Monday, June 9, 2008

ഇന്ധന വിലവര്‍ധന: കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങളുടെ ഭീകരമുഖം

ഇന്ധന വിലവര്‍ധന: കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങളുടെ ഭീകരമുഖം .

കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങളുടെ ഭീകരമുഖമാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയിലൂടെ വ്യക്തമാകുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
കേന്ദ്രം നികുതിയിളവ് പ്രഖ്യാപിക്കുമെന്ന് കരുതിയതിനാലാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പന നികുതി കുറയ്ക്കാന്‍ കേരളം വൈകിയത്. പാചകവാതകത്തിന്റെ വില കുറയ്ക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ച് തീരുമാനം കൈക്കൊള്ളും. ജനവിരുദ്ധ സ്വഭാവം ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനും ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനുമാണ് കേരളത്തില്‍ കോണ്‍ഗ്രസുകാര്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വര്‍ധിപ്പിച്ച വിലയില്‍ വില്‍പന നികുതി വേണ്ടെന്ന് പ്രഖ്യാപിച്ച ആദ്യസംസ്ഥാനം കേരളമാണ്. രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് വിലവര്‍ധനയില്‍ കേന്ദ്രം കുറവ് വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. പെട്രോളിയം വിലയില്‍ 70 ശതമാനവും കേന്ദ്രത്തിന്റെ എക്സൈസ് ഡ്യൂട്ടിയാണ്. ഇതില്‍ കുറവ് വരുത്താതെ ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇനി ഈ നികുതിയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസര്‍ക്കാറാണ്. എന്തുകൊണ്ടാണ് എക്സൈസ് ഡ്യൂട്ടി കുറയ്ക്കാത്തതെന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

4 comments:

ജനശബ്ദം said...

ഇന്ധന വിലവര്‍ധന: കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങളുടെ ഭീകരമുഖം .
കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങളുടെ ഭീകരമുഖമാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയിലൂടെ വ്യക്തമാകുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് കുറ്റപ്പെടുത്തി.

കേന്ദ്രം നികുതിയിളവ് പ്രഖ്യാപിക്കുമെന്ന് കരുതിയതിനാലാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പന നികുതി കുറയ്ക്കാന്‍ കേരളം വൈകിയത്. പാചകവാതകത്തിന്റെ വില കുറയ്ക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ച് തീരുമാനം കൈക്കൊള്ളും. ജനവിരുദ്ധ സ്വഭാവം ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനും ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനുമാണ് കേരളത്തില്‍ കോണ്‍ഗ്രസുകാര്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

പെട്രോളിന്റെയും ഡീസലിന്റെയും വര്‍ധിപ്പിച്ച വിലയില്‍ വില്‍പന നികുതി വേണ്ടെന്ന് പ്രഖ്യാപിച്ച ആദ്യസംസ്ഥാനം കേരളമാണ്. രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് വിലവര്‍ധനയില്‍ കേന്ദ്രം കുറവ് വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. പെട്രോളിയം വിലയില്‍ 70 ശതമാനവും കേന്ദ്രത്തിന്റെ എക്സൈസ് ഡ്യൂട്ടിയാണ്. ഇതില്‍ കുറവ് വരുത്താതെ ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇനി ഈ നികുതിയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസര്‍ക്കാറാണ്. എന്തുകൊണ്ടാണ് എക്സൈസ് ഡ്യൂട്ടി കുറയ്ക്കാത്തതെന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Anonymous said...

ജനശബ്ദം മാത്രം വായിച്ച്‌ കിണറ്റിലെ തവളയാവാതെ ലോകം കണ്‍തുറന്ന്‌ ശ്രദ്ധിക്കാന്‍ മുതിരാത്തത്‌ ലജ്ജാകരം. പാവം പന്ന്യന്‍ രവീന്ദ്രനെ ജനം കൈകാര്യം ചെയ്‌തതും പാവം താടി പിന്നില്‍ വളര്‍ത്തിയ സഖാവ്‌ മുങ്ങിയതുമൊന്നും നമ്മളറിഞ്ഞില്ലേ. കേന്ദ്രത്തില്‍ കെട്ടിപ്പിടിച്ചിരിക്കാതെ എന്തേ കാര്യം നടത്താന്‍ ആണവ കരാര്‍ പോലെ ഭീഷണി മുഴക്കാത്തത്‌. ജനം വിഡിഢികളാണ്‌. അത്‌ നിങ്ങള്‍ക്ക്‌ നന്നായറിയാം. അതിന്റെ ഫലം പാവം കേരള ജനത അനുഭവിക്കും. ഓരോ കാര്യത്തിന്റെയും ക്രെഡിറ്റ്‌ നിലനിര്‍ത്താന്‍ വേണ്ടി ഒരു കാര്യവും ചെയ്യാതെ ഈ അഞ്ച്‌ കൊല്ലം നഷ്ടപ്പെട്ടു പോവും. ഒന്നും കഴിയില്ലെങ്കില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കാര്യങ്ങളെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. ക്രെഡിറ്റ്‌ ആരെടുത്താലും ഞങ്ങള്‍ക്ക്‌ പുരോഗതി മതി. കാളവണ്ടി യുഗം അവസാനിച്ചു. ട്രാക്ടര്‍ യുഗവും അവസാനിക്കാറായി. ഇനിയെങ്കിലും കിണറ്റില്‍ നിന്നും പുറത്തു വരൂ സഖാക്കളേ.....

