Saturday, July 31, 2010

വര്‍ഗീയതയെ ചെറുക്കുമ്പോള്‍ വ്യക്തികള്‍ സ്വയം സംരക്ഷിക്കുന്നു: കെ എന്‍ പണിക്കര്‍

വര്‍ഗീയതയെ ചെറുക്കുമ്പോള്‍ വ്യക്തികള്‍ സ്വയം സംരക്ഷിക്കുന്നു: കെ എന്‍ പണിക്കര്‍.
(ദുബായ് ഇന്ത്യന്‍ കൊണ്സുലടിന്റെ രക്ഷാകര്‍ത്രിത്വത്തില്‍ ദല സംഘടിപ്പിക്കുന്ന ‍ഇ.എം.എസ്. ജന്മശതാബ്ദി ആഘോഷം ഓഗസ്റ്റ്‌ ആറിനു ദുബായ് ഇന്ത്യന്‍ കൊണ്സുലറ്റ് ഓഡിറ്റോറിയത്തില്‍ . കോണ്‍സുല്‍ ജനറല്‍ H.E. സഞ്ജയ്‌ വര്‍മ, ഡോക്ടര്‍ കെ. എന്‍. പണിക്കര്‍, ഡ...ോക്ടര്‍ കെ. എന്‍. ഹരിലാല്‍ എന്നിവര്‍ സംബന്ധിക്കുന്നു. ))



വര്‍ഗീയതയെ ചെറുക്കുമ്പോള്‍ സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കുക എന്നതിനേക്കാള്‍ പ്രധാനമായി, ഓരോ വ്യക്തിയും സ്വയം സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. രചന സംഘടിപ്പിച്ച ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് കല-സംസ്കാരം വര്‍ഗീയത എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവികതയും മനുഷ്യത്വവും നഷ്ടപ്പെട്ട സംസ്കാരം ഇന്ന് നിലനില്‍ക്കുന്നു. ആ സംസ്കാരത്തിലാണ് വര്‍ഗീയത വളരുന്നത്. വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ക്ക് മതങ്ങളെ അറിയില്ല. അവര്‍ മതാനുയായികളല്ല, മതവിരോധികളാണ്. സ്വന്തം മതത്തിനെതിരെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. കേരളം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹമാണ്. വര്‍ഗീയ പാര്‍ടികള്‍ക്ക് ഇവിടെ വലിയ സ്വാധീനമില്ല. അതുകൊണ്ട് വര്‍ഗീയതയില്ല എന്ന് കരുതരുത്. വര്‍ഗീയതയെ രാഷ്ട്രീയ പ്രതിഭാസമായി മാത്രം കാണരുത്. വര്‍ഗീയത പ്രചരിപ്പിക്കുന്നത് സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായാണ്. ആയിരക്കണക്കിന് ഹിന്ദു വര്‍ഗീയ സംഘടനകളും നൂറ്കണക്കിന് മുസ്ളിം വര്‍ഗീയ സംഘടനകളും ഉണ്ട്. ആര്‍എസ്എസ് സാംസ്കാരിക സംഘടനയെന്നാണ് പറയുന്നത്. ചിന്തിക്കാന്‍ കഴിയാത്തവരാണ് വര്‍ഗീയവാദികള്‍. എന്നാല്‍, ഒരു സംഘടനയുടെ പേര് വിചാരകേന്ദ്രമെന്നാണ്. ചരിത്രത്തെ നിഷേധിച്ച് രാജ്യത്തിന് സാംസ്കാരികമായി പുനര്‍നിര്‍വചനം നല്‍കുകയാണ്. സിന്ധു സംസ്കാരം മുതല്‍ ജീവിച്ചിരുന്നവര്‍ ആര്യന്മാരാണെന്ന് സ്ഥാപിക്കാനാണ് ശ്രമം. ഇതിനെ എതിര്‍ക്കുന്ന എല്ലാ ആശയങ്ങളെയും ആക്രമിക്കുകയാണ് രീതി.
വര്‍ഗീയതയുടെ സ്വഭാവം എന്തെന്ന് പരിശോധിക്കുമ്പോള്‍ അത് സമൂഹത്തില്‍ 50വര്‍ഷം മുമ്പ് ചിന്തിക്കാന്‍ പോലുമാകാത്തവിധം അക്രമോത്സുകത വളര്‍ത്തിയെന്നതാണ്. ഇല്ലെങ്കില്‍ ഗുജറാത്തും ഒറീസയും ഉണ്ടാകുമായിരുന്നില്ല. അധ്യാപകന്റെ കൈ വെട്ടുമായിരുന്നില്ല. വര്‍ഗീയതയുടെ ഏറ്റവും വലിയ വിജയം അത് സമൂഹത്തെ മരവിപ്പിച്ച് പ്രതികരണശേഷി ഇല്ലാതാക്കിയെന്നതാണ്. പ്രകൃതിയുമായുള്ള ബന്ധത്തിലൂടെ ഉണ്ടാകുന്ന അവബോധമാണ് സംസ്കാരം. പ്രകൃതിയെ ബഹുമാനിക്കുക, മനുഷ്യനെ ബഹുമാനിക്കുക എന്നിവയാണ് അതിന്റെ രണ്ട് അടിസ്ഥാനം. പ്രകൃതിയെ ചൂഷണംചെയ്യുന്ന ലോകവ്യവസ്ഥയാണ് ഇന്നുള്ളത്. സഹജീവിയായ മനുഷ്യനോടുള്ള സ്നേഹത്തില്‍നിന്നാണ് നവോത്ഥാനം ഉണ്ടായത്. ആ സ്നേഹം നഷ്ടപ്പെട്ടപ്പോഴാണ് സംസ്കാരം നഷ്ടപ്പെട്ടത്.
ദുബായ് ഇന്ത്യന്‍ കൊണ്സുലടിന്റെ രക്ഷാകര്‍ത്രിത്വത്തില്‍ ദല സംഘടിപ്പിക്കുന്ന ‍ഇ.എം.എസ്. ജന്മശതാബ്ദി ആഘോഷം ഓഗസ്റ്റ്‌ ആറിനു ദുബായ് ഇന്ത്യന്‍ കൊണ്സുലറ്റ് ഓഡിറ്റോറിയത്തില്‍ . കോണ്‍സുല്‍ ജനറല്‍ H.E. സഞ്ജയ്‌ വര്‍മ, ഡോക്ടര്‍ കെ. എന്‍. പണിക്കര്‍, ഡ...ോക്ടര്‍ കെ. എന്‍. ഹരിലാല്‍ എന്നിവര്‍ സംബന്ധിക്കുന്നു.

Thursday, July 29, 2010

മതേതരത്വം സംരക്ഷിക്കാന്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുക

മതേതരത്വം സംരക്ഷിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുക .
മതതീവ്രവാദത്തെയും വര്‍ഗീയതയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി ഉയര്‍ന്നുവരുന്നു. മതവും വര്‍ഗീയതയും ഒന്നാണെന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. ഇത് വസ്തുതകളുമായി ബന്ധമുള്ളതല്ല. ഇന്ത്യയില്‍ മതങ്ങള്‍ രൂപപ്പെട്ടിട്ട് കാലമേറെയായി. വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്ക് നമ്മുടെ രാജ്യത്ത് ഏകദേശം ഒരു നൂറ്റാണ്ടിന്റെ പഴക്കം മാത്രമേ ഉള്ളൂ. വര്‍ഗീയത ആധുനിക കാലത്ത് രൂപപ്പെട്ടതാണെന്ന് അര്‍ഥം. വിഭജിച്ചുഭരിക്കുക എന്ന് ബ്രിട്ടീഷുകാരന്റെ താല്‍പ്പര്യമായിരുന്നു ഇതിനു പിന്നിലെ പ്രധാന ചാലകശക്തി. ബ്രിട്ടീഷ് ഭരണം നിലനിന്ന കാലത്തുതന്നെ വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാടാണ് യഥാര്‍ഥ മതവിശ്വാസികള്‍ സ്വീകരിച്ചത്. ഹിന്ദുമത വിശ്വാസിയായിരുന്ന ഗാന്ധിജി ഹിന്ദുവര്‍ഗീയവാദത്തിനെതിരായി എടുത്ത നിലപാട് പ്രസിദ്ധമാണ്. ഇസ്ളാംമത വിശ്വാസിയായിരുന്ന അബ്ദുള്‍ കലാം ആസാദ് വര്‍ഗീയവാദത്തിനെതിരായി സ്വീകരിച്ച നിലപാടും ഈ വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും എതിരെ മതവിശ്വാസികള്‍ നടത്തിയ സമരം അവര്‍ ഇപ്പോഴും തുടരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയശേഷം അധികാരത്തിലെത്തിയ ബൂര്‍ഷ്വ- ഭൂപ്രഭു ഭരണവര്‍ഗം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇത്തരം ശക്തികളെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യന്‍ ഭരണവര്‍ഗം സ്വീകരിച്ച ഈ നിലപാടു സംബന്ധിച്ച് സിപിഐ എം പരിപാടി ഇങ്ങനെ വിശദീകരിക്കുന്നു: 'ഭരണഘടനയില്‍ മതനിരപേക്ഷതയുടെ തത്ത്വങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഭരണകൂടത്തെ നയിക്കുന്ന വന്‍കിട ബൂര്‍ഷ്വാസി മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ ഉദ്ഘോഷിക്കുകയും ചെയ്യുന്നു. എങ്കിലും പ്രയോഗത്തില്‍ ബൂര്‍ഷ്വാസിയുടെ മതനിരപേക്ഷത വികലമാണ്. മതനിരപേക്ഷത എന്ന കാഴ്ചപ്പാടിനെ അപ്പാടെ അവര്‍ വളച്ചൊടിക്കുന്നു. മതത്തെ പൂര്‍ണമായും രാഷ്ട്രീയത്തില്‍നിന്നു വേര്‍പെടുത്തുന്നതിനുപകരം ഭരണകൂട വിഷയങ്ങളിലും രാഷ്ട്രീയജീവിതത്തിലും ഒരുപോലെ ഇടപെടാന്‍ എല്ലാ മതവിശ്വാസങ്ങള്‍ക്കും സ്വാതന്ത്യ്രമെന്നാണ് മതനിരപേക്ഷതയുടെ അര്‍ഥമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. മതനിരപേക്ഷതയ്ക്ക് വിരുദ്ധമായ പ്രവണതകള്‍ക്കെതിരെ അടിയുറച്ചുനിന്നു പോരാടുന്നതിനുപകരം ബൂര്‍ഷ്വാസി പലപ്പോഴും ഇളവുകള്‍ നല്‍കി അവയെ ശക്തിപ്പെടുത്തുന്നു.' (പാര്‍ടി പരിപാടി, 5.7) ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ഈ നിലപാടു തന്നെയാണ് ഇന്ത്യയില്‍ വര്‍ഗീയസംഘര്‍ഷങ്ങളും മതതീവ്രവാദങ്ങളും കുത്തിപ്പൊക്കുന്നതിന് ഇടയാക്കിയത്. ഷബാനു ബീഗം കേസിലെ വിധിയെ മറികടക്കുന്നതിനുതകുന്ന നയസമീപനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. അതേ അവസരത്തില്‍ത്തന്നെ അടഞ്ഞുകിടന്ന ബാബറി മസ്ജിദ് ഹിന്ദുവര്‍ഗീയ വാദികളെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുറന്നുകൊടുത്തു. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ ശക്തമായ വര്‍ഗീയ ചേരിതിരിവു സൃഷ്ടിക്കുന്നതിന് ഇടയാക്കിയത് ഭരണകൂടത്തിന്റെ ഈ നടപടികളായിരുന്നു. ആഗോളവല്‍ക്കരണനയങ്ങള്‍ ഈ ഘട്ടത്തില്‍ തന്നെയാണ് നടപ്പാക്കപ്പെട്ടതെന്നത് കേവല യാദൃച്ഛികത മാത്രമായി കാണേണ്ടതില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ഉയര്‍ന്നുവന്ന വംശീയ-മത മൌലികവാദ കാഴ്ചപ്പാടുകള്‍ ഇത്തരം ധ്രുവീകരണങ്ങളെ ശക്തിപ്പെടുത്തി. സമഗ്രമായ സിദ്ധാന്തങ്ങളെല്ലാം കാലഹരണപ്പെട്ടു പോയെന്നും കൊച്ചുകൊച്ചു വിഭാഗങ്ങളെ ആസ്പദമാക്കിയുള്ള ചിന്തകളും അതിജീവനങ്ങളുമാണ് ലോകത്ത് നടക്കാന്‍ പോകുന്നതെന്ന ഉത്തരാധുനികതപോലുള്ള സൈദ്ധാന്തിക സമീപനങ്ങളും ഈ അവസ്ഥയെ ശക്തിപ്പെടുത്തി. ഇത്തരമൊരു പശ്ചാത്തലത്തെക്കൂടി കണക്കിലെടുത്തുവേണം നമ്മുടെ നാട്ടില്‍ രൂപപ്പെടുന്ന വര്‍ഗീയതയെയും തീവ്രവാദ-ഭീകരവാദ രാഷ്ട്രീയത്തെയും കാണാന്‍. വര്‍ഗീയത മതത്തെ രാഷ്ട്രീയാവശ്യത്തിന് ഉപയോഗപ്പെടുത്തുന്ന സമീപനമാണ്. അതിലൂടെ പ്രത്യേക മതത്തില്‍പ്പെട്ട ജനവിഭാഗത്തെ സ്ഥാപിത താല്‍പ്പര്യത്തിന് ഉപയോഗിക്കുന്നു. ജനാധിപത്യ സമൂഹത്തിലെ സമ്മര്‍ദഗ്രൂപ്പായി മതപരമായ കൂടിച്ചേരലിനെ ഉപയോഗപ്പെടുത്തി രാഷ്ട്രീയം കൈയാളുന്നു. സമൂഹത്തിലെ പൊതുവായ പങ്കുവയ്ക്കലില്‍ തങ്ങളുടെ വിഭാഗത്തിന്റെ പേരുപറഞ്ഞ് അതിലെ സമ്പന്നവിഭാഗത്തിന് നേട്ടമുണ്ടാക്കി കൊടുക്കുകയെന്ന സമീപനം ഇവര്‍ സ്വീകരിക്കുന്നു. ഇതിലൂടെ പൊതുവായി ഉയര്‍ന്നുവരേണ്ട പ്രസ്ഥാനങ്ങളെയും മതേതര കാഴ്ചപ്പാടിനെയും ദുര്‍ബലപ്പെടുത്തുന്നു. മതതീവ്രവാദം മതത്തെ രാഷ്ട്രീയാവശ്യത്തിന് ഉപയോഗിക്കുന്നതോടൊപ്പം മറ്റു മതങ്ങള്‍ക്കുനേരെ ഹിംസാത്മകമായ നിലപാടു സ്വീകരിക്കുന്നു; രാജ്യത്തിനകത്ത് ജനവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും ഏറ്റുമുട്ടലിലേക്കും എത്തിക്കുന്നു. രക്തച്ചൊരിച്ചില്‍ സൃഷ്ടിക്കലാണ് ഇതിന്റെ അനന്തരഫലം. ജനങ്ങള്‍ പൊതുവായി ഇടപെടുന്ന പൊതുമണ്ഡലങ്ങളെയും കാഴ്ചപ്പാടുകളെയും തകര്‍ക്കപ്പെടുന്നു. മതഭീകരവാദവും മതതീവ്രവാദവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. മതതീവ്രവാദത്തെ ഉപയോഗപ്പെടുത്തുന്ന തരത്തില്‍ വിദേശ ശക്തികളടക്കമുള്ള ബാഹ്യഇടപെടലുണ്ടാകുന്നതു സ്വാഭാവികമാണ്. മതപരമായ രാഷ്ട്രസ്ഥാപനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനമായും അതു മാറുന്നു. അങ്ങനെ അതു മതഭീകരവാദമായി രൂപപ്പെടുന്നു. ഇവ ദേശവിരുദ്ധ പ്രവര്‍ത്തനവുമാണ്. ഇവയ്ക്ക് പലപ്പോഴും രാഷ്ട്രത്തിന്റെ അതിര്‍ത്തി വിട്ട് മറ്റു രാജ്യങ്ങളിലെ സംഘടനകളുമായും ബന്ധമുണ്ടാകും. അങ്ങനെ ഇതു കടുത്ത രാജ്യദ്രോഹത്തിന്റെ നിലയിലേക്കു വളരുന്നു. വിദേശശക്തികളില്‍നിന്ന് ഉള്‍പ്പെടെ ധനസഹായം വാങ്ങി പ്രവര്‍ത്തിക്കുക എന്നതും ഇതിന്റെ സവിശേഷതയായിത്തീരുന്നു. ഒരേ കേന്ദ്രത്തില്‍നിന്നുതന്നെ പണം നല്‍കി വിവിധ മതഭീകരതകളെ പ്രോത്സാഹിപ്പിക്കുന്ന സാമ്രാജ്യത്വ അജന്‍ഡ വ്യക്തമായിട്ടുണ്ട്. പണം വാരിയെറിഞ്ഞുള്ള ഇവരുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമിതാണ്. പലപ്പോഴും വിവിധ ജനവിഭാഗങ്ങളിലെ ദാരിദ്യ്രവും പണത്തോടുള്ള ആര്‍ത്തിയും ചൂഷണം ചെയ്താണ് ഇവര്‍ വളര്‍ന്നുവരുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഭീകരവാദം ശക്തിപ്പെടുന്നതിനു പ്രധാനപ്പെട്ട കാരണക്കാര്‍ സംഘപരിവാര്‍ ശക്തികളാണ്. അവര്‍ നടത്തുന്ന ന്യൂനപക്ഷ പീഡനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ഇത്തരം പീഡനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ആളുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനു പലപ്പോഴും ഭരണകൂടത്തിന് പോരായ്മ സംഭവിക്കുന്നു. ഇതു ന്യൂനപക്ഷങ്ങളിലെ ചെറുവിഭാഗത്തെ ഭീകരവാദ പ്രസ്ഥാനത്തിലേക്ക് നയിക്കുന്നതിനു സാഹചര്യമൊരുക്കുന്നു. എന്നാല്‍, ഭീകരവാദമെന്നത് ഏതെങ്കിലും ഒരു മതത്തില്‍നിന്നുമാത്രം രൂപപ്പെടുന്ന ഒന്നല്ല. മലേഗാവ്, ഗോവ, മക്കാ മസ്ജിദ് തുടങ്ങിയ സംഘപരിവാര്‍ നേതൃത്വത്തില്‍ നടത്തിയ സ്ഫോടനങ്ങള്‍ ഈ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തീവ്രവാദ ശക്തികള്‍ നടത്തുന്ന കൈവെട്ടുപോലുള്ള മനുഷ്യത്വരഹിതമായ പ്രവര്‍ത്തനത്തിന്റെ ഉറവിടങ്ങളെ ശക്തമായി നേരിടുന്നതിന് നമുക്ക് കഴിയേണ്ടതുണ്ട്. അതോടൊപ്പം രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന സംഘപരിവാറിന്റെ ജനദ്രോഹപരമായ സമീപനങ്ങളെയും തുറന്നുകാട്ടേണ്ടതുണ്ട്. കേരളത്തില്‍ എല്ലാ വര്‍ഗീയവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ബിജെപിയുമായി ഉള്‍പ്പെടെ പരസ്യമായ കൂട്ടുകെട്ടുണ്ടാക്കിയത് കേരളം മറന്നിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎഫുമായി യുഡിഎഫ് ഉണ്ടാക്കിയ ബാന്ധവം ആരും മറന്നിട്ടില്ല. ഇസ്ളാമിക രാഷ്ട്രസ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ളാമിയുമായി നടത്തിയ രഹസ്യ ചര്‍ച്ചകള്‍ പുറത്തായതും അതില്‍നിന്നു തലയൂരാന്‍ യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ളിം ലീഗ് പെടാപ്പാടു പെടുന്നതും നാം കണ്ടതാണ്. മതസൌഹാര്‍ദത്തിനു പേരുകേട്ട സംസ്ഥാനമാണ് കേരളം. അത്തരമൊരു സ്ഥിതി സംജാതമാക്കുന്നതിന് ആധുനിക കാലത്ത് പൊതുവിദ്യാഭ്യാസത്തിനും സവിശേഷമായ പങ്കുണ്ട്. എല്ലാ മതവിഭാഗത്തില്‍പ്പെട്ട കുട്ടികളും ഒന്നായിച്ചേര്‍ന്നു പഠിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് മതങ്ങള്‍ക്കതീതമായ ബന്ധങ്ങള്‍ താഴെത്തട്ടില്‍ത്തന്നെ രൂപീകരിക്കുന്നതിന് ഇടയായിത്തീരുകയും ചെയ്യുന്നു. മാനേജ്മെന്റിന്റെ ജാതി-മതം നോക്കിയല്ല കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരാറുള്ളത്. എന്നാല്‍, ഈ അന്തരീക്ഷത്തെ തകര്‍ക്കുംവിധം പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ ചില പ്രത്യേക സ്ഥാപനങ്ങളില്‍ മാത്രമേ പഠിക്കാന്‍ പാടുള്ളൂ എന്ന നിലപാട് മതേതരത്വത്തിന്റെ ഘടനകളെ തകര്‍ക്കുന്നതിനു മാത്രമേ ഉപകരിക്കുകയുള്ളൂ. മുസ്ളിങ്ങളുടെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞിരിക്കുന്നത്. കേരള കോഗ്രസ് ലയനത്തിനു പിന്നില്‍ ചില പള്ളി മേധാവികളുടെ ഇടപെടലുകള്‍ ഉണ്ടെന്നത് വ്യക്തമായി കഴിഞ്ഞിട്ടുള്ളതാണ്. ഇതിനര്‍ഥം വര്‍ഗീയത പ്രോത്സാഹിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നാണ്. എന്‍ഡിഎഫുകാരുടെ കിരാതമായ കൈവെട്ടല്‍ സംഭവത്തെ വാക്കുകളില്‍ എതിര്‍ക്കുമ്പോഴും അവര്‍ പരോക്ഷ പിന്തുണ നല്‍കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. മാത്രമല്ല, ചില ക്രിസ്ത്യന്‍ വിഭാഗങ്ങളെ യോജിപ്പിച്ചുനിര്‍ത്തിക്കൊണ്ട് അവരില്‍ ചില തെറ്റായ പ്രവണതകള്‍ കടത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ശക്തമായി നടന്നുവരികയാണ്. ഇതിനായി ഇടയലേഖനങ്ങളെ ഉപയോഗിക്കുന്ന നിലയും രൂപപ്പെട്ടുവരികയാണ്. യുഡിഎഫിനായി ചിലര്‍ നടത്തുന്ന ഇത്തരം സമീപനങ്ങള്‍ സംഘപരിവാറിന്റെ അജന്‍ഡയെ ശക്തിപ്പെടുത്താനേ ഇടയാക്കൂ. എന്‍ഡിഎഫുകാരുടെ വര്‍ഗീയ ഭീകരവാദ അജന്‍ഡ തുറന്നുകാട്ടി അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരളത്തിലെ ജനങ്ങളോടു പറയുമ്പോള്‍ എന്തിനാണ് യുഡിഎഫിന് വിറളിപിടിക്കുന്നത്. കേരളത്തില്‍ വര്‍ഗീയ രാഷ്ട്രീയത്തെ ഭീകരവാദ രാഷ്ട്രീയവുമായി കൂടി കണ്ണിചേര്‍ക്കാനുള്ള അപകടകരമായ നീക്കമായി ഇതിനെ നാം കാണേണ്ടതുണ്ട്. ഇത് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇവരെല്ലാം യോജിച്ചുനില്‍ക്കുകയാണ്. മതേതരത്വത്തിന്റെ എല്ലാ സമീപനത്തെയും തകര്‍ക്കുന്നതിനുള്ള എല്ലാ ഒത്താശയും മതേതരകക്ഷികളെന്ന് അഭിമാനിക്കുന്നവര്‍കൂടി അധികാര രാഷ്ട്രീയത്തിന്റെകൂടി ഭാഗമായി ചെയ്തുകൊടുക്കുന്നുവെന്ന ഗുരുതരമായ പ്രശ്നം കേരളം അഭിമുഖീകരിക്കുകയാണ്. ഈ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന യുഡിഎഫിനെ ഒറ്റപ്പെടുത്തിയെങ്കില്‍ മാത്രമേ ഇതിന് കേരളത്തില്‍ അവസാനമുണ്ടാക്കാനാകൂ. അതിനായി മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിശാല ഐക്യമാണ് കേരളം ആവശ്യപ്പെടുന്നത്. ഏതെങ്കിലുമൊരു വര്‍ഗീയതകൊണ്ട് മറ്റൊന്നിനെ പ്രതിരോധിക്കാനാകില്ല. ഇവ പരസ്പരം ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. വര്‍ഗീയതയ്ക്കെതിരായി മതേതര കാഴ്ചപ്പാടിനെ ജീവിതത്തിലുടനീളം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്. ഓരോ മതസ്ഥരും ഇത്തരത്തില്‍ മാത്രമേ ജീവിക്കാന്‍ പാടുള്ളൂ എന്ന നിലയില്‍ മൌലികവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ശക്തികള്‍ അതിനകത്തെ ജനാധിപത്യപരമായ മുന്നേ

എം വി ഗോവിന്ദന്‍

Wednesday, July 28, 2010

രാജ്യം നശിച്ചാലും തങള്‍ക്ക് അധികാരത്തിലെത്തണമെന്ന വാശിയിലാണു കോണ്‍ഗ്രസ്സ്

രാജ്യം നശിച്ചാലും തങള്‍ക്ക് അധികാരത്തിലെത്തണമെന്ന വാശിയിലാണു കോണ്‍ഗ്രസ്സ്...

