Wednesday, August 4, 2010

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ .4


തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌. 4
തീ­വ്രവാ­ദ ഗ്രൂ­പ്പു­കള്‍ ക­ട­ന്നുവന്ന­­തില്‍ മു­സ്‌ലിം ലീ­ഗി­നും നിര്‍ണായക പ­ങ്ക്
തീവ്രവാദത്തെക്കുറിച്ചും പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചും ഇ­സ്‌ലാ­മി­നെ­ക്കു­റിച്ചും മു­സ്‌ലിം യൂ­ത്ത് ലീ­ഗ് പ്ര­സി­ഡന്റ് കെ എം ഷാ­ജി തുറ­ന്നു പ­റ­യു­ന്നു
. അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..

ബാബ­രി മ­സ്­ജി­ദി­ന്റെ ത­കര്‍­ച്ച മ­തേ­ത­ര ഇ­ന്ത്യ­ക്കേല്‍­പി­ച്ച മു­റി­വ് വലി­യൊ­രു ആ­ഘാ­ത­മാ­യി­രു­ന്നു. 1992ന് ശേ­ഷ­മാ­ണ് മു­സ്‌ലിം വി­ഭാ­ഗ­ത്തില്‍ തീ­വ്ര­വാ­ദം ശ­ക്ത­മാ­യി വേ­രോ­ട്ടു­ണ്ടാ­ക്കി­യത്. യ­ഥാര്‍­ഥ­ത്തില്‍ അ­ന്ന് കോണ്‍­ഗ്ര­സി­നെ പി­ന്തുണ­ച്ച് അ­ധി­കാ­ര­ത്തില്‍ ക­ടി­ച്ച് തൂ­ങ്ങു­ന്ന­തി­ന് പക­രം കുറ­ച്ച് കൂ­ടി ശ­ക്തമാ­യ നി­ല­പാ­ട് ലീ­ഗ് കൈ­ക്കൊ­ണ്ടി­രു­ന്ന­തെ­ങ്കില്‍ തീ­വ്ര­വ­ദ പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ വ­ളര്‍­ച്ച ത­ട­യാ­മാ­യി­രു­ന്നി­ല്ലെ..?

