Sunday, November 15, 2009

മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട്ട് നടത്തിയത് ആസൂത്രിതമായ അക്രമം.

മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട്ട് നടത്തിയത് ആസൂത്രിതമായ അക്രമം




കാസര്‍കോട്: സംസ്ഥാന നേതാക്കളുടെ സ്വീകരണത്തിന്റെ മറവില്‍ ഞായറാഴ്ച വൈകിട്ട് മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട്ട് നടത്തിയത് ആസൂത്രിതമായ അക്രമം. പൊതുയോഗത്തിനെത്തിയ പ്രവര്‍ത്തകര്‍ നഗരത്തെ മണിക്കൂറുകളോളം കലാപഭൂമിയാക്കിമാറ്റി. അക്രമികളെ നിയന്ത്രിക്കുന്നതിന് പകരം പ്രകോപനപരമായ പ്രസംഗത്തിലൂടെയും പൊലീസിനെ വെല്ലുവിളിച്ചും കാസര്‍കോട്ടെ നേതാക്കള്‍ അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കി. ജനങ്ങളില്‍ വര്‍ഗീയമായ ചേരിതിരിവുണ്ടാക്കി അക്രമം വ്യാപിപ്പിക്കാനുള്ള നീക്കമാണ് ലീഗ് നടത്തിയത്. ഇത് മറ്റ് ചില സംഘടനകള്‍ ഏറ്റെടുക്കുകയും ചെയ്തു. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം, എംജി റോഡ് എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങിയ അക്രമം നഗരത്തിലാകെ വ്യാപിപ്പിച്ചു. പൊലീസിനെ ആക്രമിച്ച് വലിയ സംഘര്‍ഷമുണ്ടാക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണ് കാസര്‍കോട്ട് നടപ്പാക്കിയത്. ബൈക്കുകളിലെത്തിയ സംഘം പകല്‍ മുന്നോടെ വഴിയാത്രക്കാരെ ശല്യംചെയ്താണ് നഗരത്തിലൂടെ നീങ്ങിയത്. എംജി റോഡില്‍ അമേയ് കോളനി റോഡില്‍ നിന്നാണ് അക്രമം തുടങ്ങിയത്. ബോര്‍ഡുകള്‍ നശിപ്പിച്ച് നീങ്ങിയ സംഘം ഇവിടെ ക്രിക്കറ്റ്കളിക്കുകയായിരുന്ന കുട്ടികളെ കല്ലെറിഞ്ഞു. തിരിച്ചും കല്ലേറുണ്ടായി. സമീപത്തെ ആരാധനലായത്തിന് കല്ലേറുണ്ടായി. തുടര്‍ന്ന് ഇരുവിഭാഗം സംഘടിച്ച്് കല്ലേറ് നടത്തി. അക്രമികളെ പിരിച്ചുവിടാന്‍ ഇവിടെയത്തിയ പൊലീസ് സംഘത്തെ ലീഗുകാര്‍ ആക്രമിച്ചു. ബദിയടുക്ക എസ്ഐ സിബിമാത്യു അടക്കം അഞ്ച് പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. അക്രമം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ പത്രലേഖകരെയും ഭീഷണിപ്പെടുത്തി. അമേയ്കോളനിയില്‍ നാല് വീടും തകര്‍ത്തു. വീടിന്റെ ചില്ല്കൊണ്ട് ഇവിടുത്തെ നാലുപേര്‍ക്കും പരിക്കേറ്റു. പൊലീസിനെ ഏറിഞ്ഞ് ഓടിക്കുക എന്ന പദ്ധതിയാണ് തുടക്കത്തിലെ അക്രമികള്‍ കൈക്കൊണ്ടത്. രണ്ട് പൊലീസ് ജീപ്പ് മറിച്ചിട്ട് കത്തിക്കാന്‍ ശ്രമിച്ചു. വൈകിട്ട് ആറോടെ അക്രമം പുതിയബസ്സ്റ്റാന്‍ഡ് പരിസരത്തേക്ക് വ്യാപിപ്പിച്ചു. സ്വീകരണപൊതുയോഗത്തില്‍ പങ്കെടുക്കുകയായിരുന്നവരുടെ നേതൃത്വത്തിലാണ് പുതിയബസ്സ്റ്റാന്‍ഡ് പരിസരത്ത് അക്രമം നടത്തിയത്. സംഘര്‍ഷം കലാപത്തിലേക്ക് നീങ്ങുമെന്നായപ്പോള്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി അക്രമികളെ നേരിട്ടു. പ്ളാസ്റ്റിക് പെല്ലറ്റും ഗ്രനേഡും പ്രയോഗിച്ചെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. സ്ഥലത്തെത്തിയ ജില്ലാപൊലീസ് സൂപ്രണ്ടിന്റെ കാര്‍ വളഞ്ഞുവെച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് വെടിവെപ്പുണ്ടായത്. തുടര്‍ന്നും നഗരത്തിന്റെ പലഭാഗങ്ങളിലും സംഘടിച്ചുനിന്ന ലീഗുകാര്‍ പൊലീസിനെയൂം വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി യാത്രക്കാരെയും ആക്രമിച്ചു. ബദിയടുക്ക, മുണ്ട്യത്തടുക്ക എന്നിവിടങ്ങളില്‍ നിന്നും വരികയായിരുന്ന സ്വകാര്യബസുകളൂം എട്ട് കെഎസ്ആര്‍ടിസി ബസുകളും തകര്‍ത്തു. യാത്രക്കാര്‍ക്കും പരിക്കേറ്റു. കഴിഞ്ഞ ചെറിയ പെരുന്നാള്‍ തലേരാത്രി കാസര്‍കോട് നഗരത്തില്‍ ലീഗുകാര്‍ പൊലീസിനെ ആക്രമിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് പൊലീസിനെതിരെ പ്രകോപനപരവും അസഭ്യം നിറഞ്ഞതുമായി മുദ്രാവാക്യം വിളികളോടെ ലീഗുകാര്‍ പ്രകടനം നടത്തുകയായിരുന്നു. പൊലീസ് പരമാവധി സംയമനം പാലിച്ചിട്ടും ലീഗുകാര്‍ നിരന്തരം കല്ലേറ് നടത്തി. രാത്രി എട്ടോട്ടെ അക്രമികളില്‍ ഒരു വിഭാഗം നേതാക്കള്‍ താമസിക്കുന്ന ഗസ്റ്റ്ഹൌസില്‍ കേന്ദ്രീകരിച്ചു. മറ്റൊരുസംഘത്തിന് നായന്മാര്‍മൂലയിലെ നേതാവിന്റെ ബംഗ്ളാവില്‍ ബിരിയാണി സല്‍ക്കാരവും നടന്നു

