Saturday, December 8, 2007

കേരള എയര്‍ലൈന്‍സിന്റെ ചിറകരിഞ്ഞത് എയര്‍ ഇന്ത്യ: ഉമ്മന്‍ ചാണ്ടി

കേരള എയര്‍ലൈന്‍സിന്റെ ചിറകരിഞ്ഞത് എയര്‍ ഇന്ത്യ: ഉമ്മന്‍ ചാണ്ടി

ഗള്‍ഫ് മലയാളികളുടെ യാത്രാ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലക്ക് 'കേരള എയര്‍ലൈന്‍സ്' തുടങ്ങാന്‍ താന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ശ്രമങ്ങള്‍ക്ക് തുരങ്കം വെച്ചത് എയര്‍ ഇന്ത്യയും അവരുടെ താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കുന്ന വ്യോമയാന മന്ത്രാലയവുമാണെന്ന് പ്രതിക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. കുവൈത്തില്‍ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം 'ഗള്‍ഫ് മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു. ഗള്‍ഫുകാരുടെ പ്രശ്നങ്ങളില്‍ ഏറ്റവും ഗൌരവമേറിയതാണ് യാത്രാപ്രശ്നം. അമിതമായ ചാര്‍ജ് നല്‍കേണ്ടി വരുന്നതിന് പുറമെ മേശമായ സേവനമാണ് അവര്‍ക്ക് ലഭിക്കുന്നത്. എയര്‍ ഇന്ത്യക്കെതിരായ പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
ഇതേതുടര്‍ന്നാണ് സ്വന്തം വിമാനക്കമ്പനി തുടങ്ങാന്‍ തന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ നീക്കം പരാജയപ്പെടുത്തുന്ന സമീപനമാണ് തുടക്കം മുതല്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്നുണ്ടായത്. ഇതിന്റെ ഭാഗമായി 20 വിമാനവും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുള്ള കമ്പനിക്ക് മാത്രമേ ഗള്‍ഫ് സര്‍വീസിന് അനുമതി നല്‍കുകയുള്ളൂവെന്ന് നിബന്ധന വെച്ചത്. എയര്‍ ഇന്ത്യയുടെ താല്‍പര്യമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. എയര്‍ ഇന്ത്യ മറ്റ് റൂട്ടുകളിലെ നഷ്ടം നികത്തുന്നത് ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള ഭീമമായ വരുമാനം കൊണ്ടാണ്. ഇവിടുത്തെ ആധിപത്യം തകര്‍ന്നാല്‍ എയര്‍ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാകുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് അംഗീകരിക്കാനാവില്ല. എയര്‍ ഇന്ത്യയുടെ നഷ്ടം ഗള്‍ഫുകാര്‍ മാത്രം ചുമക്കണമെന്ന് പറയുന്നത് ശരിയല്ല.
20 വിമാനവും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വേണമെന്ന് നിബന്ധന വെച്ച വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസിന് കമ്പനി രൂപവത്കരിച്ച ഉടന്‍ തന്നെ സര്‍വീസിന് അനുമതി തുടങ്ങി. അന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന് രണ്ടു വിമാനം മാത്രമാണ് ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യ സര്‍ക്കാര്‍ സ്ഥാപനമായതിനാലാണ് അതെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കേരള എയര്‍ലൈന്‍സിനും അതേ പരിഗണന കിട്ടണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞങ്ങള്‍ പ്രധാനമന്ത്രിയെയും മറ്റും സമീപിച്ച് സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് വന്നതും സര്‍ക്കാര്‍ മാറിയതും. നിലവിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യുന്നില്ല. കേരള എയര്‍ലൈന്‍സ് യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ ഗള്‍ഫ് മലയാളികള്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നു.
ലാഭം ആഗ്രഹിക്കാതെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കാനായിരുന്നു തീരുമാനം. കൊച്ചി വിമാനത്താവള മാതൃകയില്‍ രൂപവത്കരിക്കുന്ന കമ്പനിയുടെ ഓഹരി എല്ലാ ഗള്‍ഫ് മലയാളികള്‍ക്കും നല്‍കാനായിരുന്നു പദ്ധതി. ഓഹരിയെടുക്കുന്നവര്‍ക്ക് അത്രയും തുകക്കുന്ന ടിക്കറ്റ് ബോണസായി നല്‍കുകയും ചെയ്യും. കൂടാതെ അഞ്ചു വര്‍ഷമായി നാട്ടില്‍ പോകാത്തവര്‍ക്ക് ബജറ്റ് നിരക്കിലെ 25 ശതമാനം മാത്രം ഈടാക്കി ടിക്കറ്റ് നല്‍കാനും ഇതിനായി ഓരോ വിമാനത്തിലും 15 സീറ്റ് മാറ്റിവെക്കാനും തീരുമാനിച്ചിരുന്നു. ഇതൊക്കെ നല്‍കിയാലും കേരള എയര്‍ലൈന്‍സ് ലാഭകരമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രശ്സ്ത കമ്പനി തയാറാക്കിയ പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ കേരള എയര്‍ലൈന്‍സ് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമം കേരള സര്‍ക്കാര്‍ പുനരാരംഭിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

1 comment:

ജനശബ്ദം said...

