Monday, September 1, 2008

പൂവിളികളായി; അത്തം പിറന്നു

പൂവിളികളായി; അത്തം പിറന്നു




ചിങ്ങവെയിലിന്റെ പൊന്നൊളിയും ആഹ്ല്‌ളാദപ്പൂക്കളുമായി തിരുവോണത്തിന്റെ വരവറിയിച്ച്‌ അത്തം പിറന്നു. കാലസങ്കല്‌പങ്ങള്‍ മാറിയെങ്കിലും പൂക്കളവും ഓണമൊരുക്കലും മലയാളിക്ക്‌ ഇന്നും പ്രിയങ്കരം. ഗൃഹാതുരത ഉണര്‍ത്തുന്ന ഇടവഴിയില്‍ ഇനി പൂവിളിയുടെ ആഹ്ല്‌ളാദങ്ങള്‍...

ഇത്തവണ അത്തം പതിനൊന്നിനാണ്‌ തിരുവോണം. സപ്‌തംബര്‍ അഞ്ചിനും ആറിനും വിശാഖം നാള്‍ വരുന്നതിനാലാണ്‌ തിരുവോണം ഒരുദിവസം കൂടി നീളുന്നത്‌.

ചാണകം മെഴുകിയ മുറ്റവും പൂവിറുക്കുന്ന ബാല്യവും ഭാവഭേദത്തോടെ പുനര്‍ജനിക്കും. 'പത്തു തട്ട്‌ അത്ത'വും അതില്‍ നിറയുന്ന കാക്കപ്പൂവും തുമ്പപ്പൂവും മുക്കുറ്റിയും മന്ദാരവുമൊക്കെ അപൂര്‍വ കാഴ്‌ചയാണിപ്പോള്‍. തിരക്കുകള്‍ക്കിടയില്‍ പൂക്കളമിടല്‍ ചടങ്ങുതീര്‍ക്കലായി മാറിയിരിക്കുന്നു. പല ഓണവിനോദങ്ങളും പഴമക്കാരുടെ ഓര്‍മ്മകളില്‍ ഊഞ്ഞാലാട്ടം നടത്തുകയാണ്‌.

1 comment:

ജനശബ്ദം said...

പൂവിളികളായി; അത്തം പിറന്നു


[Photo]

ചിങ്ങവെയിലിന്റെ പൊന്നൊളിയും ആഹ്ല്‌ളാദപ്പൂക്കളുമായി തിരുവോണത്തിന്റെ വരവറിയിച്ച്‌ അത്തം പിറന്നു. കാലസങ്കല്‌പങ്ങള്‍ മാറിയെങ്കിലും പൂക്കളവും ഓണമൊരുക്കലും മലയാളിക്ക്‌ ഇന്നും പ്രിയങ്കരം. ഗൃഹാതുരത ഉണര്‍ത്തുന്ന ഇടവഴിയില്‍ ഇനി പൂവിളിയുടെ ആഹ്ല്‌ളാദങ്ങള്‍...

ഇത്തവണ അത്തം പതിനൊന്നിനാണ്‌ തിരുവോണം. സപ്‌തംബര്‍ അഞ്ചിനും ആറിനും വിശാഖം നാള്‍ വരുന്നതിനാലാണ്‌ തിരുവോണം ഒരുദിവസം കൂടി നീളുന്നത്‌.

ചാണകം മെഴുകിയ മുറ്റവും പൂവിറുക്കുന്ന ബാല്യവും ഭാവഭേദത്തോടെ പുനര്‍ജനിക്കും. 'പത്തു തട്ട്‌ അത്ത'വും അതില്‍ നിറയുന്ന കാക്കപ്പൂവും തുമ്പപ്പൂവും മുക്കുറ്റിയും മന്ദാരവുമൊക്കെ അപൂര്‍വ കാഴ്‌ചയാണിപ്പോള്‍. തിരക്കുകള്‍ക്കിടയില്‍ പൂക്കളമിടല്‍ ചടങ്ങുതീര്‍ക്കലായി മാറിയിരിക്കുന്നു. പല ഓണവിനോദങ്ങളും പഴമക്കാരുടെ ഓര്‍മ്മകളില്‍ ഊഞ്ഞാലാട്ടം നടത്തുകയാണ്‌.