Saturday, January 12, 2008

എയര്‍ ഇന്ത്യക്കെതിരെ നടപടിയില്ലാത്തത് നാണക്കേട്

എയര്‍ ഇന്ത്യക്കെതിരെ നടപടിയില്ലാത്തത് നാണക്കേട് .


നാല്‍പത് ദിവസത്തോളം നീണ്ട ഹജ്ജ് തീര്‍ഥാടനത്തിനൊടുവില്‍ പുണ്യഭൂമിയില്‍നിന്നും ജന്മനാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ പ്രായം ചെന്നവരുള്‍പ്പെടെയുള്ള ഹാജിമാരെ ദുരിതത്തിലാക്കിയ എയര്‍ ഇന്ത്യക്കെതിരെ ഇനിയും നടപടി ഉണ്ടാകാത്തത് നമ്മുടെ രാജ്യത്തിന് തന്നെ നാണക്കേടാവുകയാണ്. ഗള്‍ഫ് മലയാളികളെ നിരന്തരം വെട്ടിലാക്കുന്ന സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയെ ഇനിയും നിലക്കുനിര്‍ത്താന്‍ നമ്മുടെ കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ക്കോ, പ്രവാസി സംഘടനകള്‍ക്കോ കഴിഞ്ഞിട്ടില്ല. അതിനുള്ള ചങ്കൂറ്റവും ധാര്‍മികതയും അവര്‍ക്കുണ്ടോയെന്നതും സംശയകരമാണ്. ഈ അവസരത്തില്‍ എയര്‍ ഇന്ത്യയെ ചെറുതെങ്കിലും പാഠം പഠിപ്പിക്കാന്‍ യാത്രക്കാര്‍ക്കാണ് കഴിയുക. എയര്‍ ഇന്ത്യയുടെ കോഴിക്കോട് സെക്ടര്‍ പൂര്‍ണമായും ബഹിഷ്കരിക്കാന്‍ മലബാറുകാര്‍ മാത്രം വിചാരിച്ചാല്‍ മതി. മലബാറുകാരല്ലാത്ത ആരും കോഴിക്കോട് സെക്ടര്‍ എയര്‍ ഇന്ത്യയില്‍ യാത്രചെയ്യുന്നില്ല. പക്ഷേ ഓരോരുത്തരുടെയും സ്വാര്‍ഥതയാണ് ഇതിന് വിഘാതം. എല്ലാവര്‍ക്കും എളുപ്പത്തില്‍ കരിപ്പൂരില്‍ തന്നെ ഇറങ്ങണമെന്നാണ് മോഹം. എങ്ങനെയെങ്കിലും സീറ്റ് കിട്ടിയാല്‍ എയര്‍ ഇന്ത്യയിലേ യാത്രചെയ്യൂവെന്ന പിടിവാശി തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവെക്കാന്‍ ഓരോരുത്തരും തയാറാകണം. സീറ്റ് എത്ര ലഭിച്ചാലും പണം എത്ര കുറഞ്ഞാലും എയര്‍ ഇന്ത്യയില്‍ യാത്രക്കില്ലെന്ന കര്‍ശന തീരുമാനമെടുക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ ഒരു പ്രശ്നങ്ങളുമില്ലാതെ ഗള്‍ഫില്‍നിന്ന് മലബാറില്‍ പോയി മടങ്ങിയെത്തുന്നുണ്ട്. അവശേഷിക്കുന്നവര്‍കൂടി ഈ തീരുമാനത്തിലേക്ക് വന്നാല്‍ എയര്‍ ഇന്ത്യ തനിയേ ശരിയായിക്കൊള്ളും. അല്‍പം ത്യാഗത്തിന് സന്നദ്ധമാകാതെ കെണിയില്‍ കുടുങ്ങിയിട്ട് വിലപിക്കുന്നവര്‍ സ്വല്‍പം അനുഭവിച്ചേ പറ്റൂ. ഇനിയെങ്കിലൂം തീരുമാനം മാറ്റാന്‍ സന്നദ്ധരാവുക. എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കുക. യാത്രയും ജീവിതവും സുരക്ഷിതമാക്കുക.

