Thursday, January 7, 2010

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം തുടങ്ങി; സ്വത്തുസംരക്ഷണം ആദ്യദിവസം ചര്‍ച്ചാവിഷയം

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം തുടങ്ങി; സ്വത്തുസംരക്ഷണം ആദ്യദിവസം ചര്‍ച്ചാവിഷയം



ന്യൂഡല്‍ഹി: എട്ടാം പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ഡല്‍ഹിയില്‍ തുടക്കമായി. പ്രവാസികളുടെ സ്വത്തുസംരക്ഷണം സംബന്ധിച്ച് പ്രശ്‌നങ്ങളും പോംവഴികളും ചര്‍ച്ച ചെയ്ത സെമിനാറാണ് ആദ്യദിവസത്തെ സജീവമാക്കിയത്. ഇന്ത്യയിലും പുറത്തുനിന്നുമുള്ള വിദഗ്ധര്‍ തങ്ങളുടെ അറിവുകള്‍ പങ്കുവെച്ച നാനോ ടെക്‌നോളജി സെമിനാറും ശ്രദ്ധേയമായി.

സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും പങ്കെടുക്കുന്ന 1500ല്‍പ്പരം പ്രതിനിധികളില്‍ ഭൂരിപക്ഷവും വ്യാഴാഴ്ച തന്നെ എത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ മലയാളി പ്രവാസികളും മലയാളി സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഭൂമിയും കെട്ടിടങ്ങളും മറ്റുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതമൂലം തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ പ്രവാസികള്‍ സെമിനാറില്‍ പങ്കുവെച്ചു. ഇടനിലക്കാരുടെയും സംശയകരമായ പശ്ചാത്തലമുള്ള കെട്ടിട നിര്‍മാതാക്കളുടെയും വഞ്ചനയില്‍ കുടുങ്ങിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളില്‍ രാജ്യത്ത് ഏകീകൃത നിയമം വേണമെന്ന് പലരും ആവശ്യപ്പെട്ടു.

പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ ആമുഖത്തോടെയാണ് സെമിനാര്‍ തുടങ്ങിയത്. രാജ്യത്തെ വികസനത്തില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. സത്യത്തിന്റെ മെയ്ത്താസുമായി ബന്ധപ്പെട്ട് നഷ്ടം സംഭവിച്ച പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും അടുത്ത പ്രവാസിസമ്മേളനത്തിനു മുമ്പ് പ്രശ്‌നം പരിഹരിക്കുമെന്നും സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ കമ്പനികാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

കെട്ടിടനിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖര്‍, ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

രാജ്യത്ത് വസ്തുക്കളോ കെട്ടിടമോ വാങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ ഒരുകാരണവശാലും വ്യാജവാഗ്ദാനം നല്‍കുന്ന നിര്‍മാതാക്കളുടെ വലയില്‍ വീഴരുതെന്നും ഈ രംഗത്തെ പ്രമുഖര്‍ സെമിനാറില്‍ നിര്‍ദേശിച്ചു.

സംസ്ഥാന ഡയറക്ടറുടെ സഹകരണം വേണം: മന്ത്രി വയലാര്‍ രവി

രാജ്യത്തെ തങ്ങളുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതുള്‍പ്പെടെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാറുകളുടെ സഹകരണം ആവശ്യമാണെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. പ്രവാസികളുടെ സ്വത്തുക്കളുടെ സംരക്ഷണം സംബന്ധിച്ച് സെമിനാറില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് വേണ്ട നടപടികള്‍ക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വത്തുവകകളുടെയും ഭൂമിയുടെയും വില്‍പ്പനയും വാങ്ങലും സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണ് പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നത് -മന്ത്രി ചൂണ്ടിക്കാട്ടി.

പ്രവാസികള്‍ നല്‍കുന്ന പരാതികള്‍ എഫ്.ഐ. ആര്‍. ആയി കണക്കാക്കണമെന്ന നിര്‍ദേശം താന്‍ മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിട്ടുണ്ട്-മന്ത്രി പറഞ്ഞു.

