Saturday, December 19, 2009

ലീഗ് ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം: ഇ പി ജയരാജന്‍

ലീഗ് ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം: ഇ പി ജയരാജന്‍

കൊച്ചി: സംസ്ഥാനത്ത് നടക്കുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങളുടെയും പ്രഭവകേന്ദ്രം മുസ്ളിംലീഗാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ദേശാഭിമാനി ജനറല്‍ മാനേജരുമായ ഇ പി ജയരാജന്‍ പറഞ്ഞു. ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി സിപിഐ എം തൃപ്പൂണിത്തുറ ഏരിയയില്‍ ചേര്‍ത്ത പത്രത്തിന്റെ വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഒന്നാംനമ്പര്‍ വര്‍ഗീയപാര്‍ടി മുസ്ളിംലീഗാണ്. കാസര്‍കോട് കലാപത്തിനുണ്ടായ ശ്രമമാണ് അതിന്റെ ഭീകരമുഖം ഒടുവില്‍ വെളിവാക്കിയത്. മാറാട് കലാപത്തില്‍ ലീഗിന്റെ പങ്ക് അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. കേന്ദ്ര സഹമന്ത്രി ഇ അഹമ്മദിന്റെ ബന്ധു അന്താരാഷ്ട്ര ഭീകരനാണ്. അന്താരാഷ്ട്ര ഭീകരസംഘടനയായ എന്‍ഡിഎഫിന്റെ താവളവും ലീഗാണ്. ലീഗ് യഥാര്‍ഥത്തില്‍ മുസ്ളിം സമൂഹത്തെ ഇല്ലായ്മചെയ്യാനാണ് ശ്രമിക്കുന്നത്. സമൂഹത്തിനുമുന്നില്‍ ആ സമുദായത്തെ ഭീകരരെന്ന് മുദ്രകുത്താനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. നായനാര്‍ വധശ്രമക്കേസില്‍ കൊടുംഭീകരന്‍ തടിയന്റവിട നസീറിനെ കുറ്റവിമുക്തനാക്കാന്‍ മുഖ്യമന്ത്രിയായിരിക്കെ ശ്രമിച്ച ഉമ്മന്‍ചാണ്ടിയെ പ്രോസിക്യൂട്ടുചെയ്യണം. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിഞ്ഞ മഅ്ദനിയുമായും അന്താരാഷ്ട്ര ഭീകരസംഘടനയായ എന്‍എഡിഎഫുമായും തെരഞ്ഞെടുപ്പ്സഖ്യവും സീറ്റ്പങ്കിടലും നടത്തിയത് കോഗ്രസാണ്. അവര്‍ക്ക് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ല. ഇതൊക്കെ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍.

7 comments:

ജനശബ്ദം said...

ലീഗ് ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം: ഇ പി ജയരാജന്‍

കൊച്ചി: സംസ്ഥാനത്ത് നടക്കുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങളുടെയും പ്രഭവകേന്ദ്രം മുസ്ളിംലീഗാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ദേശാഭിമാനി ജനറല്‍ മാനേജരുമായ ഇ പി ജയരാജന്‍ പറഞ്ഞു. ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി സിപിഐ എം തൃപ്പൂണിത്തുറ ഏരിയയില്‍ ചേര്‍ത്ത പത്രത്തിന്റെ വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഒന്നാംനമ്പര്‍ വര്‍ഗീയപാര്‍ടി മുസ്ളിംലീഗാണ്. കാസര്‍കോട് കലാപത്തിനുണ്ടായ ശ്രമമാണ് അതിന്റെ ഭീകരമുഖം ഒടുവില്‍ വെളിവാക്കിയത്. മാറാട് കലാപത്തില്‍ ലീഗിന്റെ പങ്ക് അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. കേന്ദ്ര സഹമന്ത്രി ഇ അഹമ്മദിന്റെ ബന്ധു അന്താരാഷ്ട്ര ഭീകരനാണ്. അന്താരാഷ്ട്ര ഭീകരസംഘടനയായ എന്‍ഡിഎഫിന്റെ താവളവും ലീഗാണ്. ലീഗ് യഥാര്‍ഥത്തില്‍ മുസ്ളിം സമൂഹത്തെ ഇല്ലായ്മചെയ്യാനാണ് ശ്രമിക്കുന്നത്. സമൂഹത്തിനുമുന്നില്‍ ആ സമുദായത്തെ ഭീകരരെന്ന് മുദ്രകുത്താനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. നായനാര്‍ വധശ്രമക്കേസില്‍ കൊടുംഭീകരന്‍ തടിയന്റവിട നസീറിനെ കുറ്റവിമുക്തനാക്കാന്‍ മുഖ്യമന്ത്രിയായിരിക്കെ ശ്രമിച്ച ഉമ്മന്‍ചാണ്ടിയെ പ്രോസിക്യൂട്ടുചെയ്യണം. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിഞ്ഞ മഅ്ദനിയുമായും അന്താരാഷ്ട്ര ഭീകരസംഘടനയായ എന്‍എഡിഎഫുമായും തെരഞ്ഞെടുപ്പ്സഖ്യവും സീറ്റ്പങ്കിടലും നടത്തിയത് കോഗ്രസാണ്. അവര്‍ക്ക് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ല. ഇതൊക്കെ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍.