1 comment:

ജനശബ്ദം said...

ലീഗ് കലാപം ആസൂത്രിതം

കാസര്‍കോട്: സംസ്ഥാന നേതാക്കളുടെ സ്വീകരണത്തിന്റെ മറവില്‍ ഞായറാഴ്ച വൈകിട്ട് മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട്ട് നടത്തിയത് ആസൂത്രിതമായ അക്രമം. പൊതുയോഗത്തിനെത്തിയ പ്രവര്‍ത്തകര്‍ നഗരത്തെ മണിക്കൂറുകളോളം കലാപഭൂമിയാക്കിമാറ്റി. അക്രമികളെ നിയന്ത്രിക്കുന്നതിന് പകരം പ്രകോപനപരമായ പ്രസംഗത്തിലൂടെയും പൊലീസിനെ വെല്ലുവിളിച്ചും കാസര്‍കോട്ടെ നേതാക്കള്‍ അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കി. ജനങ്ങളില്‍ വര്‍ഗീയമായ ചേരിതിരിവുണ്ടാക്കി അക്രമം വ്യാപിപ്പിക്കാനുള്ള നീക്കമാണ് ലീഗ് നടത്തിയത്. ഇത് മറ്റ് ചില സംഘടനകള്‍ ഏറ്റെടുക്കുകയും ചെയ്തു. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം, എംജി റോഡ് എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങിയ അക്രമം നഗരത്തിലാകെ വ്യാപിപ്പിച്ചു. പൊലീസിനെ ആക്രമിച്ച് വലിയ സംഘര്‍ഷമുണ്ടാക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണ് കാസര്‍കോട്ട് നടപ്പാക്കിയത്. ബൈക്കുകളിലെത്തിയ സംഘം പകല്‍ മുന്നോടെ വഴിയാത്രക്കാരെ ശല്യംചെയ്താണ് നഗരത്തിലൂടെ നീങ്ങിയത്. എംജി റോഡില്‍ അമേയ് കോളനി റോഡില്‍ നിന്നാണ് അക്രമം തുടങ്ങിയത്. ബോര്‍ഡുകള്‍ നശിപ്പിച്ച് നീങ്ങിയ സംഘം ഇവിടെ ക്രിക്കറ്റ്കളിക്കുകയായിരുന്ന കുട്ടികളെ കല്ലെറിഞ്ഞു. തിരിച്ചും കല്ലേറുണ്ടായി. സമീപത്തെ ആരാധനലായത്തിന് കല്ലേറുണ്ടായി. തുടര്‍ന്ന് ഇരുവിഭാഗം സംഘടിച്ച്് കല്ലേറ് നടത്തി. അക്രമികളെ പിരിച്ചുവിടാന്‍ ഇവിടെയത്തിയ പൊലീസ് സംഘത്തെ ലീഗുകാര്‍ ആക്രമിച്ചു. ബദിയടുക്ക എസ്ഐ സിബിമാത്യു അടക്കം അഞ്ച് പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. അക്രമം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ പത്രലേഖകരെയും ഭീഷണിപ്പെടുത്തി. അമേയ്കോളനിയില്‍ നാല് വീടും തകര്‍ത്തു. വീടിന്റെ ചില്ല്കൊണ്ട് ഇവിടുത്തെ നാലുപേര്‍ക്കും പരിക്കേറ്റു. പൊലീസിനെ ഏറിഞ്ഞ് ഓടിക്കുക എന്ന പദ്ധതിയാണ് തുടക്കത്തിലെ അക്രമികള്‍ കൈക്കൊണ്ടത്. രണ്ട് പൊലീസ് ജീപ്പ് മറിച്ചിട്ട് കത്തിക്കാന്‍ ശ്രമിച്ചു. വൈകിട്ട് ആറോടെ അക്രമം പുതിയബസ്സ്റ്റാന്‍ഡ് പരിസരത്തേക്ക് വ്യാപിപ്പിച്ചു. സ്വീകരണപൊതുയോഗത്തില്‍ പങ്കെടുക്കുകയായിരുന്നവരുടെ നേതൃത്വത്തിലാണ് പുതിയബസ്സ്റ്റാന്‍ഡ് പരിസരത്ത് അക്രമം നടത്തിയത്. സംഘര്‍ഷം കലാപത്തിലേക്ക് നീങ്ങുമെന്നായപ്പോള്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി അക്രമികളെ നേരിട്ടു. പ്ളാസ്റ്റിക് പെല്ലറ്റും ഗ്രനേഡും പ്രയോഗിച്ചെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. സ്ഥലത്തെത്തിയ ജില്ലാപൊലീസ് സൂപ്രണ്ടിന്റെ കാര്‍ വളഞ്ഞുവെച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് വെടിവെപ്പുണ്ടായത്. തുടര്‍ന്നും നഗരത്തിന്റെ പലഭാഗങ്ങളിലും സംഘടിച്ചുനിന്ന ലീഗുകാര്‍ പൊലീസിനെയൂം വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി യാത്രക്കാരെയും ആക്രമിച്ചു. ബദിയടുക്ക, മുണ്ട്യത്തടുക്ക എന്നിവിടങ്ങളില്‍ നിന്നും വരികയായിരുന്ന സ്വകാര്യബസുകളൂം എട്ട് കെഎസ്ആര്‍ടിസി ബസുകളും തകര്‍ത്തു. യാത്രക്കാര്‍ക്കും പരിക്കേറ്റു. കഴിഞ്ഞ ചെറിയ പെരുന്നാള്‍ തലേരാത്രി കാസര്‍കോട് നഗരത്തില്‍ ലീഗുകാര്‍ പൊലീസിനെ ആക്രമിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് പൊലീസിനെതിരെ പ്രകോപനപരവും അസഭ്യം നിറഞ്ഞതുമായി മുദ്രാവാക്യം വിളികളോടെ ലീഗുകാര്‍ പ്രകടനം നടത്തുകയായിരുന്നു. പൊലീസ് പരമാവധി സംയമനം പാലിച്ചിട്ടും ലീഗുകാര്‍ നിരന്തരം കല്ലേറ് നടത്തി. രാത്രി എട്ടോട്ടെ അക്രമികളില്‍ ഒരു വിഭാഗം നേതാക്കള്‍ താമസിക്കുന്ന ഗസ്റ്റ്ഹൌസില്‍ കേന്ദ്രീകരിച്ചു. മറ്റൊരുസംഘത്തിന് നായന്മാര്‍മൂലയിലെ നേതാവിന്റെ ബംഗ്ളാവില്‍ ബിരിയാണി സല്‍ക്കാരവും നടന്നു