Wednesday, June 25, 2008

14000ത്തോളം പാഠപുസ്തകം അഗ്നിക്ക് ഇരയാക്കിയത് അക്ഷരകേരളത്തിന്ന് അപമാനകരം .

14000ത്തോളം പാഠപുസ്തകം അഗ്നിക്ക്
ഇരയാക്കിയത് അക്ഷരകേരളത്തിന്ന് അപമാനകരം .


14000ത്തോളം പാഠപുസ്തകം അഗ്നിക്ക് ഇരയാക്കിയത് അക്ഷരകേരളത്തിന്ന് അപമാനകരം .മാധ്യമങളും സാംസ്ക്കാരിക നായകന്മാരും ഈ അക്ഷരവൈരികള്‍ക്കെതിരെ ഈഅധന്മാറ്ക്കെതിരെ ഒരക്ഷരം ഉരയാടാതിരുന്നത് ഇത്തരം കാടത്തത്തിന്ന് മൗനാനുവാദം നല്‍കുന്നതിന്ന് തുല്യമാണു. ഇത് സാംസ്ക്കാരിക കേരളത്തിന്ന് അപമാനകരമഅണെന്ന് നിങള്‍ക്ക് നിങള്‍ക്ക് തോന്നുന്നുണ്ടോ എങ്കില്‍ പ്രതികരിക്കുക
മലപ്പുറത്ത് എംഎസ്എഫുകാര്‍ പതിനാലായിരത്തോളം പാഠപുസ്തകം കത്തിച്ചു. ഏഴാം ക്ളാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിനെതിരെ നടക്കുന്ന സമരത്തിന്റെ മറവിലാണ് രണ്ടു മുതല്‍ എട്ടാംക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായിനല്‍കാനുള്ള പുസ്തകങ്ങള്‍ ചാമ്പലാക്കിയത്. ഡിഡി ഓഫീസിനടുത്തുള്ള ബുക്ക് ഡിപ്പോയില്‍നിന്ന് മഞ്ചേരി ബിആര്‍സിയിലേക്ക് അയക്കാന്‍ ലോറിയില്‍ കയറ്റിയ പുസ്തകക്കെട്ടുകള്‍ അക്രമികള്‍ വലിച്ചിട്ട് കീറിയെറിഞ്ഞശേഷം റോഡില്‍ കൂട്ടിയിട്ട് തീയിടുകയായിരുന്നു. ഒന്നര മണിക്കുറോളം നീണ്ട പരാക്രമത്തിലാണ് പുസ്തകങ്ങള്‍ നശിപ്പിച്ചത്. ന്നു കേരളത്തെ ലജ്ജിപ്പിച്ച അതിക്രമം. എംഎസ്എഫുകാര്‍ പൊലീസിനെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുകയുംചെയ്തു. . അക്രമത്തിന്റെ ചിത്രങ്ങള്‍ എടുക്കുമ്പോഴാണ് ക്യാമറാമാന്മാരെയും പത്രഫോട്ടോഗ്രാഫര്‍മാരെയും മര്‍ദിച്ചത്. 11 മണിമുതല്‍ കോട്ടപ്പടിയില്‍ അക്രമികളുടെ പേക്കൂത്തായിരുന്നു. ഓഫീസിനു മുന്നിലുണ്ടായിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്ത് റോഡിലേക്കു വലിച്ചെറിഞ്ഞു. മുളകുപൊടി കലക്കിയ വെള്ളം കവറുകളിലാക്കി കൊണ്ടുവന്ന് പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കുംനേരെ എറിഞ്ഞു. നിരവധി തവണ കല്ലേറുമുണ്ടായി. വാഹനങ്ങള്‍ തടഞ്ഞു. വഴിയാത്രക്കാരെയടക്കം ദേഹോപദ്രവം ഏല്‍പ്പിച്ചു. . മനോരമ ചാനലിലെ സന്ദീപ്, ഏഷ്യാനെറ്റ് ക്യാമറാമാന്‍ ആബിദ്, സിറ്റി ചാനലിലെ ലാലു, ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ കെ ഷമീര്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റു. സന്ദീപിനെ അക്രമിസംഘം വളഞ്ഞിട്ട് ചവിട്ടുകയായിരുന്നു. നാഭിക്ക് ചവിട്ടേറ്റ സന്ദീപ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട്ട് മാര്‍ച്ചില്‍ പങ്കെടുത്ത അക്രമികള്‍ നഗരത്തില്‍ അഴിഞ്ഞാടുകയായിരുന്നു. പൊലീസിനുനേരെയും സ്റ്റേറ്റ്് ബാങ്ക് ഓഫ് ഇന്ത്യ, ഹോട്ടല്‍ പാരഗ എന്നിവയ്ക്കുനേരെയും കല്ലെറിഞ്ഞു. കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. രണ്ടു മണിക്കൂറോളം കെഎസ്ആര്‍ടിസി മുഴുവന്‍ റൂട്ടിലും സര്‍വീസ് നിര്‍ത്തിവച്ചു. ഒരു മണിക്കൂറിലധികം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ സ്ത്രീകളടക്കമുള്ള വഴിയാത്രക്കാരെ ആക്രമിച്ചു.

2 comments:

ജനശബ്ദം said...

14000ത്തോളം പാഠപുസ്തകം അഗ്നിക്ക് ഇരയാക്കിയത് അക്ഷരകേരളത്തിന്ന് അപമാനകരം .മാധ്യമങളും സാംസ്ക്കാരിക നായകന്മാരും ഈ അക്ഷരവൈരികള്‍ക്കെതിരെ ഈഅധന്മാറ്ക്കെതിരെ ഒരക്ഷരം ഉരയാടാതിരുന്നത് ഇത്തരം കാടത്തത്തിന്ന് മൗനാനുവാദം നല്‍കുന്നതിന്ന് തുല്യമാണു. ഇത് സാംസ്ക്കാരിക കേരളത്തിന്ന് അപമാനകരമഅണെന്ന് നിങള്‍ക്ക് നിങള്‍ക്ക് തോന്നുന്നുണ്ടോ എങ്കില്‍ പ്രതികരിക്കുക

മലപ്പുറത്ത് എംഎസ്എഫുകാര്‍ പതിനാലായിരത്തോളം പാഠപുസ്തകം കത്തിച്ചു. ഏഴാം ക്ളാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിനെതിരെ നടക്കുന്ന സമരത്തിന്റെ മറവിലാണ് രണ്ടു മുതല്‍ എട്ടാംക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായിനല്‍കാനുള്ള പുസ്തകങ്ങള്‍ ചാമ്പലാക്കിയത്. ഡിഡി ഓഫീസിനടുത്തുള്ള ബുക്ക് ഡിപ്പോയില്‍നിന്ന് മഞ്ചേരി ബിആര്‍സിയിലേക്ക് അയക്കാന്‍ ലോറിയില്‍ കയറ്റിയ പുസ്തകക്കെട്ടുകള്‍ അക്രമികള്‍ വലിച്ചിട്ട് കീറിയെറിഞ്ഞശേഷം റോഡില്‍ കൂട്ടിയിട്ട് തീയിടുകയായിരുന്നു. ഒന്നര മണിക്കുറോളം നീണ്ട പരാക്രമത്തിലാണ് പുസ്തകങ്ങള്‍ നശിപ്പിച്ചത്. ന്നു കേരളത്തെ ലജ്ജിപ്പിച്ച അതിക്രമം. എംഎസ്എഫുകാര്‍ പൊലീസിനെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുകയുംചെയ്തു. . അക്രമത്തിന്റെ ചിത്രങ്ങള്‍ എടുക്കുമ്പോഴാണ് ക്യാമറാമാന്മാരെയും പത്രഫോട്ടോഗ്രാഫര്‍മാരെയും മര്‍ദിച്ചത്. 11 മണിമുതല്‍ കോട്ടപ്പടിയില്‍ അക്രമികളുടെ പേക്കൂത്തായിരുന്നു. ഓഫീസിനു മുന്നിലുണ്ടായിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്ത് റോഡിലേക്കു വലിച്ചെറിഞ്ഞു. മുളകുപൊടി കലക്കിയ വെള്ളം കവറുകളിലാക്കി കൊണ്ടുവന്ന് പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കുംനേരെ എറിഞ്ഞു. നിരവധി തവണ കല്ലേറുമുണ്ടായി. വാഹനങ്ങള്‍ തടഞ്ഞു. വഴിയാത്രക്കാരെയടക്കം ദേഹോപദ്രവം ഏല്‍പ്പിച്ചു. . മനോരമ ചാനലിലെ സന്ദീപ്, ഏഷ്യാനെറ്റ് ക്യാമറാമാന്‍ ആബിദ്, സിറ്റി ചാനലിലെ ലാലു, ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ കെ ഷമീര്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റു. സന്ദീപിനെ അക്രമിസംഘം വളഞ്ഞിട്ട് ചവിട്ടുകയായിരുന്നു. നാഭിക്ക് ചവിട്ടേറ്റ സന്ദീപ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട്ട് മാര്‍ച്ചില്‍ പങ്കെടുത്ത അക്രമികള്‍ നഗരത്തില്‍ അഴിഞ്ഞാടുകയായിരുന്നു. പൊലീസിനുനേരെയും സ്റ്റേറ്റ്് ബാങ്ക് ഓഫ് ഇന്ത്യ, ഹോട്ടല്‍ പാരഗ എന്നിവയ്ക്കുനേരെയും കല്ലെറിഞ്ഞു. കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. രണ്ടു മണിക്കൂറോളം കെഎസ്ആര്‍ടിസി മുഴുവന്‍ റൂട്ടിലും സര്‍വീസ് നിര്‍ത്തിവച്ചു. ഒരു മണിക്കൂറിലധികം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ സ്ത്രീകളടക്കമുള്ള വഴിയാത്രക്കാരെ ആക്രമിച്ചു.

മുസാഫിര്‍ said...

അക്ഷര വിരോധികളാണ് ഇവരും ഇവരുടെ നേതാക്കളും.വേറെ ഒന്നും തല്‍ക്കാലം പറയുന്നില്ല.