സുശീല്‍ കുമാര്‍ said...

"കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിഞ്ഞ മഅ്ദനിയുമായും അന്താരാഷ്ട്ര ഭീകരസംഘടനയായ എന്‍എഡിഎഫുമായും തെരഞ്ഞെടുപ്പ്സഖ്യവും സീറ്റ്പങ്കിടലും നടത്തിയത് കോഗ്രസാണ്. അവര്‍ക്ക് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ല. ഇതൊക്കെ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍. "
--വലതുപക്ഷ മാധ്യമങ്ങള്‍ എന്നും ആ പണി തന്നെയാനല്ലോ ചെയ്തിരുന്നത്. എന്‍ ഡി എഫിന്റെ യു ഡി എഫ് ബാന്ധവം അവര്‍ ഇപ്പോള്‍ മിണ്ടുന്നില്ലെന്നതും ശരിതന്നെ. എന്നാല്‍ അതുകൊണ്ടൊന്നും സി പി എമ്മിന്റെ മദനി ബാന്ധവം ജനങ്ങള്‍ മറക്കുകയില്ല. നാലു വോട്ടു കിട്ടാന്‍ വേണ്ടി മദനിയുടെ ഫോട്ടോ വെച്ച് വോട്ടുപിടിച്ചതും വേദി പങ്കിട്ടതും അതിനെ ഇപ്പോളും ന്യായീകരിക്കുന്നതും മറ്റുള്ളവരുടെ കുറ്റങ്ങള്‍ നിരത്തി മൂടിവെക്കാവുന്നതല്ല. 'തൂറിയവനെ പേറിയാല്‍ പേറിയവനും നാറും.' അതു കഴുകിക്കളയാന്‍ നോക്കാതെ മരുള്ളവരുടെ മേല്‍ കുതിരകയറി സ്വയം പരിഹാസ്യരാകരുത്‌.

ബിനോയ്//HariNav said...

"..സംസ്ഥാനത്തെ ഒന്നാംനമ്പര്‍ വര്‍ഗീയപാര്‍ടി മുസ്ളിംലീഗാണ്.."