ഒ­രു വ­മ്പി­ച്ച പ്ര­തി­സ­ന്ധി­യാ­യി­രു­ന്നു അ­ത്. മു­സ്‌ലിം ലീ­ഗ് ഭ­ര­ണ­ത്തി­ലാ­യി­പ്പോ­യത് മാ­ത്ര­മാ­ണ് ആ സ­മയ­ത്തെ പ്ര­ശ്‌നം. എ­ങ്ങി­നെ പ­റ­ഞ്ഞാലും ഭര­ണം നി­ല­നിര്‍­ത്താ­നു­ള്ള ഒ­രു വാ­ദ­മാ­യി അ­തി­നെ പ­റ­യും. അന്ന­് സ­മ­സ്­ത­യു­ടെ യോ­ഗം ചേര്‍ന്ന­് മു­സ്‌ലിം ലീ­ഗ് ഭര­ണം വി­ട­രു­തെന്നും അത് വ­ലി­യ അ­ര­ക്ഷി­താ­വ­സ്ഥ­യു­ണ്ടാ­ക്കു­മെന്നും പ­റഞ്ഞു. മു­ജാ­ഹി­ദ് സം­ഘ­ട­ന­കളും ദക്ഷി­ണ കേ­ര­ള ജം­ഇ­യ്യ­ത്തുല്‍ ഉ­ല­മയും അ­ങ്ങി­നെ ത­ന്നെ ആ­വ­ശ്യ­പ്പെട്ടു.എന്ന­ാല്‍ അന്നും ഇന്നും മു­സ്‌ലിം ചെ­റു­പ്പ­ക്കാ­രു­ടെ മന­സ് സേഠു­വി­ന്റെ കൂ­ടെ­യാ­യി­രുന്നു. മ­അദ­നി­യു­ടെ പ്ര­സം­ഗ­ത്തി­ന്റെ കൂ­ടെ­യാ­യി­രു­ന്നു.ഇ­തൊ­ക്കെ ഇ­തി­ന­ക­ത്തെ ഇ­പ്പോള്‍ പ­റ­യാ­തി­രി­ക്കാന്‍ പ­റ്റാ­ത്ത ചി­ല യാ­ഥാര്‍­ഥ്യ­ങ്ങ­ളാ­ണ്. അ­ങ്ങിനെ ഒ­രു ഒ­ഴു­ക്കാ­യി­രുന്നു. അ­ബ്ദു­ന്നാ­സര്‍ മ­അ­ദ­നി­ക്ക് എ­ത്ര പിന്‍­ബ­ല­മു­ണ്ടെന്ന­് എല്ലാ­വര്‍­ക്കു­മ­റി­യാം ഇ­ബ്രാഹിം സു­ലൈ­മാന്‍ സേഠു­വി­ന് എ­ത്ര വോട്ടു­ണ്ടെന്ന­് എല്ലാ­വര്‍­ക്കും അ­റി­യാം. എന്ന­ാല്‍ അന്നും ഇന്നും മു­സ്‌ലിം ചെ­റു­പ്പ­ക്കാ­രു­ടെ മന­സ് സേഠു­വി­ന്റെ കൂ­ടെ­യാ­യി­രുന്നു. മ­അദ­നി­യു­ടെ പ്ര­സം­ഗ­ത്തി­ന്റെ കൂ­ടെ­യാ­യി­രു­ന്നു. മു­സ്‌ലിം ലീ­ഗി­ന് പ­ത്ത­റുപ­ത് വര്‍ഷ­ത്തെ ച­രി­ത്ര­മുള്ള­ത് കൊ­ണ്ട് ചെ­റു­പ്പക്കാ­രൊന്നും പാര്‍­ട്ടി വിട്ട് പോ­യി­ല്ലെ­­ന്നേയു­ള്ളൂ.അ­ക്കാല­ത്ത് മു­സ്‌ലിം യൂ­ത്ത് ലീ­ഗി­ന്റെ ഒ­രു യോ­ഗ­ത്തി­നും ആ­ളു­കള്‍ വ­രില്ലാ­യി­രുന്ന­ു. ആ­ സ­മയ­ത്ത് ഞ­ങ്ങ­ളോ­ട് ശ­ക്ത­മാ­യി വി­യോ­ജി­ച്ചി­രു­­വ­രെല്ലാം ഇ­ന്നും ലീ­ഗി­ന്റെ പ്ര­വര്‍­ത്ത­ക­രാണ്. എന്ന­ാല്‍ അ­വ­രൊ­ക്കെ സേഠു­ സാ­ഹി­ബി­നെ സ്‌­നേ­ഹി­ക്കു­ന്നുണ്ട്. അന്നും ഇന്നും ലീ­ഗു­കാര്‍ സേഠു­സാ­ഹി­ബി­നെ സ്‌­നേ­ഹി­ക്കു­ന്നുണ്ട്. ലീ­ഗി­ന് ന­ശി­പ്പി­ക്കാന്‍ വന്ന­ ഒ­രാ­ളെ ലീ­ഗു­കാര്‍ ഒ­രി­ക്കലും സ്‌­നേ­ഹി­ച്ചി­രുന്ന­ില്ല. അ­ഖി­ലേന്ത്യാ ലീ­ഗി­ന്റെ ച­രിത്ര­മൊ­ക്കെ ന­മു­ക്ക് അ­റി­യാ­മ­ല്ലോ. എ­ന്നാല്‍ നാ­ഷ­ണല്‍ ലീ­ഗി­ന്റെ കാ­ര്യം അ­ങ്ങി­നെ­യല്ല. അന്ന­് മു­സ്‌ലിം ലീ­ഗ് ബ­ലം പി­ടി­ച്ച് നില്‍­ക്കു­ക­യാ­യി­രുന്ന­ു. ഒന്ന­ു ചാ­ഞ്ഞ് കൊ­ടു­ക്കു­കയോ നേ­രെ നില്‍­ക്കു­കയോ ചെ­യ്­തി­രുന്ന­ു­വെ­ങ്കില്‍ തി­രി­ച്ചു വ­രാന്‍ ക­ഴി­യു­മാ­യി­രു­ന്നില്ല. കാസര്‍­കോ­ഡ് നിന്ന­് മ­അ­ദ­നി­യു­ടെ യാ­ത്ര തുട­ങ്ങി തി­രു­വ­ന­ന്ത­പു­ര­ത്തെ­ത്തുന്ന­ത് വ­രെ ലീ­ഗ് നേ­തൃത്വം ശ്വാ­സം പി­ടി­ച്ച് നില്‍­ക്കു­ക­യാ­യി­രുന്നു.എ കെ ആന്റ­ണി തി­രൂ­ര­ങ്ങാ­ടി­യില്‍ മ­ത്സ­രി­ക്കു­മ്പോള്‍ പി ഡി പി രൂ­പീ­ക­രി­ച്ച് നാ­ല­ര മാ­സ­മാ­യി­ട്ടേ­യു­ണ്ടാ­യി­രു­ന്നു­ള്ളൂ. എന്ന­ാല്‍ പി ഡി പി­ക്ക് അന്ന­് 14,000 വോ­ട്ട് കിട്ടി. ഞെ­ട്ടി­പ്പോ­യ സ­മ­യ­മാ­യി­രു­ന്നു അത്. 20 കൊല്ല­ത്തെ പാ­ര­മ്പ­ര്യ­മു­ള്ള എ­സ് ഡി പി ഐ­ക്ക് ല­ഭി­ക്കുന്ന­­ത് മൂ­വാ­യി­ര­ത്തി­ച്ചില്ലറ വോ­ട്ടാണ്. പി ഡി പി ഈ നേ­ട്ട­മു­ണ്ടാ­ക്കു­­ത് മു­സ്‌ലിം ലീ­ഗി­ന്റെ ഉ­രു­ക്കു കോ­ട്ട­യില്‍ ആന്റ­ണി­ക്കെ­തി­രാ­ണെന്ന് ഓര്‍­ക്ക­ണം. തീ­വ്രവാ­ദ ഗ്രൂ­പ്പു­കള്‍ ക­ട­ന്നുവന്ന­­തില്‍ മു­സ്‌ലിം ലീ­ഗി­ന് പ­ങ്കി­ല്ലെന്ന­് പ­റ­യുന്ന­ ആ­ളൊന്നുമല്ല ഞാന്‍. ലീ­ഗ് മ­നു­ഷ്യന്‍­മാര്‍ ന­യി­ക്കുന്ന­ സം­ഘ­ട­ന­യാണ്. സ്വാ­ഭാ­വി­കമാ­യ വീ­ഴ്­ച­കള്‍ ലീ­ഗി­നു­ം സം­ഭ­വി­ച്ചി­രി­ക്കാം.ഒ­രു കാലത്ത് മു­സ്‌ലിം ലീ­ഗി­ലു­ണ്ടാ­യ അ­പ­ച­യ­ങ്ങള്‍. ചി­ല നേ­താ­ക്കള്‍­ക്കെ­തിരെ ധാര്‍­മി­ക­ത­യു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഉ­യര്‍­ന്നു വ­ന്ന ആ­രോ­പ­ണങ്ങള്‍.

ലീ­ഗ് സ­മ്പന്ന­ വര്‍­ഗ താല്‍­പ­ര്യ­ങ്ങള്‍ മാത്രം സം­ര­ക്ഷി­ക്കുന്ന­ു­വെന്ന­ ത­ര­ത്തി­ലു­ള്ള ആ­രോ­പ­ണം. ഇ­തെല്ലാം തീ­വ്ര­വാ­ദ സം­ഘ­ട­ന­ക­ള്‍­ക്ക് വ­ള­മാ­യിട്ട­ല്ലേ …?


തീര്‍­ച്ച­യാ­യും. മു­സ്‌ലിം ലീ­ഗി­ന് അ­ങ്ങി­നെ ചി­ല നിര്‍­ഭാ­ഗ്യ­ങ്ങ­ളു­ണ്ടാ­യി­രുന്നു. ബാബ­രി മ­സ്­ജി­ദി­ന് അ­നു­ബ­ന്ധ­മാ­യി സം­ഭ­വി­ച്ച കു­റെ ദു­ര­ന്ത­ങ്ങ­ളില്‍­പ്പെ­ട്ട­വ­യായി­രുന്ന­ു അ­ത്. സ­മ്പ­ന്നന്‍­മാ­രു­ടെ പാര്‍­ട്ടി­യാ­ണ് ലീ­ഗെന്ന­് തോ­ന്നാ­വുന്ന­ ത­ര­ത്തില്‍ ചി­ല കാ­ര്യ­ങ്ങ­ളു­ണ്ടായി. വ­ഹാ­ബ് സാ­ഹി­ബി­ന്റെ രാ­ജ്യസ­ഭാ സ്ഥാ­നാര്‍­ഥിത്വം അ­ത്ത­ര­ത്തില്‍ തെ­റ്റി­ദ്ധ­രി­പ്പി­ക്ക­പ്പെട്ടു. വ­ഹാ­ബ്­ക്ക­യു­ടെ മു­സ്‌ലിം ലീഗി­നോ­ടു­ള്ള ക­മ്മി­റ്റ്‌­മെന്റോ അ­ദ്ദേ­ഹ­ത്തി­ന്റെ ബാ­പ്പ­യു­ടെ പാ­ര­മ്പര്യ­മോ ബോ­ധ്യ­പ്പെ­ടു­ത്തു­­തി­ന് പക­രം അ­ദ്ദേ­ഹ­ത്തി­ന്റെ സ­മ്പ­­ന്നത ലീ­ഗു­കാര്‍­ക്ക് മു­മ്പില്‍ വന്ന­ു­പെ­ട്ടു.അ­ദ്ദേ­ഹ­ത്തി­ന്റെ പി­താ­വ് മ­രി­ച്ച­പ്പോള്‍ ച­ന്ദ്രി­ക­യു­ടെ എ­ഡി­റ്റോ­റി­യല്‍ പേ­ജില്‍ സി എ­ച്ച് എ­ഴു­തി­യിട്ടു­ണ്ട്. വ­ഹാ­ബി­ന്റെ അ­നു­ജന്‍ മു­നീര്‍ മ­മ്പാ­ട് എം എ­സ് എ­ഫി­ന്റെ സജീ­വ സ്ഥാ­നാര്‍­ഥി­യാ­യി­രുന്നു. വ­ഹാ­ബ്­ക്ക ത­ന്നെ മ­മ്പാ­ട് കോ­ള­ജില്‍ എം എ­സ് എ­ഫി­ന്റെ സ്ഥാ­നാര്‍­ഥി­യാ­യി­രുന്ന­ു. വ­ഹാ­ബ്­ക്ക എന്ന­ ലീ­ഗ്­കാര­നെ അ­വ­ത­രി­പ്പി­ക്കു­­ന്നതി­ന് പക­രം വ­ഹാ­ബ്­ക്ക എന്ന­ സ­മ്പ­ന്ന­നാ­ണ് അ­വ­ത­രി­പ്പി­ക്ക­പ്പെ­ട്ട­ത്. അ­ത് ലീ­ഗി­ന്റെ ന­ട­ത്തി­പ്പി­ന് സം­ഭ­വി­ച്ച പാ­ളി­ച്ച­യാ­യി­രുന്നു. അ­ങ്ങി­നെ ഒ­രു പാ­ട് ഇ­ഷ്യൂ­കള്‍ അന്ന­് മു­സ്‌ലിം ലീ­ഗി­നു­ണ്ടാ­യി­ട്ടു­ണ്ട്.പി­ന്നെ ധാര്‍­മി­ക­ത­യു­മാ­യി ബ­ന്ധ­പ്പെ­ട്ട കാ­ര്യ­ങ്ങള്‍. എല്ലാ ഇ­ഷ്യൂ­സു­കളും വി­ശ­ദീ­ക­രി­ക്കു­­ന്നതി­ന് പ്ര­യാ­സ­മുണ്ട്. മു­സ്‌ലിം ലീ­ഗ് അ­വ­മ­തി­ക്ക­പ്പെ­ടുന്ന­ ത­ര­ത്തി­ലു­ള്ള ചര്‍­ച്ച­കള്‍ പാര്‍ട്ടി­ക്കു­ള്ളില്‍ ന­ടന്നു. അ­ത് പാര്‍­ട്ടി­ക്ക് വമ്പി­ച്ച തി­രി­ച്ച­ടി­യായി. ഒ­രു അ­ഞ്ചു പത്ത­ടി പി­റകി­ലോട്ട് ന­ട­ക്കേ­ണ്ടി വ­ന്നു. ഇ­തൊ­ക്കെ തീ­വ്ര­വാ­ദ­ത്തി­ന്റെ വ­ളര്‍­ച്ച­യില്‍ ഘ­ട­ക­ങ്ങ­ളാ­യി­ട്ടു­ണ്ട്

No comments: