Tuesday, September 6, 2011

പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ല..പിണറായി വിജയന്‍ Part-1

പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ല..പിണറായി വിജയന്‍ Part-1





അഭിമുഖം

പ്രതിച്ഛായയുടെ തടവുകാരനല്ല പിണറായി വിജയന്‍.
മുണ്ടയില്‍ കോരന്‍െറയും കല്യാണിയുടെയും മകനായ വിജയന്‍ കേരളത്തിലെ
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജന്മംകൊടുത്ത പിണറായിയില്‍നിന്ന് ഒരു സാദാ കമ്യൂണിസ്റ്റുകാരനായി
തുടങ്ങി പാര്‍ട്ടിയുടെ അമരത്തെത്തി. ത്യാഗപൂര്‍ണമായ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള,
സംഘടനാകാര്യങ്ങളിലും പാര്‍ട്ടിനിലപാടുകളിലും വിട്ടുവീഴ്ചയില്ലാത്ത,
കാര്‍ക്കശ്യമുള്ള പിണറായി, മാധ്യമങ്ങളുടെ ലാളനയേറ്റുവളര്‍ന്ന ഒരാളല്ല.
സമരമുഖങ്ങളിലൂടെയായിരുന്നു ആ യാത്ര.
അടിയന്തരാവസ്ഥയുടെ കറുത്തനാളുകളില്‍ നാലഞ്ചു പൊലീസുകാര്‍ ചേര്‍ന്ന്
ക്രൂരമായി മര്‍ദിച്ചു. വീണുപോയ പിണറായിയെ നിലത്തിട്ടുചവിട്ടി. മര്‍ദനത്തിനിടയില്‍
ഇടതുകാല്‍ ഒടിഞ്ഞു. ഏറെനാള്‍ കഴിഞ്ഞ് അന്നത്തെ ജയില്‍ എസ്.പി ജോസഫ് തോമസ്
എത്തിയപ്പോള്‍ പിണറായി പറഞ്ഞു: ‘‘കാലൊക്കെ ശരിയായി കേട്ടോ. ജയില്‍ ഞങ്ങള്‍ക്ക്
പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍, നിങ്ങള്‍ക്കുള്ളതല്ല.’’എസ്.പിയുടെ മുഖം വിവര്‍ണമായി.
ലോക്കപ്പ് മര്‍ദനങ്ങളും ജയിലുകളും ഗുണ്ടാമര്‍ദനങ്ങളുമൊക്കെ ഒരു കമ്യൂണിസ്റ്റുകാരന്
വിധിക്കപ്പെട്ടിട്ടുള്ളതാണെന്ന് വിശ്വസിക്കുന്ന വിജയന്‍ ഇന്നും നട്ടെല്ലുവളയാതെ
തലയുയര്‍ത്തി നില്‍ക്കുന്നു.
രണ്ടു ദിവസങ്ങളിലായി എ.കെ.ജി സെന്‍ററില്‍വെച്ച് നടന്ന കൂടിക്കാഴ്ചയില്‍
മാധ്യമം ആഴ്ചപ്പതിപ്പിനുവേണ്ടി പിണറായി വിജയന്‍ മനസ്സ് തുറക്കുന്നു.

സി.പി.എമ്മിനെ എപ്പോഴും പ്രതിസ്ഥാനത്ത് നിര്‍ത്തിയാണല്ളോ അടുത്തകാലത്ത് മാധ്യമങ്ങള്‍ പാര്‍ട്ടി വിഷയങ്ങള്‍ ആഘോഷിക്കുന്നത്. എന്താണ് കേരളത്തിലെ മാധ്യമങ്ങളും സി.പി.എമ്മും തമ്മിലുള്ള അകലത്തിനുകാരണം? കേരളത്തിലെ മാധ്യമങ്ങള്‍ എത്രമാത്രം സത്യസന്ധത പുലര്‍ത്തുന്നുണ്ട്?
l മാധ്യമങ്ങള്‍ കൃത്യമായ രാഷ്ട്രീയമുള്ള വിഭാഗമാണ്. വര്‍ഗതാല്‍പര്യമുള്ളവരാണ്. ലോകത്തുതന്നെ കോര്‍പറേറ്റുകള്‍ക്കാണ് മാധ്യമരംഗത്ത് ആധിപത്യം. കോര്‍പറേറ്റുകള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ നല്ലരീതിയില്‍ ഇടപെടും. അതായത്, മോശം കാര്യങ്ങളെതന്നെ നല്ലതായി ചിത്രീകരിക്കും. ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്ക തീരുമാനിച്ചപ്പോള്‍ ആദ്യം ഇറാഖ് വലിയ ആക്രമണകാരിയാണെന്ന് ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ലോകത്തിന്‍െറ ഏതുഭാഗത്തെ മാധ്യമം ആയിരുന്നാലും ആ രീതിയിലാണ് പ്രവര്‍ത്തിച്ചത്. രാസായുധം ഉണ്ടെന്ന ഭീതിപരത്തി. ആ ഭീതിയില്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ അവരെ ആക്രമിച്ചേ മതിയാകൂ. അതുകൊണ്ട്, അവരെ ആക്രമിക്കണം. ഇങ്ങനെയുള്ള തലത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയാണ് ചെയ്യുന്നത്. അതാണ് മാധ്യമങ്ങളുടെ ഒരു രീതി. അത് സാമ്രാജ്യത്വത്തിനുവേണ്ടി ചെയ്യുന്നതാണ്. സാമ്രാജ്യത്വത്തിന്‍െറ പങ്ക് ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര നമ്മള്‍ കാണാറില്ല.
ലോകത്ത് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ ഇത്തരം മാധ്യമങ്ങളുടെ നിലപാടുകളിലും സാമ്രാജ്യത്വത്തിന് വലിയൊരു റോളുണ്ട്. കേരളത്തില്‍ നമ്മുടെ അനുഭവമെടുത്താല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് സ്വാഭാവികമായും എതിര്‍പ്പുള്ളവര്‍ക്ക് ശത്രുതയുണ്ടാകും. തുടക്കംമുതലേ പാര്‍ട്ടിക്കെതിരെ മാധ്യമങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ടായിരുന്നു. പക്ഷേ, അതില്‍നിന്ന് കുറെക്കൂടി വ്യത്യസ്തത ഇപ്പോള്‍ വന്നിട്ടുണ്ട്. പഴയൊരു ആക്രമണരീതിയില്‍നിന്ന് വ്യത്യാസം ഉണ്ടായതായി കാണാന്‍ കഴിയും. ഒരു മാധ്യമത്തെ എടുത്താല്‍ ആ മാധ്യമം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായി വാര്‍ത്തകള്‍ കൊടുക്കും. കാരണം, അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരായിരുന്നു. എന്നാല്‍, ഇപ്പോള്‍ കാണാന്‍കഴിയുന്നത് ഇത്തരം മാധ്യമങ്ങള്‍തമ്മില്‍ ഒരു യോജിപ്പ് ഉണ്ടായിരുന്നു. ആ യോജിപ്പ് മാധ്യമരംഗത്തുള്ള ഏതാനും ആളുകള്‍ ചേര്‍ന്നുണ്ടാക്കിയതാണ്. ഇത് വന്നത് ഞങ്ങളുടെ പാര്‍ട്ടിയില്‍ പാര്‍ട്ടിക്ക് ചേരാത്ത വിഭാഗീയത കടന്നുവന്ന സമയത്താണ്. ചിലര്‍ അതിന്‍െറ ഭാഗമായി പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകേണ്ടിവന്നിട്ടുണ്ട്. അത്തരം ചില ആളുകള്‍ കൊടുക്കുന്ന വിവരങ്ങള്‍ അതിനെ ആസ്പദമാക്കി ഒരു വിഭാഗം വാര്‍ത്തകളെഴുതുന്നു. അന്നതിനെ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് ഞാന്‍ വിളിച്ചപ്പോള്‍ വലിയ പുകിലായി. പക്ഷേ, എന്നെ എതിര്‍ത്തവര്‍ക്കടക്കം പിന്നെ ഈ പറയുന്ന ഒരു കാര്യം ഉണ്ട് എന്ന് ചിലര്‍ സമ്മതിച്ചു. ചിലര്‍ സമ്മതിച്ചില്ളെങ്കില്‍പോലും ബോധ്യപ്പെട്ടു. സി.പി.എമ്മിനെതിരെ പ്രചാരണം നടത്തിയവര്‍ ഉദ്ദേശിച്ചകാര്യം വാര്‍ത്തയായി ഒന്നില്‍ വന്നു. ആ പത്രത്തില്‍ മാത്രം വന്നാല്‍ അത് അവരുടെ സൃഷ്ടിയാണെന്ന് കരുതും.
എന്നാല്‍, മൂന്നു നാലു മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത ഒരേപോലെ പദാനുപദം വന്നാല്‍ എങ്ങനെയിരിക്കും. അങ്ങനെ പദാനുപദം വ്യത്യാസമില്ലാതെ വന്നപ്പോഴാണ് ഇതൊരു പ്രത്യേക കേന്ദ്രത്തില്‍നിന്ന് വന്നതാണെന്ന തോന്നല്‍ ഉണ്ടായത്. ഇത് വിശ്വാസ്യത ഉണ്ടാക്കുന്ന ഒന്നാണ്. എല്ലാത്തിലും ഒരുപോലെ വാര്‍ത്ത വന്നാല്‍ അത് ആളുകള്‍ വിശ്വസിക്കും. അങ്ങനെയൊരു അവസ്ഥ ഈ അടുത്തകാലത്തായി ഉണ്ടായി. അതില്‍ ഒരു ഭാഗത്ത് മാധ്യമ പ്രവര്‍ത്തകരുടെ മിടുക്കാണെന്നുതോന്നും. പാര്‍ട്ടിക്കകത്തുണ്ടായിരുന്ന വിഭാഗീയതുടെ ഭാഗമായി പാര്‍ട്ടിക്കകത്തെ ചില കാര്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകേണ്ടിവന്ന ചിലര്‍ തയാറായതിന്‍െറ ഭാഗമായിട്ടുകൂടിയാണ് ഇക്കാര്യങ്ങളൊക്കെ വന്നത്. പിന്നെ, അതൊരു സംസ്കാരമായി വരുന്ന സ്ഥിതിയുണ്ടായി. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോള്‍ മാധ്യമരംഗത്തും പുതിയ തലമുറകളൊക്കെ കാണുമല്ളോ. പഴയ ആളുകള്‍ക്ക് ഒരുപാട് അനുഭവങ്ങളുണ്ട്. ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഏതെങ്കിലും ചില വാര്‍ത്തകള്‍കൊണ്ട് തകര്‍ക്കാന്‍ കഴിയില്ളെന്ന് അവരുടെ അനുഭവത്തിന്‍െറ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, പുതിയ ചെറുപ്പക്കാര്‍ കരുതുന്നത് ഇത് പാര്‍ട്ടിയെ ഉലയ്ക്കും. അതുകൊണ്ട്, അവരെ തളര്‍ത്താനാകും എന്നുള്ള ചില കണക്കുകൂട്ടലുകളുമായി ആഞ്ഞാക്രമിക്കുന്ന ഒരു സ്ഥിതിയുണ്ടായി. പക്ഷേ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അതിന്‍േറതായ പ്രത്യേകതകള്‍ ഉണ്ടെന്നും എന്തെല്ലാം തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടാലും ആ ഒരു പ്രചാരണത്തിന്‍െറ ഭാഗമായിമാത്രം ആ പ്രസ്ഥാനം തകര്‍ന്നുപോകില്ല എന്ന് അവര്‍ക്കും ബോധ്യമായി. പിന്നെ, കുറച്ചൊരു സാവകാശം ഉണ്ടായി. എന്നാലും ഇടക്ക് കാര്യങ്ങള്‍ തികട്ടിവരുന്നുണ്ട്. ഇപ്പോള്‍ സമ്മേളനം അടുത്തുവരുന്നുണ്ട്. സമ്മേളനം അടുത്തുവരുമ്പോള്‍ കുറച്ചുകൂടി പണികളെല്ലാം വീണ്ടും ഒന്നു ശക്തിപ്പെടുത്താന്‍ നീക്കങ്ങള്‍ തുടങ്ങിയതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. അത് സമ്മേളനം അടുക്കുന്നതിന്‍െറ ഭാഗമായിട്ടുമാത്രമേ കാണാനാകൂ. എന്നാല്‍, അതൊന്നും പാര്‍ട്ടിയെ അത്രകണ്ട് ബാധിക്കുന്ന ഒരുകാര്യമായി ഞാന്‍ കാണുന്നില്ല.
അടിയന്തരാവസ്ഥയിലടക്കം പോരാട്ടങ്ങളില്‍ പാര്‍ട്ടിക്കുവേണ്ടി ഒരുപാട് നഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. തികച്ചും രാഷ്ട്രീയ അച്ചടക്കംപാലിക്കുന്ന താങ്കളെ മുന്‍വിധിയോടെ വ്യക്തിപരമായി ആക്രമിക്കുന്ന മാധ്യമങ്ങള്‍ എന്താണ് ശത്രുവിനെപോലെ കാണുന്നത്?
l മാധ്യമങ്ങളുടെ ആക്രമണങ്ങള്‍ ഒന്നുംതന്നെ ഞാന്‍ വ്യക്തിപരമായി കണ്ടിട്ടില്ല. കാരണം, എനിക്കുണ്ടായിരുന്ന ഒരു ബോധ്യം, ഏതെങ്കിലുമൊരു കാര്യം പറഞ്ഞ് എനിക്കുനേരെ ആക്ഷേപങ്ങള്‍ ചൊരിഞ്ഞ് എന്നെയങ്ങ് തകര്‍ത്തുകളയാന്‍ പറ്റും എന്ന ഒരുനില ഒരിക്കലും എന്നെ ആശങ്കപ്പെടുത്തിയിട്ടില്ല. അങ്ങനെ ആശങ്കപ്പെടാതിരിക്കുന്നതിന് എന്‍േറതായ ജീവിതരീതി ഒരു ഘടകമായിരുന്നു. പക്ഷേ, സി.പി.എമ്മിന്‍െറ സംസ്ഥാന സെക്രട്ടറിയായി എപ്പോഴാണോ ഞാന്‍ വന്നത് അതിനുശേഷമാണ് ഈ ആക്രമണമൊക്കെ വന്നത്. രാഷ്ട്രീയ ശത്രുത അതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ജീവനെടുക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. വലിയതോതില്‍ ശത്രുക്കള്‍ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. പക്ഷേ, അതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു നിലയാണ് ഈ സി.പി.എം സെക്രട്ടറിയായി വന്നശേഷം ഉണ്ടായിട്ടുള്ളത്. അതിന്‍െറ കാര്യം സി.പി.എമ്മിനെ ആക്രമിക്കുക. പാര്‍ട്ടിയെ ആക്രമിക്കുന്നതിനുവേണ്ടി പാര്‍ട്ടിയുടെ പ്രതീകമായി ഇട്ടുകൊണ്ട് എന്നെ ആക്രമിക്കുക. പ്രത്യേകിച്ച് ഒരു കമ്യൂണിസ്റ്റ് പ്രസ്്ഥാനത്തെ ആക്രമിക്കുമ്പോള്‍ അതിന്‍െറ നേതൃത്വത്തിന്‍െറ വിശ്വാസ്യതയെ തകര്‍ത്തെറിയുക വളരെ പ്രധാന സംഗതിയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത നേതൃത്വത്തിന് മറ്റ് നേതൃത്വങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു സ്ഥാനംതന്നെയുണ്ട്. ആ നേതൃത്വത്തിന്‍െറ വിശ്വാസ്യതയാണ് തകര്‍ക്കുന്നത്. ഇത് ജീര്‍ണിച്ചതാണ്, അഴിമതിനിറഞ്ഞതാണ്. അങ്ങനെയൊക്കെയുള്ളതരത്തില്‍ പ്രചാരണം നടത്തി ആളുകളിലേക്ക് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നു. അപ്പോള്‍ അത്തരം പ്രചാരണങ്ങള്‍ വരുമ്പോള്‍ മറ്റ് ആശങ്കകള്‍ സാധാരണ നിലക്ക് ഉയരുന്നില്ല. മന്ത്രിയായി ഇരിക്കെയാണ് ഞാന്‍ സെക്രട്ടറിസ്ഥാനത്തേക്ക് വരുന്നത്. സാധാരണനിലക്ക് മന്ത്രിയൊക്കെ ആയിരിക്കുമ്പോഴാണല്ളോ വലിയ ആക്ഷേപങ്ങളും ആരോപണങ്ങളുമൊക്കെ ഉണ്ടാകുന്നത്. ആ ഘട്ടത്തില്‍ അങ്ങനെയൊരു ആക്രമണത്തിനും ഞാന്‍ ഇരയായിരുന്നില്ല. മാത്രമല്ല, പിന്നെ എന്നെ അതിശക്തമായി എതിര്‍ത്ത മാധ്യമങ്ങള്‍ ആ ഘട്ടത്തില്‍ വ്യക്തിപരമായിതന്നെ എന്നെ അനുമോദിച്ചിരുന്നു. മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പാര്‍ട്ടി സ്ഥാനത്തേക്ക് പോകുമ്പോള്‍ അവരുടെ അഭിപ്രായമായിട്ടുതന്നെ പറഞ്ഞത് സംസ്ഥാനത്തിനു നഷ്ടവും പാര്‍ട്ടിക്ക് നേട്ടവും എന്നാണ്. അതൊക്കെ അവര്‍ എനിക്കുതന്ന കോംപ്ളിമെന്‍റുകളാണ്. അങ്ങനെയെല്ലാമുള്ള അവര്‍ മാറിയത് പാര്‍ട്ടിയെ എതിര്‍ക്കുക എന്നുള്ളതുകൊണ്ടാണ്. അങ്ങനെയേ ഞാനതിനെ കാണുകയുള്ളൂ. പക്ഷേ, വലിയ വ്യാപകമായ പ്രചാരണമാണല്ളോ വന്നത്. അത് നേരത്തേ പറഞ്ഞതുപോലെ അല്‍പം പാര്‍ട്ടിക്കകത്തുണ്ടായ വിഭാഗീയതയുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍കൂടിയുണ്ട്. അതിലപ്പുറം ഞാനതിലേക്ക് പോകുന്നില്ല. അങ്ങനെയെല്ലാം എതിര്‍പ്പുകള്‍ വരുമ്പോള്‍ ചിലര്‍ എന്നോട് ചോദിക്കാറുണ്ട് നിങ്ങള്‍ക്ക് ഉറങ്ങാനൊക്കെ കഴിയുന്നുണ്ടോ?
