Sunday, June 29, 2008

അക്ഷരവിരോധത്തിന്റെ അഴിഞ്ഞാട്ടം




അക്ഷരവിരോധത്തിന്റെ അഴിഞ്ഞാട്ടം.വി എസ്
അച്യുതാനന്ദന്‍.

7-ം ക്ലാസ്സിലെ പാഠപുസ്തകത്തിന്നെതിരായി നടത്തിയ സമാധാനപരമായ സമരത്തിന്റെ ചിലവീഡിയോ ദൃശ്യ‌ങള്‍‍

http://www.sfikeralaejournal.org/videos/5.swf
http://www.sfikeralaejournal.org/videos/8.swf
http://www.sfikeralaejournal.org/videos/10.swf
http://www.sfikeralaejournal.org/videos/11.swf

പാ ഠപുസ്തക പരിഷ്കരണത്തെ കരുവാക്കി സംസ്ഥാനത്താകെ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ് ഐക്യ ജനാധിപത്യമുന്നണി. യുഡിഎഫിലെ ഘടകകക്ഷികള്‍ ഓരോന്നും അക്രമം നടത്തുന്നതില്‍ പരസ്പരമത്സരത്തിലാണ്. പൊലീസുകാരെ തല്ലിയും എറിഞ്ഞും ശൌര്യം പ്രകടിപ്പിച്ച കോഗ്രസ് - യൂത്ത്കോഗ്രസ്- കെഎസ്യു സംഘങ്ങളാണ് ഇക്കാര്യത്തില്‍ ആദ്യഘട്ടത്തില്‍ ഒന്നാംസ്ഥാനം കൈയടക്കിയത്. തങ്ങള്‍ അല്‍പ്പം വൈകിപ്പോയോ എന്ന് സംശയിച്ച് രംഗത്തെത്തിയ മുസ്ളീംലീഗ്-യൂത്ത്ലീഗ് - എംഎസ്എഫ് വിഭാഗത്തിന് മലപ്പുറത്തെങ്കിലും തങ്ങള്‍ക്കാവണം ഒന്നാംസ്ഥാനം, കോഗ്രസിനെ പുറകിലാക്കണം എന്ന വാശിയുണ്ടാകുന്നത് സ്വാഭാവികമാണ്. അതിന്റെ ഫലമാണ് ചൊവ്വാഴ്ച മലപ്പുറത്തു കണ്ടത്. പതിനാലായിരത്തോളം പാഠപുസ്തകങ്ങള്‍ അവര്‍ കത്തിച്ചു. ഓരോ സംഘടനയും അവര്‍ക്കറിയുന്ന തരത്തിലാണ് സമരംചെയ്യുക. അവരവരുടെ സംസ്കാരവും അതില്‍ പ്രകടമാവുന്നത് സ്വാഭാവികമാണ്. 1959 ലെ വിമോചനസമരത്തിനുശേഷം 1975 ജൂ 26 മുതല്‍ 1977 മാര്‍ച്ച് വരെ നീണ്ടുനിന്ന ആഭ്യന്തര അടിയന്തരാവസ്ഥയുടെ കാലഘട്ടത്തിലാണല്ലോ യൂത്ത് കോഗ്രസും കെഎസ്യുവും വല്ലാതെ അഴിഞ്ഞാടിയത്. വായനശാലകള്‍ തകര്‍ക്കുക, പുസ്തകങ്ങള്‍ കത്തിക്കുക എന്നിവയാണ് യൂത്ത്കോഗ്രസും കെഎസ്യുവും അടിയന്തരാവസ്ഥക്കാലത്ത് നടപ്പാക്കിപ്പോന്നത്. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിക്കൊണ്ട്, അഭിപ്രായസ്വാതന്ത്യ്രം നിഷേധിച്ചുകൊണ്ട് അടിയന്തരാവസ്ഥ. അക്ഷരവിരോധത്തിന്റെയും സ്വേഛാധിപത്യവാഴ്ചയുടെയും പ്രതീകമാണ് അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ മുപ്പത്തിമൂന്നാം വാര്‍ഷികമാണിന്ന്. അടിയന്തരാവസ്ഥയുടെ കിരാതവാഴ്ചക്കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിപ്രസ്ഥാനം എന്നാണ് കെഎസ്യുവിനെ അതിന്റെ നേതാക്കള്‍ വിശേഷിപ്പിച്ചുപോന്നത്. എന്നാല്‍, പില്‍ക്കാലത്ത് വിദ്യാര്‍ഥികളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും ഒറ്റപ്പെട്ട് ജീവച്ഛവമായി മാറി ആ സംഘടന. വിദ്യാഭ്യാസക്കകച്ചവടവല്‍ക്കരണത്തിനെതിരെ കേരളത്തിലെ വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും ധീരോദാത്തവും ത്യാഗനിര്‍ഭരവുമായ പോരാട്ടം നടത്തിയപ്പോള്‍ ആ സംഘടനയെ കണികാണാന്‍ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസവാണിജ്യവല്‍ക്കരണത്തിന് ഒത്താശചെയ്തുകൊണ്ട് അന്തഃപുരങ്ങളില്‍ കഴിയുകയായിരുന്നു അവര്‍. പുരോഗമനപരമായ എന്തുകണ്ടാലും പിന്തിരിപ്പന്മാര്‍ക്ക് വിറളിപിടിക്കുക സ്വാഭാവികമാണ്. എ കെ ആന്റണിയും വയലാര്‍ രവിയുമൊക്കെ ചേര്‍ന്ന് 1959 ല്‍ ആ സംഘടന രൂപീകരിച്ചതുതന്നെ പ്രത്യേകമായ ഉദ്ദേശ്യത്തോടെയാണ്. വിദ്യാഭ്യാസരംഗത്ത് ഒരു വിപ്ളവംതന്നെ സൃഷ്ടിച്ച വിദ്യാഭ്യാസപരിഷ്കാരത്തെ എതിര്‍ക്കാന്‍. വിദ്യാഭ്യാസ നിയമത്തെയും ഭൂപരിഷ്കരണനിയമത്തെയും എതിര്‍ത്ത് സര്‍വപിന്തിരിപ്പന്മാരെയും കൂട്ടിയോജിപ്പിച്ച് വിമോചനസമരം നടത്തുകയായിരുന്നു അന്ന് കോഗ്രസ്. അക്രമങ്ങള്‍ അഴിച്ചുവിടാന്‍ കെഎസ്യു രൂപീകരിച്ച് വിദ്യാര്‍ഥികളെ ഉപയോഗിക്കുകയായിരുന്നു കോഗ്രസ് നേതൃത്വം. വിദ്യാര്‍ഥികളില്‍നിന്ന് ഒറ്റപ്പെടുകയും ശക്തി ചോര്‍ന്നുപോവുകയും ചെയ്തുവെങ്കിലും വിമോചനസമരത്തിന്റെയും അടിയന്തരാവസ്ഥയുടെയും പാരമ്പര്യം പൊയ്പ്പോയിട്ടില്ല എന്നു തെളിയിക്കുകയാണ് ഇപ്പോള്‍ ആ സംഘടന. കഴിഞ്ഞ ഒരാഴ്ചയിലധികമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെഎസ്യുക്കാരും യൂത്ത് കോഗ്രസുകാരുമെല്ലാം അക്രമപ്പേക്കൂത്ത് നടത്തുകയാണ്. പൊലീസുകാരുടെ തൊപ്പി ഊരിയെടുത്ത് എറിയുക, വടികൊണ്ട് പൊലീസുദ്യോഗസ്ഥരെ തല്ലുക, കല്ലെറിയുക, മുളകുവെള്ളം നിറച്ച സഞ്ചികൊണ്ടെറിയുക തുടങ്ങിയവയാണ് കോഗ്രസ് - ലീഗ് വിദ്യാര്‍ഥി സംഘടനകളുടെ സമരരീതി. എന്നാല്‍, ജനാധിപത്യപരമായി സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പൊലീസ് തല്ലുന്നുവെന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെയും കോഗ്രസ് നേതാക്കളുടെയും ആക്ഷേപം. സെക്രട്ടറിയറ്റിനകത്ത് ചാടിക്കയറി പൊലീസുകാരെ ചവിട്ടുന്നതാണോ ജനാധിപത്യസമരം, കൊടികെട്ടിയ വടികള്‍കൊണ്ട് പൊലീസുദ്യോഗസ്ഥരെ തല്ലുന്നതാണോ ജനാധിപത്യസമരം, അധ്യാപികമാരെ ആക്രമിക്കുന്നതാണോ ജനാധിപത്യ സമരം - ടെലിവിഷന്‍ ചാനലുകള്‍ ഈ ജനാധിപത്യസമരത്തിന്റെ യഥാര്‍ഥ ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് അപ്പപ്പോള്‍ ജനങ്ങളെ കാണിക്കുന്നുണ്ട്. പൊലീസിനെ തല്ലിയും ചവിട്ടിയും നിര്‍ബന്ധിച്ച് തിരികെ തല്ലിക്കുകയാണ് സമരക്കാര്‍ എന്ന് ജനങ്ങള്‍ കണ്ടറിയുന്നു. കേരളത്തെ കലാപഭൂമിയാക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി അക്രമം അഴിച്ചുവിടുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കീഴ്ഘടകങ്ങളെയും അണികളെയും സജീവമാക്കുക എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നില്‍. തെരഞ്ഞെടുപ്പുകാലത്ത് കോഗ്രസിന്റെ മിനിമം പരിപാടിയെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. പരമാവധി വര്‍ഗീയ-സാമുദായിക വികാരമിളക്കിവിടാന്‍ ശ്രമിക്കുക. ഒരു ഭാഗത്ത് ന്യൂനപക്ഷവിഭാഗങ്ങളെ ഇടതുപക്ഷജനാധിപത്യമുന്നണിക്കെതിരെ തിരിച്ചുവിടാന്‍ അടവുകള്‍ പയറ്റുക, അതേ സമയംതന്നെ സംഘപരിവാറിന്റെ രഹസ്യപിന്തുണ ഉറപ്പാക്കുക. ഒരേ സമയത്തുതന്നെ എല്ലാ വര്‍ഗീയതകളെയും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ് ഐക്യജനാധിപത്യമുന്നണിയുടെ, കോഗ്രസിന്റെ തെരഞ്ഞെടുപ്പു തന്ത്രം. ഏതാനും സീറ്റുകള്‍ നേടുന്നതിനുവേണ്ടി നടപ്പാക്കുന്ന ഈ ദുഷ്ടതന്ത്രം കേരളസമൂഹത്തെ എത്രമാത്രം പുറകോട്ടുവലിക്കുന്നുവെന്ന് ആ പാര്‍ടിയില്‍ ചിന്താശേഷിയുള്ളവരുണ്ടെങ്കില്‍ ആലോചിച്ചുനോക്കണം. ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിലെ ഒരധ്യായം മതവിരുദ്ധമാണെന്നും ഗാന്ധിജിക്കും ജവാഹര്‍ലാല്‍ നെഹ്റുവിനും ദേശീയ സ്വാതന്ത്യ്രസമരത്തിനും വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നും ആരോപിച്ചാണല്ലോ സമരാഭാസം. നിയമസഭയില്‍ അതുസംബന്ധിച്ച് അടിയന്തരപ്രമേയം മൂന്നുമണിക്കൂറോളം ചര്‍ച്ചചെയ്തു. പാഠപുസ്തകത്തില്‍ മതവിരുദ്ധമായി ഒന്നുമില്ലെന്ന് ചര്‍ച്ചയില്‍ വ്യക്തമായി. മതത്തിനെതിരെ പുസ്തകത്തില്‍ എന്തെങ്കിലുമുണ്ടെന്ന് തെളിയിക്കാന്‍ വിദ്യാര്‍ഥികളെ അക്രമസമരത്തിലേക്കു തള്ളിവിട്ട യുഡിഎഫ് നേതാക്കള്‍ക്ക് കഴിഞ്ഞില്ല. എന്നിട്ടും പാഠപുസ്തകം മതവിരുദ്ധമാണെന്ന ആരോപണം പിന്‍വലിക്കാന്‍ യുഡിഎഫ് തയ്യാറാകുന്നില്ല. പാഠങ്ങളെ ദുര്‍വ്യാഖ്യാനംചെയ്ത് മതവിശ്വാസികളില്‍ തെറ്റിദ്ധാരണ പരത്തി തെരഞ്ഞെടുപ്പില്‍ അത് ഉപയോഗപ്പെടുത്താനുള്ള ഗൂഢാലോചനയാണിത് സൂചിപ്പിക്കുന്നത്. ഗാന്ധിജി, നെഹ്റു എന്നിവര്‍ക്ക് നല്‍കിയ പ്രാധാന്യം, ദേശീയ സ്വാതന്ത്യ്രസമരം അതിന്റെ ഭാഗമായ പ്രാദേശിക സമരങ്ങള്‍ എന്നിവ വിവരിച്ചതിന്റെ തോത് എന്നിവയാണല്ലോ മറ്റൊരു വിഷയം. ഒന്നാം ക്ളാസുമുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ നീളുന്നതാണ് സ്കൂള്‍ വിദ്യാഭ്യാസം. ഏഴാം ക്ളാസില്‍ തുടങ്ങുന്നതും ഏഴാം ക്ളാസില്‍ അവസാനിക്കുന്നതുമാണ് സാമൂഹ്യശാസ്ത്രം എന്നു തോന്നും പ്രാധാന്യത്തെക്കുറിച്ചും തോതിനെക്കുറിച്ചുമുള്ള ആക്ഷേപം കേട്ടാല്‍. പാഠ്യപദ്ധതി തുടര്‍ച്ചയാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നത് ഇടതുപക്ഷജനാധിപത്യമുന്നണിയല്ല, മന്ത്രിസഭയുമല്ല. യുഡിഎഫ് ഭരണകാലത്ത് യുഡിഎഫുമല്ല തയ്യാറാക്കിയത്. നിയമാനുസൃതം രൂപീകരിക്കപ്പെട്ട വിദഗ്ധ സമിതികളാണ് പുസ്തകം തയ്യാറാക്കുന്നത്. അത് വളയമില്ലാത്ത ചാട്ടമല്ല. ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ടാണ്. അങ്ങനെയൊക്കെയാണെങ്കിലും പാഠപുസ്തകങ്ങള്‍ കുറ്റമറ്റതാകണമെന്നില്ല. പോരായ്മകളുണ്ടാവാം. വസ്തുനിഷ്ഠമായ വിമര്‍ശനങ്ങളുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ ശ്രമിക്കാവുന്നതാണ്. ആക്ഷേപമുള്ള സംഘടനകളുമായി ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. വിവാദമായ പാഠങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. അതല്ലാതെ, പാഠപുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ വിടില്ല എന്ന് പ്രതിപക്ഷനേതൃത്വം പ്രഖ്യാപിക്കുന്നത് പാഠപുസ്തകവിവാദത്തിന്റെ മറവില്‍ പൊതുവിദ്യാഭ്യാസം തകര്‍ക്കാനും അ എയ്ഡഡ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ്. പൊതുവിദ്യാലയങ്ങള്‍ക്കടുത്ത് യഥേഷ്ടം അ എയ്ഡഡ് സ്കൂളുകള്‍ അനുവദിച്ച് പൊതുവിദ്യാലയങ്ങള്‍ അ ഇക്കണോമിക്കാക്കി അടച്ചുപൂട്ടലിലേക്ക് നയിച്ചവരാണ് യുഡിഎഫ്. ഇപ്പോള്‍ പൊതുവിദ്യാലയങ്ങള്‍ മികവ് കൈവരിക്കുമ്പോള്‍ അതിനെ അപഹസിക്കുകയും പാഠപുസത്കങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്യുകവഴി പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അ എയ്ഡഡ് സ്കൂളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ട്. വിദ്യാര്‍ഥികളെയും അതിന് കരുവാക്കുകയാണ്. യുഡിഎഫിന്റെ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയുകയും അക്രമസമരത്തെ ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നതില്‍ സംശയമില്ല. പാഠങ്ങളെ സങ്കുചിതത്വത്തോടെ കാണുകയും താന്താങ്ങള്‍ക്കിഷ്ടപ്പെട്ടതേ പഠിപ്പിക്കാവൂ എന്ന് ശഠിക്കുകയും ചെയ്യുന്നത് അരാജകത്വമാണുണ്ടാക്കുക. പൊതുവിദ്യാഭ്യാസമേഖലയില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

Friday, June 27, 2008

പാഠപുസ്‌തകത്തില്‍ മതനിഷേധമില്ല -കെ.മുരളീധരന്‍


പാഠപുസ്‌തകത്തില്‍ മതനിഷേധമില്ല
-കെ.മുരളീധരന്‍



ഏഴാം ക്ലാസ്‌ പുസ്‌തകത്തിലെ വിവാദപാഠഭാഗം വായിച്ചു നോക്കിയ തനിക്ക്‌ അതില്‍ യു.ഡി.എഫുകാര്‍ പറയുന്ന മതനിഷേധമൊന്നും കാണാന്‍ കഴിഞ്ഞില്ലെന്ന്‌ എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ്‌ കെ.മുരളീധരന്‍ പറഞ്ഞു. ഇല്ലാത്ത മതനിഷേധത്തിന്റെ പേരില്‍ യു.ഡി.എഫ്‌. തെരുവില്‍ നടത്തുന്ന ആക്രമം ജനങ്ങളുടെ മുമ്പില്‍ വിലപ്പോവില്ലെന്നും മുരളീധരന്‍ പറഞ്ഞു. എന്‍.വൈ.സി. അംഗത്വ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തൃശ്ശൂരില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ''മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ പുസ്‌തകത്തില്‍ പറഞ്ഞിരുന്നെങ്കില്‍ അതു മതനിഷേധമെന്ന്‌ പറയാമായിരുന്നു. എന്നാല്‍ ഒരു മിശ്രവിവാഹ ദമ്പതിമാരുടെ മകന്റെ മതം വലുതാവുമ്പോള്‍ തിരഞ്ഞെടുത്തോട്ടെ എന്നു പറഞ്ഞാല്‍ എങ്ങനെയാണ്‌ മതനിഷേധമാവുന്നത്‌.'-മുരളീധരന്‍ ചോദിച്ചു.

പാഠപുസ്‌തകത്തിന്റെ പേരില്‍ കേരളത്തെ കലാപഭൂമിയാക്കാനുള്ള അക്രമസമരത്തില്‍ നിന്ന്‌ പിന്തിരിയണം -പിണറായി

പാഠപുസ്‌തകത്തിന്റെ പേരില്‍ കേരളത്തെ
കലാപഭൂമിയാക്കാനുള്ള അക്രമസമരത്തില്‍ നിന്ന്‌ പിന്തിരിയണം -പിണറായി



പാഠപുസ്‌തകത്തിന്റെ പേരില്‍ കേരളത്തെ കലാപഭൂമിയാക്കാനുള്ള അക്രമസമരത്തില്‍ നിന്ന്‌ യു.ഡി.എഫും ബി.ജെ.പിയും പിന്തിരിയണമെന്ന്‌ സി.പി ഐഎം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന സര്‍ക്കാരിനെ രാഷ്‌ട്രീയമായി എതിര്‍ക്കുന്നതിനുവേണ്ടി നാട്ടില്‍ സമരത്തിന്റെ മറവില്‍ അരാജകത്വവും അക്രമവും സൃഷ്ടിക്കുകയാണ്‌. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ ധര്‍ണയ്‌ക്കെത്തിയ എന്‍.ജി.ഒ. യൂണിയന്‍ പ്രവര്‍ത്തകര്‍ക്കുനേരെ ബി.ജെ.പിയുടെ യുവജനവിഭാഗമായ യുവമോര്‍ച്ചയുടെയും കെ.എസ്‌.യുവിന്റെയും പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചുവിട്ടതിന്‌ ഒട്ടും ന്യായീകരണമില്ല. എല്‍.ഡി.എഫ്‌. സര്‍ക്കാരിനെതിരെ ബി.ജെ.പിയെ അടക്കം കൂട്ടിയോജിപ്പിച്ച്‌ അക്രമസമരം വ്യാപിപ്പിക്കാനാണ്‌ കോണ്‍ഗ്രസ്‌ പ്രതിപക്ഷം ശ്രമിക്കുന്നത്‌.
മലപ്പുറത്ത്‌ പാഠപുസ്‌തകം കൂട്ടത്തോടെ ചുട്ടുകരിക്കുന്ന സംസ്‌കാരശൂന്യമായ നടപടിയുണ്ടായി. ഏഴാം ക്ലാസ്സിലെ പാഠപുസ്‌തകത്തിന്റെ പേരില്‍ പ്രതിപക്ഷവും പിന്തിരിപ്പന്‍ കേന്ദ്രങ്ങളും പ്രചരിപ്പിക്കുന്ന ഉത്‌കണുകള്‍ക്ക്‌ അടിസ്ഥാനമില്ലെന്ന്‌ നിയമസഭയ്‌ക്കകത്തും പുറത്തും നടന്ന ചര്‍ച്ചകള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌.
പാഠപുസ്‌തകത്തെപ്പറ്റി ഉയര്‍ന്നുവന്ന പരാതികളും അഭിപ്രായങ്ങളും പരിശോധിക്കുന്നതിന്‌ വിദഗ്‌ദ്ധ സമിതിയെ നിയോഗിക്കുമെന്നും കമ്മിറ്റിയുടെ ഘടന പരാതി ഉന്നയിച്ചവരുടെ അഭിപ്രായംകൂടി പരിഗണിച്ച്‌ നിശ്ചയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതാണ്‌. എന്നിട്ടും പാഠപുസ്‌തകത്തിന്റെ പേരില്‍ അക്രമസമരം തുടരുന്നത്‌ നാട്ടില്‍ അരാജകത്വം വളര്‍ത്താനാണ്‌. ഇത്‌ കേരള സമൂഹത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

പാഠപുസ്‌തക വിവാദം രാഷ്‌ട്രീയപ്രേരിതം

പാഠപുസ്‌തക വിവാദം രാഷ്‌ട്രീയപ്രേരിതം


പാഠപുസ്‌തക വിവാദം രാഷ്‌ട്രീയപ്രേരിതമാണെന്ന്‌ കേരള സ്റ്റേറ്റ്‌ ടീച്ചേഴ്‌സ്‌ സെന്റര്‍ അക്കാഡമിക്‌ കൗണ്‍സില്‍ ചെയര്‍മാനും കരിക്കുലം കമ്മിറ്റി അംഗവുമായ ചുനക്കര ഹനീഫ, ജനറല്‍ സെക്രട്ടറി റോയി ബി. ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു

ഏഴാംതരം സാമൂഹ്യപാഠപുസ്‌തകം മതവിരുദ്ധമാണെന്ന്‌ താന്‍ കരുതുന്നില്ലെന്ന്‌ എം.വി.രാഘവന്‍

ഏഴാംതരം സാമൂഹ്യപാഠപുസ്‌തകം
മതവിരുദ്ധമാണെന്ന്‌ താന്‍ കരുതുന്നില്ലെന്ന്‌ എം.വി.രാഘവന്‍


വിവാദമായ ഏഴാംതരം സാമൂഹ്യപാഠപുസ്‌തകം മതവിരുദ്ധമാണെന്ന്‌ താന്‍ കരുതുന്നില്ലെന്ന്‌ സി.എം.പി. സംസ്ഥാന സെക്രട്ടറി എം.വി.രാഘവന്‍ അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ യു.ഡി.എഫില്‍ ചര്‍ച്ചചെയ്‌തിട്ടില്ല.

