Tuesday, April 28, 2009

കണ്ണൂരില്‍ വ്യപകമായ അക്രമങല്‍ നടത്താനും ക്രമസമാധാനം തകര്‍ക്കാനുമുള്ള ഗുഢാലോചനയില്‍ ഉമ്മന്‍ചാണ്ടിയുടെയും വയലാര്‍ രവിയുടെയും പങ്കാളിത്തം തെളിനിഞ്ഞു

കണ്ണൂരില്‍ വ്യപകമായ അക്രമങല്‍ നടത്താനും ക്രമസമാധാനം തകര്‍ക്കാനുമുള്ള ഗുഢാലോചനയില്‍ ഉമ്മന്‍ചാണ്ടിയുടെയും വയലാര്‍ രവിയുടെയും പങ്കാളിത്തം തെളിനിഞ്ഞു: പിണറായി.

തിരു: കണ്ണൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും കേരളത്തിലാകെ സമാധാനം തകര്‍ക്കാനും നടന്ന ഗൂഢാലോചനയില്‍ തങ്ങള്‍ക്കുള്ള പങ്ക് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി വയലാര്‍ രവിയും വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഉത്തരവാദിത്തമുള്ള രാഷ്ട്രീയനേതാവിന്റെ പങ്കായിരുന്നോ കണ്ണൂരില്‍ നിറവേറ്റിയതെന്ന് ഉമ്മന്‍ചാണ്ടി വിശദമാക്കണം. ക്വട്ടേഷന്‍സംഘത്തിന്റെ സംരക്ഷണത്തിന് എന്തിന് ജില്ലാ ഭരണാധികാരികളെയും പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെന്ന് വയലാര്‍ രവി വെളിപ്പെടുത്തണമെന്നും എ കെ ജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ പിണറായി ആവശ്യപ്പെട്ടു. ഉത്തരവാദപ്പെട്ട കോഗ്രസ് നേതാക്കളടക്കം പങ്കെടുത്ത ഗൂഢാലോചന വിജയിച്ചിരുന്നെങ്കില്‍ കണ്ണൂരില്‍ കൂട്ടക്കൊലപാതകം ഉണ്ടാകുമായിരുന്നു. അക്രമത്തിന് പശ്ചാത്തലമൊരുക്കുന്നതിനാണ് കണ്ണൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പോകുന്നെന്ന ആക്ഷേപവുമായി കെ സുധാകരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന മനസ്സിലാക്കി അതു തടയാന്‍ പൊലീസിന് കഴിഞ്ഞു. ഭീതിജനകമായ അന്തരീക്ഷമുണ്ടെന്ന് വരുത്താന്‍ കോഗ്രസ് നേതാക്കള്‍ ഒരുപാട് പ്രസ്താവന ഇറക്കി. യുഡിഎഫ് പ്രചാരവേലയ്ക്ക് ഒരു വിഭാഗം മാധ്യമങ്ങള്‍ വലിയ തോതില്‍ സഹായവും നല്‍കി. അബ്ദുള്ളക്കുട്ടിയെ ആക്രമിക്കാന്‍ പോകുന്നു എന്നുവരുത്താന്‍ നാടകം അരങ്ങേറി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു ഒന്നിലധികം ക്വട്ടേഷന്‍സംഘങ്ങളുടെ വരവ്. കണ്ണൂരിലെത്തിയ ഇവരെ പൊലീസ് പിടികൂടുമെന്നു കണ്ടപ്പോള്‍ ഡിസിസി ഓഫീസിലേക്ക് മാറ്റി. ക്വട്ടേഷന്‍സംഘത്തെ ഉപയോഗിച്ച് കൂട്ടക്കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന നടപ്പാക്കാന്‍ ഉദ്ദേശിച്ച തെരഞ്ഞെടുപ്പുദിവസംതന്നെ പുതുപ്പള്ളിയില്‍ വോട്ടുചെയ്തശേഷം ആകാശമാര്‍ഗം ഉമ്മന്‍ചാണ്ടി കണ്ണൂരിലെത്തി. വടകര സ്വകാര്യ ആശുപത്രിയിലും കണ്ണൂരിലെ ആശുപത്രിയിലും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുഡിഎഫ് പ്രവര്‍ത്തകരെ കാണാനായിരുന്നു തന്റെ യാത്രയെന്നും ഇത് പെട്ടെന്ന് തീരുമാനിച്ചതാണെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം. തെരഞ്ഞെടുപ്പുദിവസം രാവിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആരും ഈ ആശുപത്രികളില്‍ ഉണ്ടായിരുന്നില്ല. ഏത് യുഡിഎഫ് പ്രവര്‍ത്തകരെ കാണാനാണ് ഉമ്മന്‍ചാണ്ടി എത്തിയതെന്ന് വിശദീകരിക്കണം. മുന്‍കൂട്ടി ആലോചിച്ചപ്രകാരമാണ് ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ പോയതെന്നും തനിക്ക് വിമാനം കിട്ടാത്തതുകൊണ്ട് കോഴിക്കോട്ടേക്ക് പോയില്ലെന്നുമാണ് ചെന്നിത്തല പറഞ്ഞത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. കളവുപറയുന്നത് ആരാണ്? ഡിസിസി ഓഫീസില്‍നിന്ന് ക്വട്ടേഷന്‍സംഘക്കാരെയും വാഹനങ്ങളെയും പൊലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്യുന്നത് തടയാന്‍ സുധാകരന്റെ നേതൃത്വത്തില്‍ 15 മണിക്കൂര്‍ സിഐ ഓഫീസ് ഉപരോധിച്ചു. ചോദ്യംചെയ്യുന്നത് ഒഴിവാക്കാന്‍ എന്തിന് ഉപരോധം സംഘടിപ്പിച്ചു? ആസൂത്രണംചെയ്ത കൂട്ടക്കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത് തടയുക എന്നതായിരുന്നില്ലേ ഉദ്ദേശ്യം. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന, ഇപ്പോള്‍ പ്രതിപക്ഷനേതാവായ ഉമ്മന്‍ചാണ്ടി ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയനേതാവിന്റെ പങ്ക് നിറവേറ്റിയിട്ടുണ്ടോ. തനിക്കുപറ്റിയ തെറ്റ് ജനങ്ങളോട് തുറന്നുപറഞ്ഞ് ഉപവാസം അനുഷ്ഠിക്കുന്നത് ചെയ്ത പാപം മാറ്റാന്‍ സഹായമാണെന്ന് പിണറായി പറഞ്ഞു. വയലാര്‍ രവിയുടെ പങ്കും പരിശോധിക്കേണ്ടതുണ്ട്. കേന്ദ്രമന്ത്രി എന്നനിലയില്‍ വയലാര്‍ രവിക്ക് സംസ്ഥാനത്തെ ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ ബന്ധപ്പെടാം. എന്നാല്‍, അതിന് ശ്രമിക്കാതെ ജില്ലാ അധികൃതരില്‍ നേരിട്ട് സമ്മര്‍ദംചെലുത്താനാണ് രവി ശ്രമിച്ചതെന്ന് പിണറായി പറഞ്ഞു.
രാഷ്ട്രീയലേഖകന്‍