പക്ഷേ, എന്നെ അതൊന്നും ആ തരത്തില്‍ ബാധിച്ചിട്ടില്ല എന്നായിരിക്കും മറുപടി. കാരണം, പരസ്യമായി ഞാന്‍ പല പത്രസമ്മേളനങ്ങളിലും പറഞ്ഞ ഒരു കാര്യമുണ്ട്. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിയുള്ളൂ. അങ്ങനെ എന്തെങ്കിലുമൊരു മോശമായ കാര്യം നമ്മുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കിലാണ് ഇത്തരം കാര്യങ്ങളൊക്കെവരുമ്പോള്‍ നമ്മള്‍ പതറിപ്പോകുന്നത്. അല്ളെങ്കില്‍, വളരെ മോശമായ കാര്യംപറയുമ്പോള്‍ ഒരു ചെറുചിരിയോടെ നമുക്കത് കേള്‍ക്കാന്‍ കഴിയും.
വിദേശ മലയാളിയുടെ വീട് ഇന്‍റര്‍നെറ്റിലൂടെയും ചില മാധ്യമങ്ങളിലൂടെയും പിണറായി വിജയന്‍െറ വീടാണെന്ന തലക്കെട്ടില്‍ പ്രചരിപ്പിച്ചില്ളേ. വ്യക്തിപരമായി ആക്രമിക്കുന്ന അത്തരം സംഘടിത പ്രവര്‍ത്തനങ്ങളെ എങ്ങനെ കാണുന്നു?
l അതായത്, നമ്മുടെ മാധ്യമങ്ങളുടെ കൂട്ടത്തില്‍ നാം കാണേണ്ട ഒരു കാര്യം, നമ്മുടെ സമൂഹത്തില്‍ ഒരു വിഭാഗം ചില കാര്യങ്ങള്‍മാത്രം മനസ്സിലാക്കുന്നവരാണ്. ഒരു മാധ്യമത്തിന്‍െയും പേര് ഞാന്‍ പറയുന്നില്ല. പക്ഷേ, ഒരു മാധ്യമം മാത്രം വായിക്കുന്ന ചില ആളുകള്‍ ഉണ്ടാകും. അവരുടെ മുന്നില്‍ കിട്ടുന്ന ചിത്രം എന്താണ്? എന്നെ എതിര്‍ക്കുന്ന ഒരു മാധ്യമത്തിന്‍െറ വായനക്കാരനോ വരിക്കാരനോ മുന്നില്‍ ഉണ്ടാകുന്നത് എല്ലാ തെറ്റുകളുടെയും മൂര്‍ത്തീകരണമായിട്ടുള്ള ഒരു മനുഷ്യന്‍ എന്നുള്ള ഒരു ചിത്രമാണ്. ആ ഒരു ചിത്രം അവരില്‍ ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ, ഏതെങ്കിലും കാലത്ത് അത്തരം കാര്യങ്ങളുടെ നിജസ്ഥിതി പുറത്തുവരും എന്നുള്ളനിലയില്‍ ഞാനതിലത്ര ആശങ്കപ്പെട്ടിട്ടില്ല.
കേരളത്തിന്‍െറ പൊതുസമൂഹം മാധ്യമ സാക്ഷരത നേടണം. വാര്‍ത്തകളെ വളച്ചൊടിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ ശ്രമിക്കുകയാണ് എന്ന് മുമ്പൊരിക്കല്‍ ആലപ്പുഴയിലെ ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നല്ളോ? ദൃശ്യമാധ്യമങ്ങള്‍ പൊതുവെ ഒരു വര്‍ഗീയവത്കരണ സമീപനത്തിലേക്ക് നീങ്ങുകയാണോ?
l വര്‍ഗീയതയെ കൈകാര്യം ചെയ്യുന്നതില്‍ വേണ്ടത്ര അവഗാഹം ഇല്ലാതെയാണ് പലരും ഇടപെട്ടുകൊണ്ടിരിക്കുന്നത്. അതായത്, പെട്ടെന്ന് ആളുകളില്‍ ഒരു എതിര്‍പ്പ് ഉണ്ടാക്കാന്‍ കഴിയുന്ന ഒരു നിലയാണ് ചില മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരു താടിയും തൊപ്പിയും ഒക്കെ ഉണ്ടായാല്‍ അതാണ് വര്‍ഗീയത എന്ന ഒരു പ്രതീതി ജനിപ്പിക്കുന്നതരത്തിലേക്ക് നമ്മുടെ സമൂഹം എത്താന്‍പറ്റുന്ന വാര്‍ത്തകളാണ് പലപ്പോഴും സൃഷ്ടിക്കുന്നത്. അത് ശരിയല്ല. വര്‍ഗീയത ഏത് വിഭാഗത്തില്‍നിന്ന് വന്നാലും വര്‍ഗീയതയാണ്. അതില്‍ വര്‍ഗീയതയുടെ അടിസ്ഥാനമായിട്ടെടുത്താല്‍ എപ്പോഴും നാം കാണേണ്ടത് ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ ആപത്ത്. ഭൂരിപക്ഷ വര്‍ഗീയത നമ്മുടെ നാട്ടിലായാലും രാജ്യത്തായാലും ഉണ്ടാക്കിയിട്ടുള്ള അപകടങ്ങള്‍ വിവരണാതീതമായിട്ടുള്ളതാണ്. എന്നാല്‍, അതിനെ നേരിടുന്നതില്‍ ഒരു തെറ്റായവശം ന്യൂനപക്ഷ വര്‍ഗീയതയിലും വന്നുചേര്‍ന്നിട്ടുണ്ട്. അതിന് ഇന്നത്തെ സാര്‍വദേശീയ സാഹചര്യവും ഒരു ഘടകമായി വന്നിട്ടുണ്ട്. എന്നാല്‍, അതാണ് പ്രധാന ആപത്തെന്ന് കണ്ടാണ് നമ്മള്‍ വലിയ തെറ്റിലേക്ക് പോകുന്നത്. നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു സാഹചര്യം വളര്‍ന്നുവരുന്നുണ്ട്.
സി.പി.എമ്മിനുള്ളില്‍ പാരമ്പര്യവാദികളും പരിഷ്കരണവാദികളും തമ്മില്‍ പോരാട്ടം നടക്കുന്നുണ്ടോ?
l അതൊക്കെ നമ്മുടെ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എഴുതുന്ന ആളുടെ ഭാവനക്ക് അനുസരിച്ച് കാര്യങ്ങള്‍ എത്തുന്ന നിലയുണ്ട്. യഥാര്‍ഥത്തില്‍ സി.പി.എമ്മിനകത്ത് അങ്ങനെയൊരുനില ഇല്ല. അഥവാ, അങ്ങനെ ഉണ്ടെങ്കില്‍ വരേണ്ടത് ഏതെങ്കിലും താഴേതട്ടിലല്ല, അത് നേതൃതലത്തിലാണ്. അത് ആശയമാണ്. ആശയമെന്നനിലക്ക് തെറ്റായ ആശയങ്ങള്‍ ഉണ്ടാകാം. ആശയങ്ങള്‍ ഒരുപാട് പല ഘട്ടത്തിലും പാര്‍ട്ടിക്കുള്ളില്‍ വന്നിട്ടുണ്ട്. ആ തെറ്റായ ആശയങ്ങളെ പാര്‍ട്ടി നേരിട്ടിട്ടുമുണ്ട്. ഇന്നത്തെ പാര്‍ട്ടിയുടെനില അതല്ല , ഇത്തരത്തിലുള്ള ഒരു ആശയവ്യതിയാനവും പാര്‍ട്ടിയിലില്ല. പാര്‍ട്ടി കോണ്‍ഗ്രസുകള്‍ എടുത്താല്‍ യോജിച്ചുതന്നെയാണ് എല്ലാ കാര്യങ്ങളും തീരുമാനിച്ചിട്ടുള്ളത്്. അതുകൊണ്ടുതന്നെ ഒരുതരത്തിലുള്ള ആശയഭിന്നതയും നിലനില്‍ക്കുന്നില്ല. പാരമ്പര്യ വാദികളും അതിനെതിരായി നില്‍ക്കുന്നവരും എന്നൊന്നും പറയുന്ന ചിത്രം സി.പി.എമ്മില്‍ ഇല്ല. അത് വെറുതെ പറയുന്ന വാദഗതി മാത്രമാണ്. അത് കേരളത്തെ സംബന്ധിച്ച് കേരളത്തില്‍ പാര്‍ട്ടിയെ തകര്‍ക്കുന്നതിനുവേണ്ടി കണ്ടുപിടിച്ച ഒറ്റമൂലിയായിട്ടുവരും. അതും പക്ഷേ, ചീറ്റിപ്പോയി.
കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ന്യൂനപക്ഷങ്ങള്‍, പൊതുവെ മുസ്ലിംകള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോയതായി ചില സൂചനകളുണ്ട്. മലപ്പുറത്ത് കോപ്പിയടിച്ചിട്ടാണ് വിജയം നേടിയത് എന്നൊക്കെയുള്ള ചില അഭിപ്രായങ്ങള്‍ വന്നിരുന്നല്ളോ? ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍നിന്ന് അകറ്റിനിര്‍ത്തുന്ന എന്തെങ്കിലും നിലപാടുണ്ടോ?
l ന്യൂനപക്ഷ വിഭാഗം പ്രത്യേകിച്ച്, മുസ്ലിംവിഭാഗത്തെയെടുത്താല്‍ അത് ഇപ്പോഴും നല്ലതുപോലെ സി.പി.എമ്മുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിഭാഗമാണ്. ചിലപ്പോള്‍, ചില കാര്യങ്ങളില്‍ ചില തെറ്റിദ്ധാരണകളോ അതിന്‍െറ ഭാഗമായിട്ടുള്ള ഏകീകരണമോ ഒക്കെ വന്നിട്ടുണ്ടാകാം. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചിലേടങ്ങളില്‍ ഏകീകരണം ഉണ്ടായി എന്നത് ശരിയാണ്. എന്നാല്‍, ഒരു മുസ്ലിം ഏകീകരണം ഞങ്ങള്‍ക്കെതിരായി പൂര്‍ണമായും ഉണ്ടായിരുന്നെങ്കില്‍ കോഴിക്കോട് ഞങ്ങള്‍ ഇത്തരത്തില്‍ ജയിച്ച് വരുമായിരുന്നില്ല. കോഴിക്കോട് ജില്ലയിലെ ഞങ്ങളുടെ വിജയം നല്ല നിലക്കാണ് വന്നത്. പലേടങ്ങളിലും ആ തരത്തിലുള്ള അനുഭവം നമുക്ക് കാണാന്‍ കഴിയും. എന്നാല്‍, ചില കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏകീകരണം ഉണ്ടായിട്ടുണ്ട്. ആ ഏകീകരണത്തിന്‍െറ ഭാഗമായി സാധാരണ വിവിധ സംഘടനകള്‍ ഉണ്ടല്ളോ. അതില്‍ ചിലരെ ആക്ഷേപിക്കാന്‍ അവരുടെ എതിരാളികള്‍ ഞങ്ങളുടെ പേരുകൂടി ചേര്‍ത്തു. എന്നാല്‍, മൊത്തത്തില്‍ അവര്‍ ഞങ്ങളെ എതിര്‍ക്കുന്ന ഒരു സമീപനമല്ല പൊതുവെ സ്വീകരിച്ചുവരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ കണ്ട ഒരു പ്രത്യേകത, ഞങ്ങളുമായി നല്ല ബന്ധത്തിലുള്ള അത്തരം ചില സംഘടനകള്‍, അതില്‍ ഒരു പ്രധാനപ്പെട്ട സംഘടന നല്ല രീതിയില്‍തന്നെ ലീഗിനോടൊപ്പംനിന്നു. ലീഗാണ് അവരെ നല്ലതുപോലെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നത്. ഞങ്ങളുമായി നല്ല രീതിയില്‍ അടുക്കുന്ന അവസ്ഥ വന്നതും അതുകൊണ്ടാണ്. ഞങ്ങളാണെങ്കില്‍ മാന്യമായ സമീപനം മാത്രമാണ് സ്വീകരിച്ചത്. അല്ലാതെ, പ്രീണിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്തു എന്ന് നമ്മുടെ ശത്രുക്കള്‍ക്കുപോലും ആക്ഷേപിക്കാന്‍ കഴിയില്ല. പക്ഷേ, അവരോട് മുസ്ലിംലീഗൊക്കെ കാണിച്ച അനീതി പരിഹരിച്ചുകൊടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ വിചിത്രമായ നിലപാടാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അത് സാധാരണഗതിയില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്തതും അവര്‍ക്കുണ്ട് എന്ന് നമ്മളെല്ലാം കാണുന്ന മാന്യതക്ക് നിരക്കാത്തതുമായിരുന്നു. അതൊരു ഏകീകരണത്തിന്‍െറ ഭാഗമായിരുന്നു. ആ ഏകീകരണത്തിന്‍െറ കാരണമെന്താണെന്ന് ഞങ്ങളിനിയും പരിശോധിക്കേണ്ടിയിരിക്കുന്നു. പൂര്‍ണ നിഗമനത്തിലെത്തിയിട്ടില്ല.
ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും പാകപ്പിഴ സംഭവിച്ചിട്ടുണ്ടോ?
l പാര്‍ട്ടിക്ക് പാകപ്പിഴ ഒന്നും സംഭവിച്ചിട്ടില്ല. മൊത്തത്തിലുള്ള സമീപനത്തില്‍ ഒരു പിഴവും സംഭവിച്ചിട്ടില്ല. എന്നാല്‍, അവരില്‍ ഏതോ ഒരിനം, ഒരു കാര്യം അവരെ പ്രകോപിപ്പിച്ചിരിക്കണം. ചിലപ്പോള്‍ എന്തെങ്കിലും കാണുമായിരിക്കും. അത് ഞങ്ങള്‍ കൂടുതല്‍ പരിശോധനയിലൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാല്‍, ഒരു കാര്യം ഉറപ്പാണ്. തെരഞ്ഞെടുപ്പിന്‍െറ ഘട്ടംവരെ, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഞങ്ങളുമായി സംസാരിക്കുമ്പോള്‍ അവരടക്കം ഞങ്ങളോട് പറഞ്ഞത് ലോക്സഭാ തെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുംപോലെയല്ല, നിയമസഭാ തെരഞ്ഞെടുപ്പെന്നുപറയുമ്പോള്‍ ഞങ്ങള്‍ക്ക് വ്യക്തമായ നിലപാട് ഉണ്ടാകും. അത് നിങ്ങളുടെ കൂടെത്തന്നെ ആയിരിക്കും എന്ന് ശക്തമായി പറഞ്ഞതാണ്. പക്ഷേ, അപ്പോള്‍ ഏതോ ഒരു കാര്യം മറച്ചുവെച്ചിട്ടുണ്ടാകും. എന്താണെന്ന് നമുക്ക് വ്യക്തമല്ല. അങ്ങനെ ഒരു നിലപാടെടുത്തതില്‍ പിന്നെ മാറിപ്പോവുകയാണ് ചെയ്തത്.
പൊതുവെ നമ്മുടെ രാഷ്ട്രീയ രംഗത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തിനപ്പുറം പ്രതിച്ഛായ നിര്‍മിക്കാനും നിലനിര്‍ത്താനും ഓടിനടക്കുന്ന ഒരു പ്രവണതയുണ്ട്. അടുത്തകാലത്തായി അത് സി.പി.എം നേതാക്കളിലും കണ്ടുവരുന്നു. അതിനെ എങ്ങനെ പാര്‍ട്ടി കാണുന്നു?
l അതിനെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ഒരഭിപ്രായം പറയാതിരിക്കലാണ് നല്ലത്. കാരണം, അത് വലിയ തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തുന്ന വിഷയമാണ്.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഒന്നിക്കണമെന്ന വാദഗതികള്‍ ഉണ്ടായിരുന്നു. അടുത്തിടെ ബിനോയ് വിശ്വം ഒക്കെ എഴുതിയിരുന്നു. എന്താണ് താങ്കളുടെ അഭിപ്രായം?
l അത് ഇടക്കൊരു വിവാദമായി വരുകയും ഇപ്പോള്‍ ശമിക്കുകയും ചെയ്ത ഒരു വിഷയമാണ്. ഇപ്പോഴത്തെ പ്രശ്നം, നമ്മുടെ സംസ്ഥാനത്തായാലും രാജ്യത്തായാലും ഇടതുപക്ഷ ഐക്യം നല്ല രീതിയില്‍ നടപ്പില്ല എന്നതാണ്. ഇടതുപക്ഷഐക്യം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി മറ്റ് ജനാധിപത്യ ശക്തികളെകൂടി ഇടതുപക്ഷത്തിന്‍െറ കൂടെ പിടിച്ചുനിര്‍ത്താന്‍ കഴിയും. ഇപ്പോള്‍ ആ ഐക്യത്തിനാണ് നമ്മള്‍ മുന്‍തൂക്കം കൊടുക്കുന്നത്. ആ നിര്‍ദേശംവെച്ച ബിനോയ്വിശ്വത്തിനുമൊക്കെ ആ അഭിപ്രായംതന്നെയാണെന്ന് കാണുന്നത് സന്തോഷകരമായ കാര്യമാണ്.
കേരളത്തിലെ ഗ്രാമങ്ങളില്‍ ആഴത്തില്‍ വേരുപതിഞ്ഞ ഒന്നായിരുന്നു ഇടതുപക്ഷപ്രസ്ഥാനങ്ങള്‍. യുവാക്കള്‍ക്കിടയിലേക്ക് വേഗത്തില്‍ വേരോട്ടം ഉണ്ടായ സംഘടന. എന്നാല്‍, അടുത്തിടെയായി യുവാക്കള്‍ പാര്‍ട്ടിയിലേക്ക് വരുന്നതിന്‍െറ തോത് കുറയുന്നു എന്നൊരു ആരോപണമുണ്ട്. അത്തരത്തില്‍ യുവാക്കളുടെ വരവിന് കുറവ് സംഭവിച്ചിട്ടുണ്ടോ?
l കേരളം നമ്മുടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തതയുള്ള ഒന്നായിട്ടാണ് നില്‍ക്കുന്നത്. അങ്ങനെ നില്‍ക്കുന്നതിന് ഇടയാക്കിയത് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നടന്നിട്ടുള്ള പഴയകാലംതൊട്ടേയുള്ള നിരവധി പ്രക്ഷോഭങ്ങള്‍, സമരങ്ങള്‍ ഒക്കെ ഒരു ഘടകമാണ്. വടക്കേ മലബാറിനെയൊക്കെയെടുത്താല്‍ സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കര്‍ഷകപ്രസ്ഥാനം ശക്തിപ്പെട്ടുവന്നു. വിവിധതരത്തിലുള്ള പ്രസ്ഥാനങ്ങള്‍ കരുത്താര്‍ജിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ചതോടുകൂടി ഈ പറയുന്ന, അവശരായി നില്‍ക്കുന്ന ആളുകളെ നല്ലരീതിയില്‍ സംഘടിപ്പിക്കാനുള്ള ശ്രമമാണ് നടന്നുവന്നത്. ഒരുപാട് എതിര്‍പ്പുകള്‍ അന്നത്തെ ജന്മിമാരില്‍നിന്നും നാടുവാഴികളില്‍നിന്നും ഉണ്ടായിട്ടുണ്ട്. അന്നത്തെ സമരത്തിന് നേതൃത്വം നല്‍കിയവരെ തല്ലാനും കൊല്ലാനും കഴിവുള്ളവരായിരുന്നു എതിരാളികള്‍. ഇതിനെയൊക്കെ നേരിട്ടുകൊണ്ടാണ് ഓരോ ദേശത്തും പ്രസ്ഥാനം വളര്‍ന്നുവന്നത്. അങ്ങനെ വളര്‍ന്ന ഒരു ഇടതുപക്ഷ സ്വാധീനം കേരളത്തില്‍ ശക്തമായി. കേരളത്തിലെ ഇടതുപക്ഷ സ്വാധീനം എന്നുപറയുന്നത് ചെറുതല്ല. കേരളത്തിലെ ഏറ്റവും വലിയ വലതുപക്ഷക്കാരനില്‍പോലും ഇടതുപക്ഷത്തിന്‍േറതായ ഒരു സ്വാധീനം ഉണ്ടായിരുന്നു. അതാണ് ഇവിടത്തെ ഇടതുപക്ഷ പ്രസ്ഥാനം. യഥാര്‍ഥത്തില്‍, ’57ല്‍ തന്നെ ഈ അപകടം സാമ്രാജ്യത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ആ ഗവണ്‍മെന്‍റിനെ തിരിച്ചിറക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം പണം ഇറക്കിയത്. അമേരിക്കന്‍ സാമ്രാജ്യത്വം കേരളത്തിലെ ഒരു ഗവണ്‍മെന്‍റിനെ താഴെയിറക്കാന്‍ എന്തിനാ പണം ചെലവാക്കുന്നത്. ലോകത്തിന്‍െറ മൂലക്കുള്ള ഒരു ഗവണ്‍മെന്‍റ്, ചെറിയ ഒരു സംസ്ഥാനത്ത് കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് ഉണ്ടായാല്‍ അവര്‍ക്കെന്താ അപകടം ഉണ്ടാവുക? പക്ഷേ, അവര്‍ ചിന്തിച്ചത് അങ്ങനെയല്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്രാപിച്ചാല്‍ അത് ആപത്താണ്. അത് രാജ്യത്തിന്‍െറ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന സ്ഥിതിവന്നാല്‍, അത് ഇന്ത്യയിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഒക്കെ കണ്ടുകൊണ്ടാണ് അവര്‍ തടയാന്‍ ശ്രമിച്ചത്. എന്നാലതിന്‍െറ തുടര്‍ച്ചയായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എതിരെയുള്ള ഒരു കൂട്ടുകെട്ട് വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമമുണ്ടായി. അതിനെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും നേരിട്ടു. രാഷ്ട്രീയമായിത്തന്നെ നേരിട്ടു. ഈ രാഷ്ട്രീയമായ ഏറ്റുമുട്ടലുകള്‍ ദശാബ്ധങ്ങള്‍ നിലനിന്നുപോന്നു. അപ്പോഴേക്കും ഇന്ത്യയിലാകെയും ശക്തമായി വന്ന കോണ്‍ഗ്രസ് രാജ്യത്ത് ഏകകക്ഷി മേധാവിത്വത്തിന്‍െറ അവസ്ഥയില്‍നിന്ന് ഇല്ലാതായി. അതൊന്നും ഒരു കാലത്തും ഇന്ത്യയില്‍ ഊഹിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. അങ്ങനെയൊരു തകര്‍ച്ച അവര്‍ക്ക് സംഭവിച്ചു. തകര്‍ച്ച വന്നപ്പോള്‍ പകരംവരാന്‍ നോക്കുന്നത് രാജ്യത്തിന് വലിയ ആപത്തുളവാക്കുന്ന വര്‍ഗീയശക്തികളാണ്. ആറ് വര്‍ഷക്കാലം ബി.ജെ.പിയുടെ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ രാജ്യത്തിനുണ്ടായ ആപത്ത് ചെറുതല്ല. എന്നാല്‍, ഇതില്‍ രണ്ടില്‍നിന്നും വ്യത്യസ്തമായ ഒരു ഗവണ്‍മെന്‍റ് ദേശീയതലത്തില്‍ രൂപവത്കരിക്കാന്‍വേണ്ട ശ്രമങ്ങള്‍ നടന്നു. അത് വളരെ കുറഞ്ഞകാലത്ത് മാത്രമേ ദേശീയ രാഷ്ട്രീയത്തില്‍ നിലനിന്നുള്ളൂ. ഇതുമായിട്ടൊക്കെ ബന്ധപ്പെട്ട് കേരളത്തില്‍ വന്നുചേര്‍ന്ന ഒരു സാഹചര്യമുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒക്കെ രാജ്യത്ത് നിലനില്‍ക്കുമ്പോള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ പോറലൊന്നും ഏല്‍ക്കാതെ നിലനിന്നു. വമ്പിച്ച കുതിച്ചുചാട്ടം സ്വാധീനത്തില്‍ ഉണ്ടായെന്ന് പറയാന്‍ കഴിയില്ല. സ്വാധീനത്തില്‍ കുതിച്ചുചാട്ടം ഇല്ലാതിരുന്നതിന് ഒരു കാര്യം കേരളത്തിന്‍െറ സാമൂഹിക വിഭാഗങ്ങളെ നോക്കിയാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ സി.പി.എമ്മില്‍നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. എന്നാല്‍, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ആ വിഭാഗത്തില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറുകയാണ് ചെയ്തത്. അവരെ മതമേധാവികളും മറ്റും പറഞ്ഞ് ധരിപ്പിച്ചിരുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നുപറഞ്ഞാല്‍ എന്തോ മതത്തിനെതിരായിട്ടുള്ള ഒരു വിഭാഗം ആണെന്നാണ്. അത് വലിയ ആപത്താകും എന്നുപറഞ്ഞിരുന്നു. പക്ഷേ, അവര്‍ സ്വന്തം അനുഭവത്തില്‍നിന്ന് അവര്‍ക്ക് മനസ്സിലായി ഇത് ആപത്തൊന്നും അല്ല എന്ന്. അങ്ങനെ നല്ലമാറ്റം ഉണ്ടായി. അതില്‍ ഏറ്റവും കൂടുതല്‍ മാറ്റം മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍നിന്നാണ് സംഭവിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കൂടുതല്‍ ജനപിന്തുണ ലഭിക്കാനിടയായ സാഹചര്യങ്ങള്‍ ഉണ്ടായി. ഈ സാഹചര്യം വന്നപ്പോഴാണ് സമൂഹത്തില്‍ ശക്തമായ അരാഷ്ട്രീയവത്കരണത്തിനുള്ള ശ്രമം വന്നത്. കേരളത്തിലെ ഇടതുപക്ഷത്തിനെതിരായിട്ടുള്ള ശ്രമമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിക്കാതിരിക്കാന്‍വേണ്ടിയുള്ള ശ്രമമാണ് ഉണ്ടായത്. യഥാര്‍ഥത്തില്‍ അതിന്‍െറ പിന്നില്‍ നമ്മള്‍ ഇവിടെ കാണുന്ന ശക്തികള്‍ മാത്രമല്ല. അതിന്‍െറ പിന്നില്‍ സാമ്രാജ്യത്വമാണ്. നമ്മുടെ യുവത്വത്തെ അരാഷ്ട്രീയവത്കരിച്ച് ഒന്നിനും പറ്റാത്തവരാക്കുക, സമൂഹത്തിന് പറ്റാത്തവരാക്കുക. ഇതാണ് അവര്‍ ഉദ്ദേശിക്കുന്ന കാര്യം. അത് ബോധപൂര്‍വം നടക്കുന്നുണ്ട്. അതിനെ നേരിട്ടുകൊണ്ടുതന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടു വന്നത്. ആ നേരിടാനുള്ള ശ്രമം കമ്യൂണിസ്റ്റ് പാര്‍ട്ടി നല്ല നിലക്ക് നടത്തുന്നു. എന്നാല്‍, നമുക്കത് ഉണ്ടാക്കാന്‍ ഇടയുള്ള ആപത്ത് തിരിച്ചറിഞ്ഞ് നമ്മുടെ സമൂഹത്തിലെ ജനാധിപത്യശക്തികള്‍ക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ല എന്ന ഒരു ദൗര്‍ഭാഗ്യവും ഉണ്ട്. ചിന്ത ഒരു ഭാഗത്ത്, അങ്ങനെയെല്ലാം കൂടി ഈ അരാഷ്ട്രീയവാദം വളര്‍ന്നു. അതിനെ നേരിട്ടുകൊണ്ടാണ് നമ്മുടെ പ്രസ്ഥാനം വളര്‍ന്നത്. വിദ്യാര്‍ഥികളെയാണെങ്കിലും യുവജനങ്ങളെയാണെങ്കിലും മഹിളാരംഗത്തെയാണെങ്കിലും എല്ലാം ശക്തിപ്പെടുത്താനുള്ള ശ്രമം ഞങ്ങള്‍ നടത്തി. അതിലൊരു വല്ലാത്ത പിറകോട്ടുപോക്ക് ഉണ്ടായെന്നുപറയാന്‍ കഴിയില്ല. എന്നാല്‍, ഈ പറഞ്ഞ ഒരാപത്തുണ്ട്. ആ ആപത്തുകാരണം ജനാധിപത്യശക്തികളും ഇതില്‍ നല്ല പങ്ക് വഹിക്കേണ്ടവരാണ്. അവരിതിനെ താല്‍ക്കാലികമായിട്ടാണ് കാണുന്നത്. രാഷ്ട്രീയരംഗത്ത് ഒരുപാട് കൊള്ളരുതായ്മകള്‍ നടക്കുന്നുണ്ട്. രാജ്യവ്യാപകമായിതന്നെ നടക്കുന്ന അഴിമതിയുടെ കാര്യങ്ങളും മറ്റും എടുത്താല്‍ ആരെയും ഞെട്ടിക്കുന്ന സംഭവങ്ങളാണ്. അപ്പോള്‍ അങ്ങനെ വരുമ്പോള്‍ രാഷ്ട്രീയരംഗം എന്നുള്ളത് വല്ലാതെ മലീമസമായിപ്പോകുന്നു എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട് എന്നുതന്നെയാണ് ഓര്‍മിപ്പിക്കാനുള്ളത്.
നമ്മുടെ കാമ്പസുകളില്‍ അടുത്തകാലത്തായി മതസംഘടനകളുടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ വ്യാപകമായിട്ടുണ്ട്. ഇത് ഇടത് വിദ്യാഭ്യാസ സംഘടനകളുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടോ? ഈ പുതിയ പ്രവണതകളെ പാര്‍ട്ടി എങ്ങനെ കാണുന്നു?
l കലാലയങ്ങളില്‍ ഒരു പ്രത്യേക അന്തരീക്ഷം ചിലേടങ്ങളില്‍ ഉണ്ടാകുന്നു എന്നത് ശരിയാണ്. കലാലയങ്ങളിലൊക്കെ ഉണ്ടാകുന്നത് ചെറുപ്രായത്തിലുള്ള കുട്ടികളാണല്ളോ. അപ്പോള്‍ ചില സംഘടനകള്‍ തെറ്റായി അവരെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന കാര്യം ശരിയാണ്. അതിന് വലിയ തോതില്‍ ഫണ്ടും ചെലവഴിക്കുന്നുണ്ട്. അതിലുള്ള ഒരു അപകടകരമായ വശം പരസ്പര സ്പര്‍ധ വളര്‍ത്തുന്നു എന്നുള്ളതാണ്. തമ്മില്‍ മിണ്ടാന്‍ പാടില്ല, ഇടപഴകാന്‍ പാടില്ല ഇങ്ങനെയുള്ള ചില പ്രത്യേക അന്തരീക്ഷം ചിലേടങ്ങളില്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ, അങ്ങനെയൊക്കെ ഉണ്ടെങ്കിലും മുന്‍തൂക്കം കൂട്ടായ്മക്കുതന്നെയാണ്. രാഷ്ട്രീയ സംഘടനകളും അതിന്‍െറ പ്രവര്‍ത്തനങ്ങളുംതന്നെയാണ് കലാലയങ്ങളെ നല്ലരീതിയില്‍ കൊണ്ടുപോകുന്നത്. എന്നാല്‍, പരസ്പരവിദ്വേഷം വിതക്കുന്ന ഏര്‍പ്പാടിനെ ഒറ്റപ്പെടുത്തുകതന്നെ വേണം.
കേരളത്തില്‍ അടിയന്തരാവസ്ഥക്കുശേഷം കാര്യമായ പ്രക്ഷോഭങ്ങള്‍ക്ക് അവസരം ഉണ്ടായിട്ടില്ല. എങ്കിലും ചെറിയതോതിലുള്ള സമരങ്ങള്‍ വേണ്ടിവന്നു. എന്നാല്‍, ആ സമരങ്ങള്‍ പലതും ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടലുകളുടെ ഭാഗമായി അവസാനിച്ചു. എന്താണ് ഇപ്പോള്‍ സമരങ്ങള്‍ ദുര്‍ബലമായി പോകുന്നത്? സ്വാശ്രയ സമരംതന്നെ ആയുസ്സില്ലാതെ തീവ്രത കുറഞ്ഞുപോയതായി ആരോപണവുമുണ്ട്?
l സ്വാശ്രയ പ്രശ്നം നേരത്തേ 2001 -2006 കാലഘട്ടത്തിലാണ് വരുന്നത്. അതിനു മുമ്പ് കേരളത്തില്‍ അത്തരമൊരു പ്രശ്നവുമില്ല. 1996-2001 കാലഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്ത് സ്വാശ്രയ കോളജുകള്‍ സര്‍ക്കാര്‍തലത്തിലുള്ളതാണ്. ഞാന്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന കാലത്തുള്ളതാണ് ‘കെപ്പ്’ . സഹകരണ ഫണ്ട് ഉപയോഗിച്ച് സ്വാശ്രയ പ്രഫഷനല്‍ കോളജുകള്‍ ആരംഭിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, 2001ല്‍ യു.ഡി.എഫ് ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ അത് കുറെക്കൂടി വിപുലമായി. നല്ല കച്ചവട മനഃസ്ഥിതിയോടെ ആളുകള്‍ അതിലേക്ക് കടന്നുവരാന്‍ തുടങ്ങി. അതില്‍ മറ്റ് മാനദണ്ഡങ്ങള്‍ വെക്കാതെ കച്ചവട മനഃസ്ഥിതിക്കാര്‍ക്ക് അനുവദിക്കുന്ന അവസ്ഥയുണ്ടായി. യഥാര്‍ഥത്തില്‍ അതിനെതിരായിട്ടാണ് പ്രക്ഷോഭം വേണ്ടത്.
യു.ഡി.എഫ് അന്ന് പറഞ്ഞിരുന്നത് 50 ശതമാനം സീറ്റ് മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനത്തിനു മാറ്റിവെക്കുമെന്നാണ്. അപ്പോള്‍ രണ്ട് സ്വാശ്രയ കോളജുകള്‍ സമം ഒരു ഗവണ്‍മെന്‍റ് കോളജ് .അതായിരുന്നു അന്നുയര്‍ത്തിയ വാദം. എന്നാല്‍, അതൊന്നും നടന്നില്ല. അതിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയതും സമരങ്ങള്‍ ഉണ്ടായതുമൊക്കെ. എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഒഴികെയുള്ള മറ്റെല്ലാ സ്ഥാപനങ്ങളും ഈ പറഞ്ഞ 50 ശതമാനം നടപ്പാക്കി. കുറെകൂടി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ എല്‍.ഡി.എഫ് ശ്രമിച്ചു. ആ കാര്യത്തില്‍ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ അതിനു സഹായകരമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. അപ്പോള്‍ പഴയതില്‍നിന്ന് വ്യത്യസ്തമായ ചിത്രമുണ്ടായി. പണ്ടുനടന്ന അതേ രീതിയില്‍ സമരം നടത്തേണ്ട സാഹചര്യമില്ല. അങ്ങനെയാണ് അതിന് മാറ്റംവരുന്നത്. ഗവണ്‍മെന്‍റ്മാറ്റം മാത്രമല്ല സാഹചര്യത്തിലും മാറ്റമുണ്ടായി. എന്തിനെതിരെയാണോ സമരം നടത്തിയത് ആ പ്രശ്നത്തില്‍ അനുകൂലമായ നിലപാടുകള്‍ വന്നു. അതിന്‍െറ ഭാഗമായിട്ടുകൂടിയാണ് സമരങ്ങള്‍ ഇല്ലാതായത്.
പാര്‍ട്ടിക്കുമേലുള്ള മറ്റൊരു ആരോപണം, പാര്‍ട്ടി സഭക്ക് എതിരാണ് എന്നതാണ്. സത്യത്തില്‍ പാര്‍ട്ടി ക്രൈസ്തവ സഭക്ക് എതിരാണോ?
l ക്രൈസ്തവ സഭ എന്നുപറയുമ്പോള്‍ നിരവധി സഭകളുണ്ട്. ആ നിരവധി സഭകളുടെ കാര്യമെടുത്താല്‍ പൊതുവെ ഞങ്ങള്‍ക്കെതിരായ ഒരു വികാരമില്ല. അതില്‍ വളരെ വാശിയോടെ ഞങ്ങളെ എതിര്‍ക്കുന്നതിനും ഒറ്റപ്പെടുത്തുന്നതിനുമൊക്കെ നേതൃപരമായ നിലപാട് സ്വീകരിച്ചത് കത്തോലിക്കാ സഭയാണ്.
അതിന് അവരെ എന്താണ് പ്രേരിപ്പിച്ചതെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ല. കാരണം, ഞങ്ങളുടെ ഭാഗത്ത് എന്തെങ്കിലും ഒരു തെറ്റായ നിലപാട് ഉണ്ടായിട്ടില്ല. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എടുത്താല്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ മേഖലയുടേതാണ്. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ പങ്ക് പഴയ ക്രൈസ്തവ മിഷനറിമാര്‍ വഹിച്ചിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള ലാഭേച്ഛ ഉണ്ടായിട്ടില്ല. വേറെതരം പരാതികള്‍ അത് സംബന്ധിച്ചുണ്ട്. മതപ്രചാരണത്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നൊക്കെയുള്ള ചില പ്രചാരണങ്ങള്‍. എന്നാല്‍, വളരെ സൂക്ഷ്മതയോടെ നോക്കിയാല്‍ കേരളത്തിലെ വിദ്യാലയങ്ങളിലെ കുട്ടികളെ ഉപയോഗിച്ച് വല്ലാത്ത മതപ്രചാരണം നടത്തിയെന്നൊന്നും പറയാനാകില്ല. മതത്തെ വളര്‍ത്താന്‍വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വല്ലാതെ നടത്തിയെന്നുപറയാന്‍ കഴിയില്ല. ലാഭം ആഗ്രഹിച്ചിട്ടേയില്ലായിരുന്നു. ഇങ്ങനെയാണ് ആര്‍ട്സ് കോളജുകളും ഹൈസ്കൂളുകളും ഉണ്ടാവുന്നത്. എന്നാല്‍, ഈ രംഗം വന്നപ്പോള്‍ ചിത്രം മാറി. ഇവിടെ വലിയ തോതിലുള്ള ലാഭത്തിലാണ് കണ്ണുവെച്ചത്. ഞങ്ങളുടെ നിലപാടും അവരുടെ നിലപാടും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസം എന്തെന്നുനോക്കിയാല്‍ ഒരു സ്വാശ്രയ കോളജ് തുടങ്ങി, ആ സ്വാശ്രയ കോളജ് നടത്തി നഷ്ടം സഹിക്കണം എന്ന് ഒരു ഘട്ടത്തിലും ഞങ്ങള്‍ പറഞ്ഞിട്ടില്ല. ആ സ്വാശ്രയ കോളജ് നടത്തുന്നതിനാവശ്യമായ വരുമാനം എത്രയാണോ വേണ്ടത് അത് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കാം എന്ന നിലപാടുതന്നെയാണ് എല്ലാ ഘട്ടത്തിലും ഞങ്ങള്‍ എടുത്തിരുന്നത്. തുടക്കത്തില്‍ ഒരു കാര്യത്തില്‍ മാത്രമേ ഞങ്ങള്‍ക്ക് തര്‍ക്കം ഉണ്ടായിരുന്നുള്ളൂ. ഒരു സ്വാശ്രയ കോളജ് തുടങ്ങുന്നതിന് സ്ഥലം വേണം, കെട്ടിടം വേണം മറ്റ് സൗകര്യങ്ങള്‍ വേണം ഇതിനെല്ലാം വേണ്ടി ഇറക്കുന്ന പണം , ആ പണം അവര്‍ക്ക് ഒരു വര്‍ഷംകൊണ്ടോ രണ്ടുവര്‍ഷം കൊണ്ടോ മൂന്നു വര്‍ഷംകൊണ്ടോ കിട്ടണം എന്നുപറഞ്ഞാല്‍ അത് ശരിയാവില്ല. അങ്ങനെ ഈടാക്കാന്‍ കഴിയില്ല. അത് സ്ഥിരമായ ആസ്തിയാണ്. എന്നുവെച്ച് അത് പൂര്‍ണമായും നഷ്ടപ്പെടുത്തണമെന്നും പറയുന്നില്ല. കുറച്ച് വര്‍ഷംകൊണ്ട് ഈടാക്കാന്‍ കഴിയുന്ന രീതി നോക്കുക. അപ്പോള്‍, ഓരോ വര്‍ഷവും കുറച്ച് മെച്ചപ്പെട്ട സ്ഥിതിയുണ്ടാവും. ഇത് ഞങ്ങള്‍ അവരുമായി സംസാരിച്ച കാര്യമാണ്. ഇതാണ് ഞങ്ങളുടെ സമീപനം. പക്ഷേ, അവര്‍ അതിനോടൊന്നും യോജിക്കാന്‍ തയാറായിരുന്നില്ല. അപ്പോഴേക്കും രാജ്യത്തൊരു ബില്‍ വന്നു. ഒരു നിയമം. അതിന്‍െറ ഭാഗമായിട്ട് മൈനോറിറ്റി സ്റ്റാറ്റസ് വന്നു. മൈനോറിറ്റി സ്റ്റാറ്റസ് കിട്ടിയാല്‍ പിന്നെ മുഴുവന്‍ കുട്ടികളെയും പ്രവേശിപ്പിക്കാന്‍ അധികാരം ഇവര്‍ക്കാണ്. നേരത്തേ സുപ്രീംകോടതിയൊക്കെ 50 ശതമാനം പറഞ്ഞതാണ്. അതില്‍നിന്ന് വ്യത്യസ്തമായിട്ട് പൂര്‍ണമായും കുട്ടികളെ എടുക്കാനുള്ള അവകാശം അവര്‍ക്ക് കൊടുത്തു.
കേരളത്തില്‍ എന്താണ് അതിന്‍െറ സാങ്കേതികത്വം. കേരളത്തിന്‍െറ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു പ്രത്യേക മൈനോറിറ്റിക്കാര്‍ക്ക് അതുകാരണം പഠിക്കാന്‍ കഴിയുന്നില്ളെന്ന സാഹചര്യം എവിടെയെങ്കിലുമുണ്ടോ? അങ്ങനെയൊരു സാഹചര്യമില്ല. അപ്പോള്‍ 50 ശതമാനം മെറിറ്റ് അടിസ്ഥാനത്തില്‍ കൊടുക്കുമ്പോള്‍ അതില്‍ റിസര്‍വേഷന്‍ വരും, പാവപ്പെട്ടവര്‍ വരും. എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് എടുത്തത് മുന്നാക്ക വിഭാഗത്തിലുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കടക്കം ഒരു നിശ്ചിത ശതമാനം പ്രവേശനം കൊടുക്കാവുന്ന, എല്ലാ വിഭാഗത്തെയും പരിഗണിക്കുന്ന ഒരു നിലപാടാണ്. ഇതിനൊന്നിനും അവര്‍ സന്നദ്ധരായില്ല. ഇതിന്‍െറ ഏറ്റവും വലിയ പ്രത്യേകത, പല ഘട്ടങ്ങളിലും അവരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ചില ഘട്ടങ്ങളില്‍ മന്ത്രിമാര്‍ക്ക് പുറമെയുള്ളവര്‍ ചര്‍ച്ച നടത്തി. ഉന്നതരായ ബിഷപ്പുമാരുമായി ഇരുന്ന് ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിന്‍െറ ഭാഗമായി ഏറക്കുറെ ഒത്തുതീര്‍പ്പിന്‍െറ ഘട്ടത്തില്‍ എത്തുന്നു. പരസ്പരം പറയുമ്പോള്‍ വലിയ ന്യായങ്ങള്‍ ഒന്നും ഇതിനകത്തില്ല. വേഗം കാര്യങ്ങള്‍ അവസാനിപ്പിക്കേണ്ടി വരും. അപ്പോള്‍ ഒത്തുതീര്‍പ്പിലേക്കെത്തുന്നു. ഇനി ഒത്തുതീര്‍പ്പാകാം. പിന്നെ, പിറകോട്ടുപോകുന്നു. ഇങ്ങനെ പിറകോട്ടുപോയ ഒന്നിലധികം ഘട്ടങ്ങളുണ്ട്. ബോധപൂര്‍വമായിരുന്നു. എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് അധികാരത്തിലിരുന്ന ഘട്ടങ്ങളിലൊക്കെ ഇവര്‍ സ്വീകരിച്ച നിലപാട്, ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്വീകരിച്ച നിലപാട് ഗവണ്‍മെന്‍റ് അംഗീകരിച്ചില്ല. ഈ വര്‍ഷം ഉണ്ടായ ഒരു പ്രത്യേകത ആ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലിന്‍െറ നിലപാട് ഗവണ്‍മെന്‍റ് അംഗീകരിച്ചുകൊടുത്തു എന്നതാണ്. കാരണം, ഗവണ്‍മെന്‍റ് ആദ്യം എടുത്ത നിലപാട് ഒരു വര്‍ഷം, ഈ വര്‍ഷം, അവര്‍ക്ക് കഴിയില്ലാ എന്നു പറയുന്നു. അതുകൊണ്ട് ഈ വര്‍ഷം അവരുടെ നിലപാട് നമുക്ക് അംഗീകരിക്കാം എന്നൊരു നിലപാട് സര്‍ക്കാര്‍ എടുത്തു. ഇത് അവരുടെ നിലപാടുകളെ ശരിവെച്ചുകൊടുക്കലാണ്. അത് ഇതുവരെ കേരളത്തില്‍ ഇല്ലാത്ത ഒരു നിലപാടാണ്. ഞങ്ങള്‍ അതിനെയാണ് ഇത്തവണ വിമര്‍ശിക്കുന്ന നില ഉണ്ടായത്. ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ യഥാര്‍ഥത്തില്‍ സാമ്പത്തിക താല്‍പര്യം വെച്ചുകൊണ്ട് ഇതിനെ എതിര്‍ക്കുന്ന നിലപാടാണ് എടുത്തത്. ഏതെങ്കിലുമൊരു കാര്യത്തില്‍ സഭക്കോ സഭാവിശ്വാസികള്‍ക്കോ എന്തെങ്കിലും പ്രയാസം ഉണ്ടാക്കുന്ന നിലപാട്് എല്‍.ഡി.എഫ് ഗവണ്‍മെന്‍റിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായി എന്ന്് ആര്‍ക്കും പറയാന്‍ കഴിയില്ല. ഒരു ന്യൂനപക്ഷവിഭാഗത്തിനും എല്‍.ഡി.എഫ് ഗവണ്‍മെന്‍റിന്‍െറ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി പ്രയാസങ്ങള്‍ ഉണ്ടായിട്ടില്ല.
ഇടതു-വലത് കക്ഷികള്‍ ഭരിക്കുമ്പോഴെല്ലാംതന്നെ നമ്മുടെ വിദ്യാഭ്യാസരംഗം എന്നും കുത്തഴിഞ്ഞ ഒരു രീതിയിലാണ് പോകുന്നത്. സ്വാശ്രയപ്രശ്നമാണെങ്കില്‍കൂടി വിദ്യാഭ്യാസമേഖല എന്നും വിവാദങ്ങളുടെ ഒരു ഭാഗത്താണ്. വിദ്യാഭ്യാസകാര്യങ്ങളില്‍ ഒരു വ്യക്തമായ രൂപമോ നയമോ സ്വീകരിക്കാന്‍ ഇടതുപക്ഷത്തിനുപോലും കഴിയാതെപോയതെന്താണ്?
l സ്വാശ്രയരംഗത്തെ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ ഫലപ്രദമായ ചില നടപടികള്‍ സ്വീകരിച്ചു. ആ സ്വീകരിച്ച നടപടികളിലെ കോടതിയുടെ ഇടപെടല്‍വന്നപ്പോള്‍ ആ നിയമം അതേരീതിയില്‍ നടപ്പാക്കാന്‍ കഴിയാതെയായി. അതിനകത്ത് ഉയര്‍ന്നുവന്ന പ്രശ്നം ന്യൂനപക്ഷവിഭാഗങ്ങള്‍ സ്ഥാപനങ്ങള്‍ നടത്തുകയാണെങ്കില്‍ അവര്‍ക്ക് തോന്നുന്ന അധികാരം. സംസ്ഥാന ഗവണ്‍മെന്‍റിന് ഇടപെടാനേ അധികാരമില്ല. ഇത് ഇന്ത്യയിലെ സാഹചര്യംവെച്ചുവന്ന ഒരു നിയമമാണ്. ആ നിയമത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ എതിര്‍ക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യത്തിന്‍െറ മറ്റ് ചില പ്രദേശങ്ങളില്‍ ഈ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പഠിക്കാനുള്ള സൗകര്യമില്ല. സ്ഥാപനങ്ങളില്ല. പൊതുസ്ഥാപനത്തില്‍പോയി പഠിക്കാന്‍ കഴിയില്ല. എന്നാല്‍, ആ വിഭാഗം പുതിയ സ്ഥാപനം തുടങ്ങാമെന്ന് വിചാരിച്ചാല്‍ അതിന് അംഗീകാരം കൊടുക്കില്ല. ചിലപ്പോള്‍ അഫിലിയേഷന്‍ കൊടുക്കില്ല. ഈ ഒരു സാഹചര്യംവെച്ചുകൊണ്ട്് ന്യൂനപക്ഷ വിഭാഗത്തിന് സ്ഥാപനം തുടങ്ങാം. ആ സ്ഥാപനത്തിന് ഇന്ന യൂനിവേഴ്സിറ്റിയില്‍തന്നെ അഫിലിയേഷന്‍ വേണമെന്നില്ല. പിന്നെ, പൂര്‍ണ അധികാരം അവര്‍ക്കുതന്നെ ആയിരിക്കും. മുകളില്‍നിന്ന് ഇടപെടാന്‍ കഴിയില്ല. അത് സംഘ്പരിവാറിന്‍െറ സ്വാധീനമുള്ള ഗവണ്‍മെന്‍റുകള്‍ ഉള്ളതുകൊണ്ടാണ് അത്തരം ഒരു നിലയിലേക്ക് നിയമം വരുന്നത്. ആ ഗവണ്‍മെന്‍റുകള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് അംഗീകാരം കൊടുക്കാന്‍ തയാറാവുന്നുണ്ടായിരുന്നില്ല. ഇത് ഇന്ത്യന്‍ പശ്ചാത്തലമാണ്. പക്ഷേ, കേരളത്തില്‍ ഏതെങ്കിലും ഭാഗത്ത് നമ്മുടെ ഒരു ന്യൂനപക്ഷവിഭാഗത്തിന് ന്യൂനപക്ഷം ആയിപ്പോയി എന്നതുകൊണ്ട് അവര്‍ക്ക് പഠിക്കാന്‍പറ്റാത്ത സാഹചര്യം ഉണ്ടോ? ഏതെങ്കിലും ഒരു പൊതുസ്ഥാപനത്തില്‍ പോയി പഠിക്കാന്‍ കഴിയാത്ത സാഹചര്യം ഇവിടെയുണ്ടോ? അപ്പോള്‍ കേരളം തികച്ചും വ്യത്യസ്തമായി നില്‍ക്കുകയാണ്. നമ്മുടെ സംസ്ഥാനത്തും ഇതാണ് ബാധകമാവുന്നത്. ഇത് ബാധകമായപ്പോള്‍ ഇവിടെ ധാരാളം സ്ഥാപനങ്ങളുള്ള ക്രൈസ്തവ വിഭാഗം എടുത്ത നിലപാട് ഇതൊരു അവസരമായെടുത്ത് തങ്ങള്‍ക്ക് ലാഭം വരട്ടേ എന്നാണ്. എല്ലാ അധികാരവും ഞങ്ങള്‍ക്കാണ്, എല്ലാവരെയും പ്രവേശിപ്പിക്കാന്‍ അധികാരം ഞങ്ങള്‍ക്കാണ്, ഇവിടെ ആര്‍ക്കും ഇതില്‍ ഇടപെടാന്‍ ആകില്ല എന്ന നിലപാടിലാണ് എത്തിയത്. ഇവിടെയാണ് പ്രശ്നമുണ്ടായത്. നിയമം ഒരു ഭാഗത്ത്, നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഗവണ്‍മെന്‍റ് മറ്റൊരു ഭാഗത്ത്. അവിടെയാണ് വല്ലാത്തൊരു പ്രതിസന്ധിക്ക് കാരണം. എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് ചെയ്തുവന്ന നടപടികള്‍ക്ക് സാധാരണഗതിയില്‍ അന്നത്തെ പ്രതിപക്ഷമാണ് സഹായം ചെയ്തുതരേണ്ടിയിരുന്നത്. എന്നാല്‍, അന്ന് പ്രതിപക്ഷം സ്വീകരിച്ച നിലപാട് എല്‍.ഡി.എഫ് ഗവണ്‍മെന്‍റിന്‍െറ നിലപാടുകള്‍ പിന്താങ്ങുന്നതായിരുന്നില്ല. ആ പ്രതിപക്ഷം ഇപ്പോള്‍ ഗവണ്‍മെന്‍റായി. ആ ഗവണ്‍മെന്‍റ് ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലുമായി ചര്‍ച്ച ചെയ്ത് അവരുടെ നിലപാട് ആദ്യം അംഗീകരിച്ചുകൊടുത്തു. പിന്നെ, അവര്‍ക്ക് ഒരു ഘട്ടത്തില്‍ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലിന്‍െറ നിലപാടിനോട് യോജിക്കാന്‍ പറ്റാതെയായി. ആ ഘട്ടത്തില്‍ നേരത്തേ ഭരണപക്ഷമായിരുന്ന പ്രതിപക്ഷം, അതായത് ഞങ്ങള്‍ ഒരു കലവറയുമില്ലാതെ പറഞ്ഞു, നിങ്ങള്‍ക്കെല്ലാ പിന്തുണയുമുണ്ടെന്ന്. ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ ഈ നിലപാട് സ്വീകരിച്ചുപോകാന്‍ പറ്റില്ല. അങ്ങനെ കേരളം ഒറ്റക്കെട്ടായി നില്‍ക്കുകയാണെങ്കില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതാണ്. പക്ഷേ, യു.ഡി.എഫ് ഗവണ്‍മെന്‍റ് സ്വീകരിക്കുന്ന നിലപാടുകള്‍ അതിനാണോ സഹായിക്കുന്നത്? കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടത് നാലരലക്ഷം രൂപ 50 ശതമാനം കുട്ടികളും കൊടുക്കേണ്ടിവരും എന്ന അവസ്ഥയാണ് വരാന്‍ പോകുന്നതെന്നാണ്. ഇത് നടപ്പാകുമോ എന്നറിയില്ല. നടപ്പില്‍ വന്നാല്‍ മെറിറ്റ് മാത്രമേ ഉണ്ടാകൂ. സര്‍ക്കാര്‍ കോളജില്‍ കുട്ടികള്‍ കൊടുക്കുന്ന ഫീസില്‍നിന്ന് മൂന്നു ലക്ഷത്തിലധികം ഫീസ് കൊടുക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ വരുന്നത്. ഇതൊക്കെയാണ് പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്‍.ഡി.എഫ് മാത്രം പ്രതികരിച്ചാല്‍ പോരാ. കേരളമാകെ ഒരു പൊതുധാരയില്‍ ഇരുന്നുകൊണ്ട് പ്രവര്‍ത്തിച്ചാലേ കഴിയൂ. കേന്ദ്രഗവണ്‍മെന്‍റ് പാസാക്കിവെച്ച ഒരു നിയമമുണ്ട്. ആ നിയമം പരിചയാക്കിക്കൊണ്ട് ഈ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലാണ് ഏറ്റവും കൂടുതല്‍ കളിക്കുന്നത്. ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ എന്ന് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്, നേരത്തേ എം.ഇ.എസിന്‍െറ നേതാവായ ഫസല്‍ ഗഫൂര്‍ ഒരു പ്രസ്താവനയിറക്കിയിരുന്നു. അതില്‍ അദ്ദേഹം പറഞ്ഞത് പാണക്കാട് തങ്ങളുടെ കുടുംബത്തില്‍പെട്ട ഒരാള്‍ ചെയര്‍മാനായുള്ള ഒരു സ്ഥാപനം ഈ ഗവണ്‍മെന്‍റ് നിര്‍ദേശം അംഗീകരിക്കാന്‍ തയാറായി, 50 ശതമാനം എന്നത് എം.ഇ.എസ് അംഗീകരിച്ചു എന്നാണ്. ഈ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ വിഭാഗം മാത്രമേ ഇങ്ങനെയൊരു നിലപാടെടുത്തിരുന്നുള്ളൂ. എന്നാല്‍, എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അതിലില്ല. ചില ക്രൈസ്തവ വിഭാഗങ്ങള്‍ ഗവണ്‍മെന്‍റിന്‍െറ നിലപാടിനൊപ്പംനിന്നു. അതാണ് അതിലുള്ള യഥാര്‍ഥ പ്രശ്നം.
അഴിമതിക്കെതിരായുള്ള പോരാട്ടത്തില്‍ സാധാരണ ജനങ്ങളുടെ ആശ്രയം സി.പി.എംപോലുള്ള ഇടത് സംഘടനകളായിരുന്നു. എന്നാല്‍, അടുത്തകാലത്തായി പാര്‍ട്ടിയിലെതന്നെ പല ഉന്നതരും അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. അടുത്തകാലത്തായി അത് വര്‍ധിക്കുന്നതായും കാണുന്നു. ഇതിനെ പാര്‍ട്ടി എങ്ങനെ കാണുന്നു?
lനിയതമായ ചില മാനദണ്ഡങ്ങള്‍ വെച്ചുകൊണ്ടുപോകുന്ന ഒരു പാര്‍ട്ടിയാണ് ഞങ്ങളുടേത്. ആ മാനദണ്ഡങ്ങളില്‍നിന്ന് വ്യതിചലിച്ചുപോകുന്ന അവസ്ഥവന്നാല്‍ അത് ഒരു തരത്തിലും പൊറുക്കുന്ന പാര്‍ട്ടിയല്ല. ഏത് തലത്തിലായാലും പാര്‍ട്ടി അത്തരം കാര്യങ്ങളെ പൊറുക്കുന്നതല്ല. ജീവിക്കുന്ന സമൂഹത്തിന്‍െറ സ്വാധീനത്തില്‍, മനുഷ്യരാണ്, ചിലര്‍ ചില കാര്യങ്ങളില്‍ ഇരയായിപ്പോകും. അത്തരം കാര്യങ്ങള്‍വന്നാല്‍ അതിനോട് കര്‍ക്കശമായ നിലപാടാണ് സ്വീകരിക്കുന്നത്. തെറ്റായ കാര്യങ്ങളാണെന്ന് ബോധ്യംവന്നാല്‍ വളരെ കര്‍ക്കശമായ നിലപാട് സ്വീകരിച്ചാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. എല്ലായ്പോഴും അത് അങ്ങനെതന്നെയായിരിക്കും.