Thursday, June 26, 2008

പുസ്‌തകം കത്തിച്ചത്‌ അപലപനീയം

പുസ്‌തകം കത്തിച്ചത്‌ അപലപനീയം.

വിവാദപാഠപുസ്‌തകത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച മലപ്പുറത്ത്‌ പാഠപുസ്‌തകങ്ങള്‍ കത്തിച്ച സംഭവം പ്രബുദ്ധകേരളത്തിനാകെ അപമാനമുണ്ടാക്കുന്നു. പാഠപുസ്‌തകങ്ങളോട്‌ ഏറ്റവും ആദരവ്‌ കാണിക്കേണ്ട വിദ്യാര്‍ഥികള്‍തന്നെയാണ്‌ അവയെ ഇങ്ങനെ നിന്ദിച്ചത്‌. മലപ്പുറത്ത്‌ പോലീസും സമരക്കാരായ വിദ്യാര്‍ഥികളുംതമ്മില്‍ ഏറ്റുമുട്ടുന്നതിനിടെ പാഠപുസ്‌തകങ്ങള്‍ കയറ്റിവന്ന ലോറി തടഞ്ഞിടുകയും ഒട്ടേറെ പുസ്‌തകങ്ങള്‍ റോഡിലിട്ടു കത്തിക്കുകയുംചെയ്‌തു. പാഠപുസ്‌തകങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച്‌ ചിലപ്പോള്‍ ആക്ഷേപങ്ങളും ഭിന്നാഭിപ്രായങ്ങളും ഉണ്ടാകാം. അതു പ്രകടിപ്പിക്കുന്നത്‌ ജനാധിപത്യത്തിനു നിരക്കുന്ന മാര്‍ഗങ്ങളിലൂടെയാവണം. ഈ പ്രശ്‌നത്തിന്റെപേരില്‍ നടന്ന സമരം പലേടത്തും അക്രമാസക്തമായി. സമരത്തിന്റെ പേരില്‍ ജനാധിപത്യത്തിനു മാത്രമല്ല, നമ്മുടെ സംസ്‌കാരത്തിനും നിരക്കാത്തവിധം ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ്‌ മലപ്പുറം സംഭവം തെളിയിക്കുന്നത്‌. വിവാദപുസ്‌തകത്തിലെ ചില ഭാഗങ്ങളെക്കുറിച്ചുമാത്രമാണ്‌ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്‌. അതിനെക്കുറിച്ച്‌, വിദ്യാഭ്യാസ, സാംസ്‌കാരികമേഖലകളിലെ വിദഗ്‌ധരടക്കമുള്ളവര്‍ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്‌. ഇതിനിടെയാണ്‌, ചില വിദ്യാര്‍ഥികള്‍ പുസ്‌തകങ്ങള്‍ കൂട്ടത്തോടെ ചുട്ടുകരിച്ചത്‌. പുസ്‌തകം, വിശേഷിച്ച്‌ പാഠപുസ്‌തകം വിദ്യയുടെ പ്രതീകമാണ്‌. വിജ്ഞാനവും സ്വഭാവഗുണങ്ങളും വളര്‍ത്താനുതകുന്ന വിദ്യയെത്തന്നെയാണ്‌, പാഠപുസ്‌തകങ്ങള്‍ തെരുവില്‍ കത്തിച്ചവര്‍ പരസ്യമായി അപമാനിച്ചിരിക്കുന്നത്‌. പുസ്‌തകങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊള്ളുകയും അവയെ ആദരിക്കുകയും ചെയ്‌തുപോന്ന സംസ്‌കാരമാണ്‌ നമ്മുടേത്‌. അപക്വവും ആപത്‌കരവുമായ സമരമുറയ്‌ക്കിടയില്‍ പാഠപുസ്‌തകങ്ങളെത്തന്നെ 'രക്തസാക്ഷി'കളാക്കുന്നവര്‍ ആ സംസ്‌കാരത്തെ അവഹേളിക്കുകയാണ്‌. വിദ്യാര്‍ഥി ലളിതജീവിതത്തിന്റെയും ഉത്‌കൃഷ്‌ടമായ ആദര്‍ശത്തിന്റെയും അവതാരമായിരിക്കണമെന്ന്‌ രാഷ്ട്രപിതാവായ ഗാന്ധിജി പറഞ്ഞിട്ടുണ്ട്‌. അത്തരത്തിലുള്ള ഒരു വിദ്യാര്‍ഥിസമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ഥിസംഘടനകള്‍ക്കും അവയുടെ നേതാക്കള്‍ക്കും ബാധ്യതയുണ്ട്‌. പാഠപുസ്‌തകവിവാദത്തിന്റെ പേരിലുള്ള സമരങ്ങളിലെ അക്രമങ്ങളും പുസ്‌തകംകത്തിക്കല്‍പോലുള്ള സംഭവങ്ങളും സമരത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുതന്നെ സംശയമുണ്ടാക്കുന്നു. സമരത്തിനുപിന്നില്‍ രാഷ്ട്രീയ താത്‌പര്യങ്ങളുമുണ്ടെന്നു തോന്നിപ്പിക്കുന്നവയാണ്‌ ഇവയെല്ലാം. അതെന്തായാലും ഈ സ്ഥിതിവിശേഷത്തിന്‌ മാറ്റമുണ്ടാക്കിയേ മതിയാകൂ. അക്രമങ്ങളും അപലപനീയമായ മറ്റു നടപടികളും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുകയേയുള്ളൂ. ആത്മഹത്യാപരമായ ഈ അക്രമങ്ങളില്‍നിന്ന്‌ വിദ്യാര്‍ഥികളടക്കമുള്ള സമരക്കാരെ പിന്തിരിപ്പിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ തയ്യാറാകണം. കേരളത്തിലെ വിദ്യാര്‍ഥി, യുവജനസംഘടനകള്‍ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളുടെ താത്‌പര്യത്തിനനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നു പറയേണ്ടതില്ല. രാഷ്ട്രീയനേതൃത്വങ്ങള്‍ വിചാരിച്ചാല്‍ ഇത്തരം സംഘടനകളുടെ സമരശൈലിയില്‍ മാറ്റംവരുത്താനാവും. നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ അസ്വാസ്ഥ്യവും വിദ്യാര്‍ഥികളില്‍ ആശങ്കയും വളരുകയാണ്‌. അതൊഴിവാക്കിയേ മതിയാകൂ. സൗഹൃദപൂര്‍വമായ ചര്‍ച്ചയാണ്‌ അതിനുള്ള വഴി.

Wednesday, June 25, 2008

14000ത്തോളം പാഠപുസ്തകം അഗ്നിക്ക് ഇരയാക്കിയത് അക്ഷരകേരളത്തിന്ന് അപമാനകരം .

14000ത്തോളം പാഠപുസ്തകം അഗ്നിക്ക്
ഇരയാക്കിയത് അക്ഷരകേരളത്തിന്ന് അപമാനകരം .


14000ത്തോളം പാഠപുസ്തകം അഗ്നിക്ക് ഇരയാക്കിയത് അക്ഷരകേരളത്തിന്ന് അപമാനകരം .മാധ്യമങളും സാംസ്ക്കാരിക നായകന്മാരും ഈ അക്ഷരവൈരികള്‍ക്കെതിരെ ഈഅധന്മാറ്ക്കെതിരെ ഒരക്ഷരം ഉരയാടാതിരുന്നത് ഇത്തരം കാടത്തത്തിന്ന് മൗനാനുവാദം നല്‍കുന്നതിന്ന് തുല്യമാണു. ഇത് സാംസ്ക്കാരിക കേരളത്തിന്ന് അപമാനകരമഅണെന്ന് നിങള്‍ക്ക് നിങള്‍ക്ക് തോന്നുന്നുണ്ടോ എങ്കില്‍ പ്രതികരിക്കുക
മലപ്പുറത്ത് എംഎസ്എഫുകാര്‍ പതിനാലായിരത്തോളം പാഠപുസ്തകം കത്തിച്ചു. ഏഴാം ക്ളാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിനെതിരെ നടക്കുന്ന സമരത്തിന്റെ മറവിലാണ് രണ്ടു മുതല്‍ എട്ടാംക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായിനല്‍കാനുള്ള പുസ്തകങ്ങള്‍ ചാമ്പലാക്കിയത്. ഡിഡി ഓഫീസിനടുത്തുള്ള ബുക്ക് ഡിപ്പോയില്‍നിന്ന് മഞ്ചേരി ബിആര്‍സിയിലേക്ക് അയക്കാന്‍ ലോറിയില്‍ കയറ്റിയ പുസ്തകക്കെട്ടുകള്‍ അക്രമികള്‍ വലിച്ചിട്ട് കീറിയെറിഞ്ഞശേഷം റോഡില്‍ കൂട്ടിയിട്ട് തീയിടുകയായിരുന്നു. ഒന്നര മണിക്കുറോളം നീണ്ട പരാക്രമത്തിലാണ് പുസ്തകങ്ങള്‍ നശിപ്പിച്ചത്. ന്നു കേരളത്തെ ലജ്ജിപ്പിച്ച അതിക്രമം. എംഎസ്എഫുകാര്‍ പൊലീസിനെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുകയുംചെയ്തു. . അക്രമത്തിന്റെ ചിത്രങ്ങള്‍ എടുക്കുമ്പോഴാണ് ക്യാമറാമാന്മാരെയും പത്രഫോട്ടോഗ്രാഫര്‍മാരെയും മര്‍ദിച്ചത്. 11 മണിമുതല്‍ കോട്ടപ്പടിയില്‍ അക്രമികളുടെ പേക്കൂത്തായിരുന്നു. ഓഫീസിനു മുന്നിലുണ്ടായിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്ത് റോഡിലേക്കു വലിച്ചെറിഞ്ഞു. മുളകുപൊടി കലക്കിയ വെള്ളം കവറുകളിലാക്കി കൊണ്ടുവന്ന് പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കുംനേരെ എറിഞ്ഞു. നിരവധി തവണ കല്ലേറുമുണ്ടായി. വാഹനങ്ങള്‍ തടഞ്ഞു. വഴിയാത്രക്കാരെയടക്കം ദേഹോപദ്രവം ഏല്‍പ്പിച്ചു. . മനോരമ ചാനലിലെ സന്ദീപ്, ഏഷ്യാനെറ്റ് ക്യാമറാമാന്‍ ആബിദ്, സിറ്റി ചാനലിലെ ലാലു, ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ കെ ഷമീര്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റു. സന്ദീപിനെ അക്രമിസംഘം വളഞ്ഞിട്ട് ചവിട്ടുകയായിരുന്നു. നാഭിക്ക് ചവിട്ടേറ്റ സന്ദീപ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട്ട് മാര്‍ച്ചില്‍ പങ്കെടുത്ത അക്രമികള്‍ നഗരത്തില്‍ അഴിഞ്ഞാടുകയായിരുന്നു. പൊലീസിനുനേരെയും സ്റ്റേറ്റ്് ബാങ്ക് ഓഫ് ഇന്ത്യ, ഹോട്ടല്‍ പാരഗ എന്നിവയ്ക്കുനേരെയും കല്ലെറിഞ്ഞു. കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. രണ്ടു മണിക്കൂറോളം കെഎസ്ആര്‍ടിസി മുഴുവന്‍ റൂട്ടിലും സര്‍വീസ് നിര്‍ത്തിവച്ചു. ഒരു മണിക്കൂറിലധികം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ സ്ത്രീകളടക്കമുള്ള വഴിയാത്രക്കാരെ ആക്രമിച്ചു.

ുബായില്‍ ഇനി ചലിക്കുകയും കറങുകയും ചെയ്യുന്ന ആകാശം മുട്ടുന്ന കെട്ടിടം.



ുബായില്‍ ഇനി ചലിക്കുകയും കറങുകയും
ചെയ്യുന്ന ആകാശം മുട്ടുന്ന കെട്ടിടം.




ലോകത്തെ ഏറ്റവും പൊക്കമുള്ള ബഹു നില മന്ദിരം സ്വന്തമായുള്ള ദുബായില്‍ ഇതാ ചലിക്കുന്ന അംബരചുംബിയും യാഥാര്‍ത്ഥ്യമാകുകയായി! 'ഡൈനാമിക് ടവര്‍' എന്ന 80 നില മന്ദിരത്തിന്റെ ഓരോ നിലയും മദ്ധ്യത്തിലുള്ള തൂണില്‍ കറങ്ങാന്‍ തക്കവണ്ണമാണ് നിര്‍മ്മാണം. 80 നിലകളിലും ഇത്തരത്തില്‍ പല വേഗതയില്‍ തിരിയുമ്പോള്‍ ആ ബഹുനില മന്ദിരത്തിന്റെ ആകൃതിയും മാറികൊണ്ടിരിക്കും
ഉയരം 420 മീറ്റര്‍(13.78അടി). ഓരോ നിലയും തൂണില്‍ ചുറ്റിക്കറങ്ങാന്‍ തക്കവണ്ണമാണ് നിര്‍മ്മാണം. ഇതിനായി ഓരോ നിലയിലും കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനും വിന്‍ഡ് ടര്‍ബൈനുകള്‍ സ്ഥാപിക്കും. ഓരോ നിലയും തൂണില്‍ ഒരു വട്ടം ചുറ്റിക്കറങ്ങാന്‍ ഒരു മണിക്കൂര്‍ മുതല്‍ മൂന്നു മണിക്കൂര്‍ വരെ സമയമെടുക്കും. അത് അഡ്ജസ്റ്റ് ചെയതു വയ്ക്കണമെന്നു മാത്രം.
ഇറ്റാലിയന്‍ ആര്‍ക്കിടെക്ടായ ഡേവിഡ് ഫിഷര്‍ ഈ ചലിക്കുന്ന അംബരചുംബിയുടെ രൂപരേഖ ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചു. 2010ാമാണ്ടാടെ ദുബായില്‍ ഈ ചലിക്കുന്ന അംബരചുംബി യാഥാര്‍ത്ഥ്യമാക്കാനാണ് ഉദ്ദേശ്യം. ചെലവ് 70 കോടി ഡോളര്‍.
ചലിക്കുകയും കറങ്ങുകയും ആകൃതി മാറ്റുകയും ചെയ്തു കൊണ്ടിരിക്കുന്ന ആദ്യ മന്ദിരമായിരിക്കും ദുബായിലേത്. ഒരു പ്രാവശ്യം നോക്കുമ്പോള്‍ കാണുന്ന രൂപമായിരിക്കില്ല അതിന് തെല്ലു കഴിഞ്ഞു നോക്കുമ്പോള്‍..... ആര്‍ക്കിടെക്ട് ഡേവിഡ് ഫിഷര്‍ തന്റെ പദ്ധതിയെപ്പറ്റി ആവേശത്തോടെ പറഞ്ഞു. ഇനി മോസ്കോയിലും ഇത്തരത്തിലുള്ള 80 നില മന്ദിരം പണിയാന്‍ പദ്ധതിയുണ്ട്.

അമേരിക്കക്ക് ദാസ്യപ്പണി ചെയ്യാന്‍ യു പി എ സറ്ക്കാറിനെഅനുവദിക്കില്ല. ഇടതുപക്ഷം.

അമേരിക്കക്ക് ദാസ്യപ്പണി
ചെയ്യാന്‍ യു പി എ സറ്ക്കാറിനെ അനുവദിക്കില്ല
ഇടതുപക്ഷം.

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി (ഐഎഇഎ) ഉണ്ടാക്കിയ സുരക്ഷാകരാറില്‍ ഒപ്പുവയ്ക്കരുതെന്ന് ഇടതുപക്ഷം രേഖാമൂലം യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കരാറുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ കഴിയില്ലെന്നും ഒരടി മുന്നോട്ടുവച്ചാല്‍ യുപിഎയുമായുള്ള ബന്ധം അവസാനിക്കുമെന്നും യുപിഎ-ഇടതു സമിതിയില്‍ ഇടതുപക്ഷം വ്യക്തമാക്കി. സമിതിയുടെ കണ്ടെത്തലിനുശേഷമേ തുടര്‍നടപടി സ്വീകരിക്കൂ എന്ന വാഗ്ദാനം യുപിഎ ലംഘിക്കാന്‍ ശ്രമിക്കുകയാണെന്നും ഇടതുപക്ഷം പറഞ്ഞു. ഇടതു നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് മനസ്സിലായതോടെ കോഗ്രസ് അങ്കലാപ്പിലായി. അതുകൊണ്ടുതന്നെ മറ്റൊരു യോഗം ചേരാന്‍ തീരുമാനിച്ച് പിരിഞ്ഞു. തീയതി പിന്നീട് അറിയിക്കുമെന്ന് യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ആണവകരാറിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച സമിതി ചര്‍ച്ച പൂര്‍ത്തിയാക്കിയെന്ന് സമിതിയുടെ കവീനര്‍കൂടിയായ വിദേശമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. അടുത്ത യോഗത്തില്‍ സമിതിയുടെ കണ്ടെത്തല്‍ എന്തെന്ന് പ്രഖ്യാപിക്കുമെന്നും മുഖര്‍ജി മാധ്യമങ്ങളോടു പറഞ്ഞു. സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയും കൂടെയുണ്ടായിരുന്നു. യുപിഎ-ഇടതു സമിതി യോഗത്തിനുശേഷം കോഗ്രസ് മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്നു. യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രിയെ കണ്ടു. കരാറുമായി മുന്നോട്ടുപോകുന്നതില്‍ സര്‍ക്കാര്‍ എന്തിനാണ് ധൃതികാട്ടുന്നതെന്ന് കേന്ദ്രമന്ത്രി മണി ശങ്കര്‍ അയ്യരും മുന്‍ യുപിസിസി പ്രസിഡന്റ് സല്‍മാന്‍ ഖുര്‍ഷിദും പറഞ്ഞത് കോഗ്രസിന് തിരിച്ചടിയായി. എന്നാല്‍, കരാറുമായി മുന്നോട്ടുപോകുമെന്ന് പ്രവര്‍ത്തക സമിതി അംഗം വീരപ്പ മൊയ്ലി പറഞ്ഞു. സുരക്ഷാകരാര്‍ ഒപ്പുവയ്ക്കുന്നതിന് ഐഎഇഎയെ സമീപിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന കത്ത് സമിതിയില്‍ നല്‍കിയതായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സുരക്ഷാകരാറില്‍ ഒപ്പുവച്ചതിനുശേഷമുള്ള നടപടികളായ ആണവവിതരണ സംഘത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തലും അമേരിക്കന്‍ കോഗ്രസിന്റെ അംഗീകാരം നേടലും അമേരിക്കയുടെ ബാധ്യതയാണെന്നും അതിന്മേല്‍ ഇന്ത്യക്ക് നിയന്ത്രണമില്ലെന്നും ഇടതുപക്ഷം ചൂണ്ടിക്കാട്ടി. കത്തിന്റെ ഉള്ളടക്കം കാരാട്ട് യോഗത്തില്‍ വിശദീകരിച്ചു. ഇത് സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചയും നടന്നു. വിദേശത്തായതിനാല്‍ ശരത് പവാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഇടതുപക്ഷ നിലപാട് രാവിലെതന്നെ കാരാട്ട് മുഖര്‍ജിയെ അറിയിച്ചു. പ്രതിരോധമന്ത്രി എ കെ ആന്റണിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇടതുപക്ഷം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മനസ്സിലായതോടെ മുഖര്‍ജിയും ആന്റണിയും സോണിയയെ കണ്ട് ഇടതു നിലപാട് അറിയിച്ചു. അതിനുശേഷം മുഖര്‍ജി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും കാര്യങ്ങള്‍ ധരിപ്പിച്ചു. യുപിഎ-ഇടതുപക്ഷ യോഗത്തിന് തൊട്ടുമുമ്പായി മുഖര്‍ജിയും ലാലുവും പ്രധാനമന്ത്രിയെ വീണ്ടും കണ്ടു. ഇതിനിടെ, കാരാട്ട് മുലായം സിങ് യാദവിനെ സന്ദര്‍ശിച്ചു. ജൂലൈ മൂന്നിന് ചേരുന്ന യുഎന്‍പിഎ യോഗത്തില്‍ കരാറിനെ അനുകൂലിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുലായം അറിയിച്ചു. ഇടതുപക്ഷത്തെ വിശ്വാസത്തിലെടുത്തു മാത്രമേ തീരുമാനമെടുക്കൂവെന്ന് മുലായം സൂചന നല്‍കി. വൈകിട്ട് എ കെ ജി ഭവനില്‍ ഇടതുപാര്‍ടികള്‍ യോഗം ചേര്‍ന്നു. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി (സിപിഐ എം), എ ബി ബര്‍ദന്‍, ഡി രാജ (സിപിഐ), ചന്ദ്രചൂഡന്‍, അബനിറോയ് (ആര്‍എസ്പി), ദേവബ്രത ബിശ്വാസ്, ജി ദേവരാജന്‍ (ഫോര്‍വേഡ് ബ്ളോക്ക്) എന്നിവര്‍ പങ്കെടുത്തു.

പാണ്ടന്‍ നായടെ പല്ലിന്‍ ശൗര്യം പണ്ടെപ്പോലെ ഫലിക്കുന്നില്ല

പാണ്ടന്‍ നായടെ പല്ലിന്‍ ശൗര്യം
പണ്ടെപ്പോലെ ഫലിക്കുന്നില്ല.