3 comments:

ജനശബ്ദം said...

കണ്ണൂരില്‍ വ്യപകമായ അക്രമങല്‍ നടത്താനും ക്രമസമാധാനം തകര്‍ക്കാനുമുള്ള ഗുഢാലോചനയില്‍ ഉമ്മന്‍ചാണ്ടിയുടെയും വയലാര്‍ രവിയുടെയും പങ്കാളിത്തം തെളിനിഞ്ഞു: പിണറായി

തിരു: കണ്ണൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും കേരളത്തിലാകെ സമാധാനം തകര്‍ക്കാനും നടന്ന ഗൂഢാലോചനയില്‍ തങ്ങള്‍ക്കുള്ള പങ്ക് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി വയലാര്‍ രവിയും വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഉത്തരവാദിത്തമുള്ള രാഷ്ട്രീയനേതാവിന്റെ പങ്കായിരുന്നോ കണ്ണൂരില്‍ നിറവേറ്റിയതെന്ന് ഉമ്മന്‍ചാണ്ടി വിശദമാക്കണം. ക്വട്ടേഷന്‍സംഘത്തിന്റെ സംരക്ഷണത്തിന് എന്തിന് ജില്ലാ ഭരണാധികാരികളെയും പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെന്ന് വയലാര്‍ രവി വെളിപ്പെടുത്തണമെന്നും എ കെ ജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ പിണറായി ആവശ്യപ്പെട്ടു. ഉത്തരവാദപ്പെട്ട കോഗ്രസ് നേതാക്കളടക്കം പങ്കെടുത്ത ഗൂഢാലോചന വിജയിച്ചിരുന്നെങ്കില്‍ കണ്ണൂരില്‍ കൂട്ടക്കൊലപാതകം ഉണ്ടാകുമായിരുന്നു. അക്രമത്തിന് പശ്ചാത്തലമൊരുക്കുന്നതിനാണ് കണ്ണൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പോകുന്നെന്ന ആക്ഷേപവുമായി കെ സുധാകരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന മനസ്സിലാക്കി അതു തടയാന്‍ പൊലീസിന് കഴിഞ്ഞു. ഭീതിജനകമായ അന്തരീക്ഷമുണ്ടെന്ന് വരുത്താന്‍ കോഗ്രസ് നേതാക്കള്‍ ഒരുപാട് പ്രസ്താവന ഇറക്കി. യുഡിഎഫ് പ്രചാരവേലയ്ക്ക് ഒരു വിഭാഗം മാധ്യമങ്ങള്‍ വലിയ തോതില്‍ സഹായവും നല്‍കി. അബ്ദുള്ളക്കുട്ടിയെ ആക്രമിക്കാന്‍ പോകുന്നു എന്നുവരുത്താന്‍ നാടകം അരങ്ങേറി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു ഒന്നിലധികം ക്വട്ടേഷന്‍സംഘങ്ങളുടെ വരവ്. കണ്ണൂരിലെത്തിയ ഇവരെ പൊലീസ് പിടികൂടുമെന്നു കണ്ടപ്പോള്‍ ഡിസിസി ഓഫീസിലേക്ക് മാറ്റി. ക്വട്ടേഷന്‍സംഘത്തെ ഉപയോഗിച്ച് കൂട്ടക്കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന നടപ്പാക്കാന്‍ ഉദ്ദേശിച്ച തെരഞ്ഞെടുപ്പുദിവസംതന്നെ പുതുപ്പള്ളിയില്‍ വോട്ടുചെയ്തശേഷം ആകാശമാര്‍ഗം ഉമ്മന്‍ചാണ്ടി കണ്ണൂരിലെത്തി. വടകര സ്വകാര്യ ആശുപത്രിയിലും കണ്ണൂരിലെ ആശുപത്രിയിലും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുഡിഎഫ് പ്രവര്‍ത്തകരെ കാണാനായിരുന്നു തന്റെ യാത്രയെന്നും ഇത് പെട്ടെന്ന് തീരുമാനിച്ചതാണെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം. തെരഞ്ഞെടുപ്പുദിവസം രാവിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആരും ഈ ആശുപത്രികളില്‍ ഉണ്ടായിരുന്നില്ല. ഏത് യുഡിഎഫ് പ്രവര്‍ത്തകരെ കാണാനാണ് ഉമ്മന്‍ചാണ്ടി എത്തിയതെന്ന് വിശദീകരിക്കണം. മുന്‍കൂട്ടി ആലോചിച്ചപ്രകാരമാണ് ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ പോയതെന്നും തനിക്ക് വിമാനം കിട്ടാത്തതുകൊണ്ട് കോഴിക്കോട്ടേക്ക് പോയില്ലെന്നുമാണ് ചെന്നിത്തല പറഞ്ഞത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. കളവുപറയുന്നത് ആരാണ്? ഡിസിസി ഓഫീസില്‍നിന്ന് ക്വട്ടേഷന്‍സംഘക്കാരെയും വാഹനങ്ങളെയും പൊലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്യുന്നത് തടയാന്‍ സുധാകരന്റെ നേതൃത്വത്തില്‍ 15 മണിക്കൂര്‍ സിഐ ഓഫീസ് ഉപരോധിച്ചു. ചോദ്യംചെയ്യുന്നത് ഒഴിവാക്കാന്‍ എന്തിന് ഉപരോധം സംഘടിപ്പിച്ചു? ആസൂത്രണംചെയ്ത കൂട്ടക്കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത് തടയുക എന്നതായിരുന്നില്ലേ ഉദ്ദേശ്യം. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന, ഇപ്പോള്‍ പ്രതിപക്ഷനേതാവായ ഉമ്മന്‍ചാണ്ടി ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയനേതാവിന്റെ പങ്ക് നിറവേറ്റിയിട്ടുണ്ടോ. തനിക്കുപറ്റിയ തെറ്റ് ജനങ്ങളോട് തുറന്നുപറഞ്ഞ് ഉപവാസം അനുഷ്ഠിക്കുന്നത് ചെയ്ത പാപം മാറ്റാന്‍ സഹായമാണെന്ന് പിണറായി പറഞ്ഞു. വയലാര്‍ രവിയുടെ പങ്കും പരിശോധിക്കേണ്ടതുണ്ട്. കേന്ദ്രമന്ത്രി എന്നനിലയില്‍ വയലാര്‍ രവിക്ക് സംസ്ഥാനത്തെ ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ ബന്ധപ്പെടാം. എന്നാല്‍, അതിന് ശ്രമിക്കാതെ ജില്ലാ അധികൃതരില്‍ നേരിട്ട് സമ്മര്‍ദംചെലുത്താനാണ് രവി ശ്രമിച്ചതെന്ന് പിണറായി പറഞ്ഞു.

രാഷ്ട്രീയലേഖകന്‍

Anonymous said...

തന്നെ തന്നേ ആ വിഷുപ്പടക്കം കയ്യിലിരുന്നു പൊട്ടിയില്ലേല്‍ കാണാമായിരുന്നു കളി...

karimeen/കരിമീന്‍ said...

സുധാകരനല്ലെ, സാരമില്ല. മാര്‍ക്സിസ്റ്റുകാര്‍ നടത്തുന്ന അക്രമം മാത്രമാണു അക്രമം