Monday, September 1, 2008

ഒറീസ കത്തിയെരിയുന്നു; കേന്ദ്രം വീണവായിക്കുന്നു

ഒറീസ കത്തിയെരിയുന്നു; കേന്ദ്രം വീണവായിക്കുന്നു .

ഇന്നത്തെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരേയൊരു യാഥാര്‍ഥ്യമേ രാഷ്ട്രീയക്കാരുടെ മുമ്പിലുള്ളൂ. ആ യാഥാര്‍ഥ്യത്തിന്റെ പേരാണ് വോട്ട്. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്ന അവസരമായതുകൊണ്ട് ആ യാഥാര്‍ഥ്യത്തിന്റെ ശക്തി പതിന്മടങ്ങ് വര്‍ധിക്കുകയാണ്. ഒറീസയിലെ ക്രൈസ്തവമതപീഡനവും അതോടനുബന്ധിച്ച് ആയിരക്കണക്കിന് നിസഹായരായ ആദിവാസികള്‍ കൊള്ളയിലും കൊള്ളിവയ്പിലും മര്‍ദനത്തിലും നിരവധി നിരപരാധികള്‍ കൊല്ലപ്പെടുകയും അനേകംപേര്‍ സര്‍വതും നശിച്ച് ഉടുതുണിമാത്രമായി വനങ്ങളിലേക്ക് ഓടിയൊളിക്കുകയും ചെയ്തിട്ടും അതൊന്നും അറിയാത്ത ഭാവത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും പെരുമാറുന്നതു കാണുമ്പോള്‍ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെപ്പറ്റി ജനങ്ങള്‍ ആശങ്കാകുലരാകുന്നു. അഭയാര്‍ഥിക്യാമ്പുകളില്‍ പിഞ്ചുകുഞ്ഞുങ്ങള്‍വരെ വായ്പിളര്‍ത്തി കരഞ്ഞു വിലപിക്കുമ്പോള്‍ അവരെ തിരിഞ്ഞുനോക്കാന്‍ വോട്ടുബാങ്കു രാഷ്ട്രീയം ആരെയും അനുവദിക്കുന്നില്ല.
ഒരു വശത്തു ഹിന്ദുത്വ തീവ്രവാദി സംഘടനകള്‍. മറുവശത്തു മൃഗീയമായി വേട്ടയാടപ്പെടുന്ന നിസഹായരായ ക്രൈസ്തവ ആദിവാസികളും അവരുടെ ആത്മീയഗുരുക്കന്മാരും ശുശ്രൂഷികളും. ഇവര്‍ക്കുമുന്നില്‍ എല്ലാം നോക്കിക്കണ്ട് രസിക്കുന്ന ഭരണാധികാരികള്‍. ആ ഭരണാധികാരികളില്‍ ഒരു വിഭാഗം തീവ്രഹിന്ദുത്വവാദം കൊണ്ട് നേടാനാവുന്ന വോട്ടുകള്‍ എണ്ണുന്നു. ഗുജറാത്താണ് അവരുടെ മോഡല്‍. മോഡിയുടെ നേട്ടമാണ് അവരുടെ കണ്‍മുമ്പില്‍.
