോ, റിയാലിറ്റി ടിവി തുടങ്ങിയ നവതലമുറ മാധ്യമങ്ങള്‍ സംവേദനത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കുമ്പോള്‍ ത്തന്നെ ഇക്കിളിപ്പെടുത്തലിന്റെ പുതിയ രീതികളും കൊണ്ടുവരുന്നുണ്ട്. ഭാഷയുടെ കരുത്തിനെയും സംവേദനക്ഷമതയെയും നശിപ്പിച്ച് അത് ഭാഷയെ വെറും കൊഞ്ചല്‍ മാത്രമാക്കുന്നു. മൊബൈല്‍ ഭാഷ കൊഞ്ചലിന്റേതാണ്, കരുത്തിന്റേതല്ല. വിവിധ മൊബൈല്‍ കമ്പനികള്‍ മത്സരാധിഷ്ഠിത കച്ചവടത്തിനായി ഈ കൊഞ്ചലിന് സര്‍വ സൌകര്യവും ഒരുക്കിക്കൊടുക്കുന്നു. ഈ പുതിയ പ്രതിസന്ധിയെ മുറിച്ചുകടക്കേണ്ടതുണ്ട്. 'മ' സാഹിത്യങ്ങള്‍ക്കെതിരെ എപതുകളില്‍ കേരളത്തില്‍ അതിശക്തമായ സാമൂഹ്യപ്രതിരോധം ഉയര്‍ന്നിരുന്നു. അന്നുമായി താരതമ്യംപോലും അര്‍ഹിക്കാത്ത അത്രയും ആശങ്കാകരമാണ് ഇന്നത്തെ സ്ഥിതി; ഇതിനെ മുറിച്ചുകടക്കാന്‍ സാമൂഹ്യപ്രസ്ഥാനങ്ങള്‍, രാഷ്ട്രീയ പാര്‍ടികള്‍, യുവജന- വിദ്യാര്‍ഥി, മഹിളാ സംഘടനകള്‍ ഒരേ മനസ്സായി പ്രതിരോധത്തിന്റെ മനുഷ്യച്ചങ്ങല തീര്‍ക്കേണ്ടതുണ്ട്. സൈബര്‍ ക്രിമിനല്‍ കുറ്റങ്ങള്‍ പൊലീസ് കൈകാര്യം ചെയ്യട്ടെ. എന്നാല്‍, ഇത് സാമ്പ്രദായിക കുറ്റകൃതമല്ല, ഇതില്‍ മലയാളിയുടെ മനോഭാവത്തില്‍ വരുന്ന സാമൂഹ്യവിരുദ്ധതയുടെ മനഃശാസ്ത്രമുണ്ട്. ലൈംഗികതയെക്കുറിച്ചുള്ള മലയാളിയുടെ സങ്കല്‍പ്പത്തില്‍ത്തന്നെ ആരോഗ്യകരമായ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാകുകയാണ്. "ഏത് ധൂസരസങ്കല്‍പ്പങ്ങളില്‍ പിറന്നാലും ഏത് യന്ത്രവല്‍ക്കൃതലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും''.

Blogger Buzz: Blogger integrates with Amazon Associates

Blogger Buzz: Blogger integrates with Amazon Associates