Tuesday, January 8, 2008

പ്രവാസി തൊഴിലാളികള്‍ക്കായി സഹായകേന്ദ്രം തുടങ്ങും_ പ്രധാനമന്ത്രി

പ്രവാസി തൊഴിലാളികള്‍ക്കായി സഹായകേന്ദ്രം തുടങ്ങും_ പ്രധാനമന്ത്രി



ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളിലെ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിദേശ ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി സഹായകേന്ദ്രം തുടങ്ങുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു.
വിദേശ ഇന്ത്യക്കാരുടെ കഴിവ് രാജ്യത്തിനും പ്രവാസി ഇന്ത്യന്‍ സമൂഹത്തിനും ഉപകാരപ്രദമാക്കാന്‍ പ്രധാനമന്ത്രികാര്യാലയത്തില്‍ ആഗോള ഉപദേശക കൌണ്‍സിലും ഏര്‍പ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആറാമത് പ്രവാസിദിവസ് സമ്മേളനം ഡല്‍ഹി വിജ്ഞാന്‍ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ ജനവരി എട്ടിനെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് 2003 മുതല്‍ രണ്ടുദിവസത്തെ ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. 50 രാജ്യങ്ങളില്‍നിന്നായി ആയിരത്തി അഞ്ഞൂറിലേറെ വിദേശ ഇന്ത്യക്കാര്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച പ്രവാസി സര്‍വകലാശാല ഈ വര്‍ഷംതന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദേശ ഇന്ത്യക്കാരുടെ മികച്ച ശേഷിയെ, രാജ്യത്തിന്റെയും വിദേശ ഇന്ത്യന്‍ സമൂഹത്തിന്റെയും പുരോഗതിക്കായി പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ലോകതലത്തില്‍ അംഗീകരിക്കപ്പെട്ടവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരിക്കും പ്രധാനമന്ത്രിയുടെ 2ആഗോള ഉപദേശക കൌണ്‍സിലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കാരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സ്വന്തം പ്രദേശത്ത് വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം തുടങ്ങിയ മേഖലകളില്‍ സേവന, വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഇന്ത്യാ ഡെവലപ്പ്മെന്റ് ഫൌണ്ടേഷന്‍ രൂപവത്കരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിദേശത്ത് ഇന്ത്യന്‍ വംശജരായ വനിതകള്‍ നേടിയ സ്തുത്യര്‍ഹമായ വിജയങ്ങളെ അദ്ദേഹം പ്രശംസിച്ചു. കൊക്കകോള മേധാവിയായ ഇന്ദ്ര നൂയി, പ്രശസ്ത എഴുത്തുകാരി ജുംപാ ലാഹിരി, ബഹിരാകാശസഞ്ചാരി സുനിതാ വില്യംസ്, കല്പന ചൌള എന്നിവര്‍ എല്ലാ വനിതകള്‍ക്കും മാതൃകയാണ്_ പ്രധാനമന്ത്രി പറഞ്ഞു.
സാമ്പത്തികമേഖലയില്‍ ഇന്ത്യ കൈവരിച്ച ഉണര്‍വ് വിദേശ ഇന്ത്യക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചടങ്ങില്‍ പ്രസംഗിച്ച മൌറീഷ്യസ് പ്രധാനമന്ത്രി രാംഗൂലാം പറഞ്ഞു. രാജ്യത്തെ ഗ്രാമവികസനത്തില്‍ വിദേശ ഇന്ത്യക്കാരെ പങ്കാളികളാക്കണമെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു.
ഡല്‍ഹിയിലെ കടുത്ത ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദേശ ഇന്ത്യക്കാരുടെ സേവനം മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അഭ്യര്‍ഥിച്ചു.
പ്രവാസിക്ഷേമ പ്രവര്‍ത്തനത്തിനുവേണ്ടി നിര്‍മിക്കുന്ന പ്രവാസിഭാരതീയ കേന്ദ്രത്തിന്റെ മാതൃക പ്രധാനമന്ത്രി അനാവരണം ചെയ്തു. കേന്ദ്ര പ്രവാസികാര്യ വകുപ്പ് സെക്രട്ടറി നിര്‍മല്‍ സിങ് സ്വാഗതവും സി.ഐ.ഐ. പ്രസിഡന്റ് സുനില്‍ മിത്തല്‍ നന്ദിയും പറഞ്ഞു.

2 comments:

ജനശബ്ദം said...

