Saturday, October 4, 2008

123 ഇന്ത്യ 60 വര്‍ഷം പിന്നോട്ട്

123 ഇന്ത്യ 60 വര്‍ഷം പിന്നോട്ട്

ഈവ്യാഴാഴ്ച അമേരിക്കന്‍ പാര്‍ലമെന്റായ കോഗ്രസിന്റെ സെനറ്റ് എന്നുവിളിക്കപ്പെടുന്ന ഉപരിസഭയിലെ നൂറ് അംഗങ്ങളില്‍ പതിമൂന്നുപേര്‍ക്കെതിരെ എപത്താറ് വോട്ടോടെ ഇന്ത്യ-യുഎസ് സിവിലിയന്‍ ആണവകരാറിന് അന്തിമ അനുമതി ലഭിച്ചിരിക്കുന്നു. ഇനി രണ്ട് രാഷ്ട്രത്തിന്റെയും പ്രതിനിധികള്‍ അതില്‍ ഒപ്പിടുകയേ വേണ്ടൂ. അമേരിക്കയുടെ 1954 ലെ ആണവോര്‍ജനിയമത്തിന്റെ 123-ാം വകുപ്പ് പ്രകാരം തയ്യാറാക്കിയ ഈ കരാറിന് അമേരിക്കന്‍ പാര്‍ലമെന്റ് അന്തിമ അംഗീകാരം നല്‍കുമോ എന്നതിനെക്കുറിച്ച് കുറെ നാളായി മാധ്യമങ്ങളില്‍ നടന്ന വിവാദങ്ങള്‍ ഇന്ത്യന്‍ജനതയുടെ കണ്ണില്‍ പൊടിയിടാനുള്ള അഭ്യാസം മാത്രമായിരുന്നുവെന്ന് വിവരമുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആണവനിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാതെ ആണവപരീക്ഷണത്തിനും ആണവോര്‍ജ ആണവസാമഗ്രികള്‍ ഉല്‍പാദിപ്പിക്കാനും ഉള്ള പരമാധികാരം നിലനിര്‍ത്തുകയെന്നതായിരുന്നു ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലംമുതല്‍ ഇന്ത്യയുടെ നയം. പരമാധികാരവും പരീക്ഷണവും ആണവസാങ്കേതികവിദ്യയും ഇന്ധനവും കൈവശമുള്ള അമേരിക്കയെപ്പോലുള്ള ആണവശക്തികള്‍ ഇഷ്ടംപോലെ പരീക്ഷണം നടത്തുകയും ഹിരോഷിമയിലും നാഗസാക്കിയിലുമെന്നതുപോലെ കൊന്നൊടുക്കാനുള്ള അവകാശമുണ്ടെന്ന് വാദിക്കുകയും ചെയ്യുമ്പോള്‍ ആണവപരീക്ഷണംപോലും നടത്തിക്കൂടെന്ന നിര്‍വ്യാപന ഉടമ്പടിയിലെ (എന്‍പിടി) വ്യവസ്ഥ വിവേചനപരമാണ് എന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാതെതന്നെ ഈ വിവേചനപരമായ വ്യവസ്ഥ ഇന്ത്യയുടെമേല്‍ അടിച്ചേല്‍പ്പിക്കുകയെന്നതാണ് ഈ കരാറിന്റെ ഉദ്ദേശങ്ങളിലൊന്ന്. അതോടൊപ്പം ഏകധ്രുവ ലോകാധിപത്യശ്രമങ്ങളും കടന്നാക്രമണങ്ങളുംകൊണ്ട് ലോകമാകെയും ഏഷ്യയില്‍ പ്രത്യേകിച്ചും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന അമേരിക്കയ്ക്ക് ഇന്ത്യ എന്ന ഒരു മഹാരാഷ്ട്രത്തിന്റെ തന്ത്രപരമായ പിന്തുണയും ഇതുവഴി പ്രസിഡന്റ് ജോര്‍ജ് ബുഷ് നേടാമെന്ന് കരുതി. ഇതെല്ലാം ഇന്ത്യന്‍ ജനതയ്ക്കും കോഗ്രസിലെ സാധാരണ അംഗങ്ങളുള്‍പ്പെടെ വലതും ഇടതുമായ പ്രതിപക്ഷത്തിനും സ്വീകാര്യമല്ല. ഭയപ്പാടും ആശങ്കയും അസ്ഥാനത്താണെന്നും പരമ്പരാഗത നിലപാട് ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്നും ഇന്ത്യക്ക് ആണവപരീക്ഷണം നടത്താന്‍ കരാര്‍ പ്രതിബന്ധമല്ലെന്നും മറ്റുമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ജനങ്ങള്‍ക്കും പാര്‍ലമെന്റിനും പരസ്യമായി ഉറപ്പുനല്‍കിയത്. പരമ്പരാഗതമായ ഈ നിലപാടുകളെ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് മന്‍മോഹന്‍സിങ് രാഷ്ട്രത്തെ ആകെ വഞ്ചിച്ചുകൊണ്ട് ബുഷിന് ഈ കരാറിന്റെ ആദ്യരൂപം തയ്യാറാക്കിയ 2005 ജൂലൈ 18 നുതന്നെ ഉറപ്പു നല്‍കിയിരുന്നു. അത്തരം രഹസ്യവും വ്യക്തിപരവുമായ ഉറപ്പുകള്‍ സ്വീകാര്യമല്ലെന്ന അമേരിക്കയുടെ നിലപാട് നിയമപരമായി ഉറപ്പിക്കാനാണ് 2006 ഡിസംബറില്‍ ഹെന്റി ഹൈഡ് ആക്ട് അമേരിക്കന്‍ കോഗ്രസ് പാസാക്കിയത്. ഈ ആക്ട് ചൂണ്ടിക്കാണിച്ചുകൊണ്ട് പാര്‍ലമെന്റിലെ പ്രതിപക്ഷവും മാധ്യമങ്ങളും കരാറിനെ വിമര്‍ശിച്ചപ്പോള്‍ ഈ ആക്ട് ഈ കരാറിന് ബാധകമല്ലെന്ന പച്ചക്കള്ളം തട്ടിവിടാന്‍ പ്രധാനമന്ത്രിയും വിദേശമന്ത്രിയും തയ്യാറായി. ഇന്ത്യന്‍പക്ഷത്തിന്റെ ഈ അവകാശവാദം അമേരിക്കന്‍ കോഗ്രസില്‍ ആശങ്കകളുടെ അലകള്‍ ഉയര്‍ത്തിയപ്പോള്‍ പ്രസിഡന്റ് ബുഷ് രഹസ്യമായി കോഗ്രസിന് അയച്ച സന്ദേശത്തില്‍ ഹൈഡ് ആക്ട് ബാധകമാണെന്ന് ഉറപ്പ് നല്‍കി. ഈ രഹസ്യസന്ദേശം പുറത്തുവന്നപ്പോള്‍ ഇന്ത്യയില്‍ വീണ്ടും പ്രതിഷേധത്തിന്റെ അലകള്‍ ഉയര്‍ന്നു. അപ്പോഴും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വിദേശമന്ത്രി പ്രണബ് മുഖര്‍ജിയും ആണവോര്‍ജ കമീഷന്‍ അധ്യക്ഷന്‍ അനില്‍ കാകോദ്കറും ബുഷിന്റെ കത്ത് അമേരിക്കയിലെ രണ്ട് ഭരണവിഭാഗം തമ്മില്‍ നടന്ന ഒരു വിനിമയം മാത്രമാണെന്നും അതിന് നിയമസാധുത ഇല്ലെന്നും മറ്റുമുള്ള വിതണ്ഡവാദങ്ങള്‍ പുറപ്പെടുവിച്ചു. അങ്ങനെ മന്‍മോഹന്‍സിങ്ങും ജോര്‍ജ് ബുഷും തമ്മില്‍ ഇന്ത്യന്‍ പരമാധികാരത്തിനെതിരെ നടത്തിയ ഗൂഢാലോചനയിലെ വ്യവസ്ഥകള്‍ പടിപടിയായി പല മാര്‍ഗത്തിലൂടെ പരസ്യമാക്കി ഇന്ത്യയുടെ അമേരിക്കയോടുള്ള പ്രതിബദ്ധത അസന്ദിഗ്ധമായി ഉറപ്പിക്കാനുള്ള അടവ് മാത്രമായിരുന്നു അമേരിക്കന്‍ കോഗ്രസ് ഈ കരാര്‍ അംഗീകരിക്കുമോ ഇല്ലയോ എന്നതിനെച്ചൊല്ലി നടന്ന മാധ്യമകോലാഹലങ്ങള്‍. ഇപ്പോഴിതാ സകലതും അടിയറവെച്ച് ജോര്‍ജ്ബുഷിന്റെയും മന്‍മോഹന്‍സിങ്ങിന്റെയും പരസ്പര പ്രേമവായ്പിന്റെ അടിസ്ഥാനത്തില്‍ അറുപതുകൊല്ലം മുമ്പ് നേടിയ സ്വാതന്ത്യ്രവും പരമാധികാരവും യാങ്കികള്‍ക്ക് അടിയറവച്ചിരിക്കുകയാണ്. റൈസും മുള്‍ഫോര്‍ഡും ഈ ശനിയാഴ്ച തുടര്‍നടപടിക്കായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ഇന്ത്യയില്‍ എത്തുകയാണ്. ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ ഈ കരാര്‍ റദ്ദാക്കുമെന്ന് ഇവിടെ എത്തുംമുമ്പുതന്നെ അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കോണ്ടലീസ റൈസിനേക്കാള്‍ ഒരു ചുവടുകൂടി മുന്നോട്ടുപോയിരിക്കുകയാണ് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി ഡേവിഡ് മുള്‍ഫോര്‍ഡ്. ആണവകരാറിനെ വലിയ ഒരു നേട്ടമായി കൊട്ടിഘോഷിച്ചത് ഇന്ത്യക്ക് ആവശ്യമായ ആണവ ഇന്ധനം കിട്ടാറാക്കുമെന്നതാണ്. കൂടാതെ ആണവസാങ്കേതിക സാമഗ്രികളും ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍, അങ്ങനെ ആണവ ഇന്ധനമോ സാങ്കേതികസാമഗ്രികളോ ഇന്ത്യക്ക് കിട്ടാന്‍ സ്വകാര്യ ഏജന്‍സികളെയോ ആണവ ഇന്ധനവിതരണ രാഷ്ട്രങ്ങളെയോ നിര്‍ബന്ധിക്കാന്‍ അമേരിക്കയ്ക്ക് ബാധ്യതയില്ല, കഴിവുമില്ല എന്നതാണ് വസ്തുത. അതുപോലെ ഉപയോഗിച്ചുകഴിഞ്ഞ ഇന്ധനം പുനസംസ്കരിക്കാന്‍ ഇന്ത്യ ശ്രമിച്ചാല്‍ അമേരിക്ക തന്ന ഇന്ധനവും തിരിച്ചെടുത്ത് കൊണ്ടുപോകും. അമേരിക്കയില്‍നിന്ന് അവസാനവട്ടം ചര്‍ച്ചകള്‍ നടത്തി, പോരുന്നവഴിക്ക് ഫ്രാന്‍സുമായി ഒരു ആണവകരാറില്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള കരാറിലെ പരമാധികാര നിഷേധ വ്യവസ്ഥകള്‍ ഒന്നും അതിലില്ല. റഷ്യയുമായും അത്തരത്തിലുള്ള ഒരു കരാറിന് സാധ്യതയുള്ളതായറിയുന്നു. അതു രണ്ടും പരമാധികാര രാഷ്ട്രങ്ങള്‍ തമ്മിലുള്ള അന്തസ്സുള്ള ഒരു കരാറായിരിക്കും എന്ന് ഉറപ്പിക്കാം. നീക്കിബാക്കി അപ്പോള്‍പ്പിന്നെ അമേരിക്കയുമായുള്ള കരാറിന്റെ നീക്കിബാക്കി എന്താണ്? നമ്മുടെ ഊര്‍ജ സുരക്ഷിതത്വത്തിന് അത്യന്താപേക്ഷിതമായ ഇറാന്‍-പാകിസ്ഥാന്‍ -ഇന്ത്യ പ്രകൃതിവാതകക്കുഴല്‍ പദ്ധതിയെ അപകടത്തിലാക്കുംവിധം ഇറാനെ ബുഷിന്റെ ആജ്ഞപ്രകാരം എതിര്‍ക്കുകയും ആക്ഷേപിക്കുകയുമാണ് മന്‍മോഹന്‍ ചെയ്തത്. നമ്മുടെ ഭൂഖണ്ഡത്തില്‍പെട്ട ചൈനയും റഷ്യയുമായി അമേരിക്കന്‍ തന്ത്രസഖ്യപ്രകാരം പിണങ്ങേണ്ടതായും വരും. അമേരിക്ക ഇന്ന് ചെന്നുപെട്ടിരിക്കുന്ന അത്യന്തം ഗുരുതരമായ സാമ്പത്തികക്കുഴപ്പത്തില്‍നിന്ന് കരകയറാന്‍ അവരുടെ തുരുമ്പെടുത്തുകൊണ്ടിരിക്കുന്ന റിയാക്ടറുകളും മറ്റും വിറ്റഴിക്കേണ്ടതുണ്ട്. ആ വഴി 70000 കോടി ഡോളര്‍ ഇന്ത്യയില്‍നിന്ന് പിഴിഞ്ഞെടുക്കാന്‍ അവര്‍ക്ക് കഴിയും. അമേരിക്കയിലെ അനുദിനം തകര്‍ന്നുകൊണ്ടിരിക്കുന്ന ബാങ്കുകളെ രക്ഷപ്പെടുത്താനുള്ള പ്രസിഡന്റ് ബുഷിന്റെ പരിപാടി പ്രകാരം സര്‍ക്കാര്‍ ചെലവാക്കേണ്ട തുകയും 70000 കോടി ഡോളര്‍ ആണെന്നത് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് പല ഗൂഢാലോചനകളിലേക്കും വെളിച്ചംവീശുന്നു. അങ്ങനെ ബുഷും മന്‍മോഹന്‍സിങ്ങും തമ്മിലുള്ള പ്രേമവായ്പില്‍ ചോര്‍ന്നുപോകുന്നത് ഇന്ത്യ മഹാരാജ്യത്തിന്റെ സ്വാതന്ത്യ്രവും പരമാധികാരവുമാണ്.
പി ഗോവിന്ദപ്പിള്ള

1 comment:

ജനശബ്ദം said...

123 ഇന്ത്യ 60 വര്‍ഷം പിന്നോട്ട്
പി ഗോവിന്ദപ്പിള്ള
ഈവ്യാഴാഴ്ച അമേരിക്കന്‍ പാര്‍ലമെന്റായ കോഗ്രസിന്റെ സെനറ്റ് എന്നുവിളിക്കപ്പെടുന്ന ഉപരിസഭയിലെ നൂറ് അംഗങ്ങളില്‍ പതിമൂന്നുപേര്‍ക്കെതിരെ എപത്താറ് വോട്ടോടെ ഇന്ത്യ-യുഎസ് സിവിലിയന്‍ ആണവകരാറിന് അന്തിമ അനുമതി ലഭിച്ചിരിക്കുന്നു. ഇനി രണ്ട് രാഷ്ട്രത്തിന്റെയും പ്രതിനിധികള്‍ അതില്‍ ഒപ്പിടുകയേ വേണ്ടൂ. അമേരിക്കയുടെ 1954 ലെ ആണവോര്‍ജനിയമത്തിന്റെ 123-ാം വകുപ്പ് പ്രകാരം തയ്യാറാക്കിയ ഈ കരാറിന് അമേരിക്കന്‍ പാര്‍ലമെന്റ് അന്തിമ അംഗീകാരം നല്‍കുമോ എന്നതിനെക്കുറിച്ച് കുറെ നാളായി മാധ്യമങ്ങളില്‍ നടന്ന വിവാദങ്ങള്‍ ഇന്ത്യന്‍ജനതയുടെ കണ്ണില്‍ പൊടിയിടാനുള്ള അഭ്യാസം മാത്രമായിരുന്നുവെന്ന് വിവരമുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആണവനിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാതെ ആണവപരീക്ഷണത്തിനും ആണവോര്‍ജ ആണവസാമഗ്രികള്‍ ഉല്‍പാദിപ്പിക്കാനും ഉള്ള പരമാധികാരം നിലനിര്‍ത്തുകയെന്നതായിരുന്നു ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലംമുതല്‍ ഇന്ത്യയുടെ നയം. പരമാധികാരവും പരീക്ഷണവും ആണവസാങ്കേതികവിദ്യയും ഇന്ധനവും കൈവശമുള്ള അമേരിക്കയെപ്പോലുള്ള ആണവശക്തികള്‍ ഇഷ്ടംപോലെ പരീക്ഷണം നടത്തുകയും ഹിരോഷിമയിലും നാഗസാക്കിയിലുമെന്നതുപോലെ കൊന്നൊടുക്കാനുള്ള അവകാശമുണ്ടെന്ന് വാദിക്കുകയും ചെയ്യുമ്പോള്‍ ആണവപരീക്ഷണംപോലും നടത്തിക്കൂടെന്ന നിര്‍വ്യാപന ഉടമ്പടിയിലെ (എന്‍പിടി) വ്യവസ്ഥ വിവേചനപരമാണ് എന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാതെതന്നെ ഈ വിവേചനപരമായ വ്യവസ്ഥ ഇന്ത്യയുടെമേല്‍ അടിച്ചേല്‍പ്പിക്കുകയെന്നതാണ് ഈ കരാറിന്റെ ഉദ്ദേശങ്ങളിലൊന്ന്. അതോടൊപ്പം ഏകധ്രുവ ലോകാധിപത്യശ്രമങ്ങളും കടന്നാക്രമണങ്ങളുംകൊണ്ട് ലോകമാകെയും ഏഷ്യയില്‍ പ്രത്യേകിച്ചും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന അമേരിക്കയ്ക്ക് ഇന്ത്യ എന്ന ഒരു മഹാരാഷ്ട്രത്തിന്റെ തന്ത്രപരമായ പിന്തുണയും ഇതുവഴി പ്രസിഡന്റ് ജോര്‍ജ് ബുഷ് നേടാമെന്ന് കരുതി. ഇതെല്ലാം ഇന്ത്യന്‍ ജനതയ്ക്കും കോഗ്രസിലെ സാധാരണ അംഗങ്ങളുള്‍പ്പെടെ വലതും ഇടതുമായ പ്രതിപക്ഷത്തിനും സ്വീകാര്യമല്ല. ഭയപ്പാടും ആശങ്കയും അസ്ഥാനത്താണെന്നും പരമ്പരാഗത നിലപാട് ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്നും ഇന്ത്യക്ക് ആണവപരീക്ഷണം നടത്താന്‍ കരാര്‍ പ്രതിബന്ധമല്ലെന്നും മറ്റുമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ജനങ്ങള്‍ക്കും പാര്‍ലമെന്റിനും പരസ്യമായി ഉറപ്പുനല്‍കിയത്. പരമ്പരാഗതമായ ഈ നിലപാടുകളെ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് മന്‍മോഹന്‍സിങ് രാഷ്ട്രത്തെ ആകെ വഞ്ചിച്ചുകൊണ്ട് ബുഷിന് ഈ കരാറിന്റെ ആദ്യരൂപം തയ്യാറാക്കിയ 2005 ജൂലൈ 18 നുതന്നെ ഉറപ്പു നല്‍കിയിരുന്നു. അത്തരം രഹസ്യവും വ്യക്തിപരവുമായ ഉറപ്പുകള്‍ സ്വീകാര്യമല്ലെന്ന അമേരിക്കയുടെ നിലപാട് നിയമപരമായി ഉറപ്പിക്കാനാണ് 2006 ഡിസംബറില്‍ ഹെന്റി ഹൈഡ് ആക്ട് അമേരിക്കന്‍ കോഗ്രസ് പാസാക്കിയത്. ഈ ആക്ട് ചൂണ്ടിക്കാണിച്ചുകൊണ്ട് പാര്‍ലമെന്റിലെ പ്രതിപക്ഷവും മാധ്യമങ്ങളും കരാറിനെ വിമര്‍ശിച്ചപ്പോള്‍ ഈ ആക്ട് ഈ കരാറിന് ബാധകമല്ലെന്ന