Monday, March 16, 2009

ആണവ കരാര്‍ പുനഃപരിശോധിക്കും: സിപിഐ എം പ്രകടന പത്രിക

ആണവ കരാര്‍ പുനഃപരിശോധിക്കും: സിപിഐ എം പ്രകടന പത്രിക


ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ എം പ്രകടനപത്രിക പുറത്തിറക്കി. സിപിഐ എം ആസ്ഥാനമായ എകെജി ഭവനില്‍ തിങ്ങിനിറഞ്ഞ മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, എം കെ പന്ഥെ, വൃന്ദ കാരാട്ട്, മുഹമ്മദ് അമീന്‍ എന്നിവരാണ് പ്രകടനപത്രിക പുറത്തിറക്കിയത്. അധികാരത്തിലെത്തിയാല്‍ അമേരിക്കയുമായുള്ള തന്ത്രപരമായ സഹകരണത്തിനുള്ള കരാര്‍ റദ്ദാക്കുമെന്നും ആണവ കരാര്‍ പുനഃപരിശോധിക്കുമെന്നും അതിലെ ദോഷകരമായ വ്യവസ്ഥകള്‍ തിരുത്തുമെന്നും പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചു. വര്‍ഗ്ഗീയകലാപങ്ങള്‍ക്കെതിരെ സമഗ്രമായ നിയമനിര്‍മ്മാണം നടത്തും. വര്‍ഗ്ഗീയാക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കും അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കും. വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന ഉള്ളടക്കം പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കംചെയ്യും. വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 10 ശതമാനത്തിന് തുല്യമായ തുക വാര്‍ഷികപദ്ധതിക്ക് അനുവദിക്കും. ഇപ്പോള്‍ ഇത് അഞ്ച് ശതമാനത്തില്‍ താഴെയാണ്. കാര്‍ഷികമേഖലയില്‍ വന്‍തോതില്‍ പൊതുനിക്ഷേപം നടത്തും. സാമ്പത്തികപ്രതിസന്ധിക്കിരയായ സാമാന്യജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളും. തൊഴില്‍ശാലകള്‍ അടച്ചുപൂട്ടുന്നതും തൊഴിലാളികളെ പിരിച്ചുവിടുന്നതും നിര്‍ത്തും. വേതനവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നത് നിരോധിക്കും. നഗരപ്രദേശങ്ങളിലേക്കും ദേശീയ തൊഴിലുറപ്പു പദ്ധതി വ്യാപിപ്പിക്കും. കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കില്ല. കള്ളപ്പണം കണ്ടെത്തും. അതിസമ്പന്നര്‍ക്കുള്ള വരുമാനനികുതി വര്‍ധിപ്പിക്കും. ആഗോളമൂലധനത്തിന്റെ വരവ് നിയന്ത്രിക്കും. ദേശീയ കാര്‍ഷിക കമ്മീഷന്റെ കര്‍ഷക അനുകൂല നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും. നാല് ശതമാനം പലിശക്ക് കാര്‍ഷിക വായ്പ ഉറപ്പാക്കും. താങ്ങുവില കൂടുതല്‍ വിളകള്‍ക്ക് വ്യാപിപ്പിക്കും. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തി വ്യാപിപ്പിക്കും. 14 അവശ്യവസ്തുക്കള്‍ പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യും. കസ്റ്റംസ്, എക്സൈസ് തീരുവ കുറച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കും. ഭൂപരിധി എടുത്തുകളയാനുള്ള നീക്കങ്ങള്‍ തടയും. മിച്ചഭൂമി പിടിച്ചെടുത്ത് അര്‍ഹതയുള്ളവര്‍ക്ക് വിതരണം ചെയ്യും. കര്‍ഷകരുടെയും ഭൂമിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുംവിധം ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യും. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കില്ല. പൊതുമേഖലയെ ശക്തിപ്പെടുത്തും ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികളെടുക്കും. ഭരണഘടനയുടെ 355, 356 വകുപ്പുകള്‍ ദുരുപയോഗിക്കുന്നത് തടയും. സ്വതന്ത്ര വിദേശനയം നടപ്പാക്കും. തീവ്രവാദത്തെ ചെറുക്കാന്‍ ശക്തമായ സംവിധാനം രൂപപ്പെടുത്തും. കേന്ദ്രത്തില്‍ കോഗ്രസിതര, ബിജെപിയിതര ഗവമെന്റിനെ അധികാരത്തിലേറ്റുകയാണ് ലക്ഷ്യമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. യുപിഎ ഗവമെന്റിന്റെ വിദേശനയവും സാമ്പത്തികനയങ്ങളും തിരുത്തുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞു. വര്‍ഗ്ഗീയശക്തികളോട് സന്ധിചെയ്യില്ല. മതനിരപേക്ഷ മൂല്യങ്ങളും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കും. അഞ്ച് വര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യയുടെ ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും തകര്‍ത്തുവെന്നും ഇന്ത്യയുടെ ചേരിചേരാ പാരമ്പര്യവും സാമ്രാജ്യത്വവിരുദ്ധ മുഖവും വികൃതമാക്കിയെന്നും മാനിഫെസ്റ്റോയില്‍ പറഞ്ഞു. മൂന്നാം മുന്നണി എന്താണെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോഗ്രസിനും പ്രണബ് മുഖര്‍ജിക്കും മനസ്സിലാകുമെന്ന് പ്രകാശ് കാരാട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി.

3 comments:

ജനശബ്ദം said...