രാജ്യം നശിച്ചാലും തങള്‍ക്ക് അധികാരത്തിലെത്തണമെന്ന വാശിയിലാണു കോണ്‍ഗ്രസ്സ്... ഇന്ത്യയില്‍ രാജ്യഭരണത്തിന് നേതൃത്വം കൊടുക്കുന്ന കോഗ്രസിന്റെയും മുന്നണിയുടെയും ചില നേതാക്കള്‍ തല്‍ക്കാല രാഷ്ട്രീയലാഭത്തിനായി നടത്തുന്ന പ്രചാരണങ്ങളില്‍ ഒന്ന് കേരളത്തില്‍ തീവ്രവാദവും ഭീകരവാദവും വളര്‍ത്താനുള്ള മണ്ണൊരുക്കിയത് സിപിഐ എം ആണെന്നാണു. എന്നാല്‍ കേരളത്തില്‍ തിവ്രവാദി സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാനൊ അവരുടെ വോട്ട് വേണ്ടായെന്ന് പറയാനോ കോണ്‍ഗ്രസ്സോ യു ഡി എഫോ തയ്യാറുമില്ല . എന്നും കോണ്‍ഗ്രസ്സ് വര്‍ഗ്ഗിയതയോടും തിവ്രവാദത്തിനോടൂം സന്ധി ചെയ്തിട്ടുള്ള ചരിത്രമാണു അവര്‍ക്കുള്ളത്.... ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സ്വാതന്ത്യ്രാനന്തര ഭാരതചരിത്രത്തിലേക്കൊന്ന് കണ്ണോടിക്കുമോ? രാജ്യത്ത് സ്വാസ്ഥ്യം തകര്‍ത്ത് അസ്വാസ്ഥ്യം വിതച്ചതും ഫലംകൊയ്തതും ആരാണെന്ന് കാണാം. 1948 ജനുവരി 30ന് വൈകിട്ട് 5.17ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തിന്റെ പ്രാര്‍ഥനാചത്വരത്തില്‍ വെടിയേറ്റു വീണ മഹാത്മജിയുടെ ഘാതകരായ ഹിന്ദുവര്‍ഗീയവാദികളോട് ഒരു പാര്‍ടിയെന്ന നിലയില്‍ കോഗ്രസ് സ്വീകരിച്ച സമീപനം ഹിന്ദുവര്‍ഗീയതയെ വളര്‍ത്തുന്നതോ തളര്‍ത്തുന്നതോ? സ്വാതന്ത്യ്രാനന്തരഭാരതത്തിലെ ആദ്യത്തെ ഭീകരാക്രമണവും വര്‍ഗീയാക്രമണവും ഗാന്ധിജിയുടെ വധമായിരുന്നുവെന്ന് കോഗ്രസ് നേതാക്കള്‍ അംഗീകരിക്കുമോ? ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് കൂട്ടുനിന്നതും പ്രശ്നം ഗുരുതരമായ നിലയിലേക്ക് എത്തിച്ചതും കോണ്‍ഗ്രസ്സല്ലെ....? ഇന്നും കേരളത്തില്‍ മുഖ്യമന്ത്രി സത്യസന്ധമായി വസ്തുതകള്‍ നിരത്തി പോപ്പുലര്‍ ഫ്രണ്‍റ്റ് നടത്തുന്ന തിവ്രവാദപ്രവര്‍ത്തനങളെ വിമര്‍ശിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെ രക്ഷിക്കാന്‍ ആപ്രസ്തവനയെ വളച്ചൊടിക്കാന്‍ മുമ്പെ മുന്നോട്ട് വന്നത് കോണ്‍ഗ്രസ്സും ലിഗും ആയിരുന്നീല്ലെ ? മുഖ്യമന്ത്രിയുടെ സത്യസന്ധമായ പ്രസ്താവനയെ അനുക്കുലിക്കുന്നതിന്നു പകരം രാഷ്ട്രിയ മുതെലെടുപ്പ് ലക്ഷ്യമാക്കി അതിനെ തള്ളിപ്പറയാനുമല്ലേ ഉമ്മന്‍ ചാണ്ടീയും ,ചെന്നിത്തലയും ,കുഞ്ഞാലിക്കുട്ടിയും.എം എം ഹസ്സനും തയ്യാറായത്...രജ്യം തീവ്രവാദികളുടേ വിഹാരരംഗമായാലും തരക്കേടീല്ല....തങള്‍ക്ക് നാലുവോട്ട് കിട്ടണമെന്ന ദുഷ്ടലാക്ക് മാത്രമാണു അവരുടെ ഈ കള്ളക്കളിക്ക് പിന്നില്‍

Tuesday, July 27, 2010

പ്രതിപക്ഷ മുറവിളി ഭീകരവാദവും തീവ്രവാദവും സമൂഹത്തില്‍ അടിച്ചേല്‍‌പിക്കാന്‍

പ്രതിപക്ഷ മുറവിളി ഭീകരവാദവും തീവ്രവാദവും സമൂഹത്തില്‍ അടിച്ചേല്‍‌പിക്കാന്‍.
നാരായണന്‍ വെളിയംകോട്.
വര്‍ഗ്ഗിയതക്കും തീവ്രവാദത്തിനും ഭീകരവാദത്തിന്നും മറ്റ് ദേശവിരുദ്ധ പ്രവര്‍ത്തനങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും എതിരെ വളരെ ശക്തവും വിട്ടു വീഴ്ചയില്ലാത്തതുമായ നിലപാട് സ്വികരിക്കേണ്ടത് സമൂഹത്തിന്റെ നിലനില്പിനു ജനങളുടെ സ്വൈരജിവിതത്തിന്നും അനിവാര്യമാണ്. മതങ്ങളുടെ മറപറ്റിക്കൊണ്ട് ഒരു ചെറു വിഭാഗം നടത്തുന്ന കുത്സിത പ്രവര്‍ത്തനങ്ങള്‍ മൂലം സമൂഹത്തിനു കനത്ത ആഘാതമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വർഗ്ഗീയതയെ അതു ഭൂരിപക്ഷ വർഗ്ഗീയതയായാലും ന്യൂനപക്ഷ വർഗ്ഗീയതയായാലും ഒരേ പോലെ രാജ്യത്തിന്ന് അപകടകരമാണു എന്ന നിലപാട് എടുക്കുന്നവരാണ് ഇടതുപക്ഷം. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തെ പരാജയപ്പെടുത്തുവാനും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തില്‍ ചിത്രീകരിക്കുവാനും എക്കാലത്തും വര്‍ഗ്ഗീയവാദികളും വലതുപക്ഷവും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും മുന്നിട്ടിറങ്ങാറുണ്ട്. വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് ഒരു സംഘം മതതിവ്രവാദികള്‍ ആ അധ്യാപകന്റെ കൈവെട്ടുകയും സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഉണ്ടായി. അത്യന്തം നീചമായ ഈ കൃത്യത്തെ ശക്തമായ ഭാഷയില്‍ കേരളസ്മൂഹം അപലപിക്കുകയും ഉത്തവാദികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുത്തുകൊണ്ടിരിക്കുകയുമാണ്. സമൂഹം ഒറ്റക്കെട്ടായി നിന്നുകൊണ്ട് വേണം ഇത്തരം ഭീകരപ്രവർത്തനത്തിന്റെ വേരുകളെ ഇല്ലാതാക്കുവാന്‍. അതിനു സാമൂഹിക സാംസ്കാരിക രാഷ്ടീയ മത വിഭാഗങ്ങളില്‍ നിന്നും ഉള്‍പ്പെടെ ഉള്ള വ്യക്തികളുടേയും സംഘടനകളുടേയും സമയോചിതമായ സഹകരണവും സമചിത്തതയോടൂകൂടിയ പ്രവര്‍ത്തനവും അനിവാര്യമാണ്. "പോപ്പുപ്പര്‍ ഫ്രണ്ടൂ പോലുള്ള വര്‍ഗ്ഗിയ സംഘടനകള്‍ വ്യക്തമായ പ്ലാനും പരിപാടിയും അനുസരിച്ചാണൂ കാര്യങള്‍ നീക്കുന്നത്. ഇരുപതുവര്‍ഷം കഴിയുമ്പോള്‍ കേരളത്തെ മുസ്ലിം രാഷ്ട്രമാക്കാമെന്നു വിചാരിച്ചാണു പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുപ്പക്കാരെ പണം കൊടുത്തും തെറ്റിദ്ധരിപ്പിച്ചും സംഘടനയില്‍ അംഗമാക്കും. ഇവരെ മതം മാറ്റുകയും ചെയ്യും.വിവാഹത്തിലൂടെയും പണമൊഴുക്കിയും മതംവളര്‍ത്താന്‍ സംസ്ഥാനത്തു ശ്രമമുണ്ടെന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മറ്റു മതങ്ങളില്‍നിന്നു വിവാഹം കഴിച്ച് സ്വന്തം മതത്തിലേക്കു മാറ്റുന്ന പ്രവണതയുമുണ്ട്. സ്വന്തം മതം വളര്‍ത്താനാണ് ഈ പ്രവര്‍ത്തനം. മുസ്ലിം മതത്തില്‍പ്പെട്ട യുവാക്കള്‍ വിവാഹിതരായി മറ്റു മതത്തിലേക്കു മാറുന്നത് ഇവര്‍ നേരിടും. പോപ്പുലര്‍ ഫ്രണ്ടാണു കേരളത്തില്‍ ഈ ശ്രമങ്ങള്‍ നടത്തുന്നത്." പോപ്പുലര്‍ ഫ്രണ്ടിന്നെതിരെ വി എസിന്റെ പ്രസ്തവന വസ്തുനിഷ്ടം. സത്യസന്ധവും ആധികാരികവുമാണൂ മാത്രമല്ല വി.എസ് അച്യുതാന്ദന്റെ ഈ പ്രസ്ഥാവന മുസ്ലീം വിരുദ്ധമല്ലെന്നും മറിച്ച് പോപ്പുലര്‍ ഫ്രണ്ടിനെതിരാണെന്നും വളരെ വ്യക്തമാണ്. എന്നാല്‍ ആ പ്രസ്ഥാവനയെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും മുസ്ലീം വിരുദ്ധമാക്കുന്നതിനു പുറകിലെ യു.ഡി.ഫിന്റെ നിലപാട് അത്യന്തം ഭയാനകമാണ്. പോപ്പുലർ ഫ്രണ്ട് മുസ്ലീം വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു എന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട് മുന്നോട്ടുവന്നതാണ്. അല്ലാതെ അവരെയോ അവരുടെ പ്രവര്‍ത്തിയേയോ മുസ്ലീം ഭൂരിപക്ഷം അംഗീകരിക്കുന്നില്ല. അവരുടെ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത രേഖകളുടേയും മറ്റും അടിസ്ഥനത്തില്‍ അവർക്കെതിരെ ശക്തമായ ഭാഷയില്‍ ആണ് മുഖ്യമന്ത്രി പ്രതികരിച്ചത്.ഇതിനെ അനുകൂലിക്കാനായിരുന്നു യു ഡി എഫും മറ്റ് മുസ്ലിം സംഘടനകളും രംഗത്ത് വരേണ്ടീയിരുന്നത്. എന്നാല്‍ ഇടതു സർക്കാരിന്റെ ശക്തമായ നടപടികള്‍ വലതുപക്ഷക്കാരെ കൂടെ അസ്വസ്ഥരാക്കിയെന്നതിന്റെ തെളിവാണ് ഇപ്പോള്‍ ഇവടെ ഇതിനെ വിവാദമാക്കി ,അതിന്റെ മറവില്‍ രാഷ്ടീയ മുതലെടുപ്പിനു ശ്രമിക്കുന്നത്. കുറ്റവളീകള്‍ക്കെതിരെ ഉള്ള നടപടിയെ സമുദായത്തിനെതിരായി ചിത്രികരിച്ച് പോലീസ് അന്വേഷണത്തെ ദുര്‍ബലപ്പെടുത്താം എന്ന് അവര്‍ വ്യാമോഹിക്കുന്നു. രാഷ്ടീയമായോ മതപരമായോ ഉള്ള മുതലെടുപ്പിനുള്ള അവസരമായി പ്രയോജനപ്പെടുത്താതെ ഒറ്റക്കെട്ടായി ഭീകരതയ്ക്കും വിധ്വംസക ശക്തികള്‍ക്കും എതിരെ പോരാടണം. സമൂഹത്തോട് ഉത്തരവാദിത്വപ്പെട്ട് ഒരു പൊതുപ്രവർത്തകനും പ്രസ്ഥാനത്തിനും ഇത്തരം സന്ദര്‍ങ്ങളില്‍ തിവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും അനുകൂലമായ ഭാഷയില്‍ സംസാരിക്കുവാണ്‍ കഴിയില്ല. അങിനെ ചെയ്യാന്‍ കഴിയുക കടുത്ത രാജ്യദ്രോഹികള്‍ക്ക് മാത്രമാണു.എന്നാല്‍ യു.ഡി.എഫ് ഇപ്പോള്‍ ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ പറഞ്ഞത് മുസ്ലീം വിരുദ്ധമാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണ്.അതായത് പോപ്പുലർ ഫ്രണ്ടിനെതിരെ പറയുന്നത് മുസ്ലീം വിരുദ്ധമാണെന്ന് വരുത്തിതീര്‍ക്കുന്നതിലൂടെ പോപ്പുലര്‍ ഫ്രണ്ടിനെ സമാധാനപ്രിയരായ മുസ്ലീം സമൂഹത്തിനു മുകളില്‍ വച്ചുകെട്ടിക്കൊടുക്കുന്നു. ആര്‍.എസ്സ്.എസ്സിനെതിരെ സംസാരിച്ചാല്‍ അത് ഹിന്ദുക്കള്‍ക്കെതിരാണെന്ന് പറയുന്നത് പോലെ ആണിത്. എന്നാല്‍ അങിനെ പറയാന്‍ ഒരു ഹിന്ദുവും തയ്യാറായിട്ടില്ലായെന്നത് ആശ്വാസകരമാണു. ആര്‍.എസ്സ്.എസ്സ് ചെയ്യുന്ന അക്രമ പ്രവർത്തനങ്ങള്‍ ഹിന്ദുസമൂഹത്തിനു ഏറ്റെടുക്കുവാന്‍ ഒരിക്കലും ആകില്ല. എന്നാല്‍ യു.ഡി.ഫ് താല്‍ക്കാലിക ലാഭത്തിനായി ചെയ്യുന്ന ഈ രീതിയില്‍ ഉള്ള പ്രചരണങ്ങള്‍ പിന്തുടര്‍ന്നാല്‍ ഭാവിയില്‍ ആര്‍.എസ്.എസ്സിന്റെ കൊള്ളരുതായ്മകള്‍ ഹിന്ദുസമൂഹത്തിന്റെ അക്കുണ്ടില്‍ വന്നു ചേരും. ഇതു തന്നെ ആണ് പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്യത്തിലും സംഭവിക്കുക.ഇത് രാജ്യത്തിലെ സമാധാനം ആഗ്രഹിക്കുന്ന ജനങള്‍ തിരിച്ചറിയപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്. സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും ഉണ്ടായാലും വേണ്ടില്ല തങ്ങള്‍ക്ക് നേട്ടം കൊയ്യണം എന്ന വലതുപക്ഷ തന്ത്രമാണ് ഈ വിവാദത്തിന്റെ പുറകിലെ യാഥാര്‍ത്ഥ്യം. രാഷ്ടീയ സംഘര്‍ഷങ്ങളും വർഗ്ഗീയ സംഘര്‍ഷങ്ങളും രണ്ടാണ്. ഇപ്പോള്‍ പല ചര്‍ച്ചകളിലും സി.പിഐ.എം ഉള്‍പ്പെട്ട രാഷ്ടീയ സംഘർഷങ്ങളെ ആണ് വലതുപക്ഷവും പോപ്പുലര്‍ ഫ്രണ്ടും അതുപോലെ മറ്റു ഉള്ളവരും കൗണ്ടറിന്നായി ചൂണ്ടികാണീക്കുന്നത്. രാഷ്ടീയ സംഘര്‍ഷങ്ങള്‍ നേത്ര്വത്വത്തിന്റെ ഇടപെടലിലൂടെ നിയന്ത്രിക്കുവാന്‍ സാധിക്കും എന്നതിനു ധരാളം തെളിവുകള്‍ ഉണ്ട്. എന്നാല്‍ വര്‍ഗ്ഗിയ സംഘര്‍ഷങള്‍ പൊട്ടിപ്പുറപ്പെട്ടാല്‍ പിന്നെ ൾ നിയന്ത്രിക്കുവാന്‍ ബുദ്ധിമുട്ടാണ് അതുമാത്രമല്ല ഇത് സമൂഹത്തില്‍ വലിയ ആഘാതമാണ് സൃഷ്ടിക്കുക. തലമുറകളിലേക്ക് ഇത്തരം വിരോധം നീണ്ടുപോകുവാൻ ഇടയുണ്ട്. അതിന്നെതിരെ ലീഗ് അടക്കമുള്ളവര്‍ പോപ്പുലറ് ഫ്രണ്ടിനെ സഹായിക്കാന്‍ രംഗത്ത് വന്നതിന്റെ ഉദ്ദേശം വ്യക്തമല്ല എന്നാലും പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കാനാണെന്ന് വ്യക്തം..ഇതില്‍ ന്യൂനപക്ഷങളെ കൂട്ടു പിടിച്ച് ന്യൂനപക്ഷങള്‍ക്ക് എതിരെ വി എസ് എന്തോ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നതും ദുഷ്ടലാക്കോടുകൂടിത്തന്നെയാണു.പോപ്പുലര്‍ ഫ്രണ്ട് എന്ന തിവ്രവാദി സംഘടനയെപ്പറ്റി പറയുമ്പോള്‍ അവരെ സഹായിക്കാന്‍ ആരുവരുന്നോ അവരൊക്കെ കേരളിയ സമൂഹത്തിന്റെ ശത്രുക്കളാണു.

പോപ്പുലര്‍ ഫ്രണ്ട് എന്ന തിവ്രവാദ സംഘടനയെ വിമര്‍ശിച്ചാല്‍ മുസ്ലിം സമുദായത്തെ അടച്ചാധിക്ഷേപിക്കലോ ????

പോപ്പുലര്‍ ഫ്രണ്ട് എന്ന തിവ്രവാദ സംഘടനയെ വിമര്‍ശിച്ചാല്‍ മുസ്ലിം സമുദായത്തെ അടച്ചാധിക്ഷേപിക്കലോ ????

പോപ്പുലര്‍ ഫ്രണ്ടിന്നെതിരെ വി എസിന്റെ പ്രസ്തവന വസ്തുനിഷ്ടം... അതിന്നെതിരെ ലീഗ് അടക്കമുള്ളവര്‍ പോപ്പുലറ് ഫ്രണ്ടിനെ സഹായിക്കാന്‍ രംഗത്ത് വന്നതിന്റെ ഉദ്ദേശം വ്യക്തമല്ല എന്നാലും പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കാനാണെന്ന് വ്യക്തം..ഇതില്‍ ന്യൂനപക്ഷങളെ കൂട്ടു പിടിച്ച് ന്യൂനപക്ഷങള്‍ക്ക് എതിരെ വി എസ് എന്തോ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നതും ദുഷ്ടലാക്കോടുകൂടിത്തന്നെയാണു...പോപ്പുലര്‍ ഫ്രണ്ട് എന്ന തിവ്രവാദി സംഘടനയെപ്പറ്റി പറയുമ്പോള്‍ അവരെ സഹായിക്കാന്‍ ആരുവരുന്നോ അവരൊക്കെ കേരളിയ സമൂഹത്തിന്റെ ശത്രുക്കളാണു..
പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡില്‍ പോലീസിന് കണ്ടുകിട്ടിയ ജനാധിപത്യ വിരുദ്ധ പുസ്തകത്തിലാണൂ സംസ്ഥാനത്ത് മുസ്‌ലിം മതരാജ്യത്തിന്നു വേണ്ടിയുള്ള പ്രവര്‍ത്തനങള്‍ നടത്തുന്നതിന്റെ പൂര്‍ണ്ണ വിവരങളും അതിന്ന് അനുവര്‍ത്തിക്കേണ്ട പ്രവര്‍ത്തനങളും വിശദമായി വിവരിച്ചിരുക്കുന്നത്.ഇന്നുവരെ നടത്തിയതും ഇനി നടത്തേണ്‍റ്റതുമായ വിവരങളും ഇതില്‍ അടിവരയിട്ട് വിവരിച്ചിട്ടുണ്ട്. ഈ വിവരങളാണു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ . ജനാധിപത്യത്തിനെതിരെ വിഷംതുപ്പുന്ന ഈ പുസ്തകത്തെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചതായി ഉന്നത പോലീസ്‌വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്
കശ്മീരി ജിഹാദി പ്രസ്ഥാനത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസ്സിലെ പ്രതിയും തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയുമായ സര്‍ഫ്രസ് നവാസ് എഴുതിയ 'ജനാധിപത്യത്തെക്കുറിച്ചൊരു കാഴ്ചപ്പാട്' എന്ന പുസ്തകം ആലുവയില്‍വെച്ചാണ് പോലീസ് പിടിച്ചെടുത്തത്. എഴുപതോളം പേജുള്ള ഈ പുസ്തകം നിറയെ ജനാധിപത്യ വിരുദ്ധ പരാമര്‍ശമാണ്. ജനം തിരഞ്ഞെടുത്ത ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്‌ലാമിക രീതിയിലുള്ള ഭരണകൂടം സ്ഥാപിക്കണമെന്ന് പുസ്തകം ആഹ്വാനം ചെയ്യുന്നു. സാമ്പ്രദായിക കോടതികള്‍ക്ക് പകരം 'ദൈവത്തിന്റെ കോടതികള്‍' അഥവാ 'ദാറുല്‍ ഖദകള്‍' സംസ്ഥാനം മുഴുവനും സ്ഥാപിക്കണമെന്നും കുറ്റവാളികള്‍ക്ക് ശരിഅത്ത് നിയമപ്രകാരമുള്ള ശിക്ഷ വിധിക്കണമെന്നും പുസ്തകത്തിലുണ്ട്. ഈ പുസ്തകം കണ്ടുകെട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായി അറിയുന്നു. പുസ്തകത്തിന്റെ കോപ്പികള്‍ എത്തിപ്പെടാനിടയുള്ള സ്ഥലങ്ങളില്‍ വ്യാപകമായ റെയ്ഡ് നടക്കുകയാണ്. ഈ പുസ്തകത്തെക്കുറിച്ചും സംസ്ഥാനത്ത് പോപ്പുലര്‍ഫ്രണ്ടിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ബദല്‍ ഗവണ്‍മെന്റിനെക്കുറിച്ചും പോലീസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.

രാജ്യം നശിച്ചാലും തങള്‍ക്ക് അധികാരത്തിലെത്തണമെന്ന വാശിയിലാണു കോണ്‍ഗ്രസ്സ്...

രാജ്യം നശിച്ചാലും തങള്‍ക്ക് അധികാരത്തിലെത്തണമെന്ന വാശിയിലാണു കോണ്‍ഗ്രസ്സ്...
ഇന്ത്യയില്‍ രാജ്യഭരണത്തിന് നേതൃത്വം കൊടുക്കുന്ന കോഗ്രസിന്റെയും മുന്നണിയുടെയും ചില നേതാക്കള്‍ തല്‍ക്കാല രാഷ്ട്രീയലാഭത്തിനായി നടത്തുന്ന പ്രചാരണങ്ങളില്‍ ഒന്ന് കേരളത്തില്‍ തീവ്രവാദവും ഭീകരവാദവും വളര്‍ത്താനുള്ള മണ്ണൊരുക്കിയത് സിപിഐ എം ആണെന്നാണു.എന്നാല്‍ കേരളത്തില്‍ തിവ്രവാദി സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാനൊ അവരുടെ വോട്ട് വേണ്ടായെന്ന് പറയാനോ കോണ്‍ഗ്രസ്സോ യു ഡി എഫോ തയ്യാറുമില്ല . എന്നും കോണ്‍ഗ്രസ്സ് വര്‍ഗ്ഗിയതയോടും തിവ്രവാദത്തിനോടൂം സന്ധി ചെയ്തിട്ടുള്ള ചരിത്രമാണു അവര്‍ക്കുള്ളത്.... ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സ്വാതന്ത്യ്രാനന്തര ഭാരതചരിത്രത്തിലേക്കൊന്ന് കണ്ണോടിക്കുമോ? രാജ്യത്ത് സ്വാസ്ഥ്യം തകര്‍ത്ത് അസ്വാസ്ഥ്യം വിതച്ചതും ഫലംകൊയ്തതും ആരാണെന്ന് കാണാം.
1948 ജനുവരി 30ന് വൈകിട്ട് 5.17ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തിന്റെ പ്രാര്‍ഥനാചത്വരത്തില്‍ വെടിയേറ്റു വീണ മഹാത്മജിയുടെ ഘാതകരായ ഹിന്ദുവര്‍ഗീയവാദികളോട് ഒരു പാര്‍ടിയെന്ന നിലയില്‍ കോഗ്രസ് സ്വീകരിച്ച സമീപനം ഹിന്ദുവര്‍ഗീയതയെ വളര്‍ത്തുന്നതോ തളര്‍ത്തുന്നതോ? സ്വാതന്ത്യ്രാനന്തരഭാരതത്തിലെ ആദ്യത്തെ ഭീകരാക്രമണവും വര്‍ഗീയാക്രമണവും ഗാന്ധിജിയുടെ വധമായിരുന്നുവെന്ന് കോഗ്രസ് നേതാക്കള്‍ അംഗീകരിക്കുമോ?ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് കൂട്ടുനിന്നതും പ്രശ്നം ഗുരുതരമായ നിലയിലേക്ക് എത്തിച്ചതും കോണ്‍ഗ്രസ്സല്ലെ....?ഇന്നും കേരളത്തില്‍ മുഖ്യമന്ത്രി സത്യസന്ധമായി വസ്തുതകള്‍ നിരത്തി പോപ്പുലര്‍ ഫ്രണ്‍റ്റ് നടത്തുന്ന തിവ്രവാദപ്രവര്‍ത്തനങളെ വിമര്‍ശിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെ രക്ഷിക്കാന്‍ ആപ്രസ്തവനയെ വളച്ചൊടിക്കാന്‍ മുമ്പെ മുന്നോട്ട് വന്നത് കോണ്‍ഗ്രസ്സും ലിഗും ആയിരുന്നീല്ലെ ?
മുഖ്യമന്ത്രിയുടെ സത്യസന്ധമായ പ്രസ്താവനയെ അനുക്കുലിക്കുന്നതിന്നു പകരം രാഷ്ട്രിയ മുതെലെടുപ്പ് ലക്ഷ്യമാക്കി അതിനെ തള്ളിപ്പറയാനുമല്ലേ ഉമ്മന്‍ ചാണ്ടീയും ,ചെന്നിത്തലയും ,കുഞ്ഞാലിക്കുട്ടിയും.എം എം ഹസ്സനും തയ്യാറായത്...രജ്യം തീവ്രവാദികളുടേ വിഹാരരംഗമായാലും തരക്കേടീല്ല....തങള്‍ക്ക് നാലുവോട്ട് കിട്ടണമെന്ന ദുഷ്ടലാക്ക് മാത്രമാണു അവരുടെ ഈ കള്ളക്കളിക്ക് പിന്നില്‍

