Monday, February 14, 2011

മലപ്പുറം ജില്ലയില്‍ സമഗ്രവികസനം....: കണ്ണീര്‍ക്കടവില്‍ പാലമൊരുങ്ങി ഈ മാസം തുറന്നുകൊടുക്കും

മലപ്പുറം ജില്ലയില്‍ സമഗ്രവികസനം....: കണ്ണീര്‍ക്കടവില്‍ പാലമൊരുങ്ങി ഈ മാസം തുറന്നുകൊടുക്കും

മലപ്പുറം: ചാലിയാറിന്റെ ആഴം വലിച്ചെടുത്ത കുട്ടികളുടെ ഓര്‍മകള്‍ക്കു മീതെ മൂര്‍ക്കനാട്ട് ഉയര്‍ന്ന നടപ്പാലം ഉദ്ഘാടനത്തിനൊരുങ്ങി. മിനുക്കുപണികള്‍ മാത്രം അവശേഷിക്കുന്ന പാലം 20നകം തുറന്നുകാടുക്കാനാകുമെന്ന് നിര്‍മാണം ഏറ്റെടുത്ത കെല്‍ (കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനി) സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. മധ്യത്തിലെ സ്പാന്‍ ഘടിപ്പിക്കുന്ന ജോലിമാത്രമാണ് ഇനി ബാക്കിയുള്ളത്. മൂര്‍ക്കനാട് കടവില്‍ പാലം വേണമെന്ന പതിറ്റാണ്ടുകളുടെ മുറവിളിയ്ക്ക് ഇതോടെ പൂര്‍ണവിരാമം. മൂര്‍ക്കനാടിനെയും അരീക്കോടിനെയും ബന്ധിപ്പിക്കുന്ന ചാലിയാറിലെ കടവില്‍ എട്ട് കുട്ടികളുടെ മരണത്തിനിടയാക്കിയ തോണിയപകടത്തോടെയാണ് പാലം വേണമെന്ന ആവശ്യം ശക്തമായത്. 2009 നവംബര്‍ നാലിനുണ്ടായ ദുരന്തത്തില്‍ മൂര്‍ക്കനാട് സുല്ലുമുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ട് വിദ്യാര്‍ഥികളുടെ ജീവന്‍ പുഴയില്‍ പൊലിഞ്ഞു. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ത്തന്നെ സംസ്ഥാനത്തെ ആളില്ലാ കടത്തുകള്‍ സുരക്ഷിതമാക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. അപകടസാധ്യതയുള്ള കടവുകളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍മാരെ ചുമതലപ്പെടുത്തി. സംസ്ഥാനത്താകെ അപകട സാധ്യതയുള്ള 450ഓളം കടവുകള്‍ ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. പ്രധാനപ്പെട്ട കടവുകളിലെല്ലാം പാലം പണിയാനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങി. മൂര്‍ക്കനാട് കടവിന് കുറുകെയുള്ള പാലത്തിന് കഴിഞ്ഞ മെയ് 18ന് മന്ത്രി കെ പി രാജേന്ദ്രന്‍ തറക്കല്ലിട്ടു. തുടക്കത്തില്‍ തൂക്കുപാലം പണിയാനാണ് ഒരുങ്ങിയതെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാലമാക്കുകയായിരുന്നു. പാലം വരുന്നതോടെ അരീക്കോട് ടൌണിലേക്ക് പോകാന്‍ മൂര്‍ക്കനാട്ടുകാര്‍ ലാഭിക്കുന്നത് അഞ്ചുകിലോമീറ്ററാണ്. അപകടത്തിനുശേഷം കടത്ത് നിരോധിച്ചതിനാല്‍ ഇപ്പോള്‍ തെരട്ടമ്മല്‍ പത്തനാപുരം വഴിയാണ് ആളുകള്‍ പോകുന്നത്. കടവിന്റെ ഇരു വശങ്ങളിലുമുള്ള അരീക്കോട് ജിഎംയുപി സ്കൂളിലെയും സുല്ലുമുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെയും കുട്ടികള്‍ക്ക് മരണഭീതിയില്ലാതെ പുഴയ്ക്കക്കരെയെത്താന്‍ നാളുകളുടെ കാത്തിരിപ്പുമാത്രം.

