Wednesday, October 15, 2008

കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്രൂരമായ അവഗണനക്കെതിരെ ഡല്‍‌ഹിയില്‍ സത്യാഗ്രഹം‍

കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്രൂരമായ അവഗണനക്കെതിരെ ഡല്‍‌ഹിയില്‍ സത്യാഗ്രഹം‍

‍കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന ക്രൂരമായ അവഗണനയില്‍ പ്രതിഷേധിച്ച് 17 ന് പാര്‍ലമെന്റിനു മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും സത്യഗ്രഹം അനുഷ്ഠിക്കുകയാണ്. നിയമസഭാംഗങ്ങളും സംസ്ഥാനത്തുനിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും സത്യഗ്രഹത്തില്‍ പങ്കുകൊള്ളും. റേഷനരിവിഹിതം, കേന്ദ്ര വൈദ്യുതിവിഹിതം, പ്രകൃതിദുരന്ത ദുരിതാശ്വാസം, തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍വകക്ഷി നേതാക്കളുമെല്ലാം പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാര്‍ക്കും പല തവണ നിവേദനം നല്‍കുകയുണ്ടായി. പ്രശ്നം പരിഹരിക്കാമെന്ന് പ്രധാനമന്ത്രിതന്നെ പല തവണ ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍, കൂടുതല്‍ അവഗണന കാണിക്കുന്ന സമീപനമാണ് തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരിന്റേത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം തേടി സത്യഗ്രഹം അനുഷ്ഠിക്കുന്നത്. റേഷന്‍ വിഹിതം പൊതുവിതരണ സമ്പ്രദായം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം റേഷന്‍ കാര്‍ഡുകളെ ബിപിഎല്‍, എപിഎല്‍ എന്ന് തരംതിരിച്ചു. സബ്സിഡിയോടെയുള്ള റേഷന് അര്‍ഹതയുള്ള ബിപിഎല്‍ കുടുംബങ്ങള്‍ കേരളത്തില്‍ പത്ത് ലക്ഷത്തോളമേയുള്ളൂ എന്നതാണ് കേന്ദ്രത്തിന്റെ അശാസ്ത്രീയകണക്ക്. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഇരുപതു ലക്ഷത്തോളം കുടുംബങ്ങളാണ് ബിപിഎല്‍ ലിസ്റില്‍. ഇത്രയും കുടുംബങ്ങള്‍ക്ക് മുഴുവന്‍ ആഴ്ചയില്‍ 20 കിലോ അരി കിലോയ്ക്ക് മൂന്നു രൂപ തോതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നു. പ്രതിമാസം പത്തു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അതിനായിമാത്രം സബ്സിഡി നല്‍കുന്നു. എപിഎല്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. 2007 മാര്‍ച്ച് വരെ എപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ പ്രതിമാസം 1,13,420 ട അരിയാണ് അലോട്ട് ചെയ്തിരുന്നത്. ഏപ്രില്‍ മുതല്‍ അത് 21,334 ടണ്ണാക്കി വെട്ടിക്കുറച്ചു. 2008 ഏപ്രിലോടെ 4,000 ട വീണ്ടും വെട്ടിക്കുറച്ച് 17,056 ടണ്ണാക്കി. ഇക്കഴിഞ്ഞ സെപ്തംബര്‍ മുതലാകട്ടെ എപിഎല്‍ കാര്‍ഡുകാര്‍ക്കു വേണ്ടി അരി തരുന്നതേയില്ല. എപിഎല്‍ ഗോതമ്പു വിഹിതത്തിലും വമ്പിച്ച വെട്ടിക്കുറവാണ് വരുത്തിയത്. 59,477 ട ആവശ്യമുള്ളിടത്ത് കേവലം 17,777 ട മാത്രമാണ് അനുവദിക്കുന്നത്. ബിപിഎല്‍ കാര്‍ഡുടമകള്‍ക്കായി നല്‍കാനാവശ്യമായ അരിയുടെ കാര്യത്തിലും 4,000 ടണ്ണിന്റെ കുറവുണ്ട്. എപിഎല്‍ റേഷന്‍വിഹിതം ആദ്യം 86 ശതമാനം വെട്ടിക്കുറയ്ക്കുകയും പിന്നീട് പൂര്‍ണമായും നിഷേധിക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിവില വന്‍തോതില്‍ വര്‍ധിച്ചു. അരിക്ക് കടുത്ത ക്ഷാമവും നേരിട്ടു. സംസ്ഥാനത്ത് താങ്ങുവില നല്‍കി സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കിയത് കേന്ദ്രപൂളിലേക്ക് നല്‍കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വശം ആവശ്യത്തിന് അരിയുണ്ടെന്നു പറഞ്ഞാണ് സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരേക്ക് എപിഎല്‍ അരിവിഹിതം പൂര്‍ണമായും നിഷേധിച്ചത്. ആവശ്യമായതിന്റെ അഞ്ചിലൊന്നില്‍ താഴെ മാത്രം അരി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. ആ അഞ്ചിലൊന്നില്‍നിന്ന് സംഭരിച്ച് കേന്ദ്രപൂളിലേക്ക് അരി നല്‍കണമെന്ന് നിര്‍ബന്ധിക്കുന്നത് ക്രൂരതയാണ്. കൃഷിക്കാരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നുണ്ട്. കേന്ദ്രം എട്ടര രൂപ നല്‍കുമ്പോള്‍ പത്തു രൂപ നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ നെല്ല് സംഭരിച്ചത്. ഇപ്പോഴത് പതിനൊന്നു രൂപയാക്കി. അങ്ങനെ സംഭരിച്ച നെല്ല് കുത്തി അരിയാക്കി വന്‍നഷ്ടം സഹിച്ച് കേന്ദ്രപൂളിലേക്ക് നല്‍കിയിരുന്നു. 