Monday, July 26, 2010

ഈ ഖുത്തുബിയന്‍ ഭീകരവാദത്തെ മുളയിലേ നുള്ളുക

ഈ ഖുത്തുബിയന്‍ ഭീകരവാദത്തെ മുളയിലേ നുള്ളുക..
ഡോ. പി ജെ വിന്‍സന്റ്....
ജാതിഭേദവും മതദ്വേഷവും പ്രാകൃതമാണെന്നും മനുഷ്യരെല്ലാവരും തുല്യരാണെന്നുമുള്ള ധാരണ സാമൂഹ്യ മുഖ്യധാരയിലേക്ക് സന്നിവേശിപ്പിക്കാന്‍ നവോത്ഥാനത്തിന് കഴിഞ്ഞു. നവോത്ഥാന ചിന്തയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് കമ്യൂണിസ്റുകാര്‍ സംഘടിപ്പിച്ച ജാതി-ജന്മി- നാടുവാഴിത്തത്തിനെതിരായ എണ്ണമറ്റ പോരാട്ടങ്ങളുടെ അഗ്നിമുഖത്താണ് ജാത്യതീതവും മതാതീതവുമായ ജനകീയത ഉയര്‍ന്നുവരുന്നത്. ഈ പൊതുബോധമാണ് കേരളത്തിലെ പുരോഗമന-മതേതര ജനാധിപത്യ കൂട്ടായ്മകളുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്. മതേതരവും ജനകീയവുമായ മലയാളികളുടെ ചരിത്രാനുഭവങ്ങളെ നിഷേധിച്ച് മതധ്രുവീകരണം സാധ്യമാക്കാന്‍ ഇസ്ളാമിസ്റുകള്‍ നടത്തുന്ന സംഘടിത പരിശ്രമങ്ങളുടെ ദുരന്താനുഭവങ്ങളിലൂടെയാണ് സമകാലീന കേരളീയ സമൂഹം കടന്നുപോകുന്നത്. മധ്യേഷ്യയില്‍നിന്ന്, കശ്മീര്‍ താഴ്വര താണ്ടി, ഗംഗാതടത്തിലെത്തിച്ചേര്‍ന്ന 'ഖുത്തുബിയന്‍ ഭീകരവാദ'ത്തെ കേരളത്തിലേക്ക് കൊടിതോരണങ്ങളോടെ ആനയിക്കാനാണ് എന്‍ഡിഎഫ് ശ്രമിക്കുന്നത്. (താരതമ്യ മതപഠന രംഗത്തെ വിശ്രുത പണ്ഡിതയായ കാരെന്‍ ആംസ്ട്രോങ് ആണ് ഖുത്തുബിയന്‍ ഭീകരവാദം എന്ന പ്രയോഗം മുന്നോട്ടുവച്ചത്. ഭീകരവാദത്തിന്റെ പ്രത്യയശാസ്ത്ര സ്രോതസ്സ് ഖുത്തുബ്-മൌദൂദി പ്രഭൃതികളുടെ പ്രതിലോമ രചനകളായതിനാല്‍ ഇസ്ളാമിക ഭീകരവാദം എന്ന പ്രയോഗം ഉചിതമല്ലെന്നാണ് അവരുടെ മതം) 'ഇസ്ളാമിന്റെ പ്രത്യയ ശാസ്ത്രത്തിനും പരിപാടിക്കും (കറലീഹീഴ്യ & ജൃീഴൃമാാല) എതിരു നില്‍ക്കുന്ന സകല രാഷ്ട്രങ്ങളെയും ഭരണകൂടങ്ങളെയും നശിപ്പിക്കുക' എന്ന മൌദൂദിയുടെ ആഹ്വാനം 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മിഡില്‍ ഈസ്റില്‍ നിരവധി ഇസ്ളാമിസ്റ് സായുധ സംഘങ്ങള്‍ക്ക് ജന്മം നല്‍കി. അനിസ്ളാമിക ഭരണകൂടങ്ങളെയും ഇസ്ളാമിന്റെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച ഇസ്ളാമിക ഭരണകര്‍ത്താക്കളെയും സായുധ സംഘര്‍ഷങ്ങളിലൂടെ തകര്‍ക്കുക എന്നതായിരുന്നു ഇസ്ളാമിസ്റ് തീവ്രവാദികളുടെ പദ്ധതി. ഹസ്സന്‍ -അല്‍-ബന്ന സ്ഥാപിച്ച മുസ്ളിം ബ്രദര്‍ഹുഡ്ഡിന്റെ കാര്യദര്‍ശിയായ സയ്യിദ് ഖുത്തുബില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു സംഘം തീവ്രവാദികള്‍ ഒട്ടെയ്ബി (ഛലേശയശ) യുടെ നേതൃത്വത്തില്‍ 1979ല്‍ പരിശുദ്ധ ഹജ്ജ് നടക്കുമ്പോള്‍ ക-അബ പിടിച്ചെടുത്ത് ആയിരക്കണക്കിന് ഹാജിമാരെ ബന്ദികളാക്കി. സൌദി ഭരണകൂടത്തെ തകര്‍ക്കുകയായിരുന്നൂ അവരുടെ ലക്ഷ്യം. അമേരിക്കന്‍-ഇസ്രയേലി കമാന്‍ഡോകള്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ക-അബ മോചിപ്പിക്കുന്നത്. 'വിശുദ്ധ നഗരങ്ങള്‍ വിമോചിപ്പിക്കുക' എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം. ഇസ്ളാമിക സംസ്കൃതിയുടെ കേദാരങ്ങളായ മക്ക, മദീന, ജറുസലേം, ഡല്‍ഹി എന്നീ നഗരങ്ങള്‍ യഥാര്‍ഥ വിശ്വാസികള്‍ തിരിച്ചുപിടിക്കണമെന്ന് ഒട്ടെയ്ബി ആഹ്വാനം ചെയ്തു. മക്ക പിടിച്ചെടുത്ത് അറേബ്യയെ മോചിപ്പിക്കുക, ജറുസലേം പിടിച്ചെടുത്ത് പാലസ്തീന്‍ മോചിപ്പിക്കുക, ഡല്‍ഹി പിടിച്ചെടുത്ത് ഇന്ത്യ മോചിപ്പിക്കുക തുടങ്ങിയ യാഥാര്‍ഥ്യബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഭ്രാന്തന്‍ ആശയങ്ങളും പദ്ധതികളുമാണ് ഇവര്‍ക്കുണ്ടായിരുന്നത്. 1979ല്‍ ഇറാനിലെ ഇസ്ളാമിക വിപ്ളവത്തിന്റെ വിജയം ഇക്കൂട്ടര്‍ക്ക് കൂടുതല്‍ ആവേശം നല്‍കി. ഇന്ത്യയില്‍ 1192 മുതല്‍ (രണ്ടാം തറൈന്‍ യുദ്ധം) 1947 വരെ ഇസ്ളാമിക സംസ്കൃതിയുടെ കേന്ദ്രമായി വര്‍ത്തിച്ച ചരിത്ര നഗരമായ ഡല്‍ഹിയുടെ നഷ്ടം 'ഇസ്ളാമിന്റെ നഷ്ടമായി' വ്യാഖ്യാനിച്ച മൌദൂദിസ്റുകളാണ് 'ഇന്ത്യയുടെ മോചനം ഇസ്ളാമിലൂടെ' എന്ന മുദ്രാവാക്യമുയര്‍ത്തിയത്. എഴുപതുകളുടെ അന്ത്യപാദത്തില്‍ അലിഗഡില്‍ രൂപംകൊണ്ട സിമി മൌദൂദിയുടെ ഇസ്ളാമിസം, സയ്യിദ് ഖുത്തബിന്റെ പ്രായോഗിക പോരാട്ടപദ്ധതി, ഒട്ടെയ്ബിയുടെ വിശുദ്ധ നഗരവിമോചനം തുടങ്ങിയവയുടെ സങ്കരത്തിലാണ് തങ്ങളുടെ ആരൂഢം ഉറപ്പിച്ചത്. സിമിയുടെ വേഷഭൂഷാദികളില്‍ ചില്ലറ മാറ്റം വരുത്തി രംഗപ്രവേശംചെയ്ത എന്‍ഡിഎഫ് ആകട്ടെ തങ്ങളുടെ ഭീകരമുഖം മറയ്ക്കാന്‍ മതേതരമേലങ്കി എടുത്തണിഞ്ഞു. ഈസാ നന്ദിയുടെ ഭാഷയില്‍പ്പറഞ്ഞാല്‍ 'വെള്ളയടിച്ച കുഴിമാടങ്ങളായി' മാറി. അകത്ത് മതഭ്രാന്തിന്റെ ചീഞ്ഞളിഞ്ഞ മാംസശകലങ്ങളും അസ്ഥിഖണ്ഡങ്ങളും, പുറത്ത് സുന്ദരമായ മതേതര ആവരണവും. എന്‍ഡിഎഫ് പോപ്പുലര്‍ ഫ്രണ്ടായും (ജഎക) സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ (ടഉജക) യായും പരിണമിക്കുമ്പോള്‍ ഇരപിടിക്കാന്‍ നിരന്തരം രൂപപരിണാമം വരുത്തുന്ന അമീബയെന്ന ഏകകോശ ജീവിയെയാണ് ഓര്‍മിപ്പിക്കുന്നത്. മതാതീത ജനകീയതയില്‍ അധിഷ്ഠിതമായ ആധുനിക കേരളീയ സമൂഹത്തില്‍ വര്‍ഗീയതയും മതഭ്രാന്തും മനുഷ്യാവകാശത്തിന്റെ ബഹുവര്‍ണ പായ്ക്കറ്റിലാക്കി വിറ്റഴിക്കാനാണ് എന്‍ഡിഎഫ് പരിശ്രമിച്ചത്. ഇതിനായി ഒരു 'അനുകരണ പരമ്പര' തന്നെ അവര്‍ നടപ്പാക്കി. 'പോപ്പുലര്‍ ഫ്രണ്ട്' എന്ന പേര് സ്വീകരിച്ചത് ഒരു ഇടതു പുരോഗമനമുഖം ലഭിക്കാനാണ്. മതേതര പാലസ്തീനിയന്‍ ദേശീയത ഉയര്‍ത്തിപ്പിക്കുന്ന പാലസ്തിന്‍ കമ്യൂണിസ്റ് അനുകൂല പാര്‍ടിയുടെ പേരാണ് പോപ്പുലര്‍ ഫ്രണ്ട്.(പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍). സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ (1936-39) പശ്ചാത്തലത്തില്‍ സ്റാലിനും ദിമിത്രോവും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഫാസിസത്തിനെതിരെ 'ജനകീയ മുന്നണി' (ജീുൌഹമൃ എൃീി) എന്ന ആശയത്തെയും തങ്ങള്‍ പ്രതിനിധീകരിക്കുന്നു എന്ന സൂചന നല്‍കാന്‍ പേരുമാറ്റത്തിലൂടെ എന്‍ഡിഎഫിനു കഴിഞ്ഞു. സംഘപരിവാറിന്റെ ഹിന്ദുത്വ ഫാസിസത്തിനെതിരെ 'ദളിത് -ആദിവാസി-ന്യൂനപക്ഷ ഐക്യം' എന്ന 'ജനകീയ മുന്നണി' അഥവാ 'പോപ്പുലര്‍ ഫ്രണ്ട്' ആണ് തങ്ങളെന്ന് എന്‍ഡിഎഫുകാര്‍ പ്രഖ്യാപിച്ചു. ചില ദളിത്-പരിസ്ഥിതി-മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് ഇതിനെ സാധൂകരിക്കാന്‍ ഇവര്‍ നിതാന്ത പരിശ്രമം നടത്തുന്നുണ്ട്. സാമ്രാജ്യത്വവിരുദ്ധത, ദളിത്പ്രേമം, കമ്യൂണിസ്റുകാരുടേതിനു സമാനമായ മുദ്രാവാക്യങ്ങള്‍, ചിഹ്നങ്ങള്‍ (ചുവന്ന സൂര്യന്‍, രക്തനക്ഷത്രം) മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള കപടമായ കരുതല്‍ തുടങ്ങി നിരവധി രാഷ്ട്രീയ-സാംസ്കാരിക ചിഹ്നങ്ങളുടെ സമര്‍ഥമായ ഉപയോഗത്തിലൂടെ ഒരു ഇടത് പുരോഗമന പൊയ്മുഖം സൃഷ്ടിക്കാന്‍ എന്‍ഡിഎഫ് കൈമെയ് മറന്ന് ശ്രമിക്കുന്നു. മുന്‍ നക്സലൈറ്റുകള്‍, സ്വത്വവാദികള്‍, കപട ഇടതുപക്ഷക്കാര്‍ എന്നിവരടങ്ങുന്ന, പെട്രോഡോളറിന്റെ പളപളപ്പില്‍ കണ്ണ് മഞ്ഞളിച്ച ഒരു സംഘം കുഴലൂത്തുവൃന്ദത്തെ കൂടെ നിര്‍ത്താന്‍ ഇവര്‍ക്ക് ഇന്നും കഴിയുന്നുണ്ട്. തുടര്‍ച്ചയായ പേരുമാറ്റം പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി വിറ്റഴിക്കാനുള്ള തരംതാണ വിപണന തന്ത്രമാണ്. എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ പേരുകള്‍ക്ക് ഈ സംഘടനയുടെ പ്രത്യയശാസ്ത്രവും പ്രവര്‍ത്തനപദ്ധതിയുമായി പുലബന്ധംപോലുമില്ല. 'കോങ്കണ്ണിക്ക് പങ്കജാക്ഷി' എന്നു പേരിടുന്നതുപോലുള്ള ഒരേര്‍പ്പാടാണിത്. എന്‍ഡിഎഫിന് ദേശീയത ഇല്ല. ജനാധിപത്യം തൊട്ടു തീണ്ടിയിട്ടില്ല. മാത്രമല്ല, അതൊരു മുന്നണിയുമല്ല. ജനകീയ പരമാധികാരത്തെ നിഷേധിക്കുന്നവര്‍ക്ക് (ജീുൌഹമൃ ട്ീലൃലശഴി്യ) എങ്ങനെ ജനാധിപത്യവാദിയാകാനാവും? ഇപ്പോള്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ എന്ന പേരു സ്വീകരിച്ചാണ് എന്‍ഡിഎഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടുന്നത്. നാഷണല്‍ സോഷ്യലിസ്റുകള്‍ എന്ന പേരിലാണ് ഹിറ്റ്ലറുടെ ഫാസിസ്റു സംഘം ജര്‍മന്‍ രാഷ്ട്രീയത്തില്‍ വേരുറപ്പിച്ചത്. ആര്യന്‍ വംശീയ ദേശീയതയും സോഷ്യലിസ്റ് വിരുദ്ധതയും മുഖമുദ്രയാക്കിയ നാസികള്‍ നാഷണല്‍ സോഷ്യലിസ്റ് ജര്‍മന്‍ വര്‍ക്കേഴ്സ് പാര്‍ടി എന്ന സുന്ദരമായ പേരാണ് സ്വീകരിച്ചത്. ജനകീയ മുന്നണി എന്ന ആട്ടിന്‍തോലണിഞ്ഞ് ലക്ഷണമൊത്ത ഫാസിസ്റു സംഘമായി എന്‍ഡിഎഫ് വളര്‍ന്നുകഴിഞ്ഞു. പാക് ഐഎസ്ഐയുടെ നുഴഞ്ഞുകയറല്‍ തന്ത്രം ഇവര്‍ ഫലപ്രദമായി നടപ്പാക്കുന്നു. കേരളത്തിലെ ഫാന്‍സ് അസോസിയേഷനുകള്‍, എന്‍ജിഒകള്‍, രാഷ്ട്രീയ പാര്‍ടികള്‍, മതസംഘടനകള്‍ എന്നിവയിലെല്ലാം ഉറങ്ങുന്ന ഭീകരനായി എന്‍ഡിഎഫ് സാന്നിധ്യമുണ്ട്. ഒരു മുസ്ളിം ആര്‍എസ്എസ് ആയി മാറാനുള്ള പരിശ്രമമാണ് അവര്‍ നടത്തുന്നത്. മുസ്ളിം ലീഗിന്റെ ആന്തരഘടനയായി എന്‍ഡിഎഫ് കേഡര്‍മാര്‍ മാറുന്നത് കേരളത്തില്‍ അപകടകരമായ അവസ്ഥാവിശേഷം സൃഷ്ടിക്കും. താലിബാന്റെ ഭീകര ശിക്ഷാമുറകള്‍ നടപ്പാക്കി ജനങ്ങളില്‍ ഭീതിപരത്തി അനുസരണയുള്ള കുഞ്ഞാടുകളായി സമുദായത്തെയാകെ മാറ്റിത്തീര്‍ക്കാന്‍ എന്‍ഡിഎഫ് ലക്ഷ്യം വയ്ക്കുന്നു. കൊല്ലാനും ചാകാനും മടിയില്ലാത്ത സാധാരണക്കാരായ കേഡര്‍മാരും അവരെ നയിക്കുന്ന വിദ്യാസമ്പന്നരായ ഭീകരവാദ ബിസിനസുകാരും ചേര്‍ന്ന ഒരു ക്രിമിനല്‍ സിന്‍ഡിക്കറ്റാണ് പോപ്പുലര്‍ ഫ്രണ്ട്. സ്രഷ്ടാവിനു മാത്രമേ ജീവനെടുക്കാന്‍ അധികാരമുള്ളു എന്ന് ഇസ്ളാം ഉദ്ഘോഷിക്കുന്നു. എന്നാല്‍ മൌദൂദിയന്‍-ഖുത്തുബിയന്‍ ഭീകരതയുടെ കേരള മോഡലായ എന്‍ഡിഎഫുകാര്‍ മുന്നോട്ടു വയ്ക്കുന്നത് ഒരു മരണപദ്ധതിയാണ്. ഇഹലോക ജീവിതം നിരര്‍ഥകമാണ്. അതുകൊണ്ട് വിശുദ്ധയുദ്ധത്തിന്റെ മാര്‍ഗത്തിലൂടെ ചരിച്ച് അല്ലാഹുവിന്റെ ശത്രുക്കളുടെ കൈവെട്ടി, കാല്‍വെട്ടി, കഴുത്തു വെട്ടി സ്വര്‍ഗം പൂകണം. പരമതവിശ്വാസികളെ കൊന്നൊടുക്കി സ്വയം ചത്ത് സ്വര്‍ഗം നേടാന്‍ ഉപദേശിക്കുന്ന ദര്‍ശനം ആസുരവും നരകീയവുമാണ്. യഥാര്‍ഥ മതവിശ്വാസി ജീവിതത്തെ ആഞ്ഞുപുല്‍കി ഈശ്വരോന്മുഖമായി ചരിക്കുമ്പോള്‍ മതഭീകരവാദി ജീവിതം തുലച്ച് ഭജ്ജാലിനെ (സാത്താനെ) ആഞ്ഞുപുല്‍കുന്നു. ഭീകരവാദികള്‍ മുന്നോട്ടു വയ്ക്കുന്നത് മരണോന്മുഖമായ പ്രത്യയശാസ്ത്രമാണ് (ഠവമിമീുവ്യഹല കറലീഹീഴ്യ). വിഖ്യാത ഗ്രന്ഥകാരി കാരെന്‍ ആംസ്ട്രോങ് 'മനുഷ്യത്വത്തിന്റെ ആഘോഷം' എന്ന് വിശേഷിപ്പിച്ച ഇസ്ളാമിക ദര്‍ശനത്തിന് മതഭ്രാന്തന്മാരുടെ ചെയ്തികള്‍ നിമിത്തം വന്നുപെട്ടിട്ടുള്ള ഈ മഹാദുരന്തം മാനവരാശിയുടെ പൊതുദുരന്തമാണ്.

Wednesday, July 21, 2010

അള്‍ത്താരയിലെ വോട്ടുപിടിത്തം

അള്‍ത്താരയിലെ വോട്ടുപിടിത്തം
അള്‍ത്താര രാഷ്ട്രീയ പ്രചാരണ വേദിയാക്കരുതെന്ന മതനിരപേക്ഷ ശക്തികളുടെയും ഗണ്യമായ വിശ്വാസി സമൂഹത്തിന്റെയും ആവശ്യം പുറങ്കാലുകൊണ്ട് തട്ടിമാറ്റിയാണ് കേരള കത്തോലിക്കാ മെത്രാന്‍സമിതി (കെസിബിസി)യുടെ ഇടയലേഖനം സീറോ, മലങ്കര സഭകളുടെ പള്ളികളില്‍ കുര്‍ബാനയ്ക്കുശേഷം വായിച്ചത്. വരാനിരിക്കുന്ന തദ്ദേശഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കിക്കൊടുക്കാനുള്ള ആസൂത്രിത രാഷ്ട്രീയ പദ്ധതിക്കാണ് സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ ഞായറാഴ്ച വേദിയായത്. ഈ മാസം നാലിന്് പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന മെത്രാന്‍സമിതി തയാറാക്കിയ രാഷ്ട്രീയ ഇടയലേഖനം പ്രത്യക്ഷത്തില്‍ത്തന്നെ ഇടതുപക്ഷ വിരുദ്ധമാണ്; ജനവിധി തേടുന്ന സ്വതന്ത്രന്മാരെ അംഗീകരിക്കരുതെന്നുപോലും നിര്‍ദേശിക്കുന്നതാണ്; ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനവും ജനാധിപത്യവിരുദ്ധവുമാണ്. കേരള കോഗ്രസുകളുടെ ലയനം എന്തിന് എന്നചോദ്യത്തിന് പി ജെ ജോസഫിന് രാഷ്ട്രീയമായോ നയപരമായോ ഒരു കാരണവും ചൂണ്ടിക്കാട്ടാനുണ്ടായിരുന്നില്ല. പകരം, 'സഭയില്‍നിന്ന് സമ്മര്‍ദമുണ്ടായി' എന്നാണ് ന്യായീകരണം നല്‍കിയത്. യുഡിഎഫിന് ആളെക്കൂട്ടുന്ന ഇടപെടലാണ് സഭ നടത്തിയത് എന്നാണ് ഇതിനര്‍ഥം. അന്ന് ജോസഫിന്റെ വെളിപ്പെടുത്തലിനോട് ഗൌരവത്തിലുള്ള പ്രതികരണങ്ങള്‍ സഭാ നേതൃത്വത്തില്‍നിന്നുണ്ടായില്ല. യുഡിഎഫിനുവേണ്ടി പരിധിവിട്ട് രംഗത്തിറങ്ങാനും അതിനായി വിശ്വാസികളുടെ വികാരങ്ങളും മതത്തിന്റെ സംഘടിതശേഷിയും ആയുധങ്ങളാക്കാനുമുള്ള ആസൂത്രിത നീക്കം കേരള കോഗ്രസ് ലയന മാധ്യസ്ഥ്യത്തില്‍നിന്നും ഇപ്പോഴത്തെ ഇടയലേഖനത്തില്‍നിന്നും സംശയരഹിതമായി വായിച്ചെടുക്കാം. കെസിബിസിയുടെ ഈ സമീപനം വിശ്വാസി സമൂഹത്തെയാകെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ളതല്ല എന്നതിന് ലേഖനത്തിന്റെ കോപ്പി കത്തിച്ചുകൊണ്ട് ഞായറാഴ്ച കൊച്ചിയില്‍ നടന്ന പ്രതിഷേധപ്രകടനം ഒരു തെളിവാണ്. ലത്തീന്‍ കത്തോലിക്കാ പള്ളികളില്‍ ഈ ഇടയലേഖനം വായിച്ചിട്ടില്ല. രാഷ്ട്രീയത്തിന്റെ അതിപ്രസരം സഭയ്ക്കും സഭയുടെ അതിപ്രസരം രാഷ്ട്രീയത്തിനും ദോഷമാണെന്ന അഭിപ്രായം തിരുവനന്തപുരം ലത്തീന്‍ കത്തോലിക്കാ അതിരൂപത ആര്‍ച്ച് ബിഷപ് സൂസെപാക്യം നേരത്തെതന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. "ലത്തീന്‍ കത്തോലിക്കാ സമുദായത്തിനുവേണ്ടി വാദിക്കുന്നത് അതിന്റെ പിന്നോക്കാവസ്ഥ കാരണമാണ്. എന്നാല്‍,സമുദായത്തിന്റെ കാര്യംമാത്രം ശ്രദ്ധിച്ച് പ്രവര്‍ത്തിച്ചാല്‍ മതമൌലികതയില്‍ വീണുപോവാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കണം.'' എന്നാണദ്ദേഹം പറഞ്ഞത്. മതം രാഷ്ട്രീയത്തിലിടപെടുന്നത് ആപത്താണെന്ന നിലപാടാണ് യാക്കോബായ സുറിയാനി സഭയുടേതെന്ന് സഭാസെക്രട്ടറി തമ്പുജോര്‍ജ് തുകലനും വ്യക്തമാക്കിയതാണ്. മതവും രാഷ്ട്രീയവും വ്യത്യസ്ത മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്; രണ്ടിനും അതിന്റേതായ ദൌത്യമുണ്ട്; മതം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്; അത് രാഷ്ട്രീയത്തിലിടപെടുമ്പോള്‍ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് മങ്ങലേല്‍ക്കും- ഇതാണ് യാക്കോബായ സുറിയാനി സഭയുടെ നിലപാട്. വിശ്വാസികളില്‍ പല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരുണ്ടാകുമെന്നും ഏതെങ്കിലും ഒരു വിഭാഗത്തിനുവേണ്ടി മതം സ്വാധീനം ചെലുത്തുന്നത് ജനാധിപത്യ മതേതരസംവിധാനത്തിന് അപകടകരമാണെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു. ഇതിന്റെയെല്ലാം അര്‍ഥം, ഇന്ന് കെസിബിസി ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നതല്ല വിശ്വാസികളില്‍ വലിയൊരു വിഭാഗത്തിന്റെയും സഭാ നേതൃത്വത്തില്‍തന്നെ ഗണ്യമായ വിഭാഗത്തിന്റെയും നിലപാട് എന്നാണ്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായി മേന്മയുള്ളവരും വികസനത്തില്‍ താല്‍പ്പര്യമുള്ളവരും ജനസമ്മതരുമാണെങ്കില്‍പ്പോലും അവര്‍ക്ക് വോട്ട് ചെയ്യരുതെന്നാണ് ഇടയലേഖനത്തിലെ സുവ്യക്തമായ നിര്‍ദേശം. ഇന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുതെന്നും ഇന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നും മതത്തിന്റെ സ്വാധീനം ദുരുപയോഗപ്പെടുത്തി വിശ്വാസികളോട് ആവശ്യപ്പെടുകയാണിവിടെ. ഇത് ഭരണഘടനാ വിരുദ്ധമാണ്. മതനിരപേക്ഷത എന്ന സങ്കല്‍പ്പത്തെ തുരങ്കം വയ്ക്കുന്നതാണ്. മതവും രാഷ്ട്രവും രാഷ്ട്രീയവും തമ്മില്‍ വേര്‍പെടുത്തലാണ് മതനിരപേക്ഷത എന്ന് പരമോന്നത കോടതിതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മതവികാരവും ദൈവവിശ്വാസവും ദുരുപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെടുന്നതിനെയും അധികാരം കൈക്കലാക്കാന്‍ മതവികാരം ദുരുപയോഗംചെയ്യുന്നതിനെയും നഗ്നമായ വര്‍ഗീയതയായേ കാണാനാകൂ. ഇത് അപകടകരമാണ്. എല്ലാ വെറുപ്പും നിരീശ്വര വാദത്തില്‍ കയറ്റിവച്ച് ഒരുകാലത്തും തൊട്ടുകൂടാന്‍ പറ്റാത്തവരാണ് കമ്യൂണിസ്റുകാര്‍ എന്ന് പ്രഖ്യാപിക്കുകയാണ് കെസിബിസി ഇവിടെ. ഇത്തരം പ്രചാരണം ഇതാദ്യമല്ല. കമ്യൂണിസ്റുകാര്‍ക്കെതിരെ കടുത്ത നിലപാടുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കമ്യൂണിസ്റ് വിരുദ്ധ മുന്നണി രൂപീകരിച്ച് പടനയിച്ച ഫാദര്‍ വടക്കന്‍ ഒടുവില്‍ കമ്യൂണിസ്റുകാരിലെ മനുഷ്യസ്നേഹത്തെ വാഴ്ത്തിയത് കണ്ടവരാണ് കേരളീയര്‍. അമരാവതിയിലും കൊട്ടിയൂരിലും ഷിമോഗയിലുമെല്ലാം കുടിയൊഴിപ്പിക്കലിനെതിരെ പടനയിച്ചതും സംഘപരിവാറിന്റെ ആയുധങ്ങള്‍ കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും വിശ്വാസികള്‍ക്കും നേരെ പാഞ്ഞടുത്തപ്പോള്‍ ചെറുത്തുനില്‍പ്പിന്റെ ഉശിരന്‍ അധ്യായങ്ങള്‍ രചിച്ചതും ഇന്നാട്ടിലെ കമ്യൂണിസ്റുകാരായിരുന്നു. യേശു അധ്വാനത്തിന്റെ മഹത്വം അറിഞ്ഞിരുന്നു; അധ്വാനിക്കുന്നവന്റെ ദുരിതങ്ങള്‍ അനുഭവിച്ചിരുന്നു; ആര്‍ത്തന്മാരുടെയും ആലംബഹീനന്മാരുടെയും കണ്ണീരൊപ്പുകയും കൈപിടിച്ചുയര്‍ത്തുകയും ചെയ്തിരുന്നു. കമ്യൂണിസ്റുകാരും അതുതന്നെ ചെയ്യുന്നു. കച്ചവട താല്‍പ്പര്യത്തിന്റെയും 'ഉപകാര സ്മരണ'കളുടെയും രാഷ്ട്രീയ ദുര്‍മോഹങ്ങളുടെയും തടവുകാരായ ചിലര്‍ വരയ്ക്കുന്ന വരയിലൂടെമാത്രം സഞ്ചരിക്കുന്ന കെസിബിസിയുടെ ബൌദ്ധിക നേതൃത്വം യേശുവിനെയും അധ്വാനിക്കുന്നവരെയും മറക്കുകയാണ്. നിരീശ്വര വാദം എന്ന മതില്‍ കെട്ടി ഉയര്‍ത്തി, വിശ്വാസികളെ തടഞ്ഞുനിര്‍ത്തുകയാണ്. ഈ രാഷ്ട്രീയ ഇടപെടല്‍ അതിശക്തമായി ചെറുക്കപ്പെട്ടേ തീരൂ. ഓരോ മതസ്ഥരും പുരോഹിത മേധാവിത്വം പറയുന്നതിന് അനുസരിച്ചുമാത്രം വോട്ടുചെയ്താല്‍, മതനിരപേക്ഷത എവിടെയെത്തും? ഹിന്ദുവിനും ക്രൈസ്തവനും മുസല്‍മാനും വെവ്വേറെ ഭരണ സംവിധാനമുണ്ടാക്കേണ്ടിവരില്ലേ? ഇത്തരമൊരു നയം തന്നെയല്ലേ സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്? ഇതുതന്നെയല്ലേ ജമാ അത്തെ ഇസ്ളാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും നയം? നിരീശ്വരവാദമാണ് ഹിമാലയന്‍ പ്രശ്നമെങ്കില്‍ നിങ്ങള്‍ക്ക് വിഖ്യാത നിരീശ്വരവാദിയായ ജവാഹര്‍ലാല്‍ നെഹ്റുവിനെ അംഗീകരിക്കാനാകുമോ? പൊറുപ്പിച്ചുകൂടാ ഈ സമീപനത്തെ. യുഡിഎഫിന് സേവ ചെയ്യണമെങ്കില്‍ രാഷ്ട്രീയക്കാരന്റെ കുപ്പായമിട്ട് ഇറങ്ങണം. അള്‍ത്താരയെയും ദിവ്യബലിയെയും ദുരുപയോഗംചെയ്ത് വോട്ടുപിടിക്കാനിറങ്ങരുത്; വര്‍ഗീയത വളര്‍ത്തരുത്. ജനങ്ങള്‍ തിരസ്കരിക്കുംമുമ്പ് സ്വയം ഈ ഇടയലേഖനം പിന്‍വലിക്കാനാണ് കെസിബിസി തയ്യാറാകേണ്ടത്.