പ്രവാസി തൊഴിലാളികള്‍ക്കായി സഹായകേന്ദ്രം തുടങ്ങും_ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളിലെ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിദേശ ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി സഹായകേന്ദ്രം തുടങ്ങുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു.

വിദേശ ഇന്ത്യക്കാരുടെ കഴിവ് രാജ്യത്തിനും പ്രവാസി ഇന്ത്യന്‍ സമൂഹത്തിനും ഉപകാരപ്രദമാക്കാന്‍ പ്രധാനമന്ത്രികാര്യാലയത്തില്‍ ആഗോള ഉപദേശക കൌണ്‍സിലും ഏര്‍പ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ആറാമത് പ്രവാസിദിവസ് സമ്മേളനം ഡല്‍ഹി വിജ്ഞാന്‍ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ ജനവരി എട്ടിനെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് 2003 മുതല്‍ രണ്ടുദിവസത്തെ ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. 50 രാജ്യങ്ങളില്‍നിന്നായി ആയിരത്തി അഞ്ഞൂറിലേറെ വിദേശ ഇന്ത്യക്കാര്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച പ്രവാസി സര്‍വകലാശാല ഈ വര്‍ഷംതന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദേശ ഇന്ത്യക്കാരുടെ മികച്ച ശേഷിയെ, രാജ്യത്തിന്റെയും വിദേശ ഇന്ത്യന്‍ സമൂഹത്തിന്റെയും പുരോഗതിക്കായി പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ലോകതലത്തില്‍ അംഗീകരിക്കപ്പെട്ടവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരിക്കും പ്രധാനമന്ത്രിയുടെ 2ആഗോള ഉപദേശക കൌണ്‍സിലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യക്കാരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സ്വന്തം പ്രദേശത്ത് വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം തുടങ്ങിയ മേഖലകളില്‍ സേവന, വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഇന്ത്യാ ഡെവലപ്പ്മെന്റ് ഫൌണ്ടേഷന്‍ രൂപവത്കരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിദേശത്ത് ഇന്ത്യന്‍ വംശജരായ വനിതകള്‍ നേടിയ സ്തുത്യര്‍ഹമായ വിജയങ്ങളെ അദ്ദേഹം പ്രശംസിച്ചു. കൊക്കകോള മേധാവിയായ ഇന്ദ്ര നൂയി, പ്രശസ്ത എഴുത്തുകാരി ജുംപാ ലാഹിരി, ബഹിരാകാശസഞ്ചാരി സുനിതാ വില്യംസ്, കല്പന ചൌള എന്നിവര്‍ എല്ലാ വനിതകള്‍ക്കും മാതൃകയാണ്_ പ്രധാനമന്ത്രി പറഞ്ഞു.

സാമ്പത്തികമേഖലയില്‍ ഇന്ത്യ കൈവരിച്ച ഉണര്‍വ് വിദേശ ഇന്ത്യക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചടങ്ങില്‍ പ്രസംഗിച്ച മൌറീഷ്യസ് പ്രധാനമന്ത്രി രാംഗൂലാം പറഞ്ഞു. രാജ്യത്തെ ഗ്രാമവികസനത്തില്‍ വിദേശ ഇന്ത്യക്കാരെ പങ്കാളികളാക്കണമെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു.

ഡല്‍ഹിയിലെ കടുത്ത ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദേശ ഇന്ത്യക്കാരുടെ സേവനം മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അഭ്യര്‍ഥിച്ചു.

പ്രവാസിക്ഷേമ പ്രവര്‍ത്തനത്തിനുവേണ്ടി നിര്‍മിക്കുന്ന പ്രവാസിഭാരതീയ കേന്ദ്രത്തിന്റെ മാതൃക പ്രധാനമന്ത്രി അനാവരണം ചെയ്തു. കേന്ദ്ര പ്രവാസികാര്യ വകുപ്പ് സെക്രട്ടറി നിര്‍മല്‍ സിങ് സ്വാഗതവും സി.ഐ.ഐ. പ്രസിഡന്റ് സുനില്‍ മിത്തല്‍ നന്ദിയും പറഞ്ഞു.

ഇടിവാള്‍ said...

ഒവ്വ! ഒലത്തും ഇവന്മാരു!

പ്രവാസി സംഘ്Hടനകളുട്റ്റെ ചെലവ്ല് ഓരോ രാജ്യങ്ങ്ങളിലും സുഖവാസം നടത്തുമ്പോഴേ യവനൊക്കെ ഈ പ്രവാസി എന്ന വാക്കു മനസ്സില്‍ വരൂ