Friday, July 29, 2011

പ്രധാനമന്ത്രിയെ ഒഴിവാക്കിയുള്ള ലോക്പാല്‍ അംഗീകരിക്കില്ല: കാരാട്ട്


പ്രധാനമന്ത്രിയെ ഒഴിവാക്കിയുള്ള ലോക്പാല്‍ അംഗീകരിക്കില്ല: കാരാട്ട്.


തലശേരി: പ്രധാനമന്ത്രിയെ ഒഴിവാക്കിയുള്ള ലോക്പാല്‍ ബില്‍ അംഗീകരിക്കില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ബില്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ ഇടതുപക്ഷം ശക്തമായി എതിര്‍ക്കും. കരടു ബില്‍ ഉന്നതങ്ങളിലെ അഴിമതി തടയാന്‍ പര്യാപ്തമല്ല. ഫലപ്രദമായ ലോക്പാല്‍ നിയമത്തിനായുള്ള പോരാട്ടം പാര്‍ലമെന്റിനകത്തും പുറത്തും തുടരുമെന്നും കാരാട്ട് പറഞ്ഞു. സി എച്ച് കണാരന്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍നിന്ന് ഒഴിവാക്കിയത്രാജ്യത്തോടുള്ള ചതിയാണ്. അഴിമതി തടയുകയും അവസാനിപ്പിക്കുകയുമാണാവശ്യം. ലോക്പാല്‍ ഫലപ്രദവും ലക്ഷ്യം സാധ്യമാക്കുന്നതുമാവണം. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയാല്‍ ഭരണം അസ്ഥിരപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസിന്റെ ഈ നയം ദുരൂഹമാണ്. നിലവിലുള്ള നിയമമനുസരിച്ചു പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാമെന്നിരിക്കെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയത് കടുത്ത വഞ്ചനയാണ്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ പൊതുസ്വത്താണെന്നുംഎതിര്‍പ്പ് ഉയര്‍ത്തുന്നത് പാര്‍ലമെന്റിനോടുള്ള എതിര്‍പ്പാണെന്നുമുള്ള കോണ്‍ഗ്രസ്വാദം ബാലിശമാണ്. പെന്‍ഷന്‍ ബില്ലിന്റെ കാര്യത്തില്‍ എതിര്‍പ്പ് ഉയര്‍ത്തിയതിനാലാണ് ജനവിരുദ്ധനീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്തിരിഞ്ഞത്. 1989 മുതല്‍ നാലു തവണ ലോക്പാല്‍ ബില്ലിന്റെ കരട് ചര്‍ച്ചചെയ്തപ്പോഴും പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ സ്വന്തം ഭരണത്തില്‍ പ്രധാനമന്ത്രിയെ ഒഴിവാക്കുന്നു. പ്രധാനമന്ത്രിയായിരിക്കെ അഴിമതി കാണിച്ചാല്‍ വിചാരണചെയ്യാന്‍ നിയമമില്ലെന്നത് പാപ്പരത്തമാണ്. സ്ഥാനം ഒഴിഞ്ഞാലേ അഴിമതിക്ക് വിചാരണ ചെയ്യാവൂ എന്നാണ് കോണ്‍ഗ്രസ് നിലപാട്. മരണശേഷമേ കേസെടുക്കാവൂ എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടാത്തതില്‍ അവരോടു നന്ദി പറയണം. ജുഡീഷ്യറിയും അഴിമതിക്ക് വശംവദമാവുകയാണ്. ഇതു തടയാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണം. തെരഞ്ഞെടുപ്പില്‍ പണം ഒഴുകുന്നത് തടയാന്‍ നിയമനിര്‍മാണം വേണം. രാജ്യത്തെ കള്ളപ്പണം വിദേശബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപിക്കപ്പെടുന്നു. ഇതു പിടിച്ചെടുക്കണം. നീണ്ട പോരാട്ടത്തിലൂടെ ജനങ്ങള്‍ നേടിയെടുത്ത അവകാശങ്ങളെല്ലാം ഉദാരവല്‍ക്കരണം കവരുകയാണ്. സ്വാതന്ത്ര്യമെന്ന മുദ്രാവാക്യത്തിനപ്പുറം കര്‍ഷക, തൊഴിലാളി, യുവജന, വിദ്യാര്‍ഥി, വനിതാ വിഭാഗങ്ങളുടെ പ്രശ്നങ്ങളുയര്‍ത്തിയാണ് സി എച്ചിന്റെ കാലഘട്ടത്തില്‍ പോരാട്ടം സംഘടിപ്പിച്ചത്. അതുവഴി നേടിയെടുത്ത സാമൂഹ്യമാറ്റങ്ങള്‍ തകിടംമറിക്കുന്ന നയസമീപനങ്ങള്‍ക്കെതിരെ കൂടുതല്‍ കരുത്തോടെ പോരാടാന്‍ സി എച്ച് സ്മരണ കരുത്തേകുമെന്ന് കാരാട്ട് പറഞ്ഞു.

