Tuesday, October 20, 2009

യുഡിഎഫ് പണം നല്‍കിയെന്ന് വോട്ടര്‍മാര്‍ 'ഇത്തവണ വോട്ട് ജയരാജന് '

യുഡിഎഫ് പണം നല്‍കിയെന്ന് വോട്ടര്‍മാര്‍ 'ഇത്തവണ വോട്ട് ജയരാജന് '.

കണ്ണൂര്‍: "നല്ല കാര്യങ്ങളൊക്കെ ചെയ്യുമ്പൊ ഞങ്ങള് ബിസ്മി ചൊല്ലിയാ തുടങ്ങുക. ബിസ്മി ചൊല്ലി പടച്ചോനോട് മോന്‍ ജയിക്കാന്‍വേണ്ടി ഞമ്മള് ദുഅ ചെയ്യും. മോന്‍ ജയിക്കണം. കഴിഞ്ഞ 16 വര്‍ഷായി ഓല്ക്കാ ഞമ്മള് വോട്ട് ചെയ്തത്്. ഒന്നു തിരിഞ്ഞുനോക്കാന്‍പോലും ഓല്ക്ക് നേരല്ല. ഒരു സങ്കടോം കേള്‍ക്കാന്‍ ഓല്ക്ക് കയ്യൂല''. വോട്ടഭ്യര്‍ഥനയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന്‍ കണ്ണൂര്‍സിറ്റിക്കടുത്ത മുക്കടവിലെത്തിയപ്പോള്‍ വികാരാധീനയായി ഒരു വോട്ടര്‍ പ്രതികരിച്ചതാണിങ്ങനെ.കൈപിടിച്ച് അനുഗ്രഹിച്ചാണ് പല വോട്ടര്‍മാരും ജയരാജനെ യാത്രയാക്കിയത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളടക്കമുള്ള വോട്ടര്‍മാര്‍ ഇത്തവണ ഇടതുപക്ഷത്തെ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ആസിയന്‍ കരാറുണ്ടാക്കുന്ന ദുരിതങ്ങളെക്കുറിച്ച് ആധിയോടെയാണ് സ്ത്രീകളടക്കമുള്ളവര്‍ സംസാരിച്ചത്. അടിസ്ഥാന സൌകര്യംപോലുമില്ലാത്ത ഈ പ്രദേശത്ത് ജീവിക്കുന്ന നൂറുകണക്കിന് മനുഷ്യരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ സ്ഥലത്തെ കൌസിലര്‍ക്കുപോലും സമയമില്ല എന്ന് അവര്‍ പറഞ്ഞു. 65ല്‍പരം വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കായി ആറു കക്കൂസ് ഉണ്ടെങ്കിലും രണ്ടെണ്ണമാണ് ഉപയോഗിക്കാന്‍ പറ്റുന്നത്. വാതിലുകളില്ലാത്തതിനാല്‍ തുണികൊണ്ട് മറച്ചാണ് സ്ത്രീകളടക്കമുള്ളവര്‍ ഉപയോഗിക്കുന്നത്.മുക്കടവിലെ വോട്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം യുഡിഎഫ് പ്രവര്‍ത്തകര്‍ പണം നല്‍കിയതായും പരിസരവാസികള്‍ പറഞ്ഞു. യുഡിഎഫ് യോഗത്തിലിരിക്കാന്‍ 100 രൂപ നല്‍കിയപ്പോള്‍ തനിക്കുമാത്രം കിട്ടിയില്ലെന്ന് ഒരു വൃദ്ധ എം വി ജയരാജനോട് പരാതി പ്പെട്ടു. കള്ളന്മാരാണ് പണം നല്‍കി വോട്ടു ചോദിക്കുന്നതെന്നും അവര്‍ പറഞ്ഞു.വീടുകളിലെത്തിയ ജയരാജന് സ്നേഹംനിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. കണ്ണൂര്‍ ടൌ, മാര്‍ക്കറ്റ്, സംഗീത തിയേറ്റര്‍ പരിസരം എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച പര്യടനം നടത്തിയത്. ബുധനാഴ്ച ടൌ ഈസ്റ്റ്, പള്ളിക്കുന്ന് പ്രദേശങ്ങളില്‍ പര്യടനം നടത്തും.