പി ഡി പിയുടെ നമ്പറെത്രയാ സഖാവേ. നമ്മളെന്നുമുതലാ വര്‍ഗ്ഗീയകക്ഷികള്‍ക്ക് നമ്പറിടാന്‍ തുടങ്ങിയത്? വിഷത്തിന് വീര്യം കുറഞ്ഞാല്‍ അത് ദാഹശമനിയാകുമോ? ചില നേതാക്കളുടെ വികലവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ തീരുമാനങ്ങള്‍ തെരുവില്‍ വിശദീകരിക്കേണ്ടിവരുന്ന സാധാരാണ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും നെഞ്ചെരിച്ചില്‍ നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലാകുന്നില്ല സഖാക്കളേ. നിങ്ങള്‍ അതിഭയങ്കരമഅയി തലനാരിഴകീറി പഠിച്ച് രൂപപ്പെടുത്തുന്ന അടവുനയങ്ങളാണ് ഇതൊക്കെയെങ്കില്‍ അവ വിജയിപ്പിക്കാനുള്ള ശേഷിയുമുണ്ടാകണം. അതല്ല തെറ്റ് പറ്റിയതാണെങ്കില്‍ അത് തുറന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. പടവലങ്ങാമാര്‍ഗ്ഗത്തിലുള്ള പാര്‍ട്ടിയുടെ ഇന്നത്തെ പോക്കിന്‍റെ ഉത്തരാവാദിത്വത്തില്‍നിന്ന് നേതൃത്വത്തിന് എങ്ങനെ ഒഴിഞ്ഞുമാറാനാകും? മാദ്ധ്യമങ്ങള്‍ പണ്ടും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. മനോരമ പരസ്യം ചെയ്തിട്ടല്ല ഇവിടെ ക്മ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത്. പ്രത്യയശാസ്ത്രവ്യതിയാനങ്ങളെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലെ വിജയം‌കൊണ്ടെങ്കിലും സാധൂകരിക്കാനാകുന്നില്ലെങ്കില്‍ തെറ്റുകള്‍ക്ക് നിങ്ങള്‍ പിഴയൊടുക്കേണ്ടിവരും. വൈകാതെ തന്നെ.

പിന്നെ യു ഡി എഫ് എന്തെങ്കിലും ചെയ്തതോ ചെയ്യാത്തതോ സി പി എമ്മിന്‍റെ ചെയ്തികള്‍ക്ക് ന്യായീകരണമല്ല. നമ്മള്‍ കോങ്ഗ്രസ്സിന് പഠിക്കുകയല്ലല്ലോ.

ജനശക്തി said...

യു.ഡി.ഫിന്റെ എന്‍.ഡി.എഫ് ബന്ധത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നതും ശരി തന്നെ.

വാഹ്! വാഹ്! ഈ ഒറ്റപ്രയോഗത്തില്‍ എന്തൊരു രക്ഷപെടല്‍..

മദനിക്ക് 2 സീറ്റ്- അതും മദനി തീവ്രവാദാശയങ്ങളുടെ ആളായിരുന്നപ്പോള്‍-യു.ഡി.എഫ് കൊടുത്തതിനെക്കുറിച്ച് മിണ്ടുന്നില്ലെന്നതും ശരിതന്നെ. എന്‍.ഡി.എഫ് ഭീകരകക്ഷിയാണോ എന്ന് പറയാന്‍ താനില്ലെന്ന് ഉമ്മഞ്ചാണ്ടി പറഞ്ഞതിനെക്കുറിച്ചും മിണ്ടുന്നില്ലെന്നത് ശരി തന്നെ. അങ്ങിനെ എത്ര പുറത്ത് മിണ്ടാന്‍ പറ്റാത്ത ‘മിണ്ടുന്നില്ലെന്നത് ശരി തന്നെ‘കള്‍.

ബിനോയ്,

കേന്ദ്ര നേതൃത്വം അതിനെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടല്ലോ . പേജ് 17 നോക്കുക.

ബിനോയ്//HariNav said...

ജനശക്തി, ലിങ്കിന് നന്ദി. ഒരു തര്‍ക്കത്തിനില്ല. നമുക്ക് പരസ്പരം മനസ്സിലായിട്ടുണ്ട്. അതുമതി :)

മത്തായിക്ക് തെറ്റിയാല്‍ മത്തായിയുടെ അപ്പനല്ല കുമ്പസാരിക്കേണ്ടത് :)) (മത്തായി ഒരു വ്യക്തിയല്ലാട്ടോ)

ജനശക്തി said...

തര്‍ക്കമേയില്ല. “സോദരര്‍ തമ്മിലെ പോരൊരു പോരല്ല” എന്നല്ലേ?

മത്തായിയും, അപ്പനും, മത്തായിയുടെ മക്കളും, സ്നേഹിതരും അയലോക്കക്കാരും ഒക്കെ നിറഞ്ഞതല്ലേ ഈ ലോകം. അത് വേ ഇത് റേ എന്നല്ലല്ലോ.

മത്തായിക്ക് തെറ്റിയാല്‍ അപ്പന്‍ തിരുത്താന്‍ ഉണ്ട് എന്നതല്ലേ മത്തായിയുടെ ഒരു വ്യത്യാസം...:)

ബിനോയ്//HariNav said...

:)