ആണവ കരാര്‍ പുനഃപരിശോധിക്കും: സിപിഐ എം പ്രകടന പത്രിക

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ എം പ്രകടനപത്രിക പുറത്തിറക്കി. സിപിഐ എം ആസ്ഥാനമായ എകെജി ഭവനില്‍ തിങ്ങിനിറഞ്ഞ മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, എം കെ പന്ഥെ, വൃന്ദ കാരാട്ട്, മുഹമ്മദ് അമീന്‍ എന്നിവരാണ് പ്രകടനപത്രിക പുറത്തിറക്കിയത്. അധികാരത്തിലെത്തിയാല്‍ അമേരിക്കയുമായുള്ള തന്ത്രപരമായ സഹകരണത്തിനുള്ള കരാര്‍ റദ്ദാക്കുമെന്നും ആണവ കരാര്‍ പുനഃപരിശോധിക്കുമെന്നും അതിലെ ദോഷകരമായ വ്യവസ്ഥകള്‍ തിരുത്തുമെന്നും പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചു. വര്‍ഗ്ഗീയകലാപങ്ങള്‍ക്കെതിരെ സമഗ്രമായ നിയമനിര്‍മ്മാണം നടത്തും. വര്‍ഗ്ഗീയാക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കും അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കും. വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന ഉള്ളടക്കം പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കംചെയ്യും. വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 10 ശതമാനത്തിന് തുല്യമായ തുക വാര്‍ഷികപദ്ധതിക്ക് അനുവദിക്കും. ഇപ്പോള്‍ ഇത് അഞ്ച് ശതമാനത്തില്‍ താഴെയാണ്. കാര്‍ഷികമേഖലയില്‍ വന്‍തോതില്‍ പൊതുനിക്ഷേപം നടത്തും. സാമ്പത്തികപ്രതിസന്ധിക്കിരയായ സാമാന്യജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളും. തൊഴില്‍ശാലകള്‍ അടച്ചുപൂട്ടുന്നതും തൊഴിലാളികളെ പിരിച്ചുവിടുന്നതും നിര്‍ത്തും. വേതനവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നത് നിരോധിക്കും. നഗരപ്രദേശങ്ങളിലേക്കും ദേശീയ തൊഴിലുറപ്പു പദ്ധതി വ്യാപിപ്പിക്കും. കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കില്ല. കള്ളപ്പണം കണ്ടെത്തും. അതിസമ്പന്നര്‍ക്കുള്ള വരുമാനനികുതി വര്‍ധിപ്പിക്കും. ആഗോളമൂലധനത്തിന്റെ വരവ് നിയന്ത്രിക്കും. ദേശീയ കാര്‍ഷിക കമ്മീഷന്റെ കര്‍ഷക അനുകൂല നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും. നാല് ശതമാനം പലിശക്ക് കാര്‍ഷിക വായ്പ ഉറപ്പാക്കും. താങ്ങുവില കൂടുതല്‍ വിളകള്‍ക്ക് വ്യാപിപ്പിക്കും. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തി വ്യാപിപ്പിക്കും. 14 അവശ്യവസ്തുക്കള്‍ പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യും. കസ്റ്റംസ്, എക്സൈസ് തീരുവ കുറച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കും. ഭൂപരിധി എടുത്തുകളയാനുള്ള നീക്കങ്ങള്‍ തടയും. മിച്ചഭൂമി പിടിച്ചെടുത്ത് അര്‍ഹതയുള്ളവര്‍ക്ക് വിതരണം ചെയ്യും. കര്‍ഷകരുടെയും ഭൂമിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുംവിധം ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യും. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കില്ല. പൊതുമേഖലയെ ശക്തിപ്പെടുത്തും ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികളെടുക്കും. ഭരണഘടനയുടെ 355, 356 വകുപ്പുകള്‍ ദുരുപയോഗിക്കുന്നത് തടയും. സ്വതന്ത്ര വിദേശനയം നടപ്പാക്കും. തീവ്രവാദത്തെ ചെറുക്കാന്‍ ശക്തമായ സംവിധാനം രൂപപ്പെടുത്തും. കേന്ദ്രത്തില്‍ കോഗ്രസിതര, ബിജെപിയിതര ഗവമെന്റിനെ അധികാരത്തിലേറ്റുകയാണ് ലക്ഷ്യമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. യുപിഎ ഗവമെന്റിന്റെ വിദേശനയവും സാമ്പത്തികനയങ്ങളും തിരുത്തുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞു. വര്‍ഗ്ഗീയശക്തികളോട് സന്ധിചെയ്യില്ല. മതനിരപേക്ഷ മൂല്യങ്ങളും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കും. അഞ്ച് വര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യയുടെ ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും തകര്‍ത്തുവെന്നും ഇന്ത്യയുടെ ചേരിചേരാ പാരമ്പര്യവും സാമ്രാജ്യത്വവിരുദ്ധ മുഖവും വികൃതമാക്കിയെന്നും മാനിഫെസ്റ്റോയില്‍ പറഞ്ഞു. മൂന്നാം മുന്നണി എന്താണെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോഗ്രസിനും പ്രണബ് മുഖര്‍ജിക്കും മനസ്സിലാകുമെന്ന് പ്രകാശ് കാരാട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി.

Anonymous said...

They cannot Rule a state like Kerala. Think if they get whole India. CPIM becomes the number ONE millionaire by looting public money. And start Delhi yatra to protect their leaders. CPIM Stop nonsense

കടത്തുകാരന്‍/kadathukaaran said...

അധികാരത്തില്‍ വരാന്‍ യാതൊരു ചാന്‍സും ഇല്ലെന്നറിയാമെന്നതുകൊണ്ട് ഇതെല്ല ഇതിനപ്പുറവും ഈ കെ ടി ജോസഫ് ചാടിക്കടന്നിട്ടുണ്ട്...