മറ്റൊരു വിഭാഗം മൃദുഹിന്ദുത്വവാദ സമീപനത്തിന്റെ വക്താക്കളാണെന്നു സംശയിക്കേണ്ടിരിക്കുന്നു. ക്രൈസ്തവര്‍ക്കനുകൂലമായി ശബ്ദിച്ചാല്‍, മതപീഡനത്തില്‍നിന്നു അവരെ രക്ഷിക്കാന്‍ കരുത്തുറ്റ നടപടികള്‍ സ്വീകരിച്ചാല്‍ തങ്ങള്‍ക്ക് വോട്ടുചെയ്യുന്ന ഹൈന്ദവ വിഭാഗം കൂടി തങ്ങള്‍ക്കെതിരേ വോട്ടു ചെയ്താലോ എന്ന ചിന്തയാണ് അവരെ നയിക്കുന്നത്. അതുകൊണ്ടു ക്രൈസ്തവര്‍ നേരിടുന്ന ഈ അരുംകൊലയുടെ മുമ്പില്‍ 'ഞാനൊന്നു മറിഞ്ഞില്ല രാമനാരായണ' എന്ന ഭാവത്തില്‍ അവര്‍ നിസംഗത പാലിക്കുന്നു. എന്നാല്‍, ഒറീസയിലെയും ഇന്ത്യയിലെയും ബഹുഭൂരിപക്ഷം ഹൈന്ദവരും നിഷ്ഠൂരമായ ഈ കൂട്ടക്കുരുതിക്ക് എതിരാണെന്നുള്ളതാണ് വസ്തുത. ഒറീസയില്‍നിന്നു തന്നെ അതു വ്യക്തമാകുന്നുണ്ട്. തീവ്രവാദികളുടെ ഇരയായ ക്രൈസ്തവരെ സഹായിക്കാന്‍ ഓടിയെത്തിയതും അവര്‍ക്ക് അഭയം നല്‍കിയതും ഹൈന്ദവരാണ്.
മറ്റൊരുവിഭാഗം ക്രൈസ്തവര്‍ക്കുവേണ്ടി വളരെ വാചാലരാണ്. എല്ലാ രംഗത്തും ക്രൈസ്തവരുടെ സേവനത്തെ അവമതിക്കുകയും വിദ്യാഭ്യാസ, സേവന, ധാര്‍മികരംഗങ്ങളില്‍ നിന്നു അവരെ തൂത്തെറിയാന്‍ പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇടതുപ്രസ്ഥാനങ്ങളാണ് സംരക്ഷകവേഷത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത്. മൂന്നുകൂട്ടരുടെയും കണ്ണ് വോട്ടില്‍മാത്രം.
കേന്ദ്ര ഭരണകൂടത്തിന്റെയും കേന്ദ്രത്തിലെ ഭരണപാര്‍ട്ടികളുടെയും നിലപാട്, കാഷ്മീരില്‍ നടക്കുന്ന വര്‍ഗീയസംഘര്‍ഷങ്ങളുടെ കാര്യത്തിലായാലും ഒറീസയിലെ ക്രൈസ്തവ മതപീഡനത്തിന്റെ കാര്യത്തിലായാലും അപഹാസ്യമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ മറ്റാരേക്കാള്‍ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനുണ്ട്. അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ 355, 356 വകുപ്പുകളില്‍ പറയുന്ന കാര്യങ്ങള്‍ എഴുതിവയ്ക്കേണ്ടിയിരുന്നില്ല. Article 355 Duty of the Union to Protect States against external agression and internal disturbance: it shall be the duty of the Union to protect every state against external agression and internal disturbance and to ensure that the goverment of every state in carried on in accordance with the provisions of this constitution. 356þmw വകുപ്പ് ഒറീസയില്‍ ഇന്നു നടക്കു ന്ന രീതിയില്‍ ആഭ്യന്തരരംഗം തകരുമ്പോള്‍ കേന്ദ്രത്തിന് ഇടപെടാനുള്ള എല്ലാ അധികാരവും നല്‍കുന്നുണ്ട്. ഈ ഭരണഘടനാനുശാസനം പാലിക്കുന്നതില്‍ കേന്ദ്രം അമ്പേ പരാജയപ്പെട്ടിരിക്കുന്നു.
നടപ്പാക്കാനാവില്ലെങ്കില്‍ എത്രയും വേഗം ഒരു ഭരണഘടനാ ഭേദഗതിയിലൂടെ ആ വകുപ്പ് എടുത്തുകളയട്ടെ. സംസ്ഥാന സര്‍ക്കാരിന്റെ നയപരിപാടികള്‍കൊണ്േടാ പിടിപ്പുകേടുകള്‍കൊണ്േടാ ഒരു സംസ്ഥാനം, ഒരു പ്രദേശം കലാപ കലുഷിതമായാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായാല്‍ പീഡിപ്പിക്കപ്പെടുന്നവരെ, തകര്‍ക്കപ്പെടുന്നവരെ സംരക്ഷിക്കുക കേന്ദ്ര കര്‍ത്തവ്യമാണ്. 355, 356 എന്നീ വകുപ്പുകളിലെ ഭരണഘടനാ വ്യവസ്ഥയുടെ അക്ഷരാര്‍ഥവും ആന്തരാര്‍ഥവും അതുതന്നെയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഒറീസ സര്‍ക്കാരിനോടുള്ള, ഹൈന്ദവ തീവ്രവാദികളോടുള്ള, ക്രൈസ്തവ വംശഹത്യ നടത്തുന്നവരോടുള്ള ഇന്നത്തെ മൃദുസമീപനം അധാര്‍മികമാണ്, ഭരണഘടനാ വിരുദ്ധമാണ്, ഭരണഘടനാപരമായ പരാജയമാണ്. ഇതിനെ അത്യന്തം നിരുത്തരവാദപരമെന്നേ വിശേഷിപ്പിക്കാനാവൂ. കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ ബോധപൂര്‍വമായ നിഷ്ക്രിയത്വമെന്നു ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. അത്യന്തം ലജ്ജാകരമായ ഒരു സ്ഥിതിവിശേഷം. ഒറീസാ മതപീഡനത്തെപ്പറ്റി സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണു കേന്ദ്ര മന്ത്രിസഭാ തീരുമാനമെന്ന് ഒരു കേന്ദ്ര മന്ത്രിപറയുമ്പോള്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് മറ്റൊരു ഗവണ്‍മെന്റ് വക്താവ് പ്രസ്താവിക്കുന്നു. ഇത് എന്തൊരു നയം? ഇത് ഒളിച്ചു കളിയല്ലേ? സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അങ്ങനെ ആവശ്യപ്പെടണമത്രെ! കോഴിപിടിത്തത്തെപ്പറ്റി അന്വേഷിക്കണമെന്നു കുറുക്കന്‍ തന്നെവേണം കടുവായോട് ആവശ്യപ്പെടാന്‍ അല്ലേ? എന്താണിത്? കേന്ദ്രസര്‍ക്കാരാണോ സംസ്ഥാനസര്‍ക്കാരാണോ പരമാധികാര സര്‍ക്കാര്‍? ഇന്ത്യ ഒറീസയിലാണോ അതോ ഒറീസ ഇന്ത്യയിലാണോ? ക്രൈസ്തവ വംശഹത്യ നടക്കുന്ന ഒറീസയിലാണ് ഇന്ത്യയെന്നു തോന്നിപ്പോകും അത്യന്തം നിര്‍ഭാഗ്യകരവും ലജ്ജാകരവുമായ സമീപനം കാണുമ്പോള്‍. ബി.ജെ.പിയുടെയും ഘടകകക്ഷികളുടെയും നിശബ്ദതയുടെ അര്‍ഥം മനസിലാക്കാം. കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസഹായതയും പ്രകടിപ്പിക്കുന്ന മൌനവുമാണ് മനസിലാക്കാനാവാത്തത്.
