Friday, May 9, 2008

എത്രയെത്ര രാമായണങ്ങള്‍

എത്രയെത്ര രാമായണങ്ങള്‍

‍രാ മായണം വീണ്ടും പ്രതിഷേധത്തി നും അക്രമത്തിനുമുള്ള കാരണമായിരിക്കുന്നു. പ്രശസ്ത പണ്ഡിതനായ എ കെ രാമാനുജന്‍ എഴുതിയ "മൂന്ന് രാമായണങ്ങള്‍: അഞ്ച് ഉദാഹരണങ്ങളും പരിഭാഷയെക്കുറിച്ച് മൂന്ന് ചിന്തകളും'' എന്ന ലേഖനമാണ് രാമായണഭക്തരെ ക്ഷോഭിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്രവിഭാഗം തയ്യാറാക്കിയ ഒരു കൈപ്പുസ്തകത്തില്‍ ഈ ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നു. മൂന്ന് രാമായണങ്ങളോ? അഖില ഭാരത വിദ്യാര്‍ഥിപരിഷത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ഇത് ദഹിക്കുന്നതെങ്ങനെ? അവര്‍ ചരിത്രവിഭാഗം കൈയേറി. മേശകളും കസേരകളും തകര്‍ത്തു. അധ്യാപകര്‍ക്ക് ദേഹോപദ്രവം പറ്റിയോ എന്നറിയില്ല. വ്യത്യസ്തമായ രാമകഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന കൈപ്പുസ്തകം പിന്‍വലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഏറെ പ്രചാരം സിദ്ധിച്ചുകഴിഞ്ഞ ലേഖനമാണ് രാമാനുജന്റേത്. പൌളറിച്ച്മാന്‍ എഡിറ്റ് ചെയ്ത പല രാമായണങ്ങള്‍ എന്ന ഗ്രന്ഥത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പുസ്തകത്തിന്റെ ആമുഖമായി ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ലേഖനത്തിനോടുള്ള പ്രതികരണമാണ് ഈ ഗ്രന്ഥത്തിലെ മറ്റു ലേഖനങ്ങള്‍. എത്ര രാമായണങ്ങള്‍? മൂന്നുറോ, മൂവായിരമോ? എന്ന രാമാനുജന്റെ ചോദ്യത്തിന് മറുപടി ആരായുകയാണ് ഈ ഗ്രന്ഥത്തിലെ പഠനം. രാമകഥയുടെ ബഹുസ്വരതയുടെ ചുരുക്കം ചില ഉദാഹരണം ഈ ലേഖനങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നു. ഇന്ത്യയിലും പുറത്തും പ്രചാരത്തിലുള്ള വിവിധ ഭാഷ്യങ്ങള്‍. അവയിലെല്ലാംതന്നെ കഥയുടെ വിശദാംശങ്ങളില്‍ സാരമായ വ്യത്യാസങ്ങളുണ്ട്. ഇവയൊന്നും വാല്‍മീകിരാമായണത്തിന്റെ പാഠഭേദങ്ങളല്ലെന്നും സ്വതന്ത്രമായ 'പറയലു'കളാണെന്നുമാണ് രാമാനുജന്റെ അഭിപ്രായം. ഓരോ കഥയുടെയും പ്രാദേശികസ്വഭാവത്തിലേക്ക് അദ്ദേഹം വിരല്‍ചൂണ്ടുന്നു. ഈ അഭിപ്രായമാണ് വിദ്യാര്‍ഥി പരിഷത്തിന്റെ പ്രവര്‍ത്തകര്‍ക്ക് രുചിക്കാതിരുന്നത്. രാമകഥയുടെ പാഠഭേദങ്ങളോട് ഹിന്ദുവര്‍ഗീയവാദികള്‍ക്കുള്ള അസഹിഷ്ണുത പുതുമയൊന്നുമല്ല. ഏകദേശം 20 കൊല്ലംമുമ്പ് 'ഹം സബ് അയോധ്യ' എന്ന പ്രദര്‍ശനം സംഘപരിവാര്‍ അലങ്കോലപ്പെടുത്തുകയുണ്ടായിട്ടുണ്ട്. കാരണം, അതില്‍ ബൌദ്ധജാതകകഥയിലെ രാമായണത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നുവെന്നതായിരുന്നു. ബുദ്ധമതപാരമ്പര്യത്തില്‍ രാമനും സീതയും സഹോദരനും സഹോദരിയുമാണ്. ഈ വസ്തുത ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുമെന്നതായിരുന്നു അവരുടെ പരാതി. മുഖ്യധാരയില്‍നിന്ന് വ്യത്യസ്തമായ പാഠങ്ങള്‍ പ്രചരിപ്പിച്ചുകൂടെന്നതാണ് സംഘപരിവാറിന്റെ നിലപാട്. പൌളറിച്ച്മാന്റെ ഗ്രന്ഥത്തില്‍ ഇന്ത്യയിലും പുറത്തുമുള്ള 'പറയലു'കള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുദ്ധമതപാരമ്പര്യവും തായ്ലന്‍ഡിലെ രാമകിയും തെലുങ്കിലുള്ള സ്ത്രീവാമൊഴിയും കേരളത്തിലെ പാവക്കൂത്തുമൊക്കെ ഈ ഗ്രന്ഥം സൂചിപ്പിക്കുന്നത് രാമകഥയുടെ വൈവിധ്യത്തെക്കുറിച്ചുള്ള ഗവേഷണസാധ്യതകളാണ്. ഈ സാധ്യതകള്‍ സഫലമാകുക പ്രാദേശികതലത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള നിരവധി 'പറയലു'കള്‍ വീണ്ടെടുക്കുമ്പോഴാണ്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ രാമകഥ പറഞ്ഞും പാടിയും ജനങ്ങളുടെ ഓര്‍മയില്‍ നിലനില്‍ക്കുന്നു. ഓരോ പ്രദേശത്തും തദ്ദേശവാസികളുടെ കഥകളായാണ് അവ പ്രത്യക്ഷപ്പെടുന്നത്. പുരാവസ്തുഗവേഷകനായ എച്ച് ഡി സങ്കാലിയ രാമായണകഥ മധ്യപ്രദേശിലെ രണ്ടുഗോത്രങ്ങളുടെ കഥയായിരിക്കാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. പല ഗോത്രത്തിലും ഈ കഥ പലവിധ വ്യത്യാസത്തോടെ ഇന്നും നിലവിലുണ്ട്. കേരളത്തില്‍ത്തന്നെ എഴുതപ്പെടാത്ത നിരവധി രാമായണങ്ങളുമുണ്ട്. വയനാടന്‍മലകളില്‍ അടിയാന്മാര്‍ പറയുന്ന രാമായണംമുതല്‍ സി എച്ച് കുഞ്ഞിരാമന്‍ നമ്പ്യാര്‍ പാടി പ്രചരിപ്പിച്ച മാപ്പിളരാമായണംവരെ. അവയൊക്കെ സമാഹരിച്ച് പഠനവിധേയമാക്കുന്നത് നമ്മുടെ ബഹുസ്വരസംസ്കാരത്തിന്റെ സ്വഭാവം തിരിച്ചറിയാന്‍ വളരെയേറെ പ്രയോജനപ്രദമാകും. ഈ സന്ദര്‍ഭത്തിലാണ് ഡോ. അസീസ് തരുവണയുടെ വയനാടന്‍ രാമായണങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്റെ പ്രാധാന്യം. രാമായണകഥ സംഭവിച്ചത് വയനാട്ടിലാണെന്നാണ് ആ പ്രദേശത്തെ പൊതുവിശ്വാസം. സ്ഥലനാമങ്ങളും സാമൂഹ്യഓര്‍മയും ഈ വിശ്വാസത്തിന് ശക്തിയേകുന്നു. പുല്‍പ്പള്ളിക്കടുത്ത് കൊല്ലിയിലുള്ള ആശ്രമം വാല്‍മീകി ആശ്രമമാണെന്ന് വിശ്വസിക്കപ്പെടുന്നു. സീത ഭൂമിയിലേക്കു താഴ്ന്നുപോയ സ്ഥലമാണ് ജടയറ്റകാവ്. ഹനുമാന്‍ വാലുകൊണ്ട് മലയെച്ചുറ്റിയ പാടും ജനങ്ങള്‍ തിരിച്ചറിയുന്നു. അങ്ങനെ വയനാടിനെ 'രാമായണക്ഷേത്ര'മായി വിശേഷിപ്പിക്കാനുതകുന്ന എത്രയോ വിശ്വാസം വയനാട്ടിലെ സാമൂഹ്യാവബോധത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. പക്ഷേ, വയനാട്ടില്‍ത്തന്നെ ഒരു