Anonymous said...

ജനശബ്ദം മാത്രം വായിച്ച്‌ കിണറ്റിലെ തവളയാവാതെ ലോകം കണ്‍തുറന്ന്‌ ശ്രദ്ധിക്കാന്‍ മുതിരാത്തത്‌ ലജ്ജാകരം. പാവം പന്ന്യന്‍ രവീന്ദ്രനെ ജനം കൈകാര്യം ചെയ്‌തതും പാവം താടി പിന്നില്‍ വളര്‍ത്തിയ സഖാവ്‌ മുങ്ങിയതുമൊന്നും നമ്മളറിഞ്ഞില്ലേ. കേന്ദ്രത്തില്‍ കെട്ടിപ്പിടിച്ചിരിക്കാതെ എന്തേ കാര്യം നടത്താന്‍ ആണവ കരാര്‍ പോലെ ഭീഷണി മുഴക്കാത്തത്‌. ജനം വിഡിഢികളാണ്‌. അത്‌ നിങ്ങള്‍ക്ക്‌ നന്നായറിയാം. അതിന്റെ ഫലം പാവം കേരള ജനത അനുഭവിക്കും. ഓരോ കാര്യത്തിന്റെയും ക്രെഡിറ്റ്‌ നിലനിര്‍ത്താന്‍ വേണ്ടി ഒരു കാര്യവും ചെയ്യാതെ ഈ അഞ്ച്‌ കൊല്ലം നഷ്ടപ്പെട്ടു പോവും. ഒന്നും കഴിയില്ലെങ്കില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കാര്യങ്ങളെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. ക്രെഡിറ്റ്‌ ആരെടുത്താലും ഞങ്ങള്‍ക്ക്‌ പുരോഗതി മതി. കാളവണ്ടി യുഗം അവസാനിച്ചു. ട്രാക്ടര്‍ യുഗവും അവസാനിക്കാറായി. ഇനിയെങ്കിലും കിണറ്റില്‍ നിന്നും പുറത്തു വരൂ സഖാക്കളേ.....

Joker said...

Sunday, June 8, 2008
പെട്രോള്‍ വിലവര്‍ദ്ദന- പതിവ് പുലയാട്ട്

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വിലവര്‍ദ്ദിച്ചു എന്നും അതിനനസുസരിച്ച് അഭ്യന്തര വിപണിയിലും വിലവര്‍ദ്ദിപ്പിക്കണം എന്നു പറഞ്ഞ് കേന്ദ്രത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇത് അധികാരത്തില്‍ വന്നതിനു ശേഷം എട്ടാം തവണയും പെട്രോളിന്റെ വിലവര്‍ദ്ദിപ്പിച്ചിരിക്കുകയാണ്.പെട്രോള്‍ വിലയുടെ ശരാശരി 52 ശതമാനവും ഡീസല്‍ വിലയുടേ 31 ശതമാനവും വിവിധ തരത്തിലുള്ള സര്‍ക്കാര്‍ നികുതികള്‍ ആണ് എന്നതാണ് വസ്തുത.ക്രൂഡ് ഓയിലിന്റെ വിലകൂടുന്നേ അന്ന പതിവു പല്ലവിയില്‍ വീണ്ടും വീണ്ടും ഈ വര്‍ദ്ദന പാവപ്പെട്ടവന്റെ തലയില്‍ കെട്ടിവെക്കാന്‍ സര്‍ക്കാറ് തുനിഞ്ഞിറിങ്ങിയിരിക്കൌകയാണ്.എണ്ണവിലവര്‍ദ്ദിക്കുന്ന മുറക്ക് അത്ര തന്നെ ശതമാനം നികുതിയും പിരിച്ച് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.എന്നാല്‍ വര്‍ദ്ദനക്ക് അനുസ്യതമായി നികുതിയിളവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നുമില്ല.ഒന്നു ഒഅറഞ്ഞ് രണ്ടും പറഞ്ഞ് വിലവര്‍ദ്ദന എന്ന ഒറ്റ പരിഹാരം മാത്രമേ ഇവര്‍ക്കു നല്‍കാനുള്ളൂ.ഇങ്ങനെ ആഗോളവിലവര്‍ദ്ദനക്കനുസ്യതമായി നികുതിയും കൂട്ടി ചുളുവില്‍ നികുതി കൂട്ടി സാധാരണക്കാരന്റ്യെ നട്ടെല്ലൊടിക്കുന്നതിന് ഇങ്ങനെ എന്തിനാണ് ഒരു സര്‍ക്കാര്‍. പൊതുജനം ഒരു കഴുത എന്ന സത്യം സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍.

