Tuesday, August 7, 2012






പള്ളിക്കമ്മിറ്റിയിലെ അധികാര തര്‍ക്കം; ഹോട്ടലുടമകളുടെ കൈകാലുകള്‍ പോപ്പുലര്‍ഫ്രണ്ടുകാര്‍ തല്ലിയൊടിച്ചു...  




















പറവൂര്‍: പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനമുള്ള പള്ളിയുടെ ഭരണസമിതിയുടെ അധികാരതര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലുടമയുടെ കൈകാലുകള്‍ തല്ലിയൊടിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പള്ളിയില്‍ പ്രഭാത നിസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുó ഹോട്ടലുടമയുടെ കൈകാലുകള്‍ തല്ലിയൊടിച്ചത്. വാണിയക്കാട് കളരിപ്പറമ്പിð നാസര്‍ വാണിയക്കാടിന് (43) നേരെയാണ് ആക്ര
മണമുണ്ടായത്. തലയ്ക്കും തോളിനും ഇരുകാലുകള്‍ക്കും വെട്ടേറ്റ നാസറിനെ എറണാകുളം സ്പെഷ്യലിസ്റ് ആശുപത്രിയിð ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇന്നലെ രാവിലെ ആറുമണിയോടെ വാണിയക്കാട് ജുമാമസ്ജിദിð പ്രഭാത നമസ്കാരം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേയായിരുന്നു അക്രമണമുണ്ടായത്.
ബൈക്കില്‍ എത്തിയ നാലുപേര്‍ സ്കൂട്ടര്‍ തടഞ്ഞു നിറുത്തി വടിവാള്‍, ഇരുമ്പുവടി എന്നിവകൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിð നാസറിന്റെ വലതുകാല്‍ ഒടിഞ്ഞുതൂങ്ങി. അക്രമമുണ്ടായ കാര്യം നാസര്‍ തന്നെ പറവൂര്‍ സിഐയെ വിളിച്ച് അറിയിച്ചത്. ആദ്യം പറവൂര്‍ താലൂക്കാശുപത്രിയിð പ്രവേശിപ്പിച്ച നാസറിനെ തുടര്‍ന്ന് എറണാകുളം മെഡിക്കð ട്രസ്റ് ആശുപത്രിയിലും എത്തിച്ചശേഷം സ്പെഷ്യലിസ്റ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

പോപ്പുലര്‍ഫ്രണ്ടിനു സ്വാധീനമുള്ള പള്ളി ഭരണസമിതിയെ നാസര്‍ ഇടപ്പെട്ട് നീക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കൂടാതെ കുടുംബപരമായ തര്‍ക്കങ്ങളും ആക്രമണത്തിന് കാരണമായി. സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് വാണിയക്കാട് സെക്രട്ടറി സാഫിര്‍ (34), പറവൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയായ അയൂബ് (20) എന്നിവരെ പോലീസ് കസ്റഡിയില്‍ എടുത്തിട്ടുണ്ട്. നാലു പ്രതികളിð രണ്ടുപേര്‍ നാസറിന്റെ ബന്ധുകളാണ്. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വെടിമറയില്‍ പാര്‍ട്ട്ണര്‍ഷിപ്പിð 'സെവന്‍സ് ഡെയ്സ് 'എന്ന ഹോട്ടð നടത്തുó നാസര്‍ 'അല്‍ഖമ്ര്‍ എന്ന മാസികയുടെ പത്രാധിപരുമാണ്.

പറവൂര്‍ പെണ്‍വാണിഭ കേസ് പുറത്തു കൊണ്ടുവരുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള ആളാണ് നാസര്‍. സജീവ പൊതുപ്രവര്‍ത്തകനായ നാസറിനെ വധിക്കാന്‍ ശ്രമിച്ചതിð പ്രതിഷേധിച്ച് പറവൂര്‍ നഗരത്തിലും പരിസര പ്രദേശത്തും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍വകക്ഷി യോഗമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതേസമയം അക്രമവുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമിന്ന്ó് ജില്ലഭാരവാഹികള്‍ അറിയിച്ചു.
 ·  ·  · 7 minutes ago · 

No comments: