Saturday, August 6, 2011

"ഇതാണ് ഞങ്ങളുടെ രോദനം, ഇതാണ് ഞങ്ങളുടെ പ്രാര്‍ഥന-ഈ ലോകത്ത് സമാധാനം സ്ഥാപിക്കുക"


"ഇതാണ് ഞങ്ങളുടെ രോദനം, ഇതാണ് ഞങ്ങളുടെ പ്രാര്‍ഥന-ഈ ലോകത്ത് സമാധാനം സ്ഥാപിക്കുക"





"ഇതാണ് ഞങ്ങളുടെ രോദനം, ഇതാണ് ഞങ്ങളുടെ പ്രാര്‍ഥന-ഈ ലോകത്ത് സമാധാനം സ്ഥാപിക്കുക" ഹിരോഷിമ ആണവായുധ ആക്രമണത്തിന്റെ ഇര സഡോക്കോയെന്ന പന്ത്രണ്ടുകാരിയ്ക്കായി കെട്ടിയുയര്‍ത്തപ്പെട്ട സമാധാന സ്മാരകത്തിലെ വരികളാണിവ. യുദ്ധവിരുദ്ധ മുന്നേങ്ങളുടെ സത്യവാങ്മൂലമായി ഇത് വായിക്കാം. ലോകത്തെ നടുക്കിയ ഹിരോഷിമ അണുബോംബ് സ്ഫോടനം നടന്നിട്ട് ഇന്നേക്ക് 66 വര്‍ഷം തികയുകയാണ്. ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആണവവികിരണമേറ്റ സഡോക്കോ പത്ത് വര്‍ഷത്തെ ദുരിതത്തിനൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കാളിയായ അമേരിക്ക ആറ്റംബോംബിന്റെയും ഭീകരതയുടെയും മേധാവിത്വം തങ്ങള്‍ക്ക് മാത്രമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു; അത് പ്രയോഗിക്കുകയും ചെയ്തു.

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍നിന്ന് തുടങ്ങിയ രഹസ്യനീക്കങ്ങള്‍ ഹിരോഷിമയിലെയും നാഗസാക്കിയിലെയും പച്ചജീവനുകളുടെ പകല്‍ക്കുരുതിയോടെ പരസ്യമാക്കപ്പെട്ടു. ആണവപദ്ധതികള്‍ ഇല്ലാതിരുന്ന ജപ്പാന്റെ ആകാശത്തിന് മുകളില്‍ കഴുകന്മാര്‍ വട്ടമിട്ടു. അമേരിക്കയുടെ അണുബോംബ് വര്‍ഷിക്കാനുള്ള നീക്കത്തിനെതിരെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചെങ്കിലും "ചെകുത്താന്റെ മുന്നില്‍ ഓതിയ വേദവാക്യങ്ങളായി" അവ മാറി. അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്റെ കൊലച്ചിരിക്കു മുന്നില്‍ നിശബ്ദമാക്കപ്പെട്ടത് നിരപരാധികളുടെ നിലവിളികളാണ്. 1945 ആഗസ്ത് ആറിന് ലോകം കണ്ട ഏറ്റവും വലിയ അണുബോംബ് ആക്രമണം ഹിരോഷിമയെ ചുട്ടു ചാമ്പലാക്കി. ആഗസ്ത് ഒമ്പതിന് നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചു. 20 ലക്ഷം പേര്‍ മരിച്ച വിയറ്റ്നാം യുദ്ധവും പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷങ്ങള്‍ അഭയാര്‍ഥികളാവുകയുംചെയ്ത അഫ്ഗാനിസ്ഥാന്‍ , ഇറാഖ് യുദ്ധങ്ങളും അമേരിക്കന്‍ ഭീകരതയ്ക്കും മനുഷ്യവേട്ടയ്ക്കും അവസാനമില്ലെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്. വികസ്വര രാജ്യങ്ങളുടെ ആയുധവിപണിയെ മുന്നില്‍കണ്ട് യുദ്ധോത്സുകത വളര്‍ത്താനുള്ള അമേരിക്കന്‍നീക്കങ്ങളും തിരിച്ചറിയപ്പെടണം.

