Wednesday, November 4, 2009

പ്രചാരണച്ചെലവ് വയലാര്‍ രവി തിരിച്ചടയ്ക്കണം: തെര. കമീഷന്‍

പ്രചാരണച്ചെലവ് വയലാര്‍ രവി തിരിച്ചടയ്ക്കണം: തെര. കമീഷന്‍ .


ന്യൂഡല്‍ഹി: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചതിന്റെ ചെലവ് സ്വയം വഹിക്കാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയോട് തെരഞ്ഞെടുപ്പു കമീഷന്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചതുവഴി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയ കമീഷന്‍ ഇതിന് ചെലവായ പണം സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനും നിര്‍ദേശിച്ചു. കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിലെ ചടങ്ങില്‍ കോളേജിന് പ്രത്യേക വികസനഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ കലക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയതും സംബന്ധിച്ച് രണ്ട് ദിവസത്തിനകം മറുപടി നല്‍കാന്‍ ഒക്ടോബര്‍ 28ന് കമീഷന്‍ വയലാര്‍ രവിയോട് ആവശ്യപ്പെട്ടിരുന്നു. കോളേജില്‍ പുതിയ വാഗ്ദാനം നല്‍കിയില്ലെന്നും ആവശ്യത്തോട് പ്രതികരിക്കുക മാത്രമേ ഉണ്ടായുള്ളൂവെന്നും വയലാര്‍ രവി മറുപടി നല്‍കി. എന്നാല്‍, കണ്ണൂരടക്കം കേരളത്തില്‍ നടത്തിയ യാത്രകള്‍ ഔദ്യോഗികമോ സ്വകാര്യസന്ദര്‍ശനമോ എന്ന് കമീഷന്‍ വീണ്ടും ആരാഞ്ഞു. സ്വകാര്യസന്ദര്‍ശനമാണെങ്കില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചതിന്റെ കാരണം അറിയിക്കാനും നിര്‍ദേശിച്ചു. സ്വകാര്യ സന്ദര്‍ശനമായിരുന്നെന്നും ഔദ്യോഗിക സന്ദര്‍ശനമായത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അതില്‍ ഖേദിക്കുന്നെന്നും വയലാര്‍ രവി കമീഷനെ അറിയിച്ചു. ഇതേതുടര്‍ന്നാണ് വിമാനയാത്രയ്ക്കും ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനും ചെലവായ തുക തിരിച്ചടയ്ക്കാന്‍ കമീഷന്‍ നിര്‍ദേശിച്ചത്. എന്നാല്‍, പ്രഖ്യാപനങ്ങളില്‍ തെരഞ്ഞെടുപ്പു ചട്ടലംഘനമില്ലെന്ന നിഗമനത്തിലാണ് കമീഷന്‍. രവിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട് കമീഷന്‍ എടുത്തത്. കണ്ണൂരില്‍ വയലാര്‍ രവി പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും എ വിജയരാഘവന്‍ എംപി തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടലംഘനവും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും സംബന്ധിച്ച് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് എല്‍ഡിഎഫ് കണ്ണൂര്‍ മണ്ഡലം സെക്രട്ടറി എം പ്രകാശന്‍ എംഎല്‍എയും പരാതി നല്‍കി. കണ്ണൂരില്‍ ജനാധിപത്യം അപകടത്തിലാണെന്നും ഇതിന് കൂട്ടുനില്‍ക്കുന്ന കലക്ടര്‍ ഒഴിയണമെന്നും ഒക്ടോബര്‍ 16ന് വയലാര്‍ രവി പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. ഡെന്‍മാര്‍ക്കില്‍ നേഴ്സുമാര്‍ക്ക് ജോലിക്ക് അവസരമുണ്ടാക്കിയതുപോലെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ക്ക് തൊഴില്‍ കിട്ടാന്‍ കരാര്‍ ഉടന്‍ ഒപ്പിടുമെന്നും പ്രഖ്യാപിച്ചു. മൈതാനം നിര്‍മിക്കാന്‍ അഞ്ചു ലക്ഷം രൂപ അനുവദിക്കുമെന്നാണ് നിര്‍മലഗിരി കോളേജില്‍ പ്രസംഗിച്ചത്.

