Sunday, December 16, 2007

ആശാന്‍ സ്മാരക വികസനത്തെതടസ്സപ്പെടുത്തരുത്: സാഹിത്യസംഘം

ആശാന്‍ സ്മാരക വികസനത്തെതടസ്സപ്പെടുത്തരുത്: സാഹിത്യസംഘം.

തിരു: ആശാന്‍ സ്മാരക വികസനം അട്ടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റ് കടമ്മനിട്ട രാമകൃഷ്ണനും ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളിയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പത്തുവര്‍ഷംമുമ്പ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ആശാന്‍ സ്മാരക സമഗ്ര വികസനപദ്ധതിയെ അട്ടിമറിക്കാന്‍ ഭൂമിമാഫിയാസംഘം അരയുംതലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. മലയാളത്തിന്റെ ഏറ്റവും മഹാനായ കവിയുടെ പര്‍ണകുടീരം ലോശ്രദ്ധയില്‍ എത്തിയ സന്ദര്‍ഭത്തില്‍ വികസനത്തെ തടസ്സപ്പെടുത്തുന്ന ഏത് ഹീനശ്രമത്തെയും പരാജയപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യമാണ്. സ്മാരകവികസനത്തിന്റെ രണ്ടാംഘട്ടമെന്ന നിലയ്ക്ക് രണ്ടര ഏക്കര്‍ പുരയിടം ഏറ്റെടുക്കുന്നതിന്റെ വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. സ്മാരകപ്പറമ്പിനോട് ചേര്‍ന്നുള്ള ആശാന്റെ വസ്തു പ്ളോട്ടുകളായി തിരിച്ച് വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അവശേഷിക്കുന്ന ഭൂമിയുടെ സംരക്ഷണത്തിനും മഹാകവിയുടെ യശസ്സ് വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
വസ്തു അളന്ന് തിട്ടപ്പെടുത്തുന്നതിനിടെ ബാഹ്യസമ്മര്‍ദത്തിന് വിധേയമായി ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവയ്ക്കാന്‍ അധികാരികള്‍ കലക്ടറോട് ആവശ്യപ്പെട്ട നടപടി ശരിയല്ല. സ്മാരകത്തിനെതിരെയുള്ള ബാഹ്യശക്തികളുടെ ഇടപെടല്‍ സംശയാസ്പദമാണ്.


1 comment:

ജനശബ്ദം said...

ആശാന്‍ സ്മാരക വികസനത്തെ
തടസ്സപ്പെടുത്തരുത്: സാഹിത്യസംഘം
തിരു: ആശാന്‍ സ്മാരക വികസനം അട്ടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റ് കടമ്മനിട്ട രാമകൃഷ്ണനും ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളിയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പത്തുവര്‍ഷംമുമ്പ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ആശാന്‍ സ്മാരക സമഗ്ര വികസനപദ്ധതിയെ അട്ടിമറിക്കാന്‍ ഭൂമിമാഫിയാസംഘം അരയുംതലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. മലയാളത്തിന്റെ ഏറ്റവും മഹാനായ കവിയുടെ പര്‍ണകുടീരം ലോശ്രദ്ധയില്‍ എത്തിയ സന്ദര്‍ഭത്തില്‍ വികസനത്തെ തടസ്സപ്പെടുത്തുന്ന ഏത് ഹീനശ്രമത്തെയും പരാജയപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യമാണ്. സ്മാരകവികസനത്തിന്റെ രണ്ടാംഘട്ടമെന്ന നിലയ്ക്ക് രണ്ടര ഏക്കര്‍ പുരയിടം ഏറ്റെടുക്കുന്നതിന്റെ വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. സ്മാരകപ്പറമ്പിനോട് ചേര്‍ന്നുള്ള ആശാന്റെ വസ്തു പ്ളോട്ടുകളായി തിരിച്ച് വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അവശേഷിക്കുന്ന ഭൂമിയുടെ സംരക്ഷണത്തിനും മഹാകവിയുടെ യശസ്സ് വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

വസ്തു അളന്ന് തിട്ടപ്പെടുത്തുന്നതിനിടെ ബാഹ്യസമ്മര്‍ദത്തിന് വിധേയമായി ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവയ്ക്കാന്‍ അധികാരികള്‍ കലക്ടറോട് ആവശ്യപ്പെട്ട നടപടി ശരിയല്ല. സ്മാരകത്തിനെതിരെയുള്ള ബാഹ്യശക്തികളുടെ ഇടപെടല്‍ സംശയാസ്പദമാണ്.