Sunday, December 16, 2007

എയര്‍ ഇന്ത്യ വീണ്ടും വൈകി; പ്രതിഷേധത്തിന്റെ കറുത്ത ബാഡ്ജ് അണിഞ്ഞ് യാത്രക്കാര്‍

എയര്‍ ഇന്ത്യ വീണ്ടും വൈകി; പ്രതിഷേധത്തിന്റെ കറുത്ത ബാഡ്ജ് അണിഞ്ഞ് യാത്രക്കാര്‍

കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യയുടെ കുവൈത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വീണ്ടും വൈകി. വെള്ളിയാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന കൊച്ചി വഴി കരിപ്പൂരിലേക്കുള്ള വിമാനം ഇന്നലെ ഉച്ച ഒന്നരമണിക്കാണ് കുവൈത്തില്‍ നിന്ന് പുറപ്പെട്ടത്. വിമാനം അനിശ്ചിതമായി വൈകിയതില്‍ പ്രതിഷേധിച്ച് മുഴുവന്‍ യാത്രക്കാരും കറുത്ത ബാഡ്ജ് ധരിച്ചാണ് വിമാനത്തില്‍ കയറിയത്. കൊച്ചി വഴി കരിപ്പൂരില്‍ നിന്നുള്ള വിമാനം എത്താന്‍ വൈകിയതാണ് തിരിച്ചുള്ള യാത്രയും വൈകാന്‍ കാരണമായത്.
ഇതേതുടര്‍ന്ന് ദുരിതത്തിലായ യാത്രക്കാര്‍ എയര്‍ ഇന്ത്യക്കെതിരായ പ്രതിഷേധമെന്ന നിലക്കാണ് കറുത്ത ബാഡ്ജ് ധരിച്ച് യാത്ര ചെയ്തത്. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബാഡ്ജ് ധരിപ്പിക്കുന്നതിന് കെ.കെ.എം.എ നേതാക്കാളായ എന്‍.എ മുനീര്‍, ഷബീര്‍ മണ്ടോളി, എ.പി അബ്ദുല്‍ സലാം, കെ.സി റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കരിപ്പൂരിലെത്തിയ ശേഷം ഗള്‍ഫ് യാത്രക്കാരോടും കരിപ്പൂരിനോടും എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിമാനത്താവളത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി.
കൊച്ചി കരിപ്പൂര്‍ വിമാനത്തിന് പുറമെ, വെള്ളിയാഴ്ച ഉച്ച 2.30ന് പുറപ്പെടേണ്ട വിമാനം അഞ്ചു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച കൊച്ചി വഴി കരിപ്പൂരിലേക്കുള്ള വിമാന സര്‍വീസ് 20 മണിക്കൂറിലേറെ വൈകിയിരുന്നു. ഇതില്‍ ക്ഷുഭിതരായ യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എയര്‍ ഇന്ത്യക്കും വ്യോമയാന മന്ത്രാലയത്തിനുമെതിരായ മുദ്രാവക്യങ്ങളെഴുതിയ ബാഡ്ജ് ധരിച്ചാണ് യാത്രക്കാര്‍ കരിപ്പൂരില്‍ ഇറങ്ങിയത്. കോ^ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് യൂസേര്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.
ആഴ്ചകള്‍ നീണ്ട താളപ്പിഴകള്‍ക്ക് ശേഷം ഏതാനും ദിവസം സമയക്രമം പാലിച്ച എയര്‍ ഇന്ത്യ സര്‍വീസ് വ്യാഴാഴ്ച മുതലയാണ് വീണ്ടും താറുമാറായത്. വിമാനം വൈകുന്ന വിവരം പലരും വിമാനത്താവളത്തിലെത്തിയ ശേഷമാണ് അറിയുന്നത്. അവസാന നിമിഷമാണ് വിമാനം വൈകുമെന്ന വിവരം യാത്രക്കാരെ അറിയിച്ചത്. ഇതുസംബന്ധിച്ച് യാത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് എയര്‍ ഇന്ത്യ കൌണ്ടറില്‍ നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ച് തകരാറായതാണ് പ്രശ്നത്തിന് കാരണമെന്നാണ് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്. പക്ഷിയിടിച്ച വിമാനം ഇനിയൂം തകരാര്‍ ശരിയാക്കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. തകരാറായതിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്നും ഇവര്‍
കുവൈത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയിരുന്ന തുര്‍ക്കിയിലെ ഗോള്‍ഡണ്‍ ഇന്‍ര്‍നാഷണല്‍ എയര്‍ലൈന്‍സ് മുന്നറിയിപ്പില്ലാതെ കരാറില്‍ നിന്ന് പിന്‍മാറിയതിനാല്‍ പകരം സര്‍വീസിന് വിമാനമില്ലാത്ത അവസ്ഥയിലാണ് എയര്‍ ഇന്ത്യ. ഇതേതുടര്‍ന്ന് കരിപ്പൂരിലേക്കുള്ള നേരിട്ടു സര്‍വീസ് ഉള്‍പ്പെടെ വെട്ടികുറച്ചിരിക്കുകയാണ്. നിലവിലുള്ള ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചാണ് ഇപ്പോള്‍ മൂന്ന് സര്‍വീസ് നടത്തുന്നത്. കുവൈത്തില്‍ നിന്നുള്ള സര്‍വീസുകള്‍ കരിപ്പൂരില്‍ റണ്‍വെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നൈറ്റ് ലാന്റിംഗിന് അനുമതി നല്‍കുന്നില്ല. ഇതും എയര്‍ ഇന്ത്യ സര്‍വീസ് താറുമാറാകാന്‍ കാരണമാണ്.

