Sunday, August 31, 2008

ഒറീസയില്‍ ക്രിസ്താനികള്‍ക്ക് നേരേയുള്ള സംഘടിത ആക്രമങളും വറ്ഗ്ഗിയ കലാപവും കേരളത്തിനേക്കാള്‍ നിസ്സാരം: ജോസഫ് പവ്വത്തില്‍

ഒറീസയില്‍ ക്രിസ്താനികള്‍ക്ക് നേരേയുള്ള സംഘടിത ആക്രമങളും വറ്ഗ്ഗിയ കലാപവും കേരളത്തിനേക്കാള്‍ നിസ്സാരം: ജോസഫ് പവ്വത്തില്‍ .

വിശ്വാസികള്‍ക്കുനേരെയുള്ള പ്രത്യക്ഷ ആക്രമങ്ങളേക്കാള്‍ ഭീകരം പരോക്ഷമായ ആക്രമങ്ങളാണെന്ന് ഇന്റര്‍ചര്‍ച്ച് കൌസില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. ആലപ്പുഴ പഴവങ്ങാടി മാര്‍ സ്ളീവ സഡേ സ്കൂളില്‍ രക്ഷിതാക്കളുടെ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പള്ളി തകര്‍ന്നാല്‍ പുനര്‍നിര്‍മിക്കാം. തലമുറയുടെ വിശ്വാസം തകര്‍ന്നാല്‍ വീണ്ടെടുക്കാനാകില്ല. ഭൌതികവാദവും നിരീശ്വരവാദവും അടിച്ചേല്‍പ്പിക്കാനുള്ള പ്രവണത കൂടിവരികയാണ്. ക്രൈസ്തവസമൂഹം ചെകുത്താനും കടലിനും ഇടയിലാണ്- അദ്ദേഹം പറഞ്ഞു. വിശ്വാസം നഷ്ടപ്പെട്ടാല്‍ പുനഃസ്ഥാപിക്കാന്‍ വിഷമമാണ്. റഷ്യയില്‍ 70 വര്‍ഷം വിശ്വാസികളെ പീഡിപ്പിച്ചു. അവിടെ ഭരണസംവിധാനം തകര്‍ന്നപ്പോള്‍ വിശ്വാസം പുനര്‍ജനിച്ചെങ്കിലും അത് വികലമായി കഴിഞ്ഞിരുന്നു. മതം ഉപയോഗപ്പെടുത്തി അധികാരത്തിലേറാന്‍ ശ്രമിക്കുന്നവരാണ് ഒറീസയിലെ അക്രമത്തിനുപിന്നില്‍. അക്രമത്തെ ക്രൈസ്തവമായും ജനാധിപത്യപരമായും നേരിടണം. മാനസാന്തരത്തിന് പ്രാര്‍ഥിക്കണം. ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങളും സംരക്ഷണവും ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളതാണ്. വര്‍ഗീയതയുടെ പേരില്‍ ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് നിര്‍ഭാഗ്യകരമാണ്.

2 comments:

ജനശബ്ദം said...

ഒറീസയില്‍ ക്രിസ്താനികള്‍ക്ക് നേരേയുള്ള സംഘടിത ആക്രമങളും വറ്ഗ്ഗിയ കലാപവും കേരളത്തിനേക്കാള്‍ നിസ്സാരം: ജോസഫ് പവ്വത്തില്‍

വിശ്വാസികള്‍ക്കുനേരെയുള്ള പ്രത്യക്ഷ ആക്രമങ്ങളേക്കാള്‍ ഭീകരം പരോക്ഷമായ ആക്രമങ്ങളാണെന്ന് ഇന്റര്‍ചര്‍ച്ച് കൌസില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. ആലപ്പുഴ പഴവങ്ങാടി മാര്‍ സ്ളീവ സഡേ സ്കൂളില്‍ രക്ഷിതാക്കളുടെ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പള്ളി തകര്‍ന്നാല്‍ പുനര്‍നിര്‍മിക്കാം. തലമുറയുടെ വിശ്വാസം തകര്‍ന്നാല്‍ വീണ്ടെടുക്കാനാകില്ല. ഭൌതികവാദവും നിരീശ്വരവാദവും അടിച്ചേല്‍പ്പിക്കാനുള്ള പ്രവണത കൂടിവരികയാണ്. ക്രൈസ്തവസമൂഹം ചെകുത്താനും കടലിനും ഇടയിലാണ്- അദ്ദേഹം പറഞ്ഞു. വിശ്വാസം നഷ്ടപ്പെട്ടാല്‍ പുനഃസ്ഥാപിക്കാന്‍ വിഷമമാണ്. റഷ്യയില്‍ 70 വര്‍ഷം വിശ്വാസികളെ പീഡിപ്പിച്ചു. അവിടെ ഭരണസംവിധാനം തകര്‍ന്നപ്പോള്‍ വിശ്വാസം പുനര്‍ജനിച്ചെങ്കിലും അത് വികലമായി കഴിഞ്ഞിരുന്നു. മതം ഉപയോഗപ്പെടുത്തി അധികാരത്തിലേറാന്‍ ശ്രമിക്കുന്നവരാണ് ഒറീസയിലെ അക്രമത്തിനുപിന്നില്‍. അക്രമത്തെ ക്രൈസ്തവമായും ജനാധിപത്യപരമായും നേരിടണം. മാനസാന്തരത്തിന് പ്രാര്‍ഥിക്കണം. ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങളും സംരക്ഷണവും ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളതാണ്. വര്‍ഗീയതയുടെ പേരില്‍ ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് നിര്‍ഭാഗ്യകരമാണ്.

അനില്‍ വേങ്കോട്‌ said...

ഭീകരമണു പൌവത്തിന്റെ പ്രതികരണം. ഒറീസയിലെ സംഭവങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ക്രിസ്താനികൾ ഇടതുപക്ഷത്തിനു അനുകൂലമയി ചിന്തിച്ചുപൊകും എന്ന ഭയം ആണു ഇതു പറയാൻ കാരണം.