ഏ ഴാംക്ളാസിലെ വിവാദ പാഠപുസ്തകത്തെകു റിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ചയാകാമെന്ന മന്ത്രി എം എ ബേബിയുടെ മറുപടി അടിയന്തരപ്രമേയവുമായി എത്തിയ കെ എം മാണി മുതല്‍പേര്‍ ഒട്ടും പ്രതീക്ഷിച്ചില്ല. പാഠപുസ്തത്തില്‍ കണ്ണോടിച്ചപ്പോള്‍ കമ്യൂണിസ്റ്റ് ആശയപ്രചാരണം, മതനിരാകരണം, ഈശ്വരനിഷേധം ഇവയൊക്കെയാണ് മാണിയുടെയും മറ്റും മനസ്സില്‍ തെളിഞ്ഞത്. ഇളകിയാടാന്‍ ഇനിയെന്ത് വേണമെന്ന മട്ടിലായിരുന്നു മാണിയുടെ വരവ്. പാഠപുസ്തകത്തിലെ പ്രസക്തഭാഗങ്ങള്‍ വായിച്ചും വിശദീകരിച്ചും നീണ്ട മറുപടിക്കൊടുവിലാണ് ചര്‍ച്ചയാകാമെന്ന് മന്ത്രി വെളിപ്പെടുത്തിയത്. അതോടെ സ്കോര്‍ മന്ത്രിക്ക് അവകാശപ്പെട്ടതായി. കാര്യപരിപാടിയിലെ മുഖ്യ ഇനമായ ധനാഭ്യര്‍ഥന ചര്‍ച്ച തല്‍ക്കാലം മാറ്റിവച്ചാണ് അടിയന്തരപ്രമേയം ചര്‍ച്ചയ്ക്ക് എടുത്തത്. മൂന്ന് മണിക്കൂറിലേറെ ചര്‍ച്ച നീളുകയും ചെയ്തു. വിമര്‍ശനങ്ങളെ കുറിച്ച് തുറന്ന മനസ്സോടെ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ആരോപണങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാമെന്നും മന്ത്രി ബേബി വ്യക്തമാക്കിയെങ്കിലും പാഠപുസ്തകം പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഒരു തീര്‍പ്പിനും പ്രതിപക്ഷം ഒരുക്കമായിരുന്നില്ല. ഒടുവില്‍ ഒരു ഇറങ്ങിപ്പോക്കും. എല്ലാ മതവും മനുഷ്യനന്മയാണ് ലക്ഷ്യമാക്കുന്നതെന്ന് പാഠപുസ്തകത്തിലെ പരാമര്‍ശം മതവിരുദ്ധതയാണെന്ന് പറയുന്നവര്‍ക്ക് സ്വബോധമില്ലെന്നായിരുന്നു മന്ത്രിയുടെ പക്ഷം. ഗോര്‍ബച്ചോവിനു മുമ്പേ പെരിസ്ട്രോയിക്ക അവതരിപ്പിച്ചെന്ന് ഖ്യാതി നടിക്കുന്ന മാണിക്ക് കമ്യൂണിസത്തെ കുറിച്ച് ധാരണപോരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൂപ്പിയുടെ കാലത്ത് വയലാറിന്റെ 'തൊഴിലാളി' എന്ന കവിത ചേര്‍ത്തത് മാണി കാണാതിരുന്നത് നന്നായി. കമ്യൂണിസവും മതനിന്ദയും പുസ്തകത്തില്‍ എവിടെയാണെന്ന് മന്ത്രി ചോദിച്ചെങ്കിലും മാണിയില്‍നിന്ന് മറുപടിയുണ്ടായില്ല. 'ഞങ്ങളുടെ കുട്ടികളെ നിങ്ങളുടെ സ്കൂളില്‍ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാടത്ത് ഞങ്ങള്‍ പണിയെടുക്കില്ല' ഇങ്ങനെ പറഞ്ഞത് ചട്ടമ്പിസ്വാമിയാണെന്നാണ് മാണി ധരിച്ചിരുന്നത്. അയ്യങ്കാളിയാണെന്ന് തിരുത്താന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്റെ ഇടപെടല്‍ വേണ്ടിവന്നു. കമ്യൂണിസ്റ്റ് ആശയം പ്രചരിപ്പിക്കാന്‍ പാഠപുസ്തകത്തിന്റെ പിന്‍ബലം വേണ്ടെന്ന് എം പ്രകാശന്‍ വ്യക്തമാക്കി. ഡിവൈഎഫ്ഐയുടെ മുദ്രാവാക്യം പോലെ പുരോഗമനപരമായ കവിതകളാണ് സൂപ്പി മന്ത്രിയായിരുന്നപ്പോള്‍ ഇറക്കിയ പുസ്തകത്തിലുണ്ടായിരുന്നതെന്ന് എ എം ആരിഫ്. രൂക്ഷമായ മതവിമര്‍ശനം ആ പുസ്തകത്തിലുണ്ടായിരുന്നിട്ടും കോഗ്രസും ലീഗും അത് കണ്ടില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. ചരിത്രത്തോട് നീതി പുലര്‍ത്തുന്നവര്‍ക്ക് കമ്യൂണിസ്റ്റുകാരുടെ പങ്ക് നിഷേധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ പുസ്തകം ചുട്ടെരിക്കുമായിരുന്നെന്ന് പി സി വിഷ്ണുനാഥിന് തീര്‍ച്ച. ഇരുപത്തിനാലിടത്ത് കോഗ്രസ് നേതാക്കളെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് വി എസ് സുനില്‍കുമാര്‍ ഓര്‍മിപ്പിച്ചു. മതം മാറി കല്യാണം കഴിക്കുന്നതും മതമില്ലെന്ന് പറയുന്നതും ആശ്വാസകരമാണെന്ന് കെ കെ ശൈലജ. കേന്ദ്ര മന്ത്രി ഇ അഹമ്മദിന്റെ മകന്‍ കല്യാണം കഴിച്ച ക്രിസ്ത്യന്‍ യുവതി ഇപ്പോള്‍ ഇസ്ളാമായെന്ന് സി ടി അഹമ്മദലി. അപ്പോള്‍ ഇടയ്ക്കുണ്ടായ കുട്ടികള്‍ ഏത് മതത്തിലാണെന്ന് പി ടി എ റഹീമിന് അറിയണം. ഇന്ദിരാഗാന്ധി മുതല്‍ പ്രിയങ്കവരെ അന്യമതസ്ഥരെ ജീവിത പങ്കാളികളാക്കിയത് ബാബു എം പാലിശേരി വിവരിച്ചു. മുസ്ളിമായ തനിക്ക് പാഠപുസ്തകത്തില്‍ ഒരു അപരാധവും കാണാന്‍ കഴിയുന്നില്ലെന്ന് എ എ അസീസ്. മുസ്ളിങ്ങള്‍ക്ക് ക്രിസ്ത്യാനിയെ കെട്ടാമെന്നാണ് ആര്യാടന്‍ മുഹമ്മദിന്റെ മതം. ഇരുകൂട്ടരും മൂന്നാംവേദക്കാരാണെന്ന ന്യായവും ആര്യാടന്‍ വക. ലീഗ് നേതാക്കളുടെ മക്കളുടെ മിശ്രവിവാഹങ്ങളെ കുറിച്ച് കെ ടി ജലീലും വിവരിച്ചു. യുഡിഎഫുകാര്‍ ഇപ്പോഴെങ്കിലും പുസ്തകം വായിച്ചതിലായിരുന്നു രാജു എബ്രഹാമിന് സന്തോഷം. മിശ്രവിവാഹത്തോട് എതിര്‍പ്പില്ലെങ്കിലും പ്രോത്സാഹിപ്പിക്കില്ലെന്ന് ഉമ്മന്‍ചാണ്ടിക്കായിരുന്നു വാശി.

പാഠപുസ്തകത്തിനെതിരായ സമരം അനാവശ്യമെന്ന് വ്യക്തമാക്കി ക്രൈസ്തവ പുരോഹിതന്‍ .

പാഠപുസ്തകത്തിനെതിരായ സമരം അനാവശ്യമെന്ന്
വ്യക്തമാക്കി ക്രൈസ്തവ പുരോഹിതന്‍ .

പാഠപുസ്തകത്തിനെതിരായ സമരം അനാവശ്യമെന്ന് വ്യക്തമാക്കി ക്രൈസ്തവ പുരോഹിതന്‍ ഏഴാംക്ളാസില്‍ സാമൂഹ്യശാസ്ത്രം പഠിപ്പിച്ചു. തിരുവഞ്ചൂര്‍ പേട്രിയാക് ഏലിയാസ് മെമ്മോറിയല്‍ ഹൈസ്കൂളിലെ പ്രധാനാധ്യാപകന്‍ ഫാ. അലക്സ് തോമസാണ് ചൊവ്വാഴ്ച കുട്ടികളെ 'മതമില്ലാത്ത ജീവന്‍' പഠിപ്പിച്ചത്. സ്കൂളിലെ നെല്ലിമരച്ചുവട്ടില്‍ ഒരുമണിക്കൂര്‍ നീണ്ട ക്ളാസില്‍ 22 കുട്ടികള്‍ പങ്കെടുത്തു. ഒന്നാംക്ളാസില്‍ ചേര്‍ത്തപ്പോള്‍ അധ്യാപകന്‍ എന്തൊക്കെ ചോദിച്ചുവെന്ന് പുരോഹിതന്‍ വിദ്യാര്‍ഥികളോട് ചോദിച്ചു. പേരും മതവും ചോദിച്ച കാര്യം കുട്ടികള്‍ അറിയിച്ചപ്പോള്‍, മതമില്ലാത്ത ജീവന്റെ പാഠം അധ്യാപകന്‍ കുട്ടികളെ വായിച്ച് കേള്‍പ്പിച്ചു. മതമേതെന്ന് നോക്കിയല്ല കൂട്ടുകൂടുന്നതെന്ന് കുട്ടികള്‍ ഒറ്റക്കെട്ടായി പറഞ്ഞു. മതത്തിന്റെ പേരില്‍ നടന്ന ഗുജറാത്ത് വംശഹത്യയുള്‍പ്പെടെ അധ്യാപകന്‍ വിശദീകരിച്ചു. മതത്തില്‍ വിശ്വസിക്കുന്നവരെയും അല്ലാത്തവരെയും ഒരുപോലെ ഇഷ്ടമാണെന്ന് കുട്ടികള്‍ അധ്യാപകനോട് പറഞ്ഞു. നെഹ്റുവിന്റെ ചിതാഭസ്മം ഇന്ത്യയിലെ വയലേലകളില്‍ വിതറണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് പാഠപുസ്തകത്തിലെ നെഹ്റുവിനെക്കുറിച്ചുള്ള ഭാഗം വിശദീകരിച്ച് അധ്യാപകന്‍ പറഞ്ഞു. നെഹ്റു മതങ്ങളെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നെങ്കിലും മതാചാരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തിരുന്നില്ല. ഒരു മതത്തിന്റെയും ഭാഗമാകാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും അധ്യാപകന്‍ പറഞ്ഞു. അതേസമയം, ഗാന്ധിജി മതവിശ്വാസിയായിരുന്ന കാര്യവും അധ്യാപകന്‍ ഓര്‍മപ്പെടുത്തി. സമരകോലാഹലങ്ങള്‍ നടത്തുന്നവര്‍ പാഠത്തെക്കുറിച്ച് വിദ്യാര്‍ഥികളോടെങ്കിലും അഭിപ്രായം ആരായണമെന്ന സൂചനയാണ് ക്ളാസ്മുറികള്‍ നല്‍കുന്നത്. കുട്ടികള്‍ക്ക് മതാതീതമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള സ്വാതന്ത്യ്രംകൂടി വേണമെന്നും പാഠത്തെക്കുറിച്ചുള്ള വിവാദം അനാവശ്യമാണെന്നും ഫാ. അലക്സ് തോമസ് 'ദേശാഭിമാനി'യോട് പറഞ്ഞു. എ കെ ജിയെക്കുറിച്ച് വളരെ മുമ്പുതന്നെ പഠിപ്പിക്കേണ്ടതായിരുന്നു. മനുഷ്യനന്മയെന്തെന്ന് ജീവിതംകൊണ്ട് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മറോ സായിപ്പിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അഭിമാനം കൊള്ളുകയും എ കെ ജിയെ പുച്ഛിക്കുകയും ചെയ്യുന്നത് വിലകുറഞ്ഞ സമീപനമാണെന്ന് പാമ്പാടി സിംഹാസനപ്പള്ളി വികാരികൂടിയായ അദ്ദേഹം പറഞ്ഞു.

Monday, June 23, 2008

പാഠപുസ്തകവിവാദം നേരും നെറികേടും

പാഠപുസ്തകവിവാദം നേരും നെറികേടും


വി കാര്‍ത്തികേയന്‍നായര്‍
‍ഹയര്‍സെക്കന്‍ഡറിവകുപ്പ് മുന്‍ ഡയറക്ടര്‍




പാ ഠപുസ്തകങ്ങള്‍ എല്ലാകാലത്തും കേരള ത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍, ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം സദുദ്ദേശ്യപരമല്ല എന്ന് വ്യക്തമാണ്. അഞ്ചാംക്ളാസിലെയും ഏഴാംക്ളാസിലെയും സാമൂഹ്യശാസ്ത്രപുസ്തകങ്ങളെപ്പറ്റിയാണ് കൂടുതല്‍ വിവാദങ്ങളും ഉണ്ടായിരിക്കുന്നത്. വിമര്‍ശകരുടെ വാദമുഖങ്ങള്‍ വായിച്ചതില്‍നിന്നും ചാനലുകളിലെ പാനല്‍ചര്‍ച്ചകള്‍ ദര്‍ശിച്ചതില്‍നിന്നും മനസിലായ ഒരു കാര്യം അവരാരും പാഠപുസ്തകങ്ങള്‍ ആദ്യന്തം വായിച്ചിട്ടില്ല എന്നുള്ളതാണ്. ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തത്തിന്റെ എട്ടു മുതല്‍ 14 വരെ പേജില്‍ വിവരിക്കുന്നത് 1957ലെ കുടിയൊഴിപ്പിക്കല്‍ നിരോധനനിയമത്തെപ്പറ്റിയും അത് സമൂഹത്തില്‍ വരുത്തിയ മാറ്റത്തെപ്പറ്റിയുമാണ്. പാഠപുസ്തകം വേദപുസ്തകമല്ലെന്നും ജ്ഞാനസമ്പാദനത്തിനുള്ള പല സ്രോതസ്സുകളിലൊന്നു മാത്രമാണത് എന്നുമുള്ള തിരിച്ചറിവ് പഠിതാക്കളിലെത്തിക്കുകയും പുതിയ സ്രോതസ്സുകളന്വേഷിക്കാന്‍ അവരെ പ്രേരിപ്പിക്കുകയുമാണ് പുതിയ പാഠ്യപദ്ധതി ചെയ്യുന്നത്. ഇത് 2005ലെ ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അത് കമ്യൂണിസ്റുകാര്‍ തയ്യാറാക്കിയതല്ല. എ കെ ജിയുടെ ജീവിതകഥ പഠിപ്പിക്കലല്ല പാഠപുസ്തത്തിന്റെ ഉദ്ദേശ്യം. ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന ഒരു നിയമനിര്‍മാണത്തെപ്പറ്റി പഠിതാക്കള്‍ക്ക് അറിവുനല്‍കുക എന്നതാണ്. അതിലേക്കുള്ള വഴികാട്ടിയാണ് രണ്ട് ഉദ്ധരണികള്‍. ഇതിനേക്കാള്‍ നല്ല ഉദ്ധരണികള്‍ വേറെയുണ്ടായിരുന്നല്ലോ എന്നാണ് വിമര്‍ശനമെങ്കില്‍ വിഷയത്തോട് നീതി പുലര്‍ത്താന്‍ സഹായകമായിരുന്ന വിമര്‍ശനമെന്ന് സമാധാനിപ്പിക്കാമായിരുന്നു. മേല്‍പ്പറഞ്ഞ പാഠപുസ്തകത്തിന്റെ 18-ാം പേജില്‍ മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ഗവ. എല്‍പി സ്കൂളില്‍ 1924ല്‍ ചേര്‍ന്ന കുട്ടികളുടെ അഡ്മിഷന്‍ രജിസ്ററില്‍നിന്ന് ഒരു ഭാഗം ചേര്‍ത്തിട്ടുണ്ട്. അതില്‍ 23 കുട്ടികളുള്ളതില്‍ മുഴുവന്‍പേരും സവര്‍ണവിഭാഗത്തില്‍പ്പെടുന്നവരാണ്. അത് സവര്‍ണവിഭാഗക്കാരെ അധിക്ഷേപിക്കാനായി കൊടുത്തതാണെന്നാണ് ഒരു സവര്‍ണജാതി സംഘടനയുടെ ആക്ഷേപം. കേരളചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണമെന്നോ രാജഭരണമെന്നോ വ്യത്യാസമില്ലാതെ പട്ടാളത്തിലും ഭരണത്തിലും വിദ്യാഭ്യാസത്തിലും സവര്‍ണര്‍ക്കുമാത്രമേ പ്രവേശനമുണ്ടായിരുന്നുവെന്നുള്ളത് സത്യമാണ്. അതില്‍ അരിശപ്പെടാനും ലജ്ജിക്കാനും എന്തിരിക്കുന്നു? അയ്യങ്കാളിയുടെ നിര്‍ബന്ധത്തിനുവഴങ്ങി പഞ്ചമിയെന്ന പുലയക്കുട്ടിക്ക് വിദ്യാലയത്തില്‍ പ്രവേശനംകൊടുത്തതും പ്രസ്തുത സ്കൂള്‍ സവര്‍ണപ്രഭൃതികള്‍ കത്തിച്ചുകളഞ്ഞതും ചരിത്രത്തിന്റെ ഭാഗമല്ലേ? ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും വിദ്യാലയങ്ങളില്‍ ചേര്‍ന്നുപഠിക്കാന്‍ ഇന്ന് അവസരമുണ്ടെന്ന യാഥാര്‍ഥ്യവും പണ്ടത്തെ അവസ്ഥയും തമ്മില്‍ താരതമ്യംചെയ്യാന്‍ കുട്ടിക്ക് ഒരവസരമുണ്ടാക്കുക എന്നതുമാത്രമേ പാഠപുസ്തകം ഉദ്ദേശിക്കുന്നുള്ളൂ. സ്കൂളില്‍ മകനെ ചേര്‍ക്കാനെത്തിയ അച്ഛനുമമ്മയും ഹെഡ്മാസ്ററുമായി നടത്തുന്ന സംഭാഷണമാണ് 24-ാമത്തെ പേജില്‍ കൊടുത്തിട്ടുള്ളത്. ഹിന്ദു-മുസ്ളീം മതങ്ങളില്‍പ്പെട്ട രക്ഷിതാക്കള്‍ മകനെസ്കൂളില്‍ ചേര്‍ത്തപ്പോള്‍ മകന്റെ മതം ഏതെന്ന് ചേര്‍ക്കണമെന്ന ഹെഡ്മാസ്ററുടെ ചോദ്യത്തിന് ഇപ്പോഴൊന്നും ചേര്‍ക്കെണ്ടെന്നും മകന്‍ വലുതാകുമ്പോള്‍ ഇഷ്ടമുള്ളത് ചേര്‍ത്തുകൊള്ളട്ടെയെന്നുമാണ് അച്ഛന്റെ മറുപടി. മിശ്രജാതി, മിശ്രമത വിവാഹിതരായ നൂറുകണക്കിന് രക്ഷിതാക്കളുടെ കുട്ടികള്‍ കേരളത്തിലെ സ്കൂളുകളില്‍ പഠിക്കുന്നുണ്ട്. ആ കുട്ടികളൊക്കെ ജാതിയും മതവും പ്രശ്നമല്ലെന്ന് സ്വാനുഭവത്തിലൂടെ മനസിലാക്കിയിട്ടാണ് ജീവിക്കുന്നത്. ഇത്തരം രക്ഷിതാക്കള്‍ സര്‍ക്കാര്‍ജോലി ഉള്ളവരാണെങ്കില്‍ അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുമുണ്ട്. അത് സര്‍ക്കാരിന്റെ നയമാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയമുന്നണിയുടെ സംഭാവനയല്ലത്. കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തിന്റെ ഫലമായി ഉണ്ടായതാണിത്. എല്ലാ മതവും മനുഷ്യനന്മയാണ് വിഭാവനചെയ്യുന്നത് എന്നാണ് സന്ദേശം. സ്വാതന്ത്യ്രസമരത്തിന്റെ ഒരംശംമാത്രമാണ് 31 മുതല്‍ 39 വരെയുള്ള പേജുകളില്‍ വിവരിക്കുന്നത്. അതില്‍ കേരളത്തില്‍നിന്നുള്ള മലബാര്‍ കലാപത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. മാപ്പിള ലഹളയെന്ന പേരില്‍ വര്‍ഗീയകലാപമായി വ്യാഖ്യാനിച്ച് അവതരിപ്പിച്ചിരുന്ന ഈ സമരം സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായിരുന്നുവെന്നും ബ്രിട്ടീഷ് ഭരണം വളരെ ക്രൂരമായിട്ടാണ് കലാപകാരികളെ നേരിട്ടതെന്നും പഠിതാക്കള്‍ മനസ്സിലാക്കണമെന്ന ഉദ്ദേശ്യമാണ് പാഠപുസ്തകരചയിതാക്കള്‍ക്കുള്ളത്. കഴുമരം കാത്തുകഴിയുന്ന ഭഗത്സിങ് ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നെഴുതിയ ഒരു കത്തിന്റെ പകര്‍പ്പ് പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ആ ധീരരക്തസാക്ഷിയുടെ ജീവിതവും സന്ദേശവും പുതിയ തലമുറയ്ക്ക് പ്രചോദനമായിത്തീരേണ്ടതാണ്. ഉപ്പുസത്യഗ്രഹത്തെക്കുറിച്ചും ക്വിറ്റിന്ത്യാസമരത്തെക്കുറിച്ചും ഈ പേജുകളില്‍ ചേര്‍ത്തിട്ടുണ്ട്. ഗാന്ധിജിയെയും നെഹ്റുവിനെയുംപറ്റി വിവരിക്കുന്നുണ്ട്. സ്വാതന്ത്യ്രസമര ചരിത്രത്തിന്റെ അളവ് ഏഴാം ക്ളാസുകാര്‍ക്കു വളരെക്കുറച്ചുമാത്രമേ നല്‍കുന്നുള്ളൂ എന്നാണ് പരാതി. ഇന്ത്യന്‍ സ്വാതന്ത്യ്രസമരചരിത്രം ഒരു പാരാവാരമാണ്. ചെറുതും വലുതുമായ നിരവധി തോടുകളും അരുവികളും മഹാനദികളും വിലയംചെയ്യുന്ന പാരാവാരം. അതു മുഴുവന്‍ പന്ത്രണ്ടുവയസ്സുള്ള കുട്ടി ഗ്രഹിച്ചിരിക്കണമെന്ന ശാഠ്യം എന്തിനാണ്. അഞ്ചാംക്ളാസു മുതല്‍ പത്താം ക്ളാസുവരെയുള്ള പാഠപുസ്തകങ്ങള്‍ ഒരുമിച്ചെടുത്തു വായിച്ചാല്‍ പത്താം ക്ളാസ് കഴിയുമ്പോള്‍ ആ ധാരണ ഉണ്ടാകണം എന്നതാണ് പാഠ്യപദ്ധതി നിര്‍മാതാക്കാളുടെ കാഴ്ചപ്പാട്. ആ ധാരണ ഉറയ്ക്കുന്നതിന് ആവശ്യമായ ഒരംശം ഏഴാംക്ളാസിലെ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയിലെ രംഗങ്ങള്‍ അഭ്രപാളികളില്‍ പകര്‍ത്തുന്നതുപോലെയാണ് സമരമുഖത്തെ ഓരോ കഥാപാത്രവും സംഭാഷണം നടത്തുന്നതും അഭിനയിച്ച് പൊലിപ്പിക്കുന്നതും. അതിനാല്‍ വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതും ഭാവനാസൃഷ്ടിയുമായ കാര്യങ്ങളാണ് വിമര്‍ശകര്‍ അവതരിപ്പിക്കുന്നത്. ഇത് ഒരു വലിയ പദ്ധതിയുടെ ചെറിയഭാഗം മാത്രമാണ്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഒരു പുരോഹിതന്‍ പറഞ്ഞത് പ്രത്യക്ഷത്തില്‍ പുസ്തകം അപകടകാരിയല്ല എന്നാണ്. എന്നാല്‍, സ്വാശ്രയ, പ്രൊഫഷണല്‍ കോഴ്സുകളിലെ പ്രവേശനം, ഹയര്‍ സെക്കന്‍ഡറി ഏകജാലകപ്രവേശനം എന്നിത്യാദി കാര്യങ്ങളില്‍ ഈ സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട് തങ്ങളുടെ താല്‍പ്പര്യത്തിന് എതിരായതിനാല്‍ പാഠപുസ്തകത്തെ ഒരു സമരായുധമാക്കുന്നുവെന്നാണ്. ഇതില്‍നിന്ന് ഒരുകാര്യം വ്യക്തം - പാഠപുസ്തകവും പാഠപുസ്തക നിര്‍മാതാക്കളും നിരപരാധികളാണെന്ന് ക്രൂശിക്കാന്‍ വിധിയെഴുതുന്ന പീലാത്തോസുമാര്‍ക്ക് അറിയാം. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ സമീപനത്തിനു വിധേയമായി വികസിപ്പിച്ചെടുത്ത സമീപനവും അതിനനുസൃതമായ ഉള്ളടക്കവുമാണ് എല്ലാ പാഠപുസ്തകങ്ങളിലുമുള്ളത്. സാമൂഹ്യശാസ്ത്രം മാത്രമല്ല ശാസ്ത്രവിഷയങ്ങളെയും ഭാഷകളെയും സമീപിക്കുന്നതും ഇങ്ങനെതന്നെ. സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ബോധനശാസ്ത്രസിദ്ധാന്തങ്ങളാണ് ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിലും കേരള പാഠ്യപദ്ധതി ചട്ടക്കൂടിലും ഉള്‍ച്ചേര്‍ത്തിട്ടുള്ളത്. മുന്‍കൂട്ടി തയ്യാറാക്കിയ ആശയങ്ങള്‍ മനഃപാഠമാക്കുന്ന പഴയ രീതിയില്‍നിന്ന് വിഭിന്നമായ പ്രവൃത്തിയിലൂടെയും പ്രക്രിയകളിലൂടെയും ആശയരൂപീകരണം നടത്താന്‍ പഠിതാവിന് അവസരമൊരുക്കുന്നതാണ് പുതിയ പാഠ്യപദ്ധതി. തങ്ങള്‍ പഠിപ്പിച്ചിരുന്ന കാലത്തെ ബോധനരീതിയും മൂല്യനിര്‍ണയരീതിയുമാണ് ഉത്തമം എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന ചില പഴമനസ്സുകളും വിമര്‍ശകരുടെ കൂട്ടത്തില്‍ ചേര്‍ന്നിട്ടുണ്ട്. അവരുടെ അഭിപ്രായങ്ങളെ മുന്‍നിര്‍ത്തിയാണ് സമരത്തിന്റെ മുന്നണിപ്പോരാളികള്‍ കാഹളം മുഴക്കുന്നത്. വിമര്‍ശകരോട് ഒരഭ്യര്‍ഥന. പുസ്തകം ആദ്യന്തം ഒരാവര്‍ത്തികൂടി വായിക്കുക. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനും ഇന്ത്യയുടെ ഭരണഘടനയ്ക്കും വിരുദ്ധമായിട്ടുള്ള എന്തെങ്കിലും വിമര്‍ശന വിധേയമായ പാഠപുസ്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ? സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം, സാമൂഹ്യനീതി, ശാസ്ത്രീയവീക്ഷണം, മതനിരപേക്ഷത, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ഭരണഘടനാ തത്വങ്ങള്‍ എവിടെയെങ്കിലും ലംഘിക്കപ്പെട്ടിട്ടുണ്ടോ? അത്തരം കാര്യങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്താന്‍ എളുപ്പമാണ്. ഒരു പാഠപുസ്തകവും പൂര്‍ണമല്ല. പൂര്‍ണതയെന്നത് അകലുന്ന ചക്രവാളമാണ്. ചക്രവാളസീമവരെ എത്താനൊരു ശ്രമംമാത്രമാണ് ഓരോ പുസ്തകവും.
from deshabhimani

