Friday, November 26, 2010

കേന്ദ്രഭരണം കുംഭകോണങ്ങളുടെ കുംഭമേള: കോടിയേരി


കേന്ദ്രഭരണം കുംഭകോണങ്ങളുടെ കുംഭമേള: കോടിയേരി

കൂത്തുപറമ്പ്: കോഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം കുംഭകോണങ്ങളുടെ കുംഭമേളയായി മാറിയിരിക്കയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോഗ്രസിന് അധികാരമെന്നാല്‍ അഴിമതി നടത്തുന്നതിനുള്ള ലൈസന്‍സാണ്. 1.76 ലക്ഷം കോടിയുടെ രണ്ടാംതലമുറ സ്പെക്ട്രം അഴിമതി രാജയുടെ തലയില്‍കെട്ടിവച്ച് രക്ഷപ്പെടാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കരുതേണ്ട. ഈ അഴിമതിയില്‍ നിന്ന് ഒളിച്ചോടാനാണ് കോഗ്രസും മന്‍മോഹന്‍സിങ്ങും ശ്രമിക്കുന്നത്. കൂത്തുപറമ്പ് ടൌ സ്ക്വയറില്‍ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. രാജ്യത്തെ എല്ലാ അഴിമതികളെയും നാണിപ്പിക്കുന്ന അഴിമതിയാണ് രണ്ടാംതലമുറ സ്പെക്ട്രത്തിന്റേതെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ മൌനത്തെ കോടതി വിമര്‍ശിച്ചിട്ടുണ്ട്. സംശയത്തിന്റെ നിഴലുകള്‍ നീങ്ങുന്നത് പ്രധാനമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കുമാണ്. അതാണ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം പറയുന്നത്. അതുവരെ സഭാസ്തംഭനം തുടരുമെന്ന്ബിജെപി ഇതര പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. കോഗ്രസ് ഇതിന് വഴങ്ങാതിരിക്കുന്നത് അഴിമതി നടന്നിട്ടുണ്ടെന്നതിന്റെ തെളിവാണ്. മിസ്റ്റര്‍ ക്ളീനെന്ന് പറഞ്ഞ് അധികാരത്തിലേറിയ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായ കാലത്ത് നടന്ന ബോഫോഴ്സ് അഴിമതി ജെപിസിയാണ് അന്വേഷിച്ചത്. 64 കോടി രൂപയുടെ ഈ അഴിമതിയുമായി ബന്ധപ്പെട്ട് രാജീവിന് അധികാരം നഷ്ടപ്പെട്ടു.
അതുകൊണ്ടാണ് ഇപ്പോള്‍ കോഗ്രസ് ജെപിസി അന്വേഷണം ഭയക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

No comments: