Thursday, May 27, 2010

പ്രദേശികവാദം ആളിക്കത്തിച്ച് അക്രമ സമരത്തിന്ന് നേതൃത്വം കൊടുക്കുന്ന വൈക്കോയെ രാജ്യസുരക്ഷിതത്വ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യണം

മുല്ലപ്പെരിയാര്‍പ്രശ്‌നത്തിന്റെ പേരില്‍ പ്രദേശികവാദം ആളിക്കത്തിച്ച് അക്രമ സമരത്തിന്ന് നേതൃത്വം കൊടുക്കുന്ന എം.ഡി.എം.കെ നേതാവ് വൈക്കോയെ രാജ്യസുരക്ഷിതത്വ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യണം.


മുല്ലപ്പെരിയാര്‍പ്രശ്‌നവുമായി ബന്ധപ്പെട്ട് എം.ഡി.എം.കെ. നാളെ കേരളത്തിലേക്കുള്ള റോഡ് ഉപരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ 12 സ്ഥലങ്ങളിലാണ് വൈക്കോയുടെ നേതൃത്വത്തില്‍ എം.ഡി.എം.കെ പ്രവര്‍ത്തകര്‍ ഉപരോധം നടത്തുന്നത്.തമിഴ്‌നാടിന് വെള്ളം വിട്ടുതരാത്തതിന് കേരളത്തിനോട് പ്രതിഷേധമറിയിക്കാനാണ് എം.ഡി.എം.കെ ഉപരോധം. തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കാനാണ് എം.ഡി.എം.കെ.യുടെ തീരുമാനം. തമിഴ് ദേശീയ ഇയക്കം നേതാവ് പി. നെടുമാരന്റെ പിന്തുണയും ഇവര്‍ക്കുണ്ട്.. ഉപരോധത്തിനിടെ സംഘര്‍ഷമുണ്ടാാകാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഉള്ളതിനെത്തുടര്‍ന്ന് രാവിലെ 10 മുതല്‍ 12 വരെ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്കു പോകാതെ ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
കേരളത്തിലെ ലക്ഷ ക്കണക്കിന് ജനങ്ങള്‍ക്ക്‌ ജീവ ഹാനി സംഭവിക്കാവുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌ നാട്‌ സര്‍ക്കാരും എം ഡി എം കെ നേതാവ് വൈക്കോ അടക്കമുള്ളവര്‍ കൈ ക്കൊള്ളുന്ന നിലപാട്‌ ഏറെ വേദനാ ജനകവും നിഷേധാത്മകവുമാണു. കേരളത്തിലെ ജനങ്ങള്‍ക്ക്‌ എന്തു സംഭവിച്ചാലും തരക്കേടില്ല, തമിഴ്‌ നാടിന് വെള്ളം മാത്രം കിട്ടിയാല്‍ മതിയെന്ന നിലപാടിന് ഒരിക്കലും അംഗികരിക്കാന്‍ സാധ്യമല്ല. തമിഴ്‌ നാടിന് കേരളത്തില്‍ നിന്നുള്ള ഒരു നദിയിലെ വെള്ളം മുഴുവന്‍ കൊടുത്തിട്ടും ആ സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് ജീവ ഹാനി സംഭവിക്കാവുന്ന രീതിയിലേയ്ക്ക്‌ ഡാമിന്റെ സ്ഥിതി അപകടത്തില്‍ ആയിട്ടു പോലും അത്‌ അംഗീകരി ക്കാത്ത നിഷേധാത്മക നിലപാടാണ്‌ തമിഴ്‌ നാട്‌ കൈ ക്കൊണ്ടിട്ടുള്ളത്‌.മാത്രമല്ല കടുത്ത പ്രാദേശികവാദം ആളിക്കത്തിച്ച് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം തകര്‍ക്കാനാണു വൈക്കോയെ പൊലുള്ള തീവ്രപ്രാദ്ശിക വാദം വെച്ച് പുലര്‍ത്തുന്നവര്‍ ശ്രമിക്കുന്നത്. കേരളത്തിന് പരമ പ്രധാനം കേരളത്തിലെ ജനങ്ങളുടെ ജീവനാണ്‌. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിത ത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒന്നിനേയും അംഗീകരിക്കാനുള്ള ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കോ സര്‍ക്കാറിനോ ഇല്ല. കേരളത്തിലെ ജനങ്ങള്‍ക്ക്‌ ദോഷ കരമായ യാതൊന്നും കേരള സര്‍ക്കാര്‍ കൈ ക്കൊള്ളില്ലായെന്ന ഉത്തമ ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്‌. കേരള സര്‍ക്കാര്‍ എടുത്തിട്ടുള്ള പല നിലപാടുകളും ധീരവും പ്രശംസ നീയവുമാണ്‌. മുല്ലപ്പെരിയാര്‍ അണ ക്കെട്ട്‌ തകരുന്ന സ്ഥിതി യുണ്ടായാല്‍ ഫലം ഭയാനക മായിരിക്കും. മുല്ലപ്പെരിയാര്‍ അണ ക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണ ക്കെട്ടിന് കഴിയില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തത്തിന് ഇരയാകുന്നത്‌ ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ പത്തനംതിട്ട തുടങ്ങിയ ജില്ലകളാണ്‌. അതു കൊണ്ടു തന്നെ ഈ പ്രശ്നത്തില്‍ വളരെ ഗൗരവമേറിയ നിലപാടുകളാണ്‌ സര്‍ക്കാറിന് സ്വീകരിക്കാനുള്ളത്‌. വെറും ജാഗ്രതാ നിര്‍ദ്ദേശം മാത്രം കൊടുത്താല്‍ പോരാ. വന്‍ ദുരന്തം മുന്നില്‍ കണ്ടു കൊണ്ടുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സംരക്ഷണം ഉറപ്പു വരുത്തണം.പുതിയ അണക്കെട്ട് നിര്‍മ്മിക്കാനും ജനങളുടെ ജീവനും സ്വത്തിന്നും സം‌രക്ഷണം കൊടുക്കാനും സര്‍ക്കാറിനുള്ള ബാധ്യത നിറവേറ്റിയെ മതിയാകൂ........

