Wednesday, July 16, 2008

ആണവക്കാരാറിലൂടെ ഇന്ത്യ അമേരിക്കയുടെ സൈനികസഖ്യ രാഷ്ട്രമായി മാറും.

ആണവക്കാരാറിലൂടെ ഇന്ത്യ അമേരിക്കയുടെ സൈനികസഖ്യ രാഷ്ട്രമായി മാറും.


ഒരിക്കലും തിരുത്തിയെടുക്കാന്‍ ആകാത്തവിധം ഇന്ത്യ ആത്യന്തികമായും അമേരിക്കയുടെ പക്ഷത്ത് ഉറയ്ക്കുന്നതിന്റെ സ്ഥിരീകരണമാണ് നടക്കാന്‍ പോകുന്നത്. ആണവകരാറിലൂടെ ഇന്ത്യക്കുമേല്‍ അമേരിക്കയുടെ പിടിമുറുകും. ഇന്ത്യ അമേരിക്കയുടെ സൈനികസഖ്യ രാഷ്ട്രമായി മാറുകയുംചെയ്യും. ഈ വര്‍ഷംതന്നെ അമേരിക്ക ഇറാനെ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അമേരിക്ക ഇറാനോടുകാട്ടുന്ന കോപവും ഇന്ത്യയോട് ഇപ്പോള്‍ കാട്ടുന്ന ആഭിമുഖ്യവും ഒരേ വിഷയത്തിലുള്ളതാണെന്നതാണ് രസകരം. രണ്ടും ആണവകാര്യത്തില്‍ത്തന്നെ. ഇറാന്റെ നടാന്‍സ് ആണവകേന്ദ്രം ആണവായുധമുണ്ടാക്കാന്‍ പാകത്തില്‍ സമ്പുഷ്ട യുറേനിയം ഉല്‍പ്പാദിപ്പിക്കുന്നുവെന്നതിന്റെ പേരിലാണ് അമേരിക്ക ഇറാനെ ആക്രമിക്കാന്‍ പോകുന്നത്. അങ്ങനെ ഒരു ആക്രമണമുണ്ടായാല്‍, അമേരിക്കയുടെ സൈനികാക്രമണത്തിന്റെ ഇടത്താവളമാകുക ഇന്ത്യയാകും. ഇന്ത്യന്‍മണ്ണില്‍ തമ്പടിച്ചുകൊണ്ട് ഇറാനെ ആക്രമിക്കുക. ഇറാനുമായി ഇത്രകാലവും നല്ല സൌഹൃദബന്ധം പുലര്‍ത്തിപ്പോന്ന ഇന്ത്യക്കുകൂടി ആ ആക്രമണത്തില്‍ തിരിച്ചടിയേല്‍ക്കേണ്ടിവരും എന്നര്‍ഥം. സമ്പുഷ്ട യുറേനിയത്തിന്റെ കാര്യത്തില്‍ നാളെ ഇന്ത്യയുടെ ഭാഗത്തുനിന്ന് അപ്രിയമായ എന്തെങ്കിലും നടപടിയുണ്ടായാല്‍ ഇന്ത്യക്ക് എന്താണുണ്ടാവുക എന്ന ചോദ്യത്തിനുള്ള ഉത്തരവും നിര്‍ദിഷ്ട ഇറാന്‍ ആക്രമണത്തിന്റെ പാഠത്തിലുണ്ട്. രാഷ്ട്രതാല്‍പ്പര്യം മുന്‍നിര്‍ത്തി സമ്പുഷ്ട യുറേനിയം ഇന്ത്യ സ്വന്തം താല്‍പ്പര്യപ്രകാരം ഉപയോഗിച്ചാല്‍, കരാര്‍ ലംഘിച്ചെന്ന ന്യായം പറഞ്ഞ് ഇന്ത്യക്കെതിരെയും അമേരിക്കയുടെ ആക്രമണമുണ്ടാകാം എന്നര്‍ഥം. ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായശേഷം ആകെ ഒരേയൊരു രാഷ്ട്രീയപ്രസ്താവനയേ നടത്തിയിട്ടുള്ളൂ. അത് ബിജെപിയുടെ വര്‍ഗീയനിലപാടുകളെക്കുറിച്ചോ, സ്വന്തം ഗവമെന്റിന്റെ രാഷ്ട്രീയനിലപാടുകളെക്കുറിച്ചോ അല്ല. രാജ്യം നേരിടുന്ന പണപ്പെരുപ്പപ്രതിസന്ധിയെക്കുറിച്ചോ കര്‍ഷകരുടെ കൂട്ട ആത്മഹത്യയെക്കുറിച്ചോ അല്ല. പിന്നെയോ? ആണവകരാറിനെക്കുറിച്ചാണ് അത്. 