പാഠം ഒന്ന്. 'നെഹ്റു ഒരു മതാനുഷ്ഠാനങ്ങളും ചെയ്തിരുന്നില്ല. അദ്ദേഹം ദൈവവിശ്വാസിയുമായിരുന്നില്ല


പാഠം ഒന്ന്.

'നെഹ്റു ഒരു മതാനുഷ്ഠാനങ്ങളും ചെയ്തിരുന്നില്ല. അദ്ദേഹം ദൈവവിശ്വാസിയുമായിരുന്നില്ല.'





തിരു: 'നെഹ്റു ഒരു മതാനുഷ്ഠാനങ്ങളും ചെയ്തിരുന്നില്ല. അദ്ദേഹം ദൈവവിശ്വാസിയുമായിരുന്നില്ല.' ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എന്‍സിഇആര്‍ടി തയ്യാറാക്കി പതിനൊന്നാംക്ളാസിലെ കുട്ടികള്‍ പഠിക്കുന്ന പാഠപുസ്തകത്തിലെ ഭാഗമാണിത്. നെഹ്റുവിന്റെ ജീവചരിത്രം അറിയുന്ന ആര്‍ക്കും അദ്ദേഹം ഏതെങ്കിലും മതത്തില്‍ വിശ്വസിച്ചിരുന്നില്ലെന്നറിയാം. എന്നാല്‍, കേരളത്തിലെ ഏഴാംക്ളാസ് പാഠപുസ്തകത്തില്‍ നെഹ്റുവിന്റെ വില്‍പ്പത്രത്തിലെ പരാമര്‍ശം ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ കലാപമുണ്ടാക്കുന്ന കെഎസ്യു, യൂത്ത് കോഗ്രസ് നേതാക്കള്‍ക്ക് നെഹ്റുവിനെ അറിയില്ലെന്നതാണ് തെളിയുന്നത്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുസ്തകം മതങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ പഠിപ്പിക്കുന്നു. ഇതുപോലെ കടുത്ത പരാമര്‍ശമില്ലാത്ത കേരളത്തിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിനെതിരെ കോഗ്രസ് നേതൃത്വം രംഗത്തെത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണ്. എന്‍സിഇആര്‍ടി പുസ്തകത്തിലെ 'സെക്കുലറിസം' എന്ന പാഠഭാഗത്തിലാണ് നെഹ്റുവിന്റെ നിരീശ്വരവാദത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. മതങ്ങളുടെ ധര്‍മത്തെക്കുറിച്ച് വിമര്‍ശനബുദ്ധിയോടെ കുട്ടിക്ക് പഠിക്കാന്‍ കഴിയുന്ന വിധത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. മതനിരപേക്ഷത നേരിട്ട മൂന്ന് കടന്നാക്രമണങ്ങള്‍ പുസ്തകം കുട്ടികളെ ഓര്‍മിപ്പിക്കുന്നു. 1984 ലെ സിഖ് കൂട്ടക്കൊല, കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല, ഗുജറാത്തിലെ മുസ്ളീം വംശഹത്യ എന്നിവ. ഇന്നിന്റെ ചരിത്രംകൂടി ഉള്‍ക്കൊള്ളുന്നതാവണം എന്ന വിശാലകാഴ്ചപ്പാടിലാണ് എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഹിന്ദുമതത്തില്‍ ചില വിഭാഗങ്ങളില്‍ ഇന്നും അയിത്തം നിലനില്‍ക്കുന്നുവെന്ന് പുസ്തകം പറയുന്നു. ദളിതുകള്‍ക്ക് ഹൈന്ദവക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നതും സ്ത്രീകള്‍ക്ക് ചില ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കാത്തതും സൂചിപ്പിക്കുന്നുണ്ട്. അമേരിക്കയില്‍ വര്‍ഗീയപ്രശ്നങ്ങള്‍ രൂക്ഷമാക്കിയ സംഭവങ്ങളും വിദ്യാര്‍ഥികളുടെ പഠനത്തിന് ഉപകരണമാക്കുന്നുണ്ട്. മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതായും പുസ്തകം പറയുന്നുണ്ട്. സന്തോഷമായി ജീവിക്കാനുള്ള സാഹചര്യം മനുഷ്യര്‍ക്ക് സൃഷ്ടിക്കപ്പെടുമ്പോള്‍ മതങ്ങള്‍ അപ്രസക്തമാകുമെന്ന് ഇവര്‍ കരുതുന്നുവെന്ന് പറയുന്നു. ഇത് മനുഷ്യശേഷിയുടെ അതിശയവല്‍ക്കരിക്കപ്പെട്ട വീക്ഷണമെന്ന വിമര്‍ശനവും ഒപ്പം അവതരിപ്പിക്കുന്നു. മാറുന്ന തലമുറയ്ക്ക് ചരിത്രബോധം നിഷേധിക്കുന്ന പ്രതികരണമാണ് കോഗ്രസ് നേതൃത്വത്തില്‍നിന്ന് ഉണ്ടാവുന്നത്. വിദ്യാര്‍ഥിയുടെ അറിയാനും ചോദ്യംചെയ്യാനുമുള്ള അവകാശത്തിനുമേലാണ് കോഗ്രസിന്റെ സമരാഭാസങ്ങള്‍. എന്‍സിഇആര്‍ടിയുടെ പന്ത്രണ്ടാംക്ളാസിലെ സാമൂഹ്യശാസ്ത്രം മികച്ച പുസ്തകങ്ങള്‍ക്ക് മാതൃകയാണ്. ഇതില്‍ അടിയന്തരാവസ്ഥയുടെ യാഥാര്‍ഥ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നു. ഇന്ദിരാഗാന്ധിയെയും കോഗ്രസിനെയും ജാതീയതയെയും ശക്തമായി വിമര്‍ശിക്കുന്ന ആര്‍ കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളാണ് ഈ പുസ്തകത്തില്‍ ഉപയോഗിച്ചിട്ടുള്ളതില്‍ ഏറെയും. ഇന്ദിരാഗാന്ധിയാണ് കാര്‍ട്ടൂണിന് ഏറെ ഇരയായിട്ടുള്ളത്. കേരളത്തില്‍ പാഠപുസ്തകത്തിലൂടെ കമ്യൂണിസം പഠിപ്പിക്കുന്നുവെന്ന് പറയുന്നവര്‍ എന്‍സിഇആര്‍ടി പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കാണാതെ പോകുന്നതാണ്. കമ്യൂണിസവും, നക്സല്‍ പ്രസ്ഥാനവും ചാരുമജുംദാറും സമകാലിക സംഭവങ്ങളുമെല്ലാം കുട്ടികളുടെ പഠനത്തിന് പുസ്തകത്തില്‍ വിഷയമാക്കിയിട്ടുണ്ട്.

സര്‍ക്കാറിനെ വെല്ലുവിളിക്കുകയും ജനങളെ കൊള്ളയടിക്കുകയും ചെയ്യുന്ന ക്രൈസ്തവ സഭ കള്ളങള്‍ പ്രചരിപ്പിക്കാന്‍ ലഘുലേഖയുമായി രംഗത്ത്

സര്‍ക്കാറിനെ വെല്ലുവിളിക്കുകയും ജനങളെ കൊള്ളയടിക്കുകയും ചെയ്യുന്ന ക്രൈസ്തവ സഭ കള്ളങള്‍ പ്രചരിപ്പിക്കാന്‍ ലഘുലേഖയുമായി രംഗത്ത്

നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ വിവാദ പാഠപുസ്‌തകത്തിനെതിരെ ഇന്ന്‌ വിവിധ ക്രൈസ്‌തവസഭകളില്‍ ലഘുലേഖ പുറത്തിറക്കി.
ക്രൈസ്‌തവനിഷേധം പ്രചരിപ്പിക്കുന്ന പുസ്‌തകം സഭയുടെ വിദ്യാര്‍ത്ഥികള്‍ പഠിക്കരുതെന്ന്‌ ലഘുലേഖ നിര്‍ദ്ദേശിക്കുന്നു. ഭാവിതലമുറയെ കമ്യൂണിസ്റ്റുകാരായി മാറ്റാനുള്ള ശ്രമത്തെ സഭ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും ഇത്‌ സൂചിപ്പിക്കുന്നു.
രക്തം ചീന്തിയും ക്രൈസ്‌തവ വിശ്വാസത്തെ സംരക്ഷിക്കണമെന്നും ആഹ്വാനമുണ്ട്‌

ക്രൈസ്തവസഭ ദുഷ്ടലാക്കോടെ പ്രചരണം നടത്തുന്ന ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തിലെ മതമില്ലാത്ത ജീവന്‍ എന്ന പാഠം താഴെ ചേര്‍ക്കുന്നു.വിമര്‍ശനങ്ങള്‍ എത്രമാത്രം സത്യവും,വസ്തുനിഷ്ടവുമാണ്? നിങള്‍ ചിന്തിക്കൂ..പ്രതികരിക്കൂ
http://www.kairalitv.in/people/book/main.html



.

ആണവകരാര്‍: മുന്നോട്ടുപോയാല്‍ ലീഗ്‌ കേന്ദ്രമന്ത്രിസഭ വിടുമെന്ന്‌ പാണക്കാട്‌ തങ്ങള്‍

ആണവകരാര്‍: മുന്നോട്ടുപോയാല്‍ ലീഗ്‌
കേന്ദ്രമന്ത്രിസഭ വിടുമെന്ന്‌ പാണക്കാട്‌ തങ്ങള്‍


തിരുവനന്തപുരം: ആണവ കരാറുമായി യു.പി.എ. സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ഇ.അഹമ്മദിനെ കേന്ദ്ര മന്ത്രിസഭയില്‍നിന്ന്‌ പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന്‌ മുസ്‌ലിംലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദാലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വതന്ത്ര വിദേശനയമാണ്‌ കേന്ദ്ര സര്‍ക്കാര്‍ പിന്‍തുടരേണ്ടത്‌. വന്‍ശക്തി രാഷ്ട്രത്തെ അമിതമായി ആശ്രയിക്കുന്നത്‌ ഇന്ത്യക്ക്‌ നല്ലതല്ലെന്ന്‌ ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. കൈരളി-പീപ്പിളിന്റെ ചീഫ്‌ എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിന്‌ നല്‍കിയ ചോദ്യോത്തര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാണക്കാട്‌ ശിഹാബ്‌തങ്ങള്‍. ആര്യാടന്‍-ലീഗ്‌ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സിന്റെ അന്തിമ തീരുമാനം വന്നശേഷം ലീഗ്‌ നിലപാട്‌ പ്രഖ്യാപിക്കും. ലീഗ്‌ കോണ്‍ഗ്രസ്സിന്റെ 'ബി' ടീമാണോ എന്ന ചോദ്യത്തിന്‌ അല്ലെന്നായിരുന്നു മറുപടി. ഇപ്പോഴത്തെ വിദ്യാഭ്യാസവകുപ്പിന്റെ പാഠ്യപദ്ധതി മതവിരുദ്ധമാണ്‌. ലീഗ്‌ പാഠ്യപദ്ധതിക്ക്‌ എതിരാണ്‌. മിശ്ര വിവാഹിതരുടെ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുന്ന പാഠഭാഗത്തെ എതിര്‍ക്കുന്ന ലീഗിന്റെ നേതാക്കളുടെ മക്കള്‍തന്നെ അന്യമതസ്ഥരെ വിവാഹം കഴിച്ചിട്ടുണ്ടല്ലോയെന്ന്‌ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെപ്പറ്റി തന്നോട്‌ പറഞ്ഞില്ലെന്നായിരുന്നു തങ്ങളുടെ മറുപടി. ''ആത്മീയതയും രാഷ്ട്രീയവും പരസ്‌പരം ബന്ധപ്പെട്ടതാണ്‌. എനിക്ക്‌ ദിവ്യത്വമില്ല. പാണക്കാട്‌ നൂല്‍ മന്ത്രിച്ച്‌ നല്‍കുന്നതും വെള്ളം ഓതിക്കൊടുക്കുന്നതും ഖുറാന്‍ സൂക്തങ്ങള്‍ ചൊല്ലിയാണ്‌. ഇത്തരം പ്രവര്‍ത്തനത്തിലൂടെ ആര്‍ക്കെങ്കിലും രോഗശമനം ഉണ്ടാകുന്നെങ്കില്‍ അത്‌ ദൈവത്തിന്റെ അനുഗ്രഹമാണ്‌.'' -തങ്ങള്‍ പറഞ്ഞു.

Sunday, June 22, 2008

മതനിഷേധം നിറഞ്ഞതാണ്‍ പാഠപുസ്തകമെന്നത് വെറും ദുഷ്‌പ്രചരണം. എസ്എഫ്ഐ

മതനിഷേധം നിറഞ്ഞതാണ്‍ പാഠപുസ്തകമെന്നത്
വെറും ദുഷ്‌പ്രചരണം. എസ്എഫ്ഐ .


മതനിഷേധവും ദൈവനിഷേധവും നിറഞ്ഞതാണ് ഏഴാം ക്ളാസിലെ പാഠപുസ്തകമെന്ന ആരോപണം ശരിയല്ലെന്ന് എസ്എഫ്ഐ. വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അധ്യാപകരേയും ആക്രമിച്ചു കൊണ്ടുള്ള കെഎസ്യുവിന്റെ സമരത്തെ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നു എസ്എഫ്ഐ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

click the link below

http://www.kairalitv.in/people/book/main.html

പുതിയ തലമുറയെ മറവിരോഗികളാക്കരുത് ഒ എന്‍ വി

പുതിയ തലമുറയെ മറവിരോഗികളാക്കരുത് .

ഒ എന്‍ വി



ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ മതവിരുദ്ധമായി എന്താണുള്ളതെന്ന് മനസ്സിലാകുന്നില്ല. മിശ്രവിവാഹം കഴിക്കുന്ന ദമ്പതികള്‍ക്കുണ്ടാകുന്ന മകനെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ അപേക്ഷാഫോറത്തില്‍ മതത്തിന്റെ കോളത്തില്‍ ഒന്നുമെഴുതണ്ട എന്നുപറയുന്നത് മതവിരുദ്ധമാണോ? കുട്ടി വളര്‍ന്നുവലുതാകുമ്പോള്‍ അവന് മതം വേണമെന്ന് തോന്നിയാല്‍ 'അവന് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കട്ടെ' എന്ന പ്രസ്താവം മതവിരുദ്ധമാണോ? അത് വ്യക്തിയുടെ വിശ്വാസസ്വാതന്ത്യ്രത്തെ മാനിക്കലല്ലേ? മറിച്ച് ദമ്പതികളിലൊരാള്‍, കുട്ടിയെ തന്റെ മതം അടിച്ചേല്‍പ്പിക്കുന്നതാണോ വിശ്വാസസ്വാതന്ത്യ്രം? മാനവികമായ ഈ സ്വാതന്ത്യ്രം അനുവദിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ എന്നതില്‍ കുട്ടികള്‍ക്ക് അഭിമാനംകൊള്ളാന്‍ വകനല്‍കുന്ന ഒരു കാര്യമല്ലേ അത്? ഇതേ പാഠത്തിനു പിന്നാലെ 'നന്മയിലേക്കുണരുക' എന്ന ഭാഗത്ത് മഹാഭാരതത്തില്‍നിന്നും ബൈബിളില്‍നിന്നും നബിവചനത്തില്‍നിന്നും ഗുരുനാനാക്കിന്റെ ചൊല്ലുകളില്‍നിന്നും ഉദ്ധരിച്ചു ചേര്‍ത്തത് കുട്ടികള്‍ നിര്‍ബന്ധമായും പഠിക്കേണ്ടതാണ്. അങ്ങനെയാണ് വിദ്യാഭ്യാസത്തിലൂടെ വിശ്വമാനവനെ സൃഷ്ടിക്കുക എന്ന മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ കഴിയുക. 'യത്ര വിശ്വം ഭവത്യേകനീഡം' എന്ന ആദര്‍ശവാക്യംകൊണ്ട് വിശ്വഭാരതിക്ക് തിലകക്കുറി ചാര്‍ത്താന്‍ ടാഗോറിനെ പ്രേരിപ്പിച്ചതും അതാണ്. ഈ നല്ല കാര്യത്തെ അഭിനന്ദിക്കാനാകുന്നില്ലെന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച പീര്‍മുഹമ്മദിനെയും ഭഗത്സിങ്ങിനെയുംപറ്റി ആധികാരികമായ രേഖകളുദ്ധരിക്കുന്ന പാഠ്യഭാഗങ്ങള്‍, ജാലിയന്‍വാലാബാഗ്, ഉപ്പുസത്യഗ്രഹം തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങള്‍- ഇവയെല്ലാം ഈ പാഠ്യപുസ്തകത്തിലുണ്ട്. കുട്ടികളെ സ്വന്തം നാടിന്റെ പൈതൃകമഹിമയും ചരിത്രവുമറിയാത്തവരായി വളര്‍ത്തണോ? ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മലബാര്‍കലാപത്തെപ്പറ്റിയും വാഗ ട്രാജഡിയെപ്പറ്റിയും എത്രയും സമനില പാലിച്ചുള്ള ഈ പാഠപുസ്തകത്തിലെ കുറിപ്പുകള്‍ ചരിത്രത്തിലേക്കുള്ള നേര്‍വഴികാട്ടലാണ്. ഇന്ത്യയെ, ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റേതല്ലാത്ത എന്നാല്‍, എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഒരുപോലെ മാനിക്കുന്ന ഒരു മതേതര രാഷ്ട്രമാക്കിത്തീര്‍ക്കുക എന്ന സ്വപ്നത്തെ താലോലിച്ചിരുന്ന നെഹ്റുവിന്റെ പ്രശസ്തമായ മരണപത്രത്തിലെ ശ്രദ്ധേയമായ രണ്ടുമൂന്ന് വാക്യം ഈ പുസ്തകത്തിലുദ്ധരിച്ചിട്ടുണ്ട്. അതെങ്ങനെ മതവിരുദ്ധമാകും? ഇനിയൊരു പതിപ്പുണ്ടാകുമ്പോള്‍ നെഹ്റുവിന്റെ മരണപത്രം പൂര്‍ണമായും ഉദ്ധരിച്ചുചേര്‍ക്കണമെന്നാണ് എന്റെ അഭിപ്രായം. 1952ല്‍ നെഹ്റു ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചെയ്ത പ്രഭാഷണത്തില്‍ അദ്ദേഹത്തിന്റെ ആ 'സാമൂഹികലക്ഷ്യ'ത്തെപ്പറ്റിയുള്ള ചില വാക്യങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. 'നെഹ്റുവിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാക്കാന്‍ നമുക്കിനിയും കുറെ സഞ്ചരിക്കേണ്ടതുണ്ട്' എന്ന് എഴുതിച്ചേര്‍ത്തത് കുട്ടികളുടെ മനസ്സിലുണര്‍ത്തുന്നത് മതവിദ്വേഷമാണോ? അതോ നവഭാരതശില്‍പ്പികള്‍ കണ്ട സ്വപ്നത്തിന്റെ വെളിച്ചമോ. കൃഷിക്കാരുടെ സമരത്തെപ്പറ്റി പറഞ്ഞാല്‍ അത് കമ്യൂണിസത്തിന്റെ പ്രചാരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പഴുതുകാണുന്നവരോര്‍ക്കുന്നില്ല, ഇന്ത്യന്‍ ദേശീയ സ്വാതന്ത്യ്രസമരത്തിന്റെ ചരിത്രത്തില്‍നിന്ന് ചമ്പാര കഷകസമരത്തെയും ബംഗാളിലെ നീലംകൃഷിക്കാരുടെ സമരത്തെയും ഒഴിച്ചുനിര്‍ത്താനാകുമോ? ഗാന്ധിജിയും നെഹ്റുവും വിഭാവനചെയ്ത ഇന്ത്യയെ- 'രണ്ടാംകിട പൌരന്മാര്‍' ഇല്ലാത്ത ഇന്ത്യയെ, മഹാകവി ഭാരതി പാടിയതുപോലെ 'നാമെല്ലാരുമിന്നാട്ടുമന്നര്‍' എന്നഭിമാനിക്കാവുന്ന ഇന്ത്യയെ- കെട്ടിപ്പടുക്കുന്നതിനുള്ള യജ്ഞത്തില്‍ നമ്മുടെ കുഞ്ഞുങ്ങളെ ധൈഷണികമായി സജ്ജീകരിക്കാനുള്ളതാണ് പാഠപുസ്തകങ്ങള്‍. ആ വഴിക്കുള്ള നല്ലൊരു ശ്രമത്തെ കണ്ണടച്ച് എതിര്‍ക്കാന്‍, ദേശീയവാദികളെന്ന് അഭിമാനിക്കുന്നവര്‍ക്ക് എങ്ങനെ സാധിക്കുന്നെന്ന് മനസ്സിലാകുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്തെ ഒരു തിയറ്ററിലിരുന്ന് ആറ്റന്‍ബറോയുടെ 'ഗാന്ധി' ചിത്രം കണ്ടതിനിടയ്ക്കുണ്ടായ ഒരനുഭവം ഓര്‍ത്തുപോവുകയാണ്: ഉപ്പുസത്യഗ്രഹത്തിന് മുന്നോട്ടുവന്ന് നിയമം നിഷേധിച്ച് മര്‍ദനമേറ്റുവീഴുന്നവരുടെ എണ്ണം ഒന്നിനു പത്തായി, പത്തിനു നൂറായി വളരുമ്പോള്‍, പിന്നെയും സത്യഗ്രഹസന്നദ്ധരുടെ നിര നീളുമ്പോള്‍, പത്രപ്രതിനിധിയായ ഒരു വിദേശവനിത അടുത്തുള്ള പബ്ളിക് ടെലിഫോ ബൂത്തില്‍നിന്ന് വിളിച്ചറിയിക്കുകയാണ് (സ്വന്തം പത്രം ഓഫീസിലേക്കാകാം) 'അത്ഭുതം! അത്ഭുതം! അവിശ്വസനീയമായ അത്ഭുതം!' എന്ന്!- വെള്ളിത്തിരയില്‍ ഗാന്ധിജിയുടെ നാട്ടില്‍നിന്നിങ്ങനെ ഒരത്ഭുതം ഒരു മദാമ്മ വിളിച്ചുപറയുമ്പോള്‍, തൊട്ടുപിറകിലെ സീറ്റുകളില്‍നിന്ന് കുറെ ചെറുപ്പക്കാരുടെ ശബ്ദം കേട്ടു. 'ഏത് വെള്ളരിക്കപ്പട്ടണത്തിലാടാ ഇത്?' ഇടവേളയ്ക്ക് വെളിച്ചം തെളിഞ്ഞപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കി. ശുഭ്രവസ്ത്രധാരികളായ കുറെ ചെറുപ്പക്കാര്‍. അവര്‍ക്ക് വിശ്വസിക്കാനായില്ലെന്നതു സത്യം. കാരണം, അവര്‍ ഇന്ത്യയുടെ ചരിത്രത്തെപ്പറ്റി, ഗാന്ധിജിയെപ്പറ്റി, നമ്മളെങ്ങനെ നമ്മളായെന്നതിനെപ്പറ്റിയെല്ലാമുള്ള അജ്ഞതയാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍. നമ്മുടെ യുവസമൂഹത്തില്‍ വളര്‍ന്നുവരുന്ന ഈ 'അല്‍ഷൈമേഴ്സ്' രോഗത്തിന് പ്രതിരോധവും പ്രതിവിധിയുമാണ് വിദ്യാഭ്യാസം. അല്‍ഷൈമേഴ്സ് രോഗിയുടെ വീട്ടില്‍ അന്യര്‍ പ്രവേശിക്കാനും വിലപ്പെട്ടതൊക്കെ അന്യാധീനമാകാനും എളുപ്പമാണ്. നമ്മുടെ യുവതലമുറയെ മറവിരോഗത്തിന് അടിപ്പെടുത്തുന്നവര്‍ പുത്തന്‍ അധിനിവേശത്തിന് ഒത്താശചെയ്യുന്നവരാണ്. ഓര്‍ക്കുക ചരിത്രത്തിന്റെ വഴികളിലൂടെ നടത്തി, നാളെത്തെ ചരിത്രം സൃഷ്ടിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങളെ കെല്‍പ്പുറ്റവരാക്കാനാണ് വിദ്യാഭ്യാസം.

പാഠപുസ്തകം താഴെ കാണൂന്ന ലിങ്കില്‍ പോയി വായിച്ച് നിങള്‍ തീരുമാനിക്കുക

http://www.kairalitv.in/people/book/main.html


Saturday, June 21, 2008

മാനുഷികഭാവങ്ങളും നന്മയും കുട്ടികളില്‍ വളറ്ത്താന്‍ ഉതകുന്ന പാഠപുസ്തകം.

മാനുഷികഭാവങ്ങളും നന്മയും കുട്ടികളില്‍
വളറ്ത്താന്‍ ഉതകുന്ന പാഠപുസ്തകം.

click the link below

http://www.kairalitv.in/people/book/main.html

പാ ഠപുസ്തകങ്ങള്‍ പുറത്തുവന്നു. വിവാദ ങ്ങളും. രാഷ്ട്രീയനേതാക്കളും മാധ്യമപ്രവര്‍ത്തകരും പാഠപുസ്തകങ്ങളെ വിശകലനം ചെയ്യുന്നത് തികച്ചും അഭിലഷണീയമായ കാര്യമാണ്. എന്നാല്‍, പാഠപുസ്തകങ്ങളിലെ ചില പ്രയോഗങ്ങളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി 'ഇതാ നിരീശ്വരവാദം പഠിപ്പിക്കുന്നു, ഇതാ കമ്യൂണിസം പഠിപ്പിക്കുന്നു' എന്നെല്ലാം പ്രചരിപ്പിച്ച് അങ്കലാപ്പുണ്ടാക്കുന്നത് ദുരുദ്ദേശ്യപരമാണ്. കമ്യൂണിസം പഠിപ്പിക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനും പാഠപുസ്തകങ്ങളെ പ്രയോജനപ്പെടുത്താമെന്ന ചിന്ത മറ്റാര് വച്ചുപുലര്‍ത്തിയാലും കമ്യൂണിസ്റ്റുകാര്‍ക്ക് അങ്ങനെയൊരു വ്യാമോഹമുണ്ടാകാനിടയില്ല. ഈ പശ്ചാത്തലത്തില്‍ ഏഴാംതരത്തിലെ സാമൂഹ്യശാസ്ത്രപാഠപുസ്തകത്തെ അടിസ്ഥാനമാക്കി ഒരു വിചിന്തനം നടത്താനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. പ്രശ്നാധിഷ്ഠിത സമീപനം മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട് പുലിവാലുപിടിക്കുന്നതെന്തിന്? ഇത്തരം മനോഭാവം നമുക്കിടയില്‍ വളര്‍ന്നുവരുന്നുണ്ട്. ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്രപാഠപുസ്തകത്തിലെ 'ഇനിയും മുന്നോട്ട്' എന്ന പാഠം തുടങ്ങുന്നത് മനുഷ്യത്വവിരുദ്ധമായ ഈ പ്രവണതയിലേക്ക് വെളിച്ചംവീശുന്ന കാര്‍ട്ടൂ വിശകലനമാണ്. കേരളീയസമൂഹം നേരിടുന്ന വര്‍ത്തമാനകാലപ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് അത് ഉല്‍പ്പാദിപ്പിക്കാനുള്ള അവസരമാണ് കുട്ടിക്ക് ലഭ്യമാവുന്നത്. സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പരിശ്രമമെന്ന നിലയിലാണ് കുട്ടിയുടെ അന്വേഷണം പുരോഗമിക്കുന്നത്. കേരളീയസമൂഹം നേരിടുന്ന പ്രശ്നങ്ങളെ എട്ടു പ്രശ്നമേഖലയായി ക്രമീകരിച്ചിരിക്കുന്നു: അഭ്യസ്തവിദ്യരില്‍ കായികാധ്വാനത്തോടുള്ള വൈമുഖ്യവും അനാദരവും; കാര്‍ഷികമേഖലയുടെ തളര്‍ച്ചയും പുതുതലമുറകള്‍ക്ക് കൃഷിയിലുള്ള താല്‍പ്പര്യക്കുറവും; ശരിയായ ആരോഗ്യാവബോധത്തിന്റെയും സാമൂഹ്യ ശുചിത്വത്തിന്റെയും അഭാവം; ശാസ്ത്രീയമായ ഭൂ-ജല മാനേജ്മെന്റിന്റെ അഭാവം; നഗരവല്‍ക്കരണ-വ്യവസായവല്‍ക്കരണപ്രക്രിയയില്‍ സുസ്ഥിരവികസനത്തില്‍ ഊന്നിക്കൊണ്ടുള്ള ആസൂത്രണത്തിന്റെ അഭാവം; സാംസ്കാരിക സവിശേഷതകളെക്കുറിച്ചും അതിന്റെ സംരക്ഷണവും അധിനിവേശപ്രതിരോധവും സംബന്ധിച്ച് ശരിയായ അവബോധത്തിന്റെ അഭാവം; എല്ലാതരത്തിലുമുള്ള വിഭാഗീയതകളെ മറികടക്കാന്‍ കഴിയുന്നവിധത്തില്‍ വളര്‍ന്നുവരേണ്ട വിശ്വമാനവസങ്കലനത്തിന്റെ അഭാവം തുടങ്ങിയവയാണ് അവ. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് കുട്ടി എല്ലാ വിഷയവും പഠിക്കുന്നത്. ഓരോ ക്ളാസിലും അന്വേഷണമേഖലയുടെ ആഴവും പരപ്പും നിലവാരവും വ്യത്യാസപ്പെട്ടുവരികയും ചെയ്യുന്നു. മണ്ണിനെ പൊന്നാക്കാന്‍ അമ്പതുവര്‍ഷം മുമ്പുവരെ നിലനിന്നിരുന്ന ജന്മിത്വത്തിന്റെ ചവിട്ടടിയില്‍ ഞെരിഞ്ഞമര്‍ന്ന ജീവിതത്തിന്റെ ദൈന്യവും അതില്‍നിന്നു മോചനംനേടാന്‍ ഇവിടെ നടന്ന കര്‍ഷകസമരങ്ങളെയും ഓര്‍മപ്പെടുത്തുന്ന മണ്ണിനെ പൊന്നാക്കാം (സാമൂഹ്യശാസ്ത്രം ഏഴാംതരം) എന്ന പാഠം കാര്‍ഷികമേഖലയുടെ വര്‍ത്തമാനത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. നെല്‍പ്പാടങ്ങളുടെ വിസ്തൃതി കുറഞ്ഞുവരുന്നതായി സ്ഥിതിവിവരക്കണക്കുകളില്‍നിന്ന് കുട്ടി കണ്ടെത്തുന്നു. 87 ശതമാനം കൃഷിഭൂമിയും നാണ്യവിളകള്‍ക്കായി പ്രയോജനപ്പെടുത്തുന്ന കാര്യവും വ്യക്തമാവുന്നുണ്ട്. 'ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും' എന്ന സെമിനാറിനുള്ള തയ്യാറെടുപ്പും സെമിനാറും സെമിനാര്‍ റിപ്പോര്‍ട്ടു തയ്യാറാക്കലും കഴിയുമ്പോള്‍ കാര്‍ഷികമേഖലയുടെ പ്രശ്നങ്ങളെക്കുറിച്ച് കുട്ടിക്ക് സാമാന്യധാരണ ആര്‍ജിക്കാന്‍ കഴിയുന്നു. ഭൂപരിഷ്കാരം കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ തിട്ടപ്പെടുത്താനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നുണ്ട്. മതമില്ലാത്ത ജീവന്‍ ജീവന്‍ എന്നത് ഒരു കുട്ടിയുടെ പേരാണ്. അവന്റെ അച്ഛന്‍ അന്‍വര്‍. അമ്മ ലക്ഷ്മീദേവി. സ്കൂള്‍ രജിസ്റ്ററില്‍ ചേര്‍ക്കാന്‍ ജീവന്റെ മതമേതാണ് എന്ന് പ്രധാനാധ്യാപകന്‍ ചോദിച്ചപ്പോഴാണ് ജീവന് മതമില്ല എന്ന് അന്‍വര്‍ പറഞ്ഞത്. ഇതില്‍ അത്ഭുതത്തിന് അവകാശമില്ല. നമ്മുടെ നാട്ടില്‍ എത്രയോപേര്‍ ഇങ്ങനെ വ്യത്യസ്തമതക്കാര്‍ ദമ്പതികളായി സുഖമായി ജീവിച്ചുവരുന്നു. നമ്മുടെ ഭരണഘടന അതനുവദിക്കുന്നുണ്ട്. പ്രോത്സാഹനം നല്‍കുന്നുമുണ്ട്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. ഒരു മതത്തിലും വിശ്വാസമില്ലെങ്കില്‍ അങ്ങനെയും ജീവിക്കാം. മതവിശ്വാസം ഒരു തരത്തിലുള്ള വിവേചനത്തിനും കാരണമാകില്ല. ഭരണഘടന അനുവദിക്കുന്ന ഈ മഹത്തായ സ്വാതന്ത്യ്രത്തെ സാക്ഷ്യപ്പെടുത്തുന്നതാണ് സമാദരണീയനായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അഭിലാഷം. മരണാനന്തരം മതപരമായ ഒരു ചടങ്ങും നടത്താന്‍പാടില്ലെന്നു ശഠിക്കുന്ന നമ്മുടെ ഒന്നാംപ്രധാനമന്ത്രിയെ പാഠത്തില്‍ ഉദ്ധരിച്ചത് ഉചിതമായി. ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ മതാതീതമായ മനുഷ്യബന്ധങ്ങളെ പരിചയപ്പെടാന്‍ അവസരം നല്‍കുന്ന ഒരു ബോക്സും നല്‍കുന്നുണ്ട്, പാഠത്തില്‍. ഇതെല്ലാം മതനിഷേധമല്ലേ എന്ന് മൂക്കുവിറപ്പിക്കുന്ന ഒരാള്‍ പാഠത്തിലൂടെ മുഴുവന്‍ കടന്നുപോകാനുള്ള ക്ഷമകാണിച്ചാല്‍ തനിയെ ശാന്തനാകും. ഖുര്‍-ആനും ബൈബിളും മഹാഭാരതവും ഉദ്ധരിച്ച് മതങ്ങളുടെ മഹനീയാദര്‍ശങ്ങള്‍ കുട്ടികള്‍ക്കു പരിചയപ്പെടാന്‍ അവസരം നല്‍കുന്നു. മനുഷ്യനെ സ്നേഹിക്കാനാണ് എല്ലാ മതവും പഠിപ്പിച്ചത്. അന്യമതക്കാരനെ വെറുക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ മനുഷ്യന്റെ മാത്രമല്ല, മതത്തിന്റെതന്നെ ശത്രുക്കളാണെന്ന് ആര്‍ക്കും മനസ്സിലാക്കാം. വിശപ്പിനും ദാരിദ്യ്രത്തിനും തൊഴിലില്ലായ്മയ്ക്കും മതഭേദമില്ലെന്നും പ്രകൃതിദുരന്തങ്ങള്‍ മതവിശ്വാസമനുസരിച്ചല്ല മനുഷ്യനെ ബാധിക്കുന്നതെന്നും തിരിച്ചറിയാന്‍ അവസരം നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് വ്യക്തിഗതവായനയ്ക്കു നല്‍കേണ്ട രണ്ടു കുറിപ്പ് അധ്യാപകസഹായിയില്‍ നല്‍കുന്നുണ്ട്. 'ദേശീയ സ്വാതന്ത്യ്രസമരം കുട്ടികള്‍ക്ക്' എന്ന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്നാണ് ഒന്ന് - ഇന്ത്യന്‍ സ്വാതന്ത്യ്രത്തെ രക്തപങ്കിലമാക്കിയ വര്‍ഗീയകലാപത്തിന്റെ ചിത്രണം. ടൈംസ് ഓഫ് ഇന്ത്യയില്‍ 2002 ഏപ്രില്‍ 16 ന് പ്രസിദ്ധീകരിച്ച നരോദ - പാട്യാലയിലെ വര്‍ഗീയകലാപത്തിനിടയില്‍ "ഹിന്ദുഭവനത്തില്‍ ജീവന്‍ കാത്ത മുസ്ളിംകുടുംബ''ത്തിന്റെ കഥയാണ് രണ്ടാമത്തേത്. ഇതിനെല്ലാമൊടുവില്‍ 'നന്മയുടെ നാളുകള്‍' എന്നൊരു കുറിപ്പ് ഓരോ കുട്ടിയും തയ്യാറാക്കണം. വര്‍ഗീയകലാപത്തില്‍പ്പെട്ട് നാടുവിടേണ്ടിവരുന്ന ഒരു കുട്ടി വീട്ടില്‍ അഭയംതേടിയാല്‍ നിങ്ങളെങ്ങനെ പെരുമാറും? അതും അവന്റെ/അവളുടെ മതവിശ്വാസം ഭിന്നമാണെങ്കില്‍? പ്രശ്നവുമായി ബന്ധപ്പെട്ട അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുട്ടി ഒരു പ്രശ്നസന്ദര്‍ഭത്തില്‍ ഇടപെടുകതന്നെയാണ് ഇവിടെ ചെയ്യുന്നത്. മതേതരത്വത്തെക്കുറിച്ചുള്ള ഒരായിരം ഉപദേശപ്രസംഗത്തേക്കാള്‍ കരുത്തുണ്ട് ഈ പ്രവര്‍ത്തനത്തിന്. ഒരു മതഭ്രാന്തനുപോലും ഇത് മതനിഷേധമാണെന്ന് സത്യസന്ധമായി പറയാന്‍ കഴിയില്ല. പുതിയ കുതിപ്പുകള്‍ക്കായി 'ഇനിയും മുന്നോട്ട്' എന്ന പാഠം സ്വാതന്ത്യ്രസമരചരിത്രത്തിലേക്കാണ് കുട്ടികളെ ആനയിക്കുന്നത്. പീര്‍മുഹമ്മദിന്റെയും ഭഗത്സിങ്ങിന്റെയും രക്തസാക്ഷിത്വവും ശാന്തിഘോഷ്, സുനിതാചൌധരി എന്നീ പെകുട്ടികളുടെ ധീരസാഹസികത്വവും ജാലിയാന്‍വാലാബാഗും മലബാര്‍ കലാപവും ഉപ്പുസത്യഗ്രഹവും ക്വിറ്റിന്ത്യാസമരവും സ്വാതന്ത്യ്രസമരത്തിന്റെ വിവിധ ധാരകളെയാണ് പ്രതിനിധാനംചെയ്യുന്നത്. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ സംഭവങ്ങളുടെയും വ്യക്തികളുടെയും കണക്കെടുപ്പ് നടത്തി സ്വാതന്ത്യ്രസമരത്തിന്റെ സമഗ്രചരിത്രവുമായി തട്ടിച്ചുനോക്കി വിമര്‍ശിക്കാന്‍ തുനിഞ്ഞാല്‍അതിന് അന്ത്യമുണ്ടാകില്ല. കേളപ്പനെയും എ കെ ജിയെയും വിട്ടുകളഞ്ഞു എന്നൊരാള്‍ക്കു പരാതിപ്പെടാം. അബ്ദുള്‍കലാം ആസാദിനെ പരാമര്‍ശിക്കാത്തത് കടുത്ത വിവേചനമാണെന്ന് ആരോപിക്കാം. എന്നാല്‍, കുട്ടി പഠിക്കുന്ന സ്വാതന്ത്യ്രസമരചരിത്രം ഇതുമാത്രമാണോ? മറ്റു ക്ളാസുകളിലൊന്നും സ്വാതന്ത്യ്രസമരത്തെക്കുറിച്ച് ഒന്നും പഠിക്കുന്നില്ലേ? മാത്രമല്ല, ഈ പാഠംതന്നെ സ്വാതന്ത്യ്രസമരചരിത്രത്തിലേക്കുള്ള കുട്ടിയുടെ അന്വേഷണത്തിന് വഴിതുറക്കുകയല്ലേ ചെയ്യുന്നത്? ഏഴാംതരത്തിലെ പാഠപുസ്തകത്തില്‍ അച്ചടിച്ചുവന്നതുമാത്രമാണ് കുട്ടി പഠിക്കുന്നതെന്ന പഴയ പഠനസങ്കല്‍പ്പത്തിന്റെ ഉല്‍പ്പന്നമാണ് നേരത്തെ ചൂണ്ടിക്കാട്ടിയ ദിശയിലുള്ള വിമര്‍ശനം. സ്വാതന്ത്യ്രസമരത്തിന്റെ ത്യാഗോജ്വലപോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ത്തമാനകാലപ്രശ്നങ്ങളെ കുട്ടി അഭിമുഖീകരിക്കുന്നു. ഇനിയും മറികടക്കേണ്ട പ്രശ്നങ്ങളും പൊരുതിതോല്‍പ്പിക്കേണ്ട അനീതികളുമുണ്ടെന്ന് കുട്ടി തിരിച്ചറിയുന്നു. നമ്മുടെ സ്വാതന്ത്യ്രസമര പൈതൃകം മുന്നോട്ടുകൊണ്ടുപോകാന്‍ ഇങ്ങനെ മാത്രമേ നമുക്കു കഴിയൂ. ഇനിയും നടക്കേണ്ട പോരാട്ടങ്ങളിലേക്ക് ഉപനയിക്കപ്പെടാനല്ലെങ്കില്‍ പിന്നെന്തിനാണ് സ്വാതന്ത്യ്രസമരചരിത്രം കുട്ടി പഠിക്കുന്നത്? ഇതൊക്കെയാണോ കമ്യൂണിസം? പുറത്തുവന്ന പാഠപുസ്തകത്തിലെ "വെള്ളത്തെ പിടിച്ചുകെട്ടാം'', "നദികള്‍ നാടിന്‍ സമ്പത്ത്'' എന്നീ രണ്ടുപാഠവും പ്രകൃതിയെ ആദരിച്ചും സ്നേഹിച്ചും കരുതലോടെ ജീവിക്കാന്‍ പ്രേരണ നല്‍കുന്നവയാണ്. ഭൂ-ജല മാനേജ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശാസ്ത്രീയമായ ധാരണയുടെ അഭാവം എന്ന പ്രശ്നമേഖലയുമായി ബന്ധപ്പെട്ട ഈ രണ്ടുപാഠവും കേരളത്തിന്റെ വര്‍ത്തമാനകാല പ്രശ്നങ്ങളിലുള്ള ഇടപെടലായി വികസിക്കുന്നുണ്ട്. പാഠപുസ്തകത്തോടൊപ്പം അധ്യാപകസഹായിയും വായിച്ചുനോക്കാനുള്ള അവധാനത വിമര്‍ശകരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. പാഠപുസ്തകം കുട്ടിയുടെ പഠനസാമഗ്രികളില്‍ ഒന്നുമാത്രമാണ്. പഴയകാലത്തെപ്പോലെ അറിവിന്റെ അവസാന വാക്കല്ല. അധ്യാപകപരിശീലനം, ക്ളസ്റ്റര്‍ പ്ളാനിങ് തുടങ്ങി അനേകം സന്ദര്‍ഭങ്ങളിലൂടെ ഓരോ പാഠത്തിന്റെയും വികാസ സാധ്യതകൂടി പരിഗണിക്കേണ്ടതുണ്ട്. മനുഷ്യത്വമെന്നാല്‍ കമ്യൂണിസമോ? കുട്ടികളെ നല്ല മനുഷ്യരായി വളരാന്‍ സഹായിക്കുന്ന അനേകം പഠനസന്ദര്‍ഭങ്ങളാണ് പാഠ്യപദ്ധതിയില്‍ ഒരുക്കിയിരിക്കുന്നത്. സഹജീവികളോടു കാരുണ്യവും അവരുടെ പ്രശ്നങ്ങളില്‍ താല്‍പ്പര്യമുളവാക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങളുമുണ്ട്. വര്‍ഗീയകലാപങ്ങള്‍ക്കെതിരെ ചിന്തിക്കാനും മതങ്ങള്‍ തമ്മില്‍ പരസ്പര ബഹുമാനവും മതവിശ്വാസികള്‍ക്കിടയില്‍ ഐക്യവും വേണമെന്ന് ആഗ്രഹിക്കാനും പാഠങ്ങള്‍ പ്രേരണനല്‍കുന്നുണ്ട്. സ്വാതന്ത്യ്രസമരത്തിന്റെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകണമെന്ന് ആ പാഠത്തിലൂടെ കടന്നുപോകുന്ന ഒരു കുട്ടിക്ക് തോന്നലുണ്ടാകുന്നു. പ്രകൃതിയെ മാനിക്കാനും സ്നേഹിക്കാനും പരിരക്ഷിക്കാനും തനിക്ക് കടമയുണ്ടെന്ന് കുട്ടി തിരിച്ചറിയുന്നു. ഇന്നത്തെ ലോകത്ത് തന്റേടവും അലിവുമുള്ള നല്ല മനുഷ്യരായി വളരണം പുതിയ തലമുറകള്‍ എന്ന ചിന്തയാണ് പാഠപുസ്തകത്തിലെ ഓരോ വരിയും പ്രകടമാക്കുന്നത്. ഏഴാംതരത്തിലെ സാമൂഹ്യപാഠപുസ്തകം കമ്യൂണിസമാണ് പഠിപ്പിക്കുന്നത് എന്ന് മുറവിളികൂട്ടുന്നവര്‍ മനുഷ്യത്വമെന്നാല്‍ കമ്യൂണിസമാണ് എന്ന് അംഗീകരിക്കുകയാണ് ചെയ്യുന്നത്. സഹജീവികളോട് അലിവും രാജ്യസ്നേഹവും പ്രകൃതിയോട് ആദരവുമുണ്ടായാല്‍ കമ്യൂണിസ്റ്റാവുമെന്ന് ഈ വിമര്‍ശകന്‍ സമ്മതിക്കുന്നുവോ? അതിലപ്പുറം മറ്റെന്തു കമ്യൂണിസമാണ് ഈ പുസ്തകത്തിലുള്ളത്? ഇത്തരം മാനുഷികഭാവങ്ങള്‍ കുട്ടികളില്‍ വളരണമെന്ന് കേരളത്തിലെ മറ്റൊരു പ്രസ്ഥാനവും ആഗ്രഹിക്കുന്നില്ലേ?