2 comments:

ജനശബ്ദം said...

മുല്ലപ്പെരിയാര്‍പ്രശ്‌നത്തിന്റെ പേരില്‍ പ്രദേശികവാദം ആളിക്കത്തിച്ച് അക്രമ സമരത്തിന്ന് നേതൃത്വം കൊടുക്കുന്ന എം.ഡി.എം.കെ നേതാവ് വൈക്കോയെ രാജ്യസുരക്ഷിതത്വ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യണം.

മുല്ലപ്പെരിയാര്‍പ്രശ്‌നവുമായി ബന്ധപ്പെട്ട് എം.ഡി.എം.കെ. നാളെ കേരളത്തിലേക്കുള്ള റോഡ് ഉപരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ 12 സ്ഥലങ്ങളിലാണ് വൈക്കോയുടെ നേതൃത്വത്തില്‍ എം.ഡി.എം.കെ പ്രവര്‍ത്തകര്‍ ഉപരോധം നടത്തുന്നത്.
തമിഴ്‌നാടിന് വെള്ളം വിട്ടുതരാത്തതിന് കേരളത്തിനോട് പ്രതിഷേധമറിയിക്കാനാണ് എം.ഡി.എം.കെ ഉപരോധം. തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കാനാണ് എം.ഡി.എം.കെ.യുടെ തീരുമാനം. തമിഴ് ദേശീയ ഇയക്കം നേതാവ് പി. നെടുമാരന്റെ പിന്തുണയും ഇവര്‍ക്കുണ്ട്..
ഉപരോധത്തിനിടെ സംഘര്‍ഷമുണ്ടാാകാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഉള്ളതിനെത്തുടര്‍ന്ന് രാവിലെ 10 മുതല്‍ 12 വരെ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്കു പോകാതെ ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .

കേരളത്തിലെ ലക്ഷ ക്കണക്കിന് ജനങ്ങള്‍ക്ക്‌ ജീവ ഹാനി സംഭവിക്കാവുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌ നാട്‌ സര്‍ക്കാരും എം ഡി എം കെ നേതാവ് വൈക്കോ അടക്കമുള്ളവര്‍ കൈ ക്കൊള്ളുന്ന നിലപാട്‌ ഏറെ വേദനാ ജനകവും നിഷേധാത്മകവുമാണു. കേരളത്തിലെ ജനങ്ങള്‍ക്ക്‌ എന്തു സംഭവിച്ചാലും തരക്കേടില്ല, തമിഴ്‌ നാടിന് വെള്ളം മാത്രം കിട്ടിയാല്‍ മതിയെന്ന നിലപാടിന് ഒരിക്കലും അംഗികരിക്കാന്‍ സാധ്യമല്ല. തമിഴ്‌ നാടിന് കേരളത്തില്‍ നിന്നുള്ള ഒരു നദിയിലെ വെള്ളം മുഴുവന്‍ കൊടുത്തിട്ടും ആ സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് ജീവ ഹാനി സംഭവിക്കാവുന്ന രീതിയിലേയ്ക്ക്‌ ഡാമിന്റെ സ്ഥിതി അപകടത്തില്‍ ആയിട്ടു പോലും അത്‌ അംഗീകരി ക്കാത്ത നിഷേധാത്മക നിലപാടാണ്‌ തമിഴ്‌ നാട്‌ കൈ ക്കൊണ്ടിട്ടുള്ളത്‌.മാത്രമല്ല കടുത്ത പ്രാദേശികവാദം ആളിക്കത്തിച്ച് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം തകര്‍ക്കാനാണു വൈക്കോയെ പൊലുള്ള തീവ്രപ്രാദ്ശിക വാദം വെച്ച് പുലര്‍ത്തുന്നവര്‍ ശ്രമിക്കുന്നത്.

കേരളത്തിന് പരമ പ്രധാനം കേരളത്തിലെ ജനങ്ങളുടെ ജീവനാണ്‌. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിത ത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒന്നിനേയും അംഗീകരിക്കാനുള്ള ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കോ സര്‍ക്കാറിനോ ഇല്ല. കേരളത്തിലെ ജനങ്ങള്‍ക്ക്‌ ദോഷ കരമായ യാതൊന്നും കേരള സര്‍ക്കാര്‍ കൈ ക്കൊള്ളില്ലായെന്ന ഉത്തമ ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്‌. കേരള സര്‍ക്കാര്‍ എടുത്തിട്ടുള്ള പല നിലപാടുകളും ധീരവും പ്രശംസ നീയവുമാണ്‌.

മുല്ലപ്പെരിയാര്‍ അണ ക്കെട്ട്‌ തകരുന്ന സ്ഥിതി യുണ്ടായാല്‍ ഫലം ഭയാനക മായിരിക്കും. മുല്ലപ്പെരിയാര്‍ അണ ക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണ ക്കെട്ടിന് കഴിയില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തത്തിന് ഇരയാകുന്നത്‌ ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ പത്തനംതിട്ട തുടങ്ങിയ ജില്ലകളാണ്‌. അതു കൊണ്ടു തന്നെ ഈ പ്രശ്നത്തില്‍ വളരെ ഗൗരവമേറിയ നിലപാടുകളാണ്‌ സര്‍ക്കാറിന് സ്വീകരിക്കാനുള്ളത്‌. വെറും ജാഗ്രതാ നിര്‍ദ്ദേശം മാത്രം കൊടുത്താല്‍ പോരാ. വന്‍ ദുരന്തം മുന്നില്‍ കണ്ടു കൊണ്ടുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സംരക്ഷണം ഉറപ്പു വരുത്തണം.പുതിയ അണക്കെട്ട് നിര്‍മ്മിക്കാനും ജനങളുടെ ജീവനും സ്വത്തിന്നും സം‌രക്ഷണം കൊടുക്കാനും സര്‍ക്കാറിനുള്ള ബാധ്യത നിറവേറ്റിയെ മതിയാകൂ........

കാഴ്ചകൾ said...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തത്തിന് ഇരയാകുന്നത്‌ ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ പത്തനംതിട്ട തുടങ്ങിയ ജില്ലകളാണ്‌. അതു കൊണ്ടു തന്നെ ഈ പ്രശ്നത്തില്‍ വളരെ ഗൗരവമേറിയ നിലപാടുകളാണ്‌ സര്‍ക്കാറിന് സ്വീകരിക്കാനുള്ളത്‌. വെറും ജാഗ്രതാ നിര്‍ദ്ദേശം മാത്രം കൊടുത്താല്‍ പോരാ. വന്‍ ദുരന്തം മുന്നില്‍ കണ്ടു കൊണ്ടുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സംരക്ഷണം ഉറപ്പു വരുത്തണം.പുതിയ അണക്കെട്ട് നിര്‍മ്മിക്കാനും ജനങളുടെ ജീവനും സ്വത്തിന്നും സം‌രക്ഷണം കൊടുക്കാനും സര്‍ക്കാറിനുള്ള ബാധ്യത നിറവേറ്റിയെ മതിയാകൂ........