Tuesday, July 20, 2010

അള്‍ത്താരയിലെ വോട്ടുപിടിത്തം

അള്‍ത്താരയിലെ വോട്ടുപിടിത്തം
അള്‍ത്താര രാഷ്ട്രീയ പ്രചാരണ വേദിയാക്കരുതെന്ന മതനിരപേക്ഷ ശക്തികളുടെയും ഗണ്യമായ വിശ്വാസി സമൂഹത്തിന്റെയും ആവശ്യം പുറങ്കാലുകൊണ്ട് തട്ടിമാറ്റിയാണ് കേരള കത്തോലിക്കാ മെത്രാന്‍സമിതി (കെസിബിസി)യുടെ ഇടയലേഖനം സീറോ, മലങ്കര സഭകളുടെ പള്ളികളില്‍ കുര്‍ബാനയ്ക്കുശേഷം വായിച്ചത്. വരാനിരിക്കുന്ന തദ്ദേശഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കിക്കൊടുക്കാനുള്ള ആസൂത്രിത രാഷ്ട്രീയ പദ്ധതിക്കാണ് സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ ഞായറാഴ്ച വേദിയായത്. ഈ മാസം നാലിന്് പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന മെത്രാന്‍സമിതി തയാറാക്കിയ രാഷ്ട്രീയ ഇടയലേഖനം പ്രത്യക്ഷത്തില്‍ത്തന്നെ ഇടതുപക്ഷ വിരുദ്ധമാണ്; ജനവിധി തേടുന്ന സ്വതന്ത്രന്മാരെ അംഗീകരിക്കരുതെന്നുപോലും നിര്‍ദേശിക്കുന്നതാണ്; ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനവും ജനാധിപത്യവിരുദ്ധവുമാണ്. കേരള കോഗ്രസുകളുടെ ലയനം എന്തിന് എന്നചോദ്യത്തിന് പി ജെ ജോസഫിന് രാഷ്ട്രീയമായോ നയപരമായോ ഒരു കാരണവും ചൂണ്ടിക്കാട്ടാനുണ്ടായിരുന്നില്ല. പകരം, 'സഭയില്‍നിന്ന് സമ്മര്‍ദമുണ്ടായി' എന്നാണ് ന്യായീകരണം നല്‍കിയത്. യുഡിഎഫിന് ആളെക്കൂട്ടുന്ന ഇടപെടലാണ് സഭ നടത്തിയത് എന്നാണ് ഇതിനര്‍ഥം. അന്ന് ജോസഫിന്റെ വെളിപ്പെടുത്തലിനോട് ഗൌരവത്തിലുള്ള പ്രതികരണങ്ങള്‍ സഭാ നേതൃത്വത്തില്‍നിന്നുണ്ടായില്ല. യുഡിഎഫിനുവേണ്ടി പരിധിവിട്ട് രംഗത്തിറങ്ങാനും അതിനായി വിശ്വാസികളുടെ വികാരങ്ങളും മതത്തിന്റെ സംഘടിതശേഷിയും ആയുധങ്ങളാക്കാനുമുള്ള ആസൂത്രിത നീക്കം കേരള കോഗ്രസ് ലയന മാധ്യസ്ഥ്യത്തില്‍നിന്നും ഇപ്പോഴത്തെ ഇടയലേഖനത്തില്‍നിന്നും സംശയരഹിതമായി വായിച്ചെടുക്കാം. കെസിബിസിയുടെ ഈ സമീപനം വിശ്വാസി സമൂഹത്തെയാകെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ളതല്ല എന്നതിന് ലേഖനത്തിന്റെ കോപ്പി കത്തിച്ചുകൊണ്ട് ഞായറാഴ്ച കൊച്ചിയില്‍ നടന്ന പ്രതിഷേധപ്രകടനം ഒരു തെളിവാണ്. ലത്തീന്‍ കത്തോലിക്കാ പള്ളികളില്‍ ഈ ഇടയലേഖനം വായിച്ചിട്ടില്ല. രാഷ്ട്രീയത്തിന്റെ അതിപ്രസരം സഭയ്ക്കും സഭയുടെ അതിപ്രസരം രാഷ്ട്രീയത്തിനും ദോഷമാണെന്ന അഭിപ്രായം തിരുവനന്തപുരം ലത്തീന്‍ കത്തോലിക്കാ അതിരൂപത ആര്‍ച്ച് ബിഷപ് സൂസെപാക്യം നേരത്തെതന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. "ലത്തീന്‍ കത്തോലിക്കാ സമുദായത്തിനുവേണ്ടി വാദിക്കുന്നത് അതിന്റെ പിന്നോക്കാവസ്ഥ കാരണമാണ്. എന്നാല്‍,സമുദായത്തിന്റെ കാര്യംമാത്രം ശ്രദ്ധിച്ച് പ്രവര്‍ത്തിച്ചാല്‍ മതമൌലികതയില്‍ വീണുപോവാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കണം.'' എന്നാണദ്ദേഹം പറഞ്ഞത്. മതം രാഷ്ട്രീയത്തിലിടപെടുന്നത് ആപത്താണെന്ന നിലപാടാണ് യാക്കോബായ സുറിയാനി സഭയുടേതെന്ന് സഭാസെക്രട്ടറി തമ്പുജോര്‍ജ് തുകലനും വ്യക്തമാക്കിയതാണ്. മതവും രാഷ്ട്രീയവും വ്യത്യസ്ത മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്; രണ്ടിനും അതിന്റേതായ ദൌത്യമുണ്ട്; മതം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്; അത് രാഷ്ട്രീയത്തിലിടപെടുമ്പോള്‍ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് മങ്ങലേല്‍ക്കും- ഇതാണ് യാക്കോബായ സുറിയാനി സഭയുടെ നിലപാട്. വിശ്വാസികളില്‍ പല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരുണ്ടാകുമെന്നും ഏതെങ്കിലും ഒരു വിഭാഗത്തിനുവേണ്ടി മതം സ്വാധീനം ചെലുത്തുന്നത് ജനാധിപത്യ മതേതരസംവിധാനത്തിന് അപകടകരമാണെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു. ഇതിന്റെയെല്ലാം അര്‍ഥം, ഇന്ന് കെസിബിസി ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നതല്ല വിശ്വാസികളില്‍ വലിയൊരു വിഭാഗത്തിന്റെയും സഭാ നേതൃത്വത്തില്‍തന്നെ ഗണ്യമായ വിഭാഗത്തിന്റെയും നിലപാട് എന്നാണ്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായി മേന്മയുള്ളവരും വികസനത്തില്‍ താല്‍പ്പര്യമുള്ളവരും ജനസമ്മതരുമാണെങ്കില്‍പ്പോലും അവര്‍ക്ക് വോട്ട് ചെയ്യരുതെന്നാണ് ഇടയലേഖനത്തിലെ സുവ്യക്തമായ നിര്‍ദേശം. ഇന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുതെന്നും ഇന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നും മതത്തിന്റെ സ്വാധീനം ദുരുപയോഗപ്പെടുത്തി വിശ്വാസികളോട് ആവശ്യപ്പെടുകയാണിവിടെ. ഇത് ഭരണഘടനാ വിരുദ്ധമാണ്. മതനിരപേക്ഷത എന്ന സങ്കല്‍പ്പത്തെ തുരങ്കം വയ്ക്കുന്നതാണ്. മതവും രാഷ്ട്രവും രാഷ്ട്രീയവും തമ്മില്‍ വേര്‍പെടുത്തലാണ് മതനിരപേക്ഷത എന്ന് പരമോന്നത കോടതിതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മതവികാരവും ദൈവവിശ്വാസവും ദുരുപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെടുന്നതിനെയും അധികാരം കൈക്കലാക്കാന്‍ മതവികാരം ദുരുപയോഗംചെയ്യുന്നതിനെയും നഗ്നമായ വര്‍ഗീയതയായേ കാണാനാകൂ. ഇത് അപകടകരമാണ്. എല്ലാ വെറുപ്പും നിരീശ്വര വാദത്തില്‍ കയറ്റിവച്ച് ഒരുകാലത്തും തൊട്ടുകൂടാന്‍ പറ്റാത്തവരാണ് കമ്യൂണിസ്റുകാര്‍ എന്ന് പ്രഖ്യാപിക്കുകയാണ് കെസിബിസി ഇവിടെ. ഇത്തരം പ്രചാരണം ഇതാദ്യമല്ല. കമ്യൂണിസ്റുകാര്‍ക്കെതിരെ കടുത്ത നിലപാടുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കമ്യൂണിസ്റ് വിരുദ്ധ മുന്നണി രൂപീകരിച്ച് പടനയിച്ച ഫാദര്‍ വടക്കന്‍ ഒടുവില്‍ കമ്യൂണിസ്റുകാരിലെ മനുഷ്യസ്നേഹത്തെ വാഴ്ത്തിയത് കണ്ടവരാണ് കേരളീയര്‍. അമരാവതിയിലും കൊട്ടിയൂരിലും ഷിമോഗയിലുമെല്ലാം കുടിയൊഴിപ്പിക്കലിനെതിരെ പടനയിച്ചതും സംഘപരിവാറിന്റെ ആയുധങ്ങള്‍ കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും വിശ്വാസികള്‍ക്കും നേരെ പാഞ്ഞടുത്തപ്പോള്‍ ചെറുത്തുനില്‍പ്പിന്റെ ഉശിരന്‍ അധ്യായങ്ങള്‍ രചിച്ചതും ഇന്നാട്ടിലെ കമ്യൂണിസ്റുകാരായിരുന്നു. യേശു അധ്വാനത്തിന്റെ മഹത്വം അറിഞ്ഞിരുന്നു; അധ്വാനിക്കുന്നവന്റെ ദുരിതങ്ങള്‍ അനുഭവിച്ചിരുന്നു; ആര്‍ത്തന്മാരുടെയും ആലംബഹീനന്മാരുടെയും കണ്ണീരൊപ്പുകയും കൈപിടിച്ചുയര്‍ത്തുകയും ചെയ്തിരുന്നു. കമ്യൂണിസ്റുകാരും അതുതന്നെ ചെയ്യുന്നു. കച്ചവട താല്‍പ്പര്യത്തിന്റെയും 'ഉപകാര സ്മരണ'കളുടെയും രാഷ്ട്രീയ ദുര്‍മോഹങ്ങളുടെയും തടവുകാരായ ചിലര്‍ വരയ്ക്കുന്ന വരയിലൂടെമാത്രം സഞ്ചരിക്കുന്ന കെസിബിസിയുടെ ബൌദ്ധിക നേതൃത്വം യേശുവിനെയും അധ്വാനിക്കുന്നവരെയും മറക്കുകയാണ്. നിരീശ്വര വാദം എന്ന മതില്‍ കെട്ടി ഉയര്‍ത്തി, വിശ്വാസികളെ തടഞ്ഞുനിര്‍ത്തുകയാണ്. ഈ രാഷ്ട്രീയ ഇടപെടല്‍ അതിശക്തമായി ചെറുക്കപ്പെട്ടേ തീരൂ. ഓരോ മതസ്ഥരും പുരോഹിത മേധാവിത്വം പറയുന്നതിന് അനുസരിച്ചുമാത്രം വോട്ടുചെയ്താല്‍, മതനിരപേക്ഷത എവിടെയെത്തും? ഹിന്ദുവിനും ക്രൈസ്തവനും മുസല്‍മാനും വെവ്വേറെ ഭരണ സംവിധാനമുണ്ടാക്കേണ്ടിവരില്ലേ? ഇത്തരമൊരു നയം തന്നെയല്ലേ സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്? ഇതുതന്നെയല്ലേ ജമാ അത്തെ ഇസ്ളാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും നയം? നിരീശ്വരവാദമാണ് ഹിമാലയന്‍ പ്രശ്നമെങ്കില്‍ നിങ്ങള്‍ക്ക് വിഖ്യാത നിരീശ്വരവാദിയായ ജവാഹര്‍ലാല്‍ നെഹ്റുവിനെ അംഗീകരിക്കാനാകുമോ? പൊറുപ്പിച്ചുകൂടാ ഈ സമീപനത്തെ. യുഡിഎഫിന് സേവ ചെയ്യണമെങ്കില്‍ രാഷ്ട്രീയക്കാരന്റെ കുപ്പായമിട്ട് ഇറങ്ങണം. അള്‍ത്താരയെയും ദിവ്യബലിയെയും ദുരുപയോഗംചെയ്ത് വോട്ടുപിടിക്കാനിറങ്ങരുത്; വര്‍ഗീയത വളര്‍ത്തരുത്. ജനങ്ങള്‍ തിരസ്കരിക്കുംമുമ്പ് സ്വയം ഈ ഇടയലേഖനം പിന്‍വലിക്കാനാണ് കെസിബിസി തയ്യാറാകേണ്ടത്.

യോജിച്ച പോരാട്ടം അനിവാര്യം

യോജിച്ച പോരാട്ടം അനിവാര്യം.

കോടിയേരി ബാലകൃഷ്ണന്‍മൂവാറ്റുപുഴയില്‍ല്‍ ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ ജോസഫിന്റെ കൈ വെട്ടിമാറ്റിയത്, നിലമ്പൂരിലെ ട്രെയിന്‍ അട്ടിമറിശ്രമം, മാവേലിക്കരയില്‍ ട്രെയിനിലും തലശേരിയില്‍ ബസിലും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്-ല്‍ഇത്തരം സംഭവങ്ങളെത്തുടര്‍ന്ന് ഭീകരവാദ, തീവ്രവാദപ്രവര്‍ത്തനം കേരളത്തില്‍ സജീവ ചര്‍ച്ചാവിഷയമാവുകയാണ്. വ്യത്യസ്ത തലങ്ങളില്‍എല്‍ഡിഎഫ് ഗവമെന്റിന്റെ പിടിപ്പുകേടുകൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടായതെന്ന് പ്രചരിപ്പിച്ച് ഗവമെന്റിനെതിരെ ജനവികാരം സൃഷ്ടിക്കാന്‍ ചിലര്‍ പരിശ്രമിക്കുന്നു. കേരളം തീവ്രവാദികളുടെ നാടാണെന്നും ഇത് എല്‍ഡിഎഫ് ഭരണത്തിന്റെ അശ്രദ്ധകൊണ്ടുണ്ടായതാണെന്നുമാണ് ഇത്തരക്കാരുടെ പ്രചാരണം. എല്‍ഡിഎഫ് ഗവമെന്റ് അധികാരത്തില്‍ല്‍വന്നശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തീവ്രവാദ ബന്ധമുള്ള അക്രമസംഭവങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും മുന്‍കാല യുഡിഎഫ് ഗവമെന്റുകളില്‍നിന്ന് വ്യത്യസ്തമായി പ്രശ്നത്തിന്റെ ഗൌരവമുള്‍ക്കൊണ്ട് കൈകാര്യംചെയ്തു എന്നതാണ് വസ്തുത. 2006ല്‍ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ല്‍വന്ന ശേഷമാണ് ആ വര്‍ഷത്തെ സ്വാതന്ത്യ്രദിനത്തില്‍ മുന്‍ സിമി പ്രവര്‍ത്തകര്‍ ആലുവായ്ക്കടുത്ത് പാനായിക്കുളത്ത് നടത്തിയ യോഗത്തില്‍ പങ്കെടുത്തവരെ പിടികൂടി കേസ് രജിസ്റര്‍ചെയ്തത്. അഞ്ചുപേരെ പ്രതികളാക്കി; പതിമൂന്നുപേരെ സാക്ഷിപ്പട്ടികയില്‍പെടുത്തി വിട്ടു. തുടര്‍ന്ന് പൊലീസ് മുസ്ളിം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നന്ന പല കേന്ദ്രങ്ങളും പരിശോധിച്ചു. അതിനെതിരെ കേരളത്തിലെ മുസ്ളിം സംഘടനകള്‍ ശക്തമായി പ്രതിഷേധിക്കുകയും പൊലീസ് നടപടിക്കെതിരെ രംഗത്തുവരികയുംചെയ്ത കാഴ്ചയാണ് അന്ന് കണ്ടത്. ഗവമെന്റ് രൂപീകരിച്ച ജോയിന്റ് ഇന്‍വെസ്റിഗേഷന്‍ ടീം നടത്തിയ തുടരന്വേഷണത്തില്‍ അന്നു സാക്ഷികളായിരുന്നന്ന വിട്ടയക്കപ്പെട്ട 13 പേര്‍ കൂടി പ്രതികളാകേണ്ടവരാണെന്ന് കണ്ടെത്തി. അവരെ അറസ്റ് ചെയ്തു; ഡ്രാഫ്റ്റ് ചാര്‍ജ് തയ്യാറാക്കി. വാഗമണ്ണില്‍ല്‍മുന്‍ സിമി പ്രവര്‍ത്തകന്മാര്‍ ക്യാമ്പ് നടത്തി എന്നന്നവിവരം ലഭിച്ചതിനെത്തുടര്‍ന്ന്് 2008 ജൂ 19ന് മുണ്ടക്കയം പൊലീസ് സ്റേഷനില്‍ല്‍ ഈ കേസ് രജിസ്റര്‍ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ ഘട്ടത്തിലാണ് 2008 ജൂലൈയില്‍ ഗുജറാത്തിലെ ഇന്‍ഡോറില്‍ല്‍ സ്ഫോടനമുണ്ടായത്. അതുമായി ബന്ധപ്പെട്ട ചിലരെ ഗുജറാത്ത് പൊലീസ് അറസ്റ് ചെയ്തപ്പോള്‍ വാഗമ ക്യാമ്പില്‍ല്‍ പങ്കെടുത്തവരാണെന്നന്ന കാര്യം പുറത്തുവന്നു. ഇതുപയോഗിച്ചുകൊണ്ട്് വാഗമണ്ണില്‍ല്‍ ക്യാമ്പു നടന്നു എന്നന്ന കാര്യം ഗുജറാത്ത് പൊലീസ് കണ്ടുപിടിച്ചു എന്ന് പ്രചരിപ്പിച്ചു. എന്നാല്‍,ല്‍ ഗുജറാത്ത് സംഭവത്തില്‍ല്‍ ഒരു മാസം മുന്‍പുതന്നെന്ന കേരളാ പൊലീസ് ഇതു സംബന്ധിച്ച് കേസ് രജിസ്റര്‍ ചെയ്തിരുന്നു എന്നന്ന വസ്തുത അവര്‍ വിസ്മരിച്ചു. സംസ്ഥാന ഗവമെന്റ് ആന്റി ടെററിസ്റ് ആക്ഷന്‍ സ്ക്വാഡ് രൂപീകരിക്കുകയും വാഗമ ക്യാമ്പില്‍ല്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ മനസിലാക്കുകയുംചെയ്തു. ഇതുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താനും കേരളാ പൊലീസിന് ഈ അന്വേഷണത്തിലൂടെ സാധിച്ചു. കശ്മീരില്‍ല്‍ 4 യുവാക്കള്‍ തീവ്രവാദ സംഘട്ടനത്തില്‍ല്‍ കൊലചെയ്യപ്പെട്ടു എന്നന്ന വാര്‍ത്ത തീവ്രവാദ പ്രവര്‍ത്തനത്തിന്റെ രൂപം എന്താണെന്ന്് വെളിച്ചം വീശുന്നന്ന സംഭവമായിരുന്നു. കൊലചെയ്യപ്പെട്ട മലയാളികളുടെ പേരുവിവരം കശ്മീര്‍ പൊലീസോ ഇന്ത്യാ ഗവമെന്റോ കേരളത്തെ അറിയിച്ചിരുന്നില്ല. അവിടെനിന്ന്ലഭിച്ച വ്യാജ ഐഡന്റിറ്റി കാര്‍ഡില്‍നിന്ന്് കേരള പൊലീസ് നടത്തിയ അന്വേഷണത്തില്‍ക്കൂടിയാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച 23 പേരെ പിടികൂടുകയും കോടതിയില്‍ല്‍ കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തത്. ഇങ്ങനെ കേരളാ പൊലീസ് അന്വേഷിച്ച് കണ്ടുപിടിച്ച യുഡിഎഫ് ഗവമെന്റിന്റെ കാലത്തുണ്ടായ ഈ കേസുകളില്‍ല്‍ ബന്ധപ്പെട്ടവരെ പിടികൂടി നിയമത്തിന്റെ മുമ്പില്‍ല്‍ എത്തിക്കാന്‍ സാധിച്ചു. ഈ കേസുകളാണ് പിന്നീട് കേന്ദ്ര ഗവമെന്റ് എന്‍ഐഎയ്ക്ക് സംസ്ഥാന ഗവമെന്റിന്റെ അഭിപ്രായം ചോദിക്കാതെ വിട്ടുകൊടുത്തത്. എല്‍ഡിഎഫ് ഗവമെന്റിന്റെ കാലത്ത് നടന്നന്ന തീവ്രവാദ ബന്ധമുള്ള എല്ലാ സംഭവങ്ങളിലും സംസ്ഥാന ഗവമെന്റ് ഫലപ്രദമായി ഇടപെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. തൊടുപുഴയില്‍ല്‍ ഒരു മതത്തില്‍പെട്ടവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നപരാമര്‍ശങ്ങളോടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ല്‍ അധ്യാപകനായ ജോസഫിന്റെ പേരില്‍ല്‍ കേസ് രജിസ്റര്‍ചെയ്യുകയും കോടതി അയാളെ ജയിലിലാക്കുകയുംചെയ്തു. വ്യത്യസ്ത മതവിഭാഗങ്ങള്‍ അധിവസിക്കുന്നന്നനമ്മുടെ സംസ്ഥാനത്ത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തും വിധം പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും അവരുടെ പേരില്‍ല്‍ നിയമാനുസൃത നടപടി സര്‍ക്കാര്‍ സ്വീകരിക്കും. അങ്ങനെ ഈ പ്രശ്നത്തില്‍ല്‍നടപടിസ്വീകരിച്ച ഘട്ടത്തില്‍ല്‍ കുറ്റക്കാരായവരെ നിയമത്തിന്റെ മുന്നില്‍ല്‍ വിട്ടുകൊടുക്കുകയായിരുന്നു വേണ്ടത്. പകരം താലിബാന്‍ മോഡല്‍ല്‍ ഭരണം കേരളത്തില്‍ സ്ഥാപിക്കാനുള്ള മുസ്ളിം തീവ്രവാദികളുടെ ബോധപൂര്‍വമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് അധ്യാപകന്റെ കൈപ്പത്തി വെട്ടിയ സംഭവം. ഇത് ഇസ്ളാമിക ഭരണം സ്ഥാപിക്കാന്‍ വെമ്പല്‍കൊള്ളുന്നവരുടെ ഒരു പ്രത്യേക പ്രവര്‍ത്തനശൈലിയാണ്. സ്വയം കോടതിയും പൊലീസും ചമയുന്നന്നഇത്തരം രീതി ജനാധിപത്യ സമൂഹത്തില്‍ല്‍ അനുവദിക്കാന്‍ സാധിക്കില്ല. ആസൂത്രിതമായി നടത്തിയ സംഭവമാണിതെന്ന് ഇതിനകം പുറത്തുവന്നന്ന വാര്‍ത്തകളില്‍ വ്യക്തമാകുന്നു. തെളിവു നശിപ്പിക്കത്തക്കവിധമാണ് ആസൂത്രണം. എന്നാല്‍,ല്‍ മണിക്കൂറുകള്‍കൊണ്ട് സംഭവത്തിലേര്‍പ്പെട്ടവരെ മനസിലാക്കാനും അതുമായി ബന്ധപ്പെട്ട ചിലരെ പിടികൂടാനും സാധിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ല്‍ മുസ്ളിം മതത്തിന്റെ പേരുപറഞ്ഞ് നടത്തുന്നന്നതീവ്രവാദ പ്രവര്‍ത്തനത്തിന്റെ രൂപമാണ് പുറത്തു വന്നത്. ഈ വിഭാഗം ഇത്തരത്തിലുള്ള സംഭവം ആദ്യമായല്ലല്ല കേരളത്തില്‍ല്‍ നടത്തുന്നത്. 1993 മുതല്‍ല്‍ കേരളത്തില്‍ല്‍22 കൊലപാതകങ്ങള്‍ ഈ വിഭാഗം നടത്തിയിട്ടുണ്ട്. 2001ല്‍ല്‍ കലാധരന്‍ എന്നന്ന ഒരാളെ ബിനാനിപുരത്തുവച്ച് മരത്തില്‍ല്‍ ചേര്‍ത്തുവച്ച് വലതുകൈ വെട്ടിയെടുത്ത് കൊലപ്പെടുത്തിയത് ഇവരാണ്. കൈയും കാലും വെട്ടിയെടുത്ത് മനുഷ്യനെ കൊലചെയ്യുക എന്നതാണ് ഇവരുടെ രീതി. ട്രെയിനിങ് ക്യാമ്പുകളിലാണ് ഇത്തരക്കാരെ പരിശീലിപ്പിച്ചെടുക്കുന്നതെന്ന് ഇതിനകം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നു. പലയിടത്തും പള്ളികളെപ്പോലും ആയുധങ്ങള്‍ ശേഖരിക്കുന്നതിനും ബോംബുകള്‍ സൂക്ഷിച്ചുവയ്ക്കുന്നതിനും ഉപയോഗിക്കുന്നു എന്നന്ന ആക്ഷേപം ഉയര്‍ന്നു വന്നിരിക്കുന്നു. പള്ളികളില്‍ല്‍ഇമാമായി പ്രവര്‍ത്തിക്കുന്നന്നചിലരെയെങ്കിലും ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാന്‍ ഈ തീവ്രവാദ വിഭാഗത്തിന് സാധിക്കുന്നു എന്നത് വളരെയേറെ ഗൌരവമുള്ള കാര്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തുടര്‍ച്ചയായി പരിശോധിക്കാനും ദേശവിരുദ്ധ ശക്തികളെ നിയമത്തിന്റെ മുന്നില്‍ല്‍ എത്തിക്കുന്നതിനുംവേണ്ടിയാണ് ഇന്റലിജന്റ്സ് എഡിജിപി സിബി മാത്യുവിന്റെ മേല്‍നോട്ടത്തില്‍ല്‍ ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റിഗേഷന്‍ ടീം രൂപീകരിച്ചത്. തീവ്രവാദ പ്രവര്‍ത്തനം ഇപ്പോഴത്തെ എല്‍ഡിഎഫ് ഭരണകാലത്ത് രൂപംകൊണ്ടണ്ട ഒന്നല്ല. കേരളത്തില്‍ല്‍ മാത്രമുള്ളതുമല്ല. 1992 ലെ ബാബറി മസ്ജിദ് സംഭവത്തിനു ശേഷം 1993 മുതല്‍ല്‍ വിവിധ പേരുകളിലുള്ള തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഹിന്ദുവിഭാഗത്തിലെ തീവ്രവാദ സംഘടനയായ ആര്‍എസ്എസിനെ നേരിടാന്‍ അതേ രൂപത്തില്‍ല്‍ സംഘടന മുസ്ളിം വിഭാഗത്തിലും വേണം എന്ന് പ്രചരിപ്പിച്ചാണ് ഇത്തരം സംഘടനകള്‍ രൂപംകൊള്ളാന്‍ തുടങ്ങിയത്. 1991 മുതല്‍ല്‍ 1996 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് നിരവധി അക്രമസംഭവങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. എന്നാല്‍,ല്‍ ഇത് വേണ്ടത്ര ഗൌരവത്തോടെ കൈകാര്യംചെയ്തില്ല. 1996 മുതല്‍ല്‍ 2001 വരെയുള്ള എല്‍ഡിഎഫ് ഭരണകാലത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഒരു പ്രത്യേക സ്ക്വാഡ് രൂപീകരിക്കുകയും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. ആ കാലത്താണ് തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നന്നകാര്യം കേരളാ പൊലീസിന് കണ്ടെത്താനായത്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ല്‍ ഈ തീവ്രവാദ ശക്തികളാകെ യുഡിഎഫിനെ സഹായിക്കുകയും യുഡിഎഫിനെ അധികാരത്തില്‍ല്‍ കൊണ്ടുവരികയുംചെയ്തു. ഇതിന്റെ ഫലമായി 2001-2006 ലെ യുഡിഎഫ് ഭരണകാലത്ത് ഇത്തരം നടപടികള്‍ സ്വീകരിക്കുംവരെ പരിശോധിക്കുകയോ അവര്‍ക്കെതിരായി എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. നായനാര്‍ വധശ്രമ കേസ് പോലും പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ചു. എന്‍ഡിഎഫുകാരുടെ പേരില്‍ല്‍ ചാര്‍ജ് ചെയ്ത നിരവധി കേസുകള്‍ പിന്‍വലിച്ചു. ആ കാലത്താണ് മലപ്പുറം വേങ്ങരയില്‍ല്‍ പൈപ്പ് ബോംബ് കണ്ടെത്തിയതും ഗ്രീന്‍ വാലി ഫൌണ്ടേഷന്‍ സ്ഫോടനം, കണ്ണൂര്‍ ചിക്കന്‍ സ്റാള്‍ സ്ഫോടനം, ബേപ്പൂര്‍ തുറമുഖത്ത് ബോട്ടുകള്‍ തകര്‍ത്ത സംഭവം, കളമശേരി ബസ് കത്തിക്കല്‍ല്‍ സംഭവം, കോഴിക്കോട് മൊഫ്യൂസല്‍ല്‍ ബസ് സ്റാന്‍ഡ് സ്ഫോടനം, മാറാട് കലാപം ഇതെല്ലാം ഉണ്ടായതും. ഈ സംഭവങ്ങളില്‍ല്‍ഫലപ്രദമായ ഒരു അന്വേഷണവും നടപടികളും യുഡിഎഫ് ഭരണകാലത്ത് സ്വീകരിച്ചില്ല. വര്‍ഗീയശക്തികള്‍ക്ക് നിയന്ത്രണമുള്ള മന്ത്രിസഭയായതുകൊണ്ടാണ് ഇത്തരം സ്ഥിതിയുണ്ടായത്. വര്‍ഗീയ ലഹളകളില്‍ല്‍18 ആളുകളാണ് അന്ന് കൊലചെയ്യപ്പെട്ടത്. കളമശേരി ബസ് കത്തിക്കലുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുകയും പിടികൂടാതിരുന്നന്ന പ്രതികളെ പിടികൂടുകയുംചെയ്തത് എല്‍ഡിഎഫ് അധികാരത്തില്‍ല്‍ വന്നശേഷമാണ്. മാറാട് കലാപത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്കു പുറമെ, വിപുലമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വന്‍തോതില്‍ല്‍ ആയുധങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും വന്‍തോതില്‍ല്‍ പണം വിനിയോഗിച്ചിട്ടുണ്ടെന്നും ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തണമെന്നും കലാപത്തെക്കുറിച്ചന്വേഷിച്ച ജോസഫ് പി തോമസ് കമീഷന്‍ ശുപാര്‍ശചെയ്തു. സിബിഐ അന്വേഷണത്തിന് സംസ്ഥാനം നിരന്തരം ആവശ്യപ്പെട്ടു. എന്നാല്‍ അതുവേണ്ടെന്നുവച്ച കേന്ദ്രസര്‍ക്കാര്‍ നടപടി തീവ്രവാദശക്തികള്‍ക്ക് പ്രവര്‍ത്തനം തുടരാന്‍ കരുത്തു നല്‍കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്നന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും എന്‍ഡിഎഫിന്റെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐ, യുഡിഎഫുമായി മുന്നണിരൂപത്തില്‍ല്‍ യോജിച്ച് പ്രവര്‍ത്തിച്ചതോടുകൂടി തീവ്രവാദ ശക്തികള്‍ക്ക് അംഗീകാരം ലഭിച്ചു. കണ്ണൂരില്‍മാത്രമാണ് എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. ജോസഫിന്റെ കൈ വെട്ടിയെടുക്കാന്‍ മതതീവ്രവാദികള്‍ക്ക് ആത്മവിശ്വാസം ലഭിച്ചത് യുഡിഎഫുമായുള്ള രാഷ്ട്രീയ ബാന്ധവത്തിലൂടെയാണ്. തങ്ങള്‍ എന്തു ചെയ്താലും സഹായിക്കുന്നന്നവിഭാഗം ഇവിടെയുണ്ട്