ടി കെ നാരായണദാസ്.
ദേശാഭിമാനി

അമേരിക്കയുമായുള്ള ആണവക്കരാര്‍ ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കില്ല.സിപിഐ എം.


അമേരിക്കയുമായുള്ള ആണവക്കരാര്‍ ഇന്ത്യയുടെ
ഊര്‍ജ സുരക്ഷ ഉറപ്പാക്കില്ല.സിപിഐ എം.



ഇന്ത്യയുടെ ഊര്‍ജ സുരക്ഷക്കായി ആണവക്കരാര്‍ വേണമെന്ന പ്രചാരണം അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം സ്ഥാപിക്കാനുള്ള മറ മാത്രമാണെന്ന് സപിഐ എം ആരോപിച്ചു. ഊര്‍ജ ക്ഷാമത്തിനും എണ്ണ വിലവര്‍ധനക്കും ആണവോര്‍ജത്തിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്ന പ്രചാരണം വസ്തുതക്ക് നിരക്കുന്നതല്ലെന്നും സപിഐ എം പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം നേരിട്ട് നടത്താന്‍ കഴിയാത്തതുകൊണ്ടാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും സിപിഐ എം ആരോപിച്ചു. അമേരിക്കയുമായുള്ള ആണവക്കരാര്‍ ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കില്ല. എണ്ണയുടെ 50 ശതമാനവും കാര്‍, ബസ്, ട്രക്ക് തുടങ്ങിയ വാഹഹനങ്ങള്‍ ഓടിക്കാനാണ് ഉപയോഗിക്കുന്നത്. ബാക്കി വരുന്നത് പെട്രോ കെമിക്കല്‍, രാസവളത്തിനുമാണ് ഉപയോഗിക്കുന്നത്. തുച്ഛമായ അളവ് മാത്രമേ വൈദ്യുത പ്ളാന്റില്‍ ഉല്‍പാദിപ്പിക്കുന്നുള്ളൂ. എണ്ണ ഉപയോഗിക്കുന്നിടത്തൊന്നും ആണവോര്‍ജം ഉപയോഗിക്കാന്‍ കഴിയില്ല. യുറേനിയം കാറില്‍ ഉപയോഗിക്കാനാവില്ല. എന്നാല്‍ ഇറാനില്‍ നിന്ന് പ്രകൃതി വാതകം ഇറക്കുമതി ചെയ്തിരുന്നെങ്കില്‍ എണ്ണ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാമായരുന്നു- സിപിഐ എം പ്രസ്താവനയില്‍ പറഞ്ഞു.

Wednesday, June 18, 2008

മലയാളികളുള്ളിടത്തെല്ലാം മലയാളഭാഷാ പഠനത്തിന് സൗകര്യം വേണം

മലയാളികളുള്ളിടത്തെല്ലാം മലയാളഭാഷാ
പഠനത്തിന് സൗകര്യം വേണം .


ലോകത്ത് മലയാളികള്‍ ഉള്ളിടത്തെല്ലാം മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ വേണമെന്ന് മലയാളംമിഷന്‍ ഏര്‍പ്പെടുത്താന്‍ പ്രൊഫ. ഒ.എന്‍.വി. ചെയര്‍മാനായുള്ള കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞു. മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, മലയാളം ഡിപ്ലോമ കോഴ്‌സ്, മലയാളം ഹയര്‍ ഡിപ്ലോമ കോഴ്‌സ് എന്നിങ്ങനെ ഓരോ വര്‍ഷം വീതം ദൈര്‍ഘ്യമുള്ള മൂന്നു കോഴ്‌സുകള്‍ തുടക്കത്തില്‍ ആരംഭിക്കാവുന്നതാണ്. ആവശ്യംപ്രതി പുതിയ കോഴ്‌സുകളും പാഠ്യപദ്ധതിയും പുസ്തകങ്ങളും തയ്യാറാക്കണം. കേരളത്തിന് പുറത്തുള്ള ഒരു കോടിയോളം വരുന്ന മലയാളികളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കി പുരോഗമിക്കുന്ന ഭാഷാ-സംസ്‌കാരപഠന പദ്ധതിയാണിത്. പാഠ്യപദ്ധതി, പുസ്തകം, പഠന സാമഗ്രികള്‍ എന്നിവ സര്‍ക്കാര്‍ നല്‍കും. സര്‍ക്കാര്‍ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ഹയര്‍ ഡിപ്ലോമ പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് കേരള സന്ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കും. മലയാളം മിഷന്‍ ഓഫീസിന് പ്രാരംഭഘട്ടത്തില്‍ ലളിതമായ സംവിധാനം മതിയാകും. ഡയറക്ടര്‍, രജിസ്ട്രാര്‍, രണ്ട് സി.എകള്‍, അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ച് തസ്തികകള്‍മാത്രം. ഓഫീസ് പ്രവര്‍ത്തനത്തിന്, മലയാളംമിഷന്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതുവരെ നിയമസഭാ സെക്രട്ടേറിയറ്റില്‍ ഒഴിഞ്ഞുകിടക്കുന്ന മുറികളില്‍ രണ്ടെണ്ണം മിഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് വിട്ടുകൊടുക്കാവുന്നതാണ്-റിപ്പോര്‍ട്ടില്‍ പറഞ്ഞു. ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ചെയ്ത് ഒരു സ്വയംഭരണ സ്ഥാപനമായി മിഷന്‍ പ്രവര്‍ത്തിക്കണം. രജിസ്റ്റര്‍ചെയ്യുന്നതിനാവശ്യമായ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍, റൂള്‍സ് എന്നിവ വിദഗ്ദ്ധ സമിതി തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹിയിലുള്ള മലയാള ഭാഷാപഠന കേന്ദ്രങ്ങള്‍ക്കുവേണ്ടി അച്ചടിച്ചിട്ടുള്ള പുസ്തകങ്ങള്‍, സ്റ്റോക്ക് തീരുന്നതുവരെ, ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ പ്രത്യേകം അനുബന്ധമായി നല്‍കി ഉപയോഗിക്കണം. പുതിയ പതിപ്പുകള്‍ പരിഷ്‌കരിച്ച് അച്ചടിക്കണം. പ്രവാസി മലയാളികളുടെ മൂന്നാം തലമുറയിലെ കുട്ടികളുടെയിടയില്‍ എന്നപോലെ, കേരളത്തിലുള്ള കുട്ടികളുടെയിടയിലും മാതൃഭാഷ, നിരക്ഷരത വളര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യം ഉണ്ടായിട്ടും മാതൃഭാഷാ നിരക്ഷരത ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നതും മനസ്സിലാക്കി, അതിന്റെ കാരണങ്ങള്‍ ആരാഞ്ഞ് അടിയന്തരമായി പരിഹാരം കണ്ടെത്തുന്നതിനും മിഷന്‍ ചുമതലപ്പെട്ടിരിക്കുന്നു. മാതൃഭാഷാപഠനം ഊര്‍ജസ്വലമാക്കുന്നതിന് സര്‍ക്കാര്‍ മൂന്നു കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണം.

ഒന്ന്: പൊതു വിദ്യാഭ്യാസമേഖലയിലെ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധമായും മാതൃഭാഷയില്‍തന്നെ വേണം.

രണ്ട്: നേഴ്‌സറി ക്ലാസ്സുകളില്‍ മലയാളത്തില്‍ മാത്രമേ പഠനം നടത്താവൂ. ഇംഗ്ലീഷ് മാധ്യമമായുള്ള പ്രൈമറി സ്‌കൂളുകളില്‍ ആഴ്ചയില്‍ രണ്ട് പീരിയഡ് എങ്കിലും മാതൃഭാഷാപഠനത്തിനും നീക്കിവെയ്ക്കണം. ഇവിടെ വര്‍ഷാന്ത്യ പരീക്ഷയില്‍ മാതൃഭാഷയ്ക്ക് ഒരു പരീക്ഷ ഉണ്ടായിരിക്കേണ്ടതും കുട്ടികളുടെ ക്ലാസ്‌കയറ്റത്തിന് അതിലെ വിജയം നിര്‍ബന്ധമാക്കേണ്ടതുമാണ്.

മൂന്ന്: മലയാളമിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചെലവുകള്‍ക്കായി തുടക്കത്തില്‍ ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തേണ്ടതുമാണ്-ഇവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍.

ഇന്ന് വായനദിനം

ഇന്ന് വായനദിനം
പട്ടം ജി രാമചന്ദ്രന്‍നായര്

‍സാഹിത്യരംഗം വായനക്കാരും എഴുത്തുകാരും പ്രസാധകരും ചേര്‍ന്ന ഒരു ത്രിവേണി സംഗമമാണ്. ഈ മൂന്നുമേഖലയും സമ്പുഷ്ടമാക്കുന്നതില്‍ നിസ്തുല സംഭാവനകളര്‍പ്പിച്ച മഹാപുരുഷനായിരുന്നു ഗ്രന്ഥശാലാസംഘത്തിന്റെ സ്രഷ്ടാവും പരിപോഷകനുമായിരുന്ന പി എന്‍ പണിക്കര്‍. ബുദ്ധിയും സംസ്കാരവും ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവും ഓജസ്സാര്‍ന്ന സംഘടനാപാടവവുംകൊണ്ട് കൊടിനാട്ടേണ്ടിടത്തെല്ലാം കൊടി നാട്ടി. ചങ്ങനാശ്ശേരി താലൂക്കില്‍ നീലംപേരൂര്‍ ഗ്രാമത്തില്‍ പുതുവായില്‍ കുടുംബത്തില്‍ 1909 മാര്‍ച്ച് ഒന്നിന് പി എന്‍ പണിക്കര്‍ ജനിച്ചു. തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അനാചാരങ്ങള്‍ മൂര്‍ധന്യാവസ്ഥയിലായിരുന്ന കാലം. സവര്‍ണവിഭാഗം വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളില്‍നിന്ന് മടങ്ങിവന്നാല്‍ ദേഹശുദ്ധിവരുത്തിയേ വീട്ടിനുള്ളില്‍ പ്രവേശിക്കാവൂ എന്നൊരു ആചാരം അക്കാലത്ത് നിലനിന്നിരുന്നു. പക്ഷേ, ഈ ആചാരങ്ങളൊന്നും അനുഷ്ഠിക്കാത്ത കുടുംബമായിരുന്നു പി എന്‍ പണിക്കരുടേത്. അതിനാല്‍ ജാതിമത സങ്കുചിത ചിന്താഗതിക്കതീതമായ ഒരു വിശാലവീക്ഷണം ഇളംപ്രായംമുതല്‍ക്കേ ആ കുരുന്നുഹൃദയത്തില്‍ വേരൂന്നി വളര്‍ന്നിരുന്നു. ചങ്ങനാശേരി ഹൈസ്കൂളില്‍നിന്ന് ജെഎസ്എല്‍സി പരീക്ഷയില്‍ പി എന്‍ പണിക്കര്‍ അഭിമാനാര്‍ഹമായ വിജയം കൈവരിച്ചു. പക്ഷേ, സാമ്പത്തികക്ളേശം ഉപരിവിദ്യാഭ്യാസത്തിന് വിഘാതമായി. ഒരു മാസത്തിനുള്ളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയുംചെയ്തു. അധ്യാപകവൃത്തിക്കിടയില്‍ വിവിധ രംഗങ്ങളില്‍ സേവനനിരതനായ പണിക്കര്‍ മലയാളംവിദ്വാന്‍ പരീക്ഷയ്ക്കും ഹിന്ദിപഠനത്തിനും സമയം കണ്ടെത്തി. ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളിലും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടിയും ഇടതടവില്ലാതെ പ്രവര്‍ത്തനങ്ങളില്‍ പിന്നീടദ്ദേഹം മുഴുകി. അതിനിടയിലും നിത്യേന രണ്ടുമൂന്നുമണിക്കൂര്‍ പഠനത്തിനായി നീക്കിവയ്ക്കുമായിരുന്നു. മഹാത്മജി അഖിലേന്ത്യാതലത്തില്‍ ഹരിജനോദ്ധാരണം മുഖ്യകര്‍മപരിപാടിയായി ആവിഷ്കരിച്ചു നടപ്പാക്കുന്ന കാലം. പി എന്‍ പണിക്കര്‍ തന്റെ ഗ്രാമത്തിലെ ഹരിജനങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭം കുറിച്ചു. ഹരിജനസേവാസമിതി എന്നൊരു സംഘടനയ്ക്ക് രൂപംകൊടുത്തു. നീലംപേരൂര്‍ ഭഗവതിക്ഷേത്രത്തിനു സമീപമുള്ള ആല്‍ത്തറ അക്കാലത്ത് നാട്ടുകാരില്‍ ചില പ്രമുഖരുടെ വിശ്രമസങ്കേതംകൂടിയായിരുന്നു. പി എന്‍ പണിക്കര്‍ വ്യക്തമായ ഉദ്ദേശ്യത്തോടുകൂടിത്തന്നെ അവരുടെ ഇടയിലേക്ക് കടന്നുചെല്ലുകയും അവരില്‍ പത്രപാരായണത്തിനുള്ള താല്‍പ്പര്യം ജനിപ്പിക്കുകയുമുണ്ടായി. അവര്‍ക്ക് നിത്യേന പത്രം വായിച്ചുകൊടുക്കുക ഒരു നിഷ്ഠയാക്കിയതോടൊപ്പം അവരില്‍ മഹനീയമായ ആശയങ്ങളും ആദര്‍ശങ്ങളും ഉണര്‍ത്തുന്നതിലും ശ്രദ്ധവച്ചു. സ്വ്രന്തമായൊരു വായനശാലയും അതിനൊരു മന്ദിരവും ഉണ്ടാകണമെന്ന പണിക്കരുടെ അഭിലാഷത്തിന് കരുത്തുപകരാന്‍ ആല്‍ത്തറയിലെ സംഗമം ഏറെ സഹായകരമായി. പക്ഷേ, അവരില്‍ പലരും സാമ്പത്തികമായി പിന്‍നിരക്കാരായിരുന്നു. മുഴുവന്‍പേരെയും സഹകരിപ്പിച്ച് വായനശാല മന്ദിരത്തിന് സാമ്പത്തികാടിത്തറ സജ്ജമാക്കുന്നതിനുള്ള കൂട്ടായ യത്നത്തില്‍ അദ്ദേഹം വ്യാപൃതനായി. ഒരു പത്രം വാങ്ങാന്‍പോലും നിര്‍വാഹമില്ലാത്ത അവസ്ഥയായിരുന്നു വായനശാലയില്‍. എട്ടുമൈല്‍ അകലെയുള്ള കോട്ടയം പട്ടണത്തിലേക്ക് കാല്‍നടയായി പി എന്‍ പണിക്കര്‍ യാത്രതിരിച്ചു. നീലംപേരൂരില്‍ ഒരു വായനശാല സ്ഥാപിച്ചുവെന്നും പക്ഷേ ഒരു പത്രം വിലയ്ക്കുവാങ്ങാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ തല്‍ക്കാലം നിര്‍വാഹമില്ലെന്നും അതുകൊണ്ട് വായനശാലയ്ക്ക് പത്രത്തിന്റെ ഒരു പ്രതി കുറച്ചുകാലത്തേക്കെങ്കിലും സംഭാവനയായി നല്‍കണമെന്നുമുള്ള നിവേദനം 'മലയാളമനോരമ'യുടെ അധിപനായ കെ സി മാമ്മന്‍മാപ്പിളയ്ക്ക് നല്‍കി. വായനശാലയ്ക്കു സംഭാവനയായി പതിവായി ഒരു പത്രം നല്‍കുവാന്‍ ഏര്‍പ്പാടുണ്ടാക്കാമെന്ന് ഉറപ്പുലഭിച്ചു. ഡോ. സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടു: "വായിച്ചു വളരുക എന്ന സന്ദേശത്തിലൂടെ കേരളീയ സംസ്കാരത്തിന് ദിശാബോധം നല്‍കിയ ഒരു ഗ്രാമീണനായിരുന്നു പി എന്‍ പണിക്കര്‍. നവകേരളശില്‍പ്പികളായ ശ്രീശങ്കരന്‍ മുതല്‍ പത്തുപേരെ എടുത്താല്‍ അതില്‍ പി എന്‍ പണിക്കര്‍ ഉണ്ടാകും.... ഈ നൂറ്റാണ്ടില്‍ സരസ്വതീദേവിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ പി എന്‍ പണിക്കരാണ്. ഇദ്ദേഹം നടത്തിയ നിരന്തരമായ ജ്ഞാനയജ്ഞമാണ് ഇവിടത്തെ കുഗ്രാമങ്ങളെപ്പോലും അറിവിന്റെ ആദ്യകണികകള്‍കൊണ്ട് നിറച്ചത്. അറിവാര്‍ജിക്കുന്നതിന് ഷേക്സ്പിയറുടെയും പാശ്ചാത്യസാഹിത്യകാരന്മാരുടെയും കൃതികള്‍ പഠിക്കണമെന്ന നിര്‍ബന്ധം ഉപേക്ഷിച്ച് നമ്പ്യാരുടെയും ചെറുശ്ശേരിയുടെയും കൃതികള്‍ വായിച്ചാല്‍ മതിയെന്ന് ധിക്കാരത്തോടെ കേരളീയഗ്രാമീണരെ പഠിപ്പിച്ചയാളാണ് പണിക്കര്‍. ഗാന്ധിജിയുടെ ഒരു ചെറുപതിപ്പാണ് അദ്ദേഹം. ഗാന്ധിജി ഇംഗ്ളണ്ട് സന്ദര്‍ശിച്ചപ്പോള്‍ ഒരു പത്രം എഴുതി, ലോകത്തിലെ ചെറിയ മനുഷ്യരുടെ വലിയ നേതാവാണ് അദ്ദേഹമെന്ന്. അതുപോലെ കേരളത്തിലെ ചെറിയ മനുഷ്യരുടെ വലിയ നേതാവാണ് നാടിന്റെ സാംസ്കാരികാഭിമാനമായ പി എന്‍ പണിക്കര്‍. ഈ വിശുദ്ധന്റെ ജഡം കത്തിത്തീര്‍ന്നപ്പോള്‍ മരണത്തെ തോല്‍പ്പിച്ച ചുരുക്കം കേരളീയരില്‍ ഒരാളാണ് അദ്ദേഹമെന്ന് എത്രപേര്‍ ഓര്‍ക്കും? ആ ശവക്കല്ലറയ്ക്കുമേല്‍ എഴുതാതെ തെളിഞ്ഞുനില്‍ക്കുന്ന മരണവാക്യമിതാണ്. മരണം ഇവിടെ തോല്‍ക്കുന്നു''.

Saturday, June 14, 2008

ഗോള്‍ഫ് ക്ളബ്ബ് കേസില്‍ തുടക്കം മുതല്‍ വീഴ്ചപറ്റിയെന്ന്. നിയമമന്ത്രി എം.വിജയകുമാര്‍

ഗോള്‍ഫ് ക്ളബ്ബ് കേസില്‍ തുടക്കം മുതല്‍ വീഴ്ചപറ്റിയെന്ന് . നിയമമന്ത്രി എം.വിജയകുമാര്‍

ഗോള്‍ഫ് ക്ളബ്ബ് കേസില്‍ തുടക്കം മുതല്‍ വീഴ്ചപറ്റിയെന്ന് നിയമമന്ത്രി എം.വിജയകുമാര്‍ പറഞ്ഞു. ഒരു വ്യക്തിയേയും ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നില്ല. കേസ് നടത്തുന്നതിനെക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. മന്ത്രിസഭാ തീരുമാന പ്രകാരം ഗോള്‍ഫ് ക്ളബ് ഏറ്റെടുക്കുക തന്നെ ചെയ്യും. എന്നാല്‍ ഇത് സംബന്ധിച്ച കേസ് കോടതിയില്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. കഴിഞ്ഞ മാസം 31 മുതല്‍ ഉള്ള പ്രശ്നത്തിന്റെ തുടര്‍ച്ചയാണ് സത്യവാങ്മൂലത്തിന്റെ കാര്യത്തിലും ഉണ്ടായത്. അതിന് ഒരാളെ മാത്രമായി കുറ്റപ്പെടുത്താന്‍ കഴിയില്ല. സര്‍ക്കാര്‍ ഇക്കാര്യം ഗൌരവത്തോടെയാണ് കാണുന്നത്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗോള്‍ഫ് ക്ളബ് പ്രശ്നത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. തൂടര്‍ന്നും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും എം വിജയകുമാര്‍ തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Friday, June 13, 2008

തത്വദീക്ഷയില്ലാത്ത വിദേശനിക്ഷേപം പരമാധികാരത്തെ ബാധിക്കും

തത്വദീക്ഷയില്ലാത്ത വിദേശനിക്ഷേപം രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കും


തത്വദീക്ഷയില്ലാതെ വിദേശനിക്ഷേപം സ്വീകരിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തെ ബാധിക്കുമെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. മലപ്പുറം ജില്ലയിലെ താനൂരില്‍ ഇഎംഎസിന്റെ ലോകത്തെക്കുറിച്ചുള്ള ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ വിദേശ നിക്ഷേപം സ്വീകരിക്കുന്നത് സംസ്ഥാനത്തിന്റെ തൊഴിലവസരം, ഉല്‍പാദന ക്ഷമത, സാങ്കേതിക വളര്‍ച്ചതുടങ്ങിയവ ലക്ഷ്യമാക്കിയാണ്. എന്നാല്‍ ഇത് മനസ്സിലാക്കാതെയാണ് ബൂര്‍ഷാമാധ്യമങ്ങള്‍ സിപിഐഎമ്മിനെ വിമര്‍ശിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Monday, June 9, 2008

ഇന്ധന വിലവര്‍ധന: കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങളുടെ ഭീകരമുഖം

ഇന്ധന വിലവര്‍ധന: കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങളുടെ ഭീകരമുഖം .

കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങളുടെ ഭീകരമുഖമാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയിലൂടെ വ്യക്തമാകുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
കേന്ദ്രം നികുതിയിളവ് പ്രഖ്യാപിക്കുമെന്ന് കരുതിയതിനാലാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പന നികുതി കുറയ്ക്കാന്‍ കേരളം വൈകിയത്. പാചകവാതകത്തിന്റെ വില കുറയ്ക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ച് തീരുമാനം കൈക്കൊള്ളും. ജനവിരുദ്ധ സ്വഭാവം ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനും ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനുമാണ് കേരളത്തില്‍ കോണ്‍ഗ്രസുകാര്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വര്‍ധിപ്പിച്ച വിലയില്‍ വില്‍പന നികുതി വേണ്ടെന്ന് പ്രഖ്യാപിച്ച ആദ്യസംസ്ഥാനം കേരളമാണ്. രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് വിലവര്‍ധനയില്‍ കേന്ദ്രം കുറവ് വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. പെട്രോളിയം വിലയില്‍ 70 ശതമാനവും കേന്ദ്രത്തിന്റെ എക്സൈസ് ഡ്യൂട്ടിയാണ്. ഇതില്‍ കുറവ് വരുത്താതെ ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇനി ഈ നികുതിയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസര്‍ക്കാറാണ്. എന്തുകൊണ്ടാണ് എക്സൈസ് ഡ്യൂട്ടി കുറയ്ക്കാത്തതെന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദൈവത്തിന്നും മനുഷ്യനും നിരക്കാത്തത് ചെയ്യുന്നത് പിടിക്കപ്പെടുമ്പോള്‍ ദൈവത്തേയും മതത്തേയും കൂട്ടുപിടിച്ച്രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.

ദൈവത്തിന്നും മനുഷ്യനും നിരക്കാത്തത് ചെയ്യുന്നത് പിടിക്കപ്പെടുമ്പോള്‍ ദൈവത്തേയും മതത്തേയും കൂട്ടുപിടിച്ച്രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.

ദോഹ:ശാസ്ത്രലോകം പോലും ലോകത്തെ നിയന്ത്രിക്കുന്ന ഒരു അദൃശ്യശക്തിയുണ്ടെന്ന നിഗമനത്തിലെത്തുമ്പോള്‍ മതങ്ങളും ദൈവവും വെറും സാങ്കല്‍പ്പികമാണെന്ന് പഠിപ്പിക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നതെന്നും ഇടതുപക്ഷത്തിന്റെ ഈ പുതിയ നീക്കം അവരെ പിന്തുണച്ചിരുന്ന മത സംഘടനകള്‍ക്കും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും ഒരു മുന്നറിയിപ്പാണെന്നും സംസ്ഥാന മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ ജില്ലാ കെ.എം.സി.സി. സംഘടിപ്പിച്ച 'സ്നേഹസന്ദേശം-2008'ന്റെ ഭാഗമായി ദോഹ പ്രിപ്പറേറ്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസരിക്കുകയായിരുന്നു അദ്ദേഹം
..

യു എ ഇ യില്‍ പലതരം വിസിറ്റ് വിസ ,നിരക്കും പലതരം

യു എ ഇ യില്‍ പലതരം വിസിറ്റ് വിസ ,നിരക്കും പലതരം

യു എ ഇ യില്‍ പലതരം വിസിറ്റ് വിസ ,നിരക്കും പലതരം
യു.എ.ഇയില്‍ പുതിയ വിസാ നിരക്കുകള്‍ ആഗസ്റ്റ് മുതല്‍ നിലവില്‍ വരും. ദേശീയ താമസ^കുടിയേറ്റവകുപ്പ് ഡയറക്ടര്‍ ജനറല്‍ ലെഫ്. ജന. മുഹമ്മദ് സാലിം അല്‍ഖൈലി അറിയിച്ചതാണ് ഇക്കാര്യം. ആഗസ്റ്റ് മുതല്‍ രാജ്യത്ത് 16 തരം വിസിറ്റ് വിസകളാണ് നിലവില്‍ വരിക. ഒരുമാസം കാലാവധിയുള്ള വിസിറ്റ് വിസ മുതല്‍ പലപ്രാവശ്യം രാജ്യത്ത് വന്നുപോകാവുന്ന മള്‍ട്ടി എന്‍ട്രി വിസിറ്റ് വിസവരെ ഇതില്‍ ഉള്‍പ്പെടും. ചികില്‍സക്കും വിദ്യാഭ്യാസത്തിനുമെല്ലാം പ്രത്യേകം വിസിറ്റ് വിസകള്‍ അനുവദിക്കും.
30 ദിവസം കാലാവധിയുള്ള വിസിറ്റ് വിസക്ക് 500 ദിര്‍ഹമാണ് നിരക്ക് ഈടാക്കുക. ഇത് പുതുക്കാന്‍ അനുവദിക്കില്ല. 90 ദിവസം കാലാവധിയുള്ള വിസക്ക് ആയിരം ദിര്‍ഹമാണ് ഈടാക്കുക. ആറുമാസ കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി വിസക്ക് 2000 ദിര്‍ഹം ഫീസ് ഈടാക്കും. ഈ വിസ നല്‍കുന്നതുമുതലാണ് ആറുമാസ കാലാവധി കണക്കാക്കുക. ഈ കാലത്തിനിടയില്‍ വിസയനുവദിച്ചയാള്‍ക്ക് പലപ്രാവശ്യം യു.എ.ഇയില്‍ വന്നുമടങ്ങാം. ഓരോ പ്രാവശ്യം സന്ദര്‍ശിക്കുമ്പോഴും പരമാവധി 14 ദിവസമാണ് രാജ്യത്ത് തങ്ങാനാവുക.
യു.എ.ഇയിലെ ഏതെങ്കിലും സര്‍വകാലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്‍സ് വിസയും അനുവദിക്കും.
ഇതിന് ആയിരം ദിര്‍ഹമാണ് ഫീസ് ഈടാക്കുക. ആയിരം ദിര്‍ഹം തിരിച്ചുലഭിക്കുന്ന നിക്ഷേപമായും അടക്കണം. ഇവര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കുകയും വേണം.
യു.എ.ഇയില്‍ ചികില്‍സ തേടുന്നവര്‍ക്ക് 90 ദിവസം കാലാവധിയുള്ള വിസിറ്റ് വിസ അനുവദിക്കും. 500 ദിര്‍ഹമടച്ചാല്‍ മറ്റൊരു 90 ദിവസത്തേക്കുകൂടി ഇത് നീട്ടിക്കിട്ടുകയും ചെയ്യും.
വിവിധ സമ്മേളനങ്ങളിലും പ്രദര്‍ശനങ്ങളിലും പങ്കെടുക്കുന്നവര്‍ക്കായി നൂറ് ദിര്‍ഹം കാലാവധിയുള്ള പ്രത്യേക വിസയും അനുവദിക്കും. ഒരുമാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസയും അനുവദിക്കും. ഇതിന് നൂറ് ദിര്‍ഹമാണ് ഈടാക്കുക. ഒരുമാസത്തേക്ക് ഇത് പുതുക്കുന്നതിനും അനുമതി നല്‍കും.
ട്രാന്‍സിറ്റ് വിസക്ക് നൂറ് ദിര്‍ഹം, മിഷന്‍ വിസക്ക് 200 ദിര്‍ഹം എന്നിങ്ങനെയും നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെയും മറ്റും ഔദ്യോഗിക ക്ഷണമനുസരിച്ച് എത്തുന്നവരില്‍ നിന്ന് വിസാ ഫീസ് ഈടാക്കുന്നതല്ല. വിസാ ഫീസ് സംബന്ധിച്ച് 1994 മുതല്‍ നിലനില്‍ക്കുന്ന മന്ത്രിസഭാ തീരുമാനം ഭേദഗതി ചെയ്താണ് പുതിയ നിരക്കുകള്‍ നടപ്പില്‍ വരുത്തുന്നത്.

Friday, June 6, 2008

വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം

വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം


സഹസ്രാബ്ദങ്ങളായി ലോകജനതയുടെ ബഹുഭൂരിപക്ഷവും വിശ്വാസികളായി തുടരുന്നത്‌ ആസൂത്രിതമായ ഏതോ തട്ടിപ്പുപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന വിജയത്തെയല്ല കുറിക്കുന്നത്‌. ആശ്വാസത്തിന്റെയോ അനുഗ്രഹത്തിന്റെയോ അനുഭൂതിയുടെയോ അനുഭവ പ്രത്യക്ഷങ്ങളാണ്‌ മനുഷ്യനെ വീണ്ടും വീണ്ടും ഭക്തിയിലേക്കും ആരാധനയിലേക്കും തിരിച്ചെത്തിക്കുന്നത്‌. പത്തൊമ്പതാം നൂറ്റാണ്ടില്‍ പാശ്ചാത്യ ജ്ഞാനോദയം ഉണ്ടാക്കിയ കണ്ണുമഞ്ഞളിപ്പിനുശേഷം പെട്ടെന്നുതന്നെ ദൈവവിശ്വാസം കുറ്റിയറ്റുപോകുമെന്നാണല്ലോ പലരും വിചാരിച്ചിരുന്നത്‌. എന്നാല്‍ ശതമാനക്കണക്കില്‍ യാതൊരു വ്യത്യാസവുമില്ലാതെ വിശ്വാസി ഇന്നും ഭൂലോകത്ത്‌ ഭൂരിപക്ഷം നിലനിര്‍ത്തുന്നു. ഇവര്‍ മുഴുവന്‍ സന്തോഷ്‌മാധവന്റെ അപരന്മാരാല്‍ നിരന്തരം വിഡ്‌ഢികളാക്കപ്പെടുകയായിരുന്നുവെന്ന്‌ ബുദ്ധിയുള്ളവര്‍ക്ക്‌ വിശ്വസിക്കാന്‍ പ്രയാസമാണ്‌ ഹൈന്ദവതയുടെ പേരില്‍ കുറേപ്പേര്‍ മനുഷ്യക്കുരുതി നടത്തുമ്പോള്‍ അത്‌ ഹിന്ദുമതക്കാരനെ സംബന്ധിച്ചിടത്തോളം ക്രമസമാധാന പ്രശ്‌നം മാത്രമല്ല; തന്റെ വിശ്വാസസംഹിതകളെ കുളം തോണ്ടുന്ന അതിനീചകര്‍മമാണ്‌. ഇസ്‌ലാമിനെ സംരക്ഷിക്കാനെന്ന പേരില്‍ മറ്റു ചിലര്‍ നിരപരാധികളെ കൊല്ലുമ്പോള്‍ അത്‌ മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം വെറും നരഹത്യ മാത്രമല്ല. തങ്ങളുടെ വേദഗ്രന്ഥത്തെ ധിക്കാരപൂര്‍വം പിച്ചിച്ചീന്തലാണ്‌. അതുപോലെ സന്തോഷ്‌ മാധവന്മാര്‍ കാഷായം ധരിച്ച്‌ പെണ്‍കുട്ടികളെ പീഡിപ്പിക്കുമ്പോള്‍ അത്‌ ആത്മീയമൂല്യങ്ങളില്‍ വിശ്വസിക്കുന്നവനെ സംബന്ധിച്ചിടത്തോളം ചിലരുടെ ലൈംഗിക അതിക്രമങ്ങള്‍ മാത്രമല്ല. താന്‍ അഭിമാനിക്കുന്ന പാരമ്പര്യത്തിന്റെയും തത്ത്വസംഹിതയുടെയും മുകളില്‍ കശ്‌മലര്‍ നടത്തുന്ന റിലേ റേപ്പുകളാണ്‌. അതുകൊണ്ട്‌ മതപരമോ വിശ്വാസപരമോ ആയ ദൂഷണത്തിനെതിരെ അവിശ്വാസിയേക്കാള്‍ തീവ്രമായി പ്രതികരിക്കേണ്ടത്‌ ബന്ധപ്പെട്ട വിശ്വാസിയാണെന്ന്‌ പറയേണ്ടി വരും. അമൃതചൈതന്യയെന്ന സന്തോഷ്‌ മാധവന്‍, ഹിമവല്‍ ഭദ്രാനന്ദയെന്ന ഭദ്രന്‍ തുടങ്ങിയ പല കള്ളവേഷക്കാരുടെയും വിക്രിയകള്‍ ഈയിടെയായി വെളിച്ചത്തു വരികയുണ്ടായല്ലോ. ഹൈന്ദവമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയും ഈ സംഭവങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കുകയോ ആശയക്കുഴപ്പം സൃഷ്‌ടിക്കുംവിധം മൗനം പാലിക്കുകയോ ചെയ്യരുത്‌. നിങ്ങള്‍ എപ്പോഴെങ്കിലും അമ്പലത്തില്‍ പോകുന്നവനാണോ, സര്‍വവ്യാപിയെ സ്‌മരിച്ച്‌ പ്രാര്‍ഥിക്കുന്നവനാണോ, എന്തെങ്കിലും ആരാധനയുടെ അനുഗ്രഹം സിദ്ധിച്ചവനാണോ, രാമകൃഷ്‌ണപരമഹംസര്‍, വിവേകാനന്ദന്‍, ശ്രീനാരായണഗുരു തുടങ്ങി ഏതെങ്കിലും ഗുരുക്കന്മാരാല്‍ ആവേശിതനാണോ എന്നാല്‍ നിങ്ങള്‍ വിശ്വാസത്തിന്റെ ഇത്തരം ചൂഷണങ്ങളെ നേര്‍ക്കുനേര്‍ അഭിസംബോധന ചെയ്യുക തന്നെ വേണം. സന്തോഷ്‌ മാധവന്‍, ഹിമവല്‍ ഭദ്രാനന്ദ പ്രഭൃതികള്‍ വളരാനുണ്ടായ സാഹചര്യങ്ങള്‍ വിലയിരുത്തിപ്പഠിക്കണം. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും പൊതുജനവികാരം ആളിപ്പിക്കുന്നതിനും മുന്‍കൈയെടുക്കണം. അതോടൊപ്പം തന്നെ ആത്മീയതയുടെ സത്യമായ അനുഗ്രഹവഴികളെയും വഞ്ചന പതിയിരിക്കുന്ന ദൂഷണ സമ്പ്രദായങ്ങളെയും ആളുകളെ വേര്‍തിരിച്ച്‌ ബോധ്യപ്പെടുത്തണം. അല്ലെങ്കില്‍ സമൂഹത്തില്‍ തൊണ്ണൂറു ശതമാനത്തോളം വരുന്ന വിശ്വാസികള്‍ക്ക്‌ മൂന്നുതരം ദുരന്തങ്ങളായിരിക്കും നേരിടേണ്ടി വരിക. ലോകത്തില്‍, വിശേഷിച്ച്‌ ഇന്ത്യയില്‍ നിലനിന്നിരുന്ന ആത്മീയ പ്രസ്ഥാനങ്ങളുടെ ചരിത്രസംഭാവനകള്‍ തമസ്‌കരിച്ചുപോകുക എന്നതാണ്‌ ആദ്യത്തെ ദുരന്തം. രാജവാഴ്‌ചയുടെയും തുടര്‍ന്നുള്ള ഫ്യൂഡലിസത്തിന്റെയും കാലഘട്ടങ്ങളില്‍ സാധാരണ ജനങ്ങള്‍ക്ക്‌ തങ്ങള്‍ പുഴുക്കളല്ല, മനുഷ്യന്മാരാണെന്ന ബോധം പ്രദാനം ചെയ്‌തത്‌ ഇവിടത്തെ ഭക്തിപ്രസ്ഥാനങ്ങളായിരുന്നു. ഭാരതത്തില്‍ ഇദംപ്രഥമമായി സാമൂഹികവിപ്ലവത്തിന്റെ കാഹളമൂതിയത്‌ തുളസീദാസും രാമദാസും നയിച്ച പ്രാര്‍ഥനാസംഘങ്ങളും കബീറും റഹീമും നേതൃത്വം നല്‍കിയ സൂഫി മുന്നേറ്റങ്ങളുമാണ്‌. സകല മനുഷ്യരിലും കുടികൊള്ളുന്ന ഒരേ ഈശ്വരശക്തിയെ പാടിപ്പുകഴ്‌ത്തുക വഴി അവര്‍ നാട്ടിലെ പ്രജകളെ മുഴുവന്‍ കൊല്ലിനും കൊലയ്‌ക്കും അധികാരമുള്ള രാജാവിന്റെ തുല്യസ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുകയായിരുന്നു. പിന്നീട്‌ ഉദയം ചെയ്‌ത രാമകൃഷ്‌ണപരമഹംസരും വിവേകാനന്ദനും മറ്റും നാടൊട്ടുക്കാണ്‌ ജനഹൃദയങ്ങളെ ബലപ്പെടുത്താനുള്ള ശാക്തീകരണ ദൗത്യം ഏറ്റെടുത്തത്‌. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും തുടങ്ങിവെച്ച നവോത്ഥാനത്തിന്റെ ആത്മീയ സരണികളായിരുന്നു കേരളത്തില്‍ സാമ്യവാദത്തിന്‌ വേര്‌ പിടിക്കാന്‍ മണ്ണൊരുക്കിക്കൊടുത്തത്‌. കേരളത്തിന്റെയും ഇന്ത്യയുടെയും ചട്ടക്കൂടില്‍ ഒതുങ്ങാതെ ചിന്തിച്ചാലും യേശുക്രിസ്‌തുവും മുഹമ്മദ്‌ നബിയും ഉരുവപ്പെടുത്തിയ വിശ്വാസപ്രസ്ഥാനങ്ങളായിരുന്നു ലോകത്തില്‍ ആദ്യമായി പീഡിതന്റെയും ദുര്‍ബലന്റെയും സ്‌ത്രീയുടെയും പക്ഷം പിടിച്ചതെന്നു കാണാന്‍ കഴിയും. ചില സന്തോഷ്‌ മാധവന്മാര്‍ സൃഷ്‌ടിച്ച വൈകൃതങ്ങളുടെ പുകയില്‍പ്പെട്ട്‌ മതത്തിന്റെയും ആത്മീയതയുടെയും പാരമ്പര്യങ്ങള്‍ മാനവരാശിക്ക്‌ നല്‍കിയ ഗുണഫലങ്ങള്‍ തമസ്‌കരിക്കപ്പെട്ടാല്‍ അതില്‍ ഏറ്റവും വേദനിക്കേണ്ടത്‌ വിശ്വാസിയുടെ ഹൃദയമാണ്‌; അവിശ്വാസിയുടേതല്ല. അതിനാല്‍ ആത്മീയതയെപ്പിടിച്ച്‌ ആണയിടുന്നവരുടെ കൂട്ടായ്‌മയായിരിക്കണം ഡി.വൈ.എഫ്‌.ഐ.ക്കാരുടെ ഒപ്പമോ അവര്‍ക്കു മുന്നിലോ വിശ്വാസദൂഷണത്തിന്റെ നിഗൂഢകേന്ദ്രങ്ങള്‍ക്കെതിരെ പ്രചാരണം നടത്തേണ്ടത്‌. അതേസമയം വ്യാജന്മാരെ നേരിടാനെന്ന വ്യാജേന വിശ്വാസിയുടെ നേര്‍ക്കുള്ള മനുഷ്യാവകാശ ലംഘനങ്ങളെയും അവര്‍ കരുതിയിരിക്കണം. ഈ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ വിശ്വാസികള്‍ നേരിയ അലംഭാവമെങ്കിലും കാണിച്ചാല്‍ രണ്ടാമതൊരു ദുരന്തംകൂടി അവര്‍ അഭിമുഖീകരിക്കേണ്ടിവരും. കൂടുതല്‍ ദൂരവ്യാപകവും മനുഷ്യന്റെ വീക്ഷണവിധികളെ പരിമിതപ്പെടുത്തുന്നതുമായ ദുരന്തമായിരിക്കുമത്‌. സഹസ്രാബ്ദങ്ങളായി ലോകജനതയുടെ ബഹുഭൂരിപക്ഷവും വിശ്വാസികളായി തുടരുന്നത്‌ ആസൂത്രിതമായ ഏതോ തട്ടിപ്പുപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന വിജയത്തെയല്ല കുറിക്കുന്നത്‌. ആശ്വാസത്തിന്റെയോ അനുഗ്രഹത്തിന്റെയോ അനുഭൂതിയുടെയോ അനുഭവ പ്രത്യക്ഷങ്ങളാണ്‌ മനുഷ്യനെ വീണ്ടും വീണ്ടും ഭക്തിയിലേക്കും ആരാധനയിലേക്കും തിരിച്ചെത്തിക്കുന്നത്‌. പത്തൊമ്പതാം നൂറ്റാണ്ടില്‍ പാശ്ചാത്യ ജ്ഞാനോദയം ഉണ്ടാക്കിയ കണ്ണുമഞ്ഞളിപ്പിനുശേഷം പെട്ടെന്നുതന്നെ ദൈവവിശ്വാസം കുറ്റിയറ്റുപോകുമെന്നാണല്ലോ പലരും വിചാരിച്ചിരുന്നത്‌. എന്നാല്‍ ശതമാനക്കണക്കില്‍ യാതൊരു വ്യത്യാസവുമില്ലാതെ വിശ്വാസി ഇന്നും ഭൂലോകത്ത്‌ ഭൂരിപക്ഷം നിലനിര്‍ത്തുന്നു. ഇവര്‍ മുഴുവന്‍ സന്തോഷ്‌മാധവന്റെ അപരന്മാരാല്‍ നിരന്തരം വിഡ്‌ഢികളാക്കപ്പെടുകയായിരുന്നുവെന്ന്‌ ബുദ്ധിയുള്ളവര്‍ക്ക്‌ വിശ്വസിക്കാന്‍ പ്രയാസമാണ്‌. അതുകൊണ്ടാണ്‌ മനോവിജ്ഞാനീയവും മസ്‌തിഷ്‌കശാസ്‌ത്രവും വിശ്വാസത്തിന്റെ അത്ഭുതവഴികളെക്കുറിച്ച്‌ ഗവേഷണം നടത്തി വിവിധങ്ങളായ നിഗമനങ്ങളില്‍ എത്തിയിട്ടുള്ളത്‌. ആരാധന, ആരാധിക്കപ്പെടുന്ന ശക്തിവിശേഷത്തെ സ്വയം പ്രത്യയനത്തിലൂടെ ആരാധകനിലേക്ക്‌ സംക്രമിപ്പിച്ച്‌ പല വിസ്‌മയങ്ങളും സൃഷ്‌ടിക്കുന്നുവെന്ന്‌ മനോവിജ്ഞാനീയം രേഖപ്പെടുത്തിയിട്ടുണ്ട്‌. മനുഷ്യന്റെ ബോധപരിണാമത്തില്‍ത്തന്നെ ഗംഭീരങ്ങളായ ചാട്ടങ്ങള്‍ നടത്താന്‍ ഭക്തിക്ക്‌ കഴിയുമത്രെ. അന്നേവരെ ലോകം കണ്ടിട്ടില്ലാത്ത കാരുണ്യം യേശുക്രിസ്‌തുവില്‍ അങ്കുരിച്ചതും നിരക്ഷരകുക്ഷിയായ മുഹമ്മദ്‌നബി കനപ്പെട്ട സാര്‍വലൗകിക സത്യങ്ങള്‍ മൊഴിഞ്ഞതും നാലാംക്ലാസ്സ്‌ പൂര്‍ത്തിയാക്കാത്ത രാമകൃഷ്‌ണപരമഹംസര്‍ വേദാന്തപ്പൊരുളിന്റെ അമൃതം കടഞ്ഞതും നമ്മുടെ മുന്നില്‍ ദൃഷ്‌ടാന്തങ്ങളാണല്ലോ. വിശ്വസിക്കുവാനും ആരാധിക്കുവാനുമുള്ള നൈസര്‍ഗിക ചോദന മനുഷ്യന്റെ മസ്‌തിഷ്‌കകാണ്ഡത്തില്‍ത്തന്നെ നിലീനമാണെന്ന്‌ ന്യൂറോ തിയോളജിയും പറയുന്നു. ഇതുകൊണ്ടായിരിക്കാം യുക്തി എത്ര കുടഞ്ഞെറിഞ്ഞാലും ദൈവം മാനവന്റെ അകതാരില്‍ കൂടുവെക്കുന്നത്‌. മസ്‌തിഷ്‌ക ഘടനയുടെ സ്വാഭാവികമായ ചായ്‌വിനു പുറമെ അനന്തവിചിത്രമായ ബ്രഹ്മാണ്ഡത്തിനു പിറകില്‍ എന്തോ ശക്തിവിശേഷമുണ്ടെന്ന്‌ നിരൂപിക്കുന്നതിലെ വിവേകംകൂടി വിശ്വാസിയുടെ പ്രപഞ്ചവീക്ഷണത്തെ സമ്പന്നമാക്കുന്നുണ്ട്‌. വെറും പദാര്‍ഥനിഷ്‌ഠമായ നിലനില്‍പ്പില്‍നിന്ന്‌ മനുഷ്യനെ കുടഞ്ഞുയര്‍ത്താന്‍ ഉതകുന്ന ശക്തിപ്രഹര്‍ഷംതന്നെയാണ്‌ ആത്മീയത. ആ ഉല്‍ബുദ്ധതയിലേക്ക്‌ ആളുകളെ ഉണര്‍ത്താന്‍ ശേഷിയുള്ള ഗുരുക്കന്മാര്‍ ഉണ്ടാവുന്നതിലും അവരിലേക്ക്‌ വിശ്വാസികള്‍ ആകര്‍ഷിക്കപ്പെടുന്നതിലും തെറ്റില്ല. അതു പാടില്ല എന്നു പറയുന്നത്‌ എല്ലാ പെണ്ണുങ്ങള്‍ക്കും ഒരേ അവയവമല്ലേ, പിന്നെ നീയെന്തിനാണ്‌ പ്രണയിനിയുടെ അടുത്തു പോകുന്നത്‌ എന്നു ചോദിക്കുന്നതിനു തുല്യമാണ്‌. അപ്പോള്‍ ചതിക്കും ചൂഷണത്തിനും കുറ്റകൃത്യങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നവരാണോ അതോ ആന്തരിക പരിവര്‍ത്തനത്തിന്‌ ഉത്തേജനം നല്‍കുന്നവരാണോ എന്ന്‌ നോക്കിയായിരിക്കണം ഗുരുക്കന്മാരെ തിരിച്ചറിയേണ്ടതെന്നു വരുന്നു. ഒരൊറ്റ നോക്കും വാക്കും കൊണ്ട്‌ ശ്രീരാമകൃഷ്‌ണ പരമഹംസര്‍ വിവേകാനന്ദന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചപോലുള്ള ആശ്ചര്യങ്ങള്‍ എത്രയോ ആളുകള്‍ക്ക്‌ തങ്ങളുടെ വിശ്വാസലോകത്തുനിന്ന്‌ എടുത്തുകാട്ടാനാകും. ഇത്തരം അനുഭവങ്ങളെ കൊഞ്ഞനംകുത്താനും റദ്ദ്‌ചെയ്യാനുമുള്ള സമ്മര്‍ദങ്ങളാണ്‌ ആത്മീയതയെ വ്യഭിചരിക്കുന്ന കള്ളസംന്യാസിമാര്‍ ലോകത്ത്‌ സൃഷ്‌ടിച്ചുവെക്കുന്നത്‌. അതിനെത്തുടര്‍ന്നുള്ള വാദകോലാഹലങ്ങള്‍ വല്ലാതെ തുടരുകയാണെങ്കില്‍ മനുഷ്യന്റെ അതിഭൗതികമായ അനുഭവതലങ്ങള്‍ മുഴുക്കെ മിഥ്യയാണെന്ന ധാരണ പുതുതലമുറയില്‍ വളര്‍ന്ന്‌ ആ സൂക്ഷ്‌മപ്രജ്ഞാംശങ്ങള്‍തന്നെ ശോഷിക്കപ്പെടാനും സാധ്യതയുണ്ട്‌. ബോധത്തിന്റെ ഉന്നതമായ സിദ്ധികളുടെ നഷ്‌ടമായിരിക്കും അപ്പോള്‍ സംഭവിക്കുക. അതുകൊണ്ട്‌ തങ്ങള്‍ കടന്നുപോയ ആത്മിയാനുഭൂതികളെ ഉയര്‍ത്തിപ്പിടിക്കാനുള്ള വിശ്വാസിയുടെ പോരാട്ടം അതിനെ വികൃതപ്പെടുത്തുന്നവര്‍ക്കെതിരെയുള്ള സമരത്തെക്കൂടി തീര്‍ച്ചയായും ഉള്‍ക്കൊള്ളണം. അതില്ലെങ്കില്‍ അവന്‍ നേരിടേണ്ടിവരുന്ന മൂന്നാമത്തെ ദുരന്തമാകുന്നു മനുഷ്യഭാവനയെ മുച്ചൂടും ഉണക്കിക്കളയുന്ന യുക്തിവാദത്തിന്റെ പ്രത്യാക്രമണങ്ങള്‍. ഇന്ദ്രിയപ്രത്യക്ഷമായ ചെറിയൊരു വൃത്തത്തില്‍ കറങ്ങി മനുഷ്യന്റെ അന്തഃജ്ഞാനങ്ങളെ മുഴുവന്‍ പുച്ഛിച്ചുതള്ളുന്ന യുക്തിവാദത്തിന്‌ മതത്തിന്റെയും ആത്മീയതയുടെയും പേരിലുള്ള ഏതു തട്ടിപ്പുകളും വിശ്വാസികളുടെ കരണത്തടിക്കാനുള്ള ഒന്നാന്തരം കാരണങ്ങളാണ്‌. കുറേക്കാലമായി അനക്കമില്ലാതെ കിടന്നിരുന്ന ഇവര്‍ അത്ഭുതം പൊളിയന്ത്രങ്ങളുമായി ഇപ്പോള്‍ രംഗത്തുണ്ട്‌. അന്ധവിശ്വാസം ദൂരീകരിക്കലാണ്‌ തങ്ങളുടെ ദൗത്യമെന്ന്‌ യുക്തിവാദികള്‍ വാദിക്കുമെങ്കിലും അമൂല്യമായി നിങ്ങള്‍ക്ക്‌ ലഭിച്ച ദൈവവിളി വെറും തോന്നലാണെന്നും മനംചുട്ട പ്രാര്‍ഥനയ്‌ക്ക്‌ കിട്ടിയ മറുപടി മിഥ്യയാണെന്നും ദേവാലയത്തില്‍ നിങ്ങള്‍ പൊഴിച്ച ആനന്ദാശ്രു പച്ചവെള്ളമാണെന്നും പറഞ്ഞ്‌ ആളുകളെ പൊട്ടന്മാരാക്കലാണ്‌ അവരുടെ യഥാര്‍ഥ അജന്‍ഡ. പുരോഗമന ശക്തികളിലെ യുക്തിവാദികളുടെ സ്വാധീനം കുറേക്കാലം മതവിശ്വാസികളെ രണ്ടാംതരം പൗരന്മാരാക്കി ഏരിയാക്കമ്മിറ്റി ലെവലില്‍ തരംതാഴ്‌ത്തി നിര്‍ത്തിയിരുന്നു. ഒരമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമല്ലോ എന്ന തരത്തിലുള്ള ധിക്കാരശബ്ദം ഇവിടെ ഉയര്‍ന്നിരുന്നു. ആരാധനയുടെ അനുഭൂതി അനുഭവിക്കാന്‍ ഇടവന്ന കമ്യൂണിസ്റ്റുകാരന്‍ തലയില്‍ മുണ്ടിട്ട്‌ ദേവാലയത്തില്‍ പോകേണ്ട ഗതികേട്‌ നിലനിന്നിരുന്നു. സമീപകാലത്താണ്‌ ഈ അസ്‌പൃശ്യത ഇല്ലാതായി മതവിശ്വാസിയെയും ദൈവവിശ്വാസിയെയുമെല്ലാം ഏതളവിലും രാഷ്ട്രീയദൗത്യങ്ങള്‍ക്ക്‌ കൂട്ടാളിയാക്കാമെന്ന്‌ ഇടതുപക്ഷത്തിന്‌ ബോധ്യംവന്നത്‌. കേരളത്തിലെ ആത്മീയ തട്ടിപ്പുകള്‍ സൃഷ്‌ടിക്കുന്ന കെടുതികളും കോലാഹലങ്ങളും യുക്തിവാദികള്‍ക്ക്‌ വളമായി ഭവിച്ച്‌ വിശ്വാസികളോടുള്ള അസഹിഷ്‌ണുത പുനര്‍ജനിക്കുമോ എന്നും ആശങ്കപ്പെടേണ്ട സമയമാണിത്‌. എങ്ങനെ നോക്കിയാലും മതത്തെയും ആത്മീയതയെയും വികൃതവത്‌കരിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നിലയ്‌ക്കുനിര്‍ത്തേണ്ട ചുമതല എത്രയും വേഗം വിശ്വാസികള്‍തന്നെ ഏറ്റെടുക്കുന്നതാകും നല്ലത്‌. നാട്ടില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെ അനുസരിച്ചുകൊണ്ടായിരിക്കണം അവര്‍ അത്‌ ചെയ്യേണ്ടത്‌.
കടപ്പാട്.കെ പി രാമനുണ്ണീ.മാത്രുഭൂമി

