Monday, July 7, 2008

G-എട്ടിനെതിരെ പ്രതിഷേധം ശക്തം

G-എട്ടിനെതിരെ പ്രതിഷേധം ശക്തം








ടോക്യോ: സമ്പന്നരാജ്യങ്ങളുടെ ജി-8 ഉച്ചകോടി നടക്കാനിരിക്കുന്ന ജപ്പാനിലെ സപ്പോറോയില്‍ വന്‍ പ്രതിഷേധറാലി. ശനിയാഴ്ച നടന്ന റാലിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആഗോളവല്‍ക്കരണവിരുദ്ധ പ്രവര്‍ത്തകരും കര്‍ഷകരും വിദ്യാര്‍ഥികളും അണിനിരന്നു. തിങ്കളാഴ്ചയാണ് ഉച്ചകോടി തുടങ്ങുക. പ്രതിഷേധം ഭയന്ന് വന്‍ സുരക്ഷാ സംവിധാനമാണ് സപ്പോറോയില്‍ ഒരുക്കിയിരിക്കുന്നത്. 21,000 സുരക്ഷാഭടന്മാരെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജര്‍മനിയില്‍ നടന്ന ജി-8 ഉച്ചകോടിക്കിടെ ശക്തമായ പ്രതിഷേധപ്രകടനങ്ങള്‍ നടന്നിരുന്നു. മുന്‍കരുതലെന്ന നിലയില്‍ ജപ്പാന്‍ നിരവധിപേര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചു. വിമാനത്താവളത്തിലും മറ്റും ചിലരെ തടഞ്ഞിരിക്കുകയാണ്. ഭക്ഷ്യോല്‍പ്പാദനം കൂടുതല്‍ ഗൌരവത്തിലെടുക്കണമെന്ന ആവശ്യം പ്രകടനത്തിലെ ബാനറുകളിലും മുദ്രാവാക്യങ്ങളിലും നിറഞ്ഞുനിന്നു. ഭക്ഷ്യവിലവര്‍ധനയ്ക്കും ആഗോളതാപനത്തിനും കാരണക്കാര്‍ ജി-എട്ട് അംഗരാജ്യങ്ങളാണെന്ന് പ്രകടനക്കാര്‍ കുറ്റപ്പെടുത്തി. ഈ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകാത്തതിനെയും ഇവര്‍ വിമര്‍ശിച്ചു.

3 comments:

ജനശബ്ദം said...

G-എട്ടിനെതിരെ പ്രതിഷേധം ശക്തം

ടോക്യോ: സമ്പന്നരാജ്യങ്ങളുടെ ജി-8 ഉച്ചകോടി നടക്കാനിരിക്കുന്ന ജപ്പാനിലെ സപ്പോറോയില്‍ വന്‍ പ്രതിഷേധറാലി. ശനിയാഴ്ച നടന്ന റാലിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആഗോളവല്‍ക്കരണവിരുദ്ധ പ്രവര്‍ത്തകരും കര്‍ഷകരും വിദ്യാര്‍ഥികളും അണിനിരന്നു. തിങ്കളാഴ്ചയാണ് ഉച്ചകോടി തുടങ്ങുക. പ്രതിഷേധം ഭയന്ന് വന്‍ സുരക്ഷാ സംവിധാനമാണ് സപ്പോറോയില്‍ ഒരുക്കിയിരിക്കുന്നത്. 21,000 സുരക്ഷാഭടന്മാരെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജര്‍മനിയില്‍ നടന്ന ജി-8 ഉച്ചകോടിക്കിടെ ശക്തമായ പ്രതിഷേധപ്രകടനങ്ങള്‍ നടന്നിരുന്നു. മുന്‍കരുതലെന്ന നിലയില്‍ ജപ്പാന്‍ നിരവധിപേര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചു. വിമാനത്താവളത്തിലും മറ്റും ചിലരെ തടഞ്ഞിരിക്കുകയാണ്. ഭക്ഷ്യോല്‍പ്പാദനം കൂടുതല്‍ ഗൌരവത്തിലെടുക്കണമെന്ന ആവശ്യം പ്രകടനത്തിലെ ബാനറുകളിലും മുദ്രാവാക്യങ്ങളിലും നിറഞ്ഞുനിന്നു. ഭക്ഷ്യവിലവര്‍ധനയ്ക്കും ആഗോളതാപനത്തിനും കാരണക്കാര്‍ ജി-എട്ട് അംഗരാജ്യങ്ങളാണെന്ന് പ്രകടനക്കാര്‍ കുറ്റപ്പെടുത്തി. ഈ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകാത്തതിനെയും ഇവര്‍ വിമര്‍ശിച്ചു.

ജനശബ്ദം said...

G-എട്ടിനെതിരെ പ്രതിഷേധം ശക്തം

ടോക്യോ: സമ്പന്നരാജ്യങ്ങളുടെ ജി-8 ഉച്ചകോടി നടക്കാനിരിക്കുന്ന ജപ്പാനിലെ സപ്പോറോയില്‍ വന്‍ പ്രതിഷേധറാലി. ശനിയാഴ്ച നടന്ന റാലിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആഗോളവല്‍ക്കരണവിരുദ്ധ പ്രവര്‍ത്തകരും കര്‍ഷകരും വിദ്യാര്‍ഥികളും അണിനിരന്നു. തിങ്കളാഴ്ചയാണ് ഉച്ചകോടി തുടങ്ങുക. പ്രതിഷേധം ഭയന്ന് വന്‍ സുരക്ഷാ സംവിധാനമാണ് സപ്പോറോയില്‍ ഒരുക്കിയിരിക്കുന്നത്. 21,000 സുരക്ഷാഭടന്മാരെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജര്‍മനിയില്‍ നടന്ന ജി-8 ഉച്ചകോടിക്കിടെ ശക്തമായ പ്രതിഷേധപ്രകടനങ്ങള്‍ നടന്നിരുന്നു. മുന്‍കരുതലെന്ന നിലയില്‍ ജപ്പാന്‍ നിരവധിപേര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചു. വിമാനത്താവളത്തിലും മറ്റും ചിലരെ തടഞ്ഞിരിക്കുകയാണ്. ഭക്ഷ്യോല്‍പ്പാദനം കൂടുതല്‍ ഗൌരവത്തിലെടുക്കണമെന്ന ആവശ്യം പ്രകടനത്തിലെ ബാനറുകളിലും മുദ്രാവാക്യങ്ങളിലും നിറഞ്ഞുനിന്നു. ഭക്ഷ്യവിലവര്‍ധനയ്ക്കും ആഗോളതാപനത്തിനും കാരണക്കാര്‍ ജി-എട്ട് അംഗരാജ്യങ്ങളാണെന്ന് പ്രകടനക്കാര്‍ കുറ്റപ്പെടുത്തി. ഈ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകാത്തതിനെയും ഇവര്‍ വിമര്‍ശിച്ചു.

Anonymous said...

Such a nice blog. I hope you will create another post like this.