1 comment:

ജനശബ്ദം said...

യുഡിഎഫ് പണം നല്‍കിയെന്ന് വോട്ടര്‍മാര്‍ 'ഇത്തവണ വോട്ട് ജയരാജന് '

കണ്ണൂര്‍: "നല്ല കാര്യങ്ങളൊക്കെ ചെയ്യുമ്പൊ ഞങ്ങള് ബിസ്മി ചൊല്ലിയാ തുടങ്ങുക. ബിസ്മി ചൊല്ലി പടച്ചോനോട് മോന്‍ ജയിക്കാന്‍വേണ്ടി ഞമ്മള് ദുഅ ചെയ്യും. മോന്‍ ജയിക്കണം. കഴിഞ്ഞ 16 വര്‍ഷായി ഓല്ക്കാ ഞമ്മള് വോട്ട് ചെയ്തത്്. ഒന്നു തിരിഞ്ഞുനോക്കാന്‍പോലും ഓല്ക്ക് നേരല്ല. ഒരു സങ്കടോം കേള്‍ക്കാന്‍ ഓല്ക്ക് കയ്യൂല''. വോട്ടഭ്യര്‍ഥനയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന്‍ കണ്ണൂര്‍സിറ്റിക്കടുത്ത മുക്കടവിലെത്തിയപ്പോള്‍ വികാരാധീനയായി ഒരു വോട്ടര്‍ പ്രതികരിച്ചതാണിങ്ങനെ.കൈപിടിച്ച് അനുഗ്രഹിച്ചാണ് പല വോട്ടര്‍മാരും ജയരാജനെ യാത്രയാക്കിയത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളടക്കമുള്ള വോട്ടര്‍മാര്‍ ഇത്തവണ ഇടതുപക്ഷത്തെ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ആസിയന്‍ കരാറുണ്ടാക്കുന്ന ദുരിതങ്ങളെക്കുറിച്ച് ആധിയോടെയാണ് സ്ത്രീകളടക്കമുള്ളവര്‍ സംസാരിച്ചത്. അടിസ്ഥാന സൌകര്യംപോലുമില്ലാത്ത ഈ പ്രദേശത്ത് ജീവിക്കുന്ന നൂറുകണക്കിന് മനുഷ്യരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ സ്ഥലത്തെ കൌസിലര്‍ക്കുപോലും സമയമില്ല എന്ന് അവര്‍ പറഞ്ഞു. 65ല്‍പരം വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കായി ആറു കക്കൂസ് ഉണ്ടെങ്കിലും രണ്ടെണ്ണമാണ് ഉപയോഗിക്കാന്‍ പറ്റുന്നത്. വാതിലുകളില്ലാത്തതിനാല്‍ തുണികൊണ്ട് മറച്ചാണ് സ്ത്രീകളടക്കമുള്ളവര്‍ ഉപയോഗിക്കുന്നത്.മുക്കടവിലെ വോട്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം യുഡിഎഫ് പ്രവര്‍ത്തകര്‍ പണം നല്‍കിയതായും പരിസരവാസികള്‍ പറഞ്ഞു. യുഡിഎഫ് യോഗത്തിലിരിക്കാന്‍ 100 രൂപ നല്‍കിയപ്പോള്‍ തനിക്കുമാത്രം കിട്ടിയില്ലെന്ന് ഒരു വൃദ്ധ എം വി ജയരാജനോട് പരാതി പ്പെട്ടു. കള്ളന്മാരാണ് പണം നല്‍കി വോട്ടു ചോദിക്കുന്നതെന്നും അവര്‍ പറഞ്ഞു.വീടുകളിലെത്തിയ ജയരാജന് സ്നേഹംനിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. കണ്ണൂര്‍ ടൌ, മാര്‍ക്കറ്റ്, സംഗീത തിയേറ്റര്‍ പരിസരം എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച പര്യടനം നടത്തിയത്. ബുധനാഴ്ച ടൌ ഈസ്റ്റ്, പള്ളിക്കുന്ന് പ്രദേശങ്ങളില്‍ പര്യടനം നടത്തും.