Monday, August 18, 2008

ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന അപഹാസ്യം: വി.എസ്.

ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന അപഹാസ്യം: വി.എസ്.




തിരുവനന്തപുരം: സ്വാതന്ത്യ്രദിന ചടങ്ങില്‍ കേന്ദ്രവിരുദ്ധ പ്രസ്താവന നടത്തിയെന്നു പറഞ്ഞു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നടത്തിയ പ്രസ്താവന അപഹാസ്യമാണെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ജനങ്ങളെ പട്ടിണിക്കിടരുതെന്നാണു താന്‍ പറഞ്ഞതെന്നും സംസ്ഥാനത്തോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്ര നേതാക്കളെ കണ്ട്, അരി വിട്ടുതരാന്‍ അഭ്യര്‍ഥിക്കുകയാണു പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും വി.എസ്. പറഞ്ഞു. ഓണത്തോടനുബന്ധിച്ചു സൌജന്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇരുപതു ലക്ഷത്തോളം വരുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കാണു സൌജന്യ ഓണക്കിറ്റ്. രണ്ടു കിലോ കുത്തരി, അര കിലോ പഞ്ചസാര, നൂറു ഗ്രാം തേയില, 200 ഗ്രാം മുളക് എന്നിവയാണു കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ നിരന്തര ആവശ്യം മാനിച്ചു 10,000 ടണ്‍ അരി കൂടി ഓണക്കാലത്തേക്കു കേന്ദ്രം അനുവദിച്ചിട്ടുണ്ടെങ്കിലും അത് ഒന്നിനും തികയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
50 ലക്ഷം എപിഎല്‍ കാര്‍ഡുടമകള്‍ക്ക് ഈ അരി വീതിക്കുമ്പോള്‍ ഒരാള്‍ക്കു രണ്ടു കിലോ അരി മാത്രമേ ലഭിക്കുകയുള്ളു. പൊതു വിതരണ സമ്പ്രദായത്തെ തകര്‍ക്കുന്ന വിധത്തില്‍ ചെറുകിട വില്‍പനരംഗത്തു കുത്തകകളെ പ്രോല്‍സാഹിപ്പിക്കുകയാണു കേന്ദ്രം ചെയ്യുന്നതെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എഫ്സിഐ ഗോഡൌണുകളില്‍ കെട്ടിക്കിടക്കുന്ന അരി നശിച്ചുപോയാലും എപിഎല്‍ കാര്‍ഡുകാര്‍ക്കു കൊടുക്കില്ലെന്ന കേന്ദ്ര നിലപാടിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.

2 comments:

ജനശബ്ദം said...

ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന അപഹാസ്യം: വി.എസ്.

തിരുവനന്തപുരം: സ്വാതന്ത്യ്രദിന ചടങ്ങില്‍ കേന്ദ്രവിരുദ്ധ പ്രസ്താവന നടത്തിയെന്നു പറഞ്ഞു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നടത്തിയ പ്രസ്താവന അപഹാസ്യമാണെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ജനങ്ങളെ പട്ടിണിക്കിടരുതെന്നാണു താന്‍ പറഞ്ഞതെന്നും സംസ്ഥാനത്തോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്ര നേതാക്കളെ കണ്ട്, അരി വിട്ടുതരാന്‍ അഭ്യര്‍ഥിക്കുകയാണു പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും വി.എസ്. പറഞ്ഞു. ഓണത്തോടനുബന്ധിച്ചു സൌജന്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇരുപതു ലക്ഷത്തോളം വരുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കാണു സൌജന്യ ഓണക്കിറ്റ്. രണ്ടു കിലോ കുത്തരി, അര കിലോ പഞ്ചസാര, നൂറു ഗ്രാം തേയില, 200 ഗ്രാം മുളക് എന്നിവയാണു കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ നിരന്തര ആവശ്യം മാനിച്ചു 10,000 ടണ്‍ അരി കൂടി ഓണക്കാലത്തേക്കു കേന്ദ്രം അനുവദിച്ചിട്ടുണ്ടെങ്കിലും അത് ഒന്നിനും തികയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

50 ലക്ഷം എപിഎല്‍ കാര്‍ഡുടമകള്‍ക്ക് ഈ അരി വീതിക്കുമ്പോള്‍ ഒരാള്‍ക്കു രണ്ടു കിലോ അരി മാത്രമേ ലഭിക്കുകയുള്ളു. പൊതു വിതരണ സമ്പ്രദായത്തെ തകര്‍ക്കുന്ന വിധത്തില്‍ ചെറുകിട വില്‍പനരംഗത്തു കുത്തകകളെ പ്രോല്‍സാഹിപ്പിക്കുകയാണു കേന്ദ്രം ചെയ്യുന്നതെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എഫ്സിഐ ഗോഡൌണുകളില്‍ കെട്ടിക്കിടക്കുന്ന അരി നശിച്ചുപോയാലും എപിഎല്‍ കാര്‍ഡുകാര്‍ക്കു കൊടുക്കില്ലെന്ന കേന്ദ്ര നിലപാടിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കടത്തുകാരന്‍/kadathukaaran said...

"ജനങ്ങളെ പട്ടിണിക്കിടരുതെന്നാണു താന്‍ പറഞ്ഞതെന്നും സംസ്ഥാനത്തോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്ര നേതാക്കളെ കണ്ട്, അരി വിട്ടുതരാന്‍ അഭ്യര്‍ഥിക്കുകയാണു പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും വി.എസ്."
കഴിഞ്ഞ ഓരോ സ്വാതന്ത്ര്യ ദിനങ്ങളിലും കേരളത്തിനുള്ള അരിക്കും ഗോതമ്പിനും പ്ഞ്ചസാരക്കും വേണ്ടി അഹോ രാത്രം പണിയെടുത്ത ഒരു 'വായാടി'യുടെ ദീനരോദനം...
ലാല്‍സലാം സഖാവേ...