Wednesday, March 11, 2009

പരീക്ഷകള്‍ ഇന്നു തുടങ്ങും

പരീക്ഷകള്‍ ഇന്നു തുടങ്ങും

തിരു: എസ്എസ്എല്‍സി, പ്ളസ്ടു, വിഎച്ച്എസ്ഇ, ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എസ്എല്‍സി, (സ്പെഷ്യല്‍ സ്കൂള്‍സ്), എഎച്ച്എസ്എല്‍സി, ശ്രവണവൈകല്യമുള്ളവര്‍ക്കുള്ള എസ്എസ്എല്‍സി എന്നീ പരീക്ഷകള്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് മന്ത്രി എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്ളസ്വ വിഭാഗത്തിന് ആദ്യമായി ഏര്‍പ്പെടുത്തിയ പൊതുപരീക്ഷയും ബുധനാഴ്ച തുടങ്ങും. ജിയോളജി, സോഷ്യല്‍ വര്‍ക്ക് പരീക്ഷകളാണ് ആദ്യദിനത്തില്‍. 12ന് സ്റാറ്റിസ്റിക്സ് പരീക്ഷയും നടക്കും. കൂടുതല്‍ കുട്ടികള്‍ എഴുതുന്ന മറ്റു പരീക്ഷകള്‍ 13ന് തുടങ്ങും. പത്താംക്ളാസ് പരീക്ഷ 26ന് അവസാനിക്കും. പകല്‍ 1.45നാണ് പരീക്ഷ തുടങ്ങുക. ആകെ 4,46,625 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 2,21,053 ആകുട്ടികളും 2,25,572 പെകുട്ടികളുമാണ്. പ്രൈവറ്റ് ന്യൂ സ്കീം വിഭാഗത്തില്‍ 8750 വിദ്യാര്‍ഥികളും ഇതിനുപുറമെ പരീക്ഷ എഴുതുന്നുണ്ട്. മലയാളം മാധ്യമത്തില്‍ 3,74,532 കുട്ടികളും ഇംഗ്ളീഷ് മാധ്യമത്തില്‍ 66,231 കുട്ടികളും തമിഴ് മാധ്യമത്തില്‍ 2343 കുട്ടികളും കന്നട മാധ്യമത്തില്‍ 3519 കുട്ടികളും പരീക്ഷ എഴുതുന്നു. പ്ളസ്ടു പരീക്ഷ 24ന് അവസാനിക്കും. രാവിലെ പത്തുമുതലാണ് പരീക്ഷ. പ്രാക്ടിക്കലുള്ള വിഷയങ്ങള്‍ക്ക് 12.15 വരെയും പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് 12.45 വരെയുമാണ് പരീക്ഷ. ഇതില്‍ 15 മിനിറ്റ് കൂള്‍ ഓഫ് ടൈമാണ്. ഈ സമയത്ത് ഉത്തരങ്ങള്‍ എഴുതാന്‍ പാടില്ല. പഴയ സ്കീമില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് ഒരുമണിവരെയാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ രാവിലെ 9.30 മുതല്‍ പരീക്ഷ തുടങ്ങും. ആ ദിവസങ്ങളില്‍ പ്രാക്ടിക്കലുള്ള വിഷയങ്ങള്‍ക്കും ഇല്ലാത്ത വിഷയങ്ങള്‍ക്കും യഥാക്രമം 11.45 വരെയും 12.15 വരെയും പഴയ സ്കീമിന് 12.30 വരെയുമാണ് പരീക്ഷ. പ്ളസ്ടുവിന് ഈ വര്‍ഷം 7,90,903 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 4,09,357 പേര്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളും 3,81,546 പേര്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുമാണ്. രണ്ടാംവര്‍ഷത്തില്‍ സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍ 2,63,051 പേരും ഓപ്പ സ്കൂള്‍ വിഭാഗത്തില്‍ 90,636 പേരും കമ്പാര്‍ട്ട്മെന്റലായി 55,669 പേരും പരീക്ഷ എഴുതും. ഒന്നാംവര്‍ഷം സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍ 2,88,145 പേരും ഓപ്പ സ്കൂള്‍ വിഭാഗത്തില്‍ 93,402 പേരും പരീക്ഷ എഴുതും. മലപ്പുറം ജില്ലയില്‍ 1,14,868 പേര്‍ പരീക്ഷയെഴുതുമ്പോള്‍ കോഴിക്കോട്ട് 80,037 പേരും തിരുവനന്തപുരത്ത് 74,937 പേരും തൃശൂരില്‍ 73,777 പേരും പരീക്ഷയെഴുതുന്നു. 1186 പേര്‍ ഗള്‍ഫിലും 2815 പേര്‍ ലക്ഷദ്വീപിലും 1138 പേര്‍ മാഹിയിലും പരീക്ഷയെഴുതുന്നു. മറ്റു ജില്ലകളിലെ കണക്ക് ഇപ്രകാരമാണ്. കാസര്‍കോട് 27,897, കണ്ണൂര്‍ 61,003, വയനാട് 18,759, പാലക്കാട് 61,121, എറണാകുളം 70,540, ഇടുക്കി 20,551, കോട്ടയം 46,399, ആലപ്പുഴ 49,428, പത്തനംതിട്ട 31,401, കൊല്ലം 55,644. 11,732 കേന്ദ്രത്തിലായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഇതില്‍ 810 കേന്ദ്രം ഗവ. സ്കൂളുകളും 530 കേന്ദ്രം എയ്ഡഡ് സ്കൂളുകളും 392 കേന്ദ്രം അ എയ്ഡഡ് സ്കൂളുകളുമാണ്.

No comments: