Tuesday, March 10, 2009

വോട്ടെടുപ്പില്‍ മെത്രാന്മാര്‍ ഇടപെടരുത്: ആര്‍ച്ച് ബിഷപ് കര്‍ദിനാര്‍ മാര്‍ വര്‍ക്കി വിതയത്തില്‍ .

വോട്ടെടുപ്പില്‍ മെത്രാന്മാര്‍ ഇടപെടരുത്: ആര്‍ച്ച് ബിഷപ് കര്‍ദിനാര്‍ മാര്‍ വര്‍ക്കി വിതയത്തില്‍ .

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആരാവണമെന്നോ ആര്‍ക്ക് വോട്ട് ചെയ്യണമെന്നോ പറയാന്‍ സഭക്കോ മെത്രാന്മാര്‍ക്കോ അവകാശമില്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാര്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. ആത്മകഥാംശമുള്ള തന്റെ പുസ്തകം 'ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന്്' (സ്ട്രെയ്റ്റ് ഫ്രം ദി ഹാര്‍ട്ട്) പ്രകാശനത്തിനുശേഷം വരാപ്പുഴ ബിഷപ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരില്‍ ടോം വടക്കന്റെ സ്ഥാനാര്‍ഥിത്വപ്രശ്നത്തില്‍ മെത്രാന്‍ ഇടപെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി മെത്രാന്മാര്‍ വോട്ടു പിടിക്കേണ്ട ആവശ്യമില്ല. ഏതെങ്കിലും പ്രത്യേക വ്യക്തിക്ക് വോട്ട്ചെയ്യണമെന്നുപറയാന്‍ മെത്രാന്മാര്‍ക്ക് അധികാരമില്ല. ആര്‍ക്ക് വോട്ട്ചെയ്യണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. തന്റെ സഭയ്ക്ക് ഒരിക്കലും കക്ഷിരാഷ്ട്രീയമില്ല. ഒരു സമുദായത്തില്‍പ്പെട്ടവര്‍ അതേ സമുദായക്കാര്‍ക്ക് വോട്ട്ചെയ്യണമെന്നു പറയുന്നത് ശരിയല്ല. ഒരു പ്രത്യേക പാര്‍ടിയെയും സഭ പിന്തുണയ്ക്കേണ്ട കാര്യമില്ല. തന്റെ വ്യക്തിപരമായ രാഷ്ട്രീയനിലപാട് സഭയുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആത്മകഥയിലെ പല പരാമര്‍ശങ്ങളും പിന്നീട് ഒച്ചപ്പാടുണ്ടാക്കാനിടയുള്ളതാണെന്ന് ഉത്തമബോധ്യമുണ്ടെന്നും വര്‍ക്കി വിതയത്തില്‍ പറഞ്ഞു. പുസ്തകം പ്രകാശനംചെയ്യരുതെന്നാവശ്യപ്പെട്ട് സഭയ്ക്കുള്ളില്‍നിന്നും ചില രാഷ്ട്രീയക്കാരില്‍നിന്നും സമ്മര്‍ദമുണ്ടായിരുന്നു. പുസ്തകത്തില്‍ എഴുതിയ കാര്യങ്ങള്‍ ഏതെങ്കിലും തെറ്റാണെന്നു ബോധ്യപ്പെട്ടാല്‍ പരസ്യമായി മാപ്പുപറയാന്‍ തയ്യാറാണ്. വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ വിവാദ സിഡി കേരളത്തിന്റെ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്നും വര്‍ക്കി വിതയത്തില്‍ പറഞ്ഞു.

1 comment:

ജനശബ്ദം said...

വോട്ടെടുപ്പില്‍ മെത്രാന്മാര്‍ ഇടപെടരുത്: ആര്‍ച്ച് ബിഷപ് കര്‍ദിനാര്‍ മാര്‍ വര്‍ക്കി വിതയത്തില്‍ .

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആരാവണമെന്നോ ആര്‍ക്ക് വോട്ട് ചെയ്യണമെന്നോ പറയാന്‍ സഭക്കോ മെത്രാന്മാര്‍ക്കോ അവകാശമില്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാര്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. ആത്മകഥാംശമുള്ള തന്റെ പുസ്തകം 'ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന്്' (സ്ട്രെയ്റ്റ് ഫ്രം ദി ഹാര്‍ട്ട്) പ്രകാശനത്തിനുശേഷം വരാപ്പുഴ ബിഷപ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരില്‍ ടോം വടക്കന്റെ സ്ഥാനാര്‍ഥിത്വപ്രശ്നത്തില്‍ മെത്രാന്‍ ഇടപെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി മെത്രാന്മാര്‍ വോട്ടു പിടിക്കേണ്ട ആവശ്യമില്ല. ഏതെങ്കിലും പ്രത്യേക വ്യക്തിക്ക് വോട്ട്ചെയ്യണമെന്നുപറയാന്‍ മെത്രാന്മാര്‍ക്ക് അധികാരമില്ല. ആര്‍ക്ക് വോട്ട്ചെയ്യണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. തന്റെ സഭയ്ക്ക് ഒരിക്കലും കക്ഷിരാഷ്ട്രീയമില്ല. ഒരു സമുദായത്തില്‍പ്പെട്ടവര്‍ അതേ സമുദായക്കാര്‍ക്ക് വോട്ട്ചെയ്യണമെന്നു പറയുന്നത് ശരിയല്ല. ഒരു പ്രത്യേക പാര്‍ടിയെയും സഭ പിന്തുണയ്ക്കേണ്ട കാര്യമില്ല. തന്റെ വ്യക്തിപരമായ രാഷ്ട്രീയനിലപാട് സഭയുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആത്മകഥയിലെ പല പരാമര്‍ശങ്ങളും പിന്നീട് ഒച്ചപ്പാടുണ്ടാക്കാനിടയുള്ളതാണെന്ന് ഉത്തമബോധ്യമുണ്ടെന്നും വര്‍ക്കി വിതയത്തില്‍ പറഞ്ഞു. പുസ്തകം പ്രകാശനംചെയ്യരുതെന്നാവശ്യപ്പെട്ട് സഭയ്ക്കുള്ളില്‍നിന്നും ചില രാഷ്ട്രീയക്കാരില്‍നിന്നും സമ്മര്‍ദമുണ്ടായിരുന്നു. പുസ്തകത്തില്‍ എഴുതിയ കാര്യങ്ങള്‍ ഏതെങ്കിലും തെറ്റാണെന്നു ബോധ്യപ്പെട്ടാല്‍ പരസ്യമായി മാപ്പുപറയാന്‍ തയ്യാറാണ്. വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ വിവാദ സിഡി കേരളത്തിന്റെ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്നും വര്‍ക്കി വിതയത്തില്‍ പറഞ്ഞു.