കേരള എയര്‍ലൈന്‍സിന്റെ ചിറകരിഞ്ഞത് എയര്‍ ഇന്ത്യ: ഉമ്മന്‍ ചാണ്ടി
ഗള്‍ഫ് മലയാളികളുടെ യാത്രാ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലക്ക് 'കേരള എയര്‍ലൈന്‍സ്' തുടങ്ങാന്‍ താന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ശ്രമങ്ങള്‍ക്ക് തുരങ്കം വെച്ചത് എയര്‍ ഇന്ത്യയും അവരുടെ താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കുന്ന വ്യോമയാന മന്ത്രാലയവുമാണെന്ന് പ്രതിക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. കുവൈത്തില്‍ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം 'ഗള്‍ഫ് മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു. ഗള്‍ഫുകാരുടെ പ്രശ്നങ്ങളില്‍ ഏറ്റവും ഗൌരവമേറിയതാണ് യാത്രാപ്രശ്നം. അമിതമായ ചാര്‍ജ് നല്‍കേണ്ടി വരുന്നതിന് പുറമെ മേശമായ സേവനമാണ് അവര്‍ക്ക് ലഭിക്കുന്നത്. എയര്‍ ഇന്ത്യക്കെതിരായ പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.

ഇതേതുടര്‍ന്നാണ് സ്വന്തം വിമാനക്കമ്പനി തുടങ്ങാന്‍ തന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ നീക്കം പരാജയപ്പെടുത്തുന്ന സമീപനമാണ് തുടക്കം മുതല്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്നുണ്ടായത്. ഇതിന്റെ ഭാഗമായി 20 വിമാനവും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുള്ള കമ്പനിക്ക് മാത്രമേ ഗള്‍ഫ് സര്‍വീസിന് അനുമതി നല്‍കുകയുള്ളൂവെന്ന് നിബന്ധന വെച്ചത്. എയര്‍ ഇന്ത്യയുടെ താല്‍പര്യമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. എയര്‍ ഇന്ത്യ മറ്റ് റൂട്ടുകളിലെ നഷ്ടം നികത്തുന്നത് ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള ഭീമമായ വരുമാനം കൊണ്ടാണ്. ഇവിടുത്തെ ആധിപത്യം തകര്‍ന്നാല്‍ എയര്‍ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാകുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് അംഗീകരിക്കാനാവില്ല. എയര്‍ ഇന്ത്യയുടെ നഷ്ടം ഗള്‍ഫുകാര്‍ മാത്രം ചുമക്കണമെന്ന് പറയുന്നത് ശരിയല്ല.

20 വിമാനവും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വേണമെന്ന് നിബന്ധന വെച്ച വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസിന് കമ്പനി രൂപവത്കരിച്ച ഉടന്‍ തന്നെ സര്‍വീസിന് അനുമതി തുടങ്ങി. അന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന് രണ്ടു വിമാനം മാത്രമാണ് ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യ സര്‍ക്കാര്‍ സ്ഥാപനമായതിനാലാണ് അതെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കേരള എയര്‍ലൈന്‍സിനും അതേ പരിഗണന കിട്ടണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞങ്ങള്‍ പ്രധാനമന്ത്രിയെയും മറ്റും സമീപിച്ച് സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് വന്നതും സര്‍ക്കാര്‍ മാറിയതും. നിലവിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യുന്നില്ല. കേരള എയര്‍ലൈന്‍സ് യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ ഗള്‍ഫ് മലയാളികള്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നു.

ലാഭം ആഗ്രഹിക്കാതെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കാനായിരുന്നു തീരുമാനം. കൊച്ചി വിമാനത്താവള മാതൃകയില്‍ രൂപവത്കരിക്കുന്ന കമ്പനിയുടെ ഓഹരി എല്ലാ ഗള്‍ഫ് മലയാളികള്‍ക്കും നല്‍കാനായിരുന്നു പദ്ധതി. ഓഹരിയെടുക്കുന്നവര്‍ക്ക് അത്രയും തുകക്കുന്ന ടിക്കറ്റ് ബോണസായി നല്‍കുകയും ചെയ്യും. കൂടാതെ അഞ്ചു വര്‍ഷമായി നാട്ടില്‍ പോകാത്തവര്‍ക്ക് ബജറ്റ് നിരക്കിലെ 25 ശതമാനം മാത്രം ഈടാക്കി ടിക്കറ്റ് നല്‍കാനും ഇതിനായി ഓരോ വിമാനത്തിലും 15 സീറ്റ് മാറ്റിവെക്കാനും തീരുമാനിച്ചിരുന്നു. ഇതൊക്കെ നല്‍കിയാലും കേരള എയര്‍ലൈന്‍സ് ലാഭകരമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രശ്സ്ത കമ്പനി തയാറാക്കിയ പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ കേരള എയര്‍ലൈന്‍സ് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമം കേരള സര്‍ക്കാര്‍ പുനരാരംഭിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.