Tuesday, March 3, 2009

പ്രവാസി ക്ഷേമത്തിന് മാതൃകാ പദ്ധതി

പ്രവാസി ക്ഷേമത്തിന് മാതൃകാ പദ്ധതി

ഇന്ത്യയില്‍ ആദ്യമായാണ് പ്രവാസികളുടെ ക്ഷേമത്തിനായി ഒരു സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാനാരംഭിക്കുന്നത്. തൃശൂരില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശനിയാഴ്ച ഉദ്ഘാടനംചെയ്ത ആ പദ്ധതിയുടെ ആനുകൂല്യം വിദേശത്ത് ജോലിചെയ്യുന്ന 20 ലക്ഷം മലയാളികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന പത്തുലക്ഷം പേര്‍ക്കുമാണ് ലഭിക്കുക. നേരത്തെ വിദേശങ്ങളില്‍ ജോലിചെയ്ത് നാട്ടില്‍ തിരിച്ചെത്തി വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്കും ഈ ക്ഷേമിനിധിയുടെ പരിരക്ഷയുണ്ടാകും. അംഗങ്ങളാകുന്നവര്‍ക്ക് പെന്‍ഷന്‍, അവര്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബപെന്‍ഷന്‍, പ്രത്യേക ചികിത്സയ്ക്ക് സാമ്പത്തികസഹായം, മക്കളുടെ വിവാഹത്തിന് ധനസഹായം, അപകടമോ അപകടമരണമോ സംഭവിച്ചാല്‍ സഹായം, വസ്തു വാങ്ങുന്നതിനും വീട് നിര്‍മിക്കുന്നതിനും ധനസഹായം തുടങ്ങി ഒട്ടേറെ ആനുകൂല്യവും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. കേന്ദ്രസര്‍ക്കാര്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമ്പോഴാണ് എല്ലാത്തരം സാമ്പത്തിക പ്രയാസങ്ങളെയും അവഗണിച്ച് ഇത്തരമൊരു പദ്ധതിയുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുന്നോട്ടുവന്നത്. ഇതാകട്ടെ, സംസ്ഥാന സര്‍ക്കാര്‍ ജനക്ഷേമകരമായി നടപ്പാക്കുന്ന അനേകം പദ്ധതികളില്‍ ഒന്നുമാത്രമല്ല വമ്പിച്ച ജനാഭിപ്രായം ഉണ്ടാക്കുന്നതുകൂടിയാണ്. അതു തിരിച്ചറിഞ്ഞുകൊണ്ടാകണം, മാധ്യമങ്ങള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഉദ്ഘാടനപ്രസംഗത്തിലെ ആനുഷംഗികമായ ചില പരാമര്‍ശങ്ങള്‍ മാത്രം വാര്‍ത്തയാക്കിയതും പദ്ധതിയിലെയും ഉദ്ഘാടന പ്രസംഗത്തിലെയും സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്തത്. പ്രവാസി മലയാളികളുടെ പുരോഗതിയും പുനരധിവാസവും ലക്ഷ്യമാക്കി സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച കേരള പ്രവാസി ക്ഷേമപദ്ധതിയും മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദത്തിന്റെ ഉള്ളടക്കവും തമ്മില്‍ പ്രകടമായ ഒരു ബന്ധവും കാണുന്നില്ല. ശനിയാഴ്ചത്തെ ചാനല്‍ ചര്‍ച്ചകളിലോ ഞായറാഴ്ച ഇറങ്ങിയ മുഖ്യധാരാ പത്രങ്ങളിലോ പ്രവാസി മലിയാളി പ്രശ്നത്തെക്കുറിച്ച് ഒന്നുമില്ല. പ്രവാസിമലയാളികള്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ ഇന്ന് അഭിമുഖീകരിക്കുന്നത് നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുമ്പോഴുള്ള അതിയായ ആശങ്കയെയാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം എപ്പോഴും തങ്ങളുടെ തലയില്‍ പതിക്കാമെന്നോര്‍ത്ത് ഭയചകിതരായി കഴിയുന്ന അനേകലക്ഷങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസം പകരാന്‍ മുന്നോട്ടുവന്ന സംസ്ഥാന സര്‍ക്കാരിനെ മാധ്യമങ്ങളൊന്നും അഭിനന്ദിക്കുന്നില്ലെന്നതോ പോകട്ടെ, ആ പദ്ധതി ഉദ്ഘാടനംചെയ്ത വാര്‍ത്ത അന്തസ്സായി പ്രസിദ്ധീകരിക്കാന്‍പോലും തയ്യാറായില്ല എന്നത് അത്ഭുതകരംതന്നെ. വിവാദങ്ങളാണ്, വാര്‍ത്തകളല്ല നമ്മുടെ മാധ്യമങ്ങള്‍ക്ക് പ്രിയം. പാല്‍ചുരത്തുന്ന അകിടില്‍നിന്ന് ചോരയൂറ്റിക്കുടിക്കാന്‍ നോമ്പുനോറ്റിരിക്കുന്ന ഇത്തരം നെറികെട്ട മനസ്സുകളാണ് ഇന്നീ നാടിന്റെ ശാപം. അല്ലെങ്കില്‍, ഉദ്ഘാടന പ്രസംഗത്തില്‍ വി എസ് പ്രവാസി മലയാളികളെക്കുറിച്ച് പറഞ്ഞ എന്തെങ്കിലുമൊരുകാര്യം അവര്‍ക്ക് വാര്‍ത്തയാകേണ്ടിയിരുന്നതല്ലേ? മാധ്യമങ്ങളെമാത്രം കുറ്റപ്പെടുത്തിയാലും തീരുന്നതല്ല പ്രശ്നം. കാള പെറ്റു എന്നുകേട്ട പാതി ഫോണുംകൊണ്ട് ചാനലുകളിലേക്കു പാഞ്ഞ വിശകലന വിദഗ്ധരുടെ സ്ഥിതി അതിനേക്കാള്‍ മോശമാണ്. യഥാര്‍ഥത്തില്‍, വിദേശ രാജ്യങ്ങളില്‍നിന്ന് തൊഴില്‍രഹിതരായി മടങ്ങുന്നവരെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം കേരളം ഇന്ന് ഏറ്റവുമധികം ശ്രദ്ധചെലുത്തേണ്ട വിഷയമാണ്. ഗള്‍ഫ് മേഖലയിലേക്കുള്ള കുടിയേറ്റം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. അതിലൂടെ, രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടായി; കേരളജനതയുടെ ജീവിതനിലവാരം ഉയരുന്ന സാഹചര്യവും സംജാതമായി. ദരിദ്രരും ഇടത്തരക്കാരുമായ ജനവിഭാഗത്തിന്റെ തകര്‍ച്ച തടുത്തുനിര്‍ത്തുന്നതില്‍ ഗള്‍ഫ് മേഖല വലിയ പങ്കാണ് വഹിച്ചത്. ഇത്തരം കുടുംബങ്ങളില്‍നിന്നുള്ള നിരവധിപേരുടെ അത്താണിയായിത്തീര്‍ന്നത് ഗള്‍ഫ് മേഖലയാണ്. കേരളത്തിലെ ജനങ്ങളുടെ ഉപഭോഗനിരക്ക് വര്‍ധിപ്പിക്കുന്നതിനും ഇത് സാഹചര്യമൊരുക്കി. കേരളത്തിനുള്ള കേന്ദ്രവിഹിതത്തേക്കാള്‍ ഉയര്‍ന്ന തുക പ്രതിവര്‍ഷം നാട്ടിലെത്തിക്കുന്നവരാണ് വിദേശമലയാളികള്‍. ഇങ്ങനെ സംസ്ഥാനത്തിന്റെ നാനാതലങ്ങളിലും വന്ന മാറ്റത്തിനാണ് പ്രവാസി മലയാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് സംഭവിച്ചാല്‍ അടിയേല്‍ക്കാന്‍ പോകുന്നത്്. പ്രവാസിമലയാളികളുടെ സംരക്ഷണം നാടിന്റെ ആവശ്യമാണ്. അതു കണ്ടറിഞ്ഞുള്ള ഇടപെടലാണ് എല്‍ഡിഎഫ് ഗവമെന്റ് നടത്തിയത്. ആ ഗവമെന്റിന്റെ നായകനാണ് വിഎസ്. ഉദ്ഘാടനപ്രസംഗത്തില്‍ വി എസ് ദീര്‍ഘമായി വിശദീകരിച്ചതും അത്തരം കാര്യങ്ങളാണ്. അതില്‍ എവിടെയോ ഒരു ബക്കറ്റ് വെള്ളത്തിന്റെയും കടലിന്റെയുമെല്ലാം കാര്യം പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍, അത്തരമൊരു പരാമര്‍ശത്തെ വിവാദവിഷയമാക്കാതിരിക്കാനുമുള്ള സാമാന്യ മര്യാദയാണ് ജനങ്ങള്‍ക്കുവേണ്ടിയുള്ള മാധ്യമപ്രവര്‍ത്തനം. വിവാദങ്ങള്‍ ഭക്ഷിച്ചാല്‍ മാധ്യമങ്ങളുടെ വിശപ്പുമാറുമെങ്കിലും ജനങ്ങള്‍ക്ക് അതുകൊണ്ട് ഒരു പ്രയോജനവും ലഭിക്കാന്‍ പോകുന്നില്ല. നേതാക്കളുടെ പ്രസംഗത്തിന്റെ ഏതെങ്കിലും ഭാഗം അടര്‍ത്തിയെടുത്ത് ഇത്തരം വിവാദമുണ്ടാക്കുകയും ചിലചില പരാമര്‍ശങ്ങള്‍ തങ്ങള്‍ക്ക് തോന്നുംവിധം വ്യാഖ്യാനിക്കുകയും അതാണ് നാടിന്റെ പ്രധാന കാര്യം എന്നു കല്‍പ്പിക്കുകയും ചെയ്യുന്ന സമ്പ്രദായത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഗണത്തിലല്ല, മൂന്നാംകിട ഏഷണിയുടെയും കൌശലത്തിന്റെയും ഗണത്തിലാണ് പെടുത്തേണ്ടത്. വിവാദങ്ങളില്‍ കുരുക്കി സംസ്ഥാനഗവമെന്റിന്റെ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കാതിരിക്കാനുള്ള ഈ ഹീനമായ നീക്കങ്ങള്‍ക്ക് ഏറ്റവും നല്ല മറുപടി അവഗണനതന്നെയാണ്. ജനങ്ങള്‍ അവഗണിച്ചുതള്ളുമ്പോള്‍ മാധ്യമങ്ങളുടെ വിവാദക്കുര താനേ അടങ്ങിക്കൊള്ളും.

desh

1 comment:

ജനശബ്ദം said...

പ്രവാസി ക്ഷേമത്തിന് മാതൃകാ പദ്ധതി

ഇന്ത്യയില്‍ ആദ്യമായാണ് പ്രവാസികളുടെ ക്ഷേമത്തിനായി ഒരു സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാനാരംഭിക്കുന്നത്. തൃശൂരില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശനിയാഴ്ച ഉദ്ഘാടനംചെയ്ത ആ പദ്ധതിയുടെ ആനുകൂല്യം വിദേശത്ത് ജോലിചെയ്യുന്ന 20 ലക്ഷം മലയാളികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന പത്തുലക്ഷം പേര്‍ക്കുമാണ് ലഭിക്കുക. നേരത്തെ വിദേശങ്ങളില്‍ ജോലിചെയ്ത് നാട്ടില്‍ തിരിച്ചെത്തി വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്കും ഈ ക്ഷേമിനിധിയുടെ പരിരക്ഷയുണ്ടാകും. അംഗങ്ങളാകുന്നവര്‍ക്ക് പെന്‍ഷന്‍, അവര്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബപെന്‍ഷന്‍, പ്രത്യേക ചികിത്സയ്ക്ക് സാമ്പത്തികസഹായം, മക്കളുടെ വിവാഹത്തിന് ധനസഹായം, അപകടമോ അപകടമരണമോ സംഭവിച്ചാല്‍ സഹായം, വസ്തു വാങ്ങുന്നതിനും വീട് നിര്‍മിക്കുന്നതിനും ധനസഹായം തുടങ്ങി ഒട്ടേറെ ആനുകൂല്യവും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. കേന്ദ്രസര്‍ക്കാര്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമ്പോഴാണ് എല്ലാത്തരം സാമ്പത്തിക പ്രയാസങ്ങളെയും അവഗണിച്ച് ഇത്തരമൊരു പദ്ധതിയുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുന്നോട്ടുവന്നത്. ഇതാകട്ടെ, സംസ്ഥാന സര്‍ക്കാര്‍ ജനക്ഷേമകരമായി നടപ്പാക്കുന്ന അനേകം പദ്ധതികളില്‍ ഒന്നുമാത്രമല്ല വമ്പിച്ച ജനാഭിപ്രായം ഉണ്ടാക്കുന്നതുകൂടിയാണ്. അതു തിരിച്ചറിഞ്ഞുകൊണ്ടാകണം, മാധ്യമങ്ങള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഉദ്ഘാടനപ്രസംഗത്തിലെ ആനുഷംഗികമായ ചില പരാമര്‍ശങ്ങള്‍ മാത്രം വാര്‍ത്തയാക്കിയതും പദ്ധതിയിലെയും ഉദ്ഘാടന പ്രസംഗത്തിലെയും സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്തത്. പ്രവാസി മലയാളികളുടെ പുരോഗതിയും പുനരധിവാസവും ലക്ഷ്യമാക്കി സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച കേരള പ്രവാസി ക്ഷേമപദ്ധതിയും മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദത്തിന്റെ ഉള്ളടക്കവും തമ്മില്‍ പ്രകടമായ ഒരു ബന്ധവും കാണുന്നില്ല. ശനിയാഴ്ചത്തെ ചാനല്‍ ചര്‍ച്ചകളിലോ ഞായറാഴ്ച ഇറങ്ങിയ മുഖ്യധാരാ പത്രങ്ങളിലോ പ്രവാസി മലിയാളി പ്രശ്നത്തെക്കുറിച്ച് ഒന്നുമില്ല. പ്രവാസിമലയാളികള്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ ഇന്ന് അഭിമുഖീകരിക്കുന്നത് നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുമ്പോഴുള്ള അതിയായ ആശങ്കയെയാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം എപ്പോഴും തങ്ങളുടെ തലയില്‍ പതിക്കാമെന്നോര്‍ത്ത് ഭയചകിതരായി കഴിയുന്ന അനേകലക്ഷങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസം പകരാന്‍ മുന്നോട്ടുവന്ന സംസ്ഥാന സര്‍ക്കാരിനെ മാധ്യമങ്ങളൊന്നും അഭിനന്ദിക്കുന്നില്ലെന്നതോ പോകട്ടെ, ആ പദ്ധതി ഉദ്ഘാടനംചെയ്ത വാര്‍ത്ത അന്തസ്സായി പ്രസിദ്ധീകരിക്കാന്‍പോലും തയ്യാറായില്ല എന്നത് അത്ഭുതകരംതന്നെ. വിവാദങ്ങളാണ്, വാര്‍ത്തകളല്ല നമ്മുടെ മാധ്യമങ്ങള്‍ക്ക് പ്രിയം. പാല്‍ചുരത്തുന്ന അകിടില്‍നിന്ന് ചോരയൂറ്റിക്കുടിക്കാന്‍ നോമ്പുനോറ്റിരിക്കുന്ന ഇത്തരം നെറികെട്ട മനസ്സുകളാണ് ഇന്നീ നാടിന്റെ ശാപം. അല്ലെങ്കില്‍, ഉദ്ഘാടന പ്രസംഗത്തില്‍ വി എസ് പ്രവാസി മലയാളികളെക്കുറിച്ച് പറഞ്ഞ എന്തെങ്കിലുമൊരുകാര്യം അവര്‍ക്ക് വാര്‍ത്തയാകേണ്ടിയിരുന്നതല്ലേ? മാധ്യമങ്ങളെമാത്രം കുറ്റപ്പെടുത്തിയാലും തീരുന്നതല്ല പ്രശ്നം. കാള പെറ്റു എന്നുകേട്ട പാതി ഫോണുംകൊണ്ട് ചാനലുകളിലേക്കു പാഞ്ഞ വിശകലന വിദഗ്ധരുടെ സ്ഥിതി അതിനേക്കാള്‍ മോശമാണ്. യഥാര്‍ഥത്തില്‍, വിദേശ രാജ്യങ്ങളില്‍നിന്ന് തൊഴില്‍രഹിതരായി