ഒരു കാലത്ത് ജന്മികളും മുതലാളികളുമായിരുന്നു പാര്‍ട്ടിയുടെ ആശയപരമായ ശത്രുക്കള്‍. ഇപ്പോള്‍ ആ കാലം മാറിയിരിക്കുന്നു. പുതിയ ഈ കാലത്ത് പാര്‍ട്ടിയുടെ ആശയപരമായ ശത്രുത ആരോടാണ്?
l രാജ്യത്തിന്‍െറ നില എടുത്താല്‍ വന്‍കിട, ഞങ്ങള്‍ കണ്ടെത്തിയത്, ബുര്‍ഷ്വാസികളാല്‍ നയിക്കപ്പെടുന്ന ബൂര്‍ഷ്വ-ഭൂവുടമ ഗവണ്‍മെന്‍റ് എന്നാണ്. ആ ഭൂവുടമ എന്നത് നമ്മുടെ രാജ്യത്തിന്‍െറ ഒരു ഭാഗംതന്നെയാണ്്. ബൂര്‍ഷ്വാസിയുമുണ്ട് ഭൂവുടമയുമുണ്ട്. രണ്ടും നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. വന്‍കിട ബൂര്‍ഷ്വാസിയാണ് സര്‍ക്കാറിന് നേതൃത്വം കൊടുക്കുന്നത്. കേരളത്തില്‍ ഭൂപരിഷ്കരണം നടന്നപ്പോള്‍ അതിന്‍െറ ഭാഗമായി പഴയ നാടുവാഴികളും ജന്മിത്തവുമെല്ലാം പോയി. എന്നാല്‍, രാജ്യവ്യാപകമായി കടുത്ത മുതലാളിത്തവത്കരണം നടന്നുകൊണ്ടിരിക്കുന്നു, കാര്‍ഷിക രംഗത്ത് മുതലാളിത്തവത്കരണം നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്‍െറ ഭാഗമായാണല്ളോ പാര്‍ട്ടിയുടെ നിലപാട് വരുന്നത്. കേരളത്തില്‍ ഈ ഒരു പ്രത്യേകത ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍, പൂര്‍ണമായി എല്ലാം തുടച്ചു നീക്കപ്പെട്ടു എന്ന നിലയിലേക്ക് നമുക്കെത്താറായിട്ടില്ല. കേരളത്തിന്‍െറ അവസ്ഥയെടുത്താല്‍, പഴയതുപോലെ ഇടപെടാനുള്ളശേഷി അന്നത്തെ കാലത്ത് ജന്മിക്കും നാടുവാഴിക്കും ഉണ്ടായിരുന്നെങ്കില്‍ ആ ഒരു അവസ്ഥകളില്‍ തീര്‍ത്തും മാറിപ്പോയി. ഭൂപരിഷ്കരണത്തിന്‍െറ ഭാഗമായി ധാരാളംപേര്‍, നേരത്തേ അവകാശം ഇല്ലാത്തവര്‍ അവകാശവുമായി വന്നല്ളോ?
രണ്ടുമൂന്നു ഘട്ടങ്ങള്‍ ഉണ്ടായല്ളോ. ഒന്ന് നിയമത്തിന്‍െറ ഭാഗമായി കുടിയാന്മാര്‍ക്ക് കിട്ടിയ അവകാശം. പിന്നെ അതിന്‍െറ തുടര്‍ച്ചയായി കുടികിടപ്പ് അവകാശം വന്നു. ഇതൊക്കെ വലിയ മാറ്റങ്ങളാണല്ളോ സംസ്ഥാനത്ത് ഉണ്ടാക്കിയത്.
കേരളത്തിന്‍െറ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ അഞ്ചുവര്‍ഷം ഇടതുപക്ഷം, അഞ്ചുവര്‍ഷം വലതുപക്ഷം. എല്ലാതവണയും ഭരണപക്ഷം മത്സരത്തിനിറങ്ങുമ്പോള്‍ ദയനീയമായി പരാജയപ്പെടുന്ന ഒരു ചിത്രമാണ് കാണാന്‍ കഴിയുക. എന്നാല്‍, ഇത്തവണ ഭരണപക്ഷമായിരുന്ന എല്‍.ഡി.എഫ് ഫോട്ടോഫിനിഷിലാണ് പുറത്തായത്. തെരഞ്ഞെടുപ്പില്‍ അത്രമാത്രം ശക്തമായി മേല്‍ക്കൈ നേടാന്‍ കഴിഞ്ഞത് പാര്‍ട്ടിയുടെ നേട്ടമായിട്ടാണോ അതോ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടമായിട്ടാണോ താങ്കള്‍ വിലയിരുത്തുന്നത്?
l ഇതില്‍ എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുതിയ ഗവണ്‍മെന്‍റിന്‍െറ രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുമ്പോള്‍ ജനങ്ങളുടെ മുന്നിലുണ്ടാകുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒട്ടനവധി കാര്യങ്ങള്‍ ചെയ്ത ഗവണ്‍മെന്‍റാണ് കഴിഞ്ഞ എല്‍.ഡി.എഫ് ഗവണ്‍മെന്‍റ്. ഗവണ്‍മെന്‍റിന്‍െറ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ കിട്ടാത്ത വീടുകള്‍ കുറവാണെന്നതാണ് അവസ്ഥ. അത്ര വ്യാപകമായിരുന്നു, സര്‍വവ്യാപിയായിരുന്നു ആനുകൂല്യങ്ങള്‍. അതൊരുകാര്യം. അതോടൊപ്പം മൊത്തമായി കേരളത്തിന്‍െറ അഭിവൃദ്ധിക്കുവേണ്ടി നടത്തിയ പ്രക്ഷോഭങ്ങള്‍, തുടര്‍ന്ന് എന്തുചെയ്യണമെന്നത് ബജറ്റിന്‍െറ ഭാഗമായി പ്രഖ്യാപിച്ച കാര്യങ്ങള്‍. പിന്നെ, എല്‍.ഡി.എഫ് ചര്‍ച്ച ചെയ്ത അടുത്ത അഞ്ചുവര്‍ഷക്കാലത്തേക്കുള്ള പ്രവര്‍ത്തന പരിപാടികള്‍. ഇതെല്ലാം ജനങ്ങളില്‍ നല്ല അഭിപ്രായം ഉണ്ടാക്കിയിരുന്നു. അതിന്‍െറ ഭാഗമായി തന്നെയാണ് ജനങ്ങളുടെ നല്ല പിന്തുണ എല്‍.ഡി.എഫിന് ലഭിച്ചത്. അതുതന്നെയാണ് പ്രധാന കാരണം.
എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ സംഘടനകള്‍ കേരളത്തിന്‍െറ രാഷ്ട്രീയത്തില്‍ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്? അവര്‍ പറയുന്നപോലെയുള്ള സ്വാധീനം കേരളത്തിലുണ്ടോ?
l യഥാര്‍ഥത്തില്‍ ജാതിസംഘടനകള്‍ക്ക് നമ്മുടെ പഴയ സമൂഹത്തില്‍ വളരെ സുപ്രധാന പങ്കുവഹിക്കാനുണ്ടായിരുന്നു. അങ്ങനെ സുപ്രധാന പങ്കുവഹിച്ച സംഘടനകളാണ് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയുമെല്ലാം. യഥാര്‍ഥത്തില്‍ ഇപ്പോള്‍ ആ ധര്‍മം ഇല്ല. ഇപ്പോള്‍ അവര്‍ക്ക് അങ്ങനെയൊരു ചുമതല നിറവേറ്റാനില്ല. അങ്ങനെയൊരു അവസ്ഥയിലേക്ക് ജാതിസംഘടനകള്‍ എത്തിയിട്ടുണ്ട്. എന്നാല്‍, അവര്‍ക്ക് അവരുടേതായ ഒരു സ്വാധീനം കേരളത്തിലുണ്ട്. ആ സ്വാധീനം രാഷ്ട്രീയമായി ഉപയോഗിക്കുകയും പല സംഘടനകളെയും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
അതില്‍ എന്‍.എസ്.എസ് നേരത്തേ അത്തരം ശ്രമങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. സമദൂരം എന്നുപറഞ്ഞ് അതില്‍തന്നെ നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, ഈ തെരഞ്ഞെടുപ്പില്‍ അവര്‍ അതില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. യഥാര്‍ഥത്തില്‍ അത്തരമൊരു നിലപാട് അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ഇനിയത് തിരുത്തേണ്ടതാണ്. എസ്.എന്‍.ഡി.പി പലപ്പോഴും വര്‍ത്തമാനമൊക്കെ എല്‍.ഡി.എഫിന് അനുകൂലമാണ്. വലിയ ഉച്ചത്തിലൊക്കെ എല്‍.ഡി.എഫിനെ കുറിച്ച് സംസാരിക്കും. എന്നാല്‍, പ്രവൃത്തിയിലൊക്കെ യു.ഡി.എഫിനെ അനുകൂലിക്കുന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്. പറയുന്ന രീതിയിലല്ല പ്രവര്‍ത്തനം എന്നതാണ് കണ്ട അനുഭവം. ഇത്തരം സംഘടനകള്‍ ഒരു നിലപാടെടുത്താല്‍ അതിന്‍െറ ഭാഗമായി മുഴുവനാളുകളെയും അവര്‍ക്ക് സ്വാധീനിക്കാനൊന്നും കഴിയില്ല. കാരണം, അതിനകത്തുള്ളവരും രാഷ്ട്രീയ അഭിപ്രായം ഉള്ളവരാണ്. ഓരോ സംഘടനക്കകത്തും രാഷ്ട്രീയ അഭിപ്രായം അവര്‍ക്കൊക്കെയുണ്ട്. ആ രാഷ്ട്രീയ അഭിപ്രായമുള്ളവര്‍ രാഷ്ട്രീയത്തിനുതന്നെ മുന്‍തൂക്കം കൊടുക്കും. എന്നാല്‍, വലിയ വാശിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചിലരെ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞെന്നുവരും. മതസംഘടനകളെ സ്വാധീനിക്കാന്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നല്ല രീതിയില്‍ ശ്രമിച്ചിട്ടുണ്ട്. അതിന് കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ സ്വാധീനംകൂടി ഉപയോഗിക്കാന്‍ അവര്‍ ശ്രമിച്ചു. അത് വസ്തുതയാണ്.
മന്ത്രിമാരെയും എം.എല്‍.എമാരെയും നിശ്ചയിക്കുമ്പോള്‍ ജാതി- സമുദായം നോക്കുന്ന പ്രവണത ഇത്തവണ പരസ്യമായി പറഞ്ഞു. എന്താണ് ആ വിഷയത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായം?
l കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത അവസ്ഥയാണ്. അതില്‍ പരസ്യമായിട്ട് ജാതിക്കാര്യം പറയാനുള്ള ധാര്‍ഷ്ട്യം, അതില്‍ ഇവര്‍ വഴങ്ങിക്കൊടുക്കുന്നു. ഇതൊക്കെ നമ്മുടെ സംസ്ഥാനത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഒരുതരത്തിലും ചെയ്യാന്‍പാടില്ലാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനത്ത് ജാതിസംഘടനകള്‍ ഇന്നയാള്‍ മന്ത്രിയാകണമെന്ന് പറയുകയും അത് അംഗീകരിച്ചുകൊടുക്കുകയും ചെയ്യുന്നത് വളരെ തെറ്റായ നിലപാടാണ്. നവോത്ഥാനത്തെ വളരെ പിന്നോട്ടടിക്കുന്ന അവസ്ഥയാണ്. കേരളത്തിന്‍െറ ഇന്നത്തെ അവസ്ഥയില്‍നിന്ന് ദശാബ്ദങ്ങള്‍ പിറകോട്ടുപോകുന്ന സാഹചര്യമാണുണ്ടായത്.
അബ്ദുല്ലക്കുട്ടി, മഞ്ഞളാംകുഴി അലി, സിന്ധുജോയി തുടങ്ങിയവര്‍ തെരഞ്ഞെടുപ്പു കാലഘട്ടങ്ങളുമായി ബന്ധപ്പെട്ടാണ് പുറത്തുപോയത്. ഇതിനെ പാര്‍ട്ടി എങ്ങനെ കാണുന്നു?
lഞങ്ങളുടെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അത് ഗൗരവമായ പ്രശ്നമായിട്ട് ഞങ്ങള്‍ കാണുന്നില്ല. ഓരോരുത്തരും അവരവരുടേതായ ലക്ഷ്യംവെച്ച് നീങ്ങിയ നീക്കം മാത്രമാണ്. അതിനെ ആ തരത്തില്‍ മാത്രമേ കാണേണ്ടതുള്ളൂ.
ഇടതുപക്ഷ ചിന്തകര്‍തന്നെ പറയുന്നു, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്ന മുനീറും ഷാജിയുമാണ് ലീഗിലെ രണ്ട് സെക്കുലര്‍ ആയ നേതാക്കള്‍ എന്ന്. ഇത് എത്രത്തോളം ആശയപരമായി ശരിയാണ്? ഇടതുപക്ഷ ചിന്തകര്‍തന്നെ ഇങ്ങനെ പറയുമ്പോള്‍ ഇത് മറ്റെന്തിലേക്കെങ്കിലും വിരല്‍ചൂണ്ടുന്നതായി സംശയിക്കാമോ?
l അത് താല്‍ക്കാലികമായി ചില നേട്ടങ്ങള്‍ക്കുവേണ്ടി കാര്യങ്ങള്‍ പറയുന്നതുപോലെ പുറത്തുവരുകയാണ്. ഇടതുപക്ഷ ചിന്തകര്‍ എന്നുവിളിക്കപ്പെടുന്നവര്‍ മാത്രമാണ് അവര്‍. ശരിക്കും ഇടതുപക്ഷ ചിന്തകരാകില്ല.
അടുത്തിടെ വന്നുപോയ മറ്റൊരു വിവാദമാണ് സ്വത്വവാദം. ഇപ്പോള്‍ കെട്ടടങ്ങിയെങ്കിലും ഇത് അംഗീകരിക്കാവുന്നതാണോ?
l സ്വത്വവാദം എന്നുപറയുന്നത് പാര്‍ട്ടിയില്‍ ഒരുതരത്തിലും അംഗീകരിക്കാവുന്ന ഒന്നല്ല. അതേസമയം, സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒന്നാണുതാനും. അത് കണ്ടുകൊണ്ടുള്ള നിലപാടാണ് ഞങ്ങള്‍ എടുത്തത്. അതില്‍ ഉദ്ദേശിച്ച രീതിയിലുള്ള തര്‍ക്കം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിട്ടില്ല. അത് പുറത്തിങ്ങനെ പ്രചരിച്ചു എന്നു മാത്രം.
അഭിമുഖം: പിണറായി വിജയന്‍ / പി
.കെ. പാറക്കടവ്

