Tuesday, September 16, 2008

ദക്ഷ്യണേന്ത്യയില്‍ ബി ജെ പി ഭരണത്തിന്റെ സാമ്പില്‍ വെടിക്കെട്ട്.

ദക്ഷ്യണേന്ത്യയില്‍ ബി ജെ പി ഭരണത്തിന്റെ സാമ്പില്‍ വെടിക്കെട്ട്.
ഡല്‍ഹി സ്ഫോടനങ്ങളുടെ അത്രതന്നെ തീക്ഷ് ണതയും ഭീകരതയുമുണ്ട് മംഗുളൂരുവിലെ അക്രമസംഭവങ്ങള്‍ക്ക്. തീവ്രഹിന്ദുത്വവാദം ആളിക്കത്തിച്ച് വരാനിരിക്കുന്ന ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കര്‍ണാടകത്തിലെതന്നെ ബംഗളൂരുവില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗംചേര്‍ന്ന് തീരുമാനിച്ച അതേ ദിവസമാണ് മംഗളൂരുവില്‍ കൊലവിളിയും കൊള്ളിവയ്പും തുടങ്ങിയത്. ഒറീസ ഇപ്പോഴും കത്തുകയാണ്. ആ തീയും അവിടെനിന്നുള്ള നിലവിളിയും ഒടുങ്ങുംമുമ്പ് പുതിയ പോര്‍മുഖം കര്‍ണാടകത്തില്‍ തുറന്നു. ദേവാലയങ്ങള്‍ തകര്‍ക്കുകയും ഞായറാഴ്ച പ്രാര്‍ഥനയ്ക്കെത്തിയ വിശ്വാസികളെ കൂട്ടത്തോടെ ആക്രമിക്കുകയുംചെയ്തു. തിങ്കളാഴ്ചയും ആക്രമണം തുടര്‍ന്നു. ദക്ഷിണ കാനറ, ഉഡുപ്പി, ചിക്മഗളൂരു ജില്ലകളില്‍ ഒരേസമയം നടന്ന ഈ ആക്രമണങ്ങള്‍ അതിന്റെ സംഘടിത സ്വഭാവത്തെയും കേന്ദ്രീകൃത ആസൂത്രണത്തെയും സൂചിപ്പിക്കുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും സമാനതകളുള്ള അക്രമങ്ങള്‍ ആരംഭിച്ചതായി വാര്‍ത്തകള്‍ വരുന്നു. വര്‍ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം ഇത് ആദ്യത്തേതല്ല. വോട്ടില്‍ നോട്ടമിട്ടാണ് ബിജെപി അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചത്; അതിന്റെ മറവില്‍ രാജ്യത്താകെ ന്യൂനപക്ഷവേട്ട നടത്തിയത്. ഗുജറാത്തും ഒറീസയുമെല്ലാം സംഘപരിവാറിന്റെ മൃഗീയമായ തെരഞ്ഞെടുപ്പ് അജന്‍ഡ കൂട്ടക്കൊലയും കൊടുംപാതകവുമായി രൂപാന്തരപ്പെട്ട സ്ഥലങ്ങളാണ്. ഇന്ന് രാജ്യത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പുഭാവി ശോഭനമല്ല. ഇതേ നിലയില്‍ പോയാല്‍ വരുന്ന ലോക്സഭാതെരഞ്ഞെടുപ്പിലും ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാതെരഞ്ഞെടുപ്പിലും ആ പാര്‍ടിക്ക് നേട്ടമുണ്ടാകുമെന്നു കരുതാനാകില്ല. ആശങ്കാകുലമായ ഈ അവസ്ഥ മറികടക്കാനാണ് ന്യൂനപക്ഷവേട്ടയുടെയും അതിലൂടെ ഭൂരിപക്ഷ വര്‍ഗീയതയുടെ ആളിക്കത്തിക്കലിന്റെയും ആയുധങ്ങള്‍ ബിജെപി പുറത്തെടുക്കുന്നത്. ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍, ആ പാര്‍ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി വിശേഷിപ്പിക്കപ്പെടുന്ന എല്‍ കെ അദ്വാനി നടത്തിയ പ്രസംഗത്തില്‍ നഗ്നമായ വര്‍ഗീയ ക്കാര്‍ഡുതന്നെയാണ് പുറത്തെടുത്തത്. ഇനി അധികാരത്തില്‍ വരികയാണെങ്കില്‍ ഭീകരവിരുദ്ധനിയമമായ 'പോട്ട' തിരിച്ചുകൊണ്ടുവരുമെന്നും 100 ദിവസത്തിനുള്ളില്‍ കടുത്ത നടപടി ഇത്തരം ശക്തികള്‍ക്കെതിരെ സ്വീകരിക്കുമെന്നുമുള്ള വീരവാദംതന്നെ അതിന് ഉദാഹരണം. ഇന്നാട്ടിന്റെ ആഭ്യന്തരമന്ത്രിയായി അദ്വാനി വാണപ്പോഴാണ് രാജ്യത്താകെ തീവ്രവാദ സംഘടന അനിയന്ത്രിതമായി വളര്‍ന്നതെന്ന വസ്തുത പെട്ടെന്ന് മറക്കാനാകുമോ? കര്‍ണാടകത്തില്‍ തുടങ്ങിവച്ച ആക്രമണത്തെ ആര്‍എസ്എസ് നയിക്കുന്ന സംഘപരിവാറിന്റെ അഖിലേന്ത്യാതലത്തിലുള്ള ആസൂത്രണമായേ കാണാനാവൂ. ഒറീസയില്‍നിന്ന് വ്യത്യസ്തമായി കര്‍ണാടകത്തില്‍ ക്രൈസ്തവരില്‍നിന്ന് ചെറുത്തുനില്‍പ്പുമുണ്ടായി. പള്ളികളില്‍ കൂട്ടമണിയടിക്കുകയും ക്രിസ്തുമതവിശ്വാസികള്‍ സംഘടിച്ച് റോഡിലിറങ്ങുകയുംചെയ്തു. ബിജെപി ഭരണത്തിലുള്ള കര്‍ണാടകത്തിലെ പൊലീസ് അവര്‍ക്കെതിരെയാണ് ബലപ്രയോഗത്തിന് മുതിര്‍ന്നത്. ജനങ്ങള്‍ വര്‍ഗീയമായി ചേരിതിരിഞ്ഞ് പോരടിക്കുന്ന അവസ്ഥയാണവിടെ രൂപപ്പെടുന്നത്. സ്ഥിതി കൂടുതല്‍ വഷളാവുകയാണ് എന്നര്‍ഥം. അപകടകരമായ ഈ അവസ്ഥയ്ക്കെതിരെയും അതിന്റെ കാരണക്കാര്‍ക്കെതിരെയും മതനിരപേക്ഷതയില്‍ അടിയുറച്ച പ്രതിരോധം രൂപപ്പെടേണ്ടതുണ്ട്. കേരളത്തിനു തൊട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ സംഘപരിവാര്‍ ക്രിസ്ത്യന്‍വേട്ടയ്ക്കിറങ്ങിയ സ്ഥിതിക്ക്, നമ്മുടെ സംസ്ഥാനത്തേക്ക് അത് പടരാതിരിക്കാന്‍ അതീവ ജാഗ്രത സര്‍ക്കാരും ജനങ്ങളാകെയും പുലര്‍ത്തണം. കാസര്‍കോട്ട് ഒരു സ്കൂളിനുനേരെയുണ്ടായ ആക്രമണം ഗൌരവമായിത്തന്നെ കാണണം. സങ്കുചിതവും താല്‍ക്കാലികവുമായ ലാഭക്കണക്കുകള്‍ നോക്കി സ്വന്തം കടമ മറന്ന്, സംഘപരിവാറിനെ കാണാതിരിക്കുന്നവര്‍ കണ്ണുതുറന്ന് വര്‍ഗീയവിപത്ത് മനസ്സിലാക്കണം. അല്ലാത്തപക്ഷം അവര്‍ക്ക് ചരിത്രത്തില്‍നിന്നോ വിശ്വാസി സമൂഹത്തില്‍നിന്നോ മാപ്പുലഭിക്കില്ല. വര്‍ഗീയതയെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത, യോജിച്ച പോരാട്ടമാണ് ഉണ്ടാകേണ്ടത്.

1 comment:

ജനശബ്ദം said...

ദക്ഷ്യണേന്ത്യയില്‍ ബി ജെ പി ഭരണത്തിന്റെ സാമ്പില്‍ വെടിക്കെട്ട്.
ഡല്‍ഹി സ്ഫോടനങ്ങളുടെ അത്രതന്നെ തീക്ഷ് ണതയും ഭീകരതയുമുണ്ട് മംഗുളൂരുവിലെ അക്രമസംഭവങ്ങള്‍ക്ക്. തീവ്രഹിന്ദുത്വവാദം ആളിക്കത്തിച്ച് വരാനിരിക്കുന്ന ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കര്‍ണാടകത്തിലെതന്നെ ബംഗളൂരുവില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗംചേര്‍ന്ന് തീരുമാനിച്ച അതേ ദിവസമാണ് മംഗളൂരുവില്‍ കൊലവിളിയും കൊള്ളിവയ്പും തുടങ്ങിയത്. ഒറീസ ഇപ്പോഴും കത്തുകയാണ്. ആ തീയും അവിടെനിന്നുള്ള നിലവിളിയും ഒടുങ്ങുംമുമ്പ് പുതിയ പോര്‍മുഖം കര്‍ണാടകത്തില്‍ തുറന്നു. ദേവാലയങ്ങള്‍ തകര്‍ക്കുകയും ഞായറാഴ്ച പ്രാര്‍ഥനയ്ക്കെത്തിയ വിശ്വാസികളെ കൂട്ടത്തോടെ ആക്രമിക്കുകയുംചെയ്തു. തിങ്കളാഴ്ചയും ആക്രമണം തുടര്‍ന്നു. ദക്ഷിണ കാനറ, ഉഡുപ്പി, ചിക്മഗളൂരു ജില്ലകളില്‍ ഒരേസമയം നടന്ന ഈ ആക്രമണങ്ങള്‍ അതിന്റെ സംഘടിത സ്വഭാവത്തെയും കേന്ദ്രീകൃത ആസൂത്രണത്തെയും സൂചിപ്പിക്കുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും സമാനതകളുള്ള അക്രമങ്ങള്‍ ആരംഭിച്ചതായി വാര്‍ത്തകള്‍ വരുന്നു. വര്‍ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം ഇത് ആദ്യത്തേതല്ല. വോട്ടില്‍ നോട്ടമിട്ടാണ് ബിജെപി അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചത്; അതിന്റെ മറവില്‍ രാജ്യത്താകെ ന്യൂനപക്ഷവേട്ട നടത്തിയത്. ഗുജറാത്തും ഒറീസയുമെല്ലാം സംഘപരിവാറിന്റെ മൃഗീയമായ തെരഞ്ഞെടുപ്പ് അജന്‍ഡ കൂട്ടക്കൊലയും കൊടുംപാതകവുമായി രൂപാന്തരപ്പെട്ട സ്ഥലങ്ങളാണ്. ഇന്ന് രാജ്യത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പുഭാവി ശോഭനമല്ല. ഇതേ നിലയില്‍ പോയാല്‍ വരുന്ന ലോക്സഭാതെരഞ്ഞെടുപ്പിലും ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാതെരഞ്ഞെടുപ്പിലും ആ പാര്‍ടിക്ക് നേട്ടമുണ്ടാകുമെന്നു കരുതാനാകില്ല. ആശങ്കാകുലമായ ഈ അവസ്ഥ മറികടക്കാനാണ് ന്യൂനപക്ഷവേട്ടയുടെയും അതിലൂടെ ഭൂരിപക്ഷ വര്‍ഗീയതയുടെ ആളിക്കത്തിക്കലിന്റെയും ആയുധങ്ങള്‍ ബിജെപി പുറത്തെടുക്കുന്നത്. ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍, ആ പാര്‍ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി വിശേഷിപ്പിക്കപ്പെടുന്ന എല്‍ കെ അദ്വാനി നടത്തിയ പ്രസംഗത്തില്‍ നഗ്നമായ വര്‍ഗീയ ക്കാര്‍ഡുതന്നെയാണ് പുറത്തെടുത്തത്. ഇനി അധികാരത്തില്‍ വരികയാണെങ്കില്‍ ഭീകരവിരുദ്ധനിയമമായ 'പോട്ട' തിരിച്ചുകൊണ്ടുവരുമെന്നും 100 ദിവസത്തിനുള്ളില്‍ കടുത്ത നടപടി ഇത്തരം ശക്തികള്‍ക്കെതിരെ സ്വീകരിക്കുമെന്നുമുള്ള വീരവാദംതന്നെ അതിന് ഉദാഹരണം. ഇന്നാട്ടിന്റെ ആഭ്യന്തരമന്ത്രിയായി അദ്വാനി വാണപ്പോഴാണ് രാജ്യത്താകെ തീവ്രവാദ സംഘടന അനിയന്ത്രിതമായി വളര്‍ന്നതെന്ന വസ്തുത പെട്ടെന്ന് മറക്കാനാകുമോ? കര്‍ണാടകത്തില്‍ തുടങ്ങിവച്ച ആക്രമണത്തെ ആര്‍എസ്എസ് നയിക്കുന്ന സംഘപരിവാറിന്റെ അഖിലേന്ത്യാതലത്തിലുള്ള ആസൂത്രണമായേ കാണാനാവൂ. ഒറീസയില്‍നിന്ന് വ്യത്യസ്തമായി കര്‍ണാടകത്തില്‍ ക്രൈസ്തവരില്‍നിന്ന് ചെറുത്തുനില്‍പ്പുമുണ്ടായി. പള്ളികളില്‍ കൂട്ടമണിയടിക്കുകയും ക്രിസ്തുമതവിശ്വാസികള്‍ സംഘടിച്ച് റോഡിലിറങ്ങുകയുംചെയ്തു. ബിജെപി ഭരണത്തിലുള്ള കര്‍ണാടകത്തിലെ പൊലീസ് അവര്‍ക്കെതിരെയാണ് ബലപ്രയോഗത്തിന് മുതിര്‍ന്നത്. ജനങ്ങള്‍ വര്‍ഗീയമായി ചേരിതിരിഞ്ഞ് പോരടിക്കുന്ന അവസ്ഥയാണവിടെ രൂപപ്പെടുന്നത്. സ്ഥിതി കൂടുതല്‍ വഷളാവുകയാണ് എന്നര്‍ഥം. അപകടകരമായ ഈ അവസ്ഥയ്ക്കെതിരെയും അതിന്റെ കാരണക്കാര്‍ക്കെതിരെയും മതനിരപേക്ഷതയില്‍ അടിയുറച്ച പ്രതിരോധം രൂപപ്പെടേണ്ടതുണ്ട്. കേരളത്തിനു തൊട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ സംഘപരിവാര്‍ ക്രിസ്ത്യന്‍വേട്ടയ്ക്കിറങ്ങിയ സ്ഥിതിക്ക്, നമ്മുടെ സംസ്ഥാനത്തേക്ക് അത് പടരാതിരിക്കാന്‍ അതീവ ജാഗ്രത സര്‍ക്കാരും ജനങ്ങളാകെയും പുലര്‍ത്തണം. കാസര്‍കോട്ട് ഒരു സ്കൂളിനുനേരെയുണ്ടായ ആക്രമണം ഗൌരവമായിത്തന്നെ കാണണം. സങ്കുചിതവും താല്‍ക്കാലികവുമായ ലാഭക്കണക്കുകള്‍ നോക്കി സ്വന്തം കടമ മറന്ന്, സംഘപരിവാറിനെ കാണാതിരിക്കുന്നവര്‍ കണ്ണുതുറന്ന് വര്‍ഗീയവിപത്ത് മനസ്സിലാക്കണം. അല്ലാത്തപക്ഷം അവര്‍ക്ക് ചരിത്രത്തില്‍നിന്നോ വിശ്വാസി സമൂഹത്തില്‍നിന്നോ മാപ്പുലഭിക്കില്ല. വര്‍ഗീയതയെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത, യോജിച്ച പോരാട്ടമാണ് ഉണ്ടാകേണ്ടത്.