Tuesday, August 9, 2011

ഉമ്മന്‍ചാണ്ടിയെ നാലാംപ്രതിയാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുക്കി

ഉമ്മന്‍ചാണ്ടിയെ നാലാംപ്രതിയാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുക്കി...



തിരു: പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി ആദ്യം തയ്യാറാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാതെ വിജിലന്‍സ് ആസ്ഥാനത്ത് മുക്കിയ വിവരം പുറത്തുവന്നു. 14 പേജുള്ള ആദ്യ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്. ഉമ്മന്‍ചാണ്ടിയെയും അന്നത്തെ ധനവകുപ്പു സെക്രട്ടറി എന്‍ വി മാധവനെയും പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം വിജിലന്‍സ് നിയമോപദേഷ്ടാവുമായി ചര്‍ച്ച നടത്തിയിരുന്നതായും സൂചനയുണ്ട്. ഭരണമാറ്റം മുന്നില്‍ കണ്ട്, വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ട് തയ്യാറാക്കിയ ഒമ്പതു പേജുള്ള രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് മറ്റാര്‍ക്കും അഴിമതിയില്‍ പങ്കില്ലെന്ന് ചേര്‍ത്തത്. ഈ റിപ്പോര്‍ട്ടിന് ബലംനല്‍കാന്‍ കേസ് ഡയറിയിലും തിരിമറി നടത്തി. ആദ്യം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നാലാം പ്രതിസ്ഥാനത്ത് ചേര്‍ത്ത ഉമ്മന്‍ചാണ്ടിയെ അവസാനഘട്ടത്തിലാണ് ഒഴിവാക്കിയത്. പാമൊലിന്‍ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ ചീഫ് സെക്രട്ടറിയും മൂന്നാം പ്രതിയുമായ എസ് പത്മകുമാര്‍ , അഡീഷണല്‍ ചീഫ് സെക്രട്ടറിയും നാലാം പ്രതിയുമായ സഖറിയാ മാത്യൂ എന്നിവരുമായി ചേര്‍ന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, ധന സെക്രട്ടറിയായിരുന്ന എന്‍ വി മാധവന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഉമ്മന്‍ചാണ്ടിക്കും എന്‍ വി മാധവനുമെതിരെയുള്ള തെളിവുകളും റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിരുന്നു. ആദ്യറിപ്പോര്‍ട്ടിലെ ഈ ഭാഗം നീക്കിയ ശേഷമാണ് രണ്ടാമത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തുടരന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലഭിച്ച തെളിവുകള്‍ സംബന്ധിച്ചാണ് വിജിലന്‍സ് ലീഗല്‍ അഡ്വസൈര്‍ ആര്‍എസ് ജ്യോതി, സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി എ അഹമ്മദ് എന്നിവരുമായി അന്വേഷണ ഉദ്യോഗസ്ഥനായ വി എന്‍ ശശിധരന്‍ ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോക്ക് റിപ്പോര്‍ട്ടുനല്‍കി. വോട്ടെണ്ണല്‍ കഴിയുംവരെ പിടിച്ചുവച്ച ശേഷമാണ് റിപ്പോര്‍ട്ട് മാറ്റിമറിച്ചത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം കിട്ടിയെന്ന് ഉറപ്പായ ശേഷമായിരുന്നു ഇത്. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ ഏഴു പേരെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുകയും രണ്ടു രേഖകള്‍ കൂടി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അന്നത്തെ ധനവകുപ്പ് സെക്രട്ടറി എന്‍ വി മാധവന്‍ , ഭക്ഷ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ജി സോമരാജന്‍ , ധനവകുപ്പ് അണ്ടര്‍ സെക്രട്ടറി കെ വി തോമസ്, ടി എച്ച് മുസ്തഫ എന്നിവരെയാണ് വീണ്ടും ചോദ്യംചെയ്തത്. ഇക്കാര്യം തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ മൂന്നാം പേജില്‍ പറഞ്ഞിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍ , അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാമാത്യൂ, അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഒരേതരത്തില്‍ നല്‍കിയ മൊഴിയാണ് ഗൂഢാലോചനയ്ക്ക് തെളിവായി വിജിലന്‍സ് കണ്ടെത്തിയത്. പാമൊലിന്‍ ഇറക്കുമതി ചെയ്യേണ്ട അടിയന്തര സാഹചര്യമായിരുന്നുവെന്നാണ് മൂന്നുപേരും ചോദ്യംചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ , അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി. ഇറക്കുമതി പ്രശ്നം മന്ത്രിസഭായോഗത്തില്‍ വരുന്നതിനുമുമ്പ് സഖറിയാ മാത്യൂ തയ്യാറാക്കിയ കുറിപ്പ് ഉമ്മന്‍ചാണ്ടി അംഗീകരിച്ചതിനും തെളിവുണ്ട്. ഇറക്കുമതി ചെയ്യാനുള്ള തീരുമാനം അംഗീകരിച്ച് ഉമ്മന്‍ചാണ്ടി ഒപ്പുവച്ചിട്ടുണ്ട്. 1991 നവംബര്‍ 27ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇനം 0/8-4 ആയാണ് ഇക്കാര്യം പരിഗണിച്ചത്. "വെരി അര്‍ജന്റ് മാറ്റര്‍" എന്ന കുറിപ്പോടെ എത്തിയ ഫയലില്‍ "ക്യാബിനറ്റില്‍ കൊണ്ടുവരിക" എന്ന് ഭക്ഷ്യമന്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് തൊട്ടുതാഴെയാണ് ഉമ്മന്‍ചാണ്ടി അംഗീകരിച്ച് ഒപ്പിട്ടത്. തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ പരിഗണനാ വേളയിലാണ് കേസ് ഡയറി കോടതി കസ്റ്റഡിയിലെടുത്തത്്. ഇതിലെ നിരവധി പേജുകള്‍ മാറ്റം വരുത്തിയതായി സൂചനയുണ്ട്. ചില പേജുകളില്‍ വെട്ടിത്തിരുത്തല്‍ വരുത്തിയതിനും തെളിവുണ്ട്.