കേരള താലിബാന്‍.

കേരള താലിബാന്‍.
1995 ഡിസംബര്‍ 29ന് വാടാനപ്പള്ളിയില്‍ രാജീവിനെ കൊലപ്പെടുത്തി. 1996 ആഗസ്ത് 9ന് തൃശൂര്‍ ജില്ലയിലെ മതിലകത്ത് സന്തോഷിനെ കൊലപ്പെടുത്തി. 1998 നവംബര്‍ 16ന് തൃശൂര്‍ പഴയന്നൂരിലെ മുഹമ്മദ് ഉപ്പാപ്പ എന്ന സിദ്ധനെ കൊലപ്പെടുത്തി. 2001ല്‍ എറണാകുളം ജില്ലയിലെ ബിനാനിപുരത്ത് കലാധരനെ ആക്രമിക്കുകയും കൊലപ്പെടുത്തിയശേഷം വലതു കൈപ്പത്തി വെട്ടിമാറ്റുകയുംചെയ്തു. 2002 ജൂലൈ 18ന് പുനലൂരില്‍ എം എ അഷറഫിനെ കൊലപ്പെടുത്തി. 2004ല്‍ വടക്കേക്കാട്ടില്‍ മണികണ്ഠനെ വെട്ടിക്കൊന്നു. 2004 നവംബര്‍ 19ന് തൃശൂര്‍ വാടാനപ്പള്ളിയില്‍ ഉദയനെന്നയാളെ കൊലപ്പെടുത്തി. 2005 മാര്‍ച്ച് പത്തിന് കണ്ണൂര്‍ ജില്ലയിലെ പുന്നാട് വച്ച് അശ്വനികുമാറിനെ ബസില്‍ സഞ്ചരിക്കവെ കൊലപ്പെടുത്തി. 2006 മെയ് ഒമ്പതിന് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ സുനില്‍കുമാറിനെ ബസില്‍ സഞ്ചരിക്കവെ കൊലപ്പെടുത്തി. 2006 ഡിസംബര്‍ അഞ്ചിന് കണ്ണൂര്‍ സിറ്റിയില്‍ വിനോദിനെ കൊലപ്പെടുത്തി. 2007 ജനുവരി 26ന് മലപ്പുറം ജില്ലയിലെ തിരൂരില്‍ രവീന്ദ്രനെ വെട്ടിക്കൊന്നു. 2007 മാര്‍ച്ച് 16ന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ ലക്ഷ്മണനെ കൊലപ്പെടുത്തി. 2007 ഡിസംബര്‍ 23ന് ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് വിനോദിനെ വെട്ടിക്കൊന്നു. 2008 ഏപ്രില്‍ 14ന് കാസര്‍കോട്ട് വച്ച് സന്ദീപിനെ കൊലപ്പെടുത്തി. 2008 ഏപ്രില്‍ 17ന് കാസര്‍കോട്ട് വച്ച് അഡ്വ. സുഹാസിനെ വെട്ടിക്കാന്നു. 2008ല്‍ കണ്ണൂര്‍ മാഹിയിലെ യു കെ സലീമിനെ കൊലപ്പെടുത്തി. 2008 ഡിസംബര്‍ 17ന് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ഉരുവച്ചാലില്‍ സജീവനെ വെട്ടിക്കൊന്നു. 2008 ആഗസ്ത് 21ന് തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ ബൈജുവിനെ കൊലപ്പെടുത്തി. 2008 ആഗസ്ത് 24ന് കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്നിലെ ചാക്കാട് ദിലീപനെ വെട്ടിക്കൊന്നു. 2009 മെയ് 13ന് കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ സ്വദേശി വിനീഷിനെ വെട്ടിക്കൊന്നു. 2009 ഒക്ടോബര്‍ 23ന് തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്ത് ബിജേഷിനെ വെട്ടിക്കൊന്നു. പതിനാലു വര്‍ഷത്തിനിടയില്‍ എന്‍ഡിഎഫ് മതതീവ്രവാദിസംഘം കൊലപ്പെടുത്തിയവരുടെ പേരുകളാണ് മുകളില്‍. അതില്‍ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുണ്ട്, ആര്‍എസ്എസ് പ്രവര്‍ത്തകരുണ്ട്, രാഷ്ട്രീയമില്ലാത്തവരുണ്ട്. ഹിന്ദുവും മുസല്‍മാനുമുണ്ട്. താലിബാന്‍ വധശിക്ഷാ കോടതിയുടെ വിധിക്ക് വിധേയരായവരാണ് ഇവരെല്ലാം. ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കുശേഷം ആര്‍എസ്എസിന്റെ മറുപതിപ്പായി പിറന്നുവീണ സംഘടനയാണ് ഇത്. 1993ലാണ് ജനനം. ആര്‍എസ്എസിനെ അനുകരിക്കാനാണ് സംഘടന ശ്രമിച്ചത്. ആര്‍എസ്എസ് റൂട്ടുമാര്‍ച്ചും കൊലനടത്തുന്ന രീതിയും രഹസ്യസ്വഭാവവും ശാഖകളിലെ വ്യായാമമുറകളും എല്ലാം അനുകരിക്കുന്ന സംഘടനാശൈലിയാണ് ഇവര്‍ സ്വീകരിച്ചത്. തുടക്കത്തില്‍ മത പൊലീസായി പ്രവര്‍ത്തിച്ച് മുസ്ളിം സമുദായത്തിന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നു അവരുടെ രീതി. അങ്ങനെ ചില പള്ളി കമ്മിറ്റികളില്‍ അവര്‍ക്ക് സ്വാധീനം നേടാനായി. ഇസ്ളാമിക ആചാരങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് അവര്‍ പരിശോധിക്കുന്നു. അതിനായി ഭീഷണിയും മര്‍ദനവും ശൈലിയാക്കി. പ്രമോദ് മുത്തലിഖ് എന്ന സംഘപരിവാറുകാരന്റെ ശ്രീരാമ സേനാ ശൈലി. മുസ്ളിം പെകുട്ടികള്‍ മറ്റു സമുദായത്തില്‍പ്പെട്ടവരുമായി സംസാരിക്കുന്നതുപോലും വിലക്കി. വിലക്ക് അനുസരിക്കാത്തവരെ ആക്രമിച്ചു. എന്‍ഡിഎഫിന് ഒരു വിദ്യാര്‍ഥി സംഘടനയുണ്ട്. ക്യാമ്പസ് ഫ്രണ്ട്. മുസ്ളിം വിദ്യാര്‍ഥികളെ ഇതര വിദ്യാര്‍ഥികളില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിന് ആവശ്യമായതെല്ലാം ചെയ്യുന്നു ഈ സംഘടന. ഇതിന്റെ ഒന്നാംതരം ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനുഭവം. സ്വതന്ത്രസംഘടനയുടെ ബാനറിലാണ് അവിടെ കോളേജ് യൂണിയന്‍ കൈയടക്കിയത്. കോളേജിന് തൊട്ടപ്പുറത്ത് മുസ്ളിം പള്ളിയുണ്ടായിട്ടും ഹോസ്റല്‍ മുറിയില്‍ പ്രാര്‍ഥനാമുറി സജ്ജീകരിച്ചുകൊണ്ടാണ് തീവ്രവാദി പ്രവര്‍ത്തനം. ഈയിടെ വനിതാ കമീഷനുമുന്നില്‍ ഒരു പരാതി വന്നു. എന്‍ഡിഎഫ് മുഖപത്രമായ തേജസില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് എതിരെ ആയിരുന്നു ആ പരാതി. കണ്ണൂര്‍ ജില്ലക്കാരിയായ ഒരു മുസ്ളിം യുവതി മലപ്പുറം ജില്ലയിലെ തിരൂരിലുള്ള യുവാവുമായി സ്പെഷ്യല്‍ മാര്യേജ് നിയമപ്രകാരം വിവാഹിതരായി. ആ യുവതി മതില്‍ചാടി എന്നായിരുന്നു പത്രത്തിലെ തലക്കെട്ട്. യുവതി ഇസ്ളാം മതാചാരങ്ങള്‍ ഇപ്പോഴും അനുഷ്ഠിക്കുന്നു. എങ്കിലും അന്യമതബന്ധം അവര്‍ക്ക് സഹിക്കാനാകുന്നതേയില്ല. ഈ തീവ്രവാദി സംഘത്താല്‍ കൊലചെയ്യപ്പെട്ട മേല്‍പ്പറഞ്ഞവരില്‍ ചിലരെ അന്യമത സ്ത്രീബന്ധം ആരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. എന്നാല്‍, ഇങ്ങനെയുള്ള ഭീകരമുഖം മറച്ചുവയ്ക്കാനുള്ള പബ്ളിക് റിലേഷന്‍ പ്രവര്‍ത്തനവും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. ഇതും ആര്‍എസ്എസ് ശൈലിതന്നെ. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരെ നേരിട്ട് ബന്ധപ്പെട്ട് ഫാസിസ്റ് മുഖം പോളിഷ് ചെയ്ത് അവതരിപ്പിക്കുക ആര്‍എസ്എസ് സമ്പര്‍ക്ക പ്രമുഖരുടെ ഡ്യൂട്ടിയാണ്. ഇപ്പോള്‍ പേരുമാറി പോപ്പുലര്‍ ഫ്രണ്ട് ആയതോടെ ഈ ശൈലിയും മാതൃകയാക്കിയിരിക്കുന്നു. സിനിമാ പ്രദര്‍ശനത്തോടും കടുത്ത ശത്രുതയാണ് എന്‍ഡിഎഫിന്. 1996വരെയുള്ള കാലഘട്ടത്തില്‍ മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ 14 തിയറ്ററാണ് അഗ്നിക്കിരയാക്കിയത്. തങ്ങളുടെ കേന്ദ്രങ്ങളില്‍ പള്ളി കോമ്പൌണ്ടിലടക്കം എന്‍ഡിഎഫ് ആയുധപരിശീലനം നടത്തിയപ്പോള്‍ ലീഗ് മിണ്ടിയില്ല. തീവ്രവാദത്തിനെതിരെ പ്രസംഗം നടത്തുമെങ്കിലും ലീഗ് പ്രായോഗികമായി ഒന്നും ചെയ്യാറില്ല. ലീഗും എന്‍ഡിഎഫും തമ്മില്‍ അതുകൊണ്ടുതന്നെ പറയത്തക്ക സംഘര്‍ഷം ഉണ്ടായില്ല. എന്നുമാത്രവുമല്ല സിപിഐ എമ്മിനെയും മറ്റും കടന്നാക്രമിക്കുന്നതിന് ലീഗിന് എന്‍ഡിഎഫ് ഒന്നാന്തരം കൂട്ടാളികൂടിയാണ്. നാദാപുരത്ത് ഒരു മുസ്ളിം സ്ത്രീയെ സിപിഐ എമ്മുകാര്‍ ബലാത്സംഗം നടത്തി എന്ന കള്ളക്കഥ പ്രചരിപ്പിക്കാന്‍ രണ്ടുകൂട്ടരും ഒന്നിച്ചു. ഇതിന്റെ പേരിലാണ് ബിനു എന്ന ചെറുപ്പക്കാരനെ ലീഗ്-എന്‍ഡിഎഫ് സംഘം വെട്ടിക്കൊന്നത്. സിപിഐ എം വിരുദ്ധ പ്രചാരവേലയുടെ മറപിടിച്ച് ഗള്‍ഫിലും മറ്റും പോയി പിരിച്ച ഫണ്ടിനെക്കുറിച്ചുള്ള തര്‍ക്കം ഇപ്പോഴും തീര്‍ന്നിട്ടില്ല. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ഉള്‍പ്പെട്ട കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ സ്വീകരണച്ചടങ്ങില്‍ ദേശീയപതാക വലിച്ചെറിയാനും മാധ്യമപ്രവത്തകരെ ആക്രമിക്കാനും എന്‍ഡിഎഫുകാരും കൂട്ടുണ്ടായിരുന്നുവെന്നത് കേസിലെ പ്രതിപ്പട്ടികതന്നെ തെളിവ്. മാത്രമല്ല, ലീഗിനുകൂടി പങ്കാളിത്തമുള്ള യുഡിഎഫ് ഗവമെന്റ്, എന്‍ഡിഎഫുകാര്‍ മലപ്പുറം ജില്ലയില്‍ നടത്തിയ അക്രമസംഭവങ്ങളുടെ പേരില്‍ ചാര്‍ജുചെയ്ത കേസുകള്‍പോലും പിന്‍വലിച്ചു. ലീഗ് എംഎല്‍എ കെ എന്‍ എ ഖാദര്‍ മന്ത്രി കുഞ്ഞാലിക്കുട്ടി വഴി മുഖ്യമന്ത്രി ആന്റണിക്ക് ശുപാര്‍ശക്കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ പിന്‍വലിച്ചത്. മലപ്പുറം കോടതി-287/2000, 765/96, 766/96, 767/96, പരപ്പനങ്ങാടി കോടതി-553/99, 116/94, തിരൂര്‍ കോടതി-118/94, മഞ്ചേരി കോടതി-151/2000, 587/2000, പൊന്നാനി കോടതി-93/99 എന്നിങ്ങനെയുള്ള കേസുകളാണ് ആന്റണി സര്‍ക്കാര്‍ പിന്‍വലിച്ചത്. മാത്രവുമല്ല സിഐടിയു നേതാവായിരുന്ന ഷംസു പുന്നക്കലിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുള്‍പ്പെടെ എന്‍ഡിഎഫുകാര്‍ പ്രതികളായ 68 കേസ് പിന്‍വലിക്കാനാണ് മഞ്ചേരി എംഎല്‍എയായിരുന്ന ലീഗ് നേതാവ് ഇസഹാക്ക് കുരിക്കള്‍ ആന്റണിക്ക് ശുപാര്‍ശക്കത്ത് നല്‍കിയത്. ഇത് വിവാദമായതിനെത്തുടര്‍ന്ന് അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന ഐ ഡി സ്വാമി ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചു. എന്‍ഡിഎഫ് നേതാക്കളെ ആരും അറിയാതെ രക്ഷപ്പെടുത്താനുള്ള യുഡിഎഫ് ഗവമെന്റിന്റെ നീക്കം അങ്ങനെ പാളിപ്പോകുകയായിരുന്നു. മലപ്പുറം ജില്ലയിലെ വേങ്ങര പൊലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയ പൈപ്പ് ബോംബും എന്‍ഡിഎഫ് ബന്ധമുള്ളതായിരുന്നു. 2001-06 കാലത്ത് യുഡിഎഫ് ഭരിച്ചപ്പോഴാണ് ബേപ്പൂരില്‍ ബോട്ട് സ്ഫോടനമുണ്ടായത്, കോഴിക്കോട് ബസ് സ്റാന്‍ഡില്‍ നടന്ന സ്ഫോടനങ്ങള്‍, എന്‍ഡിഎഫ് ആസ്ഥാനമായ ഗ്രീന്‍വാലി ഫൌണ്ടേഷന്‍ വളപ്പില്‍ നടന്ന സ്ഫോടനം, വളപട്ടണത്തുനിന്ന് പൈപ്പ് ബോംബ് കണ്ടെടുത്ത കേസ്, കളമശേരിയില്‍ ബസ് കത്തിച്ച കേസ് എന്നിവയൊക്കെ ഉണ്ടായത.
പി ജയരാജന്‍

Monday, July 19, 2010

ഇടയലേഖനം 'ഭരണഘടനാവിരുദ്ധം, നിയമലംഘനം'

ഇടയലേഖനം 'ഭരണഘടനാവിരുദ്ധം, നിയമലംഘനം'
ഷഫീഖ് അമരാവതി

കൊച്ചി: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കാന്‍ കത്തോലിക്കാ മെത്രാന്‍സമിതി ഇറക്കിയ ഇടയലേഖനം ഭരണഘടനാവിരുദ്ധവും ജനപ്രാതിനിധ്യനിയമ ലംഘനവുമാണെന്ന് വിദഗ്ധാഭിപ്രായം. ഇന്ത്യയുടെ മതനിരപേക്ഷ അന്തഃസത്തയ്ക്ക് വിരുദ്ധവുമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മതസ്വാതന്ത്യ്രം ഭരണഘടന ഉറപ്പുനല്‍കുന്ന മൌലിക അവകാശമാണെങ്കിലും സഭയുടെ നടപടി ആ സ്വാതന്ത്യ്രത്തിന്റെ ദുര്‍വ്യാഖ്യാനമാണെന്ന് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യൂവാല്‍സ്) വൈസ് ചാന്‍സലറും കേരള നിയമസഭയുടെ മുന്‍ സെക്രട്ടറിയുമായ ഡോ. എന്‍ കെ ജയകുമാര്‍ പറഞ്ഞു. മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുമ്പോള്‍ മതേതര മൂല്യം നഷ്ടമാകും. മതത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതും വോട്ട് ചെയ്യേണ്ട എന്നു പറയുന്നതും ഒരുപോലെ കുറ്റകരമാണ്. ജനാധിപത്യവും മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യമാണ്. ആ മൂല്യമാണ് ഇത്തരം ഇടപെടലുകള്‍ തകര്‍ക്കുന്നത്- അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്ക് തുണയാകുന്നതാണ് ഇടയലേഖനമെന്ന് ജസ്റ്റിസ് കെ കെ നരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മതവികാരം ഇളക്കരുതെന്ന് ഭരണഘടനയും ചട്ടങ്ങളും വ്യക്തമാക്കുന്നുണ്ട്. ഇവ ലംഘിക്കുകയാണ് സഭ ചെയ്തത്. ഇന്ത്യയില്‍ ഭരണഘടനാപ്രകാരം രജിസ്റ്റര്‍ചെയ്ത ഒരു പാര്‍ടിയെ ആക്രമിക്കാന്‍ ഭരണഘടനാവിരുദ്ധമായ സമീപനമാണ് സഭ സ്വീകരിച്ചിട്ടുള്ളതെന്ന് നിയമവിദഗ്ധനും മുന്‍ എംപിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. സിപിഐ എം മുന്നോട്ടുവയ്ക്കുന്ന സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെയാണ് ഇടയലേഖനത്തിലൂടെ സഭ എതിര്‍ക്കുന്നത്. മതവിശ്വാസമെന്നപോലെ രാഷ്ട്രീയവിശ്വാസവും വച്ചുപുലര്‍ത്താന്‍ ഏതു മതക്കാരനും അവകാശമുണ്ട്. നിര്‍ബന്ധമായി വിശ്വാസികള്‍ പങ്കെടുക്കേണ്ട ദിവ്യബലിമധ്യേ ഇതു പറയുന്നത് നീതികേടാണെന്നും അദ്ദേഹം പറഞ്ഞു. ജനപ്രാതിനിധ്യ നിയമത്തിലെ 125-ാം ചട്ടത്തെയും സഭാലേഖനം ലംഘിച്ചതായി വിമര്‍ശനമുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശത്രുത ഉണ്ടാക്കുന്നതിനെ ചട്ടം വിലക്കുന്നു. വിവിധ വര്‍ഗങ്ങള്‍ക്കിടയിലും പൌരന്മാര്‍ക്കിടയിലും മതം, വര്‍ണം, ജാതി, സമുദായം, ഭാഷാപരമായ ശത്രുതാവികാരം സൃഷ്ടിക്കുന്നത് മൂന്നുവര്‍ഷം വരെ തടവിനോ പിഴയ്ക്കോ രണ്ടുംകൂടിയോ ശിക്ഷ വിധിക്കാവുന്ന കുറ്റമായാണ് ചട്ടം വിലയിരുത്തുന്നത്. പരസ്യമായി ഈ ചട്ടം ലംഘിക്കുകയാണ് കെസിബിസി ലേഖനം വായിച്ചതുവഴി ഇടവക വികാരിമാര്‍ നടത്തിയിരിക്കുന്നത്- വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


പോപ്പുലര്‍ഫ്രണ്ടിനെ വളര്‍ത്തിയത് യുഡിഎഫ്, ബിജെപി
മലപ്പുറം: പോപ്പുലര്‍ഫ്രണ്ടിനെ വളര്‍ത്തിയത് യുഡിഎഫാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ടുനേടാന്‍ വേണ്ടി മാത്രമാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇവരുടെ പേരു പറഞ്ഞ് വിമര്‍ശം നടത്താതിരുന്നത്. പറവൂരില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ യുവാവിന്റെ കൈവെട്ടിയ കേസ് എറണാകുളം ജില്ലയിലെ ഒരു കോഗ്രസ്എംഎല്‍എ ഇടപെട്ടാണ് ഒതുക്കിയത്. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ബോംബു നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്; 2 എന്‍ഡിഎഫുകാര്‍ അറസ്റ്റില്‍
കാസര്‍കോട്: തൃക്കരിപ്പൂര്‍ തങ്കയത്തെ പോപ്പുലര്‍ഫ്രണ്ട് കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് എന്‍ഡിഎഫുകാര്‍ അറസ്റ്റില്‍. തങ്കയത്തെ മുഹ്സിന്‍, ലിയാസത്തലി എന്നിവരാണ് പിടിയിലായത്. രണ്ടു ബോംബും നിര്‍മ്മാണസാമഗ്രികളും മാരകായുധങ്ങളും പിടിച്ചെടുത്തു. ശ്മശാനത്തിനടുത്തുള്ള പോപ്പുലര്‍ഫ്രണ്ട് ബോംബുനിര്‍മ്മാണകേന്ദ്രത്തില്‍ നിന്നാണ് ബോംബുകളും വടിവാളും ഇരുമ്പുവടികളും കണ്ടെടുത്തത്. കുറച്ചുകാലമായി ഇവിടം കേന്ദ്രീകരിച്ച് ആയുധപരിശീലനവും ബോംബു നിര്‍മ്മാണവും നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് റെയ്ഡ് നടത്തിയത്.

