Monday, February 9, 2009

നവകേരള മാര്‍ച്ചിന്ന് പൊന്നാനിയില്‍ ഗംഭീര സ്വീകരണം

നവകേരള മാര്‍ച്ചിന്ന് പൊന്നാനിയില്‍ ഗംഭീര സ്വീകരണം.





സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് വന്ദേരി നാട്ടില്‍ ഹൃദ്യമായ സ്വീകരണം. മലപ്പുറം ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം തിങ്കളാഴ്ച പൊന്നാനിയില്‍ നിന്നാണ് തുടങ്ങിയത്. സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ കേന്ദ്രവും മലപ്പുറം ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലവും എന്ന് വിശേഷിപ്പിക്കുന്ന പൊന്നാനിയില്‍ അത്യുജ്വലമായ സ്വീകരണമായിരുന്നു. രാവിലെ ഒമ്പതുമണിയോടെ തന്നെ സ്വീകരണ കേന്ദ്രം നിറഞ്ഞു. 11 മണിയോടെയാണ് ജാഥ ക്യാപ്റ്റന്‍ എത്തിയത്. ജില്ലയില്‍ ഇതുവരെ കാണാത്ത സ്ത്രീ പങ്കാളിത്തം സ്വീകരണ കേന്ദ്രത്തിലുണ്ടായി. മുസ്ളീം സ്ത്രീകളും മല്‍സ്യ തൊഴിലാളികളായ സ്ത്രീകളും കൂട്ടത്തോടെയെത്തി. അന്തരിച്ച ഇമ്പിച്ചിബാവയുടെ ഭാര്യ ഫാത്തിമ പിണറായിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തവനൂര്‍ മണ്ഡലത്തിലെ എടപ്പാളായിരുന്നു അടുത്ത സ്വീകരണകേന്ദ്രം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുള്ള എടപ്പാളില്‍ സിപിഐഎമ്മിന്റെ ശക്തി വിളിച്ചറിയിക്കുന്ന സ്വീകരണമായിരുന്നു. പിണറായിയെ കൂടാതെ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍, ടി എന്‍ സീമ തുടങ്ങിയവര്‍ രാവിലെ സ്വീകരണ കേന്ദ്രത്തില്‍ സംസാരിച്ചു. ഉച്ചകഴിഞ്ഞ് വളാഞ്ചേരി മക്കരപ്പറമ്പ്, മലപ്പുറം എന്നിവടങ്ങളിലെ സ്വീകരണത്തിനുശേഷം മഞ്ചേരിയിലാണ് തിങ്കളാഴ്ച സമാപനം. ചൊവ്വാഴ്ചയും ജാഥ ജില്ലയില്‍ പര്യടനം നടത്തും. വൈകിട്ടോടെ പാലക്കാട് ജില്ലയില്‍ പ്രവേശിക്കും.

2 comments:

ജനശബ്ദം said...

നവകേരള മാര്‍ച്ചിന്ന് പൊന്നാനിയില്‍ ഗംഭീര സ്വീകരണം

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് വന്ദേരി നാട്ടില്‍ ഹൃദ്യമായ സ്വീകരണം. മലപ്പുറം ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം തിങ്കളാഴ്ച പൊന്നാനിയില്‍ നിന്നാണ് തുടങ്ങിയത്. സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ കേന്ദ്രവും മലപ്പുറം ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലവും എന്ന് വിശേഷിപ്പിക്കുന്ന പൊന്നാനിയില്‍ അത്യുജ്വലമായ സ്വീകരണമായിരുന്നു. രാവിലെ ഒമ്പതുമണിയോടെ തന്നെ സ്വീകരണ കേന്ദ്രം നിറഞ്ഞു. 11 മണിയോടെയാണ് ജാഥ ക്യാപ്റ്റന്‍ എത്തിയത്. ജില്ലയില്‍ ഇതുവരെ കാണാത്ത സ്ത്രീ പങ്കാളിത്തം സ്വീകരണ കേന്ദ്രത്തിലുണ്ടായി. മുസ്ളീം സ്ത്രീകളും മല്‍സ്യ തൊഴിലാളികളായ സ്ത്രീകളും കൂട്ടത്തോടെയെത്തി. അന്തരിച്ച ഇമ്പിച്ചിബാവയുടെ ഭാര്യ ഫാത്തിമ പിണറായിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തവനൂര്‍ മണ്ഡലത്തിലെ എടപ്പാളായിരുന്നു അടുത്ത സ്വീകരണകേന്ദ്രം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുള്ള എടപ്പാളില്‍ സിപിഐഎമ്മിന്റെ ശക്തി വിളിച്ചറിയിക്കുന്ന സ്വീകരണമായിരുന്നു. പിണറായിയെ കൂടാതെ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍, ടി എന്‍ സീമ തുടങ്ങിയവര്‍ രാവിലെ സ്വീകരണ കേന്ദ്രത്തില്‍ സംസാരിച്ചു. ഉച്ചകഴിഞ്ഞ് വളാഞ്ചേരി മക്കരപ്പറമ്പ്, മലപ്പുറം എന്നിവടങ്ങളിലെ സ്വീകരണത്തിനുശേഷം മഞ്ചേരിയിലാണ് തിങ്കളാഴ്ച സമാപനം. ചൊവ്വാഴ്ചയും ജാഥ ജില്ലയില്‍ പര്യടനം നടത്തും. വൈകിട്ടോടെ പാലക്കാട് ജില്ലയില്‍ പ്രവേശിക്കും.

മനനം മനോമനന്‍ said...

യാത്രയുടെ റിപ്പോർട്ടുകൾ നൽകിവരുന്നതു സന്തോഷം. ഭാവുകങ്ങൾ!