2008 ല്‍ മാത്രം 85,000 ട അരി അങ്ങനെ നല്‍കി. തുടര്‍ന്ന് സംഭരിച്ച നെല്ല് കുത്തി അരിയാക്കിയാല്‍ എപത്തയ്യായിരത്തോളം ട കിട്ടും. അത് നാല് മാസത്തേക്ക് ധാരാളമാണല്ലോ, അതിനാല്‍ കേന്ദ്രവിഹിതം നിര്‍ത്തുന്നു എന്നതാണ് കേന്ദ്രം സ്വീകരിക്കുന്ന നിലപാട്. കേന്ദ്രസര്‍ക്കാര്‍ അരിവിഹിതം 86 ശതമാനത്തോളം കുറച്ച സാഹചര്യത്തില്‍ ക്ഷാമവും വിലക്കയറ്റവുമുണ്ടായി. അതില്‍നിന്ന് തെല്ല് ആശ്വാസം നല്‍കാന്‍ സംഭരിച്ച നെല്ല് കുത്തി അരിയാക്കിയത് സബ്സിഡിയോടെ ന്യായവിലയ്ക്ക് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പട്ടിണിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനാണത്. അതിനെ അപരാധമായി ചിത്രീകരിച്ച് പൂര്‍ണമായും അരി നിഷേധിച്ചിരിക്കുന്നു. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് 2007 മാര്‍ച്ചിനുമുമ്പുണ്ടായിരുന്ന എപിഎല്‍ അരിവിഹിതം പുനഃസ്ഥാപിക്കണമെന്നാണ്. ഭക്ഷ്യധാന്യവിഹിതം പഴയപടി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍വകക്ഷി പ്രതിനിധിസംഘവും പ്രധാനമന്ത്രിക്കും കൃഷിമന്ത്രിക്കും പലതവണ നിവേദനം നല്‍കിയതാണ്. കേന്ദ്രസര്‍ക്കാരിന്റെ വശം ഭക്ഷ്യധാന്യങ്ങള്‍ സ്റോക്കില്ലാത്തതിനാലാണ് റേഷന്‍വിഹിതം കുറയ്ക്കേണ്ടി വന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍, ധാന്യസംഭരണത്തില്‍ റെക്കോഡാണ് ഇത്തവണ. സംസ്ഥാനങ്ങള്‍ സംഭരിച്ചു നല്‍കിയതും എഫ്സിഐ നേരിട്ട് സംഭരിച്ചതുമായ അരിയും ഗോതമ്പും ഗോഡൌണുകളില്‍ കെട്ടിക്കിടക്കുകയാണ്. സ്റോക്ക് കൂടുതലായതിനാല്‍ അരി പൊതുവിപണിയില്‍ ലേലത്തില്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ന്യായമായ അരിവിഹിതം നിഷേധിച്ച് പ്രസ്തുത അരി പൊതുവിപണിയില്‍ വില്‍ക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്രകൃതി ദുരന്ത ദുരിതാശ്വാസം കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കേരളത്തില്‍ അനവസരത്തില്‍ പേമാരിയുണ്ടായി. പതിനായിരക്കണക്കിനു ട നെല്ലും കുരുമുളകുമെല്ലാം നശിച്ചു. വിളഞ്ഞ നെല്‍പ്പാടങ്ങള്‍ വെള്ളത്തിനടിയിലായി. 16 പേര്‍ മരിച്ചു. നിരവധി വീട് തകര്‍ന്നു. 1430 കോടി 85 ലക്ഷം രൂപയുടെ നഷ്ടമാണ് വേനല്‍മഴ കാരണം ഉണ്ടായതെന്ന് കണക്കാക്കി. നാഷണല്‍ കലാമിറ്റി ഫണ്ട് മാനദണ്ഡപ്രകാരം 214 കോടി 88 ലക്ഷം രൂപയുടെ ധനസഹായം സംസ്ഥാനത്തിന് ലഭിക്കേണ്ടതാണ്. വേനല്‍മഴക്കെടുതി സംബന്ധിച്ച് മാര്‍ച്ച് 22 ന് തന്നെ പ്രാഥമികറിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കി. അതിരൂക്ഷമായ വേനല്‍മഴക്കെടുതി നേരിടാന്‍ നൂറ്റമ്പത് കോടി രൂപയുടെ ഒന്നാംഘട്ട സഹായം തേടി സംസ്ഥാന റവന്യൂ മന്ത്രി മാര്‍ച്ച് 25 ന് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടു. ഏപ്രില്‍ 15 ന് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തില്‍ സര്‍വകക്ഷി നേതൃസംഘം പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കി. ഹൈലെവല്‍ കമ്മിറ്റി നാഷണല്‍ കലാമിറ്റി റിലീഫ് ഫണ്ടില്‍നിന്ന് സഹായധനമായി ശുപാര്‍ശചെയ്തത് 46,22,50,000 രൂപയാണ്. അതും കണക്കില്‍മാത്രം അനുവദിച്ചതായി കാണിച്ച് പണം തരാതിരിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. 