കൈവെട്ട് ന്യായീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് ലഘുലേഖ
മലപ്പുറം: അധ്യാപകന്റെ കൈവെട്ടിയതിനെ ന്യായീകരിച്ചും നുണകള്‍നിറച്ചും പള്ളികളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ലഘുലേഖ. വെളളിയാഴ്ച ജുമാ നമസ്കാരത്തിനുശേഷമാണ് വര്‍ഗീയ വികാരമിളക്കിവിടുന്ന ലഘുലേഖകള്‍ സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്തത്. മതവികാരമിളക്കിവിടുന്ന ലഘുലേഖ വിതരണത്തിനെതിരെ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധമുണ്ടായി. 'നുണകള്‍കൊണ്ട് മുസ്ളിം ശാക്തീകരണത്തെ തകര്‍ക്കാനാവില്ല' എന്ന തലക്കെട്ടോടെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് ലഘുലേഖ പുറത്തിറക്കിയത്. മുസ്ളിങ്ങളുടെ മനസ്സിനേറ്റ മുറിവുണക്കുന്നതിന് പകരം, ചോദ്യപേപ്പര്‍വിവാദം നിസ്സാരവല്‍ക്കരിക്കാനുള്ള നീക്കങ്ങളാണുണ്ടായതെന്നും അതാണ് അധ്യാപകനെ ആക്രമിക്കാന്‍ കാരണമെന്നും ലഘുലേഖ പറയുന്നു. പൊലീസ് നിരപരാധികളെ വേട്ടയാടുകയാണെന്നും മുസ്ളിംവീടുകള്‍ ചവിട്ടിപ്പൊളിച്ചെന്നും ലഘുലേഖയിലുണ്ട്. റെയ്ഡില്‍ കണ്ടെത്തിയ വെട്ടുകത്തി നാളികേരം പറിക്കാനുളളതാണെന്നും തോക്ക്് കളിത്തോക്കാണെന്നുമുള്ള വാദങ്ങളുമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള നീക്കങ്ങളില്‍ രാഷ്ട്രീയ പാര്‍ടികളുടെയും പൊലീസ്-മാധ്യമ കൂട്ടുകെട്ടിന്റെയും താല്പര്യങ്ങളുണ്ടെന്നും ലഘുലേഖ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് മുസ്ളിങ്ങളുടെ സമ്പൂര്‍ണ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നവ സാമൂഹിക പ്രസ്ഥാനമാണെന്ന വാദവുമുണ്ട്. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ മുസ്ളിംപക്ഷത്തുനിന്ന് ദേശീയതലത്തില്‍ ഉയര്‍ന്നുവന്ന ഒരേയൊരു പ്രസ്ഥാനമാണെന്നും അത് പലരുടെയും ഉറക്കംകെടുത്തുന്നുവെന്നും ലഘുലേഖ അവകാശപ്പെടുന്നു

Sunday, July 18, 2010

പോപ്പുലര്‍ ഫ്രണ്ട് ബന്ധം: യു ഡി എഫ് ഒളിച്ചുകളിക്കുന്നു ...

പോപ്പുലര്‍ ഫ്രണ്ട് ബന്ധം: യു ഡി എഫ് ഒളിച്ചുകളിക്കുന്നു ...
തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരായി കേരളീയസമൂഹം ഒറ്റക്കെട്ടായി അണിനിരക്കുമ്പോഴും യു ഡി എഫ് - കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒളിച്ചുകളി. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് വ്യക്തമാക്കപ്പെട്ടിട്ടും ഈ സംഘടനയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാനോ ഇവരെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യാനോ യു ഡി എഫും കോണ്‍ഗ്രസും ഇതുവരെ തയ്യാറായിട്ടില്ല. ഇന്നലെ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിയ സംഭവത്തെ അപലപിക്കാന്‍ എത്തിയ യു ഡി എഫ് സംഘം അക്രമികളായ പോപ്പുലര്‍ ഫ്രണ്ടിന്റെ പേരു പോലും പറയാതെയാണ് മടങ്ങിയത്.
യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയും നേതൃത്വം നല്‍കിയ സംഘത്തില്‍നിന്ന് മുസ്‌ലിം ലീഗിന്റെ സംസ്ഥാന നേതൃത്വം വിട്ടുനിന്നു. 'സംഘടനയുടെ പേര് പറയാന്‍ ഇപ്പോള്‍ തയ്യാറല്ലെന്ന്' കെ എം മാണി വെട്ടിത്തുറന്ന് പറയുകയും ചെയ്തു. സംഭവത്തില്‍ അറസ്റ്റിലായവരെല്ലാം പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടും നരനായാട്ട് നടത്തിയ സംഘടനയുടെ പേര് പറയാന്‍ തയ്യാറായില്ല. പേരെന്തുമാകട്ടെ ഭീകരസംഘടനകളെയെല്ലാം അമര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു അടുത്ത ഉരുണ്ടുകളി.
ഇന്നലെ രാവിലെ പത്തോടെയാണ് യു ഡി എഫ് സംഘം ജോസഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിലെത്തിയത്. ജോസഫിന്റെ കൈപ്പത്തി പോപ്പുലര്‍ ഫ്രണ്ട് സംഘം വെട്ടിയെടുത്ത സ്ഥലവും സംഘം കണ്ടു. തുടര്‍ന്ന്് മൂവാറ്റുപുഴ ടി ബിയില്‍ വാര്‍ത്താസമ്മേളനവും നടത്തി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനെപ്പറ്റി യു ഡി എഫിന്റെ അഭിപ്രായം ആരാഞ്ഞപ്പോഴും നേരിട്ട് അഭിപ്രായം പറയാതെ എല്ലാ ഭീകരസംഘടനകളെയും അമര്‍ച്ച ചെയ്യണമെന്ന് മാത്രമായിരുന്നു മാണിയുടെ മറുപടി. കൈപ്പത്തിവെട്ടിയതിന് ആരാണ് ഉത്തരവാദിയെന്ന ചോദ്യത്തിനും ഭീകരസംഘടനയെന്നായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകര്‍ ഇതെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും പോപ്പുലര്‍ഫ്രണ്ടിന്റെ പേര് പറയാന്‍ യു ഡി എഫ് നേതാക്കള്‍ കൂട്ടാക്കിയില്ല.
പി ടി തോമസ് എം പി, റോഷി അഗസ്റ്റിന്‍ എം എല്‍ എ, ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിന്നിട് ഈ സംഘം എറണാകുളത്തെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെത്തി ടി ജെ ജോസഫിനെയും സന്ദര്‍ശിച്ചു.
നിലമ്പൂരിലെ തീവണ്ടി അട്ടിമറിശ്രമം, അധ്യാപകന്റെ കൈവെട്ടിയ സംഭവം എന്നിവയുടെ പേരില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യുന്ന വേളയിലും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ നിയമസഭയിലും പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്യത്തിലെ കള്ളക്കള്ളി നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടടക്കമുള്ള തീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ടെന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന് ഭരണകക്ഷി അംഗങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും സംഘടനകളെ തരംതിരിക്കുന്ന ജോലി തന്നെ ആരും ഏല്‍പ്പിച്ചിട്ടില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ചെയ്തത്. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടാക്കില്ലെന്ന് പ്രസംഗിച്ച ഉമ്മന്‍ചാണ്ടിയോട്, ഏതൊക്കെയാണ് ആ സംഘടനകളെന്ന് ചോദ്യമുയര്‍ന്നെങ്കിലും ഒരു സംഘടനയുടെയും പേര് പറയാന്‍ അദ്ദേഹം തയ്യാറായില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വേണ്ടെന്ന ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന വന്ന ദിവസം തന്നെ അതിനെതിരായ പരസ്യനിലപാടുമായി ഉമ്മന്‍ചാണ്ടി രംഗത്തുവന്നിരുന്നു. ജനാധിപത്യത്തില്‍ ആരുടെ വോട്ടും വേണ്ടെന്ന് പറയാനുള്ള ധിക്കാരം കാട്ടില്ലെന്ന 'അതിവിനയം' നിറഞ്ഞ നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. ആര്യാടന്റെ അഭിപ്രായം അദ്ദേഹത്തിന്റെ ശൈലിയുടെ ഭാഗമാണെന്ന് പറയാനും ഉമ്മന്‍ചാണ്ടി മറന്നില്ല.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെയും എന്‍ ഡി ഫിന്റെയും സഹായം ലഭിച്ചതിനുള്ള പ്രത്യുപകാരം കൂടിയാണ് ഈ സംഘടനകള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ അയഞ്ഞ നിലപാട്. വര്‍ഗീയ സംഘടനകളുടെ വരുമാനസ്രോതസ് അന്വേഷിക്കണമെന്നും ഇത്തരം സംഘടനകളെ നിരോധിക്കണമെന്നുമുള്ള ആവശ്യം പരക്കെ ഉയരുമ്പോഴും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കാന്‍ മടിക്കുകയാണ്

പോപ്പുലര്‍ ഫ്രണ്ട് ബന്ധം: യു ഡി എഫ് ഒളിച്ചുകളിക്കുന്നു ...

പോപ്പുലര്‍ ഫ്രണ്ട് ബന്ധം: യു ഡി എഫ് ഒളിച്ചുകളിക്കുന്നു ...
തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരായി കേരളീയസമൂഹം ഒറ്റക്കെട്ടായി അണിനിരക്കുമ്പോഴും യു ഡി എഫ് - കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒളിച്ചുകളി. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് വ്യക്തമാക്കപ്പെട്ടിട്ടും ഈ സംഘടനയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാനോ ഇവരെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യാനോ യു ഡി എഫും കോണ്‍ഗ്രസും ഇതുവരെ തയ്യാറായിട്ടില്ല. ഇന്നലെ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിയ സംഭവത്തെ അപലപിക്കാന്‍ എത്തിയ യു ഡി എഫ് സംഘം അക്രമികളായ പോപ്പുലര്‍ ഫ്രണ്ടിന്റെ പേരു പോലും പറയാതെയാണ് മടങ്ങിയത്.
യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയും നേതൃത്വം നല്‍കിയ സംഘത്തില്‍നിന്ന് മുസ്‌ലിം ലീഗിന്റെ സംസ്ഥാന നേതൃത്വം വിട്ടുനിന്നു. 'സംഘടനയുടെ പേര് പറയാന്‍ ഇപ്പോള്‍ തയ്യാറല്ലെന്ന്' കെ എം മാണി വെട്ടിത്തുറന്ന് പറയുകയും ചെയ്തു. സംഭവത്തില്‍ അറസ്റ്റിലായവരെല്ലാം പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടും നരനായാട്ട് നടത്തിയ സംഘടനയുടെ പേര് പറയാന്‍ തയ്യാറായില്ല. പേരെന്തുമാകട്ടെ ഭീകരസംഘടനകളെയെല്ലാം അമര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു അടുത്ത ഉരുണ്ടുകളി.
ഇന്നലെ രാവിലെ പത്തോടെയാണ് യു ഡി എഫ് സംഘം ജോസഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിലെത്തിയത്. ജോസഫിന്റെ കൈപ്പത്തി പോപ്പുലര്‍ ഫ്രണ്ട് സംഘം വെട്ടിയെടുത്ത സ്ഥലവും സംഘം കണ്ടു. തുടര്‍ന്ന്് മൂവാറ്റുപുഴ ടി ബിയില്‍ വാര്‍ത്താസമ്മേളനവും നടത്തി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനെപ്പറ്റി യു ഡി എഫിന്റെ അഭിപ്രായം ആരാഞ്ഞപ്പോഴും നേരിട്ട് അഭിപ്രായം പറയാതെ എല്ലാ ഭീകരസംഘടനകളെയും അമര്‍ച്ച ചെയ്യണമെന്ന് മാത്രമായിരുന്നു മാണിയുടെ മറുപടി. കൈപ്പത്തിവെട്ടിയതിന് ആരാണ് ഉത്തരവാദിയെന്ന ചോദ്യത്തിനും ഭീകരസംഘടനയെന്നായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകര്‍ ഇതെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും പോപ്പുലര്‍ഫ്രണ്ടിന്റെ പേര് പറയാന്‍ യു ഡി എഫ് നേതാക്കള്‍ കൂട്ടാക്കിയില്ല.
പി ടി തോമസ് എം പി, റോഷി അഗസ്റ്റിന്‍ എം എല്‍ എ, ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിന്നിട് ഈ സംഘം എറണാകുളത്തെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെത്തി ടി ജെ ജോസഫിനെയും സന്ദര്‍ശിച്ചു.
നിലമ്പൂരിലെ തീവണ്ടി അട്ടിമറിശ്രമം, അധ്യാപകന്റെ കൈവെട്ടിയ സംഭവം എന്നിവയുടെ പേരില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യുന്ന വേളയിലും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ നിയമസഭയിലും പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്യത്തിലെ കള്ളക്കള്ളി നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടടക്കമുള്ള തീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ടെന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന് ഭരണകക്ഷി അംഗങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും സംഘടനകളെ തരംതിരിക്കുന്ന ജോലി തന്നെ ആരും ഏല്‍പ്പിച്ചിട്ടില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ചെയ്തത്. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടാക്കില്ലെന്ന് പ്രസംഗിച്ച ഉമ്മന്‍ചാണ്ടിയോട്, ഏതൊക്കെയാണ് ആ സംഘടനകളെന്ന് ചോദ്യമുയര്‍ന്നെങ്കിലും ഒരു സംഘടനയുടെയും പേര് പറയാന്‍ അദ്ദേഹം തയ്യാറായില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വേണ്ടെന്ന ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന വന്ന ദിവസം തന്നെ അതിനെതിരായ പരസ്യനിലപാടുമായി ഉമ്മന്‍ചാണ്ടി രംഗത്തുവന്നിരുന്നു. ജനാധിപത്യത്തില്‍ ആരുടെ വോട്ടും വേണ്ടെന്ന് പറയാനുള്ള ധിക്കാരം കാട്ടില്ലെന്ന 'അതിവിനയം' നിറഞ്ഞ നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. ആര്യാടന്റെ അഭിപ്രായം അദ്ദേഹത്തിന്റെ ശൈലിയുടെ ഭാഗമാണെന്ന് പറയാനും ഉമ്മന്‍ചാണ്ടി മറന്നില്ല.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെയും എന്‍ ഡി ഫിന്റെയും സഹായം ലഭിച്ചതിനുള്ള പ്രത്യുപകാരം കൂടിയാണ് ഈ സംഘടനകള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ അയഞ്ഞ നിലപാട്. വര്‍ഗീയ സംഘടനകളുടെ വരുമാനസ്രോതസ് അന്വേഷിക്കണമെന്നും ഇത്തരം സംഘടനകളെ നിരോധിക്കണമെന്നുമുള്ള ആവശ്യം പരക്കെ ഉയരുമ്പോഴും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കാന്‍ മടിക്കുകയാണ്

Saturday, July 17, 2010

പോപ്പുലര്‍ ഫ്രണ്ട് ഭീകരത യുഡിഎഫ് മറയ്ക്കുന്നു- പിണറായി

പോപ്പുലര്‍ ഫ്രണ്ട് ഭീകരത യുഡിഎഫ് മറയ്ക്കുന്നു- പിണറായി


മതവിശ്വാസത്തിന്റെ മറപിടിച്ച് താലിബാന്‍ മോഡല്‍ ഭീകരത അഴിച്ചുവിടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പേരുപറയാന്‍ യുഡിഎഫ് നേതാക്കള്‍ മടിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൈവെട്ടിയ അധ്യാപകന്റെ വീട് സന്ദര്‍ശിച്ച യുഡിഎഫ് കവീനര്‍ പി പി തങ്കച്ചനും കെ എം മാണിയും അക്രമികള്‍ ഏതു സംഘടനയില്‍പ്പെട്ടവരെന്നു പറയാന്‍ തയ്യാറായില്ല. അഡ്വ. വി ജി ഗോവിന്ദന്‍നായര്‍ സ്മാരക നിയമഗവേഷണ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്ത് 'രാഷ്ട്രീയത്തില്‍ മതത്തിന്റെ സ്വാധീനം' എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പിണറായി.ഭീകരസംഘടനയുടെ പേരുപറയാന്‍ യുഡിഎഫ് നേതാക്കള്‍ എന്തിനാണ് ശങ്കിക്കുന്നത്. സമൂഹം തള്ളിക്കളഞ്ഞ ഇത്തരം വിഭാഗങ്ങളെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുകയാണ് യുഡിഎഫ് ചെയ്തത്. തള്ളക്കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുംപോലെ മുസ്ളിം ലീഗ് എന്‍ഡിഎഫിന് നല്ല സംരക്ഷണമാണ് നല്‍കിയത്. യുഡിഎഫ് ഭരണത്തില്‍ ഒട്ടേറെ കേസ് ലീഗ് ഇടപെട്ട് പിന്‍വലിച്ചുകൊടുത്തു. പൈപ്പുബോംബ്, ഗ്രീന്‍വാലി സ്ഫോടനം, കോഴിക്കോട് ബസ് സ്റ്റാന്‍ഡ് സ്ഫോടനം തുടങ്ങിയവ യുഡിഎഫ് ഭരിക്കുമ്പോഴാണ് നടന്നത്. മാറാട് കലാപത്തിനു പിന്നിലെ ഗൂഢാലോചന, സംസ്ഥാനാന്തര ബന്ധം, സാമ്പത്തിക സ്രോതസ്സ് എന്നിവയെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ജുഡീഷ്യല്‍ കമീഷന്‍ നിര്‍ദേശപ്രകാരം സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ബാഹ്യസമ്മര്‍ദം കാരണം കേന്ദ്രഗവര്‍മെന്റ് ഈ ആവശ്യം അംഗീകരിച്ചില്ല. മതഭീകരപ്രസ്ഥാനങ്ങള്‍ക്ക് മതവുമായി ഒരു ബന്ധവുമില്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി.ഭൂരിപക്ഷ-ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട വഴിപിഴച്ചുപോയ ഇക്കൂട്ടരെ ഭീകരവാദികളായി തന്നെ കണ്ട് ഒറ്റപ്പെടുത്തണം. മതവിശ്വാസവുമായി ഇവരെ കൂട്ടിക്കുഴയ്ക്കരുത്. ഇടതുപക്ഷപ്രസ്ഥാനങ്ങളെ എതിര്‍ക്കുന്നതില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയ സംഘടനകള്‍ക്ക് പൊതുസ്വഭാവമാണ്. രണ്ടു കൂട്ടരും ഞങ്ങള്‍ക്കുനേരെ കൊലക്കത്തി പ്രയോഗിക്കുന്നു. ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ഇവരെ ശക്തമായി എതിര്‍ക്കുന്നതുമൂലമാണ് ഇടതുപക്ഷത്തെ ആക്രമിക്കുന്ന നിലപാടു സ്വീകരിക്കുന്നത്. എത്ര കടുത്ത ആക്രമണങ്ങളുണ്ടായാലും ഞങ്ങള്‍ ഈ നിലപാടു തുടരുക തന്നെ ചെയ്യും. മതനിരപേക്ഷ ചിന്താഗതിക്കാരായ മുഴുവന്‍ ജനവിഭാഗങ്ങളും ന്യൂനപക്ഷ-ഭൂരിപക്ഷ ഭീകരതയെ ഒറ്റക്കെട്ടായി ചെറുക്കണം. വര്‍ഗീയരാഷ്ട്രീയത്തെ സമൂഹത്തില്‍നിന്നു തീര്‍ത്തും മാറ്റിനിര്‍ത്താന്‍ കഴിയണം. മതവിശ്വാസികളായ ഭൂരിപക്ഷവും ഭീകരതയ്ക്കെതിരാണ്. ഛിദ്രശക്തികള്‍ ആരാധനാലയങ്ങള്‍ ഉപയോഗപ്പെടുത്തുന്നതു തടയാന്‍ മതവിശ്വാസികളും മതനിരപേക്ഷ ചിന്താഗതിക്കാരും ഇടപെടണമെന്നും പിണറായി പറഞ്ഞു.