1 comment:

ജനശബ്ദം said...

പ്രധാനമന്ത്രിയെ ഒഴിവാക്കിയുള്ള ലോക്പാല്‍ അംഗീകരിക്കില്ല: കാരാട്ട്

തലശേരി: പ്രധാനമന്ത്രിയെ ഒഴിവാക്കിയുള്ള ലോക്പാല്‍ ബില്‍ അംഗീകരിക്കില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ബില്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ ഇടതുപക്ഷം ശക്തമായി എതിര്‍ക്കും. കരടു ബില്‍ ഉന്നതങ്ങളിലെ അഴിമതി തടയാന്‍ പര്യാപ്തമല്ല. ഫലപ്രദമായ ലോക്പാല്‍ നിയമത്തിനായുള്ള പോരാട്ടം പാര്‍ലമെന്റിനകത്തും പുറത്തും തുടരുമെന്നും കാരാട്ട് പറഞ്ഞു. സി എച്ച് കണാരന്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍നിന്ന് ഒഴിവാക്കിയത്രാജ്യത്തോടുള്ള ചതിയാണ്. അഴിമതി തടയുകയും അവസാനിപ്പിക്കുകയുമാണാവശ്യം. ലോക്പാല്‍ ഫലപ്രദവും ലക്ഷ്യം സാധ്യമാക്കുന്നതുമാവണം. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയാല്‍ ഭരണം അസ്ഥിരപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസിന്റെ ഈ നയം ദുരൂഹമാണ്. നിലവിലുള്ള നിയമമനുസരിച്ചു പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാമെന്നിരിക്കെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയത് കടുത്ത വഞ്ചനയാണ്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ പൊതുസ്വത്താണെന്നുംഎതിര്‍പ്പ് ഉയര്‍ത്തുന്നത് പാര്‍ലമെന്റിനോടുള്ള എതിര്‍പ്പാണെന്നുമുള്ള കോണ്‍ഗ്രസ്വാദം ബാലിശമാണ്. പെന്‍ഷന്‍ ബില്ലിന്റെ കാര്യത്തില്‍ എതിര്‍പ്പ് ഉയര്‍ത്തിയതിനാലാണ് ജനവിരുദ്ധനീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്തിരിഞ്ഞത്. 1989 മുതല്‍ നാലു തവണ ലോക്പാല്‍ ബില്ലിന്റെ കരട് ചര്‍ച്ചചെയ്തപ്പോഴും പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ സ്വന്തം ഭരണത്തില്‍ പ്രധാനമന്ത്രിയെ ഒഴിവാക്കുന്നു. പ്രധാനമന്ത്രിയായിരിക്കെ അഴിമതി കാണിച്ചാല്‍ വിചാരണചെയ്യാന്‍ നിയമമില്ലെന്നത് പാപ്പരത്തമാണ്. സ്ഥാനം ഒഴിഞ്ഞാലേ അഴിമതിക്ക് വിചാരണ ചെയ്യാവൂ എന്നാണ് കോണ്‍ഗ്രസ് നിലപാട്. മരണശേഷമേ കേസെടുക്കാവൂ എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടാത്തതില്‍ അവരോടു നന്ദി പറയണം. ജുഡീഷ്യറിയും അഴിമതിക്ക് വശംവദമാവുകയാണ്. ഇതു തടയാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണം. തെരഞ്ഞെടുപ്പില്‍ പണം ഒഴുകുന്നത് തടയാന്‍ നിയമനിര്‍മാണം വേണം. രാജ്യത്തെ കള്ളപ്പണം വിദേശബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപിക്കപ്പെടുന്നു. ഇതു പിടിച്ചെടുക്കണം. നീണ്ട പോരാട്ടത്തിലൂടെ ജനങ്ങള്‍ നേടിയെടുത്ത അവകാശങ്ങളെല്ലാം ഉദാരവല്‍ക്കരണം കവരുകയാണ്. സ്വാതന്ത്ര്യമെന്ന മുദ്രാവാക്യത്തിനപ്പുറം കര്‍ഷക, തൊഴിലാളി, യുവജന, വിദ്യാര്‍ഥി, വനിതാ വിഭാഗങ്ങളുടെ പ്രശ്നങ്ങളുയര്‍ത്തിയാണ് സി എച്ചിന്റെ കാലഘട്ടത്തില്‍ പോരാട്ടം സംഘടിപ്പിച്ചത്. അതുവഴി നേടിയെടുത്ത സാമൂഹ്യമാറ്റങ്ങള്‍ തകിടംമറിക്കുന്ന നയസമീപനങ്ങള്‍ക്കെതിരെ കൂടുതല്‍ കരുത്തോടെ പോരാടാന്‍ സി എച്ച് സ്മരണ കരുത്തേകുമെന്ന് കാരാട്ട് പറഞ്ഞു.