2008 മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലുണ്ടായ വേനല്‍മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഫലത്തില്‍ ഒരു രൂപപോലും നഷ്ടപരിഹാരമായി കേന്ദ്രം നല്‍കിയില്ല. കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ടും കേന്ദ്രസര്‍ക്കാരിന്റെ ഹൈലെവല്‍ കമ്മിറ്റി അന്ന് 134.39 കോടി രൂപ നാഷണല്‍ കലാമിറ്റി റിലീഫ് ഫണ്ടില്‍നിന്ന് അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ആ തുകയില്‍ 74.29 കോടി രൂപ ഇനിയും നല്‍കിയില്ല. വൈദ്യുതി വിഹിതം സംസ്ഥാനത്ത് മസൂകാലത്ത് മഴ തീരെ കുറഞ്ഞതിനാല്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്. ജൂ 27 മുതല്‍ രാത്രികാലത്ത് അരമണിക്കൂര്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്താന്‍ നിര്‍ബദ്ധമായി. ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്ന വിലയേക്കാള്‍ രണ്ടും മൂന്നും മടങ്ങ് അധികം വില നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നതിനാല്‍ വൈദ്യുതി ബോര്‍ഡ് വന്‍ സാമ്പത്തിക കമ്മിയിലുമാണ്. മഴക്കുറവിനെ പ്രകൃതിദുരന്തമായി കണക്കാക്കി എന്‍സിആര്‍എഫില്‍നിന്ന് 500 കോടി രൂപ വൈദ്യുതിബോര്‍ഡിന് സഹായം നല്‍കണമെന്ന് സംസ്ഥാന മന്ത്രിസഭായോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. അതുസംബന്ധിച്ച് നിവേദനവും നല്‍കി. എന്നാല്‍, കേന്ദ്രത്തില്‍നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല. കേന്ദ്ര വൈദ്യുതിവിഹിതം ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി കമ്മിയുണ്ടായതിന് പ്രധാനമായ ഒരു കാരണം ഇതാണ്. സ്ഥിരം അലോക്കേഷനായി 1043 മെഗാവാട്ടും അ അലോക്കേറ്റഡ് ഷെയറായി 145 മെഗാവാട്ടുമുള്‍പ്പെടെ 1188 മെഗാവാട്ട് വൈദ്യുതി കേന്ദ്രവൈദ്യുതപദ്ധതികളില്‍നിന്ന് 2007 ജനുവരിവരെ കേരളത്തിന് ലഭിച്ചിരുന്നു. സെപ്തംബറില്‍ ആകെ ലഭിച്ചത് 736 മെഗാവാട്ടാണ്. സംസ്ഥാനത്തിനു ലഭിക്കേണ്ട 450 മെഗാവാട്ടോളം വൈദ്യുതി നിഷേധിക്കപ്പെടുകയാണ്. 2007 ജനുവരിക്കു മുമ്പുണ്ടായിരുന്നതുപോലെ മൊത്തം 1188 മെഗാവാട്ട് വൈദ്യുതിവിഹിതം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകണം. വൈദ്യുതിരംഗത്ത് തികച്ചും പ്രതിലോമകരവും നിഷേധാത്മകവുമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. സാമൂഹ്യ വികസനത്തിനുള്ള പശ്ചാത്തലസംവിധാനം എന്നതില്‍നിന്ന് വൈദ്യുതിമേഖലയെ തികച്ചും ഒരു കച്ചവടച്ചരക്കായി കാണുന്നതാണ് 2003 ലെ ഇലക്ട്രിസിറ്റി ആക്ട്. വൈദ്യുതിബോര്‍ഡുകളെ കമ്പനികളാക്കണമെന്നാണ് ആക്ടില്‍ അനുശാസിക്കുന്നത്. മൂലധനശക്തികള്‍ക്ക് വൈദ്യുതിരംഗം കൈയടക്കാന്‍ സൌകര്യമൊരുക്കുംവിധം കച്ചവടവല്‍ക്കരണമാണ് വൈദ്യുതിബോര്‍ഡുകളുടെ വിഭജനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. വേറെ മാര്‍ഗമില്ലാത്തതിനാല്‍ നിയമം അനുശാസിക്കുന്നവിധത്തില്‍ കേരളത്തില്‍ വൈദ്യുതിബോര്‍ഡിനെ കമ്പനിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വിഭജനം ഒഴിവാക്കി പൊതുമേഖലയില്‍ത്തന്നെ ഒറ്റ കമ്പനിയാക്കാനാണ് തീരുമാനം. എന്നാല്‍, ഒരു കമ്പനി പോരാ, ബോര്‍ഡിനെ വിഭജിച്ചേ തീരൂ, പ്രസരണത്തിന് പ്രത്യേകമായി കമ്പനിവേണം എന്ന് നിര്‍ബന്ധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതിബോര്‍ഡുകള്‍ വിഭജിച്ച് വ്യത്യസ്ത കമ്പനികളാക്കി മാറ്റിയതിനാല്‍ പ്രസ്തുത സംസ്ഥാനങ്ങളില്‍ ഊര്‍ജരംഗം കടുത്ത പ്രതിസന്ധിയിലും തകര്‍ച്ചയിലുമാണ്. വൈദ്യുതിരംഗം സ്വകാര്യകുത്തകകള്‍ കൈയടക്കുന്ന സ്ഥിതിയുമാണ്. ഈ സാഹചര്യത്തില്‍ പൊതുമേഖലയില്‍ ഒറ്റ ക്കമ്പനി എന്ന തീരുമാനത്തില്‍നിന്ന് മാറാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറച്ച നിലപാടെടുത്തു. കമ്പനിയാക്കുന്നതിന് ഒരു വര്‍ഷത്തെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഒന്നിലേറെ കമ്പനിയാക്കണമെന്നും കമ്പനിയാക്കാന്‍ ഇനി അല്‍പ്പം പോലും സമയം അനുവദിക്കില്ലെന്നും ശഠിക്കുകയാണ് കേന്ദ്രം. കേന്ദ്രത്തിന്റെ ആജ്ഞ ഉടനെ അംഗീകരിച്ചില്ലെങ്കില്‍ കേന്ദ്രത്തില്‍നിന്നുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്നും ഭീഷണിപ്പെടുത്തിയിരിക്കുന്നു. കേരളത്തില്‍ വൈദ്യുതിബോര്‍ഡിനെ പൊതുമേഖലിയില്‍ ഒറ്റക്കമ്പനിയായി നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെടുന്നു. വൈദ്യുതിബോര്‍ഡുകളുടെ വിഭജനവും കമ്പനിവല്‍ക്കരണവും ആത്യന്തികമായി സ്വകാര്യവല്‍ക്കരണത്തിലെത്തുമെന്നും വൈദ്യുതി ചാര്‍ജ് ഭീമമായി വര്‍ധിക്കുമെന്നും സാധാരണക്കാര്‍ക്ക് വൈദ്യുതി അപ്രാപ്യമാക്കുമെന്നുമുള്ള വസ്തുത മനസ്സിലാക്കി ഊര്‍ജനയം പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഐഐടി കേരളപ്പിറവിയുടെ സുവര്‍ണജൂബിലി ആഘോഷം 2006 നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചതാണ് സംസ്ഥാനത്ത് ഒരു ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അനുവദിക്കുമെന്ന്. പൊതുവിദ്യാഭ്യാസരംഗത്ത് രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും ഉന്നത സാങ്കേതിക വിദ്യാഭ്യാസരംഗത്ത് കേരളത്തിന് പരിഗണന നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ആ തെറ്റ് തിരുത്തണമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍, ഈ കാര്യത്തിലും കേരളം ക്രൂരമായി അവഗണിക്കപ്പെട്ടു. പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് എട്ട് ഐഐടി തുടങ്ങാന്‍ തീരുമാനിക്കുകയും ചില സംസ്ഥാനങ്ങളില്‍ രണ്ടാമതൊരു ഐഐടികൂടി അനുവദിക്കുകയും ചെയ്തിട്ടും കേരളത്തില്‍ ഐഐടി അനുവദിച്ചില്ല. പ്രധാനമന്ത്രി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് ഐഐടി പതിനൊന്നാം പദ്ധതിക്കാലത്തുതന്നെ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. വെളിച്ചെണ്ണയ്ക്കും സബ്സിഡി വേണം ഭക്ഷ്യഎണ്ണയുടെ ഇറക്കുമതിച്ചുങ്കം പൂര്‍ണമായും എടുത്തുകളഞ്ഞതിനു പുറമെ ഇറക്കുമതിചെയ്യുന്ന പാമോയിലിന് ലിറ്ററിന് 15 രൂപ തോതില്‍ സബ്സിഡികൂടി നല്‍കി കേരളത്തിലെ 35 ലക്ഷം വരുന്ന ചെറുകിട നാളികേര കൃഷിക്കാരെ ദുരിതത്തിലാഴ്ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. പാമോയിലിന് രണ്ടു വര്‍ഷംമുമ്പ് 99.4 ശതമാനമുണ്ടായിരുന്ന ഇറക്കുമതിത്തീരുവ പടിപടിയായി കുറച്ച് പൂജ്യത്തിലെത്തിച്ചിരിക്കുന്നു. നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വിലയിടിയാന്‍ ഇത് കാരണമായി. ഇപ്പോള്‍ ഇറക്കുമതിചെയ്യുന്ന പാമോയിലിന് കിലോയ്ക്ക് 15 രൂപ തോതില്‍ സബ്സിഡി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. നാളികേരം പ്രധാനകൃഷിയും ജീവനോപാധിയുമായ കേരളത്തിന് ഇത് വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ വെളിച്ചെണ്ണയ്ക്കും പാമോയിലിന് നല്‍കുന്ന തോതില്‍ സബ്സിഡി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകണം. റെയില്‍വെ സോ കേരളത്തിനു മാത്രമായി ഒരു പ്രത്യേക റെയില്‍വെസോ അനുവദിക്കണമെന്നത് ദീര്‍ഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന ഒരു പ്രധാന ആവശ്യമാണ്. രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള പ്രധാന മാര്‍ഗവും റെയില്‍വെയാണ്. എന്നാല്‍, റെയില്‍വെ വികസനപദ്ധതികള്‍ക്ക് സംസ്ഥാനത്തിന് അവസാന പരിഗണനയാണ് ഇപ്പോള്‍ ലഭിച്ചുപോരുന്നത്. സംസ്ഥാനത്തെ റെയില്‍വെ വികസനപദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിന് കേരളം ആസ്ഥാനമായ സോ അത്യന്താപേക്ഷിതമാണ്. സേലം ഡിവിഷന്‍ രൂപീകരണവേളയില്‍ സംസ്ഥാനത്തെ റെയില്‍വെ വികസനത്തിന് സമഗ്രമായ പാക്കേജ് തന്നെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയും റെയില്‍വെമന്ത്രിയും വാഗ്ദാനം ചെയ്തതാണ്. കേരളത്തിലെ റെയില്‍വെ വികസനത്തിനുവേണ്ടി കേരളം കേന്ദ്രമായി ഒരു സോ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

4 comments:

ജനശബ്ദം said...

കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്രൂരമായ അവഗണനക്കെതിരെ ഡല്‍‌ഹിയില്‍ സത്യാഗ്രഹം‍

‍കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന ക്രൂരമായ അവഗണനയില്‍ പ്രതിഷേധിച്ച് 17 ന് പാര്‍ലമെന്റിനു മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും സത്യഗ്രഹം അനുഷ്ഠിക്കുകയാണ്. നിയമസഭാംഗങ്ങളും സംസ്ഥാനത്തുനിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും സത്യഗ്രഹത്തില്‍ പങ്കുകൊള്ളും. റേഷനരിവിഹിതം, കേന്ദ്ര വൈദ്യുതിവിഹിതം, പ്രകൃതിദുരന്ത ദുരിതാശ്വാസം, തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍വകക്ഷി നേതാക്കളുമെല്ലാം പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാര്‍ക്കും പല തവണ നിവേദനം നല്‍കുകയുണ്ടായി. പ്രശ്നം പരിഹരിക്കാമെന്ന് പ്രധാനമന്ത്രിതന്നെ പല തവണ ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍, കൂടുതല്‍ അവഗണന കാണിക്കുന്ന സമീപനമാണ് തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരിന്റേത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം തേടി സത്യഗ്രഹം അനുഷ്ഠിക്കുന്നത്. റേഷന്‍ വിഹിതം പൊതുവിതരണ സമ്പ്രദായം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം റേഷന്‍ കാര്‍ഡുകളെ ബിപിഎല്‍, എപിഎല്‍ എന്ന് തരംതിരിച്ചു. സബ്സിഡിയോടെയുള്ള റേഷന് അര്‍ഹതയുള്ള ബിപിഎല്‍ കുടുംബങ്ങള്‍ കേരളത്തില്‍ പത്ത് ലക്ഷത്തോളമേയുള്ളൂ എന്നതാണ് കേന്ദ്രത്തിന്റെ അശാസ്ത്രീയകണക്ക്. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഇരുപതു ലക്ഷത്തോളം കുടുംബങ്ങളാണ് ബിപിഎല്‍ ലിസ്റില്‍. ഇത്രയും കുടുംബങ്ങള്‍ക്ക് മുഴുവന്‍ ആഴ്ചയില്‍ 20 കിലോ അരി കിലോയ്ക്ക് മൂന്നു രൂപ തോതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നു. പ്രതിമാസം പത്തു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അതിനായിമാത്രം സബ്സിഡി നല്‍കുന്നു. എപിഎല്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. 2007 മാര്‍ച്ച് വരെ എപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ പ്രതിമാസം 1,13,420 ട അരിയാണ് അലോട്ട് ചെയ്തിരുന്നത്. ഏപ്രില്‍ മുതല്‍ അത് 21,334 ടണ്ണാക്കി വെട്ടിക്കുറച്ചു. 2008 ഏപ്രിലോടെ 4,000 ട വീണ്ടും വെട്ടിക്കുറച്ച് 17,056 ടണ്ണാക്കി. ഇക്കഴിഞ്ഞ സെപ്തംബര്‍ മുതലാകട്ടെ എപിഎല്‍ കാര്‍ഡുകാര്‍ക്കു വേണ്ടി അരി തരുന്നതേയില്ല. എപിഎല്‍ ഗോതമ്പു വിഹിതത്തിലും വമ്പിച്ച വെട്ടിക്കുറവാണ് വരുത്തിയത്. 59,477 ട ആവശ്യമുള്ളിടത്ത് കേവലം 17,777 ട മാത്രമാണ് അനുവദിക്കുന്നത്. ബിപിഎല്‍ കാര്‍ഡുടമകള്‍ക്കായി നല്‍കാനാവശ്യമായ അരിയുടെ കാര്യത്തിലും 4,000 ടണ്ണിന്റെ കുറവുണ്ട്. എപിഎല്‍ റേഷന്‍വിഹിതം ആദ്യം 86 ശതമാനം വെട്ടിക്കുറയ്ക്കുകയും പിന്നീട് പൂര്‍ണമായും നിഷേധിക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിവില വന്‍തോതില്‍ വര്‍ധിച്ചു. അരിക്ക് കടുത്ത ക്ഷാമവും നേരിട്ടു. സംസ്ഥാനത്ത് താങ്ങുവില നല്‍കി സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കിയത് കേന്ദ്രപൂളിലേക്ക് നല്‍കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വശം ആവശ്യത്തിന് അരിയുണ്ടെന്നു പറഞ്ഞാണ് സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരേക്ക് എപിഎല്‍ അരിവിഹിതം പൂര്‍ണമായും നിഷേധിച്ചത്. ആവശ്യമായതിന്റെ അഞ്ചിലൊന്നില്‍ താഴെ മാത്രം അരി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. ആ അഞ്ചിലൊന്നില്‍നിന്ന് സംഭരിച്ച് കേന്ദ്രപൂളിലേക്ക് അരി നല്‍കണമെന്ന് നിര്‍ബന്ധിക്കുന്നത് ക്രൂരതയാണ്. കൃഷിക്കാരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നുണ്ട്. കേന്ദ്രം എട്ടര രൂപ നല്‍കുമ്പോള്‍ പത്തു രൂപ നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ നെല്ല് സംഭരിച്ചത്. ഇപ്പോഴത് പതിനൊന്നു രൂപയാക്കി. അങ്ങനെ സംഭരിച്ച നെല്ല് കുത്തി അരിയാക്കി വന്‍നഷ്ടം സഹിച്ച് കേന്ദ്രപൂളിലേക്ക് നല്‍കിയിരുന്നു. 2008 ല്‍ മാത്രം 85,000 ട അരി അങ്ങനെ നല്‍കി. തുടര്‍ന്ന് സംഭരിച്ച നെല്ല് കുത്തി അരിയാക്കിയാല്‍ എപത്തയ്യായിരത്തോളം ട കിട്ടും. അത് നാല് മാസത്തേക്ക് ധാരാളമാണല്ലോ, അതിനാല്‍ കേന്ദ്രവിഹിതം നിര്‍ത്തുന്നു എന്നതാണ് കേന്ദ്രം സ്വീകരിക്കുന്ന നിലപാട്. കേന്ദ്രസര്‍ക്കാര്‍ അരിവിഹിതം 86 ശതമാനത്തോളം കുറച്ച സാഹചര്യത്തില്‍ ക്ഷാമവും വിലക്കയറ്റവുമുണ്ടായി. അതില്‍നിന്ന് തെല്ല് ആശ്വാസം നല്‍കാന്‍ സംഭരിച്ച നെല്ല് കുത്തി അരിയാക്കിയത് സബ്സിഡിയോടെ ന്യായവിലയ്ക്ക് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പട്ടിണിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനാണത്. അതിനെ അപരാധമായി ചിത്രീകരിച്ച് പൂര്‍ണമായും അരി നിഷേധിച്ചിരിക്കുന്നു. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് 2007 മാര്‍ച്ചിനുമുമ്പുണ്ടായിരുന്ന എപിഎല്‍ അരിവിഹിതം പുനഃസ്ഥാപിക്കണമെന്നാണ്. ഭക്ഷ്യധാന്യവിഹിതം പഴയപടി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍വകക്ഷി പ്രതിനിധിസംഘവും പ്രധാനമന്ത്രിക്കും കൃഷിമന്ത്രിക്കും പലതവണ നിവേദനം നല്‍കിയതാണ്. കേന്ദ്രസര്‍ക്കാരിന്റെ വശം ഭക്ഷ്യധാന്യങ്ങള്‍ സ്റോക്കില്ലാത്തതിനാലാണ് റേഷന്‍വിഹിതം കുറയ്ക്കേണ്ടി വന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍, ധാന്യസംഭരണത്തില്‍ റെക്കോഡാണ് ഇത്തവണ. സംസ്ഥാനങ്ങള്‍ സംഭരിച്ചു നല്‍കിയതും എഫ്സിഐ നേരിട്ട് സംഭരിച്ചതുമായ അരിയും ഗോതമ്പും ഗോഡൌണുകളില്‍ കെട്ടിക്കിടക്കുകയാണ്. സ്റോക്ക് കൂടുതലായതിനാല്‍ അരി പൊതുവിപണിയില്‍ ലേലത്തില്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ന്യായമായ അരിവിഹിതം നിഷേധിച്ച് പ്രസ്തുത അരി പൊതുവിപണിയില്‍ വില്‍ക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്രകൃതി ദുരന്ത ദുരിതാശ്വാസം കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കേരളത്തില്‍ അനവസരത്തില്‍ പേമാരിയുണ്ടായി. പതിനായിരക്കണക്കിനു ട നെല്ലും കുരുമുളകുമെല്ലാം നശിച്ചു. വിളഞ്ഞ നെല്‍പ്പാടങ്ങള്‍ വെള്ളത്തിനടിയിലായി. 16 പേര്‍ മരിച്ചു. നിരവധി വീട് തകര്‍ന്നു. 1430 കോടി 85 ലക്ഷം രൂപയുടെ നഷ്ടമാണ് വേനല്‍മഴ കാരണം ഉണ്ടായതെന്ന് കണക്കാക്കി. നാഷണല്‍ കലാമിറ്റി ഫണ്ട് മാനദണ്ഡപ്രകാരം 214 കോടി 88 ലക്ഷം രൂപയുടെ ധനസഹായം സംസ്ഥാനത്തിന് ലഭിക്കേണ്ടതാണ്. വേനല്‍മഴക്കെടുതി സംബന്ധിച്ച് മാര്‍ച്ച് 22 ന് തന്നെ പ്രാഥമികറിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കി. അതിരൂക്ഷമായ വേനല്‍മഴക്കെടുതി നേരിടാന്‍ നൂറ്റമ്പത് കോടി രൂപയുടെ ഒന്നാംഘട്ട സഹായം തേടി സംസ്ഥാന റവന്യൂ മന്ത്രി മാര്‍ച്ച് 25 ന് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടു. ഏപ്രില്‍ 15 ന് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തില്‍ സര്‍വകക്ഷി നേതൃസംഘം പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കി. ഹൈലെവല്‍ കമ്മിറ്റി നാഷണല്‍ കലാമിറ്റി റിലീഫ് ഫണ്ടില്‍നിന്ന് സഹായധനമായി ശുപാര്‍ശചെയ്തത് 46,22,50,000 രൂപയാണ്. അതും കണക്കില്‍മാത്രം അനുവദിച്ചതായി കാണിച്ച് പണം തരാതിരിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. 2008 മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലുണ്ടായ വേനല്‍മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഫലത്തില്‍ ഒരു രൂപപോലും നഷ്ടപരിഹാരമായി കേന്ദ്രം നല്‍കിയില്ല. കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ടും കേന്ദ്രസര്‍ക്കാരിന്റെ ഹൈലെവല്‍ കമ്മിറ്റി അന്ന് 134.39 കോടി രൂപ നാഷണല്‍ കലാമിറ്റി റിലീഫ് ഫണ്ടില്‍നിന്ന് അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ആ തുകയില്‍ 74.29 കോടി രൂപ ഇനിയും നല്‍കിയില്ല. വൈദ്യുതി വിഹിതം സംസ്ഥാനത്ത് മസൂകാലത്ത് മഴ തീരെ കുറഞ്ഞതിനാല്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്. ജൂ 27 മുതല്‍ രാത്രികാലത്ത് അരമണിക്കൂര്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്താന്‍ നിര്‍ബദ്ധമായി. ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്ന വിലയേക്കാള്‍ രണ്ടും മൂന്നും മടങ്ങ് അധികം വില നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നതിനാല്‍ വൈദ്യുതി ബോര്‍ഡ് വന്‍ സാമ്പത്തിക കമ്മിയിലുമാണ്. മഴക്കുറവിനെ പ്രകൃതിദുരന്തമായി കണക്കാക്കി എന്‍സിആര്‍എഫില്‍നിന്ന് 500 കോടി രൂപ വൈദ്യുതിബോര്‍ഡിന് സഹായം നല്‍കണമെന്ന് സംസ്ഥാന മന്ത്രിസഭായോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. അതുസംബന്ധിച്ച് നിവേദനവും നല്‍കി. എന്നാല്‍, കേന്ദ്രത്തില്‍നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല. കേന്ദ്ര വൈദ്യുതിവിഹിതം ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി കമ്മിയുണ്ടായതിന് പ്രധാനമായ ഒരു കാരണം ഇതാണ്. സ്ഥിരം അലോക്കേഷനായി 1043 മെഗാവാട്ടും അ അലോക്കേറ്റഡ് ഷെയറായി 145 മെഗാവാട്ടുമുള്‍പ്പെടെ 1188 മെഗാവാട്ട് വൈദ്യുതി കേന്ദ്രവൈദ്യുതപദ്ധതികളില്‍നിന്ന് 2007 ജനുവരിവരെ കേരളത്തിന് ലഭിച്ചിരുന്നു. സെപ്തംബറില്‍ ആകെ ലഭിച്ചത് 736 മെഗാവാട്ടാണ്. സംസ്ഥാനത്തിനു ലഭിക്കേണ്ട 450 മെഗാവാട്ടോളം വൈദ്യുതി നിഷേധിക്കപ്പെടുകയാണ്. 2007 ജനുവരിക്കു മുമ്പുണ്ടായിരുന്നതുപോലെ മൊത്തം 1188 മെഗാവാട്ട് വൈദ്യുതിവിഹിതം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകണം. വൈദ്യുതിരംഗത്ത് തികച്ചും പ്രതിലോമകരവും നിഷേധാത്മകവുമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. സാമൂഹ്യ വികസനത്തിനുള്ള പശ്ചാത്തലസംവിധാനം എന്നതില്‍നിന്ന് വൈദ്യുതിമേഖലയെ തികച്ചും ഒരു കച്ചവടച്ചരക്കായി കാണുന്നതാണ് 2003 ലെ ഇലക്ട്രിസിറ്റി ആക്ട്. വൈദ്യുതിബോര്‍ഡുകളെ കമ്പനികളാക്കണമെന്നാണ് ആക്ടില്‍ അനുശാസിക്കുന്നത്. മൂലധനശക്തികള്‍ക്ക് വൈദ്യുതിരംഗം കൈയടക്കാന്‍ സൌകര്യമൊരുക്കുംവിധം കച്ചവടവല്‍ക്കരണമാണ് വൈദ്യുതിബോര്‍ഡുകളുടെ വിഭജനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. വേറെ മാര്‍ഗമില്ലാത്തതിനാല്‍ നിയമം അനുശാസിക്കുന്നവിധത്തില്‍ കേരളത്തില്‍ വൈദ്യുതിബോര്‍ഡിനെ കമ്പനിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വിഭജനം ഒഴിവാക്കി പൊതുമേഖലയില്‍ത്തന്നെ ഒറ്റ കമ്പനിയാക്കാനാണ് തീരുമാനം. എന്നാല്‍, ഒരു കമ്പനി പോരാ, ബോര്‍ഡിനെ വിഭജിച്ചേ തീരൂ, പ്രസരണത്തിന് പ്രത്യേകമായി കമ്പനിവേണം എന്ന് നിര്‍ബന്ധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതിബോര്‍ഡുകള്‍ വിഭജിച്ച് വ്യത്യസ്ത കമ്പനികളാക്കി മാറ്റിയതിനാല്‍ പ്രസ്തുത സംസ്ഥാനങ്ങളില്‍ ഊര്‍ജരംഗം കടുത്ത പ്രതിസന്ധിയിലും തകര്‍ച്ചയിലുമാണ്. വൈദ്യുതിരംഗം സ്വകാര്യകുത്തകകള്‍ കൈയടക്കുന്ന സ്ഥിതിയുമാണ്. ഈ സാഹചര്യത്തില്‍ പൊതുമേഖലയില്‍ ഒറ്റ ക്കമ്പനി എന്ന തീരുമാനത്തില്‍നിന്ന് മാറാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറച്ച നിലപാടെടുത്തു. കമ്പനിയാക്കുന്നതിന് ഒരു വര്‍ഷത്തെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഒന്നിലേറെ കമ്പനിയാക്കണമെന്നും കമ്പനിയാക്കാന്‍ ഇനി അല്‍പ്പം പോലും സമയം അനുവദിക്കില്ലെന്നും ശഠിക്കുകയാണ് കേന്ദ്രം. കേന്ദ്രത്തിന്റെ ആജ്ഞ ഉടനെ അംഗീകരിച്ചില്ലെങ്കില്‍ കേന്ദ്രത്തില്‍നിന്നുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്നും ഭീഷണിപ്പെടുത്തിയിരിക്കുന്നു. കേരളത്തില്‍ വൈദ്യുതിബോര്‍ഡിനെ പൊതുമേഖലിയില്‍ ഒറ്റക്കമ്പനിയായി നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെടുന്നു. വൈദ്യുതിബോര്‍ഡുകളുടെ വിഭജനവും കമ്പനിവല്‍ക്കരണവും ആത്യന്തികമായി സ്വകാര്യവല്‍ക്കരണത്തിലെത്തുമെന്നും വൈദ്യുതി ചാര്‍ജ് ഭീമമായി വര്‍ധിക്കുമെന്നും സാധാരണക്കാര്‍ക്ക് വൈദ്യുതി അപ്രാപ്യമാക്കുമെന്നുമുള്ള വസ്തുത മനസ്സിലാക്കി