സര്‍ക്കാറിന്റെ വിവിധ കുനിഷ്ടു പദ്ധതികള്‍ കൂടുതല്‍ വായിക്കാന്‍ ഈ ലിങ്ക് വായിക്കുക.
========================

താഴെ ഒരണോയും അനോണിക്കുള്ള മറുപടിയും.

Anonymous said...
പെട്രോളിന്‌ ലോകത്ത്‌ ഏറ്റവും വില കുറവ്‌ ഇന്ത്യയിലാണെന്ന്‌ വായിച്ചിട്ടുണ്ട്‌. അന്വേഷണങ്ങളില്‍ അത്‌ ശരിയാണെന്നു കണ്ടു. സുഹൃത്തേ ഇത്‌ ലോകത്തിന്റെ മാറ്റമാണ്‌. വില വര്‍ദ്ധനവ്‌ എന്നത്‌ ഒരു കോണ്‍ഗ്രസ്‌ സൃഷ്ടിയല്ല. അങ്ങിനെയാണെന്ന്‌ മാധ്യമത്തില്‍ ലേഖനങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അത്‌ സാഹിബ്‌ മാത്രം വിശ്വസിക്കുക.

June 11, 2008 8:01 AM

=========================
Joker said...
അനോണികളെ “തന്തയില്ലാത്തവന്‍” എന്ന് വിളിക്കുന്നതില്‍ ക്ഷമിക്കുക.

കമന്റിന് നന്ദി

പെട്രോളിന് ലോകത്തില്‍ വെച്ച് ഏറ്റവും വിലക്കുറവ് ഇന്തയയില്‍ ആണല്ലേ.ഹ ഹ ഹ
എന്തൊരു തമാശ എനിക്ക് ഈ ആഴ്ച ഇനി ചിരിക്കാന്‍ മറ്റൊന്നും വേണ്ട.മാഷ് ഈ ലോകത്തൊന്നും അല്ലെ ജീവിക്കുന്നത്.അനോണിയെ പോലെ ഒരു പോഴന്‍ എഴുതിവെച്ചത് വായിഛ്കു കാണും.”വായിച്ചു” എന്നു പറഞ്ഞാ‍ാല്‍ ഭയങ്കര സംഭവമാണല്ലോ അല്ലേ.ഏത് പുസ്തകത്തിലാണ് ആശാനേ ഇത് വായിച്ചത്.അനോണീ മധ്യമത്തില്‍ ലേഖനം എഴുതിയത് ജേംസ് ജോസഫ് ആണ് അല്ലാതെ അഹമ്മദും മുഹമ്മദും ഒന്നുമല്ല അതോര്‍ത്ത് ബേജാറാവേണ്ടതില്ല.

അന്തമില്ലാത്തവന് പെട്രോളാ‍യാലെന്ത് ഡീസലായെന്ത് ...........കഷ്ടം.
===============================
ഇനി ഇതൊന്നു വായിക്കുക
പെട്രോള്‍ വില ഏറ്റവും കുറവ് ഇന്ത്യയില്‍ ആണല്ലേ
ഹ ഹ ഹ ഹ ഹ
(സമയമുണ്ടേങ്കില്‍ മാത്രം)

All prices indicated in the domestic currency, were transferred in US dollars, as a universal unit of measure the gallon (1 gallon - approximately 3.785 litres) was used. Petrol prices were checked the last week March, 2008.

Into ten countries where the most expensive petrol is sold have entered: Sierra Leone (18.42 dollars for gallon), Aruba (12.03 dollars), Bosnia-Herzegovna (10.86 dollars), Eritrea (9.58 dollars), Norway (8.73 dollars), the Great Britain (8.38 dollars), the Netherlands (8.37 dollars), Monaco (8.31 dollars), Iceland (8.28 dollars) and Belgium (8.22 dollars).

The cheapest petrol of the world is sold in Venezuela (0.12 dollars for gallon), Iran (0.40 dollars), Saudi Arabia (0.45 dollars), Libya (0.50 dollars), Swaziland (0.54 dollars), Qatar (0.73 dollars), Bahrain (0.81 dollars), Egypt (0.89 dollars), Kuwait (0.90 dollars) and on Seychelles (0.98 dollars).

June 11, 2008 10:29 PM