Friday, July 16, 2010

എണ്ണവിലയും മന്ത്രിയുടെ തുടര്‍വാദങ്ങളും

എണ്ണവിലയും മന്ത്രിയുടെ തുടര്‍വാദങ്ങളും
എണ്ണവില കുറയ്ക്കണമെന്ന ആവശ്യം രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് ആവര്‍ത്തിച്ചുയരുമ്പോഴും കുറയ്ക്കാതിരിക്കാനുള്ള വികലന്യായങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുകയാണ് യുപിഎ സര്‍ക്കാര്‍. രാജ്യത്തിന്റെ സമസ്ത ചലനങ്ങളെയും സ്തംഭിപ്പിക്കുന്ന പ്രതിഷേധ ഹര്‍ത്താലിനു പിന്നിലെ ജനരോഷത്തിന്റെ വ്യാപ്തി മനസ്സിലാക്കാനുള്ള സന്നദ്ധതപോലും യുപിഎ സര്‍ക്കാരിനില്ല എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. എത്ര വിശദീകരിക്കാന്‍ ശ്രമിച്ചാലും ന്യായീകരിക്കാനാകാത്തതാണ് ഇത്തവണ ഏര്‍പ്പെടുത്തിയ ഭീമമായ വിലവര്‍ധന എന്ന കാര്യം ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. അന്താരാഷ്ട്ര എണ്ണവിപണിയില്‍ പെട്രോള്‍വില കൂടിയതുകൊണ്ടുള്ളതല്ല ഈ വര്‍ധന. കുറഞ്ഞവിലയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍നിന്ന് ഇന്ത്യക്ക് ലഭിക്കുന്ന എണ്ണയ്ക്കുമേല്‍ ക്രമാതീതമായി നികുതി വര്‍ധിപ്പിച്ചുകൊണ്ട് യുപിഎ സര്‍ക്കാര്‍ കൃത്രിമമായി ഉണ്ടാക്കുന്ന വര്‍ധനയാണിത്. ഇന്ത്യയിലെയും തൊട്ടയല്‍രാജ്യമായ നേപ്പാളിലെയും എണ്ണവില താരതമ്യപ്പെടുത്തിയാല്‍ ഇത് വ്യക്തമാകും. ഇന്ത്യയുടെ തലസ്ഥാനത്ത് പെട്രോളിന് 55 രൂപ 88 പൈസ ലിറ്ററിന് വിലയുള്ളപ്പോള്‍ ഇന്ത്യയില്‍നിന്ന് എണ്ണ വരുത്തുന്ന നേപ്പാള്‍ അതിന്റെ തലസ്ഥാനത്ത് ലിറ്ററിന് 32 രൂപയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുന്നു. എന്തെങ്കിലും മാജിക്കുകൊണ്ടല്ല നേപ്പാള്‍ ഇത് സാധിക്കുന്നത്. പിന്നെയോ, ഇന്ത്യയിലെ സര്‍ക്കാരിനെപ്പോലെ ക്രമരഹിതമായി നികുതി കൂട്ടി നേപ്പാള്‍ വില ഉയര്‍ത്തുന്നില്ല എന്നതുകൊണ്ടാണിത്. പെട്രോള്‍വില ഇന്ത്യയില്‍ 55 രൂപയാകുന്നത് എങ്ങനെ എന്ന് നോക്കുക. പെട്രോളിന്റെ അടിസ്ഥാനവില ലിറ്ററിന് 16 രൂപ 50 പൈസയേയുള്ളൂ. അതിനുമേല്‍ 11 രൂപ 80 പൈസ കേന്ദ്രനികുതി ചുമത്തി. ഒമ്പത് രൂപ 75 പൈസ കേന്ദ്ര എക്സൈസ് ചുങ്കം ചുമത്തി. ഇതിനെല്ലാം പുറമെ മൂന്നു രൂപയുടെ വിലവര്‍ധനയും ഏര്‍പ്പെടുത്തി. എട്ടുരൂപയുടെ വില്‍പ്പന നികുതിയും രണ്ടുരൂപയിലേറെവരുന്ന ഇതരനികുതികളും നാലുരൂപയുടെ വാറ്റ് നികുതിയും. ഇതില്‍ സംസ്ഥാന ഖജനാവിലേക്ക് വരുന്നത് അവസാനം പറഞ്ഞ തുച്ഛമായ തുകമാത്രമാണ്. എന്നാല്‍, നേരിട്ടുള്ള വിലവര്‍ധനയിലൂടെയും എക്സൈസ് ചുങ്ക വര്‍ധനയിലൂടെയും മറ്റുമായി കേന്ദ്രം കൈയടക്കുന്നത് 24 രൂപയോളമാണ്. 16 രൂപയ്ക്ക് അന്താരാഷ്ട്ര എണ്ണസംഭരണിയില്‍നിന്ന് കിട്ടുന്ന പെട്രോള്‍ 150 ശതമാനം നികുതി ചേര്‍ത്ത് സര്‍ക്കാര്‍ജനങ്ങള്‍ക്ക് വില്‍ക്കുന്നു. സംസ്ഥാനം അതിന്റെ ഖജനാവിലേക്ക് വരുന്ന നികുതി ഉപേക്ഷിക്കട്ടെ എന്നുപറയുന്നവര്‍ ആ വിഹിതത്തേക്കാള്‍ എത്രയോ വലുതായ ഈ 150 ശതമാനത്തെ കാണാന്‍ കൂട്ടാക്കുന്നില്ല. എണ്ണവിലനിര്‍ണയകാര്യത്തില്‍ സമഗ്രനയംപോലും യുപിഎ സര്‍ക്കാരിനില്ല. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍, ആസൂത്രണ കമീഷന്‍ അംഗങ്ങളായ ബി കെ ചതുര്‍വേദി, കിരീത് പരീഖ് എന്നിവരുടെ അധ്യക്ഷതയില്‍ നയരൂപീകരണത്തിനായി മൂന്ന് സമിതിയെ മാറിമാറി നിയോഗിച്ചു. പക്ഷേ, നയമുണ്ടാകുന്നില്ല. ഇതിന് ഒരു കാരണമേയുള്ളൂ. എണ്ണക്കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും ജനങ്ങളെ പിഴിഞ്ഞ് നികുതി സംഭരിക്കുന്നതിനും നയമുണ്ടായാല്‍ അത് തടസ്സമാകുമെന്നാതണ് അത്. മണ്ണെണ്ണവില ഉയര്‍ത്തിയതിന് പെട്രോളിയം മന്ത്രി മുരളി ദേവ്റ പറയുന്ന ഒരു കാരണം മണ്ണെണ്ണയുടെയും ഡീസലിന്റെയും വില തമ്മില്‍ വലിയ വ്യത്യാസമുണ്ടാകുന്നത് മായം ചേര്‍ക്കലിന് വഴിവയ്ക്കുമെന്നാണ്. അതാണ് കാരണമെങ്കില്‍ കേന്ദ്രനികുതി കുറച്ച് ഡീസലിന്റെ വിലയെ മണ്ണെണ്ണവിലയുടെ അടുത്തേക്ക് താഴ്ത്തിയെടുക്കാവുന്നതാണ്. അങ്ങനെ ചിന്തിക്കണമെങ്കില്‍ പാവപ്പെട്ട ജനങ്ങളെക്കുറിച്ചുള്ള ഒരു കരുതല്‍വേണം. അതില്ല എന്നത് എടുത്തുപറയേണ്ട കാര്യമില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ എട്ടു തവണയാണ് എണ്ണവില വര്‍ധിപ്പിച്ചത് എന്നോര്‍ക്കണം. പെട്രോള്‍വില 53 ശതമാനം കണ്ടും ഡീസല്‍വില 85 ശതമാനം കണ്ടും വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര എണ്ണക്കമ്പോളത്തിലെ വിലവര്‍ധനയാണ് ഇതിന് പ്രേരിപ്പിക്കുന്നത് എന്നു വാദിക്കുന്ന മന്ത്രി, അന്താരാഷ്ട്ര കമ്പോളത്തില്‍ വിലകുറഞ്ഞ ഒരു വേളയില്‍പ്പോലും ആനുപാതികമായ കുറവ് ഇവിടെ ഏര്‍പ്പെടുത്താതിരുന്നതിനുള്ള കാരണം പറയുന്നില്ല. അന്താരാഷ്ട്ര കമ്പോളത്തിലെ വിലവ്യത്യാസത്തിന് ആനുപാതികമായല്ല, ഇവിടെ ഓരോ ഘട്ടത്തിലും വിലവര്‍ധന ഏര്‍പ്പെടുത്തിയതെന്ന കാര്യത്തിലേക്ക് കടക്കുന്നുമില്ല. ഇനിയാകട്ടെ, എക്സിക്യൂട്ടീവ് ഉത്തരവുവഴിയുള്ള വിലവര്‍ധന ആവശ്യമില്ല. ആവശ്യമെന്നു തോന്നുന്ന ഘട്ടങ്ങളിലൊക്കെ വില വര്‍ധിപ്പിക്കാനുള്ള സ്വതന്ത്രാധികാരം വിപണിക്കുതന്നെ വിട്ടുകൊടുക്കുകയാണ്. അതായത്, വിലനിയന്ത്രണത്തിനായി ഇടപെടുന്ന രീതിയില്‍നിന്നുള്ള സമ്പൂര്‍ണ പിന്മാറ്റം. കൊള്ളലാഭമടിക്കുന്ന എണ്ണക്കമ്പനികളുടെ ചൂഷണത്തിനായി ജനങ്ങളെ നിരുപാധികം എറിഞ്ഞുകൊടുക്കുന്നുവെന്നര്‍ഥം. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണല്ലോ ബുധനാഴ്ച ചേരാനിരുന്ന വിലനിര്‍ണയകമ്മിറ്റിയോഗം മാറ്റിവച്ചത്. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ എണ്ണവിലകുറയുകയാണ്. അതനുസരിച്ച് ഇവിടെയും വിലകുറയ്ക്കണമെന്നതിനാലാണ് യോഗം മാറ്റിവെച്ച് സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കുന്നത്. പരീഖ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് വിലനിയന്ത്രണം നീക്കിയതെന്നാണ് മന്ത്രി പറയുന്നത്. കമ്മിറ്റി ശുപാര്‍ശ അതേപടി അംഗീകരിക്കാന്‍ ബാധ്യസ്ഥമായ സംവിധാനമാണോ സര്‍ക്കാര്‍. ആ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് ജനതാല്‍പ്പര്യത്തില്‍ തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്തമാണ് ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നത്. പക്ഷേ, യുപിഎ സര്‍ക്കാരിന് ജനങ്ങളല്ല പ്രധാനം, മറിച്ച് പരീഖ് കമ്മിറ്റിയും അതിന്റെ ശുപാര്‍ശ എന്ന മറയിട്ടുകൊണ്ട് കോഗ്രസ് സഹായിച്ചുകൊണ്ടിരിക്കുന്ന വന്‍കിട പെട്രോള്‍കമ്പനികളുടെ താല്‍പ്പര്യങ്ങളുമാണ്. കോഗ്രസിന്റെ ഫണ്ട് സ്രോതസ്സാണ് റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ എണ്ണക്കമ്പനികള്‍. അവര്‍ ആവശ്യപ്പെടുന്നതൊക്കെ ചെയ്തുകൊടുക്കുന്ന ഉദ്യോഗസ്ഥനായി മാറുകയാണ് പെട്രോളിയം മന്ത്രി മരുളി ദേവ്റ. പരീഖ് കമ്മിറ്റിയോട് ഇത്രയേറെ ആദരവുകാട്ടുന്ന ഈ മന്ത്രിയും അദ്ദേഹം ഉള്‍പ്പെട്ട സംവിധാനവും ആ കമ്മിറ്റിയുടെ ശുപാര്‍ശകളിലുള്ള മറ്റൊരു കാര്യം- ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലനിര്‍ണയ രംഗത്തുനിന്നുള്ള സര്‍ക്കാരിന്റെ സമ്പൂര്‍ണ പിന്മാറ്റം- എപ്പോള്‍ ചെയ്തുകൊടുക്കുമെന്ന ഉല്‍ക്കണ്ഠയാണ് രാജ്യത്തെ ഇപ്പോള്‍ അലട്ടുന്നത്. റിലയന്‍സും എസ്സാറും ചേര്‍ന്ന് ഇപ്പോള്‍ത്തന്നെ കൈയടക്കിവച്ചിട്ടുള്ളത് മൊത്തം ആഭ്യന്തര എണ്ണക്കമ്പോളത്തിന്റെ 20 ശതമാനത്തോളമാണ്. നിയന്ത്രണരഹിതമായ ഒരു സംവിധാനമുണ്ടാകാന്‍ കാത്തിരിക്കുകയാണ് അവര്‍. പടിപടിയായി ആ താല്‍പ്പര്യംകൂടി നിര്‍വഹിച്ചുകൊടുക്കാനുള്ള പുറപ്പാടിലാണ് യുപിഎ സര്‍ക്കാര്‍ എന്നത് വ്യക്തം. പൊതുമേഖലയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെ നഷ്ടംനികത്താന്‍ വിലവര്‍ധന കൂടിയേ തീരുമായിരുന്നുള്ളൂ എന്നതാണ് മന്ത്രിയുടെ മറ്റൊരു വാദം. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട ഈ സ്ഥാപനങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍മതി മന്ത്രിയുടെ അവകാശവാദം കള്ളമാണെന്നു തെളിയിക്കാന്‍. ഈ സ്ഥാപനങ്ങളെല്ലാം ഓരോ വര്‍ഷവും ലാഭത്തില്‍നിന്ന് പലമടങ്ങ് ലാഭത്തിലേക്ക് കുത്തനെ കയറിപ്പോകുകയാണെന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ടുകളും സിഎജി റിപ്പോര്‍ട്ടുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലാഭവിഹിതം കേന്ദ്രത്തിന് കൃത്യമായി കിട്ടുന്നുമുണ്ട്. മന്ത്രിയുടെ ഇത്തരം വാദങ്ങള്‍ക്ക് മറച്ചുപിടിക്കാനാകാത്തതാണ് എണ്ണവിലവര്‍ധനയിലെ ന്യായരാഹിത്യം. ജനങ്ങളെ കൊള്ളയടിച്ച് എണ്ണക്കമ്പനികളുടെ ലാഭനിക്ഷേപങ്ങള്‍ പെരുപ്പിക്കുകയും അതിന്റെ ഓഹരി തെരഞ്ഞെടുപ്പു പ്രചാരണച്ചെലവുകള്‍ക്കും മറ്റുമായി വാങ്ങുകയും ചെയ്യുക എന്നതാണ് കോഗ്രസിന്റെ തന്ത്രം. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് എണ്ണവിലവര്‍ധനയ്ക്കെതിരായ ജനരോഷം ആളുന്ന നിലയില്‍ ഹര്‍ത്താല്‍ സമ്പൂര്‍ണ വിജയമായത്. അതില്‍ പ്രതിഫലിച്ചുകാണുന്ന ജനവികാരം മനസ്സിലാക്കാന്‍ തയ്യാറല്ല എന്ന ധാര്‍ഷ്ട്യമാണ് മന്ത്രിയുടെ ആവര്‍ത്തിച്ചുള്ള ന്യായവാദങ്ങളില്‍ നിഴലിച്ചുകാണുന്നത്.

ഇ എം എസ് ഭവനപദ്ധതി ലക്ഷ്യത്തിലേക്ക്

ഇ എം എസ് ഭവനപദ്ധതി ലക്ഷ്യത്തിലേക്ക്പാലോളി മുഹമ്മദുകുട്ടി
കേരളം ഭവനരഹിതരില്ലാത്ത സംസ്ഥാനം എന്ന പദവിയിലേക്കെത്തുകയാണ്. ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നല്‍കാനുള്ള ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി അതിന്റെ അന്തിമഘട്ടത്തിലാണ്. 2011 മാര്‍ച്ചോടെ ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും തദ്ദേശഭരണസ്ഥാപനങ്ങളും. ഭൂപരിഷ്കരണത്തിന്റെ സ്വാഭാവിക തുടര്‍ച്ചയാണ് സമ്പൂര്‍ണ ഭവനപദ്ധതി. മറ്റൊരാളുടെ ഭൂമിയില്‍ കുടികിടപ്പുകാരായിരുന്നവര്‍ക്ക് സ്വന്തമായി ഒരു കിടപ്പാടം എത്ര ചെറുതായാലും ലഭ്യമാക്കാന്‍ ഭൂപരിഷ്കരണംകൊണ്ട് കഴിഞ്ഞു. ഇന്ത്യയിലെ മിക്ക സംസ്ഥാനത്തും ഇപ്പോഴും നടപ്പാക്കാത്ത ഒന്നാണ് ഭൂപരിഷ്കരണം. സ്വന്തമായി ഒരു കിടപ്പാടം കിട്ടിയവര്‍ക്കുള്ള സ്വപ്നമാണ് സുരക്ഷിതമായ ഒരു പാര്‍പ്പിടം. ഒരു ചെറിയ ന്യൂനപക്ഷത്തിന് അത് ഇന്നും ലഭ്യമായിട്ടില്ല. എഴുപതുകളിലെ ലക്ഷംവീട് പദ്ധതിയാണ് പാര്‍പ്പിടപ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കിയ ആദ്യപദ്ധതി. ആവശ്യത്തിന്റെ ഒരു ചെറിയഭാഗം മാത്രമേ നല്‍കാന്‍ കഴിഞ്ഞുള്ളൂവെങ്കിലും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വീട് ലഭ്യമാക്കുക എന്നത് ഒരു സാമൂഹ്യ ഉത്തരവാദിത്തമാണെന്നു പറയാന്‍ ഈ പദ്ധതിക്കു കഴിഞ്ഞു. കേന്ദ്രസഹായത്തോടെയും അല്ലാതെയും നിരവധി ഭവനപദ്ധതികള്‍ നടപ്പാക്കിയെങ്കിലും ഭവനരഹിതരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞില്ല. വര്‍ഷംതോറുമുണ്ടായ അധിക ആവശ്യം നിറവേറ്റാന്‍ കഴിയാത്തതുകൊണ്ട് ഫലത്തില്‍ ഭവനരഹിത കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുകയാണുണ്ടായത്. ജനകീയാസൂത്രണത്തോടെയാണ് ചിത്രം മാറുന്നത്. അധികാരവികേന്ദ്രീകരണത്തിന്റെ ഫലമായി ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പാര്‍പ്പിടം നല്‍കേണ്ട ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേതായി. ജനകീയാസൂത്രണത്തെ തുടര്‍ന്ന് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പദ്ധതിവിഹിതം ലഭ്യമായതോടെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള ഭവനപദ്ധതിക്ക് വേഗം കൂടി. ഒമ്പതാം പദ്ധതിക്കാലത്ത് 5.5 ലക്ഷം വീടും പത്താം പദ്ധതിക്കാലത്ത് മൂന്നു ലക്ഷം വീടുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍മിച്ചുനല്‍കിയത്. ഈ പശ്ചാത്തലത്തിലാണ് ഒരു സമ്പൂര്‍ണ ഭവനപദ്ധതിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞത്. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ഇ എം എസിന്റെ നാമധേയത്തില്‍ ഒരു സമ്പൂര്‍ണ ഭവനപദ്ധതി രൂപമെടുത്തത് ഈ സാഹചര്യത്തിലാണ്. പതിനൊന്നാം പദ്ധതിക്കാലത്ത് ഭവനരഹിതരായ മുഴുവന്‍ ദുര്‍ബല കുടുംബങ്ങള്‍ക്കും വീട് നല്‍കാന്‍ കഴിയുമോ എന്നായിരുന്നു ആലോചിച്ചത്. എത്ര വീടുകള്‍ വേണ്ടിവരുമെന്ന് തിട്ടപ്പെടുത്താന്‍ ഡോ. എ അച്യുതന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ചുമതലയേല്‍പ്പിച്ചു. അഞ്ചു ലക്ഷം ഭവനരഹിത കുടുംബങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും അവരില്‍ 1.5 ലക്ഷം ഭൂരഹിതരാണെന്നുമാണ് ഈ സമിതി കണ്ടെത്തിയത്. മെച്ചപ്പെടുത്തേണ്ട 4.5 ലക്ഷം വീടുണ്ടെന്നും കണ്ടെത്തി. പ്ളാനിങ് ബോര്‍ഡിന്റെ ടാക്സ് ഫോഴ്സും മറ്റു പഠനങ്ങളും സമാനമായ വിവരങ്ങളാണ് നല്‍കിയത്. ഈ വിവരങ്ങളുടെ പിന്‍ബലത്തിലാണ് ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിക്ക് രൂപം നല്‍കിയത്. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ത്തന്നെ അതായത് 2011ല്‍ ഭവനരഹിതരായ അഞ്ചു ലക്ഷം കുടുംബങ്ങള്‍ക്കും വീടു നല്‍കാനാണ് ലക്ഷ്യമിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ ഐഎവൈ പദ്ധതി, പട്ടികജാതി/വര്‍ഗ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഭവന ധനസഹായം ബിഎസ്യുപി, ഐഎച്ച്എസ്ഡിപി പദ്ധതികള്‍ വഴി നഗരസഭകളില്‍ നടക്കുന്ന ഭവന നിര്‍മാണം എന്നിവ ഈ ലക്ഷ്യത്തിന്റെ ഒരു പങ്ക് നിര്‍വഹിക്കാന്‍ സഹായകരമാകുമെന്നും കണ്ടെത്തി. ലക്ഷംവീടു പദ്ധതിപ്രകാരം പണിത ഇരട്ട വീടുകളില്‍ നല്ലാരു പങ്ക് പഞ്ചായത്തുകള്‍ മെച്ചപ്പെടുത്തിയിരുന്നു. ഇനിയും ജീര്‍ണാവസ്ഥയില്‍ അവശേഷിക്കുന്നവ മെച്ചപ്പെടുത്തുന്നതിന് ഭവനബോര്‍ഡ് സഹായിക്കാന്‍ തയ്യാറായി. എംഎന്‍ ലക്ഷംവീട് പുനരുദ്ധാരണപദ്ധതി പ്രകാരം പകുതി സഹായം ഭവനബോര്‍ഡ് പഞ്ചായത്തുകള്‍ക്ക് നല്‍കും. ഇവയുടെ പിന്‍ബലത്തില്‍ പഞ്ചായത്തുകളും നഗരസഭകളും തങ്ങളുടെ പദ്ധതിവിഹിതമുപയോഗിച്ച് പ്രവര്‍ത്തനാരംഭിച്ചു. പദ്ധതിവിഹിതത്തില്‍നിന്ന് പണം കണ്ടെത്തി നിശ്ചയിച്ച പരിധിക്കകം പദ്ധതി പൂര്‍ത്തിയാക്കാന്‍ വളരെ കുറച്ചു പഞ്ചായത്തുകള്‍ക്കേ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ടാണ് മൂന്നുവര്‍ഷംകൊണ്ട് തിരിച്ചടയ്ക്കാവുന്ന തരത്തില്‍ വായ്പയെടുത്ത് പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍, മിക്ക പഞ്ചായത്തുകളിലും മൂന്നുവര്‍ഷംകൊണ്ട് തിരിച്ചടയ്ക്കാവുന്ന രീതിയില്‍ വായ്പയെടുത്ത് പദ്ധതി പൂര്‍ത്തീകരിക്കുക അസാധ്യമാണെന്നു മനസ്സിലായി. ഈ സാഹചര്യത്തിലാണ് പദ്ധതിവിഹിതത്തിന്റെ 15 ശതമാനംവീതം പത്തുവര്‍ഷംകൊണ്ട് കൊടുത്തു തീര്‍ക്കാവുന്നത്ര തുക വായ്പയെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുവാദം നല്‍കിയത്. വായ്പയ്ക്കുള്ള പലിശ സര്‍ക്കാര്‍ നല്‍കാനും തീരുമാനിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പൊതുവിഭാഗത്തിന് ഭവനപദ്ധതിയില്‍ നല്‍കിയിരുന്ന ധനസഹായം 35,000 രൂപ മാത്രമായിരുന്നു. അത് 50,000 രൂപയായും 2009-10 മുതല്‍ 75,000 രൂപയായും വര്‍ധിപ്പിച്ചു. ഇതിന് അനുസൃതമായി പട്ടികജാതി വിഭാഗത്തിനും പട്ടികവര്‍ഗ വിഭാഗത്തിനുമുള്ള ധനസഹായം യഥാക്രമം ഒരു ലക്ഷം, 1.25 ലക്ഷം എന്നിങ്ങനെ വര്‍ധിപ്പിക്കുകയുണ്ടായി. ഐഎവൈ പദ്ധതിയില്‍ ഗുണഭോക്താവിന് 38,500 രൂപയാണ് ധനസഹായമായി ലഭിച്ചിരുന്നത്. (75 ശതമാനം കേന്ദ്രസഹായവും 25 ശതമാനം സംസ്ഥാനവിഹിതവും). ഈ തുകയോടൊപ്പം യഥാക്രമം 86,500 രൂപ, 61,500 രൂപ, 36,500 രൂപ എന്നിങ്ങനെ പട്ടികവര്‍ഗം, പട്ടികജാതി, പൊതു വിഭാഗങ്ങള്‍ക്ക് ത്രിതല പഞ്ചായത്തുകളുടെ വിഹിതംകൂടി ചേര്‍ത്ത് മറ്റുള്ള പദ്ധതിക്കൊപ്പമെത്തിക്കുകയാണ് ചെയ്യുന്നത്. ലക്ഷംവീട് പുനരുദ്ധാരണപദ്ധതിയില്‍ വീടൊന്നിന് 50,000 രൂപയാണ് നല്‍കിയിരുന്നത്. ഇതും 75,000 രൂപയായി വര്‍ധിപ്പിച്ചു. പകുതി ഭവനബോര്‍ഡും ബാക്കി പകുതി പഞ്ചായത്തുമാണ് നല്‍കുന്നത്. 16,000 വീട് ഇത്തരത്തില്‍ പുനരുദ്ധരിക്കാനുണ്ട്. പദ്ധതിയുടെ ആദ്യ രണ്ടുവര്‍ഷത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ബാങ്ക് വായ്പ ഉപയോഗിച്ചും സ്വന്തം പദ്ധതികള്‍ വഴിയും 2.47 ലക്ഷംവീട് നിര്‍മിച്ചു നല്‍കിക്കഴിഞ്ഞു. ഐഎവൈ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് അധികവിഹിതം വാങ്ങിയെടുത്തതും പദ്ധതിപ്രവര്‍ത്തനത്തിന്റെ വേഗം കൂട്ടാന്‍ സഹായകമായി. 2008-09, 2009-10 വര്‍ഷങ്ങളില്‍ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്നുള്ള സ്റിമുലസ് പാക്കേജില്‍പ്പെടുത്തി 30,000 വീടുവീതം നിര്‍മിക്കാനുള്ള അധിക ധനസഹായം കേന്ദ്രസര്‍ക്കാരില്‍നിന്നു നേടിയെടുത്തു. ബിഎസ്യുപി, ഐഎച്ച്എസ്ഡിപി പദ്ധതികളുടെ ഭാഗമായി നഗരസഭകളില്‍ 8462 വീട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 7771 വീടിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

Wednesday, July 14, 2010

ദല സംഘടിപ്പിക്കുന്ന സഃ ഇ എം എസ്സ് ജന്മശതാബ്ദി ആഘോഷം 2010 ആഗസ്റ്റ് 6-)തിയ്യതി രാവിലെ 10 മണിമുതല്‍ രാത്രി 9 വരെ ദുബായ് ഇന്ത്യന്‍ കൗണ്‍സിലേറ്റ് ഹാളില്‍

ദല സംഘടിപ്പിക്കുന്ന സഃ ഇ എം എസ്സ് ജന്മശതാബ്ദി ആഘോഷം 2010 ആഗസ്റ്റ് 6-)തിയ്യതി രാവിലെ 10 മണിമുതല്‍ രാത്രി 9 വരെ ദുബായ് ഇന്ത്യന്‍ കൗണ്‍സിലേറ്റ് ഹാളില്‍ വെച്ച്
ദല സംഘടിപ്പിക്കുന്ന സഃ ഇ എം എസ്സ് ജന്മശതാബ്ദി ആഘോഷം 2010 ആഗസ്റ്റ് 6-)തിയ്യതി രാവിലെ 10 മണിമുതല്‍ രാത്രി 9 വരെ ദുബായ് ഇന്ത്യന്‍ കൗണ്‍സിലേറ്റ് ഹാളില്‍ വെച്ച്
സാഹിത്യ-സാംസ്ക്കാരിക-ദാര്‍ശനിക-രാഷ്ട്രിയ-ചരിത്രരംഗങളില്‍ സഃ ഇ എം എസ്സ് നല്‍കിയിട്ടുള്ള വിലപ്പെട്ട സംഭാവനകളെ പറ്റിയുള്ള ചര്‍ച്ചകളും സിമ്പോസിയവും സെമിനാറും നടക്കും.
സാഹിത്യ-സാംസ്ക്കാരിക-ദാര്‍ശനിക-രാഷ്ട്രിയ-ചരിത്രരംഗങളില്‍ സഃ ഇ എം എസ്സ് നല്‍കിയിട്ടുള്ള വിലപ്പെട്ട സംഭാവനകളെ പറ്റിയുള്ള ചര്‍ച്ചകളും സിമ്പോസിയവും സെമിനാറും നടക്കും.

ലോകം അറിയപ്പെടുന്ന ചരിത്രപണ്ഡിതന്‍ ഡോഃ കെ എന്‍ പണിക്കര്‍,പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ കെ എന്‍ ഹരിലാല്‍ , മന്ത്രിമാരും സാമൂഹ്യ-സാമ്പത്തിക-സാംസ്ക്കാരിക രംഗത്തെ മറ്റു പ്രമുഖരും പങ്കെടുക്കും.
Narayanan veliancode.050 6579581.

