Sunday, January 13, 2008

പ്രവാസി മലയാളികള്‍ സ്വകാര്യ എയര്‍ലൈനുകളുടെ കാരുണ്യത്തില്‍

പ്രവാസി മലയാളികള്‍ സ്വകാര്യ എയര്‍ലൈനുകളുടെ കാരുണ്യത്തില്‍

ദുബൈ: വര്‍ഷങ്ങളായി കൊണ്ടുനടന്ന 'എയര്‍ കേരളാ' പ്രതീക്ഷയും കേന്ദ്ര ഗവണ്‍മെന്റ് തല്ലിക്കൊഴിച്ചതോടെ പ്രവാസി മലയാളികള്‍ ഇനി സ്വകാര്യ വിമാനക്കമ്പനികളുടെ കാരുണ്യത്തിന്മാത്രം കൈനീട്ടേണ്ടിവരുമെന്ന് ഉറപ്പായി. വേനലവധിക്കാലത്തെ നടുവൊടിക്കുന്ന ടിക്കറ്റ് നിരക്കില്‍ നിന്ന് ആശ്വാസം തേടാനാണ് പ്രവാസി മലയാളികള്‍ സര്‍ക്കാരിനെസമീപിച്ച് 'എയര്‍ കേരളാ' വിമാനസര്‍വീസ് പദ്ധതി നമര്‍പ്പിച്ചത്. നെടുമ്പാശേãരി വിമാനത്താവളത്തിന്റെ മാതൃകയില്‍ പ്രവാസികളില്‍ നിന്നുതന്നെ ഓഹരിപിരിച്ച് കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസ് നടത്തുന്ന പദ്ധതിയായിരുന്നു ഇത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നാമ്പിട്ട ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്ന് പിന്നീടുവന്ന ഇടതുമുന്നണി സര്‍ക്കാരും ആവര്‍ത്തിച്ചു. ഗള്‍ഫില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര^സംസ്ഥാന മന്ത്രിമാരും ഈ പ്രതീക്ഷക്ക് വളംവെക്കുന്ന പ്രസ്താവനകള്‍ പുറപ്പെടുവിച്ച് മടങ്ങുകയായിരുന്നു പതിവ്.
എന്നാല്‍, കേരളം വിമാനക്കമ്പനി തുടങ്ങിയാല്‍ത്തന്നെ ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് യാതൊരു കാരണവശാലും അനുമതി നല്‍കില്ലെന്ന് കേന്ദ്രം പലപ്രാവശ്യം സൂചന നല്‍കിയിരുന്നു. കഴിഞ്ഞദിവസം വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ, വര്‍ഷങ്ങളായി കൊണ്ടുനടന്ന സ്വപ്നം പാഴാവുകയായിരുന്നു. ഇതോടെ, ദേശീയ വിമാനക്കമ്പനികളുടെ നിരക്ക് വര്‍ധനവില്‍ നിന്ന് രക്ഷനേടാന്‍ പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തും വിദേശത്തുമുള്ള സ്വകാര്യ വിമാനക്കമ്പനികളെത്തന്നെ അഭയംതേടേണ്ടി വരുമെന്ന് ഉറപ്പായി. ഇവരാകട്ടെ, ഇന്ത്യന്‍ ദേശീയ വിമാനക്കമ്പനികള്‍ ഈടാക്കുന്ന അതേ നിരക്കാണ് ഈടാക്കുന്നത്. ഫലത്തില്‍ വേനലവധിക്കാലത്തും മറ്റും ഇനിയും ഉയര്‍ന്ന നിരക്ക് നല്‍കിത്തന്നെ പ്രവാസികള്‍ യാത്ര തുടരേണ്ടിവരും.
യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് വണ്‍വേ ടിക്കറ്റിന് 6000 രൂപമുതലുള്ള ടിക്കറ്റ് നിരക്കില്‍സര്‍വീസ് നടത്തുമെന്നായിരുന്നു എയര്‍ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് തുടങ്ങിയ കാലത്ത് പ്രവാസികള്‍ക്ക് ലഭിച്ച വാഗ്ദാനം. പക്ഷേ, വേനലവധി, പെരുന്നാളുകള്‍ പോലുള്ള ആഘോഷ സമയങ്ങളില്‍ ഈ നിരക്ക് പതിനേഴായിരം രൂപാവരെ ഉയര്‍ന്നു. കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിച്ച വിദേശ ബജറ്റ് എയര്‍ലൈനുകളും ഇതേ നിലപാടാണ് കൈക്കൊണ്ടത്. ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് സര്‍വീസ് ആരംഭിച്ച ആദ്യ സ്വകാര്യ കമ്പനിയായ ജെറ്റ് എയര്‍വേയ്സും എയര്‍ ഇന്ത്യാ എക്സ്പ്രസിനോട് തുല്യമായ നിരക്കുതന്നെയാണ് ഈടാക്കുന്നത്. ഈമാസം 16ന് കൊച്ചിയില്‍ നിന്ന് ബഹ്റൈനിലേക്ക് ജെറ്റ് എയര്‍വേസ് ഇക്കോണമി ക്ലാസ് വണ്‍വേ ടിക്കറ്റിന് 8000 രൂപയും എയര്‍ ഇന്ത്യാ എക്സ്പ്രസ് 8050 രൂപയുമാണ് അടിസ്ഥാന നിരക്കായി ഈടാക്കുന്നത്. വിവിധ നികുതികളടക്കം ടിക്കറ്റ് നിരക്ക് 10800 കടക്കുകയും ചെയ്യും. താരതമ്യേന തിരക്ക് കുറഞ്ഞ സീസണിലെ നിരക്കാണിത്.
വിവിധ കരാറുകളനുസരിച്ച് ഗള്‍ഫ് റൂട്ടില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പ്രതിവാരം 85481 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 49348 സീറ്റ് മാത്രമാണ് നിലവില്‍ ഉപയോഗപ്പെടുത്തുന്നത്. അതിനാല്‍, കൂടുതല്‍ സ്വകാര്യ വിമാന സര്‍വീസുകള്‍ക്ക് ഇനിയും അവസരങ്ങളുണ്ടെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കൂടുതല്‍ വിമാനക്കമ്പനികള്‍ രംഗത്തുവരികയും മല്‍സരം മുറുകുകയും ചെയ്യുന്നതോടെ ടിക്കറ്റ് നിരക്കില്‍ ഇടിവുണ്ടാകുമെന്ന പ്രതീക്ഷ മാത്രമാണ് പ്രവാസി മലയാളികള്‍ക്ക് ഇനി അവശേഷിക്കുന്നത്. 'തുറന്ന ആകാശ നയം' നടപ്പായാല്‍, വേനലവധിക്കാലത്ത് കൂടിയ നിരക്ക് കൊടുത്താലെങ്കിലും സീറ്റ് കിട്ടുമെന്ന പ്രതീക്ഷയും ബാക്കിയുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ മൂന്നിരട്ടിവരെ നിരക്ക് നല്‍കുന്നവര്‍ക്കുപോലും വേനലവധിക്കാലത്ത് ടിറ്റ് ലഭിക്കാറില്ല. മാത്രമല്ല, മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കലും അനിശ്ചിതമായ വൈകലും പതിവാണുതാനും.