രമ്യമായി പരിഹരിക്കപ്പെടേണ്ട അതിര്‍ത്തി തര്‍ക്കങ്ങളില്‍പ്പോലും ചെന്നായയുടെ കൗശലത്തോടെയാണ് അമേരിക്ക ഇടപെടുന്നത്. ആണവായുധത്തിന്റെ അപകടഫലം ലോകം കണ്ടുകഴിഞ്ഞു. അണുവായുധങ്ങള്‍ പരീക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സാമ്രാജ്യത്വമാണ്. വികസനത്തിന്റെ പേരില്‍ വീണ്ടുവിചാരമില്ലാതെ ആണവോര്‍ജ പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും സാമ്രാജ്യത്വ ഗൂഢാലോചനയാണ്. സ്വന്തം രാജ്യത്ത് ചെലവാകാത്ത ആണവനിലയങ്ങള്‍ വികസ്വര രാജ്യങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. സുരക്ഷിതത്വമില്ലാത്ത റിയാക്ടറുകളില്‍ നിന്നുമുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണകൂടവും ആലോചിക്കുന്നില്ല. സുനാമിയെത്തുടര്‍ന്ന് ജപ്പാനിലെ ഫുക്കുഷിമ ആണവ റിയാക്ടറിലെ ഇന്ധനചോര്‍ച്ചയും അണുവികിരണവും ഏറെ ആശങ്കയോടെയാണ് ലോകം കണ്ടത്. സര്‍വ ജൈവവൈവിധ്യങ്ങളെയും ഇല്ലാതാക്കാന്‍ കഴിയുന്ന ആണവനിലയങ്ങള്‍ക്കെതിരെ ലോകജനത അണിനിരക്കുന്ന വേളയിലാണ് മഹാരാഷ്ട്രയിലെ ജെയ്താപുരില്‍ ആണവോര്‍ജ പദ്ധതിക്കെതിരെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചത്. ഫുക്കുഷിമ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ലോകം പകച്ചുനില്‍ക്കുമ്പോഴാണ് സാമ്രാജ്യത്വ വിധേയത്വത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ജനതയെ വെല്ലുവിളിക്കുന്നത്. സാമ്രാജ്യത്വ വിധേയത്വം അവസാനിപ്പിക്കണമെന്നും വീണ്ടുവിചാരമില്ലാത്ത ആണവപദ്ധതികള്‍ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ബാലസംഘം കേരളമെമ്പാടും ഹിരോഷിമ-നാഗസാക്കി ദിനം ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

1 comment:

ജനശബ്ദം said...

"ഇതാണ് ഞങ്ങളുടെ രോദനം, ഇതാണ് ഞങ്ങളുടെ പ്രാര്‍ഥന-ഈ ലോകത്ത് സമാധാനം സ്ഥാപിക്കുക"

"ഇതാണ് ഞങ്ങളുടെ രോദനം, ഇതാണ് ഞങ്ങളുടെ പ്രാര്‍ഥന-ഈ ലോകത്ത് സമാധാനം സ്ഥാപിക്കുക" ഹിരോഷിമ ആണവായുധ ആക്രമണത്തിന്റെ ഇര സഡോക്കോയെന്ന പന്ത്രണ്ടുകാരിയ്ക്കായി കെട്ടിയുയര്‍ത്തപ്പെട്ട സമാധാന സ്മാരകത്തിലെ വരികളാണിവ. യുദ്ധവിരുദ്ധ മുന്നേങ്ങളുടെ സത്യവാങ്മൂലമായി ഇത് വായിക്കാം. ലോകത്തെ നടുക്കിയ ഹിരോഷിമ അണുബോംബ് സ്ഫോടനം നടന്നിട്ട് ഇന്നേക്ക് 66 വര്‍ഷം തികയുകയാണ്. ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആണവവികിരണമേറ്റ സഡോക്കോ പത്ത് വര്‍ഷത്തെ ദുരിതത്തിനൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കാളിയായ അമേരിക്ക ആറ്റംബോംബിന്റെയും ഭീകരതയുടെയും മേധാവിത്വം തങ്ങള്‍ക്ക് മാത്രമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു; അത് പ്രയോഗിക്കുകയും ചെയ്തു.

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍നിന്ന് തുടങ്ങിയ രഹസ്യനീക്കങ്ങള്‍ ഹിരോഷിമയിലെയും നാഗസാക്കിയിലെയും പച്ചജീവനുകളുടെ പകല്‍ക്കുരുതിയോടെ പരസ്യമാക്കപ്പെട്ടു. ആണവപദ്ധതികള്‍ ഇല്ലാതിരുന്ന ജപ്പാന്റെ ആകാശത്തിന് മുകളില്‍ കഴുകന്മാര്‍ വട്ടമിട്ടു. അമേരിക്കയുടെ അണുബോംബ് വര്‍ഷിക്കാനുള്ള നീക്കത്തിനെതിരെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചെങ്കിലും "ചെകുത്താന്റെ മുന്നില്‍ ഓതിയ വേദവാക്യങ്ങളായി" അവ മാറി. അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്റെ കൊലച്ചിരിക്കു മുന്നില്‍ നിശബ്ദമാക്കപ്പെട്ടത് നിരപരാധികളുടെ നിലവിളികളാണ്. 1945 ആഗസ്ത് ആറിന് ലോകം കണ്ട ഏറ്റവും വലിയ അണുബോംബ് ആക്രമണം ഹിരോഷിമയെ ചുട്ടു ചാമ്പലാക്കി. ആഗസ്ത് ഒമ്പതിന് നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചു. 20 ലക്ഷം പേര്‍ മരിച്ച വിയറ്റ്നാം യുദ്ധവും പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷങ്ങള്‍ അഭയാര്‍ഥികളാവുകയുംചെയ്ത അഫ്ഗാനിസ്ഥാന്‍ , ഇറാഖ് യുദ്ധങ്ങളും അമേരിക്കന്‍ ഭീകരതയ്ക്കും മനുഷ്യവേട്ടയ്ക്കും അവസാനമില്ലെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്. വികസ്വര രാജ്യങ്ങളുടെ ആയുധവിപണിയെ മുന്നില്‍കണ്ട് യുദ്ധോത്സുകത വളര്‍ത്താനുള്ള അമേരിക്കന്‍നീക്കങ്ങളും തിരിച്ചറിയപ്പെടണം.