അനസ് വടകര, ജിദ്ദ

1 comment:

ജനശബ്ദം said...

എയര്‍ ഇന്ത്യക്കെതിരെ നടപടിയില്ലാത്തത് നാണക്കേട്
നാല്‍പത് ദിവസത്തോളം നീണ്ട ഹജ്ജ് തീര്‍ഥാടനത്തിനൊടുവില്‍ പുണ്യഭൂമിയില്‍നിന്നും ജന്മനാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ പ്രായം ചെന്നവരുള്‍പ്പെടെയുള്ള ഹാജിമാരെ ദുരിതത്തിലാക്കിയ എയര്‍ ഇന്ത്യക്കെതിരെ ഇനിയും നടപടി ഉണ്ടാകാത്തത് നമ്മുടെ രാജ്യത്തിന് തന്നെ നാണക്കേടാവുകയാണ്. ഗള്‍ഫ് മലയാളികളെ നിരന്തരം വെട്ടിലാക്കുന്ന സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയെ ഇനിയും നിലക്കുനിര്‍ത്താന്‍ നമ്മുടെ കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ക്കോ, പ്രവാസി സംഘടനകള്‍ക്കോ കഴിഞ്ഞിട്ടില്ല. അതിനുള്ള ചങ്കൂറ്റവും ധാര്‍മികതയും അവര്‍ക്കുണ്ടോയെന്നതും സംശയകരമാണ്. ഈ അവസരത്തില്‍ എയര്‍ ഇന്ത്യയെ ചെറുതെങ്കിലും പാഠം പഠിപ്പിക്കാന്‍ യാത്രക്കാര്‍ക്കാണ് കഴിയുക. എയര്‍ ഇന്ത്യയുടെ കോഴിക്കോട് സെക്ടര്‍ പൂര്‍ണമായും ബഹിഷ്കരിക്കാന്‍ മലബാറുകാര്‍ മാത്രം വിചാരിച്ചാല്‍ മതി. മലബാറുകാരല്ലാത്ത ആരും കോഴിക്കോട് സെക്ടര്‍ എയര്‍ ഇന്ത്യയില്‍ യാത്രചെയ്യുന്നില്ല. പക്ഷേ ഓരോരുത്തരുടെയും സ്വാര്‍ഥതയാണ് ഇതിന് വിഘാതം. എല്ലാവര്‍ക്കും എളുപ്പത്തില്‍ കരിപ്പൂരില്‍ തന്നെ ഇറങ്ങണമെന്നാണ് മോഹം. എങ്ങനെയെങ്കിലും സീറ്റ് കിട്ടിയാല്‍ എയര്‍ ഇന്ത്യയിലേ യാത്രചെയ്യൂവെന്ന പിടിവാശി തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവെക്കാന്‍ ഓരോരുത്തരും തയാറാകണം. സീറ്റ് എത്ര ലഭിച്ചാലും പണം എത്ര കുറഞ്ഞാലും എയര്‍ ഇന്ത്യയില്‍ യാത്രക്കില്ലെന്ന കര്‍ശന തീരുമാനമെടുക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ ഒരു പ്രശ്നങ്ങളുമില്ലാതെ ഗള്‍ഫില്‍നിന്ന് മലബാറില്‍ പോയി മടങ്ങിയെത്തുന്നുണ്ട്. അവശേഷിക്കുന്നവര്‍കൂടി ഈ തീരുമാനത്തിലേക്ക് വന്നാല്‍ എയര്‍ ഇന്ത്യ തനിയേ ശരിയായിക്കൊള്ളും. അല്‍പം ത്യാഗത്തിന് സന്നദ്ധമാകാതെ കെണിയില്‍ കുടുങ്ങിയിട്ട് വിലപിക്കുന്നവര്‍ സ്വല്‍പം അനുഭവിച്ചേ പറ്റൂ. ഇനിയെങ്കിലൂം തീരുമാനം മാറ്റാന്‍ സന്നദ്ധരാവുക. എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കുക. യാത്രയും ജീവിതവും സുരക്ഷിതമാക്കുക.
അനസ് വടകര, ജിദ്ദ