Saturday, December 8, 2007

കരിപ്പൂര്‍ വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം: കെ.എ.യു.എം

കരിപ്പൂര്‍ വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം: കെ.എ.യു.എം .





കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും കരിപ്പൂരിലേക്ക് നേരിട്ടുള്ള എയര്‍ഇന്ത്യയുടെ വിമാന സര്‍വീസ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍, മറ്റു വിദേശ^സ്വകാര്യ വിമാനങ്ങള്‍ക്ക് കരിപ്പൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ എത്രയും വേഗം അനുമതി നല്‍കണമെന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് യൂസേഴ്സ് മൂവുമെന്റ് (കെ.എ.യു.എം.) കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തോടാവശ്യപ്പെട്ടു. ജനുവരി അഞ്ചുമുതല്‍ ആരംഭിക്കുന്ന ജെറ്റ് എയര്‍വേസിന് കുവൈത്ത് ^ കരിപ്പൂര്‍ റൂട്ടില്‍ അനുമതി നല്‍കണം.
മലയാളികളായ പതിനായിരങ്ങളാണ് എയര്‍ഇന്ത്യയുടെ ക്രൂരതയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. അതിനാല്‍, സംസ്ഥാന സര്‍ക്കാറും, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും, സാംസ്കാരിക നായകരടക്കമുള്ള നേതാക്കളും അടിയന്തിരമായി പ്രശ്നത്തിലിടപെടണം. യാത്രക്കാര്‍ക്ക് നേരിട്ട് കരിപ്പൂരിലെത്താന്‍ എയര്‍ഇന്ത്യ ഒഴികെ മറ്റൊരു മാര്‍ഗവും അനുവദിക്കാതിരിക്കുകയും, ഉള്ള എയര്‍ഇന്ത്യാ സര്‍വീസ് മറ്റു വഴികളിലൂടെ തിരിച്ചുവിടുകയും ചെയ്യുന്നത് എയര്‍ഇന്ത്യയുടെ 'കരിപ്പൂര്‍ വിരോധത്തിന്റെ' പുതിയ ഉദാഹരണമാണ്.
ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് വില കല്‍പിക്കാതിരിക്കുകയും, അവരെ കൂടുതല്‍ കൂടുതല്‍ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന എയര്‍ഇന്ത്യയെ 'മര്യാദ' പഠിപ്പിക്കാന്‍ ശക്തമായ ജനകീയ മുന്നേറ്റങ്ങള്‍ അനിവാര്യമാണെന്നും, ഇതിനായി ഗള്‍ഫിലെ മുഴുവന്‍ പ്രവാസി കൂട്ടായ്മകളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കെ.എ.യു.എം. അഭ്യര്‍ഥിച്ചു. ബഷീര്‍ ബാത്ത അധ്യക്ഷത വഹിച്ചു. ബാബുജി ബത്തേരി, മുഹമ്മദ് റിയാസ്, വി.പി. മുകേഷ്, അശ്റഫ് ആയൂര്‍, ഫത്താഹ് തയ്യില്‍, അസീസ് തിക്കോടി, സത്താര്‍ കുന്നില്‍, സലാം വളാഞ്ചേരി എന്നിവര്‍ ചര്‍ച്ചയില്‍പങ്കെടുത്തു.

1 comment:

ജനശബ്ദം said...

കരിപ്പൂര്‍ വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം: കെ.എ.യു.എം
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും കരിപ്പൂരിലേക്ക് നേരിട്ടുള്ള എയര്‍ഇന്ത്യയുടെ വിമാന സര്‍വീസ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍, മറ്റു വിദേശ^സ്വകാര്യ വിമാനങ്ങള്‍ക്ക് കരിപ്പൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ എത്രയും വേഗം അനുമതി നല്‍കണമെന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് യൂസേഴ്സ് മൂവുമെന്റ് (കെ.എ.യു.എം.) കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തോടാവശ്യപ്പെട്ടു. ജനുവരി അഞ്ചുമുതല്‍ ആരംഭിക്കുന്ന ജെറ്റ് എയര്‍വേസിന് കുവൈത്ത് ^ കരിപ്പൂര്‍ റൂട്ടില്‍ അനുമതി നല്‍കണം.

മലയാളികളായ പതിനായിരങ്ങളാണ് എയര്‍ഇന്ത്യയുടെ ക്രൂരതയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. അതിനാല്‍, സംസ്ഥാന സര്‍ക്കാറും, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും, സാംസ്കാരിക നായകരടക്കമുള്ള നേതാക്കളും അടിയന്തിരമായി പ്രശ്നത്തിലിടപെടണം. യാത്രക്കാര്‍ക്ക് നേരിട്ട് കരിപ്പൂരിലെത്താന്‍ എയര്‍ഇന്ത്യ ഒഴികെ മറ്റൊരു മാര്‍ഗവും അനുവദിക്കാതിരിക്കുകയും, ഉള്ള എയര്‍ഇന്ത്യാ സര്‍വീസ് മറ്റു വഴികളിലൂടെ തിരിച്ചുവിടുകയും ചെയ്യുന്നത് എയര്‍ഇന്ത്യയുടെ 'കരിപ്പൂര്‍ വിരോധത്തിന്റെ' പുതിയ ഉദാഹരണമാണ്.

ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് വില കല്‍പിക്കാതിരിക്കുകയും, അവരെ കൂടുതല്‍ കൂടുതല്‍ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന എയര്‍ഇന്ത്യയെ 'മര്യാദ' പഠിപ്പിക്കാന്‍ ശക്തമായ ജനകീയ മുന്നേറ്റങ്ങള്‍ അനിവാര്യമാണെന്നും, ഇതിനായി ഗള്‍ഫിലെ മുഴുവന്‍ പ്രവാസി കൂട്ടായ്മകളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കെ.എ.യു.എം. അഭ്യര്‍ഥിച്ചു. ബഷീര്‍ ബാത്ത അധ്യക്ഷത വഹിച്ചു. ബാബുജി ബത്തേരി, മുഹമ്മദ് റിയാസ്, വി.പി. മുകേഷ്, അശ്റഫ് ആയൂര്‍, ഫത്താഹ് തയ്യില്‍, അസീസ് തിക്കോടി, സത്താര്‍ കുന്നില്‍, സലാം വളാഞ്ചേരി എന്നിവര്‍ ചര്‍ച്ചയില്‍പങ്കെടുത്തു.