1 comment:

ജനശബ്ദം said...

പ്രചാരണച്ചെലവ് വയലാര്‍ രവി തിരിച്ചടയ്ക്കണം: തെര. കമീഷന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചതിന്റെ ചെലവ് സ്വയം വഹിക്കാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയോട് തെരഞ്ഞെടുപ്പു കമീഷന്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചതുവഴി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയ കമീഷന്‍ ഇതിന് ചെലവായ പണം സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനും നിര്‍ദേശിച്ചു. കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിലെ ചടങ്ങില്‍ കോളേജിന് പ്രത്യേക വികസനഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ കലക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയതും സംബന്ധിച്ച് രണ്ട് ദിവസത്തിനകം മറുപടി നല്‍കാന്‍ ഒക്ടോബര്‍ 28ന് കമീഷന്‍ വയലാര്‍ രവിയോട് ആവശ്യപ്പെട്ടിരുന്നു. കോളേജില്‍ പുതിയ വാഗ്ദാനം നല്‍കിയില്ലെന്നും ആവശ്യത്തോട് പ്രതികരിക്കുക മാത്രമേ ഉണ്ടായുള്ളൂവെന്നും വയലാര്‍ രവി മറുപടി നല്‍കി. എന്നാല്‍, കണ്ണൂരടക്കം കേരളത്തില്‍ നടത്തിയ യാത്രകള്‍ ഔദ്യോഗികമോ സ്വകാര്യസന്ദര്‍ശനമോ എന്ന് കമീഷന്‍ വീണ്ടും ആരാഞ്ഞു. സ്വകാര്യസന്ദര്‍ശനമാണെങ്കില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചതിന്റെ കാരണം അറിയിക്കാനും നിര്‍ദേശിച്ചു. സ്വകാര്യ സന്ദര്‍ശനമായിരുന്നെന്നും ഔദ്യോഗിക സന്ദര്‍ശനമായത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അതില്‍ ഖേദിക്കുന്നെന്നും വയലാര്‍ രവി കമീഷനെ അറിയിച്ചു. ഇതേതുടര്‍ന്നാണ് വിമാനയാത്രയ്ക്കും ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനും ചെലവായ തുക തിരിച്ചടയ്ക്കാന്‍ കമീഷന്‍ നിര്‍ദേശിച്ചത്. എന്നാല്‍, പ്രഖ്യാപനങ്ങളില്‍ തെരഞ്ഞെടുപ്പു ചട്ടലംഘനമില്ലെന്ന നിഗമനത്തിലാണ് കമീഷന്‍. രവിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട് കമീഷന്‍ എടുത്തത്. കണ്ണൂരില്‍ വയലാര്‍ രവി പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും എ വിജയരാഘവന്‍ എംപി തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടലംഘനവും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും സംബന്ധിച്ച് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് എല്‍ഡിഎഫ് കണ്ണൂര്‍ മണ്ഡലം സെക്രട്ടറി എം പ്രകാശന്‍ എംഎല്‍എയും പരാതി നല്‍കി. കണ്ണൂരില്‍ ജനാധിപത്യം അപകടത്തിലാണെന്നും ഇതിന് കൂട്ടുനില്‍ക്കുന്ന കലക്ടര്‍ ഒഴിയണമെന്നും ഒക്ടോബര്‍ 16ന് വയലാര്‍ രവി പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. ഡെന്‍മാര്‍ക്കില്‍ നേഴ്സുമാര്‍ക്ക് ജോലിക്ക് അവസരമുണ്ടാക്കിയതുപോലെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ക്ക് തൊഴില്‍ കിട്ടാന്‍ കരാര്‍ ഉടന്‍ ഒപ്പിടുമെന്നും പ്രഖ്യാപിച്ചു. മൈതാനം നിര്‍മിക്കാന്‍ അഞ്ചു ലക്ഷം രൂപ അനുവദിക്കുമെന്നാണ് നിര്‍മലഗിരി കോളേജില്‍ പ്രസംഗിച്ചത്.