Monday, August 9, 2010
സമാധാനപൂര്‍ണമായ ജനജീവിതം-2
പത്രഭാഷയെ സമ്പുഷ്ടമാക്കാനുള്ള ആഹ്വാനവുമായി ശില്‍പ്പശാല
തൃശൂര്‍: ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുന്ന പത്രഭാഷയെ സമ്പുഷ്ടമാക്കാന്‍ പത്രപ്രവര്‍ത്തകരുടെ അന്വേഷണം തുടരണമെന്ന ആഹ്വാനവുമായി പത്രഭാഷ ശില്‍പ്പശാല. സാഹിത്യ അക്കാദമിയും പത്രപ്രവര്‍ത്തക യൂണിയനും തൃശൂര്‍ സാഹിത്യഅക്കാദമി ഹാളിലാണ് രണ്ടുനാള്‍ നടക്കുന്ന ശില്പശാല ഒരുക്കിയത്. മലയാളഭാഷയെ കൂടുതല്‍ തിളക്കമുള്ളതാക്കേണ്ടതിന്റെ അനിവാര്യതകളിലേക്ക് വെളിച്ചംവീശുന്നതായിരുന്നു ആദ്യദിവസത്തെ സെമിനാറുകള്‍. ഭാഷയും ശൈലിയും പദസമ്പത്തും വളര്‍ത്താനുള്ള പത്രങ്ങളുടെയും പത്രപ്രവര്‍ത്തകരുടെയും കടമ, ഭാഷ നേരിടുന്ന വെല്ലുവിളി, ഭാഷയെ കൊല്ലുന്ന പ്രവണത, സാധാരണക്കാരന് മനസ്സിലാകുന്ന ലളിതമായ ഭാഷാപ്രയോഗം, ജനാധിപത്യം ശക്തിപ്പെടുമ്പോഴും ജനകീയ പത്രഭാഷ രൂപപ്പെടാത്തത്, പദപ്രയോഗത്തിലെ അധിനിവേശ സംസ്കാരം, പത്രഭാഷയിലെ ക്രിയാത്മകത തുടങ്ങിയ ചര്‍ച്ചകളും പ്രഭാഷണങ്ങളും സര്‍വതലസ്പര്‍ശിയായി. ഉദ്ഘാടനത്തിന് ശേഷം പത്രഭാഷയും സംസ്കാര രൂപീകരണവും എന്ന വിഷയത്തില്‍ സംവാദം നടന്നു. പത്രഭാഷാപ്രയോഗത്തിലെ വൈകല്യവും അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനവും തുറന്നുകാട്ടുന്നതായി ഈ സെഷനിലെ പ്രഭാഷണങ്ങള്‍. കെ വി കുഞ്ഞിരാമന് (ദേശാഭിമാനി) മോഡറേറ്ററായി. പ്രൊഫ. കെ പി ശങ്കരന്, കെ സി നാരായണന് (ഭാഷാപോഷിണി), എം പി സുരേന്ദ്രന് (മാതൃഭൂമി) എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. വി എം രാധാകൃഷ്ണന് സ്വാഗതവും ശ്രീല പിള്ള നന്ദിയും പറഞ്ഞു. ഏറ്റവും കൂടുതല്‍ വായനക്കാരുള്ള കായികവാര്‍ത്തകളുടെ ഭാഷാ പ്രയോഗത്തിന്റെ വിപുലമായ സാധ്യത ചൂണ്ടിക്കാട്ടുന്നതായി സ്പോര്‍ട്സും ഭാഷയും എന്ന സെമിനാര്‍. ഫിറോസ് ഖാന് (മാധ്യമം) മോഡറേറ്ററായി. എ വിനോദ് (ദി ഹിന്ദു), കമാല്‍ വരവൂര്‍ (ചന്ദ്രിക) എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ജലീല്‍ ഖാദര്‍ സ്വാഗതവും മഠത്തില്‍ രവി നന്ദിയും പറഞ്ഞു. എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്ത സംവാദവും ഉണ്ടായി. വൈശാഖന് മോഡറേറ്ററായി. മേയര്‍ ആര് ബിന്ദു സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വാര്‍ത്ത: വായനയും കാഴ്ചയും, 11ന് പത്രഭാഷയുടെ രാഷ്ട്രീയം, രണ്ടിന് പത്രഭാഷയുടെ ഭാവി എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. 3.30ന് സമാപനസമ്മേളനം സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ഐസക് മുഖ്യാതിഥിയാകും.
പത്രങള്‍ പണം വാങി വാര്‍ത്തകൊടുക്കുന്നു,പത്രമുതലാളി പ്രസ്താവനയും
കോഴിക്കോട്: സോളിഡാരിറ്റിയുടെയും ജമാഅത്തെ ഇസ്ളാമിയുടെയും പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് എം പി വീരേന്ദ്രകുമാര്‍ സോളിഡാരിറ്റി വേദിയില്‍. പ്ളാച്ചിമട- കിനാലൂര്‍ സമരങ്ങളില്‍ സോളിഡാരിറ്റിയുടെ ഇടപെടലുകള്‍ മികച്ചതായിരുന്നുവെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പുറത്തിറക്കിയ 'കിനാലൂര്‍ സമരസാക്ഷ്യം' എന്ന പുസ്തകത്തിന്റെ പ്രകാശനവും 'കിനാലൂര്‍ പോരാളി'കളുടെ സംഗമത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കാനെത്തിയപ്പോഴാണ് വീരേന്ദ്രകുമാര്‍ വാചാലനായത്. കണ്ണൂരില്‍ ഒരു കള്ളുഷാപ്പിനെതിരെ നടന്ന സമരത്തില്‍ ജമാ അത്തെ ഇസ്ളാമി ജനാധിപത്യ സംരക്ഷണത്തിന് ഇടപെട്ടു. ജനകീയ പോരാട്ടങ്ങള്‍ നടത്തുന്ന സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിജയിക്കും- അദ്ദേഹം പറഞ്ഞു. തങ്ങളുടെ സമരങ്ങള്‍ക്ക് എക്കാലവും പിന്തുണ നല്കുന്ന വീരേന്ദ്രകുമാറിനെ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു. സി ആര് നീലകണ്ഠന്, യു കെ കുമാരന്, എ വാസു തുടങ്ങിയവര്‍ പങ്കടുത്തു.
പത്രഭാഷ വളരുന്നത് ഭാഷയ്ക്ക് മുതല്‍ക്കൂട്ട്: എം ടി

തൃശൂര്‍: പത്രഭാഷയുടെ വളര്‍ച്ച മലയാളഭാഷക്ക് മുതല്‍ക്കൂട്ടാണെന്ന് എം ടി വാസുദേവന്‍നായര്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയും പത്രപ്രവര്‍ത്തക യൂണിയനും സംഘടിപ്പിച്ച പത്രഭാഷ ശില്‍പ്പശാല തൃശൂര്‍ സാഹിത്യഅക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദസമ്പത്തും പുതിയ ശൈലിയും ഉണ്ടാക്കാന്‍ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ ശ്രമിക്കണം. പത്രങ്ങള്‍ കണ്ടെത്തുന്ന വാക്കുകള്‍ ഭാഷയിലേക്ക് കടന്നുവന്ന് ഭാഷയെ സമ്പന്നമാക്കണം. അതിന് പുതിയ ശൈലികള്‍ ഉണ്ടാക്കണം. പ്രാദേശികഭാഷകളില്‍ പുതിയ വാക്കുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. ആവര്‍ത്തനം മാത്രമാണുള്ളത്. ലോകത്ത് ഇന്ന് നൂറ്റിയറുപതോളം പ്രാദേശികഭാഷകള്‍ ഇല്ലാതാവുകയാണ്. ഗ്രാമീണജീവിതത്തിലെ മാഞ്ഞുപോയ പദങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പത്രങ്ങള്ക്കാകും. എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നകാര്യം ആലോചിച്ച് തീരുമാനിക്കണം. അറിയേണ്ട പലകാര്യങ്ങളും ഇന്ന് പത്രങ്ങള്‍ അറിയിക്കുന്നില്ല. അതേസമയം അനാവശ്യമായ ഒരുപാട് കാര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്കുന്നു. ആങ്സാന്‍ സൂക്കിയെ 32 വര്‍ഷം തടവിലിട്ട മ്യാന്മറിലെ പട്ടാളമേധാവി ഇന്ത്യയിലെത്തിയത് മാധ്യമങ്ങള്‍ അറിഞ്ഞഭാവം കാണിച്ചില്ലെന്നും എംടി ചൂണ്ടിക്കാട്ടി. സാഹിത്യ അക്കാദമി പ്രസിഡന്റ് പി വത്സല അധ്യക്ഷയായി. അക്കാദമി വൈസ് പ്രസിഡന്റ് പ്രഭാവര്‍മ, തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ, പ്രസ് അക്കാദമി ചെയര്മാന് എസ് ആര് ശക്തിധരന്, മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്, പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന് ജനറല്‍ സെക്രട്ടറി മനോഹരന് മോറായി സ്വാഗതവും സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന് കടലുണ്ടി നന്ദിയും പറഞ്ഞു. ശില്‍പ്പശാല ചൊവ്വാഴ്ച സമാപിക്കും.
പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറിയെ ഫോണില്‍ വിളിച്ചതിന് തെളിവ്

Thursday, August 5, 2010
തലയറുക്കുന്ന തീവ്രവാദം.
കോടിയേരി ബാലകൃഷ്ണന്.
തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്ലാമിയുടേത് -7

തീവ്രവാദ ഗ്രൂപ്പുകള്‍ കടന്നുവന്നതില്‍ മുസ്ലിം ലീഗിനും നിര്‍ണായക പങ്ക്..
തിവ്രദത്തെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി തുറന്നു പറയുന്നു.അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com
തലശ്ശേരിയില്‍ കോടിയേരിയുമായി ബന്ധപ്പെട്ടുണ്ടായ വിഷയം താങ്കള്‍ നിരന്തരമായി ഉന്നയിക്കാറുണ്ട്. കോടിയേരി- എന്‍ ഡി എഫ് ബന്ധത്തെക്കുറിച്ച്24,000 വോട്ടിന് നായനാര്‍ ജയിച്ച മണ്ഡലമാണ് തലശ്ശേരി. അവിടെ ഒരു 5000 വോട്ടിന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു കോടിയേരി. ആ മണ്ഡലത്തില്‍ കോടിയേരിയുടെ വരവ് വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന് ക്ലീന്‍ ഇമേജുമായി താരമായിവന്നു. തിരഞ്ഞെടുപ്പില്‍ സി പി ഐ എമ്മിന് അനുകൂലമായി കേരളത്തിലെ 98 സീറ്റുകള്‍ വിധി പറഞ്ഞപ്പോള്‍ കഷ്ടിച്ചാണ് തലശ്ശേരി രക്ഷപ്പെട്ട് പോയത്.ആ തിരഞ്ഞെടുപ്പ് കോടിയേരിക്ക് അത്രയേറെ പ്രതിസന്ധി നിറഞ്ഞതായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എഫ് കൈമെയ് മറന്ന് കോടിയേരിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന് മെറ്റീരിയലായുള്ള തെളിവുണ്ട്, വെറും വാദങ്ങളല്ല, ഇപ്പൊഴും സി പി ഐ എം മറുപടി പറയാത്ത ഒരു കാര്യമുണ്ട്. തേജസ് പത്രത്തിലെ ഒരു ഫുള്‍ പേജ് പരസ്യം. തേജസ് ഇതുവരെ ഒരു രാഷ്ട്രീയ നേതാവിന് വേണ്ടിയും പരസ്യം ചെയ്തിട്ടില്ല. അത് കൊടിയേരിക്ക് വേണ്ടി മാത്രമായിരുന്നു.അതിന് കോടിയേരി അവര്‍ക്ക് പരിഗണന നല്‍കുകയും ചെയ്തു. ഈ നാല് വര്‍ഷക്കാലം എന്‍ ഡി എഫ് വിലസി നടന്നത് പോലീസിന്റെ സഹായത്തോടെയാണ്. പ്രത്യേകിച്ചും അഭ്യന്തരമന്ത്രിയുടെ.കോടിയേരിയുടെ വിഷയം പറയുമ്പോള്‍, കഴിഞ്ഞ കാലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് സാധാരണയായി യു ഡി എഫിനെയാണ് പിന്തുണക്കാറുള്ളത്. അതിന്റെ പ്രത്യുപകാരമായണോ കൊണ്ടോട്ടിയിലും മറ്റും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ യു ഡി എഫ് ഭരണ കാലത്ത് പിന്‍വലിക്കപ്പെട്ടത്.കൊണ്ടോട്ടിയിലെ വിഷയം, അന്നും അങ്ങിനെയൊരു സഹായത്തെ നമ്മള് എതിര്‍ത്തിരുന്നു. അവിടത്തെ പ്രാദേശിക നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു അന്നും ഇന്നും സംസ്ഥാന സമിതിക്കകത്തുള്ളയാളാണ് ഞാന്‍. അങ്ങിനെ വന്നിട്ടുണ്ടെങ്കില്‍ അത് പാടില്ലെന്നുള്ള അഭിപ്രായക്കാരനാണ് ഞാന്‍.ലീഗിനകത്ത് കെ എം ഷാജിയും മുനീറും മാത്രമാണ് എന്‍ ഡി എഫിനെ എതിര്‍ക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം നടന്ന ആഹ്ലാദ പ്രകടനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സജീവമായിരുന്നു.മുസ്ലിം ലീഗിന്റെ പിന്തുണയില്ലെങ്കില്‍ ഞങ്ങള്‍ക്ക് പിടിച്ച് നില്ക്കാന് കഴിയില്ല. പാര്‍ട്ടിയുടെ അടിസ്ഥാനപരമായ നയം തീവ്രവാദത്തിനെതിരാണ്. എന്‍ ഡി എഫിനെതിരാണ്. പാണക്കാട് കുടുംബം ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നവരാണ്. യൂത്ത് ലീഗ് ട്രഷററായി വരുമ്പോള്‍ തന്നെ ഞാന്‍ എന്‍ ഡി എഫിനെ എതിര്‍ക്കുന്നുണ്ട്. പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കില്‍ എനിക്ക് പിടിച്ച് നില്ക്കാന് കഴിയില്ലായിരുന്നു.ഞാന്‍ വ്യക്തിപരമായാണ് നിലപാടെടുക്കുന്നതെങ്കില്‍ എന്നെ എപ്പോഴേ പുറത്താക്കുമായിരുന്നു. ഞാന്‍ പിന്നീട് യൂത്ത് ലീഗ് സെക്രട്ടറിയായി. അതി ശക്തമായ പോരാട്ടം നടത്തി. ഇപ്പോള്‍ പ്രസിഡന്റായി. മുസ്ലിം ലീഗില്‍ ജനാധിപത്യമുണ്ടെന്നൊക്കെ പറയുമ്പോഴും ഏകധ്രുവമായ നേതൃത്വമുണ്ട്. പാണക്കാട് തങ്ങളെന്ന നേതൃത്വം. ആ നേതൃത്വം എനിക്ക് എല്ലാ വിധ പിന്തുണയും നല്‍കിയിട്ടുണ്ട്. ചില വ്യക്തികള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ടെന്ന് ഞാന്‍ പറഞ്ഞത് അതാണ്. കെ ടി ജലീലിനൊപ്പം സംഭവിച്ചത് പോലെ പാര്‍ട്ടിയെ വ്യക്തിപരമായ താല്പര്യത്തിന് വേണ്ടിയാണ് ടാര്‍ജെറ്റ് ചെയ്തതെങ്കില്‍ സംഘടനക്ക് പുറത്തേക്ക് പോകേണ്ടി വരികയായിരുന്നു. ഒഴുക്കിനെതിരായാണ് പോരാടേണ്ടി വന്നത്. 15 വര്‍ഷത്തെ പോരാട്ടമായിരുന്നു അത്. ഇപ്പോള്‍ ശാന്തമാണ്. ചെറിയ പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ.തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ മുസ്ലിം ലീഗിനെ ഉപയോഗിക്കുകയായിരുന്നു. മുസലിം ലീഗ് അവരെ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടാണ് ജയിച്ചു വന്നപ്പോള്‍ ലീഗിന്റെ കൊടിയേക്കാള്‍ ഉയരത്തില്‍ എസ് ഡി പി ഐയുടെ കൊടി കെട്ടിയത്. അത് അവരുടെ ബുദ്ധിയാണ്. അവരുടെ ബുദ്ധി തിരിച്ചറിയപ്പെടാതെ പോയി. അന്ന് പ്രതിരോധിക്കാന്‍ കഴിയാതെ പാര്‍ട്ടി അങ്കലാപ്പിലായിപ്പോയ സമയമായിരുന്നു.താങ്കളെയും എം കെ മുനീറിനേയും പോപ്പുലര്‍ഫ്രണ്ട് ശക്തമായി എതിര്‍ക്കുമ്പോള്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇ ടി മുഹമ്മദ് ബഷീറിനും എം ഐ ഷാനവാസിനുംവേണ്ടി അവര്‍ ശക്തമായി രംഗത്തു വന്നിരുന്നു. അങ്ങിനെ ശക്തമായി അവരെ അനുകൂലിക്കുവാന്‍ പോപ്പുലര്‍ ഫ്രണ്ടിനെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും?അതെനിക്കറിയില്ല. അവരെ പോപ്പുലര്‍ ഫ്രണ്ട് അനുകൂലിക്കുന്നതും എന്നെ എതിര്‍ക്കുന്നതും.
തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്ലാമിയുടേത് ..6
തീവ്രവാദ ഗ്രൂപ്പുകള്‍ കടന്നുവന്നതില്‍ മുസ്ലിം ലീഗിനും നിര്‍ണായക പങ്ക്.
തീവ്രവാദത്തെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി തുറന്നു പറയുന്നു.അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..
തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്ലാമിയുടേത്. 5

തീവ്രവാദ ഗ്രൂപ്പുകള്‍ കടന്നുവന്നതില്‍ മുസ്ലിം ലീഗിനും നിര്‍ണായക പങ്ക്
തീവ്രവാദത്തെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി തുറന്നു പറയുന്നു..അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..
Wednesday, August 4, 2010
തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്ലാമിയുടേത് .4

തീവ്രവാദത്തെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി തുറന്നു പറയുന്നു. അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..
തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്ലാമിയുടേത് .3 .
തീവ്രവാദ ഗ്രൂപ്പുകള്‍ കടന്നുവന്നതില്‍ മുസ്ലിം ലീഗിനും നിര്‍ണായക പങ്ക്.
തീവ്രവാദത്തെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി തുറന്നു പറയുന്നു.അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..
തീവ്രവാദത്തിന്റെ ശക്തി സ്രോതസ് എവിടെ നിന്നായിരിക്കും. അവരെ ഉത്തേജിപ്പിക്കുന്നതെന്താണ്?.വിദേശ രാജ്യത്ത് നിന്നാണ് തീവ്രവാദികള്‍ക്ക് കാര്യമായി പണം വരുന്നത്. ഐ എസ് ഐയില്‍ നിന്ന് വരെ ഇവര്‍ക്ക് പണം ലഭിക്കുന്നുണ്ട്. ലോകത്ത് തീവ്രവാദികള്‍ക്ക് പണം വരുന്നത്. മൂന്ന് സ്രോതസുകളില്‍ നിന്നാണ്. മയക്കുമരുന്ന് കടത്തിന്റെ ഏറ്റവും താഴെയുള്ള പടിയാണ് ഹവാല. നമ്മുടെ എല്ലാ ഇല്ലീഗല്‍ ഏര്‍പ്പാടിന്റെയും പണം വരുത് ഹവാലവഴിയാണ്. ലോകത്ത് ഏറ്റവും കൂടുകല്‍ തീവ്രവാദം കയറ്റി അയക്കുത് അഫ്ഗാനാണ്. ഏറ്റവും കൂടുതല്‍ ആഷിഷ് ഉല്പാദിപ്പിക്കുതും അഫ്ഗാനിലാണ്.കള്ളനോട്ടുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുത് തീവ്രവാദികളാണെന്ന് ചിദംബരം പറഞ്ഞിട്ടുണ്ട്. ഖത്തറില്‍ ചേര്‍ന്ന വേള്‍ഡ് ഇസ് ലാമിക് കോഫ്റന്സില് സൗദി പറഞ്ഞത് നമ്മളുടെ പണം നമുക്ക് തന്നെ വിപത്തായി വരുന്നുവെന്നാണ്. ഇസ്ലാമിക് ബാങ്കുകള്‍ ലോകത്ത് കൂടുതലായും സ്ഥാപിക്കേണ്ടതുണ്ട്. മുസ്ലിംകള് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ബാങ്കുകളില്‍ പണം നിക്ഷേപിക്കും. എന്നാല്‍ പലിശ ഹറാമായതിനാല്‍ ആ പണം വാങ്ങിക്കില്ല.ഇസ്ലാമിന്റെ പേരിലായാലും ഹിന്ദുയിസത്തിന്റെ പേരിലായാലും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നത് കഞ്ചാവിന്റെ പണമാണ്, കള്ളനോട്ടിന്റെ പണമാണ്ആ പണം എങ്ങോട്ട് പോകുന്നുവെന്ന് കൃത്യമായി അറിയില്ല. തീവ്രവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പറയുന്നത് ഈ പണം എത്തിപ്പെടുന്നത് തീവ്രവാദികള്ക്കാണെന്നാണ്. അമേരിക്ക വഴിയാണ് ഈ പണം തീവ്രവാദികള്‍ക്ക് എത്തുന്നത്. അമേരിക്ക ഉല്പാദിപ്പിക്കുന്നത് പോലെ ലോകത്ത് തീവ്രവാദം ആരാണ് ഉല്പാദിപ്പിക്കുന്നത്.സാമ്രാജ്യത്വ താല്പര്യങ്ങള് നടപ്പിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും കഴിഞ്ഞു. മൂന്നാം ലോക മഹായുദ്ധം ഇനി നടക്കില്ല. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ഫിസിക്കലായി ആക്രമിക്കുക ഇനി സാധ്യമല്ല. ഇറാഖ് യുദ്ധത്തോടുകൂടി അമേരിക്ക പഠിച്ചിട്ടുണ്ട്. ഇനി കേള്‍ക്കാന്‍ പോകുന്നത് ബോംബെ മോഡല്‍ ആക്രമണമാണ്. ഏതൊരു രാജ്യത്തും അസ്വാസ്ഥ്യങ്ങളുണ്ടാക്കി വെക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഇനി കേള്‍ക്കുക. അതിരുകള്‍ മാന്താനും അതിരുകള്‍ കാക്കാനായി അപ്പുറവും ഇപ്പുറവും ആളുകളെ നിര്‍ത്തിയും നടത്തുന്ന കൂട്ടക്കൊലകള്‍ ഇനി നടക്കില്ല. ഇസ്ലാമിന്റെ പേരിലായാലും ഹിന്ദുയിസത്തിന്റെ പേരിലായാലും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നത് കഞ്ചാവിന്റെ പണമാണ്, പലിശയുടെ പണമാണ്. കള്ളനോട്ടിന്റെ പണമാണ്.സംഘടനക്ക് വേണ്ടി ആത്മാര്‍ഥമായി പണിയെടുക്കുന്നയാളുകള് അവസാനിച്ചുവെന്ന് 89ല്‍ ഓര്‍ഗനൈസര്‍ പറയുന്നുണ്ട്. ഇനി ആളുകളെ പര്‍ച്ചേസ് ചെയ്യുകയാണ്. അഥവാ കൂലി നല്കി ഓരോ മാസത്തെയും ശമ്പളം നല്കി ആളുകളെ വാങ്ങുകയാണ്. അവര്‍ക്ക് ബൈക്ക് വാങ്ങി നല്കി സൗകര്യങ്ങള്‍ ചെയ്തുകൊടുത്താണ് ആളെക്കൂട്ടുന്നത്. പോപ്പുലര്ഫ്രണ്ടായാലും ആര് എസ് എസ് പ്രവര്‍ത്തകരായാലും അവര്‍ക്ക് കാര്യമായി പണിയൊന്നുമുണ്ടാകില്ല, രാത്രിയില്‍ സ്റ്റഡി ക്ലാസ് നടത്തലും മസില് പെരുപ്പിച്ച് നടക്കലുമാണ് പണി. അവര്‍ക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്.പോപ്പുലര്‍ ഫ്രണ്ടിന്റെ മുകള്‍ തട്ടില്‍ കോയ മുതല്‍ താഴെ വരെയുള്ള പ്രവര്‍ത്തകരെ പരിശോധിക്കേണ്ടതുണ്ട്. ആത്മാര്‍ഥമായാണ് വരുന്നതെങ്കില്‍ അവരെ റിലീജിയസ് പാര്‍ട്ടില്‍ കാണണം. മതം പ്രസരിപ്പിക്കുന്ന നന്മയിലാണ് ഇവരെ കാണേണ്ടത്. പണം കൊടുത്തിട്ടാണ് ചെറുപ്പക്കാരെ ഇവര്‍ പിടിച്ചത്. അല്ലാതെ ആത്മഹത്യാ പ്രവണതയുള്ള മനോരോഗികളായി ഈ ചെറുപ്പക്കാര്‍ മാറിയതല്ല.തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്ലാമിയുടേത് . 2

തീവ്രവാദത്തെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി തുറന്നു പറയുന്നു.അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..
തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്ലാമിയുടേത് 1

തീവ്രവാദ ഗ്രൂപ്പുകള്‍ കടന്നുവന്നതില്‍ മുസ്ലിം ലീഗിനും നിര്‍ണായക പങ്ക്
തീവ്രവാദത്തെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി തുറന്നു പറയുന്നു.(അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..)
ന്യൂമാന്‍ കോളജ് അധ്യാപകന് ടി ജെ ജോസഫിനെതിരായ ആക്രമണം കേരളത്തിലെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. പ്രവാചകനെ അവഹേളിച്ചെന്നാരോപിച്ച് അധ്യാപകന്റെ കൈവെട്ടി മാറ്റിയ സംഭവത്തെ തീവ്രവാദത്തിന്റെ ഇരുണ്ട മുഖമായാണ് മലയാളി തിരിച്ചറിഞ്ഞത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. കേരളത്തിന്റെ മതേതര പ്രതിരോധം ഭേദിച്ച് എന്‍ ഡി എഫും അതിന്റെ പില്ക്കാല രൂപമായ പോപ്പുലര്‍ ഫ്രണ്ടും വളര്ന്നതെങ്ങിനെയെന്ന് കേരളം അന്വേഷിച്ച് തുടങ്ങിയിരിക്കുന്നു.തീവ്രവാദത്തെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി തുറന്നു പറയുന്നു. കെഎം ഷാജിയുമായി മുഹമ്മദ് സുഹൈല്‍ നടത്തിയ സുദീര്‍ഘമായ സംഭാഷണത്തില്‍ നിന്ന്.മത തീവ്രവാദം കേരളം വീണ്ടും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കയാണ്. നേരത്തെ പലപ്പോഴും കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുഖ്യധാരയുമായി ബന്ധമില്ലാത്ത ചില തുരുത്തുകളില്‍ നിന്നായിരുന്നു അത്. അതു കൊണ്ട് തന്നെ അതിന് ഏതെങ്കിലും സമുദായത്തിന്റെ വികാരങ്ങളുമായി ബന്ധമില്ലായിരുന്നു. എന്നാല്‍ തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഒരു സമുദായത്തിന്റെ വികാരവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ആക്രമണമുണ്ടായത്. അതില്‍ പ്രതി ചേര്‍ക്കപ്പെടുന്നത് പോപ്പുലര്‍ ഫ്രണ്ടെന്ന സംഘടയാണ്. കേരളത്തിലെ മുസ്ലിം തീവ്രവാദത്തിന്റെ നാള്‍വഴിയെക്കുറിച്ച്?.എന്‍ ഡി എഫ് അടക്കമുളള തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ വരുന്നതിന് മുമ്പുള്ള സാഹചര്യത്തെ പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യ സ്വാതന്ത്രമായതിന് ശേഷം കേരളം പ്രകടമായ തീവ്രവാദത്തെ അംഗീകരിച്ചിട്ടില്ല. ജമാഅത്തെ ഇസ്ലാമിയെയും സിമിയേയും ഐ എസ് എസ്സിനെയും മലയാളി അംഗീകരിച്ചിരുന്നില്ല. കേരളത്തിന് പുറത്ത് ഒരു ബോംബു സ്ഫോടനമുണ്ടായാല്‍ അതേറ്റെടുക്കാന്‍ നൂറ് സംഘടനകള്‍ കാണും. ആര് എസ്സ് എസ്സ്, അല്‍ ഉമ്മ, അല്‍ ബാപ്പ തുടങ്ങിയവരെല്ലാം കാണും. എന്നാല്‍ കേരളത്തിലെ സാഹചര്യം മറിച്ചാണ് ഇവിടെ ബോംബു വച്ചവര്‍ പോലും ഞങ്ങളല്ല അത് ചെയ്തതെന്ന് പറയേണ്ടിവരും. അത് തീവ്രവാദിയുടെ ഗുണമല്ല മലയാളിയുടെ ഗുണമാണ്. ഇത് തിരിച്ചറിഞ്ഞിട്ടാണ് എണ്‍പതുകള്‍ മുതല്‍ തീവ്രവാദികള്‍ ശ്രമം നടത്തുന്നത്.കേരളത്തില്‍ മുസ്ലിം തീവ്രവാദത്തിന് വേരൂന്നാന്‍ കഴിയാതെ പോകുന്നത് സമസ്ത, മുജാഹിദ്, തബിലീഗ്, ദക്ഷിണകേരള തുടങ്ങിയ മതസംഘടനകളും എം ഇ എസ്, എം എസ് എസ് തുടങ്ങിയ വിദ്യാഭ്യാസ ഏന്‍സികളുടെയും മുസ്ലിം ലീഗിന്റെയും വിശ്വാസ്യത കാരണമാണ്. അത് തകര്‍ക്കാനുളള ശ്രമമാണ് തുടക്കം മുതല്‍ തീവ്രവാദികള്‍ ശ്രമിച്ചത്. ബാബറി മസ്ജിദ് പ്രശ്നമുണ്ടാക്കിയ അരക്ഷിതാവസ്ഥ ഇത്തരം ഒരു ശ്രമത്തിനായി മാധ്യമം പത്രം ഉപയോഗപ്പെടുത്തി. കൂടാതെ ജെഡി ടി ഹസ്സനാജി പ്രശ്നം മുസ്ലീം സംഘടനകളുടെ ക്രഡിബിലിറ്റി തകര്‍ക്കാനായി ഉയര്‍ത്തികൊണ്ടുവന്നു. ലീഗും പാണക്കാട് തങ്ങളും നല്ലതാണെങ്കിലും കുഞ്ഞാലിക്കുട്ടിയുടെയും അഹമ്മദ് സാഹിബിന്റെയും കൈയ്യിലെ കളിപ്പാവകള്‍ മാത്രമാണവയെന്ന് മാധ്യമം പത്രം നിരന്തരം പറഞ്ഞു.എം ഇ എസ്സും എംഎസ്സ്എസ്സും വ്യവസായികളുടെ കൈയ്യിലാണെന്നും ആരോപിക്കുകയുണ്ടായി. സമസ്തയും മുജാഹിദും തെരുവില്‍ വെറുതേ തര്‍ക്കിക്കുകയാണെന്നും ഇതുകൊണ്ട് മുസ്ലീം സമുദായത്തിന് ഒരു ഗുണവുമില്ലെന്നും മാധ്യമം ആരോപിച്ചു. ഇങ്ങനെ അരക്ഷിതമായ മുസ്ലീം മനസ്സിനെ വികസിപ്പിച്ചെടുത്തത് ജമാഅത്തെ ഇസ്ലാമി കാത്തുവച്ച സോളിഡാരിറ്റിയുടെ വിത്തിറക്കാനായിരുന്നു. ഈ മണ്ണില്‍ വളരെ ആസൂത്രിതമായി ജമാഅത്തെ ഇസ്ലാമിയുടെ തന്നെ ബുദ്ധികടമെടുത്ത് സിമിക്കാര്‍ വിത്തിറക്കിയതാണ് എന്‍ ഡി എഫ്.തുടക്കത്തില്‍ എന്‍ ഡി എഫ് ആയിരുന്നില്ല. വയനാട്ടില്‍ വയനാട് മുസ്ലിം യംഗ് അസോസിയേഷന് -വൈമ, കോഴിക്കോട് കൈമ, തൃശ്ശൂരില്‍ തൈമ, പാലക്കാട് പൈമ, മലപ്പുറത്ത് മൈമ എന്നൊക്കെ പറഞ്ഞ് സംഘടനകളായിരുന്നു. കേരളത്തിലെ ഗ്രാമങ്ങളില്‍ ചെറിയ ചെറിയ കള്‍ച്ചറല്‍ ഗ്രൂപ്പുകളായി രൂപീകരിക്കുമ്പോല്‍ തന്നെ ദക്ഷിണേന്ത്യയില്‍ മുഴുവന്‍ ഇത് വ്യാപിപ്പിച്ചു. 1992 ലോ 1993 ലോ ആണ് കോഴിക്കോട് മുതലക്കുളത്തുവച്ച് ഇത്തരം ജില്ലാ സംഘടനകള്‍ ചേര്‍ന്ന് എന്‍ ഡി എഫ് ഉണ്ടാക്കിയത് എന്നാണ് എന്റെ ഓര്‍മ്മ.ഈ മണ്ണില്‍ വളരെ ആസൂത്രിതമായി ജമാഅത്തെ ഇസ്ലാമിയുടെ തന്നെ ബുദ്ധികടമെടുത്ത് സിമിക്കാര്‍ വിത്തിറക്കിയതാണ് എന്‍ ഡി എഫ്.അതേ സമയത്ത് മംഗലാപുരത്ത് കര്‍ണ്ണാടകാ ഡിഗ്നിറ്റി ഫോറം എന്ന നിലയ്ക്ക് കെ ഡി എഫ് ഉണ്ടായി. തമിഴ്നാട്ടില്‍ മധുരെയില്‍ തമിഴ് മനിത നീതി പാസറേ അഥവാ എം എന്‍ പി ആയി രൂപീകരിച്ചു. ഈ തീവ്ര ഗ്രൂപ്പുകള്‍ ബാംഗളൂരില്‍ വച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയായി മാറി. ഇതോടൊപ്പം തന്നെ ഇതിന്റെ രാഷ്ട്രീയ രൂപം എന്ന നിലയില്‍ എസ് ഡി പി ഐ യും രൂപികരിച്ചു. ഇതിനിടയിലും പല ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. വിധി പ്രഖ്യാപനത്തിനായി ദാറുല്‍ ഖദാ കോടതിയും ഉണ്ടായി. കോടതി വിധി നടപ്പിലാക്കുന്ന മറ്റൊരു ഗ്രൂപ്പുമുണ്ടായി. കുറേ കാലമായി ഇതൊക്കെയുണ്ടായിട്ട്. ഇപ്പോഴും ഇതൊന്നും പോലീസ് വ്യക്തമാക്കുന്നില്ല.അതിന്റെ രണ്ടാമത്തെ ഘട്ടം രണ്ടര വര്‍ഷം മുന്‍പ് ജേക്കബ് പുന്നൂസ് പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞത് അന്‍പതിനായിരം കോടതിയുടെ നിയമവിരുദ്ധ പണം കേരളത്തില്‍ ഉണ്ടെന്നാണ്. അതേസമയത്തു തന്നെയാണ് തീവ്രവാദികള്‍ക്ക് ഹവാലാ ഇടപാടുവഴി പണമെത്തുന്നത് എന്ന വാര്‍ത്തയും വന്നത്. രണ്ടര വര്‍ഷം മുന്‍പുതന്നെ കേരളത്തിലെ സര്‍ക്കാറിന് സമാന്തരമായി അമ്പതിനായിരം കോടിയുടെ സാമ്പത്തിക ആസ്ഥി ഇവരുടെ കയ്യിലുണ്ടായിരുന്നുവെന്ന് തെളിഞ്ഞിരുന്നു.
http://www.doolnews.com/km-shaji-interview.html/3Monday, August 2, 2010
പോപ്പുലര്‍ ഫ്രണ്ടിന്നെതിരെയുള്ള വി എസിന്റെ സമയോചിതമായ പ്രസ്താവന കേരളത്തെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചു...
പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡില്‍ പോലീസിന് കണ്ടുകിട്ടിയ ജനാധിപത്യ വിരുദ്ധ പുസ്തകത്തിലാണൂ സംസ്ഥാനത്ത് മുസ്ലിം മതരാജ്യത്തിന്നു വേണ്ടിയുള്ള പ്രവര്ത്തനങള് നടത്തുന്നതിന്റെ പൂര്‍ണ്ണ വിവരങളും അതിന്ന് അനുവര്‍ത്തിക്കേണ്ട പ്രവര്‍ത്തനങളും വിശദമായി വിവരിച്ചിരുക്കുന്നത്.ഇന്നുവരെ നടത്തിയതും ഇനി നടത്തേണ്‍റ്റതുമായ വിവരങളും ഇതില്‍ അടിവരയിട്ട് വിവരിച്ചിട്ടുണ്ട്. ഈ വിവരങളാണു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ . ജനാധിപത്യത്തിനെതിരെ വിഷംതുപ്പുന്ന ഈ പുസ്തകത്തെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചതായി ഉന്നത പോലീസ്വൃത്തങ്ങള് വ്യക്തമാക്കിയിട്ടുണ്ട്
കശ്മീരി ജിഹാദി പ്രസ്ഥാനത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസ്സിലെ പ്രതിയും തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയുമായ സര്‍ഫ്രസ് നവാസ് എഴുതിയ 'ജനാധിപത്യത്തെക്കുറിച്ചൊരു കാഴ്ചപ്പാട്' എന്ന പുസ്തകം ആലുവയില്‍വെച്ചാണ് പോലീസ് പിടിച്ചെടുത്തത്. എഴുപതോളം പേജുള്ള ഈ പുസ്തകം നിറയെ ജനാധിപത്യ വിരുദ്ധ പരാമര്‍ശമാണ്. ജനം തിരഞ്ഞെടുത്ത ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്ലാമിക രീതിയിലുള്ള ഭരണകൂടം സ്ഥാപിക്കണമെന്ന് പുസ്തകം ആഹ്വാനം ചെയ്യുന്നു. സാമ്പ്രദായിക കോടതികള്‍ക്ക് പകരം 'ദൈവത്തിന്റെ കോടതികള്‍' അഥവാ 'ദാറുല്‍ ഖദകള്‍' സംസ്ഥാനം മുഴുവനും സ്ഥാപിക്കണമെന്നും കുറ്റവാളികള്‍ക്ക് ശരിഅത്ത് നിയമപ്രകാരമുള്ള ശിക്ഷ വിധിക്കണമെന്നും പുസ്തകത്തിലുണ്ട്. ഈ പുസ്തകം കണ്ടുകെട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയിട്ടുള്ളതായി അറിയുന്നു. പുസ്തകത്തിന്റെ കോപ്പികള്‍ എത്തിപ്പെടാനിടയുള്ള സ്ഥലങ്ങളില്‍ വ്യാപകമായ റെയ്ഡ് നടക്കുകയാണ്. ഈ പുസ്തകത്തെക്കുറിച്ചും സംസ്ഥാനത്ത് പോപ്പുലര്‍ഫ്രണ്ടിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ബദല്‍ ഗവണ്മെന്റിനെക്കുറിച്ചും പോലീസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.