1 comment:

ജനശബ്ദം said...

പ്രവാസി മലയാളികള്‍ സ്വകാര്യ എയര്‍ലൈനുകളുടെ കാരുണ്യത്തില്‍
ദുബൈ: വര്‍ഷങ്ങളായി കൊണ്ടുനടന്ന 'എയര്‍ കേരളാ' പ്രതീക്ഷയും കേന്ദ്ര ഗവണ്‍മെന്റ് തല്ലിക്കൊഴിച്ചതോടെ പ്രവാസി മലയാളികള്‍ ഇനി സ്വകാര്യ വിമാനക്കമ്പനികളുടെ കാരുണ്യത്തിന്മാത്രം കൈനീട്ടേണ്ടിവരുമെന്ന് ഉറപ്പായി. വേനലവധിക്കാലത്തെ നടുവൊടിക്കുന്ന ടിക്കറ്റ് നിരക്കില്‍ നിന്ന് ആശ്വാസം തേടാനാണ് പ്രവാസി മലയാളികള്‍ സര്‍ക്കാരിനെസമീപിച്ച് 'എയര്‍ കേരളാ' വിമാനസര്‍വീസ് പദ്ധതി നമര്‍പ്പിച്ചത്. നെടുമ്പാശേãരി വിമാനത്താവളത്തിന്റെ മാതൃകയില്‍ പ്രവാസികളില്‍ നിന്നുതന്നെ ഓഹരിപിരിച്ച് കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസ് നടത്തുന്ന പദ്ധതിയായിരുന്നു ഇത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നാമ്പിട്ട ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്ന് പിന്നീടുവന്ന ഇടതുമുന്നണി സര്‍ക്കാരും ആവര്‍ത്തിച്ചു. ഗള്‍ഫില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര^സംസ്ഥാന മന്ത്രിമാരും ഈ പ്രതീക്ഷക്ക് വളംവെക്കുന്ന പ്രസ്താവനകള്‍ പുറപ്പെടുവിച്ച് മടങ്ങുകയായിരുന്നു പതിവ്.

എന്നാല്‍, കേരളം വിമാനക്കമ്പനി തുടങ്ങിയാല്‍ത്തന്നെ ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് യാതൊരു കാരണവശാലും അനുമതി നല്‍കില്ലെന്ന് കേന്ദ്രം പലപ്രാവശ്യം സൂചന നല്‍കിയിരുന്നു. കഴിഞ്ഞദിവസം വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ, വര്‍ഷങ്ങളായി കൊണ്ടുനടന്ന സ്വപ്നം പാഴാവുകയായിരുന്നു. ഇതോടെ, ദേശീയ വിമാനക്കമ്പനികളുടെ നിരക്ക് വര്‍ധനവില്‍ നിന്ന് രക്ഷനേടാന്‍ പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തും വിദേശത്തുമുള്ള സ്വകാര്യ വിമാനക്കമ്പനികളെത്തന്നെ അഭയംതേടേണ്ടി വരുമെന്ന് ഉറപ്പായി. ഇവരാകട്ടെ, ഇന്ത്യന്‍ ദേശീയ വിമാനക്കമ്പനികള്‍ ഈടാക്കുന്ന അതേ നിരക്കാണ് ഈടാക്കുന്നത്. ഫലത്തില്‍ വേനലവധിക്കാലത്തും മറ്റും ഇനിയും ഉയര്‍ന്ന നിരക്ക് നല്‍കിത്തന്നെ പ്രവാസികള്‍ യാത്ര തുടരേണ്ടിവരും.

യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് വണ്‍വേ ടിക്കറ്റിന് 6000 രൂപമുതലുള്ള ടിക്കറ്റ് നിരക്കില്‍സര്‍വീസ് നടത്തുമെന്നായിരുന്നു എയര്‍ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് തുടങ്ങിയ കാലത്ത് പ്രവാസികള്‍ക്ക് ലഭിച്ച വാഗ്ദാനം. പക്ഷേ, വേനലവധി, പെരുന്നാളുകള്‍ പോലുള്ള ആഘോഷ സമയങ്ങളില്‍ ഈ നിരക്ക് പതിനേഴായിരം രൂപാവരെ ഉയര്‍ന്നു. കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിച്ച വിദേശ ബജറ്റ് എയര്‍ലൈനുകളും ഇതേ നിലപാടാണ് കൈക്കൊണ്ടത്. ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് സര്‍വീസ് ആരംഭിച്ച ആദ്യ സ്വകാര്യ കമ്പനിയായ ജെറ്റ് എയര്‍വേയ്സും എയര്‍ ഇന്ത്യാ എക്സ്പ്രസിനോട് തുല്യമായ നിരക്കുതന്നെയാണ് ഈടാക്കുന്നത്. ഈമാസം 16ന് കൊച്ചിയില്‍ നിന്ന് ബഹ്റൈനിലേക്ക് ജെറ്റ് എയര്‍വേസ് ഇക്കോണമി ക്ലാസ് വണ്‍വേ ടിക്കറ്റിന് 8000 രൂപയും എയര്‍ ഇന്ത്യാ എക്സ്പ്രസ് 8050 രൂപയുമാണ് അടിസ്ഥാന നിരക്കായി ഈടാക്കുന്നത്. വിവിധ നികുതികളടക്കം ടിക്കറ്റ് നിരക്ക് 10800 കടക്കുകയും ചെയ്യും. താരതമ്യേന തിരക്ക് കുറഞ്ഞ സീസണിലെ നിരക്കാണിത്.

വിവിധ കരാറുകളനുസരിച്ച് ഗള്‍ഫ് റൂട്ടില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പ്രതിവാരം 85481 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 49348 സീറ്റ് മാത്രമാണ് നിലവില്‍ ഉപയോഗപ്പെടുത്തുന്നത്. അതിനാല്‍, കൂടുതല്‍ സ്വകാര്യ വിമാന സര്‍വീസുകള്‍ക്ക് ഇനിയും അവസരങ്ങളുണ്ടെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കൂടുതല്‍ വിമാനക്കമ്പനികള്‍ രംഗത്തുവരികയും മല്‍സരം മുറുകുകയും ചെയ്യുന്നതോടെ ടിക്കറ്റ് നിരക്കില്‍ ഇടിവുണ്ടാകുമെന്ന പ്രതീക്ഷ മാത്രമാണ് പ്രവാസി മലയാളികള്‍ക്ക് ഇനി അവശേഷിക്കുന്നത്. 'തുറന്ന ആകാശ നയം' നടപ്പായാല്‍, വേനലവധിക്കാലത്ത് കൂടിയ നിരക്ക് കൊടുത്താലെങ്കിലും സീറ്റ് കിട്ടുമെന്ന പ്രതീക്ഷയും ബാക്കിയുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ മൂന്നിരട്ടിവരെ നിരക്ക് നല്‍കുന്നവര്‍ക്കുപോലും വേനലവധിക്കാലത്ത് ടിറ്റ് ലഭിക്കാറില്ല. മാത്രമല്ല, മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കലും അനിശ്ചിതമായ വൈകലും പതിവാണുതാനും.