Tuesday, July 13, 2010

ജനാധിപത്യത്തിലെ ഏകാധിപതികള്‍

ജനാധിപത്യത്തിലെ ഏകാധിപതികള്‍
അടിസ്ഥാനപരമായ ജനാധിപത്യതത്വമാണ് സമത്വം. മാനുഷരെല്ലാരുമൊന്നുപോലെ എന്ന മാവേലിപ്പാട്ടിലൂടെ നാം പ്രഘോഷിക്കുന്നത് ഈ തത്വമാണ്. പ്രൊക്രൂസ്‌റ്റസിന്റെ ശയ്യാതന്ത്രം ഉപയോഗിച്ചും ബഷീറിന്റെ ഗണിതതന്ത്രം ഉപയോഗിച്ചും ഈ ഒന്നിനെ ചെറുതാക്കാനും വലുതാക്കാനും കഴിയും. ആദ്യത്തേതില്‍ വ്യക്തി ഇല്ലാതാകുന്നു. രണ്ടാമത്തേതില്‍ സമത്വം ഇല്ലാതാകുന്നു. ജനാധിപത്യവിരുദ്ധമായ രണ്ട് സമീപനങ്ങളും ഒഴിവാക്കി വ്യക്തിയുടെ സമത്വവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. നിയമവാഴ്‌ച നിലനില്‍ക്കുമ്പോഴാണ് ഇത് സാധ്യമാകുന്നത്.
നിയമം പലവിധമുണ്ട്. ഏകാധിപതിയുടെ കല്‍പനയും നിയമമാണ്. സോക്രട്ടീസിനെ വിഷം കുടിപ്പിച്ചതും യേശുവിനെ കുരിശിലേറ്റിയതും രാമകൃഷ്‌ണപിള്ളയെ നാടുകടത്തിയതും നിയമമാണ്. നിയമം എന്നത് അനുസരിക്കുന്നതിനൊപ്പം ചോദ്യം ചെയ്യാനുള്ളതുമാണ്. ഈ തത്വത്തെ അടിസ്ഥാനമാക്കി യവനകാലത്തെ ഒരു മജിസ്‌ട്രേറ്റ് എഴുതിയ നാടകമാണ് ആന്റിഗണി. രാജാവിന്റെ ശരിയല്ലാത്ത കല്‍പനയേക്കാള്‍ ഉന്നതങ്ങളില്‍ നിന്നെത്തുന്ന എഴുതപ്പെടാത്തതും മാറ്റമില്ലാത്തതുമായ കല്‍പനകളാണ് മനുഷ്യന്‍ അനുസരിക്കേണ്ടതെന്ന് ഈ നാടകത്തിലൂടെ സോഫോക്ളിസ് പഠിപ്പിക്കുന്നു. മനഃസാക്ഷിക്കും മനുഷ്യത്വത്തിനും നിരക്കുമ്പോഴാണ് നിയമം ആധികാരികമാകുന്നത്. അങ്ങനെയല്ലാത്ത നിയമങ്ങള്‍ ലംഘിക്കേണ്ടതാണെന്ന് പഠിപ്പിച്ചത് മഹാത്മാഗാന്ധിയാണ്.
ജനാധിപത്യത്തില്‍ ജനങ്ങള്‍ തന്നെയാണ് നിയമനിര്‍മാതാക്കള്‍. നമ്മള്‍ എഴുതി അംഗീകരിച്ച് നമുക്കു വേണ്ടിത്തന്നെ സമര്‍പ്പിച്ചതാണ് നമ്മുടെ ഭരണഘടന. എല്ലാ നിയമങ്ങളുടെയും പ്രഭവം അവിടെയാണ്. ‘ഭരണഘടനയാല്‍ സാധൂകരിക്കപ്പെടാത്തതൊന്നും നല്ല നിയമമല്ല. സാധുവായ നിയമങ്ങളാണ് നിയമവാഴ്‌ചയുടെ ചൈതന്യം.— നിയവവാഴ്‌ചയുടെ സുസ്ഥിരതയാണ് ജനാധിപത്യത്തിന്റെ അസ്‌തിവാരം. നിയമവാഴ്‌ചയുടെ സംരക്ഷണച്ചുമതല ജുഡീഷ്യറി എന്ന ഭരണസംവിധാനത്തില്‍ നിക്ഷിപ്‌തമായിരിക്കുന്നു.
ഭരണസംവിധാനത്തിന്റെ മൂന്ന് വിഭജനങ്ങളില്‍ ഒന്നാണ് ജുഡീഷ്യറി. ലെജിസ്ലേച്ചറും എൿസിക്യൂട്ടീവുമാണ് ഇതരവിഭാഗങ്ങള്‍. കാര്യനിര്‍വഹണവിഭാഗമാണ് എൿസിക്യൂട്ടീവ്. അധികാരത്തിന്റെ സ്വാഭാവികമായ കേന്ദ്രീകരണവും അവിടെത്തന്നെ. എൿസിക്യൂട്ടീവിനെ നിയന്ത്രിക്കുന്നതും നിയമം നിര്‍മിക്കുന്നതും ലെജിസ്ലേച്ചറാണ്. നിയമത്തിന്റെ സാധുത പരിശോധിക്കുന്നതും നീതി നിര്‍വഹിക്കുന്നതും ജുഡീഷ്യറിയാണ്. ഫ്രഞ്ച് ചിന്തകനായ മൊണ്ടെസ്‌ക്യുവിന്റെ പേരിലാണ് അധികാരവിഭജനമെന്നോ അധികാരത്തിന്റെ വേര്‍തിരിവെന്നോ വിളിക്കാവുന്ന ഈ തത്വം അറിയപ്പെടുന്നത്. നിയമം നിര്‍മിക്കുന്നതും വ്യാഖ്യാനിക്കുന്നതും നടപ്പാക്കുന്നതും ഒരാള്‍തന്നെ എന്ന അവസ്ഥയില്‍നിന്നുള്ള അത്ഭുതകരമായ വ്യതിയാനമാണിത്.
അധികാരകേന്ദ്രങ്ങള്‍ പലതാകുമ്പോള്‍ അധികാരത്തിന്റെ കേന്ദ്രീകരണം അസാധ്യമാകും. ഓരോ ഭരണവിഭാഗത്തിന്റെയും അധികാരപരിധി ഭരണഘടന നിശ്ചയിച്ചിട്ടുണ്ട്. ഭേദിക്കരുതാത്ത ലൿഷ്‌മണരേഖകള്‍. വഴുക്കുന്ന അതിര്‍വരമ്പുകള്‍. സ്വന്തം അധികാരപരിധിയില്‍ ഉറച്ചുനിന്നുകൊണ്ട് പരസ്‌പരം നടത്തുന്ന ഉപരോധവും പ്രതിരോധവുമാണ് ഭരണഘടന വിഭാവന ചെയ്യുന്നത്. അതിലൂടെയുണ്ടാകുന്ന സന്തുലിതാവസ്ഥയിലാണ് നിയമവ്യവസ്ഥയും ജനാധിപത്യവും സംരക്ഷിക്കപ്പെടുന്നത്. വിസ്‌മയകരമായ ഈ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഫലപ്രദമായ ഉപകരണമാണ് ജുഡീഷ്യല്‍ റിവ്യൂ.
എൿസിക്യൂട്ടീവിന്റെയും ലെജിസ്ലേച്ചറിന്റെയും നടപടികളില്‍ ഇടപെടുന്നതിനുള്ള കോടതിയുടെ അധികാരമാണ് ജുഡീഷ്യല്‍ റിവ്യൂ. പ്രാതിനിധ്യസ്വഭാവമുള്ള വിഭാഗങ്ങളെ ജനപ്രാതിനിധ്യം അവകാശപ്പെടാന്‍ കഴിയാത്ത വിഭാഗം നിയന്ത്രിക്കുന്നത് ശരിയാണോ എന്ന ചോദ്യമുണ്ട്. ജനാധിപത്യത്തെക്കുറിച്ചുള്ള ചിന്തയില്‍ ഈ ചോദ്യം അപ്രസക്തമാകുന്നു. തെരഞ്ഞെടുക്കപ്പെടുന്നവരാണ് ഏകാധിപതികളാകുന്നത്. നിയമനിര്‍മാതാക്കളാണ് നിയമലംഘകരാകുന്നത്. അത്തരം ഘട്ടങ്ങളില്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ ആവശ്യമുണ്ട്. കോടതിയുടെ സമീപനം ജനവിരുദ്ധമായാല്‍ പാര്‍ലമെന്റിന് ഇടപെടാന്‍ കഴിയും. ഭരണഘടനാപരമായി സാധുവായ നിയമനിര്‍മാണത്തിലൂടെ കോടതിവിധികളെ മറികടക്കാം. അപരാധിയാകുന്ന ന്യായാധിപനെ ഇംപീച്ച്മെന്റ് നടപടിയിലൂടെ പുറത്താക്കാനും പാര്‍ലമെന്റിന് അധികാരമുണ്ട്.സുപ്രീം കോടതിക്കും ഹൈക്കോടതികള്‍ക്കും ജുഡീഷ്യല്‍ റിവ്യു എന്ന അധികാരം ‘ഭരണഘടന നല്‍കിയിട്ടുണ്ട്. മൌലികാവകാശങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഏതൊരാള്‍ക്കും അനുഛേദം 32 അനുസരിച്ച് സുപ്രീംകോടതിയെയും അനുഛേദം 226 അനുസരിച്ച് ഹൈക്കോടതിയെയും സമീപിക്കാം. പൌരസമൂഹത്തിന് ‘ഭരണഘടന നല്‍കുന്ന ഉറപ്പുകള്‍ ‘ഭരണകൂടം ലംഘിക്കാതെ നോക്കാനുള്ള ചുമതല സുപ്രിംകോടതിക്കുണ്ട്. കോടതിയെ ധിക്കരിക്കുന്നത് കോടതിയലക്ഷ്യമാണ്. കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നതിനുള്ള അധികാരവും കോടതിയ്‌ക്കുണ്ട്. നീതിയുടെ താല്പര്യം മുന്‍നിര്‍ത്തി ഏതു തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനും അനുഛേദം 142 സുപ്രീം കോടതിയെ അധികാരപ്പെടുത്തിയിരിക്കുന്നു. സുപ്രീം കോടതി പറയുന്നതെന്തോ അതാണ്— നാട്ടിലെ നിയമമെന്ന് അനുഛേദം 141 പ്രഖ്യാപിക്കുന്നു.
ഇത്ര വിപുലമായ അധികാരം നിക്ഷിപ്‌തമായിരിക്കുന്ന കോടതി അര്‍പ്പിതമായ കര്‍ത്തവ്യം എല്ലായ്‌പ്പോഴും ഫലപ്രദമായി നിര്‍വഹിച്ചുവെന്ന് പറയാന്‍ കഴിയില്ല.
1950ലാണ് ഇന്ത്യന്‍ സുപ്രീംകോടതി സ്ഥാപിതമാകുന്നത്. അക്കൊല്ലം തന്നെയാണ് എ കെ ഗോപാലന്റെ കേസുമായി എം കെ നമ്പ്യാര്‍ ഡല്‍ഹിയിലെത്തിയത്. കരുതല്‍ തടങ്കല്‍ നിയമപ്രകാരം മദിരാശിയില്‍ തടവിലായിരുന്ന എകെജിയുടെ മോചനമായിരുന്നു നമ്പ്യാരുടെ ലക്ഷ്യം. വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്ന ‘ഭരണഘടനയുടെ അനുഛേദം 21 അടിസ്ഥാനമാക്കിയായിരുന്നു നമ്പ്യാരുടെ വാദം. കരുതല്‍ തടങ്കല്‍ നിയമം ‘ഭരണഘടനാവിരുദ്ധമാണെന്ന വാദം സുപ്രീം കോടതിക്ക് സ്വീകാര്യമായില്ല. ‘ഭരണഘടനയുടെ അന്തര്‍ലീനമായ ചൈതന്യത്തിന് നിരക്കുന്നതല്ലെന്ന കാരണത്താല്‍ ഒരു നിയമവും അസാധുവാക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്‌റ്റിസ് കാനിയ പ്രഖ്യാപിച്ചു. അന്തര്‍ലീനമായ ചൈതന്യത്തേക്കാള്‍ പ്രധാനം എഴുതപ്പെട്ട വാക്കുകളാണ്. തിളച്ച എണ്ണയില്‍ പൊരിച്ചെടുക്കാനാണ് നിയമത്തിന്റെ അനുശാസനയെങ്കില്‍ അതും അനുവദിക്കേണ്ടി വരുമെന്ന് ജസ്‌റ്റിസ് ദാസ് മുന്നറിയിപ്പ് നല്‍കി. അതിഥികളുടെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത പാചകക്കാരന് ഇംഗ്ളണ്ടിലെ ഹെൻ‌റി എട്ടാമന്‍ നല്‍കിയ ശിക്ഷയായിരിക്കാം ദാസിന്റെ മനസ്സിലുണ്ടായിരുന്നത്.
ഭരണഘടന തയാറാക്കിയ കോൺസ്‌റ്റിറ്റ്യുവന്റ് അസംബ്ളി തന്നെയാണ് പിന്നീട് താൽ‌ക്കാലിക പാര്‍ലമെന്റായി പ്രവര്‍ത്തിച്ചത്. ഈ പാര്‍ലമെന്റാണ് കരുതല്‍ തടങ്കല്‍ നിയമം പാസാക്കിയത്. ഒരേ സഭ‘ പരസ്‌പരവിരുദ്ധമായ നിയമനിര്‍മാണം നടത്തില്ലെന്ന വിചാരവും കോടതിയെ സ്വാധീനിച്ചിട്ടുണ്ടാകണം. ഏതായാലും ഗോപാലന്‍ കേസിലെ സുപ്രീം കോടതിയുടെ നിലപാട് വ്യാപകമായ ആക്ഷേപത്തിനു കാരണമായി. വ്യക്തിസ്വാതന്ത്ര്യമെന്ന മഹത്തായ മൌലികാവകാശത്തിനേറ്റ കനത്ത ആഘാതമായി പില്‍ക്കാലത്ത് ചീഫ് ജസ്‌റ്റിസായ സുബ്ബറാവു ഈ വിധിയെ വിശേഷിപ്പിച്ചു.
പോസിറ്റീവ് ലോയും നാച്വറല്‍ ലോയും തമ്മിലുള്ള പരിഹരിക്കാന്‍ കഴിയാത്ത സംഘര്‍ഷമാണ് ഗോപാലന്‍ കേസ് കേള്‍ക്കുമ്പോള്‍ സുപ്രീം കോടതിയെ മഥിച്ചത്. അധികാരിയുടെ കല്‍പനയാണ് പോസിറ്റീവ് ലോ. മനഃസാക്ഷിയുടെ നിമന്ത്രണമാണ് നാച്വറല്‍ ലോ. രാജദ്രോഹിയുടെ മൃതദേഹം കലാപഭൂമിയില്‍ ഉപേക്ഷിക്കുകയെന്നത് രാജാവിന്റെ കല്‍പന. സഹോദരന്റെ മൃതദേഹം സംസ്‌ക്കരിക്കുകയെന്നത് മനഃസാക്ഷിയുടെ നിശ്ശബ്‌ദമായ മന്ത്രണം. ആന്റിഗണി ശ്രവിച്ചത് അതായിരുന്നു. രാജാവിന്റെ മുന്നില്‍ അവള്‍ കുറ്റക്കാരിയായി ശിക്ഷിക്കപ്പെട്ടു. പക്ഷേ അവളിലൂടെ സോഫോക്ളിസ് നടത്തിയത് മനുഷ്യാവകാശങ്ങളുടെ ആദ്യവിളംബരമായിരുന്നു.
ഗോപാലന്‍ കേസിന്റെ ദുര്‍വഹമായ ‘ഭാരവുമായി സുപ്രീം കോടതിക്ക് കാല്‍ നൂറ്റാണ്ട് കഴിയേണ്ടിവന്നു. അടിയന്തരാവസ്ഥയിലെ ഹേബിയസ് കോര്‍പസ് വിധി കോടതിയുടെ വിശ്വാസ്യതയെ പൂര്‍ണമായും തകര്‍ത്തു. നിര്‍വീര്യമാക്കപ്പെട്ട കോടതി സ്വയം കൂടുതല്‍ നിര്‍വീര്യമായി. തലോടുന്ന കൈകള്‍ക്ക് തല്ലാനും അധികാരമുണ്ടെന്ന ന്യായത്തിലാണ് പതിനായിരക്കണക്കിനാളുകള്‍ സഹിച്ച ക്രൂരമായ പീഡനങ്ങളെ കോടതി സാധൂകരിച്ചത്. ജസ്റ്റിസ് ഖന്ന പ്രകടിപ്പിച്ച അത്യപൂര്‍വമായ ധീരത മാത്രമാണ് നിത്യമായ അപമാനത്തില്‍നിന്ന് കോടതിയെ അല്‍പമെങ്കിലും രക്ഷിച്ചത്.
ഗോപാലന്‍ കേസില്‍ നിരാകരിക്കപ്പെട്ട വാദമാണ് മേനകാ ഗാന്ധിയുടെ കേസില്‍ കോടതി സ്വീകരിച്ചത്. എകെജിയുടെ കരുതല്‍ തടങ്കല്‍ ശരിയാണെന്നു പറഞ്ഞ കോടതി അടിയന്തരാവസ്ഥയിലെ അത്യാചാരങ്ങളുടെ പേരില്‍ മേനകാ ഗാന്ധിയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത നടപടി ശരിവച്ചില്ല. രണ്ടും പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിച്ചുള്ള നടപടികളായിരുന്നു. പക്ഷേ അടിയന്തരാവസ്ഥയ്‌ക്കുശേഷം ജനശക്തി നിയമത്തിനുമേലേ ഉയര്‍ന്നുനിന്നു. ജനാധിപത്യത്തിന്റെ പുതുവസന്തത്തില്‍ സ്വാതന്ത്ര്യത്തിന്റെ സുഗന്ധം കോടതിയിലേക്കും ഒഴുകിയെത്തി. അടിയന്തരാവസ്ഥയിലെ അപരാധച്ചേറ് കഴുകാന്‍ നവനീതിയുടെ യമുന തിലക് മാര്‍ഗിലൂടെ ഒഴുകി. നീതിക്കുവേണ്ടി ദാഹിക്കുന്നവര്‍ക്കായി കവാടങ്ങള്‍ തുറന്നിരിക്കുന്നുവെന്ന പ്രഖ്യാപനമുണ്ടായി. പൊതുതാല്പര്യഹര്‍ജികളിലൂടെ വിസ്‌തൃതമാക്കപ്പെട്ട അധികാരപരിധി ജുഡീഷ്യല്‍ ആൿടിവിസത്തിലേക്കുള്ള വഴികള്‍ തുറക്കുകയായിരുന്നു.
ബ്രിട്ടീഷ് പാര്‍ലമെന്ററി സമ്പ്രദായം സ്വീകരിച്ചപ്പോഴും ബ്രിട്ടനിലെപ്പോലെ പാര്‍ലമെന്റിന്റെ പരമാധികാരം നമുക്ക് സ്വീകാര്യമായില്ല. പകരം, പരിമിതമായ ‘ഭരണാധികാരമെന്ന അമേരിക്കന്‍ സിദ്ധാന്തമാണ് നാം സ്വീകരിച്ചത്. രാജാവിന്റെ സ്വേഛാധിപത്യത്തിനെതിരെ ജനതയുടെ പ്രതിരോധമെന്ന നിലയിലാണ് ബ്രിട്ടനില്‍ പാര്‍ലമെന്റ് എന്ന സ്ഥാപനമുണ്ടായത്. തങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളില്‍ ജനങ്ങള്‍ അളവറ്റ വിശ്വാസം അര്‍പ്പിച്ചു. വിൿടോറിയന്‍ കാലഘട്ടത്തിലെ ലളിതമായ സാഹചര്യങ്ങളല്ല ആധുനികസമൂഹം നേരിടുന്നത്. വെസ്‌റ്റ്‌മിൻ‌സ്റ്ററിലെ പ്രാചീനസ്ഥാപനത്തിന് അവ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ടോ എന്ന് സംശയിക്കുമ്പോഴും പാര്‍ലമെന്റിന്റെ പരമാധികാരം ഒഴിവാക്കാന്‍ ബ്രിട്ടീഷ് ജനത ആഗ്രഹിക്കുന്നില്ല.
പരമമായ നിയമത്തില്‍ മാത്രം ശരണമര്‍പ്പിക്കാനാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ അമേരിക്കന്‍ ജനത ആഗ്രഹിച്ചത്. സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടനില്‍നിന്ന് നടത്തേണ്ടിവന്ന പലായനവും കൊളോണിയല്‍ വാഴ്‌ചയ്‌ക്കെതിരെ ബ്രിട്ടനുമായി നടത്തേണ്ടിവന്ന യുദ്ധങ്ങളും അവരെ ചില പാഠങ്ങള്‍ പഠിപ്പിച്ചിരുന്നു. ഇന്ത്യയുടെ അനുഭവവും വ്യത്യസ്‌തമായിരുന്നില്ല. അധികാരകേന്ദ്രീകരണം ഏകാധിപത്യത്തിനും ജനങ്ങളുടെ അവകാശനിഷേധത്തിനും വഴിയൊരുക്കുമെന്ന ചരിത്രപരമായ അറിവിന്റെ വെളിച്ചത്തില്‍ വ്യത്യസ്‌തമായ അധികാരകേന്ദ്രങ്ങള്‍ സ്ഥാപിതമായി. എല്ലാറ്റിനേയും ബന്ധിപ്പിക്കുന്ന പാലമായി നിയമവും എല്ലാ നിയമങ്ങളുടെയും പ്രഭവമായി ഭരണഘടനയും നിലനില്‍ക്കുന്നു.
ജുഡിഷ്യല്‍ റിവ്യൂ ഉള്ളടക്കം ചെയ്‌ത ഭരണഘടനയുടെ— നിയന്ത്രണത്തിനു വിധേയമായാണ് പാര്‍ലമെന്റിന്റെ പരമാധികാരം പ്രാവര്‍ത്തികമാകുന്നത്. അധികാരത്തിന്റെ വേര്‍തിരിവും അതിലൂടെ സംഭവിക്കുന്ന സമതുലനാവസ്ഥയും വാസ്‌തവത്തില്‍ ഒരു സങ്കല്‍പം മാത്രമാണ്. ഗണിതസൂക്‌ഷ്‌മതയോടെ നടപ്പാക്കാന്‍ കഴിയുന്ന ഒന്നല്ല അക്കാര്യം. ‘ഭരണഘടന ഭേദഗതി ചെയ്യുന്നതിന് പാര്‍ലമെന്റിന് അധികാരമുണ്ടെങ്കിലും ഭേദഗതികള്‍ കോടതിയുടെ പരിശോധനയ്‌ക്ക് വിധേയമാണ്. ‘ഭരണഘടനയെ വ്യാഖ്യാനിക്കുന്നത് ജുഡീഷ്യറിയാണ്. സുപ്രീം കോടതി പറയുന്നതെന്തോ അതാണ് ഭരണഘടനയെന്ന് അമേരിക്കയില്‍ ചീഫ് ജസ്റ്റിസ് ഹ്യൂഗ്‌സ് പറഞ്ഞത് ഇന്ത്യന്‍ അവസ്ഥയിലും ശരിയാണ്. വേദപുസ്‌തകം പോലെയാണത്. ജനങ്ങളുടെ വായനയല്ല, പുരോഹിതരുടെ വ്യാഖ്യാനമാണ് സ്വീകരിക്കപ്പെടുന്നത്.
ഗോപാലന്‍ ഉള്‍പ്പെടെയുള്ള ആദ്യകാലകേസുകളില്‍ പാര്‍ലമെന്റിന്റെ ഹിതം സ്വന്തം വ്യാഖ്യാനത്തിലൂടെ കണ്ടെത്തി മാനിക്കാന്‍ തയാറായ സുപ്രീം കോടതി സാമൂഹ്യനീതിയെ ബാധിക്കുന്ന വിഷയങ്ങളില്‍ വ്യത്യസ്‌തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഒന്നാമത്തെ ഭരണഘടനാ ഭേദഗതിതന്നെ കോടതിവിധികളെ മറികടക്കാനുള്ളതായിരുന്നു. സംവരണവും ‘ഭൂപരിഷ്‌ക്കരണവുമായിരുന്നു വിഷയങ്ങള്‍. കോടതിയുടെ പരിശോധനയില്‍നിന്ന് ഇത്തരം നിയമങ്ങളെ സംരക്ഷിക്കുന്നതിന് ഒമ്പതാം പട്ടികയെന്ന ഉപായവും കണ്ടെത്തി. ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നിയമം ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമല്ല. ജുഡീഷ്യറിക്കുമേല്‍ പാര്‍ലമെന്റ് ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ശ്രമമായി ഇതിനെ കാണുന്നവരുണ്ട്. ഒമ്പതാം പട്ടികയെന്ന സംവിധാനത്തിന്റെ സാധുതയെക്കുറിച്ച് സുപ്രീം കോടതിതന്നെ സമീപകാലത്ത് സംശയം പ്രകടിപ്പിക്കുകയും ചെയ്‌തു.
അറുപതുകളില്‍ കണ്ടുതുടങ്ങിയ അപകടകരമായ പ്രവണതയുടെ ദുഃഖകരമായ പരിസമാപ്‌തിയായിരുന്നു അടിയന്തരാവസ്ഥ. നാഴികക്കല്ലുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന ശ്രദ്ധേയമായ ചില വിധിന്യായങ്ങളും ഇക്കാലത്തുണ്ടായി. 1967ലെ ഗോലക് നാഥ് കേസാണ് ആ പരമ്പരയ്‌ക്ക് തുടക്കമിട്ടത്. മൌലികാവകാശങ്ങള്‍ ഭേദഗതി ചെയ്യാനാവില്ലെന്ന് പതിനൊന്ന് ജഡ്‌ജിമാര്‍ ചേര്‍ന്ന ബഞ്ച് വിധിച്ചു. പതിനൊന്ന് ജഡ്‌ജിമാരില്‍ ആറു പേരാണ് ഈ നിലപാട് സ്വീകരിച്ചത്. ബാങ്ക് ദേശസാല്‍ക്കരണത്തിനെതിരെയും മുന്‍രാജാക്കന്മാരുടെ പ്രിവി പഴ്‌സ് നിര്‍ത്തലാക്കിയതിനെതിരെയും ഉണ്ടായ കേസുകളില്‍ എൿസിക്യൂട്ടീവിന് അനുകൂലമായ നിലപാടല്ല കോടതി സ്വീകരിച്ചത്. 1951ല്‍ നെഹ്റു സ്വീകരിച്ച തന്ത്രം തന്നെ ഇവിടെയും പ്രയോഗിക്കപ്പെട്ടു: ഭരണഘടന ഭേദഗതി ചെയ്യുക.
ഗോലക് നാഥിനൊപ്പം ശ്രദ്ധേയമായ കേസാണ് 1973ലെ കേശവാനന്ദഭാരതി കേസ്. കേരളത്തില്‍നിന്നുള്ള കേസെന്ന പ്രത്യേകതയും കേശവാനന്ദഭാരതിക്കുണ്ട്. ‘ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെങ്കിലും ഭേദഗതി ചെയ്യാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ‘ഭരണഘടനയിലുണ്ടെന്ന് ഈ കേസില്‍ കോടതി പ്രഖ്യാപിച്ചു. പതിമൂന്ന് ജഡ്‌ജിമാര്‍ ചേര്‍ന്ന ബഞ്ചാണ് ഗോലക് നാഥ് കേസിലെ വിധി മറികടന്നത്. ബേസിക് ഫീച്ചര്‍ അഥവാ ബേസിക് സ്‌ട്രക്ചര്‍ എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിധിയുണ്ടായത്. ഇത്തരം ചില തത്വങ്ങള്‍ സ്വയം കണ്ടെത്തിക്കൊണ്ടാണ് കോടതി ചില നിലപാടുകളില്‍ എത്തിച്ചേരുന്നത്. 1992ല്‍ മണ്ഡല്‍ കേസ് വിധിച്ചത് ക്രീമിലെയര്‍ എന്ന സ്വയംകൃത തത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
അടിയന്തരാവസ്ഥയില്‍ നഷ്‌ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുന്നതിനുള്ള പരിശ്രമത്തിലാണ് പൊതുതാല്പര്യ വ്യവഹാരം എന്ന ജനപ്രിയ പരിപാടി സുപ്രീം കോടതി കണ്ടെത്തിയത്. കൃഷ്‌ണയ്യര്‍, ‘ഭഗവതി, ദേശായി തുടങ്ങിയ ജഡ്‌ജിമാരുടെ നേതൃത്വത്തിലാണ് പൊതുതാല്പര്യ വ്യവഹാരം വികസ്വരമായത്. അതോടൊപ്പം കോടതിയുടെ അധികാരപരിധിയും വിസ്‌തൃതമായി. ആവലാതിക്കാരനെ മാത്രം സ്വീകരിച്ചിരുന്ന കോടതി ആവലാതിക്കാരന്റെ പേരില്‍ എത്തുന്ന ആരേയും സ്വീകരിക്കുന്ന അവസ്ഥയുണ്ടായി. ബാലവേലയും അടിമപ്പണിയും മുതല്‍ പരിസ്ഥിതി സംരക്ഷണം വരെ ഏതു വിഷയത്തിലും ഇടപെടുന്നതിന് കോടതി തയാറായി. പത്രവാര്‍ത്ത മുതല്‍ പോസ്റ്റ് കാര്‍ഡ് വരെ എന്തും കോടതിയുടെ ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള മാധ്യമമായിത്തീര്‍ന്നു. പാഞ്ചാലിയുടെ പാത്രംപോലെ അവകാശങ്ങളുടെ വറ്റാത്ത നിക്ഷേപമായിത്തീര്‍ന്നു അനുഛേദം 21. ‘ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്തതെല്ലാം അവിടെ നോക്കിയാല്‍ കാണാമെന്നായി. അറബിയുടെ ഒട്ടകത്തെപ്പോലെ എൿസിക്യൂട്ടീവിന്റെ കൂടാരത്തില്‍ സ്വന്തം ഇടം കണ്ടെത്തി വിസ്‌തൃതമാക്കുന്നതില്‍ ജുഡീഷ്യറി വിജയിച്ചു. നിയമനിര്‍മാണത്തിലും ‘ഭരണനിര്‍വഹണത്തിലും വിജയകരമായി കൈവച്ച കോടതി പബ്ളിക് ഇന്ററസ്‌റ്റ് ലിറ്റിഗേഷനിലൂടെ കാണെക്കാണെ ജുഡീഷ്യല്‍ ആൿടിവിസത്തിലേക്കു കടന്നു. അടുത്ത പടി ജുഡീഷ്യല്‍ ഡിൿറ്റേറ്റര്‍ഷിപ് ആയിരിക്കുമോ എന്ന ഭയം സാര്‍വത്രികമായി. എൿസിക്യൂട്ടീവിന്റെ ഏകാധിപത്യത്തെ പരാജയപ്പെടുത്താന്‍ ജനങ്ങള്‍ക്ക് അവസരം കിട്ടുമെന്ന് 1977ല്‍ നമുക്ക് മനസ്സിലായി. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്തവരും ജനങ്ങളോട് പ്രത്യക്ഷത്തില്‍ ഉത്തരവാദിത്തമില്ലാത്തവരുമായ ന്യായാധിപന്മാര്‍ ഏകാധിപതികളായാല്‍ പ്രതിവിധിയില്ല. താങ്ങുന്നത് സിംഹങ്ങളാണങ്കിലും സിംഹാസനം സോളമന്റേതാണ്. അവിടെ സിംഹങ്ങള്‍തന്നെ കയറിയിരുന്നാലോ?
ആഗോളീകരണത്തിന്റെ വക്രീകരണത്തില്‍ ന്യായാധിപമനസ്സുകളും വികലമായിരിക്കുന്നു. കോര്‍പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ജനങ്ങളുടെ താല്പര്യങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു. പൊതുതാല്പര്യ ഹര്‍ജികളെ നിരുത്സാഹപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി ചുമതലയേറ്റ പുതിയ ചീഫ് ജസ്‌റ്റിസ് കപാഡിയ ജനങ്ങളില്‍നിന്ന് അകന്നു നില്‍ക്കുന്ന കോടതിയെ ആണ് വിഭാവന ചെയ്യുന്നത്. ഭോപാലിനുശേഷം നമുക്ക് നമ്മുടെ കോടതികളെ എങ്ങനെ വിശ്വസിക്കാന്‍ കഴിയും? പൊതുസമൂഹത്തിന്റെ ജാഗ്രതയും ശാസനയുമല്ലാതെ മറ്റൊന്നും കോടതിയെ നിയന്ത്രിക്കാനില്ല
സെബാസ്‌റ്റ്യന്‍ പോള്‍. ദേശാഭിമാനി വാരിക