Wednesday, March 11, 2009

മലപ്പുറത്ത് 71,467 വിദ്യാര്‍ഥികള്‍ ഇന്നു പരീക്ഷാഹാളിലേക്ക്

മലപ്പുറത്ത് 71,467 വിദ്യാര്‍ഥികള്‍ ഇന്നു പരീക്ഷാഹാളിലേക്ക്

മലപ്പുറം: മലപ്പുറത്ത് ഇന്നു 71,467 കുട്ടികള്‍ ഇന്നു എസ്.എസ്.എല്‍.സി പരീക്ഷാഹാളിലേക്ക്. മലപ്പുറം, വണ്ടൂര്‍, തിരൂര്‍ വിദ്യാഭ്യാസ ജില്ലകളിലായി 224 സെന്ററുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പരീക്ഷയെഴുതുന്ന ജില്ലയെന്ന പെരുമയും ഇത്തവണ മലപ്പുറത്തിനാണ്.
റഗുലര്‍ വിഭാഗത്തില്‍ 69,208 പേരാണ് പരീക്ഷയെഴുതുന്നത്. ഇതില്‍ 33,461 പേര്‍ ആണ്‍കുട്ടികളും 35, 747 പേര്‍ പെണ്‍കുട്ടികളുമാണ്. പ്രൈവറ്റായി 2,259 പേര്‍ പരീക്ഷയെഴുതുന്നുണ്ട്. ഇതില്‍ 1502 പേര്‍ ആണ്‍കുട്ടികളും 702 പേര്‍ പെണ്‍കുട്ടികളുമാണ്.
പരീക്ഷയെഴുതുമ്പോള്‍ ആണ്‍കുട്ടികളുടെ എണ്ണം 34963 ആണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്ന വിദ്യാഭ്യാസ ജില്ല തിരൂരാണ്. ഇവിടെ 35,284 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. 17,071 ആണ്‍കുട്ടികളും 18,213 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്നതു മലപ്പുറം വിദ്യാഭ്യാസജില്ലയിലെ കൊട്ടുക്കര പിടിഎംഎച്ച്എസ് ആണ്. 485 ആണ്‍കുട്ടികളും 488 പെണ്‍കുട്ടികള്‍ അടക്കം 973 പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്. ഏറ്റവും കുറവു കുട്ടികളെ പരീക്ഷയെഴുതുന്നത് നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹൈസ്കൂളാണ്. 17പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്.
തിരൂര്‍ വിദ്യാഭ്യാസജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്നത് ചേറൂര്‍ ടിപിടിഎംവൈഎച്ച്എസ് ആണ്. 957 പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്. 22 പേര്‍ പരീക്ഷക്കിരിക്കുന്ന അതളൂര്‍ എന്‍എസ്എസ്എച്ച്എസിലാണ് കുറവ്. തിരൂര്‍ വിദ്യാഭ്യാസജില്ലയില്‍ 104 സെന്ററാണ് പരീക്ഷക്കായി ഒരുക്കിയിട്ടുള്ളത്. സ്ഥലപരിമിതി മൂലം ആലത്തിയൂര്‍ എച്ച്എസ്എസിനുവേണ്ടി ഒരു സബ് സെന്ററും അനുവദിച്ചിട്ടുണ്ട്. ചമ്രവട്ടം യുപി സ്കൂളിലാണ് സബ് സെന്റര്‍.
വണ്ടൂര്‍ വിദ്യാഭ്യാസജില്ലയില്‍ 13,413 പരീക്ഷക്കിരിക്കുന്നത്. 656 വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്ന മൂര്‍ക്കനാട് എസ്എസ്എച്ച്എസ് ആണ് മുന്നില്‍. 44 സെന്ററുകളിലായി റഗുലര്‍ വിഭാഗത്തില്‍ 13,162 പേരും പ്രൈവറ്റില്‍ 251 പേരും പരീക്ഷയെഴുതും. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 22,770 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.

1 comment:

ജനശബ്ദം said...

മലപ്പുറത്ത് 71,467 വിദ്യാര്‍ഥികള്‍ ഇന്നു പരീക്ഷാഹാളിലേക്ക്

മലപ്പുറം: മലപ്പുറത്ത് ഇന്നു 71,467 കുട്ടികള്‍ ഇന്നു എസ്.എസ്.എല്‍.സി പരീക്ഷാഹാളിലേക്ക്. മലപ്പുറം, വണ്ടൂര്‍, തിരൂര്‍ വിദ്യാഭ്യാസ ജില്ലകളിലായി 224 സെന്ററുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പരീക്ഷയെഴുതുന്ന ജില്ലയെന്ന പെരുമയും ഇത്തവണ മലപ്പുറത്തിനാണ്.

റഗുലര്‍ വിഭാഗത്തില്‍ 69,208 പേരാണ് പരീക്ഷയെഴുതുന്നത്. ഇതില്‍ 33,461 പേര്‍ ആണ്‍കുട്ടികളും 35, 747 പേര്‍ പെണ്‍കുട്ടികളുമാണ്. പ്രൈവറ്റായി 2,259 പേര്‍ പരീക്ഷയെഴുതുന്നുണ്ട്. ഇതില്‍ 1502 പേര്‍ ആണ്‍കുട്ടികളും 702 പേര്‍ പെണ്‍കുട്ടികളുമാണ്.

പരീക്ഷയെഴുതുമ്പോള്‍ ആണ്‍കുട്ടികളുടെ എണ്ണം 34963 ആണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്ന വിദ്യാഭ്യാസ ജില്ല തിരൂരാണ്. ഇവിടെ 35,284 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. 17,071 ആണ്‍കുട്ടികളും 18,213 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്നതു മലപ്പുറം വിദ്യാഭ്യാസജില്ലയിലെ കൊട്ടുക്കര പിടിഎംഎച്ച്എസ് ആണ്. 485 ആണ്‍കുട്ടികളും 488 പെണ്‍കുട്ടികള്‍ അടക്കം 973 പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്. ഏറ്റവും കുറവു കുട്ടികളെ പരീക്ഷയെഴുതുന്നത് നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹൈസ്കൂളാണ്. 17പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്.

തിരൂര്‍ വിദ്യാഭ്യാസജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്നത് ചേറൂര്‍ ടിപിടിഎംവൈഎച്ച്എസ് ആണ്. 957 പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്. 22 പേര്‍ പരീക്ഷക്കിരിക്കുന്ന അതളൂര്‍ എന്‍എസ്എസ്എച്ച്എസിലാണ് കുറവ്. തിരൂര്‍ വിദ്യാഭ്യാസജില്ലയില്‍ 104 സെന്ററാണ് പരീക്ഷക്കായി ഒരുക്കിയിട്ടുള്ളത്. സ്ഥലപരിമിതി മൂലം ആലത്തിയൂര്‍ എച്ച്എസ്എസിനുവേണ്ടി ഒരു സബ് സെന്ററും അനുവദിച്ചിട്ടുണ്ട്. ചമ്രവട്ടം യുപി സ്കൂളിലാണ് സബ് സെന്റര്‍.

വണ്ടൂര്‍ വിദ്യാഭ്യാസജില്ലയില്‍ 13,413 പരീക്ഷക്കിരിക്കുന്നത്. 656 വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്ന മൂര്‍ക്കനാട് എസ്എസ്എച്ച്എസ് ആണ് മുന്നില്‍. 44 സെന്ററുകളിലായി റഗുലര്‍ വിഭാഗത്തില്‍ 13,162 പേരും പ്രൈവറ്റില്‍ 251 പേരും പരീക്ഷയെഴുതും. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 22,770 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.