Wednesday, June 4, 2008

ഇന്ധനവിലവര്‍ധനന്നെതിരെ ജനങളുടെ പ്രതിഷേധം അതിശക്തം : സംസ്ഥാനത്ത്‌ ഹര്‍ത്താല്‍ പൂര്‍ണ്ണം

ഇന്ധനവിലവര്‍ധനന്നെതിരെ ജനങളുടെ പ്രതിഷേധം അതിശക്തം : സംസ്ഥാനത്ത്‌ ഹര്‍ത്താല്‍ പൂര്‍ണ്ണം

പെട്രോളിയം ഉത്‌പന്നങ്ങളുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച്‌ ഇടതുമുന്നണി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണ്ണം. രാവിലെ ആറുമുതല്‍ വൈകീട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍.
കെ.എസ്‌.ആര്‍.ടി.സി ബസ്സുകളും സ്വകാര്യ ബസ്സുകളും ഓടുന്നില്ല. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ്‌ നിരത്തിലുള്ളത്‌.

ഏകജാലകം പൊളിക്കാന്‍ ഏകസ്വരത്തില്‍ ക്രിസ്ത്യന്‍ മേനേജുമെന്റുകള്‍

ഏകജാലകം പൊളിക്കാന്‍ ഏകസ്വരത്തില്‍
ക്രിസ്ത്യന്‍ മേനേജുമെന്റുകള്‍


പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ ആവിഷ്കരിച്ച ഏക ജാലക സംവിധാനത്തിനെതിരെ ആസൂത്രിത നീക്കം. എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ക്രിസ്ത്യന്‍ മേനേജുമെന്റുകള്‍ക്ക് കീഴിലെ സ്കൂളുകളില്‍ ആവശ്യത്തിന് അപേക്ഷാഫോറം സ്റ്റോക്കുണ്ടായിട്ടും വിതരണം ചെയ്യാന്‍ തയാറാകാതെ പൊതുജന വികാരം ഇളക്കി വിടാനാണ് ശ്രമം നടക്കുന്നത്. ഏക ജാലക രീതി പാളിച്ച നിറഞ്ഞതാണെന്ന് കോടതിയെ ബോധ്യപ്പെടുത്തി അപ്പീല്‍ കേസില്‍ അനുകൂല വിധി നേടുകയാണ് അപേക്ഷകളുടെ പൂഴ്ത്തിവെപ്പിന് പിന്നിലെന്നും ആരോപണം ഉണ്ട്. എന്ത് നെടികേടും കാണിക്കാന്‍ ഒരുമ്പെടുന്ന ഈ മേനേജുമെന്റുകളെ നിലക്ക് നിറ്ത്താന്‍ സറ്ക്കാറ് അടിയന്തിരമായി ഇടപെടെണ്ടിയിരിക്കുന്നു.പ്ലസ് വണ്‍ പ്രവേശനത്തിന് മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അപേക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ആണ് അച്ചടിച്ച് സ്കൂളുകളില്‍ വിതരണത്തിന് എത്തിച്ചിട്ടുള്ളത്. മെറിറ്റ് സീറ്റിലേക്ക് 6.35 ലക്ഷവും മാനേജ്മെന്റ് സീറ്റിലേക്ക് നാല് ലക്ഷവും ആപേക്ഷകളാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നത്. ഏകജാലക രീതിക്കെതിരെ ചില മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച കേസില്‍ സര്‍ക്കാറിനനുകൂലമായി കോടതി വിധി ഉണ്ടായതിന് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പ്ലസ് വണ്‍ പ്രവേശനത്തിന് ഫോറം എത്തിക്കുകയും ചെയ്തു. ഒരു ജില്ലയിലെ ഏത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് അപേക്ഷിക്കാനും അതേ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ഫോറം വാങ്ങാന്‍ കഴിയും. പക്ഷെ ഇത് സംബന്ധിച്ച് നിരവധി വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും അജ്ഞരാണ്.
എറണാകുളം ജില്ലയിലെ ചില സ്കൂളുകളില്‍ കഴിഞ്ഞ ദിവസം അപേക്ഷാ ഫോറം ഇല്ലെന്ന് പറഞ്ഞ് കുട്ടികളെ മടക്കി അയച്ചതറിഞ്ഞ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സ്കൂളിലെത്തി കെട്ടിവെച്ചിരുന്ന ഫോറം കണ്ടെടുത്തു. ജില്ലയില്‍ അരലക്ഷം അപേക്ഷകള്‍ വിതരണത്തിന് എത്തിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ കാല്‍ലക്ഷം അപേക്ഷകളാണ് വിതരണത്തിന് എത്തിച്ചിട്ടുള്ളത്. കോട്ടയം ജില്ലയിലെ ചില സ്കൂള്‍ മാനേജ്മെന്റുകള്‍ ഫോറം ലഭ്യമല്ലെന്ന് പറഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനെത്തുന്ന കുട്ടികളെ മടക്കി അയക്കുകയാണ്. ജില്ലയിലെ ഒരു പ്രമുഖ സ്ഥാപനത്തിന് മുന്നില്‍ ഇതിനെതിരെ ഭരണപക്ഷ യുവജന സംഘടനക്ക് ഇന്നലെ ധര്‍ണ സംഘടിപ്പിക്കേണ്ട സ്ഥിതിയും ഉണ്ടായി.
ഇതേ സമയം അപേക്ഷാഫോറം വിതരണം ചെയ്യാതെ ബോധ പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ നടക്കുന്ന ശ്രമം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതേപ്പറ്റി അന്വേഷിച്ച് നടപടിയെടുക്കുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സി.പി. ചിത്ര അറിയിച്ചു. വിതരണത്തിന് നല്‍കിയിട്ടും നല്‍കാതെ സ്കൂളുകളില്‍ സൂക്ഷിച്ചിരിക്കുന്ന അപേക്ഷകള്‍ തിരിച്ചെടുത്ത് വിതരണത്തിന് തദ്ദേശീയമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുമെന്നും അവര്‍ അറിയിച്ചു.

പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില വദ്ധിപ്പിച്ചെതിന്നെതിരെ ജങ്ങളുടെ പ്രതിഷേധം

പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില അമിതമായി വദ്ധിപ്പിച്ചെതിന്നെതിരെ ജങ്ങളുടെ പ്രതിഷേധം .



പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില അമിതമായി വദ്ധിപ്പിച്ചെതിന്നെതിരെ ജങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ്‌.ജനങ്ങളുടെ പ്രതിഷേധത്തിന്നുമുന്നില്‍ പിടിച്ച്‌ നില്‍ക്കാന്‍ കോണ്‍ഗ്രസ്‌ പാടുപെടുകയാണ്‌.വിലക്കയറ്റം കൊണ്ടും ഭക്ഷ്യക്ഷാമം കൊണ്ടും പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കുമേല്‍ ഇന്ന് അടിച്ചേല്‍പ്പിച്ച്രിരിക്കുന്ന ഈ അമിതഭാരത്തിന്നെതിരെ രാജ്യവ്യാപകമായി ജനങ്ങള്‍ പ്രതിഷേധിക്കുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസ്സ്‌ ഇടതുപക്ഷ ഗവണ്മെണ്ടിന്റെ പിടിപ്പുകേടാണ്‌ വിലക്കയറ്റത്തിന്ന് കാരണമെന്നാണ്‌ പറയുന്നത്‌.

പെട്രോളിന്റെ വില ലിറ്ററിന് അഞ്ചു രൂപയും ഡീസലിന്റെ വില മൂന്നു രൂപയും കൂട്ടി. പാചകവാതകത്തിന് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. മണ്ണെണ്ണവിലയില്‍ മാറ്റമില്ല. ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലവര്‍ധന നിലവില്‍വരുമെന്ന് കേന്ദ്ര പെട്രോളിയംമന്ത്രി മുരളി ദേവ്ര പറഞ്ഞു. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമുള്ള ഏറ്റവും വലിയ വിലവര്‍ധനയാണ് ഇത്. ഫെബ്രുവരിയിലാണ് അവസാനം വില വര്‍ധിപ്പിച്ചത്. അന്ന് പെട്രോളിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയുമാണ് വര്‍ധിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷംമാത്രം ബാക്കിയിരിക്കെയാണ് ഈ വന്‍ വിലവര്‍ധന. സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന ഇടതുപക്ഷം രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനംചെയ്തു. മറ്റു മാര്‍ഗം ഇല്ലാത്തതിനാലാണ് വില വര്‍ധിപ്പിക്കേണ്ടിവന്നതെന്ന് മുരളി ദേവ്ര പറഞ്ഞു. നേരിയ വിലക്കയറ്റംമാത്രമാണ് വരുത്തിയതെന്ന് മന്ത്രി അവകാശപ്പെട്ടു. ലോകകമ്പോളത്തിലെ വിലവര്‍ധന കണക്കിലെടുത്താല്‍ പെട്രോളിന് 21.43 രൂപയും ഡീസലിന് 31.58 രൂപയും പാചകവാതക സിലിണ്ടറിന് 353 രൂപയും വര്‍ധിപ്പിക്കേണ്ടതായിരുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ ദേവ്ര പറഞ്ഞു. ബുധനാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. 21,123 കോടി രൂപയുടെ അധികഭാരമാണ് ഇതുവഴി സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി അവശ്യസാധന വില കുതിച്ചുയരും. എക്സൈസ്-കസ്റ്റംസ് തീരുവയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായി. പെട്രോളിന്റെയും ഡീസലിന്റെയും കസ്റ്റംസ് തീരുവയില്‍ അഞ്ച് ശതമാനം കുറവുവരുത്തിയപ്പോള്‍, എക്സൈസ് തീരുവയില്‍ ഒരുരൂപമാത്രമാണ് കുറച്ചത്. മൊത്തം 22,600 കോടി രൂപയുടെ കുറവാണ് വരുത്തിയത്. അസംസ്കൃത എണ്ണയുടെ കസ്റ്റംസ് തീരുവ അഞ്ച് ശതമാനത്തില്‍നിന്ന് പൂജ്യം ശതമാനമാക്കി കുറച്ചു. ഡീസലിന്റെയും പെട്രോളിന്റെയും തീരുവ ഏഴരയില്‍നിന്ന് രണ്ടരശതമാനമായും വിമാന ഇന്ധനം, നാഫ്ത തുടങ്ങിയ മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തീരുവ പത്തില്‍നിന്ന് അഞ്ച് ശതമാനമായും കുറച്ചിട്ടുണ്ട്. നിലവില്‍ പെട്രോളിന് ലിറ്ററിന് 14.35 രൂപയും ഹൈസ്പീഡ് ഡീസലിന് ലിറ്ററിന് 4.6 രൂപയുമാണ് എക്സൈസ് തീരുവ. പൊതുമേഖലാ എണ്ണക്കമ്പനികളായ ബിപിസിഎല്‍, എച്ച്പിസിഎല്‍, ഐഒസി എന്നിവയുടെ 94,601 കോടിയുടെ നഷ്ടം ഏറ്റെടുത്ത സര്‍ക്കാര്‍ അവ പരിഹരിക്കുന്നതിന് ഓയില്‍ ബോണ്ട് ഇറക്കാനും തീരുമാനിച്ചു. കമ്പനികള്‍ക്ക് പ്രതിദിനം 720 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ബോണ്ട് ഇറക്കുന്നതിന് ആവശ്യമായ തീരുമാനമെടുക്കാന്‍ ധനമന്ത്രാലയത്തെ ചുമതലപ്പെടുത്തി. വിലവര്‍ധനയ്ക്കുശേഷവും കമ്പനികളുടെ 29,000 കോടി രൂപയുടെ നഷ്ടം നികത്തപ്പെടാതെ കിടക്കും. സ്വകാര്യകമ്പനികള്‍ വിലവര്‍ധനയിലൂടെ അപ്രതീക്ഷിതമായി നേടിയ ലാഭത്തിനുമേല്‍ നികുതി ചുമത്തണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചില്ല. എണ്ണയുടെ ആഗോളവില ഉയര്‍ന്നതിന്റെ ഫലമായി 2,45,395 കോടി രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നഷ്ടമായിട്ടുള്ളത്