Saturday, July 12, 2008

രാജ്യത്തെ ഒറ്റുകൊടുക്കുന്ന അമേരിക്കന്‍ ഏജന്റിന്റെ റോളിലാണ്് മുസ്ളിംലീഗ്. മഅ്ദനി .

രാജ്യത്തെ ഒറ്റുകൊടുക്കുന്ന അമേരിക്കന്‍ ഏജന്റിന്റെ റോളിലാണ്് മുസ്ളിംലീഗ്. മഅ്ദനി .


ആണവകരാര്‍ വിഷയത്തില്‍ മുസ്ളിംലീഗ് വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ പിന്താങ്ങി രാജ്യത്തെ ഒറ്റുകൊടുക്കുന്ന അമേരിക്കന്‍ ഏജന്റിന്റെ റോളിലാണ്് മുസ്ളിംലീഗ്. മൊഴിചൊല്ലിയാലും ഒപ്പം ജീവിക്കണമെന്ന നിലപാടാണ് ലീഗിന്റേതെന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കാനുള്ള ലീഗ് തീരുമാനത്തെ പരാമര്‍ശിച്ച് മഅ്ദനി പറഞ്ഞു. കേന്ദ്രമന്ത്രി ഇ അഹമ്മദ് രാജിവയ്ക്കണമെന്നാണ് പിഡിപിയുടെ നിലപാട്. ആണവപ്രശ്നം ഏതെങ്കിലും സമുദായത്തിന്റെ പ്രശ്നമല്ല. രാജ്യതാല്‍പ്പര്യത്തിനുതന്നെ എതിരാണ്. ബാബറി മസ്ജിദ് തകര്‍ത്തപ്പോഴും എങ്ങനെ അധികാരത്തില്‍ തുടരാമെന്നാണ് ലീഗ് നോക്കിയത്. രാജ്യത്തെ സാമ്രാജ്യത്വത്തിന് അടിയറവയ്ക്കുന്ന കരാറിനെതിരെ ദേശവ്യാപക പ്രചാരണം നടത്തുമെന്ന് മഅ്ദനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രചാരണത്തിന് തുടക്കംകുറിച്ച് ആഗസ്ത് 15ന് 'ആണവകരാര്‍ രാജ്യത്തെ ഒറ്റുകൊടുക്കരുത്' എന്ന മുദ്രവാക്യവുമായി കോഴിക്കോട്ട് സമ്മേളനം സംഘടിപ്പിക്കുമെന്നും മഅ്ദനി പറഞ്ഞു.

1 comment:

ജനശബ്ദം said...

രാജ്യത്തെ ഒറ്റുകൊടുക്കുന്ന അമേരിക്കന്‍ ഏജന്റിന്റെ റോളിലാണ്് മുസ്ളിംലീഗ്. മഅ്ദനി .


ആണവകരാര്‍ വിഷയത്തില്‍ മുസ്ളിംലീഗ് വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ പിന്താങ്ങി രാജ്യത്തെ ഒറ്റുകൊടുക്കുന്ന അമേരിക്കന്‍ ഏജന്റിന്റെ റോളിലാണ്് മുസ്ളിംലീഗ്. മൊഴിചൊല്ലിയാലും ഒപ്പം ജീവിക്കണമെന്ന നിലപാടാണ് ലീഗിന്റേതെന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കാനുള്ള ലീഗ് തീരുമാനത്തെ പരാമര്‍ശിച്ച് മഅ്ദനി പറഞ്ഞു. കേന്ദ്രമന്ത്രി ഇ അഹമ്മദ് രാജിവയ്ക്കണമെന്നാണ് പിഡിപിയുടെ നിലപാട്. ആണവപ്രശ്നം ഏതെങ്കിലും സമുദായത്തിന്റെ പ്രശ്നമല്ല. രാജ്യതാല്‍പ്പര്യത്തിനുതന്നെ എതിരാണ്. ബാബറി മസ്ജിദ് തകര്‍ത്തപ്പോഴും എങ്ങനെ അധികാരത്തില്‍ തുടരാമെന്നാണ് ലീഗ് നോക്കിയത്. രാജ്യത്തെ സാമ്രാജ്യത്വത്തിന് അടിയറവയ്ക്കുന്ന കരാറിനെതിരെ ദേശവ്യാപക പ്രചാരണം നടത്തുമെന്ന് മഅ്ദനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രചാരണത്തിന് തുടക്കംകുറിച്ച് ആഗസ്ത് 15ന് 'ആണവകരാര്‍ രാജ്യത്തെ ഒറ്റുകൊടുക്കരുത്' എന്ന മുദ്രവാക്യവുമായി കോഴിക്കോട്ട് സമ്മേളനം സംഘടിപ്പിക്കുമെന്നും മഅ്ദനി പറഞ്ഞു.