ഊര്‍ജനയം പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഐഐടി കേരളപ്പിറവിയുടെ സുവര്‍ണജൂബിലി ആഘോഷം 2006 നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചതാണ് സംസ്ഥാനത്ത് ഒരു ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അനുവദിക്കുമെന്ന്. പൊതുവിദ്യാഭ്യാസരംഗത്ത് രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും ഉന്നത സാങ്കേതിക വിദ്യാഭ്യാസരംഗത്ത് കേരളത്തിന് പരിഗണന നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ആ തെറ്റ് തിരുത്തണമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍, ഈ കാര്യത്തിലും കേരളം ക്രൂരമായി അവഗണിക്കപ്പെട്ടു. പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് എട്ട് ഐഐടി തുടങ്ങാന്‍ തീരുമാനിക്കുകയും ചില സംസ്ഥാനങ്ങളില്‍ രണ്ടാമതൊരു ഐഐടികൂടി അനുവദിക്കുകയും ചെയ്തിട്ടും കേരളത്തില്‍ ഐഐടി അനുവദിച്ചില്ല. പ്രധാനമന്ത്രി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് ഐഐടി പതിനൊന്നാം പദ്ധതിക്കാലത്തുതന്നെ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. വെളിച്ചെണ്ണയ്ക്കും സബ്സിഡി വേണം ഭക്ഷ്യഎണ്ണയുടെ ഇറക്കുമതിച്ചുങ്കം പൂര്‍ണമായും എടുത്തുകളഞ്ഞതിനു പുറമെ ഇറക്കുമതിചെയ്യുന്ന പാമോയിലിന് ലിറ്ററിന് 15 രൂപ തോതില്‍ സബ്സിഡികൂടി നല്‍കി കേരളത്തിലെ 35 ലക്ഷം വരുന്ന ചെറുകിട നാളികേര കൃഷിക്കാരെ ദുരിതത്തിലാഴ്ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. പാമോയിലിന് രണ്ടു വര്‍ഷംമുമ്പ് 99.4 ശതമാനമുണ്ടായിരുന്ന ഇറക്കുമതിത്തീരുവ പടിപടിയായി കുറച്ച് പൂജ്യത്തിലെത്തിച്ചിരിക്കുന്നു. നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വിലയിടിയാന്‍ ഇത് കാരണമായി. ഇപ്പോള്‍ ഇറക്കുമതിചെയ്യുന്ന പാമോയിലിന് കിലോയ്ക്ക് 15 രൂപ തോതില്‍ സബ്സിഡി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. നാളികേരം പ്രധാനകൃഷിയും ജീവനോപാധിയുമായ കേരളത്തിന് ഇത് വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ വെളിച്ചെണ്ണയ്ക്കും പാമോയിലിന് നല്‍കുന്ന തോതില്‍ സബ്സിഡി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകണം. റെയില്‍വെ സോ കേരളത്തിനു മാത്രമായി ഒരു പ്രത്യേക റെയില്‍വെസോ അനുവദിക്കണമെന്നത് ദീര്‍ഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന ഒരു പ്രധാന ആവശ്യമാണ്. രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള പ്രധാന മാര്‍ഗവും റെയില്‍വെയാണ്. എന്നാല്‍, റെയില്‍വെ വികസനപദ്ധതികള്‍ക്ക് സംസ്ഥാനത്തിന് അവസാന പരിഗണനയാണ് ഇപ്പോള്‍ ലഭിച്ചുപോരുന്നത്. സംസ്ഥാനത്തെ റെയില്‍വെ വികസനപദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിന് കേരളം ആസ്ഥാനമായ സോ അത്യന്താപേക്ഷിതമാണ്. സേലം ഡിവിഷന്‍ രൂപീകരണവേളയില്‍ സംസ്ഥാനത്തെ റെയില്‍വെ വികസനത്തിന് സമഗ്രമായ പാക്കേജ് തന്നെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയും റെയില്‍വെമന്ത്രിയും വാഗ്ദാനം ചെയ്തതാണ്. കേരളത്തിലെ റെയില്‍വെ വികസനത്തിനുവേണ്ടി കേരളം കേന്ദ്രമായി ഒരു സോ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

Anonymous said...

അപാര തൊലിക്കട്ടി തന്നെ സാറെ...
ഇത്രെം നാള്‍ അവന്മാര്‍ക്ക് തടവിക്കൊടുത്തിട്ട് ഇപ്പൊക്കെടന്നു മോങ്ങുന്നു.

മുക്കുവന്‍ said...

allaa,, where were you till now? last four years you were supporting this goverment?

kashtam

മലമൂട്ടില്‍ മത്തായി said...

ഇത്രയും നാളും ആസനം താങ്ങി നിന്നവര്‍ക്ക് എതിരായി തന്നെ ഇന്നു സമരം ചെയ്യണം. അതിന് ഒരു സംസ്ഥാനത്തിന്റെ മൊത്തം മന്ത്രി സഭയും ഡല്‍ഹിയില്‍ ചെന്നു കുത്തിയിരിക്കണം. മലയാളി അപ്പുറത്തെ തമിഴനെ കണ്ടു പഠികേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു; ഏത് സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്നാലും അവന് കോള് തന്നെ.