ആകെ രണ്ടു ശതമാനം ക്രൈസ്തവര്‍ മാത്രമാണ് ഒറീസയിലുള്ളത്. അവര്‍ എന്തു രാജ്യദ്രോഹമാണ് ചെയ്തത്, ഇത്രവലിയ മതപീഡനം അവരുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍? ഒറീസയിലെ വര്‍ഗീയ സര്‍ക്കാരില്‍നിന്നും നീതി ലഭിച്ചില്ലെങ്കിലും കേന്ദ്ര സര്‍ക്കാരില്‍നിന്നു ഭരണഘടനാ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നിസഹായരായ ഈ ആദിവാസി ക്രൈസ്തവ ജനതയ്ക്ക് നീതിലഭിക്കേണ്ടതല്ലേ? നിസാര കാര്യങ്ങള്‍ക്ക് വാചാലരാകുന്ന, വിപ്ളവം തുപ്പുന്ന പുരോഗമനക്കാരായ ക്രൈസ്തവ നേതാക്കന്മാരുടെ തന്നെ നാവിറങ്ങിപ്പോയോ? ശബ്ദിക്കേണ്ടവര്‍ ശബ്ദിച്ചിരുന്നെങ്കില്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒറീസയുടെ നിലവിളി ഇത്ര ഭയാനകവും ഹൃദയഭേദകവുമാകില്ലായിരുന്നു. ക്രൈസ്തവര്‍ പോയി തുലയട്ടെ, അവരുടെ വോട്ടിന്റെ എണ്ണം കൈവിരലില്‍ എണ്ണാവുന്നതല്ലേയുള്ളൂ! നമ്മുടെ ജനാധിപത്യത്തിലെ ഒരേയൊരു യാഥാര്‍ഥ്യം വോട്ട് തന്നെ. വോട്ടുവഴി ഉണ്ടാകുന്ന അധികാരവും പണവും ആ വോട്ടിനുവേണ്ടി നിശബ്ദത പാലിക്കുന്നവര്‍ ധാര്‍മികാധപതനത്തിന്റെ ആഴക്കടലിലാണു ചെന്നുപെട്ടിരിക്കുന്നത്. മനുഷ്യന്റെ നന്മയില്‍ വിശ്വാസമുള്ള സര്‍വരും ജാതിമത ഭേദമെന്യേ ഒറീസയിലെ ക്രൈസ്തവനരഹത്യക്കെതിരേ പ്രതികരിക്കേണ്ടതാണ്. അല്ലെങ്കില്‍ പിന്നെ മനുഷ്യത്വത്തെപ്പറ്റി, മാനവികതയെപ്പറ്റി എല്ലാവരും എന്തിന് വാചാലരാകുന്നു.
മുഖപ്രസംഗം.deepika

1 comment:

ജനശബ്ദം said...

ഒറീസ കത്തിയെരിയുന്നു; കേന്ദ്രം വീണവായിക്കുന്നു .

ഇന്നത്തെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരേയൊരു യാഥാര്‍ഥ്യമേ രാഷ്ട്രീയക്കാരുടെ മുമ്പിലുള്ളൂ. ആ യാഥാര്‍ഥ്യത്തിന്റെ പേരാണ് വോട്ട്. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്ന അവസരമായതുകൊണ്ട് ആ യാഥാര്‍ഥ്യത്തിന്റെ ശക്തി പതിന്മടങ്ങ് വര്‍ധിക്കുകയാണ്. ഒറീസയിലെ ക്രൈസ്തവമതപീഡനവും അതോടനുബന്ധിച്ച് ആയിരക്കണക്കിന് നിസഹായരായ ആദിവാസികള്‍ കൊള്ളയിലും കൊള്ളിവയ്പിലും മര്‍ദനത്തിലും നിരവധി നിരപരാധികള്‍ കൊല്ലപ്പെടുകയും അനേകംപേര്‍ സര്‍വതും നശിച്ച് ഉടുതുണിമാത്രമായി വനങ്ങളിലേക്ക് ഓടിയൊളിക്കുകയും ചെയ്തിട്ടും അതൊന്നും അറിയാത്ത ഭാവത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും പെരുമാറുന്നതു കാണുമ്പോള്‍ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെപ്പറ്റി ജനങ്ങള്‍ ആശങ്കാകുലരാകുന്നു. അഭയാര്‍ഥിക്യാമ്പുകളില്‍ പിഞ്ചുകുഞ്ഞുങ്ങള്‍വരെ വായ്പിളര്‍ത്തി കരഞ്ഞു വിലപിക്കുമ്പോള്‍ അവരെ തിരിഞ്ഞുനോക്കാന്‍ വോട്ടുബാങ്കു രാഷ്ട്രീയം ആരെയും അനുവദിക്കുന്നില്ല.