2007 ആഗസ്തില്‍, ടെലഗ്രാഫ് പത്രവുമായുള്ള അഭിമുഖസംഭാഷണത്തില്‍ ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇടതുപക്ഷം വേണമെങ്കില്‍ പിന്തുണ പിന്‍വലിച്ചോട്ടെ, ആണവകരാര്‍ നടപ്പാക്കുകതന്നെചെയ്യും എന്നതായിരുന്നു ആ പ്രസ്താവന. മുഖ്യഎതിര്‍കക്ഷിയായ ബിജെപിക്കെതിരെ ഒരു വാക്ക് പറയാത്ത പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് നടത്തിയിട്ടുള്ള രാഷ്ട്രീയ കടന്നാക്രമണങ്ങള്‍ക്കെതിരെ ഒരു വാക്ക് രാഷ്ട്രീയമായി പറയാത്ത പ്രധാനമന്ത്രി, തന്റെ ഗവമെന്റിനെ പിന്തുണയ്ക്കുന്ന ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചപ്പോള്‍ വെളിവായത് ആണവകരാര്‍ കാര്യത്തില്‍ കോഗ്രസ് അമേരിക്കയോട് എത്രമാത്രം പ്രതിജ്ഞാബദ്ധമാണെന്നാണ്. ആണവകരാര്‍കൊണ്ട് ഇന്ത്യക്ക് ഗുണമുണ്ടാകുമെന്ന് ഇന്നു പറയുന്ന പ്രധാനമന്ത്രിയെക്കൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റ് ആദ്യം പറയിക്കേണ്ടത് നിങ്ങള്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ നേട്ടങ്ങള്‍ എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. നേട്ടങ്ങളെന്നുപറഞ്ഞ് വിലക്കയറ്റവും പണപ്പെരുപ്പവും കൂട്ട ആത്മഹത്യയും ഭക്ഷ്യപ്രതിസന്ധിയും നേടിത്തന്നതിന്റെ വിശദീകരണമാണ് മന്‍മോഹന്‍സിങ്ങില്‍നിന്ന് ആദ്യം വാങ്ങേണ്ടത്. കോഗ്രസ് വില കല്‍പ്പിക്കുന്നത് ഇന്ത്യന്‍പാര്‍ലമെന്റിനു കൊടുത്ത വാക്കിനല്ല, ജോര്‍ജ് ബുഷിനു കൊടുത്ത ഉറപ്പിനാണ് എന്നതു വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും നല്ല ഭരണാധികാരി മന്‍മോഹന്‍സിങ്ങാണെന്ന് ജോര്‍ജ്ബുഷ് സര്‍ട്ടിഫിക്കറ്റും നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ ജനതയോടുള്ളതിനേക്കാള്‍ പ്രതിബദ്ധത തനിക്ക് അമേരിക്കയോടാണെന്ന് മന്‍മോഹന്‍സിങ് ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ടിരിക്കുകയുംചെയ്യുന്നു. സത്യത്തില്‍ ആരുടെ ശമ്പളക്കാരനാണ് നമ്മുടെ പ്രധാനമന്ത്രി? ഇന്ത്യയില്‍ എണ്ണവില കൂട്ടാതെ കഴിക്കാന്‍ വഴിയുണ്ടായിരുന്നെന്ന് സാമ്പത്തികവിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്കുണ്ടായ വിന്‍ഡ് ഫാള്‍ പ്രോഫിറ്റിനുമേല്‍ നികുതി ചുമത്തിയും വിലയുടെ അത്രതന്നെ വരുന്ന നികുതിയില്‍ ഇളവുവരുത്തിയും പെട്രോളിയം - ഡീസല്‍ വില നിയന്ത്രിച്ച് നിര്‍ത്താമായിരുന്നു. യുപിഎ ഗവമെന്റ് അത് ചെയ്തില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമാകുന്നുണ്ട് ആണവകരാറിനുവേണ്ടി മുമ്പോട്ടുവയ്ക്കുന്ന മുഖ്യ ന്യായവാദം. ആണവോര്‍ജംമാത്രമാണ് നമ്മുടെ ഊര്‍ജപ്രതിസന്ധിക്കു പരിഹാരമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ആണവോര്‍ജം ഉണ്ടാകണമെങ്കില്‍ ആണവകരാര്‍ വേണം. അതുകൊണ്ട് ഊര്‍ജവില കുറയണമെന്നുണ്ടെങ്കില്‍ ആണവകരാറിനെ പിന്തുണയ്ക്കുക. ഇങ്ങനെ പോകുന്നു ന്യായവാദം. അപ്പോള്‍, പെട്രോള്‍, ഡീസല്‍ വില ക്രമാതീതമായി ഉയര്‍ത്തിയതുപോലും ആണവകരാറിനു ന്യായീകരണമുണ്ടാക്കാന്‍ വേണ്ടിയാണെന്നുവരുന്നു. നടപ്പുപദ്ധതിയില്‍ ഊര്‍ജമേഖലയ്ക്കുള്ള നിക്ഷേപമായി വകയിരുത്തിയത് ഏഴാംപദ്ധതിക്കാലത്തെ നിക്ഷേപത്തെ അപേക്ഷിച്ച് താഴ്ന്ന തുകയാണ്. ഇതും മനഃപൂര്‍വം ഊര്‍ജപ്രതിസന്ധിയുണ്ടാക്കി ആണവകരാറിന് ന്യായീകരണമുണ്ടാക്കാനാണെന്നു കരുതിയാല്‍ തെറ്റില്ല. ഇന്ന് ആണവകരാര്‍ ഒപ്പിട്ടാല്‍ എട്ടുവര്‍ഷം കഴിഞ്ഞേ വൈദ്യുതിയുണ്ടാകൂ. ഇവിടെനിന്നുണ്ടാകുന്ന വൈദ്യുതിക്കാകട്ടെ, മറ്റു വൈദ്യുതിയെ അപേക്ഷിച്ച് രണ്ടിരട്ടിയിലധികമാകും വില. തെര്‍മല്‍പ്ളാന്റുകള്‍ക്കു വേണ്ട ചെലവിന്റെ മൂന്നിരട്ടിയിലധികം വേണം ന്യൂക്ളിയര്‍ പവര്‍പ്ളാന്റുകള്‍ സ്ഥാപിക്കാന്‍. ആണവപ്ളാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള കാലതാമസം, ചെലവ്, അവിടെനിന്നുള്ള വൈദ്യുതിയുടെ ദുസ്സഹമാകുന്ന വില തുടങ്ങിയവയൊന്നുമില്ല തെര്‍മല്‍ പവര്‍പ്ളാന്റുകള്‍ക്ക്. പക്ഷേ, ആ വഴിക്കു നീങ്ങാന്‍ കൂട്ടാക്കുന്നില്ല. ആകെ ആവശ്യമാകുന്നതിന്റെ നാലുശതമാനം വൈദ്യുതിയേ ന്യൂക്ളിയര്‍ പ്ളാന്റില്‍നിന്നുകിട്ടൂവെന്ന കാര്യം വേറെ. പതിനായിരം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടത്ര യുറേനിയം ഇപ്പോള്‍ത്തന്നെ ഇന്ത്യയിലുണ്ടായിരിക്കെ 4000 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിപോലും വികസിപ്പിച്ചിട്ടില്ലെന്ന് അറ്റോമിക് എനര്‍ജി കമീഷന്‍തന്നെ പറയുന്നു. ആ വഴിക്കുള്ള നിലവിലെ സാധ്യതകള്‍ സര്‍ക്കാര്‍ ആരായുന്നില്ല. ഇറാനില്‍നിന്ന് ഇന്ധനം കൊണ്ടുവരാനുള്ള പൈപ്പ്ലൈന്‍ പദ്ധതിയാകട്ടെ സര്‍ക്കാര്‍ അനാസ്ഥകൊണ്ട് മുടന്തിനീങ്ങുന്നു. ഇതെല്ലാം ഊര്‍ജപ്രതിസന്ധി കൃത്രിമമായുണ്ടാക്കി രാജ്യത്തെക്കൊണ്ട് ആണവകരാര്‍ അംഗീകരിപ്പിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണെന്നു പറയുന്നവരെ കുറ്റം പറയാനാകില്ല. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് കോഗ്രസാണ്. 12 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റുകഴിഞ്ഞു ആ പാര്‍ടി. ഒരുകാലത്ത് കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനവും അടക്കിഭരിച്ചിരുന്ന ആ പാര്‍ടി ഇന്ന് ഒറ്റയ്ക്കു ഭരിക്കുന്നത് ഒരേയൊരു സംസ്ഥാനത്തുമാത്രമാണ്. ഇനിയും നഷ്ടപ്പെടണോ എന്നത് കോഗ്രസ് സ്വയം ചോദിക്കേണ്ട ചോദ്യമാണ്.

prabhavarma

3 comments:

ജനശബ്ദം said...

ആണവക്കാരാറിലൂടെ ഇന്ത്യ അമേരിക്കയുടെ സൈനികസഖ്യ രാഷ്ട്രമായി മാറും.
ഒരിക്കലും തിരുത്തിയെടുക്കാന്‍ ആകാത്തവിധം ഇന്ത്യ ആത്യന്തികമായും അമേരിക്കയുടെ പക്ഷത്ത് ഉറയ്ക്കുന്നതിന്റെ സ്ഥിരീകരണമാണ് നടക്കാന്‍ പോകുന്നത്. ആണവകരാറിലൂടെ ഇന്ത്യക്കുമേല്‍ അമേരിക്കയുടെ പിടിമുറുകും. ഇന്ത്യ അമേരിക്കയുടെ സൈനികസഖ്യ രാഷ്ട്രമായി മാറുകയുംചെയ്യും. ഈ വര്‍ഷംതന്നെ അമേരിക്ക ഇറാനെ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അമേരിക്ക ഇറാനോടുകാട്ടുന്ന കോപവും ഇന്ത്യയോട് ഇപ്പോള്‍ കാട്ടുന്ന ആഭിമുഖ്യവും ഒരേ വിഷയത്തിലുള്ളതാണെന്നതാണ് രസകരം. രണ്ടും ആണവകാര്യത്തില്‍ത്തന്നെ. ഇറാന്റെ നടാന്‍സ് ആണവകേന്ദ്രം ആണവായുധമുണ്ടാക്കാന്‍ പാകത്തില്‍ സമ്പുഷ്ട യുറേനിയം ഉല്‍പ്പാദിപ്പിക്കുന്നുവെന്നതിന്റെ പേരിലാണ് അമേരിക്ക ഇറാനെ ആക്രമിക്കാന്‍ പോകുന്നത്. അങ്ങനെ ഒരു ആക്രമണമുണ്ടായാല്‍, അമേരിക്കയുടെ സൈനികാക്രമണത്തിന്റെ ഇടത്താവളമാകുക ഇന്ത്യയാകും. ഇന്ത്യന്‍മണ്ണില്‍ തമ്പടിച്ചുകൊണ്ട് ഇറാനെ ആക്രമിക്കുക. ഇറാനുമായി ഇത്രകാലവും നല്ല സൌഹൃദബന്ധം പുലര്‍ത്തിപ്പോന്ന ഇന്ത്യക്കുകൂടി ആ ആക്രമണത്തില്‍ തിരിച്ചടിയേല്‍ക്കേണ്ടിവരും എന്നര്‍ഥം. സമ്പുഷ്ട യുറേനിയത്തിന്റെ കാര്യത്തില്‍ നാളെ ഇന്ത്യയുടെ ഭാഗത്തുനിന്ന് അപ്രിയമായ എന്തെങ്കിലും നടപടിയുണ്ടായാല്‍ ഇന്ത്യക്ക് എന്താണുണ്ടാവുക എന്ന ചോദ്യത്തിനുള്ള ഉത്തരവും നിര്‍ദിഷ്ട ഇറാന്‍ ആക്രമണത്തിന്റെ പാഠത്തിലുണ്ട്. രാഷ്ട്രതാല്‍പ്പര്യം മുന്‍നിര്‍ത്തി സമ്പുഷ്ട യുറേനിയം ഇന്ത്യ സ്വന്തം താല്‍പ്പര്യപ്രകാരം ഉപയോഗിച്ചാല്‍, കരാര്‍ ലംഘിച്ചെന്ന ന്യായം പറഞ്ഞ് ഇന്ത്യക്കെതിരെയും അമേരിക്കയുടെ ആക്രമണമുണ്ടാകാം എന്നര്‍ഥം. ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായശേഷം ആകെ ഒരേയൊരു രാഷ്ട്രീയപ്രസ്താവനയേ നടത്തിയിട്ടുള്ളൂ. അത് ബിജെപിയുടെ വര്‍ഗീയനിലപാടുകളെക്കുറിച്ചോ, സ്വന്തം ഗവമെന്റിന്റെ രാഷ്ട്രീയനിലപാടുകളെക്കുറിച്ചോ അല്ല. രാജ്യം നേരിടുന്ന പണപ്പെരുപ്പപ്രതിസന്ധിയെക്കുറിച്ചോ കര്‍ഷകരുടെ കൂട്ട ആത്മഹത്യയെക്കുറിച്ചോ അല്ല. പിന്നെയോ? ആണവകരാറിനെക്കുറിച്ചാണ് അത്. 2007 ആഗസ്തില്‍, ടെലഗ്രാഫ് പത്രവുമായുള്ള അഭിമുഖസംഭാഷണത്തില്‍ ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇടതുപക്ഷം വേണമെങ്കില്‍ പിന്തുണ പിന്‍വലിച്ചോട്ടെ, ആണവകരാര്‍ നടപ്പാക്കുകതന്നെചെയ്യും എന്നതായിരുന്നു ആ പ്രസ്താവന. മുഖ്യഎതിര്‍കക്ഷിയായ ബിജെപിക്കെതിരെ ഒരു വാക്ക് പറയാത്ത പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് നടത്തിയിട്ടുള്ള രാഷ്ട്രീയ കടന്നാക്രമണങ്ങള്‍ക്കെതിരെ ഒരു വാക്ക് രാഷ്ട്രീയമായി പറയാത്ത പ്രധാനമന്ത്രി, തന്റെ ഗവമെന്റിനെ പിന്തുണയ്ക്കുന്ന ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചപ്പോള്‍ വെളിവായത് ആണവകരാര്‍ കാര്യത്തില്‍ കോഗ്രസ് അമേരിക്കയോട് എത്രമാത്രം പ്രതിജ്ഞാബദ്ധമാണെന്നാണ്. ആണവകരാര്‍കൊണ്ട് ഇന്ത്യക്ക് ഗുണമുണ്ടാകുമെന്ന് ഇന്നു പറയുന്ന പ്രധാനമന്ത്രിയെക്കൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റ് ആദ്യം പറയിക്കേണ്ടത് നിങ്ങള്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ നേട്ടങ്ങള്‍ എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. നേട്ടങ്ങളെന്നുപറഞ്ഞ് വിലക്കയറ്റവും പണപ്പെരുപ്പവും കൂട്ട ആത്മഹത്യയും ഭക്ഷ്യപ്രതിസന്ധിയും നേടിത്തന്നതിന്റെ വിശദീകരണമാണ് മന്‍മോഹന്‍സിങ്ങില്‍നിന്ന് ആദ്യം വാങ്ങേണ്ടത്. കോഗ്രസ് വില കല്‍പ്പിക്കുന്നത് ഇന്ത്യന്‍പാര്‍ലമെന്റിനു കൊടുത്ത വാക്കിനല്ല, ജോര്‍ജ് ബുഷിനു കൊടുത്ത ഉറപ്പിനാണ് എന്നതു വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും നല്ല ഭരണാധികാരി മന്‍മോഹന്‍സിങ്ങാണെന്ന് ജോര്‍ജ്ബുഷ് സര്‍ട്ടിഫിക്കറ്റും നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ ജനതയോടുള്ളതിനേക്കാള്‍ പ്രതിബദ്ധത തനിക്ക് അമേരിക്കയോടാണെന്ന് മന്‍മോഹന്‍സിങ് ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ടിരിക്കുകയുംചെയ്യുന്നു. സത്യത്തില്‍ ആരുടെ ശമ്പളക്കാരനാണ് നമ്മുടെ പ്രധാനമന്ത്രി? ഇന്ത്യയില്‍ എണ്ണവില കൂട്ടാതെ കഴിക്കാന്‍ വഴിയുണ്ടായിരുന്നെന്ന് സാമ്പത്തികവിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്കുണ്ടായ വിന്‍ഡ് ഫാള്‍ പ്രോഫിറ്റിനുമേല്‍ നികുതി ചുമത്തിയും വിലയുടെ അത്രതന്നെ വരുന്ന നികുതിയില്‍ ഇളവുവരുത്തിയും പെട്രോളിയം - ഡീസല്‍ വില നിയന്ത്രിച്ച് നിര്‍ത്താമായിരുന്നു. യുപിഎ ഗവമെന്റ് അത് ചെയ്തില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമാകുന്നുണ്ട് ആണവകരാറിനുവേണ്ടി മുമ്പോട്ടുവയ്ക്കുന്ന മുഖ്യ ന്യായവാദം. ആണവോര്‍ജംമാത്രമാണ് നമ്മുടെ ഊര്‍ജപ്രതിസന്ധിക്കു പരിഹാരമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ആണവോര്‍ജം ഉണ്ടാകണമെങ്കില്‍ ആണവകരാര്‍ വേണം. അതുകൊണ്ട് ഊര്‍ജവില കുറയണമെന്നുണ്ടെങ്കില്‍ ആണവകരാറിനെ പിന്തുണയ്ക്കുക. ഇങ്ങനെ പോകുന്നു ന്യായവാദം. അപ്പോള്‍, പെട്രോള്‍, ഡീസല്‍ വില ക്രമാതീതമായി ഉയര്‍ത്തിയതുപോലും ആണവകരാറിനു ന്യായീകരണമുണ്ടാക്കാന്‍ വേണ്ടിയാണെന്നുവരുന്നു. നടപ്പുപദ്ധതിയില്‍ ഊര്‍ജമേഖലയ്ക്കുള്ള നിക്ഷേപമായി വകയിരുത്തിയത് ഏഴാംപദ്ധതിക്കാലത്തെ നിക്ഷേപത്തെ അപേക്ഷിച്ച് താഴ്ന്ന തുകയാണ്. ഇതും മനഃപൂര്‍വം ഊര്‍ജപ്രതിസന്ധിയുണ്ടാക്കി ആണവകരാറിന് ന്യായീകരണമുണ്ടാക്കാനാണെന്നു കരുതിയാല്‍ തെറ്റില്ല. ഇന്ന് ആണവകരാര്‍ ഒപ്പിട്ടാല്‍ എട്ടുവര്‍ഷം കഴിഞ്ഞേ വൈദ്യുതിയുണ്ടാകൂ. ഇവിടെനിന്നുണ്ടാകുന്ന വൈദ്യുതിക്കാകട്ടെ, മറ്റു വൈദ്യുതിയെ അപേക്ഷിച്ച് രണ്ടിരട്ടിയിലധികമാകും വില. തെര്‍മല്‍പ്ളാന്റുകള്‍ക്കു വേണ്ട ചെലവിന്റെ മൂന്നിരട്ടിയിലധികം വേണം ന്യൂക്ളിയര്‍ പവര്‍പ്ളാന്റുകള്‍ സ്ഥാപിക്കാന്‍. ആണവപ്ളാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള കാലതാമസം, ചെലവ്, അവിടെനിന്നുള്ള വൈദ്യുതിയുടെ ദുസ്സഹമാകുന്ന വില തുടങ്ങിയവയൊന്നുമില്ല