1 comment:

ജനശബ്ദം said...

എയര്‍ ഇന്ത്യ വീണ്ടും വൈകി; പ്രതിഷേധത്തിന്റെ കറുത്ത ബാഡ്ജ് അണിഞ്ഞ് യാത്രക്കാര്‍
കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യയുടെ കുവൈത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വീണ്ടും വൈകി. വെള്ളിയാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന കൊച്ചി വഴി കരിപ്പൂരിലേക്കുള്ള വിമാനം ഇന്നലെ ഉച്ച ഒന്നരമണിക്കാണ് കുവൈത്തില്‍ നിന്ന് പുറപ്പെട്ടത്. വിമാനം അനിശ്ചിതമായി വൈകിയതില്‍ പ്രതിഷേധിച്ച് മുഴുവന്‍ യാത്രക്കാരും കറുത്ത ബാഡ്ജ് ധരിച്ചാണ് വിമാനത്തില്‍ കയറിയത്. കൊച്ചി വഴി കരിപ്പൂരില്‍ നിന്നുള്ള വിമാനം എത്താന്‍ വൈകിയതാണ് തിരിച്ചുള്ള യാത്രയും വൈകാന്‍ കാരണമായത്.

ഇതേതുടര്‍ന്ന് ദുരിതത്തിലായ യാത്രക്കാര്‍ എയര്‍ ഇന്ത്യക്കെതിരായ പ്രതിഷേധമെന്ന നിലക്കാണ് കറുത്ത ബാഡ്ജ് ധരിച്ച് യാത്ര ചെയ്തത്. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബാഡ്ജ് ധരിപ്പിക്കുന്നതിന് കെ.കെ.എം.എ നേതാക്കാളായ എന്‍.എ മുനീര്‍, ഷബീര്‍ മണ്ടോളി, എ.പി അബ്ദുല്‍ സലാം, കെ.സി റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കരിപ്പൂരിലെത്തിയ ശേഷം ഗള്‍ഫ് യാത്രക്കാരോടും കരിപ്പൂരിനോടും എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിമാനത്താവളത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി.

കൊച്ചി കരിപ്പൂര്‍ വിമാനത്തിന് പുറമെ, വെള്ളിയാഴ്ച ഉച്ച 2.30ന് പുറപ്പെടേണ്ട വിമാനം അഞ്ചു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച കൊച്ചി വഴി കരിപ്പൂരിലേക്കുള്ള വിമാന സര്‍വീസ് 20 മണിക്കൂറിലേറെ വൈകിയിരുന്നു. ഇതില്‍ ക്ഷുഭിതരായ യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എയര്‍ ഇന്ത്യക്കും വ്യോമയാന മന്ത്രാലയത്തിനുമെതിരായ മുദ്രാവക്യങ്ങളെഴുതിയ ബാഡ്ജ് ധരിച്ചാണ് യാത്രക്കാര്‍ കരിപ്പൂരില്‍ ഇറങ്ങിയത്. കോ^ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് യൂസേര്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.

ആഴ്ചകള്‍ നീണ്ട താളപ്പിഴകള്‍ക്ക് ശേഷം ഏതാനും ദിവസം സമയക്രമം പാലിച്ച എയര്‍ ഇന്ത്യ സര്‍വീസ് വ്യാഴാഴ്ച മുതലയാണ് വീണ്ടും താറുമാറായത്. വിമാനം വൈകുന്ന വിവരം പലരും വിമാനത്താവളത്തിലെത്തിയ ശേഷമാണ് അറിയുന്നത്. അവസാന നിമിഷമാണ് വിമാനം വൈകുമെന്ന വിവരം യാത്രക്കാരെ അറിയിച്ചത്. ഇതുസംബന്ധിച്ച് യാത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് എയര്‍ ഇന്ത്യ കൌണ്ടറില്‍ നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ച് തകരാറായതാണ് പ്രശ്നത്തിന് കാരണമെന്നാണ് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്. പക്ഷിയിടിച്ച വിമാനം ഇനിയൂം തകരാര്‍ ശരിയാക്കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. തകരാറായതിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്നും ഇവര്‍

കുവൈത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയിരുന്ന തുര്‍ക്കിയിലെ ഗോള്‍ഡണ്‍ ഇന്‍ര്‍നാഷണല്‍ എയര്‍ലൈന്‍സ് മുന്നറിയിപ്പില്ലാതെ കരാറില്‍ നിന്ന് പിന്‍മാറിയതിനാല്‍ പകരം സര്‍വീസിന് വിമാനമില്ലാത്ത അവസ്ഥയിലാണ് എയര്‍ ഇന്ത്യ. ഇതേതുടര്‍ന്ന് കരിപ്പൂരിലേക്കുള്ള നേരിട്ടു സര്‍വീസ് ഉള്‍പ്പെടെ വെട്ടികുറച്ചിരിക്കുകയാണ്. നിലവിലുള്ള ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചാണ് ഇപ്പോള്‍ മൂന്ന് സര്‍വീസ് നടത്തുന്നത്. കുവൈത്തില്‍ നിന്നുള്ള സര്‍വീസുകള്‍ കരിപ്പൂരില്‍ റണ്‍വെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നൈറ്റ് ലാന്റിംഗിന് അനുമതി നല്‍കുന്നില്ല. ഇതും എയര്‍ ഇന്ത്യ സര്‍വീസ് താറുമാറാകാന്‍ കാരണമാണ്.