1 comment:

ജനശബ്ദം said...

പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ല..പിണറായി വിജയന്‍ Part-1



അഭിമുഖം



പ്രതിച്ഛായയുടെ തടവുകാരനല്ല പിണറായി വിജയന്‍.

മുണ്ടയില്‍ കോരന്‍െറയും കല്യാണിയുടെയും മകനായ വിജയന്‍ കേരളത്തിലെ

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജന്മംകൊടുത്ത പിണറായിയില്‍നിന്ന് ഒരു സാദാ കമ്യൂണിസ്റ്റുകാരനായി

തുടങ്ങി പാര്‍ട്ടിയുടെ അമരത്തെത്തി. ത്യാഗപൂര്‍ണമായ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള,

സംഘടനാകാര്യങ്ങളിലും പാര്‍ട്ടിനിലപാടുകളിലും വിട്ടുവീഴ്ചയില്ലാത്ത,

കാര്‍ക്കശ്യമുള്ള പിണറായി, മാധ്യമങ്ങളുടെ ലാളനയേറ്റുവളര്‍ന്ന ഒരാളല്ല.

സമരമുഖങ്ങളിലൂടെയായിരുന്നു ആ യാത്ര.

അടിയന്തരാവസ്ഥയുടെ കറുത്തനാളുകളില്‍ നാലഞ്ചു പൊലീസുകാര്‍ ചേര്‍ന്ന്

ക്രൂരമായി മര്‍ദിച്ചു. വീണുപോയ പിണറായിയെ നിലത്തിട്ടുചവിട്ടി. മര്‍ദനത്തിനിടയില്‍

ഇടതുകാല്‍ ഒടിഞ്ഞു. ഏറെനാള്‍ കഴിഞ്ഞ് അന്നത്തെ ജയില്‍ എസ്.പി ജോസഫ് തോമസ്

എത്തിയപ്പോള്‍ പിണറായി പറഞ്ഞു: ‘‘കാലൊക്കെ ശരിയായി കേട്ടോ. ജയില്‍ ഞങ്ങള്‍ക്ക്

പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍, നിങ്ങള്‍ക്കുള്ളതല്ല.’’എസ്.പിയുടെ മുഖം വിവര്‍ണമായി.

ലോക്കപ്പ് മര്‍ദനങ്ങളും ജയിലുകളും ഗുണ്ടാമര്‍ദനങ്ങളുമൊക്കെ ഒരു കമ്യൂണിസ്റ്റുകാരന്

വിധിക്കപ്പെട്ടിട്ടുള്ളതാണെന്ന് വിശ്വസിക്കുന്ന വിജയന്‍ ഇന്നും നട്ടെല്ലുവളയാതെ

തലയുയര്‍ത്തി നില്‍ക്കുന്നു.

രണ്ടു ദിവസങ്ങളിലായി എ.കെ.ജി സെന്‍ററില്‍വെച്ച് നടന്ന കൂടിക്കാഴ്ചയില്‍


അഭിമുഖം: പിണറായി വിജയന്‍ / പി.കെ. പാറക്കടവ്