Wednesday, December 2, 2009

കേരളത്തില്‍ ഇങിനെയും സംഭവിച്ചോ? കേരളത്തില്‍ .കെഎസ്യു നേതാവിനെ സ്റ്റേഷന്‍ കൈയേറി മോചിപ്പിച്ചു

കേരളത്തില്‍ ഇങിനെയും സംഭവിച്ചോ? കേരളത്തില്‍ . കെഎസ്യു നേതാവിനെ സ്റ്റേഷന്‍ കൈയേറി മോചിപ്പിച്ചു.

മലപ്പുറം: കോഗ്രസുകാര്‍ സംഘടിതമായി എത്തി പൊലീസ് സ്റ്റേഷന്‍ കൈയേറി പ്രതിയെ മോചിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പാണ്ടിക്കാട് പൊലീസ് സ്റ്റേഷന്‍ കൈയേറിയാണ് കെഎസ്യു ബ്ളോക്ക് പ്രസിഡന്റുകൂടിയായ പ്രതിയെ മോചിപ്പിച്ചത്. രാത്രി പത്തിനു ശേഷം കോഗ്രസ് നേതാക്കളടക്കം മുപ്പതോളം പേര്‍ ചേര്‍ന്നാണ് സ്റ്റേഷന്‍ കൈയേറിയത്. രണ്ട് എഎസ്ഐമാര്‍ അടക്കം നാല് പൊലീസുകാരാണ് സ്റ്റേഷനിലുണ്ടായിരുന്നത്. ഇവരെ ഭീഷണിപ്പെടുത്തുകയും തട്ടിമാറ്റുകയും ചെയ്തശേഷം കസ്റ്റഡിയിലുണ്ടായിരുന്ന കെഎസ്യു വണ്ടൂര്‍ ബ്ളോക്ക് പ്രസിഡന്റ് ഇ സഫീര്‍ജാനെ (20) ബലമായി ഇറക്കിക്കൊണ്ടുപോയി. ട്രാഫിക് നിയമം ലംഘിക്കുകയും വനിതാപൊലീസിനെ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തതിനാണ്് സഫീര്‍ജാനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് ഒരു ബൈക്കില്‍ ഇയാളും മറ്റു രണ്ടുപേരും എത്തി. വനിതാ പൊലീസായിരുന്നു ട്രാഫിക് നിയന്ത്രിച്ചത്. പരിശോധിച്ചപ്പോള്‍ രേഖകള്‍ ഉണ്ടായിരുന്നില്ല. വണ്ടി സ്റ്റേഷനില്‍ എസ്ഐക്കുമുന്നില്‍ ഹാജരാക്കാന്‍ വനിതാ പൊലീസ് ആവശ്യപ്പെട്ടു. കൂട്ടാക്കാതെ വനിതാപൊലീസിനെ തെറിവിളിച്ച് ഓടിച്ചുപോയി. വനിതാ പൊലീസ് ഓട്ടോയില്‍ പിന്തുടര്‍ന്ന് സഫീറിനെ പിടികൂടി. ഈ സമയം ഇയാള്‍ വനിതാപൊലീസിനെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയുമായിരുന്നു. സ്റ്റേഷനില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ നിര്‍ത്തിയപ്പോഴാണ് മുപ്പതോളം കോഗ്രസുകാര്‍ എത്തി സഫീര്‍ജാനെ ഇറക്കിക്കൊണ്ടുപോയത്. കോഗ്രസ് മണ്ഡലം പ്രസിഡന്റ് വി അബ്ദുള്‍മജീദ്, യൂത്ത് കോഗ്രസ് ജില്ലാസെക്രട്ടറി വി പി അബ്ദുള്‍ജലീല്‍, യൂത്ത് കോഗ്രസ് മണ്ഡലം പ്രസിഡന്റ് രോഹില്‍നാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷന്‍ കൈയേറിയത്.സംഭവമറിഞ്ഞ് രാത്രി പെരിന്തല്‍മണ്ണയില്‍നിന്ന് സിഐ സാജു കെ അബ്രഹാം എത്തിയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇ സഫീര്‍ജാന്‍, മുജീബ്റഹ്മാന്‍, വി അബ്ദുള്‍മജീദ്, വി പി അബ്ദുള്‍ജലീല്‍, രോഹില്‍നാഥ് എന്നിവരെയും മറ്റു കണ്ടാലറിയാവുന്ന 25 പേരെയും പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. സഫീര്‍ജാനെ ബുധനാഴ്ച അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്ക

1 comment:

ജനശബ്ദം said...

കേരളത്തില്‍ ഇങിനെയും സംഭവിച്ചോ? കേരളത്തില്‍ .കെഎസ്യു നേതാവിനെ സ്റ്റേഷന്‍ കൈയേറി മോചിപ്പിച്ചു