ഒരു വശത്തു ഹിന്ദുത്വ തീവ്രവാദി സംഘടനകള്‍. മറുവശത്തു മൃഗീയമായി വേട്ടയാടപ്പെടുന്ന നിസഹായരായ ക്രൈസ്തവ ആദിവാസികളും അവരുടെ ആത്മീയഗുരുക്കന്മാരും ശുശ്രൂഷികളും. ഇവര്‍ക്കുമുന്നില്‍ എല്ലാം നോക്കിക്കണ്ട് രസിക്കുന്ന ഭരണാധികാരികള്‍. ആ ഭരണാധികാരികളില്‍ ഒരു വിഭാഗം തീവ്രഹിന്ദുത്വവാദം കൊണ്ട് നേടാനാവുന്ന വോട്ടുകള്‍ എണ്ണുന്നു. ഗുജറാത്താണ് അവരുടെ മോഡല്‍. മോഡിയുടെ നേട്ടമാണ് അവരുടെ കണ്‍മുമ്പില്‍.
മറ്റൊരു വിഭാഗം മൃദുഹിന്ദുത്വവാദ സമീപനത്തിന്റെ വക്താക്കളാണെന്നു സംശയിക്കേണ്ടിരിക്കുന്നു. ക്രൈസ്തവര്‍ക്കനുകൂലമായി ശബ്ദിച്ചാല്‍, മതപീഡനത്തില്‍നിന്നു അവരെ രക്ഷിക്കാന്‍ കരുത്തുറ്റ നടപടികള്‍ സ്വീകരിച്ചാല്‍ തങ്ങള്‍ക്ക് വോട്ടുചെയ്യുന്ന ഹൈന്ദവ വിഭാഗം കൂടി തങ്ങള്‍ക്കെതിരേ വോട്ടു ചെയ്താലോ എന്ന ചിന്തയാണ് അവരെ നയിക്കുന്നത്. അതുകൊണ്ടു ക്രൈസ്തവര്‍ നേരിടുന്ന ഈ അരുംകൊലയുടെ മുമ്പില്‍ 'ഞാനൊന്നു മറിഞ്ഞില്ല രാമനാരായണ' എന്ന ഭാവത്തില്‍ അവര്‍ നിസംഗത പാലിക്കുന്നു. എന്നാല്‍, ഒറീസയിലെയും ഇന്ത്യയിലെയും ബഹുഭൂരിപക്ഷം ഹൈന്ദവരും നിഷ്ഠൂരമായ ഈ കൂട്ടക്കുരുതിക്ക് എതിരാണെന്നുള്ളതാണ് വസ്തുത. ഒറീസയില്‍നിന്നു തന്നെ അതു വ്യക്തമാകുന്നുണ്ട്. തീവ്രവാദികളുടെ ഇരയായ ക്രൈസ്തവരെ സഹായിക്കാന്‍ ഓടിയെത്തിയതും അവര്‍ക്ക് അഭയം നല്‍കിയതും ഹൈന്ദവരാണ്.
മറ്റൊരുവിഭാഗം ക്രൈസ്തവര്‍ക്കുവേണ്ടി വളരെ വാചാലരാണ്. എല്ലാ രംഗത്തും ക്രൈസ്തവരുടെ സേവനത്തെ അവമതിക്കുകയും വിദ്യാഭ്യാസ, സേവന, ധാര്‍മികരംഗങ്ങളില്‍ നിന്നു അവരെ തൂത്തെറിയാന്‍ പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇടതുപ്രസ്ഥാനങ്ങളാണ് സംരക്ഷകവേഷത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത്. മൂന്നുകൂട്ടരുടെയും കണ്ണ് വോട്ടില്‍മാത്രം.
കേന്ദ്ര ഭരണകൂടത്തിന്റെയും കേന്ദ്രത്തിലെ ഭരണപാര്‍ട്ടികളുടെയും നിലപാട്, കാഷ്മീരില്‍ നടക്കുന്ന വര്‍ഗീയസംഘര്‍ഷങ്ങളുടെ കാര്യത്തിലായാലും ഒറീസയിലെ ക്രൈസ്തവ മതപീഡനത്തിന്റെ കാര്യത്തിലായാലും അപഹാസ്യമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ മറ്റാരേക്കാള്‍ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനുണ്ട്. അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ 355, 356 വകുപ്പുകളില്‍ പറയുന്ന കാര്യങ്ങള്‍ എഴുതിവയ്ക്കേണ്ടിയിരുന്നില്ല. Article 355 Duty of the Union to Protect States against external agression and internal disturbance: it shall be the duty of the Union to protect every state against external agression and internal disturbance and to ensure that the goverment of every state in carried on in accordance with the provisions of this constitution. 356þmw വകുപ്പ് ഒറീസയില്‍ ഇന്നു നടക്കു ന്ന രീതിയില്‍ ആഭ്യന്തരരംഗം തകരുമ്പോള്‍ കേന്ദ്രത്തിന് ഇടപെടാനുള്ള എല്ലാ അധികാരവും നല്‍കുന്നുണ്ട്. ഈ ഭരണഘടനാനുശാസനം പാലിക്കുന്നതില്‍ കേന്ദ്രം അമ്പേ പരാജയപ്പെട്ടിരിക്കുന്നു.
നടപ്പാക്കാനാവില്ലെങ്കില്‍ എത്രയും വേഗം ഒരു ഭരണഘടനാ ഭേദഗതിയിലൂടെ ആ വകുപ്പ് എടുത്തുകളയട്ടെ. സംസ്ഥാന സര്‍ക്കാരിന്റെ നയപരിപാടികള്‍കൊണ്േടാ പിടിപ്പുകേടുകള്‍കൊണ്േടാ ഒരു സംസ്ഥാനം, ഒരു പ്രദേശം കലാപ കലുഷിതമായാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായാല്‍ പീഡിപ്പിക്കപ്പെടുന്നവരെ, തകര്‍ക്കപ്പെടുന്നവരെ സംരക്ഷിക്കുക കേന്ദ്ര കര്‍ത്തവ്യമാണ്. 355, 356 എന്നീ വകുപ്പുകളിലെ ഭരണഘടനാ വ്യവസ്ഥയുടെ അക്ഷരാര്‍ഥവും ആന്തരാര്‍ഥവും അതുതന്നെയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഒറീസ സര്‍ക്കാരിനോടുള്ള, ഹൈന്ദവ തീവ്രവാദികളോടുള്ള, ക്രൈസ്തവ വംശഹത്യ നടത്തുന്നവരോടുള്ള ഇന്നത്തെ മൃദുസമീപനം അധാര്‍മികമാണ്, ഭരണഘടനാ വിരുദ്ധമാണ്, ഭരണഘടനാപരമായ പരാജയമാണ്. ഇതിനെ അത്യന്തം നിരുത്തരവാദപരമെന്നേ വിശേഷിപ്പിക്കാനാവൂ. കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ ബോധപൂര്‍വമായ നിഷ്ക്രിയത്വമെന്നു ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. അത്യന്തം ലജ്ജാകരമായ ഒരു സ്ഥിതിവിശേഷം. ഒറീസാ മതപീഡനത്തെപ്പറ്റി സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണു കേന്ദ്ര മന്ത്രിസഭാ തീരുമാനമെന്ന് ഒരു കേന്ദ്ര മന്ത്രിപറയുമ്പോള്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് മറ്റൊരു ഗവണ്‍മെന്റ് വക്താവ് പ്രസ്താവിക്കുന്നു. ഇത് എന്തൊരു നയം? ഇത് ഒളിച്ചു കളിയല്ലേ? സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അങ്ങനെ ആവശ്യപ്പെടണമത്രെ! കോഴിപിടിത്തത്തെപ്പറ്റി അന്വേഷിക്കണമെന്നു കുറുക്കന്‍ തന്നെവേണം കടുവായോട് ആവശ്യപ്പെടാന്‍ അല്ലേ? എന്താണിത്? കേന്ദ്രസര്‍ക്കാരാണോ സംസ്ഥാനസര്‍ക്കാരാണോ പരമാധികാര സര്‍ക്കാര്‍? ഇന്ത്യ ഒറീസയിലാണോ അതോ ഒറീസ ഇന്ത്യയിലാണോ? ക്രൈസ്തവ വംശഹത്യ നടക്കുന്ന ഒറീസയിലാണ് ഇന്ത്യയെന്നു തോന്നിപ്പോകും അത്യന്തം നിര്‍ഭാഗ്യകരവും ലജ്ജാകരവുമായ സമീപനം കാണുമ്പോള്‍. ബി.ജെ.പിയുടെയും ഘടകകക്ഷികളുടെയും നിശബ്ദതയുടെ അര്‍ഥം മനസിലാക്കാം. കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസഹായതയും പ്രകടിപ്പിക്കുന്ന മൌനവുമാണ് മനസിലാക്കാനാവാത്തത്.
ആകെ രണ്ടു ശതമാനം ക്രൈസ്തവര്‍ മാത്രമാണ് ഒറീസയിലുള്ളത്. അവര്‍ എന്തു രാജ്യദ്രോഹമാണ് ചെയ്തത്, ഇത്രവലിയ മതപീഡനം അവരുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍? ഒറീസയിലെ വര്‍ഗീയ സര്‍ക്കാരില്‍നിന്നും നീതി ലഭിച്ചില്ലെങ്കിലും കേന്ദ്ര സര്‍ക്കാരില്‍നിന്നു ഭരണഘടനാ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നിസഹായരായ ഈ ആദിവാസി ക്രൈസ്തവ ജനതയ്ക്ക് നീതിലഭിക്കേണ്ടതല്ലേ? നിസാര കാര്യങ്ങള്‍ക്ക് വാചാലരാകുന്ന, വിപ്ളവം തുപ്പുന്ന പുരോഗമനക്കാരായ ക്രൈസ്തവ നേതാക്കന്മാരുടെ തന്നെ നാവിറങ്ങിപ്പോയോ? ശബ്ദിക്കേണ്ടവര്‍ ശബ്ദിച്ചിരുന്നെങ്കില്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒറീസയുടെ നിലവിളി ഇത്ര ഭയാനകവും ഹൃദയഭേദകവുമാകില്ലായിരുന്നു. ക്രൈസ്തവര്‍ പോയി തുലയട്ടെ, അവരുടെ വോട്ടിന്റെ എണ്ണം കൈവിരലില്‍ എണ്ണാവുന്നതല്ലേയുള്ളൂ! നമ്മുടെ ജനാധിപത്യത്തിലെ ഒരേയൊരു യാഥാര്‍ഥ്യം വോട്ട് തന്നെ. വോട്ടുവഴി ഉണ്ടാകുന്ന അധികാരവും പണവും ആ വോട്ടിനുവേണ്ടി നിശബ്ദത പാലിക്കുന്നവര്‍ ധാര്‍മികാധപതനത്തിന്റെ ആഴക്കടലിലാണു ചെന്നുപെട്ടിരിക്കുന്നത്. മനുഷ്യന്റെ നന്മയില്‍ വിശ്വാസമുള്ള സര്‍വരും ജാതിമത ഭേദമെന്യേ ഒറീസയിലെ ക്രൈസ്തവനരഹത്യക്കെതിരേ പ്രതികരിക്കേണ്ടതാണ്. അല്ലെങ്കില്‍ പിന്നെ മനുഷ്യത്വത്തെപ്പറ്റി, മാനവികതയെപ്പറ്റി എല്ലാവരും എന്തിന് വാചാലരാകുന്നു.