Tuesday, February 14, 2012


വിദേശ കള്ളപ്പണനിക്ഷേപം 25 ലക്ഷം കോടിയെന്ന് സിബിഐ







ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് വിദേശബാങ്കുകളില്‍ ഏകദേശം 25 ലക്ഷം കോടി രൂപയുടെ (500 ബില്യണ്‍ ഡോളര്‍) കള്ളപ്പണനിക്ഷേപമുണ്ടെന്ന് സിബിഐ വെളിപ്പെടുത്തി. ഇന്ത്യയുടെ വാര്‍ഷിക ബജറ്റിന്റെ രണ്ടര ഇരട്ടി വരുമിത്. സിബിഐ ഡയറക്ടര്‍ എ പി സിങ് ആണ് കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിട്ടത്. ആദ്യമായാണ് സര്‍ക്കാര്‍ ഏജന്‍സി കള്ളപ്പണത്തിന്റെ കണക്ക് വെളിപ്പെടുത്തുന്നത്. ഇന്ത്യക്കാര്‍ക്ക് 1948 നും 2008നും ഇടയില്‍ വിദേശത്ത് 213 ബില്യണ്‍ ഡോളര്‍ കള്ളപ്പണനിക്ഷേപമുണ്ടെന്ന് നേരത്തെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സ്ഥാപനം വെളിപ്പെടുത്തിയിരുന്നു. അഴിമതിയെക്കുറിച്ച് ഇന്റര്‍പോള്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപത്തിന്റെ വിവരം എ പി സിങ് പുറത്തുവിട്ടത്. നികുതി അടയ്ക്കാത്തവരുടെ സ്വര്‍ഗങ്ങളായി അറിയപ്പെടുന്ന മൗറീഷ്യസ്, സ്വിറ്റ്സര്‍ലന്‍ഡ്, ലിക്റ്റെന്‍സ്റ്റൈന്‍ , ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് ഇന്ത്യക്കാര്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത്. സ്വിസ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണനിക്ഷേപമുള്ളതും ഇന്ത്യക്കാര്‍ക്കാണ്. ദ്വീപുരാഷ്ട്രങ്ങളിലാണ് ഇന്ത്യക്കാരുടെ 53 ശതമാനം കള്ളപ്പണനിക്ഷേപമുള്ളത്. ലോകത്തില്‍ ഏറ്റവും അഴിമതി കുറഞ്ഞ രാഷ്ട്രമെന്ന് വാഴ്ത്തപ്പെടുന്ന ന്യൂസിലന്‍ഡും അഴിമതി കുറഞ്ഞ രാഷ്ട്രങ്ങളുടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്തുള്ള സിംഗപ്പൂരും കള്ളപ്പണനിക്ഷേപകരുടെ പ്രധാന കേന്ദ്രമായി മാറി. എന്നാല്‍ , വിദേശ ബാങ്കുകളിലെ കള്ളപ്പണനിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുക എളുപ്പമല്ല. ജൂഡീഷ്യല്‍ അന്വേഷണത്തില്‍ കൂടി മാത്രമേ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നുള്ളൂവെന്നും എ പി സിങ് പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ കള്ളപ്പണത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി ഇക്കാര്യത്തെ കുറിച്ച് ധവളപത്രം ഇറക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ , ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കള്ളപ്പണം എത്രയെന്ന് കണക്കാക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മുഖര്‍ജിയുടെ മറുപടി.

1 comment:

ജനശബ്ദം said...

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് വിദേശബാങ്കുകളില്‍ ഏകദേശം 25 ലക്ഷം കോടി രൂപയുടെ (500 ബില്യണ്‍ ഡോളര്‍) കള്ളപ്പണനിക്ഷേപമുണ്ടെന്ന് സിബിഐ വെളിപ്പെടുത്തി. ഇന്ത്യയുടെ വാര്‍ഷിക ബജറ്റിന്റെ രണ്ടര ഇരട്ടി വരുമിത്. സിബിഐ ഡയറക്ടര്‍ എ പി സിങ് ആണ് കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിട്ടത്. ആദ്യമായാണ് സര്‍ക്കാര്‍ ഏജന്‍സി കള്ളപ്പണത്തിന്റെ കണക്ക് വെളിപ്പെടുത്തുന്നത്. ഇന്ത്യക്കാര്‍ക്ക് 1948 നും 2008നും ഇടയില്‍ വിദേശത്ത് 213 ബില്യണ്‍ ഡോളര്‍ കള്ളപ്പണനിക്ഷേപമുണ്ടെന്ന് നേരത്തെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സ്ഥാപനം വെളിപ്പെടുത്തിയിരുന്നു. അഴിമതിയെക്കുറിച്ച് ഇന്റര്‍പോള്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപത്തിന്റെ വിവരം എ പി സിങ് പുറത്തുവിട്ടത്. നികുതി അടയ്ക്കാത്തവരുടെ സ്വര്‍ഗങ്ങളായി അറിയപ്പെടുന്ന മൗറീഷ്യസ്, സ്വിറ്റ്സര്‍ലന്‍ഡ്, ലിക്റ്റെന്‍സ്റ്റൈന്‍ , ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് ഇന്ത്യക്കാര്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത്. സ്വിസ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണനിക്ഷേപമുള്ളതും ഇന്ത്യക്കാര്‍ക്കാണ്. ദ്വീപുരാഷ്ട്രങ്ങളിലാണ് ഇന്ത്യക്കാരുടെ 53 ശതമാനം കള്ളപ്പണനിക്ഷേപമുള്ളത്. ലോകത്തില്‍ ഏറ്റവും അഴിമതി കുറഞ്ഞ രാഷ്ട്രമെന്ന് വാഴ്ത്തപ്പെടുന്ന ന്യൂസിലന്‍ഡും അഴിമതി കുറഞ്ഞ രാഷ്ട്രങ്ങളുടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്തുള്ള സിംഗപ്പൂരും കള്ളപ്പണനിക്ഷേപകരുടെ പ്രധാന കേന്ദ്രമായി മാറി. എന്നാല്‍ , വിദേശ ബാങ്കുകളിലെ കള്ളപ്പണനിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുക എളുപ്പമല്ല. ജൂഡീഷ്യല്‍ അന്വേഷണത്തില്‍ കൂടി മാത്രമേ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നുള്ളൂവെന്നും എ പി സിങ് പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ കള്ളപ്പണത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി ഇക്കാര്യത്തെ കുറിച്ച് ധവളപത്രം ഇറക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ , ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കള്ളപ്പണം എത്രയെന്ന് കണക്കാക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മുഖര്‍ജിയുടെ മറുപടി.