രാമായണമല്ല ഉള്ളത്, പല രാമായണങ്ങളാണ്. അവ തമ്മില്‍ കഥയുടെ വിശദാംശങ്ങളിലും ആഖ്യാനരീതിയിലുമൊക്കെ വ്യത്യാസം കാണാം. ഈ വ്യത്യാസത്തിന്റെ ഉറവിടം ഓരോ പ്രദേശത്തെയും ജീവിതാനുഭവങ്ങളാണ്. ഓരോ ജനവിഭാഗത്തിന്റെയും സാമൂഹ്യബന്ധങ്ങളും അവയില്‍ നിഴലിക്കുന്നു. ആവേദകരില്‍നിന്ന് അസീസ് കേട്ട് ക്രമപ്പെടുത്തിയെടുത്ത അടിയരാമായണവും ചെട്ടിരാമായണവും സീതായനവും രാമാനുജന്‍ പറയുന്നപോലെ, പുതിയ 'പറയലു'കളാണ്. വാല്‍മീകിരാമായണത്തിന്റെയോ അധ്യാത്മരാമായണത്തിന്റെയോ പ്രാദേശികപാഠങ്ങളല്ല. എന്ന്, എപ്പോള്‍, എങ്ങനെ പറയാന്‍ തുടങ്ങിയെന്ന് തിട്ടപ്പെടുത്തുക വിഷമമാണ്. പക്ഷേ, വയനാടിന്റെ മണ്ണിലാണ് അവയുടെ ഉത്ഭവം എന്നതിന് സംശയമില്ല. ഈ പ്രാദേശികസ്വഭാവം അസീസ് ചൂണ്ടിക്കാണിക്കുന്നു: "വയനാടിന്റെ സാംസ്കാരികവും സാമൂഹ്യവും പ്രാദേശികവും പ്രകൃതിസംബന്ധിയുമായ പ്രത്യേകതകളുമായി ഇഴുകിച്ചേര്‍ന്നിട്ടുള്ളതാണ് ഒട്ടുമിക്ക വയനാടന്‍ രാമായണകഥകളും''. ഒട്ടേറെ പാഠഭേദമുള്ള അടിയരാമായണം മറ്റു രാമകഥകളില്‍നിന്ന് വ്യത്യസ്തമാണ്. വയനാടിന്റെ സാംസ്കാരിക സാമൂഹ്യ സാഹചര്യങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ് കഥ. കുടയും വടിയുമെടുത്ത് കുന്നും മലയും കയറിയിറങ്ങിവരുന്ന സീതയെയാണ് രാമന്‍ കാണുകയും പ്രേമിക്കുകയും ചെയ്യുന്നത്. പക്ഷേ, വഴിയില്‍വച്ച് കണ്ടുമുട്ടിയ രാവണനുമായി സീത സ്നേഹമാവുകയും, രാവണന്‍ സീതയെ മയക്കിയെടുത്ത് പാട്ടിലാക്കി ലങ്കപട്ടണത്തിലേക്കു കൊണ്ടുപോകുകയും ചെയ്യുന്നു. കാളവണ്ടിയിലാണ് യാത്ര. പന്ത്രണ്ടുകൊല്ലം തന്റെ ഉടുപ്പിലോ ദേഹത്തോ തൊടാന്‍ പാടില്ലെന്ന ചട്ടപ്രകാരമാണ് സീത ലങ്കയില്‍ താമസിച്ചത്. ലങ്കയില്‍ താമസിക്കുമ്പോള്‍ സീത രാമന്റെ ഭാര്യയല്ല. ഹനുമാന്റെ ലങ്കാദഹനത്തിന്റെ കാരണംതന്നെ സീതയ്ക്കറിയില്ല. അങ്ങനെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് കഥ ചുരുളഴിയുന്നത്. ഇത് മിക്കവാറും എല്ലാ ആദിവാസി രാമായണങ്ങളുടെയും സ്വഭാവമാണെന്നുപറയാം. വയനാടന്‍ രാമായണങ്ങള്‍ ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളില്‍ പ്രചാരത്തിലുള്ള വ്യത്യസ്ത രാമകഥകളുടെ ഒരു ഉദാഹരണംമാത്രമാണ്. അവ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയെയാണ്. ഈ അര്‍ഥത്തില്‍ രാമായണം ഒരു മതപാഠമല്ല; സാമൂഹ്യപാഠമാണ്. ജനജീവിതം പ്രതിഫലിക്കുന്ന സാമൂഹ്യപാഠം. വര്‍ഗീയവാദികളായ ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ രാമായണത്തിന്റെ ഈ സ്വഭാവം നശിപ്പിക്കാന്‍ ശ്രമിക്കുകയാണോ?