1 comment:

ജനശബ്ദം said...

മലപ്പുറം ജില്ലയില്‍ സമഗ്രവികസനം....: കണ്ണീര്‍ക്കടവില്‍ പാലമൊരുങ്ങി ഈ മാസം തുറന്നുകൊടുക്കും

മലപ്പുറം: ചാലിയാറിന്റെ ആഴം വലിച്ചെടുത്ത കുട്ടികളുടെ ഓര്‍മകള്‍ക്കു മീതെ മൂര്‍ക്കനാട്ട് ഉയര്‍ന്ന നടപ്പാലം ഉദ്ഘാടനത്തിനൊരുങ്ങി. മിനുക്കുപണികള്‍ മാത്രം അവശേഷിക്കുന്ന പാലം 20നകം തുറന്നുകാടുക്കാനാകുമെന്ന് നിര്‍മാണം ഏറ്റെടുത്ത കെല്‍ (കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനി) സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. മധ്യത്തിലെ സ്പാന്‍ ഘടിപ്പിക്കുന്ന ജോലിമാത്രമാണ് ഇനി ബാക്കിയുള്ളത്. മൂര്‍ക്കനാട് കടവില്‍ പാലം വേണമെന്ന പതിറ്റാണ്ടുകളുടെ മുറവിളിയ്ക്ക് ഇതോടെ പൂര്‍ണവിരാമം. മൂര്‍ക്കനാടിനെയും അരീക്കോടിനെയും ബന്ധിപ്പിക്കുന്ന ചാലിയാറിലെ കടവില്‍ എട്ട് കുട്ടികളുടെ മരണത്തിനിടയാക്കിയ തോണിയപകടത്തോടെയാണ് പാലം വേണമെന്ന ആവശ്യം ശക്തമായത്. 2009 നവംബര്‍ നാലിനുണ്ടായ ദുരന്തത്തില്‍ മൂര്‍ക്കനാട് സുല്ലുമുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ട് വിദ്യാര്‍ഥികളുടെ ജീവന്‍ പുഴയില്‍ പൊലിഞ്ഞു. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ത്തന്നെ സംസ്ഥാനത്തെ ആളില്ലാ കടത്തുകള്‍ സുരക്ഷിതമാക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. അപകടസാധ്യതയുള്ള കടവുകളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍മാരെ ചുമതലപ്പെടുത്തി. സംസ്ഥാനത്താകെ അപകട സാധ്യതയുള്ള 450ഓളം കടവുകള്‍ ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. പ്രധാനപ്പെട്ട കടവുകളിലെല്ലാം പാലം പണിയാനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങി. മൂര്‍ക്കനാട് കടവിന് കുറുകെയുള്ള പാലത്തിന് കഴിഞ്ഞ മെയ് 18ന് മന്ത്രി കെ പി രാജേന്ദ്രന്‍ തറക്കല്ലിട്ടു. തുടക്കത്തില്‍ തൂക്കുപാലം പണിയാനാണ് ഒരുങ്ങിയതെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാലമാക്കുകയായിരുന്നു. പാലം വരുന്നതോടെ അരീക്കോട് ടൌണിലേക്ക് പോകാന്‍ മൂര്‍ക്കനാട്ടുകാര്‍ ലാഭിക്കുന്നത് അഞ്ചുകിലോമീറ്ററാണ്. അപകടത്തിനുശേഷം കടത്ത് നിരോധിച്ചതിനാല്‍ ഇപ്പോള്‍ തെരട്ടമ്മല്‍ പത്തനാപുരം വഴിയാണ് ആളുകള്‍ പോകുന്നത്. കടവിന്റെ ഇരു വശങ്ങളിലുമുള്ള അരീക്കോട് ജിഎംയുപി സ്കൂളിലെയും സുല്ലുമുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെയും കുട്ടികള്‍ക്ക് മരണഭീതിയില്ലാതെ പുഴയ്ക്കക്കരെയെത്താന്‍ നാളുകളുടെ കാത്തിരിപ്പുമാത്രം.