1 comment:

ജനശബ്ദം said...

ഉമ്മന്‍ചാണ്ടിയെ നാലാംപ്രതിയാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുക്കി

തിരു: പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി ആദ്യം തയ്യാറാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാതെ വിജിലന്‍സ് ആസ്ഥാനത്ത് മുക്കിയ വിവരം പുറത്തുവന്നു. 14 പേജുള്ള ആദ്യ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്. ഉമ്മന്‍ചാണ്ടിയെയും അന്നത്തെ ധനവകുപ്പു സെക്രട്ടറി എന്‍ വി മാധവനെയും പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം വിജിലന്‍സ് നിയമോപദേഷ്ടാവുമായി ചര്‍ച്ച നടത്തിയിരുന്നതായും സൂചനയുണ്ട്. ഭരണമാറ്റം മുന്നില്‍ കണ്ട്, വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ട് തയ്യാറാക്കിയ ഒമ്പതു പേജുള്ള രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് മറ്റാര്‍ക്കും അഴിമതിയില്‍ പങ്കില്ലെന്ന് ചേര്‍ത്തത്. ഈ റിപ്പോര്‍ട്ടിന് ബലംനല്‍കാന്‍ കേസ് ഡയറിയിലും തിരിമറി നടത്തി. ആദ്യം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നാലാം പ്രതിസ്ഥാനത്ത് ചേര്‍ത്ത ഉമ്മന്‍ചാണ്ടിയെ അവസാനഘട്ടത്തിലാണ് ഒഴിവാക്കിയത്. പാമൊലിന്‍ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ ചീഫ് സെക്രട്ടറിയും മൂന്നാം പ്രതിയുമായ എസ് പത്മകുമാര്‍ , അഡീഷണല്‍ ചീഫ് സെക്രട്ടറിയും നാലാം പ്രതിയുമായ സഖറിയാ മാത്യൂ എന്നിവരുമായി ചേര്‍ന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, ധന സെക്രട്ടറിയായിരുന്ന എന്‍ വി മാധവന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഉമ്മന്‍ചാണ്ടിക്കും എന്‍ വി മാധവനുമെതിരെയുള്ള തെളിവുകളും റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിരുന്നു. ആദ്യറിപ്പോര്‍ട്ടിലെ ഈ ഭാഗം നീക്കിയ ശേഷമാണ് രണ്ടാമത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തുടരന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലഭിച്ച തെളിവുകള്‍ സംബന്ധിച്ചാണ് വിജിലന്‍സ് ലീഗല്‍ അഡ്വസൈര്‍ ആര്‍എസ് ജ്യോതി, സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി എ അഹമ്മദ് എന്നിവരുമായി അന്വേഷണ ഉദ്യോഗസ്ഥനായ വി എന്‍ ശശിധരന്‍ ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോക്ക് റിപ്പോര്‍ട്ടുനല്‍കി. വോട്ടെണ്ണല്‍ കഴിയുംവരെ പിടിച്ചുവച്ച ശേഷമാണ് റിപ്പോര്‍ട്ട് മാറ്റിമറിച്ചത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം കിട്ടിയെന്ന് ഉറപ്പായ ശേഷമായിരുന്നു ഇത്. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ ഏഴു പേരെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുകയും രണ്ടു രേഖകള്‍ കൂടി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അന്നത്തെ ധനവകുപ്പ് സെക്രട്ടറി എന്‍ വി മാധവന്‍ , ഭക്ഷ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ജി സോമരാജന്‍ , ധനവകുപ്പ് അണ്ടര്‍ സെക്രട്ടറി കെ വി തോമസ്, ടി എച്ച് മുസ്തഫ എന്നിവരെയാണ് വീണ്ടും ചോദ്യംചെയ്തത്. ഇക്കാര്യം തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ മൂന്നാം പേജില്‍ പറഞ്ഞിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍ , അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാമാത്യൂ, അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഒരേതരത്തില്‍ നല്‍കിയ മൊഴിയാണ് ഗൂഢാലോചനയ്ക്ക് തെളിവായി വിജിലന്‍സ് കണ്ടെത്തിയത്. പാമൊലിന്‍ ഇറക്കുമതി ചെയ്യേണ്ട അടിയന്തര സാഹചര്യമായിരുന്നുവെന്നാണ് മൂന്നുപേരും ചോദ്യംചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ , അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി. ഇറക്കുമതി പ്രശ്നം മന്ത്രിസഭായോഗത്തില്‍ വരുന്നതിനുമുമ്പ് സഖറിയാ മാത്യൂ തയ്യാറാക്കിയ കുറിപ്പ് ഉമ്മന്‍ചാണ്ടി അംഗീകരിച്ചതിനും തെളിവുണ്ട്. ഇറക്കുമതി ചെയ്യാനുള്ള തീരുമാനം അംഗീകരിച്ച് ഉമ്മന്‍ചാണ്ടി ഒപ്പുവച്ചിട്ടുണ്ട്. 1991 നവംബര്‍ 27ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇനം 0/8-4 ആയാണ് ഇക്കാര്യം പരിഗണിച്ചത്. "വെരി അര്‍ജന്റ് മാറ്റര്‍" എന്ന കുറിപ്പോടെ എത്തിയ ഫയലില്‍ "ക്യാബിനറ്റില്‍ കൊണ്ടുവരിക" എന്ന് ഭക്ഷ്യമന്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് തൊട്ടുതാഴെയാണ് ഉമ്മന്‍ചാണ്ടി അംഗീകരിച്ച് ഒപ്പിട്ടത്. തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ പരിഗണനാ വേളയിലാണ് കേസ് ഡയറി കോടതി കസ്റ്റഡിയിലെടുത്തത്്. ഇതിലെ നിരവധി പേജുകള്‍ മാറ്റം വരുത്തിയതായി സൂചനയുണ്ട്. ചില പേജുകളില്‍ വെട്ടിത്തിരുത്തല്‍ വരുത്തിയതിനും തെളിവുണ്ട്.