Saturday, August 13, 2011

മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം


മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം
നല്‍കണമെന്ന വിധിക്കെതിരെ അപ്പീല്‍ പോയത് മനുഷ്യത്വരഹിതം...


കാസര്‍കോട്: മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ആശ്രിതരുടെ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അപകടമുണ്ടായി 15 മാസം പിന്നിട്ടിട്ടും ദുരിതാശ്വാസത്തിന് തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെയും എയര്‍ ഇന്ത്യയുടെയും നടപടി മനുഷ്യത്വരഹിതമാണ്. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ , മരിച്ച മുഹമ്മദ് റാഫിയുടെ പിതാവ് കുമ്പള സ്വദേശി അബ്ദുല്‍സലാം നല്‍കിയ കേസിലാണ് 75 ലക്ഷം വീതം എല്ലാവര്‍ക്കും ഒരുമാസത്തിനുള്ളില്‍ നല്‍കാന്‍ ഹൈക്കോടതി വിധിച്ചത്. അപ്പീല്‍ പോകില്ലെന്നും തുക ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രി പറഞ്ഞിരുന്നു. എന്നിട്ടും എയര്‍ ഇന്ത്യ അപ്പീലുമായി പോയത് സഹായം പരമാവധി താമസിപ്പിക്കാനാണ്. ഇതില്‍ കടുത്ത പ്രതിഷേധവും ദുഃഖവുമുണ്ട്-ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കേരള അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്‍സി വൈസ് പ്രസിഡന്റ് എന്‍ എ സുലൈമാന്‍ , പ്രവാസിസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുല്ല, കലിംഗം നാരായണന്‍ , ഹബീബ് ഉള്ളാള്‍ , അബ്ദുല്‍സലാം കുമ്പള, പ്രമോദ് നീലേശ്വരം എന്നിവര്‍ പങ്കെടുത്തു.

1 comment:

ജനശബ്ദം said...

മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം
നല്‍കണമെന്ന വിധിക്കെതിരെ അപ്പീല്‍ പോയത് മനുഷ്യത്വരഹിതം...


കാസര്‍കോട്: മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ആശ്രിതരുടെ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അപകടമുണ്ടായി 15 മാസം പിന്നിട്ടിട്ടും ദുരിതാശ്വാസത്തിന് തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെയും എയര്‍ ഇന്ത്യയുടെയും നടപടി മനുഷ്യത്വരഹിതമാണ്. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ , മരിച്ച മുഹമ്മദ് റാഫിയുടെ പിതാവ് കുമ്പള സ്വദേശി അബ്ദുല്‍സലാം നല്‍കിയ കേസിലാണ് 75 ലക്ഷം വീതം എല്ലാവര്‍ക്കും ഒരുമാസത്തിനുള്ളില്‍ നല്‍കാന്‍ ഹൈക്കോടതി വിധിച്ചത്. അപ്പീല്‍ പോകില്ലെന്നും തുക ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രി പറഞ്ഞിരുന്നു. എന്നിട്ടും എയര്‍ ഇന്ത്യ അപ്പീലുമായി പോയത് സഹായം പരമാവധി താമസിപ്പിക്കാനാണ്. ഇതില്‍ കടുത്ത പ്രതിഷേധവും ദുഃഖവുമുണ്ട്-ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കേരള അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്‍സി വൈസ് പ്രസിഡന്റ് എന്‍ എ സുലൈമാന്‍ , പ്രവാസിസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുല്ല, കലിംഗം നാരായണന്‍ , ഹബീബ് ഉള്ളാള്‍ , അബ്ദുല്‍സലാം കുമ്പള, പ്രമോദ് നീലേശ്വരം എന്നിവര്‍ പങ്കെടുത്തു.