1 comment:

ജനശബ്ദം said...

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം തുടങ്ങി; സ്വത്തുസംരക്ഷണം ആദ്യദിവസം ചര്‍ച്ചാവിഷയം



ന്യൂഡല്‍ഹി: എട്ടാം പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ഡല്‍ഹിയില്‍ തുടക്കമായി. പ്രവാസികളുടെ സ്വത്തുസംരക്ഷണം സംബന്ധിച്ച് പ്രശ്‌നങ്ങളും പോംവഴികളും ചര്‍ച്ച ചെയ്ത സെമിനാറാണ് ആദ്യദിവസത്തെ സജീവമാക്കിയത്. ഇന്ത്യയിലും പുറത്തുനിന്നുമുള്ള വിദഗ്ധര്‍ തങ്ങളുടെ അറിവുകള്‍ പങ്കുവെച്ച നാനോ ടെക്‌നോളജി സെമിനാറും ശ്രദ്ധേയമായി.

സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും പങ്കെടുക്കുന്ന 1500ല്‍പ്പരം പ്രതിനിധികളില്‍ ഭൂരിപക്ഷവും വ്യാഴാഴ്ച തന്നെ എത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ മലയാളി പ്രവാസികളും മലയാളി സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഭൂമിയും കെട്ടിടങ്ങളും മറ്റുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതമൂലം തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ പ്രവാസികള്‍ സെമിനാറില്‍ പങ്കുവെച്ചു. ഇടനിലക്കാരുടെയും സംശയകരമായ പശ്ചാത്തലമുള്ള കെട്ടിട നിര്‍മാതാക്കളുടെയും വഞ്ചനയില്‍ കുടുങ്ങിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളില്‍ രാജ്യത്ത് ഏകീകൃത നിയമം വേണമെന്ന് പലരും ആവശ്യപ്പെട്ടു.

പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ ആമുഖത്തോടെയാണ് സെമിനാര്‍ തുടങ്ങിയത്. രാജ്യത്തെ വികസനത്തില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. സത്യത്തിന്റെ മെയ്ത്താസുമായി ബന്ധപ്പെട്ട് നഷ്ടം സംഭവിച്ച പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും അടുത്ത പ്രവാസിസമ്മേളനത്തിനു മുമ്പ് പ്രശ്‌നം പരിഹരിക്കുമെന്നും സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ കമ്പനികാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

കെട്ടിടനിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖര്‍, ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

രാജ്യത്ത് വസ്തുക്കളോ കെട്ടിടമോ വാങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ ഒരുകാരണവശാലും വ്യാജവാഗ്ദാനം നല്‍കുന്ന നിര്‍മാതാക്കളുടെ വലയില്‍ വീഴരുതെന്നും ഈ രംഗത്തെ പ്രമുഖര്‍ സെമിനാറില്‍ നിര്‍ദേശിച്ചു.

സംസ്ഥാന ഡയറക്ടറുടെ സഹകരണം വേണം: മന്ത്രി വയലാര്‍ രവി

രാജ്യത്തെ തങ്ങളുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതുള്‍പ്പെടെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാറുകളുടെ സഹകരണം ആവശ്യമാണെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. പ്രവാസികളുടെ സ്വത്തുക്കളുടെ സംരക്ഷണം സംബന്ധിച്ച് സെമിനാറില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് വേണ്ട നടപടികള്‍ക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വത്തുവകകളുടെയും ഭൂമിയുടെയും വില്‍പ്പനയും വാങ്ങലും സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണ് പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നത് -മന്ത്രി ചൂണ്ടിക്കാട്ടി.

പ്രവാസികള്‍ നല്‍കുന്ന പരാതികള്‍ എഫ്.ഐ. ആര്‍. ആയി കണക്കാക്കണമെന്ന നിര്‍ദേശം താന്‍ മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിട്ടുണ്ട്-മന്ത്രി പറഞ്ഞു.