പച്ചക്കള്ളം തട്ടിവിടാന്‍ പ്രധാനമന്ത്രിയും വിദേശമന്ത്രിയും തയ്യാറായി. ഇന്ത്യന്‍പക്ഷത്തിന്റെ ഈ അവകാശവാദം അമേരിക്കന്‍ കോഗ്രസില്‍ ആശങ്കകളുടെ അലകള്‍ ഉയര്‍ത്തിയപ്പോള്‍ പ്രസിഡന്റ് ബുഷ് രഹസ്യമായി കോഗ്രസിന് അയച്ച സന്ദേശത്തില്‍ ഹൈഡ് ആക്ട് ബാധകമാണെന്ന് ഉറപ്പ് നല്‍കി. ഈ രഹസ്യസന്ദേശം പുറത്തുവന്നപ്പോള്‍ ഇന്ത്യയില്‍ വീണ്ടും പ്രതിഷേധത്തിന്റെ അലകള്‍ ഉയര്‍ന്നു. അപ്പോഴും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വിദേശമന്ത്രി പ്രണബ് മുഖര്‍ജിയും ആണവോര്‍ജ കമീഷന്‍ അധ്യക്ഷന്‍ അനില്‍ കാകോദ്കറും ബുഷിന്റെ കത്ത് അമേരിക്കയിലെ രണ്ട് ഭരണവിഭാഗം തമ്മില്‍ നടന്ന ഒരു വിനിമയം മാത്രമാണെന്നും അതിന് നിയമസാധുത ഇല്ലെന്നും മറ്റുമുള്ള വിതണ്ഡവാദങ്ങള്‍ പുറപ്പെടുവിച്ചു. അങ്ങനെ മന്‍മോഹന്‍സിങ്ങും ജോര്‍ജ് ബുഷും തമ്മില്‍ ഇന്ത്യന്‍ പരമാധികാരത്തിനെതിരെ നടത്തിയ ഗൂഢാലോചനയിലെ വ്യവസ്ഥകള്‍ പടിപടിയായി പല മാര്‍ഗത്തിലൂടെ പരസ്യമാക്കി ഇന്ത്യയുടെ അമേരിക്കയോടുള്ള പ്രതിബദ്ധത അസന്ദിഗ്ധമായി ഉറപ്പിക്കാനുള്ള അടവ് മാത്രമായിരുന്നു അമേരിക്കന്‍ കോഗ്രസ് ഈ കരാര്‍ അംഗീകരിക്കുമോ ഇല്ലയോ എന്നതിനെച്ചൊല്ലി നടന്ന മാധ്യമകോലാഹലങ്ങള്‍. ഇപ്പോഴിതാ സകലതും അടിയറവെച്ച് ജോര്‍ജ്ബുഷിന്റെയും മന്‍മോഹന്‍സിങ്ങിന്റെയും പരസ്പര പ്രേമവായ്പിന്റെ അടിസ്ഥാനത്തില്‍ അറുപതുകൊല്ലം മുമ്പ് നേടിയ സ്വാതന്ത്യ്രവും പരമാധികാരവും യാങ്കികള്‍ക്ക് അടിയറവച്ചിരിക്കുകയാണ്. റൈസും മുള്‍ഫോര്‍ഡും ഈ ശനിയാഴ്ച തുടര്‍നടപടിക്കായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ഇന്ത്യയില്‍ എത്തുകയാണ്. ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ ഈ കരാര്‍ റദ്ദാക്കുമെന്ന് ഇവിടെ എത്തുംമുമ്പുതന്നെ അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കോണ്ടലീസ റൈസിനേക്കാള്‍ ഒരു ചുവടുകൂടി മുന്നോട്ടുപോയിരിക്കുകയാണ് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി ഡേവിഡ് മുള്‍ഫോര്‍ഡ്. ആണവകരാറിനെ വലിയ ഒരു നേട്ടമായി കൊട്ടിഘോഷിച്ചത് ഇന്ത്യക്ക് ആവശ്യമായ ആണവ ഇന്ധനം കിട്ടാറാക്കുമെന്നതാണ്. കൂടാതെ ആണവസാങ്കേതിക സാമഗ്രികളും ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍, അങ്ങനെ ആണവ ഇന്ധനമോ സാങ്കേതികസാമഗ്രികളോ ഇന്ത്യക്ക് കിട്ടാന്‍ സ്വകാര്യ ഏജന്‍സികളെയോ ആണവ ഇന്ധനവിതരണ രാഷ്ട്രങ്ങളെയോ നിര്‍ബന്ധിക്കാന്‍ അമേരിക്കയ്ക്ക് ബാധ്യതയില്ല, കഴിവുമില്ല എന്നതാണ് വസ്തുത. അതുപോലെ ഉപയോഗിച്ചുകഴിഞ്ഞ ഇന്ധനം പുനസംസ്കരിക്കാന്‍ ഇന്ത്യ ശ്രമിച്ചാല്‍ അമേരിക്ക തന്ന ഇന്ധനവും തിരിച്ചെടുത്ത് കൊണ്ടുപോകും. അമേരിക്കയില്‍നിന്ന് അവസാനവട്ടം ചര്‍ച്ചകള്‍ നടത്തി, പോരുന്നവഴിക്ക് ഫ്രാന്‍സുമായി ഒരു ആണവകരാറില്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള കരാറിലെ പരമാധികാര നിഷേധ വ്യവസ്ഥകള്‍ ഒന്നും അതിലില്ല. റഷ്യയുമായും അത്തരത്തിലുള്ള ഒരു കരാറിന് സാധ്യതയുള്ളതായറിയുന്നു. അതു രണ്ടും പരമാധികാര രാഷ്ട്രങ്ങള്‍ തമ്മിലുള്ള അന്തസ്സുള്ള ഒരു കരാറായിരിക്കും എന്ന് ഉറപ്പിക്കാം. നീക്കിബാക്കി അപ്പോള്‍പ്പിന്നെ അമേരിക്കയുമായുള്ള കരാറിന്റെ നീക്കിബാക്കി എന്താണ്? നമ്മുടെ ഊര്‍ജ സുരക്ഷിതത്വത്തിന് അത്യന്താപേക്ഷിതമായ ഇറാന്‍-പാകിസ്ഥാന്‍ -ഇന്ത്യ പ്രകൃതിവാതകക്കുഴല്‍ പദ്ധതിയെ അപകടത്തിലാക്കുംവിധം ഇറാനെ ബുഷിന്റെ ആജ്ഞപ്രകാരം എതിര്‍ക്കുകയും ആക്ഷേപിക്കുകയുമാണ് മന്‍മോഹന്‍ ചെയ്തത്. നമ്മുടെ ഭൂഖണ്ഡത്തില്‍പെട്ട ചൈനയും റഷ്യയുമായി അമേരിക്കന്‍ തന്ത്രസഖ്യപ്രകാരം പിണങ്ങേണ്ടതായും വരും. അമേരിക്ക ഇന്ന് ചെന്നുപെട്ടിരിക്കുന്ന അത്യന്തം ഗുരുതരമായ സാമ്പത്തികക്കുഴപ്പത്തില്‍നിന്ന് കരകയറാന്‍ അവരുടെ തുരുമ്പെടുത്തുകൊണ്ടിരിക്കുന്ന റിയാക്ടറുകളും മറ്റും വിറ്റഴിക്കേണ്ടതുണ്ട്. ആ വഴി 70000 കോടി ഡോളര്‍ ഇന്ത്യയില്‍നിന്ന് പിഴിഞ്ഞെടുക്കാന്‍ അവര്‍ക്ക് കഴിയും. അമേരിക്കയിലെ അനുദിനം തകര്‍ന്നുകൊണ്ടിരിക്കുന്ന ബാങ്കുകളെ രക്ഷപ്പെടുത്താനുള്ള പ്രസിഡന്റ് ബുഷിന്റെ പരിപാടി പ്രകാരം സര്‍ക്കാര്‍ ചെലവാക്കേണ്ട തുകയും 70000 കോടി ഡോളര്‍ ആണെന്നത് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് പല ഗൂഢാലോചനകളിലേക്കും വെളിച്ചംവീശുന്നു. അങ്ങനെ ബുഷും മന്‍മോഹന്‍സിങ്ങും തമ്മിലുള്ള പ്രേമവായ്പില്‍ ചോര്‍ന്നുപോകുന്നത് ഇന്ത്യ മഹാരാജ്യത്തിന്റെ സ്വാതന്ത്യ്രവും പരമാധികാരവുമാണ്.