തെര്‍മല്‍ പവര്‍പ്ളാന്റുകള്‍ക്ക്. പക്ഷേ, ആ വഴിക്കു നീങ്ങാന്‍ കൂട്ടാക്കുന്നില്ല. ആകെ ആവശ്യമാകുന്നതിന്റെ നാലുശതമാനം വൈദ്യുതിയേ ന്യൂക്ളിയര്‍ പ്ളാന്റില്‍നിന്നുകിട്ടൂവെന്ന കാര്യം വേറെ. പതിനായിരം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടത്ര യുറേനിയം ഇപ്പോള്‍ത്തന്നെ ഇന്ത്യയിലുണ്ടായിരിക്കെ 4000 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിപോലും വികസിപ്പിച്ചിട്ടില്ലെന്ന് അറ്റോമിക് എനര്‍ജി കമീഷന്‍തന്നെ പറയുന്നു. ആ വഴിക്കുള്ള നിലവിലെ സാധ്യതകള്‍ സര്‍ക്കാര്‍ ആരായുന്നില്ല. ഇറാനില്‍നിന്ന് ഇന്ധനം കൊണ്ടുവരാനുള്ള പൈപ്പ്ലൈന്‍ പദ്ധതിയാകട്ടെ സര്‍ക്കാര്‍ അനാസ്ഥകൊണ്ട് മുടന്തിനീങ്ങുന്നു. ഇതെല്ലാം ഊര്‍ജപ്രതിസന്ധി കൃത്രിമമായുണ്ടാക്കി രാജ്യത്തെക്കൊണ്ട് ആണവകരാര്‍ അംഗീകരിപ്പിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണെന്നു പറയുന്നവരെ കുറ്റം പറയാനാകില്ല. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് കോഗ്രസാണ്. 12 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റുകഴിഞ്ഞു ആ പാര്‍ടി. ഒരുകാലത്ത് കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനവും അടക്കിഭരിച്ചിരുന്ന ആ പാര്‍ടി ഇന്ന് ഒറ്റയ്ക്കു ഭരിക്കുന്നത് ഒരേയൊരു സംസ്ഥാനത്തുമാത്രമാണ്. ഇനിയും നഷ്ടപ്പെടണോ എന്നത് കോഗ്രസ് സ്വയം ചോദിക്കേണ്ട ചോദ്യമാണ്.
പ്രഭാവര്‍മ

Anandappech said...

ആണവക്കരാറിനെ ഞാനും എതിര്‍ക്കുന്നു എങ്കിലും ഒന്നു ചോദിക്കട്ടെ ഈ സാഹചര്യത്തില്‍ മറ്റേതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയാണ് ഇന്ത്യ ഭരിക്കുന്നതെങ്കില്‍ ആ ഭരണകൂടത്തിനു ഈ കരാര്‍ നിരാകരിക്കുവാ‍നോ, ഇതില്‍ നിന്നു‍പിന്നോക്കം പോകുവാനോ സാധിക്കുമോ?..സാധിക്കുമെങ്കില്‍ എങ്ങനെ? എങ്കില്‍ ആ സാദ്ധ്യത കോണ്‍ഗ്രസ്സ് എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ല?

Anonymous said...

കോണ്‍ഗ്രസ് ആ സാധ്യത ഉപയോഗപ്പെടുത്താനോ? അവരിതിനു വേണ്ടി നില്‍ക്കുന്നവര്‍ അല്ലേ? ഇപ്പോഴും തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാമല്ലോ. ഐ.എ.ഇ.എയുടെ അംഗീകാരവും യു.എസ്.കോണ്‍ഗ്രസിന്റെ അംഗീകാരവും ഇനിയും ലഭിക്കേണ്ടതുണ്ടല്ലോ.