കെ എന്‍ പണിക്കറ്‌‌‌

3 comments:

ജനശബ്ദം said...

എത്രയെത്ര രാമായണങ്ങള്‍

‍രാ മായണം വീണ്ടും പ്രതിഷേധത്തി നും അക്രമത്തിനുമുള്ള കാരണമായിരിക്കുന്നു. പ്രശസ്ത പണ്ഡിതനായ എ കെ രാമാനുജന്‍ എഴുതിയ "മൂന്ന് രാമായണങ്ങള്‍: അഞ്ച് ഉദാഹരണങ്ങളും പരിഭാഷയെക്കുറിച്ച് മൂന്ന് ചിന്തകളും'' എന്ന ലേഖനമാണ് രാമായണഭക്തരെ ക്ഷോഭിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്രവിഭാഗം തയ്യാറാക്കിയ ഒരു കൈപ്പുസ്തകത്തില്‍ ഈ ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നു. മൂന്ന് രാമായണങ്ങളോ? അഖില ഭാരത വിദ്യാര്‍ഥിപരിഷത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ഇത് ദഹിക്കുന്നതെങ്ങനെ? അവര്‍ ചരിത്രവിഭാഗം കൈയേറി. മേശകളും കസേരകളും തകര്‍ത്തു. അധ്യാപകര്‍ക്ക് ദേഹോപദ്രവം പറ്റിയോ എന്നറിയില്ല. വ്യത്യസ്തമായ രാമകഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന കൈപ്പുസ്തകം പിന്‍വലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഏറെ പ്രചാരം സിദ്ധിച്ചുകഴിഞ്ഞ ലേഖനമാണ് രാമാനുജന്റേത്. പൌളറിച്ച്മാന്‍ എഡിറ്റ് ചെയ്ത പല രാമായണങ്ങള്‍ എന്ന ഗ്രന്ഥത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പുസ്തകത്തിന്റെ ആമുഖമായി ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ലേഖനത്തിനോടുള്ള പ്രതികരണമാണ് ഈ ഗ്രന്ഥത്തിലെ മറ്റു ലേഖനങ്ങള്‍. എത്ര രാമായണങ്ങള്‍? മൂന്നുറോ, മൂവായിരമോ? എന്ന രാമാനുജന്റെ ചോദ്യത്തിന് മറുപടി ആരായുകയാണ് ഈ ഗ്രന്ഥത്തിലെ പഠനം. രാമകഥയുടെ ബഹുസ്വരതയുടെ ചുരുക്കം ചില ഉദാഹരണം ഈ ലേഖനങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നു. ഇന്ത്യയിലും പുറത്തും പ്രചാരത്തിലുള്ള വിവിധ ഭാഷ്യങ്ങള്‍. അവയിലെല്ലാംതന്നെ കഥയുടെ വിശദാംശങ്ങളില്‍ സാരമായ വ്യത്യാസങ്ങളുണ്ട്. ഇവയൊന്നും വാല്‍മീകിരാമായണത്തിന്റെ പാഠഭേദങ്ങളല്ലെന്നും സ്വതന്ത്രമായ 'പറയലു'കളാണെന്നുമാണ് രാമാനുജന്റെ അഭിപ്രായം. ഓരോ കഥയുടെയും പ്രാദേശികസ്വഭാവത്തിലേക്ക് അദ്ദേഹം വിരല്‍ചൂണ്ടുന്നു. ഈ അഭിപ്രായമാണ് വിദ്യാര്‍ഥി പരിഷത്തിന്റെ പ്രവര്‍ത്തകര്‍ക്ക് രുചിക്കാതിരുന്നത്. രാമകഥയുടെ പാഠഭേദങ്ങളോട് ഹിന്ദുവര്‍ഗീയവാദികള്‍ക്കുള്ള അസഹിഷ്ണുത പുതുമയൊന്നുമല്ല. ഏകദേശം 20 കൊല്ലംമുമ്പ് 'ഹം സബ് അയോധ്യ' എന്ന പ്രദര്‍ശനം സംഘപരിവാര്‍ അലങ്കോലപ്പെടുത്തുകയുണ്ടായിട്ടുണ്ട്. കാരണം, അതില്‍ ബൌദ്ധജാതകകഥയിലെ രാമായണത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നുവെന്നതായിരുന്നു. ബുദ്ധമതപാരമ്പര്യത്തില്‍ രാമനും സീതയും സഹോദരനും സഹോദരിയുമാണ്. ഈ വസ്തുത ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുമെന്നതായിരുന്നു അവരുടെ പരാതി. മുഖ്യധാരയില്‍നിന്ന് വ്യത്യസ്തമായ പാഠങ്ങള്‍ പ്രചരിപ്പിച്ചുകൂടെന്നതാണ് സംഘപരിവാറിന്റെ നിലപാട്. പൌളറിച്ച്മാന്റെ ഗ്രന്ഥത്തില്‍ ഇന്ത്യയിലും പുറത്തുമുള്ള 'പറയലു'കള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുദ്ധമതപാരമ്പര്യവും തായ്ലന്‍ഡിലെ രാമകിയും തെലുങ്കിലുള്ള സ്ത്രീവാമൊഴിയും കേരളത്തിലെ പാവക്കൂത്തുമൊക്കെ ഈ ഗ്രന്ഥം സൂചിപ്പിക്കുന്നത് രാമകഥയുടെ വൈവിധ്യത്തെക്കുറിച്ചുള്ള ഗവേഷണസാധ്യതകളാണ്. ഈ സാധ്യതകള്‍ സഫലമാകുക പ്രാദേശികതലത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള നിരവധി 'പറയലു'കള്‍ വീണ്ടെടുക്കുമ്പോഴാണ്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ രാമകഥ പറഞ്ഞും പാടിയും ജനങ്ങളുടെ ഓര്‍മയില്‍ നിലനില്‍ക്കുന്നു. ഓരോ പ്രദേശത്തും തദ്ദേശവാസികളുടെ കഥകളായാണ് അവ പ്രത്യക്ഷപ്പെടുന്നത്. പുരാവസ്തുഗവേഷകനായ എച്ച് ഡി സങ്കാലിയ രാമായണകഥ മധ്യപ്രദേശിലെ രണ്ടുഗോത്രങ്ങളുടെ കഥയായിരിക്കാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. പല ഗോത്രത്തിലും ഈ കഥ പലവിധ വ്യത്യാസത്തോടെ ഇന്നും നിലവിലുണ്ട്. കേരളത്തില്‍ത്തന്നെ എഴുതപ്പെടാത്ത നിരവധി രാമായണങ്ങളുമുണ്ട്. വയനാടന്‍മലകളില്‍ അടിയാന്മാര്‍ പറയുന്ന രാമായണംമുതല്‍ സി എച്ച് കുഞ്ഞിരാമന്‍ നമ്പ്യാര്‍ പാടി പ്രചരിപ്പിച്ച മാപ്പിളരാമായണംവരെ. അവയൊക്കെ സമാഹരിച്ച് പഠനവിധേയമാക്കുന്നത് നമ്മുടെ ബഹുസ്വരസംസ്കാരത്തിന്റെ സ്വഭാവം തിരിച്ചറിയാന്‍ വളരെയേറെ പ്രയോജനപ്രദമാകും. ഈ സന്ദര്‍ഭത്തിലാണ് ഡോ. അസീസ് തരുവണയുടെ വയനാടന്‍ രാമായണങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്റെ പ്രാധാന്യം. രാമായണകഥ സംഭവിച്ചത് വയനാട്ടിലാണെന്നാണ് ആ പ്രദേശത്തെ പൊതുവിശ്വാസം. സ്ഥലനാമങ്ങളും സാമൂഹ്യഓര്‍മയും ഈ വിശ്വാസത്തിന് ശക്തിയേകുന്നു. പുല്‍പ്പള്ളിക്കടുത്ത് കൊല്ലിയിലുള്ള ആശ്രമം വാല്‍മീകി ആശ്രമമാണെന്ന് വിശ്വസിക്കപ്പെടുന്നു. സീത ഭൂമിയിലേക്കു താഴ്ന്നുപോയ സ്ഥലമാണ് ജടയറ്റകാവ്. ഹനുമാന്‍ വാലുകൊണ്ട് മലയെച്ചുറ്റിയ പാടും ജനങ്ങള്‍ തിരിച്ചറിയുന്നു. അങ്ങനെ വയനാടിനെ 'രാമായണക്ഷേത്ര'മായി വിശേഷിപ്പിക്കാനുതകുന്ന എത്രയോ വിശ്വാസം വയനാട്ടിലെ സാമൂഹ്യാവബോധത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. പക്ഷേ, വയനാട്ടില്‍ത്തന്നെ ഒരു രാമായണമല്ല ഉള്ളത്, പല രാമായണങ്ങളാണ്. അവ തമ്മില്‍ കഥയുടെ വിശദാംശങ്ങളിലും ആഖ്യാനരീതിയിലുമൊക്കെ വ്യത്യാസം കാണാം. ഈ വ്യത്യാസത്തിന്റെ ഉറവിടം ഓരോ പ്രദേശത്തെയും ജീവിതാനുഭവങ്ങളാണ്. ഓരോ ജനവിഭാഗത്തിന്റെയും സാമൂഹ്യബന്ധങ്ങളും അവയില്‍ നിഴലിക്കുന്നു. ആവേദകരില്‍നിന്ന് അസീസ് കേട്ട് ക്രമപ്പെടുത്തിയെടുത്ത അടിയരാമായണവും ചെട്ടിരാമായണവും സീതായനവും രാമാനുജന്‍ പറയുന്നപോലെ, പുതിയ 'പറയലു'കളാണ്. വാല്‍മീകിരാമായണത്തിന്റെയോ അധ്യാത്മരാമായണത്തിന്റെയോ പ്രാദേശികപാഠങ്ങളല്ല. എന്ന്, എപ്പോള്‍, എങ്ങനെ പറയാന്‍ തുടങ്ങിയെന്ന് തിട്ടപ്പെടുത്തുക വിഷമമാണ്. പക്ഷേ, വയനാടിന്റെ മണ്ണിലാണ് അവയുടെ ഉത്ഭവം എന്നതിന് സംശയമില്ല. ഈ പ്രാദേശികസ്വഭാവം അസീസ് ചൂണ്ടിക്കാണിക്കുന്നു: "വയനാടിന്റെ സാംസ്കാരികവും സാമൂഹ്യവും പ്രാദേശികവും പ്രകൃതിസംബന്ധിയുമായ പ്രത്യേകതകളുമായി ഇഴുകിച്ചേര്‍ന്നിട്ടുള്ളതാണ് ഒട്ടുമിക്ക വയനാടന്‍ രാമായണകഥകളും''. ഒട്ടേറെ പാഠഭേദമുള്ള അടിയരാമായണം മറ്റു രാമകഥകളില്‍നിന്ന് വ്യത്യസ്തമാണ്. വയനാടിന്റെ സാംസ്കാരിക സാമൂഹ്യ സാഹചര്യങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ് കഥ. കുടയും വടിയുമെടുത്ത് കുന്നും മലയും കയറിയിറങ്ങിവരുന്ന സീതയെയാണ് രാമന്‍ കാണുകയും പ്രേമിക്കുകയും ചെയ്യുന്നത്. പക്ഷേ, വഴിയില്‍വച്ച് കണ്ടുമുട്ടിയ രാവണനുമായി സീത സ്നേഹമാവുകയും, രാവണന്‍ സീതയെ മയക്കിയെടുത്ത് പാട്ടിലാക്കി ലങ്കപട്ടണത്തിലേക്കു കൊണ്ടുപോകുകയും ചെയ്യുന്നു. കാളവണ്ടിയിലാണ് യാത്ര. പന്ത്രണ്ടുകൊല്ലം തന്റെ ഉടുപ്പിലോ ദേഹത്തോ തൊടാന്‍ പാടില്ലെന്ന ചട്ടപ്രകാരമാണ് സീത ലങ്കയില്‍ താമസിച്ചത്. ലങ്കയില്‍ താമസിക്കുമ്പോള്‍ സീത രാമന്റെ ഭാര്യയല്ല. ഹനുമാന്റെ ലങ്കാദഹനത്തിന്റെ കാരണംതന്നെ സീതയ്ക്കറിയില്ല. അങ്ങനെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് കഥ ചുരുളഴിയുന്നത്. ഇത് മിക്കവാറും എല്ലാ ആദിവാസി രാമായണങ്ങളുടെയും സ്വഭാവമാണെന്നുപറയാം. വയനാടന്‍ രാമായണങ്ങള്‍ ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളില്‍ പ്രചാരത്തിലുള്ള വ്യത്യസ്ത രാമകഥകളുടെ ഒരു ഉദാഹരണംമാത്രമാണ്. അവ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയെയാണ്. ഈ അര്‍ഥത്തില്‍ രാമായണം ഒരു മതപാഠമല്ല; സാമൂഹ്യപാഠമാണ്. ജനജീവിതം പ്രതിഫലിക്കുന്ന സാമൂഹ്യപാഠം. വര്‍ഗീയവാദികളായ ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ രാമായണത്തിന്റെ ഈ സ്വഭാവം നശിപ്പിക്കാന്‍ ശ്രമിക്കുകയാണോ?