മടങ്ങുന്നവരെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം കേരളം ഇന്ന് ഏറ്റവുമധികം ശ്രദ്ധചെലുത്തേണ്ട വിഷയമാണ്. ഗള്‍ഫ് മേഖലയിലേക്കുള്ള കുടിയേറ്റം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. അതിലൂടെ, രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടായി; കേരളജനതയുടെ ജീവിതനിലവാരം ഉയരുന്ന സാഹചര്യവും സംജാതമായി. ദരിദ്രരും ഇടത്തരക്കാരുമായ ജനവിഭാഗത്തിന്റെ തകര്‍ച്ച തടുത്തുനിര്‍ത്തുന്നതില്‍ ഗള്‍ഫ് മേഖല വലിയ പങ്കാണ് വഹിച്ചത്. ഇത്തരം കുടുംബങ്ങളില്‍നിന്നുള്ള നിരവധിപേരുടെ അത്താണിയായിത്തീര്‍ന്നത് ഗള്‍ഫ് മേഖലയാണ്. കേരളത്തിലെ ജനങ്ങളുടെ ഉപഭോഗനിരക്ക് വര്‍ധിപ്പിക്കുന്നതിനും ഇത് സാഹചര്യമൊരുക്കി. കേരളത്തിനുള്ള കേന്ദ്രവിഹിതത്തേക്കാള്‍ ഉയര്‍ന്ന തുക പ്രതിവര്‍ഷം നാട്ടിലെത്തിക്കുന്നവരാണ് വിദേശമലയാളികള്‍. ഇങ്ങനെ സംസ്ഥാനത്തിന്റെ നാനാതലങ്ങളിലും വന്ന മാറ്റത്തിനാണ് പ്രവാസി മലയാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് സംഭവിച്ചാല്‍ അടിയേല്‍ക്കാന്‍ പോകുന്നത്്. പ്രവാസിമലയാളികളുടെ സംരക്ഷണം നാടിന്റെ ആവശ്യമാണ്. അതു കണ്ടറിഞ്ഞുള്ള ഇടപെടലാണ് എല്‍ഡിഎഫ് ഗവമെന്റ് നടത്തിയത്. ആ ഗവമെന്റിന്റെ നായകനാണ് വിഎസ്. ഉദ്ഘാടനപ്രസംഗത്തില്‍ വി എസ് ദീര്‍ഘമായി വിശദീകരിച്ചതും അത്തരം കാര്യങ്ങളാണ്. അതില്‍ എവിടെയോ ഒരു ബക്കറ്റ് വെള്ളത്തിന്റെയും കടലിന്റെയുമെല്ലാം കാര്യം പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍, അത്തരമൊരു പരാമര്‍ശത്തെ വിവാദവിഷയമാക്കാതിരിക്കാനുമുള്ള സാമാന്യ മര്യാദയാണ് ജനങ്ങള്‍ക്കുവേണ്ടിയുള്ള മാധ്യമപ്രവര്‍ത്തനം. വിവാദങ്ങള്‍ ഭക്ഷിച്ചാല്‍ മാധ്യമങ്ങളുടെ വിശപ്പുമാറുമെങ്കിലും ജനങ്ങള്‍ക്ക് അതുകൊണ്ട് ഒരു പ്രയോജനവും ലഭിക്കാന്‍ പോകുന്നില്ല. നേതാക്കളുടെ പ്രസംഗത്തിന്റെ ഏതെങ്കിലും ഭാഗം അടര്‍ത്തിയെടുത്ത് ഇത്തരം വിവാദമുണ്ടാക്കുകയും ചിലചില പരാമര്‍ശങ്ങള്‍ തങ്ങള്‍ക്ക് തോന്നുംവിധം വ്യാഖ്യാനിക്കുകയും അതാണ് നാടിന്റെ പ്രധാന കാര്യം എന്നു കല്‍പ്പിക്കുകയും ചെയ്യുന്ന സമ്പ്രദായത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഗണത്തിലല്ല, മൂന്നാംകിട ഏഷണിയുടെയും കൌശലത്തിന്റെയും ഗണത്തിലാണ് പെടുത്തേണ്ടത്. വിവാദങ്ങളില്‍ കുരുക്കി സംസ്ഥാനഗവമെന്റിന്റെ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കാതിരിക്കാനുള്ള ഈ ഹീനമായ നീക്കങ്ങള്‍ക്ക് ഏറ്റവും നല്ല മറുപടി അവഗണനതന്നെയാണ്. ജനങ്ങള്‍ അവഗണിച്ചുതള്ളുമ്പോള്‍ മാധ്യമങ്ങളുടെ വിവാദക്കുര താനേ അടങ്ങിക്കൊള്ളും.