കെ എന്‍ പണിക്കറ്‌‌‌

രാജ് said...

കെ.എൻ.പണിക്കരുടെ സമാനമായ അഭിപ്രായം പ്രൊ. ബി സുരേന്ദ്രറാവു രാമകഥാപഠനങ്ങൾ എന്ന ലേഖനത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ലേഖനം ഇവിടെ വായിക്കാം. വിദ്യാർത്ഥിപരിഷത്തിന്റെ പ്രവർത്തിയിൽ അത്ഭുതമില്ല, രാമൻ ജനിച്ച മണ്ണ് ചങ്ങലവലിച്ചു അളന്നുകുറിച്ച് അവകാശം സ്ഥാപിക്കുന്നവരുടെ നാടാണല്ലോ.

എതിരന്‍ കതിരവന്‍ said...

വാല്‍മീകിരാമായണത്തിനു മുന്‍പു തന്നെ പല രാമായണകഥകള്‍ ഉണ്ടായിരുന്നു. ‘രാമായണങ്ങള്‍‍ പലതും കേട്ടിട്ടുണ്ടെ“ന്ന് സീത തന്നെ പറയുന്നുണ്ട്.

എ. കെ. രാമാനുജം മരിച്ചിട്ട് കൊല്ലങ്ങളായി. ഇപ്പോഴാണ് ഇവര്‍ ഇതു കാണുന്നത്!